വെനസ്വേലൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്രംപ്!

വാഷിംങ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് കാലാവധി അവസാനിച്ചാൽ താൻ വെനസ്വേലൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഡോണാൾഡ് ട്രംപ്. വെനസ്വേലയിൽ തനിക്ക് വലിയ ജനപിന്തുണയാണ് ഉള്ളതെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടി വേഗത്തിൽ സ്പാനിഷ് പഠിക്കുമെന്നും ട്രംപ് തമാശരൂപേണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെനസ്വേലയിലെ ജനങ്ങൾ താൻ അവിടെ പ്രസിഡന്‍റായി കാണാൻ ആഗ്രഹിക്കുന്നുണ്ട്. താൻ മത്സരിച്ചാൽ ആർക്കും ഇതുവരെ ലഭിക്കാത്ത ഭൂരിപക്ഷത്തിൽ വിജയിക്കും. അതുകൊണ്ട് യുഎസിലെ കാലാവധി അവസാനിച്ചാൽ വെനസ്വേലയിലേക്കു പോകാനാണ് ആഗ്രഹിക്കുന്നത്- ട്രംപ് പറഞ്ഞു. നിലവിലെ പ്രസിഡന്‍റിൽ വെനസ്വേലൻ ജനത സന്തുഷ്ടരാണെന്നും എന്നാൽ വലിയൊരു മാറ്റം അവിടെയുള്ളവർ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. വെനസ്വേലൻ സൈന്യത്തിന്‍റെ പക്കൽ റഷ്യൻ, ചൈനീസ് നിർമിത ആധുനിക ആയുധങ്ങൾ ഉണ്ടായിട്ടും യുഎസ് സൈന്യത്തോടു പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. മയക്കുമരുന്ന് കടത്ത് ആരോപിച്ച് വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോ, ഭാര്യ സിലിയ എന്നിവരെ കഴിഞ്ഞ ജനുവരിയിലാണ്…

Read More

വെടിനിർത്തൽ അംഗീകരിച്ചത് മൊജ്തബ ഖമനേയ്, പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

ടെഹ്റൻ: അമേരിക്ക മുന്നോട്ടു വച്ച വെടിനിർത്തൽ നിർദേശത്തിന് അംഗീകാരം നൽകിയത് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയ് എന്ന് റിപ്പോർട്ട്. ഇത് യുദ്ധത്തിന്‍റെ അവസാനമല്ലെന്ന് വ്യക്തമാക്കിയ പരമോന്നത നേതാവ്, സൈന്യത്തിന്‍റെ എല്ലാ വിഭാഗങ്ങളോടും ആക്രമണം നിർത്തിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു. മൊജ്തബ ഖമേനിയ്‌യുടെ പ്രസ്താവന സർക്കാർ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗിൽ വായിച്ചു. “വെടിനിർത്തൽ എന്നാൽ യുദ്ധം അവസാനിക്കുക എന്നല്ല അർഥമാക്കുന്നതെന്നും ശത്രുപക്ഷത്തുള്ള അമേരിക്കയോ ഇസ്രായേലോ ഏതെങ്കിലും വിധത്തിൽ ആക്രമണം നടത്തിയാൽ തങ്ങൾ തിരിച്ചടിക്കുമെന്നും’ ഇറാൻ വ്യക്തമാക്കി. “ഇത് യുദ്ധം അവസാനിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നില്ല, നമ്മുടെ കരങ്ങൾ ഇപ്പോഴും ആയുധത്തിൽ തന്നെയാണ്. ശത്രുവിന്‍റെ ഭാഗത്ത് നിന്നും ചെറിയ തെറ്റ് സംഭവിച്ചാൽ പോലും പൂർണശക്തിയോടെ അതിനെ നേരിടും’.-വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ഇറാന്‍റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പറഞ്ഞു ഫെബ്രുവരി 28നാണ് ഇറാനെതിരെ യുഎസും ഇസ്രായേലും സംയുക്ത…

