യുക്രെയ്നിലേക്കു റഷ്യൻ മിസൈൽ ആക്രമണം; 20 മരണം, 73 പേർക്കു പരിക്ക്

കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തകർ ഉൾപ്പെടെ 73 പേർക്കു പരിക്കേറ്റു. യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡെസയിൽ റസിഡൻഷ്യൽ കെട്ടിടങ്ങളും ഗ്യാസ് പൈപ്പ‌്ലൈനുകളുമുള്ള മേഖലകളിലാണ് വ്യോമാക്രമണം ഉണ്ടായത്. 2014ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയൻ ഉപദ്വീപിൽനിന്ന് ഇസ്‌കന്ദർ മിസൈലുകളാണ് ഒഡെസയെ ലക്ഷ്യമാക്കി റഷ്യ അയച്ചതെന്നു സിറ്റി അധികൃതർ പറഞ്ഞു. റക്ഷ്യയുടെ ആക്രമണം ഹീനമായ നടപടിയാണെന്നു യുക്രെയ്ൻ പ്രസിഡന്‍റ് വോളോദിമിർ സെലൻസ്കി പറഞ്ഞു.

Read More

ഭക്ഷണം കാത്തുനിന്നവർക്കു നേരേ ഇസ്രയേലിന്‍റെ ആക്രമണം; 20 പേർ കൊല്ലപ്പെട്ടു

ഗാസ: ഭക്ഷണത്തിനു കാത്തുനിന്നവർക്കു നേരേ വീണ്ടും ഇസ്രയേൽ ആക്രമണം. യുദ്ധത്തിൽ തകർന്ന വടക്കൻ ഗാസയിലെ ഭക്ഷണസഹായവിതരണ കേന്ദ്രത്തിനു സമീപം ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു, 155 പേർക്കു പരിക്കേറ്റു. വടക്കൻ ഗാസയിൽ ആഴ്ചകളായി സഹായവിതരണം നടത്തുന്ന കേന്ദ്രത്തിനു സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് ആക്രമണം നടന്നത്. ഭക്ഷണസാധനങ്ങൾ വാങ്ങാൻ കാത്തുനിന്നവരുടെ ഇടയിലേക്ക് ഇസ്രയേലിന്‍റെ ഷെൽ പതിക്കുകയായിരുന്നെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളിൽ നാലിലൊന്ന് പേരും പട്ടിണിയിലാണെന്ന് ഐക്യരാഷ്‌ട്രസഭ പറയുന്നു. ഭൂരിപക്ഷം പേരും ആക്രമണം നടന്ന വടക്കൻ ഗാസയിലാണ്. അതേസമയം, പലസ്തീന്‍റെ ആരോപണം ഇസ്രയേൽ നിഷേധിച്ചു. സംഭവം സമഗ്രമായി പരിശോധിച്ചുവരികയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. മുൻപും ഗാസയിൽ ഇസ്രയേൽ സൈന്യം, മാനുഷികസഹായം കാത്തുനിൽക്കുന്നവർക്ക് നേരേ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഫെബ്രുവരി 29ന് വടക്കൻ ഗാസയിൽ ഭക്ഷണ ട്രക്കിനു ചുറ്റും തടിച്ചുകൂടിയ ആളുകൾക്ക്…

Read More

വൈദികനെ വെടിവച്ചു കൊലപ്പെടുത്തി

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി. സെന്‍റ് പാട്രിക് സൊസൈറ്റി അംഗമായ ഫാ. വില്ല‍്യം ബൻഡയാണ് കൊല്ലപ്പെട്ടത്. സനീൻ കത്തീഡ്രലിൽ ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. നന്നായി വസ്ത്രം ധരിച്ചെത്തിയ ആഫിക്കക്കാരനായിരുന്നു അക്രമി. പള്ളിയിൽ പ്രാർഥിക്കാൻ എന്ന വ്യാജേന ഇരുന്ന ഇയാൾ പിന്നീട് ഫാ. ബൻഡയ്ക്കൊപ്പം സങ്കീർത്തിയിലേക്കു കടക്കുകയും പോക്കറ്റിൽ കരുതിയിരുന്ന തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നു. തുടർന്ന് അക്രമി പുറത്തു കാത്തുകിടന്ന കാറിൽ രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പോലീസിനോടു പറഞ്ഞു. മൂന്ന് കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കയിൽ വീണ്ടും വൈദികൻ കൊല്ലപ്പെട്ടത്.

