ലണ്ടൻ: തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കുന്ന ബ്രിട്ടനിൽ പ്രധാനമന്ത്രി ഋഷി സുനാക്കിനു തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പുഫലം. ഇംഗ്ലണ്ടിലെ കിംഗ്സ്വുഡ്, വെല്ലിംഗ്ബറോ പാർലമെന്റ് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സുനാക്കിന്റെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥികൾ പ്രതിപക്ഷ ലേബർ പാർട്ടിയിൽനിന്നു പരാജയം രുചിച്ചു. കൺസർവേറ്റീവ് പാർട്ടി കൈവശം വച്ചിരുന്ന സീറ്റുകൾ വൻ ഭൂരിപക്ഷത്തിനു ലേബർ സ്ഥാനാർഥികൾ പിടിച്ചെടുക്കുകയായിരുന്നു. മറ്റു പ്രതിപക്ഷ പാർട്ടികളെ മറികടന്ന് കുടിയേറ്റവിരുദ്ധ ബ്രെക്സിറ്റ് പാർട്ടി മൂന്നാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമായി. അടുത്തവർഷം ജനുവരി അവസാനത്തിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി പരാജയം രുചിക്കുമെന്ന സൂചനകൾ ഉറപ്പിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പുഫലം. സുനാക്കിന്റെ പരിസ്ഥിതി നയങ്ങളിൽ പ്രതിഷേധിച്ച് കിംഗ്സ്വുഡ് മണ്ഡലത്തിലെ എംപി ക്രിസ് സ്കിഡ്മോർ രാജിവയ്ക്കുകയായിരുന്നു. വെല്ലിംഗ്ബറോ മണ്ഡലത്തിലെ എംപി പീറ്റർ ബോണിനെ അനുചിത പെരുമാറ്റത്തിന്റെ പേരിൽ ജനം തിരിച്ചുവിളിക്കുകയായിരുന്നു.
Read MoreCategory: NRI
ഇന്ത്യ- ഖത്തർ ബന്ധത്തിന് കരുത്തേറുന്നെന്ന് മോദി
ദോഹ: ഇന്ത്യ ഖത്തർ ബന്ധം കൂടുതൽ കരുത്തുള്ളതാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിമേഖലകളിലെ സഹകരണത്തിലേക്കാണ് ഇരുരാജ്യങ്ങളും ഉറ്റുനോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തര് അമീര് ശൈഖ് തമീം ബിന് ഹമദ് അല്താനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വധശിക്ഷയ്ക്കുവിധിക്കപ്പെട്ട ഇന്ത്യൻ നാവികരുടെ മോചനത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഖത്തർ അമീറുമായുള്ള ചർച്ച മികച്ചതായിരുന്നു. വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കാനുള്ള വഴികൾ ചർച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരം, നിക്ഷേപം, ഊർജം, ബഹിരാകാശം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിച്ച് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്നതിൽ ഊന്നിയായിരുന്നു ചർച്ചകളെന്ന് മോദി എക്സിൽ കുറിച്ചു. കഴിഞ്ഞ ദിവസം രാത്രി ദോഹയിലെത്തിയ മോദി, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊർജം, ധനകാര്യം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നത്…
Read Moreഖാൻ യൂനിസിലെ ആശുപത്രിയിൽ ഇസ്രേലി സേനയുടെ റെയ്ഡ്
റാഫ: തെക്കന് ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലെ നാസർ ആശുപത്രിയിൽ റെയ്ഡ് നടത്തി ഇസ്രേലി സേന. ഇന്നലെ രാവിലെ ഇസ്രേലി സേനയുടെ വെടിവയ്പിൽ ഒരു രോഗി കൊല്ലപ്പെട്ടു. ആറു പേർക്കു പരിക്കേറ്റു. ആശുപത്രിയിൽ അഭയം തേടിയിരുന്ന ആയിരങ്ങളോട് ഒഴിഞ്ഞുപോകാൻ ബുധനാഴ്ച ഇസ്രേലി സേന ഉത്തരവിട്ടിരുന്നു. ആശുപത്രിയിൽനിന്ന് നിരവധി ഹമാസ് ഭീകരനെ പിടികൂടിയതായും ഇസ്രേലി സേന അറിയിച്ചു.