Read More

ഇത് യുദ്ധത്തിന്‍റെ അവസാനമല്ല, വെടിനിർത്തൽ അംഗീകരിച്ച് മൊജ്തബ ഖമനേയ്; പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കുമെന്ന താക്കീതും

ടെഹ്റൻ: അമേരിക്ക മുന്നോട്ടു വച്ച വെടിനിർത്തൽ നിർദേശത്തിന് അംഗീകാരം നൽകിയത് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയ് എന്ന് റിപ്പോർട്ട്. ഇത് യുദ്ധത്തിന്‍റെ അവസാനമല്ലെന്ന് വ്യക്തമാക്കിയ പരമോന്നത നേതാവ്, സൈന്യത്തിന്‍റെ എല്ലാ വിഭാഗങ്ങളോടും ആക്രമണം നിർത്തിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു. മൊജ്തബ ഖമേനിയ്‌യുടെ പ്രസ്താവന സർക്കാർ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗിൽ വായിച്ചു. “വെടിനിർത്തൽ എന്നാൽ യുദ്ധം അവസാനിക്കുക എന്നല്ല അർഥമാക്കുന്നതെന്നും ശത്രുപക്ഷത്തുള്ള അമേരിക്കയോ ഇസ്രായേലോ ഏതെങ്കിലും വിധത്തിൽ ആക്രമണം നടത്തിയാൽ തങ്ങൾ തിരിച്ചടിക്കുമെന്നും’ ഇറാൻ വ്യക്തമാക്കി. “ഇത് യുദ്ധം അവസാനിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നില്ല, നമ്മുടെ കരങ്ങൾ ഇപ്പോഴും ആയുധത്തിൽ തന്നെയാണ്. ശത്രുവിന്‍റെ ഭാഗത്ത് നിന്നും ചെറിയ തെറ്റ് സംഭവിച്ചാൽ പോലും പൂർണശക്തിയോടെ അതിനെ നേരിടും’.-വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ഇറാന്‍റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പറഞ്ഞു ഫെബ്രുവരി 28നാണ് ഇറാനെതിരെ യുഎസും ഇസ്രായേലും സംയുക്ത…

Read More

ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയർ ഇന്ത്യ; ടിക്കറ്റ് നിരക്ക് കൂടും

ന്യൂഡല്‍ഹി: ആഭ്യന്തര അന്താരാഷ്ട്ര പാതകളിലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയർ ഇന്ത്യ. ഇതോടെ ടിക്കറ്റ് നിരക്കും വർധിക്കും. ആഗോള വിമാന ഇന്ധന വില ഇറാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം. ഏപ്രില്‍ എട്ട് ബുധനാഴ്ച മുതല്‍ പുതിയ ചാര്‍ജുകള്‍ നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പുതുക്കിയ സര്‍ചാര്‍ജ് ഏപ്രില്‍ 10 വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വരിക. പെട്രോളിയം മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ചേര്‍ന്ന് ഡൊമസ്റ്റിക്ക് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ വിലവര്‍ധന 25ശതമാനമായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ നടപടി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റുകളിലും പുതിയ മാറ്റം പ്രതിഫലിക്കും. അന്താരാഷ്ട്ര യാത്രകള്‍ക്ക് കുത്തനെ ഉയര്‍ത്തിയ നിരക്കാകും എയര്‍ലൈന്‍സ് ഈടാക്കുക. അന്താരാഷ്ട്ര എടിഎഫ് വിലയില്‍ നിയന്ത്രണങ്ങളൊന്നും നടപ്പാക്കിയിട്ടില്ല.