Read More

നിലയ്ക്കാതെ ഗാസയിലെ കൂട്ടക്കുരുതി; കുട്ടികൾക്കെതിരായ യുദ്ധമെന്ന് ഫിലിപ്പ് ലസാരിനി

ഗാസ: ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 88 പേർ കൊല്ലപ്പെട്ടു. 135 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഹമാസ്-ഇസ്രയേൽ സംഘർഷത്തിൽ കൊല്ലപ്പെടുന്ന പലസ്തീൻ പൗരന്മാരുടെ എണ്ണം 31,272 ആയെന്ന് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. യുദ്ധത്തിൽ പരിക്കേറ്റവരുടെ എണ്ണം 73,024 ആയി . യുദ്ധത്തിൽ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടതിനെ പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി അപലപിച്ചു. ഗാസയിൽ കഴിഞ്ഞ നാലു മാസത്തിനിടെ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ലോകത്താകമാനം ഇക്കാലയളവിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തേക്കാൾ പലമടങ്ങ് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. പുറത്തു വരുന്ന കണക്കുകള്‍ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. ഈ യുദ്ധം കുട്ടികൾക്കെതിരായ യുദ്ധമാണ്. ഇത് അവരുടെ ബാല്യത്തിനും ഭാവിക്കും മേലുള്ള യുദ്ധമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 12,300 കുട്ടികള്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Read More

ആശങ്ക രേഖപ്പെടുത്തി അമേരിക്കയും ഐക്യരാഷ്‌ട്രസഭയും

ന്യൂയോർക്ക്: ഇന്ത്യയിലെ പൗരത്വ നിയമഭേദഗതിയില്‍ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്‌ട്ര സഭയും രംഗത്ത്. അടിസ്ഥാനപരമായി തന്നെ വിവേചനസ്വഭാവമുള്ളതാണു നടപടിയെന്ന് മനുഷ്യാവകാശങ്ങൾക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറുടെ ഓഫീസ് വക്താവ് ചൂണ്ടിക്കാട്ടി. നടപടി മനുഷ്യാവകാശ നിയമങ്ങളുടെ പരിധിയില്‍ തന്നെയാണോ വരികയെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമഭേദഗതി വിജ്ഞാപനം പുറത്തുവന്നതിൽ ആശങ്കയുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് പറഞ്ഞു. ജനാധിപത്യ തത്വങ്ങളിൽ എല്ലാ വിഭാഗത്തോടും തുല്യസമീപനമാണു വേണ്ടതെന്നും മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനം അനിവാര്യമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തുല്യതയ്ക്കും മതേതരത്വത്തിനും ആഘാതമാണ് പൗരത്വ നിയമഭേദഗതിയെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റർനാഷണൽ ചൂണ്ടിക്കാട്ടി.

Read More

യുഎഇയിൽനിന്നെത്തിയ യാത്രക്കാരന് അഞ്ചാംപനി; ജാഗ്രതാ നിർദേശം

അബുദാബി: യുഎഇയിൽനിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിന് പിന്നാലെ അയർലൻഡിൽ ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് അധികൃതർ. അബുദാബിയിൽനിന്ന് അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലേക്ക് യാത്ര ചെയ്തയാളിന് രോഗം സ്ഥിരീകരിച്ചതായി ഐറിഷ് ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ടെന്ന് ഇത്തിഹാദ് എയർവേയ്സ് അധികൃതരും സ്ഥികരീകരിച്ചു. ഇതേ വിമാനത്തിൽ യാത്ര ചെയ്ത എല്ലാവരും ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ഐറിഷ് അധികൃതര്‍ നിർദേശിച്ചു. ഇവർ വീടുകളിൽ പ്രത്യേകം മുറിയിൽ തനിച്ച് താമസിക്കണം. മൂക്കൊലിപ്പ്, കണ്ണുകളിലെ ചുവപ്പ് നിറവും ചൊറിച്ചിലും, കഴുത്തിന് ചുറ്റും പാടുകൾ, കടുത്ത പനി എന്നിങ്ങനെയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങൾ.

Read More

സുരക്ഷയെ ബാധിക്കുന്നു, ടിക് ടോക് പൂട്ടാൻ  യുഎസ്

വാഷിംഗ്ടൺ ഡിസി: ചൈനീസ് സമൂഹമാധ്യമ ആപ്ലിക്കേഷന്‍ ടിക് ടോക് നിരോധിക്കാനൊരുങ്ങി അമേരിക്ക. ടിക് ടോക് നിരോധിക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന്‍റെ ഉടമസ്ഥതയില്‍നിന്ന് ടിക് ടോക് ഒഴിഞ്ഞില്ലെങ്കില്‍ നിരോധനം ഏര്‍പ്പെടുത്തും. ബൈറ്റ്ഡാന്‍സുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആറു മാസത്തെ കാലാവധിയാണു ജപ്രതിനിധിസഭ അനുവദിച്ചിരിക്കുന്നത്. 65നെതിരേ 352 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ടിക് ടോക് ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന കാരണത്താലാണു നിരോധനത്തിനു നിര്‍ദേശമുയര്‍ന്നത്. സെനറ്റ് പാസാക്കിയാല്‍ ബില്‍ നിലവില്‍ വരും. ടിക് ടോക് നിരോധിക്കുന്നതിനോട് അനുകൂല സമീപനമാണ് പ്രസിഡന്‍റ് ജോ ബൈഡനുള്ളത്.