Read Moreറഷ്യയിലെ ബെൽഗോരോദിൽ മിസൈൽ ആക്രമണം, ആറു പേർ കൊല്ലപ്പെട്ടു
കീവ്: റഷ്യൻ നഗരമായ ബെൽഗോരോദിൽ മിസൈൽ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 18 പേർക്കു പരിക്കേറ്റു. യുക്രെയ്ൻ അതിർത്തിയിലാണ് ബെൽഗോരോദ്. കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ഒരു ഷോപ്പിംഗ് സെന്ററിലും സ്കൂൾ സ്റ്റേഡിയത്തിലും ആണ് ആക്രമണമുണ്ടായത്. യുക്രെയ്ന്റെ 14 മിസൈലുകൾ തകർത്തുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്ൻ അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ മാത്രം അകലെയുള്ള ബെൽഗോരോദ് നിരന്തരം ആക്രമണത്തിനിരയാകുന്നു.
Read Moreഅമേരിക്കയിൽ മലയാളി കുടുംബത്തിന്റെ മരണം; ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹത തുടരുന്നു
കൊല്ലം: യുഎസിലെ കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത മാറുന്നില്ല. കൊല്ലം പട്ടത്താനം സ്വദേശി ആനന്ദ് സുജിത് ഹെൻട്രി (42) ഭാര്യ ആലീസ് പ്രിയങ്കയെ (40) വെടിവച്ച് കൊലപ്പെടുത്തി എന്ന കാര്യം മാത്രമാണ് സാൻ മറ്റെയോ പോലീസ് സ്ഥിരീകരിക്കുന്നത്. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് വ്യക്തത വരുത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടുമില്ല. കുട്ടികളെ ശ്വാസം മുട്ടിച്ചോ കഴുത്ത് ഞെരിച്ചോ കൊലപ്പെടുത്തിയതാകാമെന്നാണ് ഒരു നിഗമനം. എന്നാൽ കുട്ടികളുടെ ശരീരത്തിൽ അത്തരത്തിലുള്ള പരിക്കുകൾ ഒന്നും പുറമേ കാണാൻ കഴിഞ്ഞില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മക്കൾക്ക് അമിതമായ രീതിയിൽ മരുന്നുകളോ മറ്റ് രാസവസ്തുക്കളോ നൽകിയതാകാമെന്ന സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.ഫോറൻസിക് പരിശോധനാ റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇതുവരെ പോലീസിന് ലഭിച്ചിട്ടുമില്ല. ആനന്ദ് സുജിത്തിന്റേത് ആത്മഹത്യയും മറ്റ് മൂന്നു പേരുടേത് കൊലപാതകവും എന്ന നിലയിൽ തന്നെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇങ്ങനെയൊരു…
Read Moreഅനധികൃത കുടിയേറ്റം തടയാൻ നടപടിയെടുത്തില്ല; യുഎസ് ആഭ്യന്തര സെക്രട്ടറിയെ ഇംപീച്ച് ചെയ്തു
വാഷിംഗ്ടൺ ഡിസി: യുഎസിൽ ആഭ്യന്തര സെക്രട്ടറി അലഹാന്ദ്രോ മയോർക്കാസിനെ പ്രതിപക്ഷ റിപ്പബ്ലിക്കന്മാർക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു. ഒന്നര നൂറ്റാണ്ടിനിടെ ആദ്യമായിട്ടാണ് യുഎസ് കാബിനറ്റംഗം ഇപീച്ച്മെന്റ് നേരിടുന്നത്. മെക്സിക്കൻ അതിർത്തിവഴിയുള്ള അനധികൃത കുടിയേറ്റം തടയാൻ ആഭ്യന്തരസെക്രട്ടറി നടപടി എടുത്തില്ലെന്നാണ് ആരോപണം. അതേസമയം, 213ന് എതിരേ 214 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് ഇംപീച്ച്മെന്റ് പാസായത്. മൂന്ന് റിപ്പബ്ലിക്കന്മാർ അനുകൂലിക്കാതിരുന്നതാണ് ഭൂരിപക്ഷം കുറയാൻ കാരണം. സെനറ്റിലാണ് ഇംപീച്ച്മെന്റിന്റെ തുടർ നടപടികൾ. ഭരണപക്ഷ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ ഇംപീച്ച്മെന്റ് പരാജയപ്പെടും. പ്രസിഡന്റ് ജോ ബൈഡൻ അലഹാന്ദ്രോ മയോർക്കാസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2021നുശേഷം 63 ലക്ഷം അനധികൃത കുടിയേറ്റക്കാർ യുഎസിൽ പ്രവേശിച്ചിട്ടുണ്ട്. കുടിയേറ്റനയം നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമാണ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകുമെന്നു കരുതുന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത കുടിയേറ്റവിരുദ്ധനാണ്.