Read More

ഓറിയോൺ പേടകം ഭൂമിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു

ഫ്ളോറിഡ: അരനൂറ്റാണ്ടിനു ശേഷം ചന്ദ്രനിലേക്കുള്ള മനുഷ്യസഞ്ചാരത്തിൽ നിർണായകഘട്ടം പിന്നിട്ട് ആർട്ടെമിസ് 2 ദൗത്യം. ചന്ദ്രന്‍റെ മറുവശത്തു സഞ്ചരിക്കവെ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം നഷ്ടമായ പേടകം, വീണ്ടും വിജയകരമായി സിഗ്നലുകൾ പുനഃസ്ഥാപിച്ചു. ഭൂമിയിൽനിന്ന് ഇതുവരെയെത്താത്ത ദൂരത്തിലാണ് ആർട്ടെമിസ് 2 സംഘം ഇപ്പോൾ സഞ്ചരിക്കുന്നത്. 1970-ൽ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റെക്കോർഡാണ് ആർട്ടെമിസ് 2 സംഘം മറികടന്നത്. ഭൂമിയിൽനിന്ന് ഏകദേശം 2,52,760 മൈൽ (4,06,778 കിലോമീറ്റർ) അകലെ എത്തിയതോടെ ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദൂരമെന്ന നേട്ടം ഈ ദൗത്യത്തിനു സ്വന്തമായി.”വരും തലമുറകൾക്ക് ഈ റിക്കാർഡ് വെല്ലുവിളിയാകട്ടെ’ എന്നാണ് ടീമിലെ കനേഡിയൻ ബഹിരാകാശ സഞ്ചാരി ജെറമി ഹാൻസെൻ വിശേഷിപ്പിച്ചത്.റോബോട്ടുകൾ അയച്ച ചിത്രങ്ങളിലൂടെ മാത്രം നാം കണ്ടിരുന്ന ചന്ദ്രന്‍റെ ഉപരിതലത്തെ മനുഷ്യന്‍റെ കണ്ണുകളിലൂടെ സംഘം വിശദീകരിച്ചു. ചന്ദ്രനിലെ പകലും രാത്രിയും വേർതിരിക്കുന്ന “ടെർമിനേറ്റർ’ രേഖയെക്കുറിച്ചും, പ്രകാശമേറ്റ ക്രേറ്ററുകളെക്കുറിച്ചും…

Read More

തകർക്കുമെന്ന് ട്രംപ്: മനുഷ്യകവചമൊരുക്കാൻ ഇറാൻ

വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുനൽകണമെന്ന അന്ത്യശാസനം ബുധനാഴ്ച പുലർച്ചെ മൂന്നരയ്ക്ക് അവസാനിക്കാനിരിക്കെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെ ഇല്ലാതാക്കുമെന്നും ഊർജകേന്ദ്രങ്ങളും പാലങ്ങളും അടിസ്ഥാനസൗകര്യങ്ങളുമെല്ലാം തകർക്കുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. “ഒരൊറ്റ രാത്രികൊണ്ട് ആ രാജ്യം ഇല്ലാതാക്കാൻ കഴിയും, ആ രാത്രി നാളെയാകാം’ എന്നാണ് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞത്. അതേസമയം, അമേരിക്കയുടെ വ്യോമാക്രമണ ഭീഷണി നേരിടാൻ രാജ്യത്തെ യുവജനതയെ അണിനിരത്താനാണ് ഇറാന്‍റെ തീരുമാനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ പ്രധാന ഊർജകേന്ദ്രങ്ങൾക്കു ചുറ്റും വിദ്യാർഥികളും കായികതാരങ്ങളും കലാകാരന്മാരും ചേർന്നു മനുഷ്യച്ചങ്ങല തീർക്കും. “ഉജ്വലമായ ഭാവിക്കായി ഇറാൻ യുവജനത തീർക്കുന്ന മനുഷ്യച്ചങ്ങല’ എന്നാണ് ഈ പ്രതീകാത്മക പ്രതിഷേധത്തിനു നൽകിയിരിക്കുന്ന പേര്. രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാനുള്ള യുവതലമുറയുടെ പ്രതിജ്ഞാബദ്ധത ലോകത്തെ അറിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റമാവില്ലേ…