Read More

ചൈനയിലെ റസ്റ്റോറന്‍റിൽ സ്ഫോടനം; ഏഴ് പേർ കൊല്ലപ്പെട്ടു; 27 പേർക്ക് പരിക്ക്

ബെയ്ജിംഗ്: വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റു. ഒരു കടയിലുണ്ടായ വാതക ചോർച്ച മൂലമാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാവിലെ 7:54ന് സാൻഹെ നഗരത്തിലെ യാൻജിയാവോ ടൗൺഷിപ്പിലെ ഒരു കടയിലായിരുന്നു സ്ഫോടനം. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Read More

യുക്രെയ്‌ന് 300 മില്യൺ ഡോളറിന്‍റെ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടൺ ഡിസി: യുക്രെയ്‌ന് 300 മില്യൺ ഡോളറിന്‍റെ അടിയന്തര സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. റഷ്യയിൽ നിന്നും വർധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് പോളണ്ടിന്‍റെ നേതാക്കൾ വൈറ്റ് ഹൗസിലെത്തി അറിയിച്ചതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ചൊവ്വാഴ്ച അടിയന്തര സഹായം പ്രഖ്യാപിച്ചത്. യുക്രെയ്ന്‍റെ കൈവശമുള്ള മിസൈലുകളും ഷെല്ലുകളും മറ്റും രണ്ടാഴ്ചയ്ക്കുള്ളിൽ തീർന്നുപോകുമെന്നും അങ്ങനെ സംഭവിച്ചാൽ യുക്രെയ്ൻ പരാജയപ്പെടുമെന്നും ബൈഡൻ പറഞ്ഞു. പോളണ്ട് പ്രസിഡന്‍റ് ആൻഡ്രെജ് ദുഡയും പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിനും ബൈഡനുമായി വൈറ്റ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. “റഷ്യ യുക്രെയ്നിൽ നിൽക്കില്ല. യൂറോപ്പിനെയും അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും അപകടത്തിലാക്കിക്കൊണ്ട് പുടിൻ മുന്നോട്ട് പോകും’. ബൈഡൻ പറഞ്ഞു. അതേസമയം, 2022 ഫെബ്രുവരിയിലെ റഷ്യയുടെ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നാണ് ‍യുക്രെയ്‌ന്‍റെ പോരാട്ടമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.

Read More

വെള്ളിയാഴ്ച പ്രാര്‍ഥന; ജറുസലേമില്‍ ആയിരക്കണക്കിന് പോലീസുകാരെ വിന്യസിക്കും

ടെൽ അവീവ്: റമദാനിലെ ആദ്യ വെള്ളിയാഴ്ച അല്‍-അഖ്സ മസ്ജിദ് പ്രാര്‍ഥനകള്‍ നടക്കുന്ന സാഹചര്യത്തിൽ ജറുസലേമിലെ പഴയ നഗരത്തിലുടനീളം ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ഇസ്രായേല്‍ പോലീസ് സേന അറിയിച്ചു. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ഞങ്ങള്‍ തയാറാണ്. പോലീസുകാരില്‍ ആയിരക്കണക്കിന് പേരും ടെമ്പിള്‍ മൗണ്ട് മേഖലയിലായിരിക്കുമെന്ന് പോലീസ് വക്താവ് മിരിത് ബെന്‍ മേയര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിങ്കളാഴ്ച റമദാന്‍ ആരംഭിച്ചത് മുതല്‍ നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരെ കിഴക്കന്‍ ജറുസലേമിലെ പഴയ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ‘ഈ റമദാനിനെ ശാന്തമാക്കാന്‍ ഞങ്ങള്‍ എല്ലാം ചെയ്യും.’ അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തീവ്രവാദികളും ഹമാസും (പലസ്തീനിയന്‍) ഇസ്‌ലാമിക് ജിഹാദും പോലുള്ള ഭീകര സംഘടനകള്‍ മേഖലയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നത് രഹസ്യമല്ലെന്നും അവർ വ്യക്തമാക്കി. റമദാന്‍ മാസത്തിന്‍റെ ആദ്യ ആഴ്ചയില്‍ മുസ്‌ലീമുകൾക്ക് മുന്‍ വര്‍ഷങ്ങളിലെതുപോലെ അല്‍-അഖ്‌സ പള്ളിയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് കഴിഞ്ഞ…

Read More