Read Moreഅപ്രതീക്ഷിത തീരുമാനം; ഷഹ്ബാസ് ഷരീഫ് പാക്കിസ്ഥാൻ പ്രധാനമന്ത്രി
ഇസ്ലാമാബാദ്: സഖ്യകക്ഷി സർക്കാർ രൂപീകരണത്തിനു ധാരണ പൂർത്തിയായ പാക്കിസ്ഥാനിൽ പ്രധാനമന്ത്രിപദം പിഎംഎൽ-എൻ നേതാവ് ഷഹ്ബാസ് ഷരീഫിന്. ഷഹ്ബാസിന്റെ ജ്യേഷ്ഠനും പിഎംഎൽ-എന്നിന്റെ പരമോന്നത നേതാവുമായ നവാസ് ഷരീഫ് പ്രധാനമന്ത്രിയാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അപ്രതീക്ഷിത തീരുമാനമുണ്ടായത്. നവാസ് തന്നെയാണ് ഷഹ്ബാസിനെ പ്രധാനമന്ത്രിപദത്തിലേക്കു നിർദേശിച്ചതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. നവാസിന്റെ മകൾ മറിയം നവാസിന് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിപദം നല്കാനും ധാരണയായിട്ടുണ്ട്.എഴുപത്തിരണ്ടുകാരനായ ഷഹ്ബാസ് 2022 ഏപ്രിലിൽ ഇമ്രാൻ ഖാൻ സർക്കാരിനെ അവിശ്വാസത്തിൽ പുറത്താക്കി പ്രധാനമന്ത്രിയായതാണ്. അതിനു മുന്പ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. മൂന്നു വട്ടം പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ്, അഴിമതിക്കേസിലെ തടവുശിക്ഷ ഒഴിവാക്കാൻ ലണ്ടനിൽ പ്രവാസത്തിൽ കഴിഞ്ഞ സമയത്ത് പിഎംഎൽ-എൻ പാർട്ടിയെ നയിച്ചത് ഷഹ്ബാസ് ആയിരുന്നു. പിപിപി, എംക്യു-എം, പിഎംഎൽ-ക്യു മുതലായ പാർട്ടികൾ ഷഹ്ബാസിന്റെ സർക്കാരിനു പിന്തുണ നല്കുമെന്നറിയിച്ചിട്ടുണ്ട്. ബിലാവൽ സർദാരി ഭൂട്ടോയുടെ പിപിപി സർക്കാരിൽ ചേരാതെ വിഷയാധിഷ്ഠിത പിന്തുണയായിരിക്കും നല്കുക. ബിലാവലിന്റെ പിതാവ് ആസിഫ് അലി…
Read Moreപിങ്ക് നിറത്തിലുള്ള സിൽക്ക് മുണ്ടും കുർത്തയും അണിഞ്ഞ് അബുദാബിയിലെ ക്ഷേത്രം ജനങ്ങൾക്കായി തുറന്ന് നരേന്ദ്ര മോദി
അബുദാബി: അബുദാബിയിലെ ആദ്യ ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആത്മീയനേതാക്കളെ സാക്ഷിനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പിങ്ക് നിറത്തിലുള്ള സിൽക്ക് മുണ്ടും കുർത്തയും ജാക്കറ്റും ധരിച്ചെത്തിയാണ് ക്ഷേത്രം ജനങ്ങൾക്കു തുറന്നുകൊടുക്കുന്ന ചടങ്ങുകളിൽ പ്രധാനമന്ത്രി ഭാഗഭാക്കായത്. ഇന്നലെ രാവിലെയായിരുന്നു വിഗ്രഹപ്രതിഷ്ഠ. വൈകുന്നേരം നടന്ന ഉദ്ഘാടനചടങ്ങിലും തുടർന്നുള്ള ഗോപാൽ ആരതിയിലുമാണ് മോദി ഭാഗഭാക്കായത്. ബാപ്സ് എന്നറിയപ്പെടുന്ന ബോച്ചാസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായണ സൻസ്ത എന്ന വിഭാഗത്തിനാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ്. അബുദാബി-ദുബായ് പ്രധാന ഹൈവേക്ക് സമീപം അബു മുറൈഖയിലാണ് ക്ഷേത്രം. നേരത്തേ ക്ഷേത്ര നിർമാണത്തിനു സഹകരിച്ച വിവിധ വിഭാഗം ജനങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. നേരത്തേ അബുദാബിയിലെ വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുത്തു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന, അഴിമതിയില്ലാത്ത സർക്കാരുകളെയാണ് ലോകം ആവശ്യപ്പെടുന്നതെന്നു വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു. ജനജീവിതത്തിൽ കഴിയാവുന്നത്ര കുറച്ചുമാത്രമേ സർക്കാരുകൾ ഇടപെടാവൂ.…
Read Moreഅബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം; മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
അബുദാബി: അബുദാബിയിലെ ആദ്യത്തെ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. അബുദാബി-ദുബായ് പ്രധാന ഹൈവേയോടു ചേർന്ന് അബു മുറൈഖയിലാണ് ക്ഷേത്രം. അബുദാബിയിലെത്തിയ പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഇരുവരും പരസ്പരം ആശ്ലേഷിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് ഗാർഡ് ഓഫ് ഓണറും നൽകി. ഊഷ്മള സ്വീകരണത്തിനു നന്ദി പറയുകയാണെന്നു പറഞ്ഞ മോദി ഇവിടെ വരുമ്പോഴെല്ലാം സ്വന്തം കുടുംബത്തെ കാണാൻ വരുന്ന വികാരമാണുള്ളതെന്നു വിശദീകരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമായും മോദി കൂടിക്കാഴ്ച നടത്തി. തുടർന്ന് സയ്യിദ് സ്പോർട്ട് സിറ്റിയിൽ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യുന്ന അഹ്ലൻ മോദി സമ്മേളനവും നടന്നു. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ നടന്ന പരിപാടിയിൽ നൂറ്റന്പതിലേറെ ഇന്ത്യൻ സംഘടനകളുടെ സാന്നിധ്യമുണ്ടായിരുന്നു.
Read Moreപാക്കിസ്ഥാനിൽ നവാസ് പ്രധാനമന്ത്രിപദത്തിലേക്ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പിഎംഎൽ-എൻ നേതാവ് നവാസ് ഷരീഫ് നാലാം വട്ടം പ്രധാനമന്ത്രിയാകുമെന്ന് ഏതാണ്ടുറപ്പായി. പിഎംഎൽ-എൻ പാർട്ടിക്കു പ്രധാനമന്ത്രിപദം ലഭിക്കുന്നതിനെ പിന്താങ്ങുമെന്ന് പിപിപി നേതാവ് ബിലാവൽ സർദാരി ഭൂട്ടോ അറിയിച്ചു. അതേസമയം സർക്കാരിൽ പിപിപി ചേരില്ല. പുറത്തുനിന്നുള്ള പിന്തുണയായിരിക്കും. എട്ടാം തീയതിയിലെ പൊതുതെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പാക്കിസ്ഥാനിൽ കൂട്ടുകക്ഷി സർക്കാരിനുള്ള ചർച്ചകൾ ഊർജിതാവസ്ഥയിലാണ്. പട്ടാളത്തിന്റെ പിന്തുണയുള്ള നവാസിനാണ് കൂടുതൽ സാധ്യത. ഇന്നലെ പിപിപിയുടെ ഉന്നതതല യോഗത്തിനു ശേഷമാണ് ബിലാവൽ ഭൂട്ടോ നിലപാടുകൾ അറിയിച്ചത്. ജനവധി പിപിക്ക് അനുകൂലമല്ലാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രിയാകാൻ ശ്രമിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടിയുമായി സഖ്യകക്ഷി സർക്കാരിനു ശ്രമിച്ചെങ്കിലും അവർ താത്പര്യം പ്രകടിപ്പിച്ചില്ല. രാജ്യത്ത് രാഷ്ട്രീയ സ്ഥിരത ഉറപ്പുവരുത്താനാണ് നവാസിന്റെ പിഎംഎൽ-എന്നിനു പിന്തുണ നല്കുന്നതെന്നും ബിലാവൽ അറിയിച്ചു.
Read More