Read More

അഫ്ഗാൻ ഏറ്റുമുട്ടൽ: ആറ് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു

കാബൂൾ: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ഏറ്റുമുട്ടലിൽ ആറ് പാക്കിസ്ഥാൻ സൈനികരെ വധിച്ചതായി താലിബാൻ സൈന്യം അവകാശപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് ഖോസ്ത് പ്രവിശ്യയിലെ താനി ജില്ലയിലെ അതിർത്തിപ്രദേശത്ത് ഇരുസൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇരു ഭാഗത്തുനിന്നും രൂക്ഷമായ വെടിവെയ്പും ഷെല്ലിംഗും നടത്തി. ആക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. അതിർത്തിയിലെ ഒരു പാക് സൈനികപോസ്റ്റ് പിടിച്ചെടുത്തതായും താലിബാൻ അവകാശപ്പെട്ടു. ഒരിടവേളയ്ക്കുശേഷമാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത്. പാക്കിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്ന തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ(ടിടിപി) എന്ന സംഘടനയ്ക്ക് അഫ്ഗാനിലെ താലിബാൻ ഭരണകൂടമാണ് പിന്തുണ നൽകുന്നതെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ അഫ്ഗാനെതിരേ ആക്രമണങ്ങൾ നടത്തിയിരുന്നത്.

Read More

നൂറുകണക്കിനു സൈനികരും ഡസൻകണക്കിനു വിമാനങ്ങളും: ഇറാൻ റാഞ്ചുന്നതിനു മുന്പേ വൈമാനികനെ രക്ഷിച്ച് യുഎസ്

വാഷിംഗ്ടൺ ഡിസി: ഇറാനിൽ കുടുങ്ങിയ എഫ്-15 വൈമാനികനെ വീണ്ടെടുക്കാനായി അമേരിക്ക നടത്തിയ അസാധാരണ ഓപ്പറേഷനിൽ പങ്കെടുത്തത് നൂറുകണക്കിന് സൈനികരും ഡസൻകണക്കിന് യുദ്ധവിമാനങ്ങളും. ഇറേനിയൻ സൈന്യത്തിന്‍റെ കൈയിലകപ്പെടും മുന്പ് വൈമാനികനെ കണ്ടെത്താനായി അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ വ്യാജപ്രചാരണവും വിജയകരമായി അരങ്ങേറി. കേണൽ റാങ്കിലുള്ള വൈമാനികനെ വിജയകരമായി രക്ഷപ്പെടുത്തിയെന്നും അമേരിക്കൻ ഭാഗത്ത് ആളപായമില്ലെന്നുമാണ് പ്രസിഡന്‍റ് ട്രംപ് അറിയിച്ചത്. അതേസമയം, ഇറാനിൽ അഞ്ചു സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച ഇറാൻ വീഴ്ത്തിയ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനത്തിലെ പൈലറ്റിനെയും ആയുധങ്ങൾ കൈകാര്യം ചെയ്യുന്ന വെപ്പൺ സിസ്റ്റം ഓഫീസറിനെയും കണ്ടെത്താനായി കൊഗിലുയേ ആൻഡ് ബോയർ അഹമ്മദ്, ഇസ്ഫഹാൻ, ചഹർമൽ ആൻഡ് ബക്തിയാരി എന്നീ മൂന്നു പ്രവിശ്യകൾ കേന്ദ്രീകരിച്ചാണ് അമേരിക്ക തെരച്ചിൽ നടത്തിയത്. ട്രാൻസ്പോർട്ട് വിമാനങ്ങളിൽ ഇറാന്‍റെ മണ്ണിലിറങ്ങിയ അമേരിക്കൻ സൈനികർക്ക് സുരക്ഷ ഒരുക്കാനായി മുകളിൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമുണ്ടായിരുന്നു. അമേരിക്കൻ സേനയിലെ ഏറ്റവും മികച്ച…

Read More

ഹോർമുസ് തുറക്കാൻ ഇറാനുമേൽ സമ്മർദം വർധിപ്പിച്ച് യുഎസ്

വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് തുറക്കാനായി ഇറാനുമേൽ സമ്മർദം വർധിപ്പിച്ച് അമേരിക്കയും ഇസ്രയേലും. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണടാങ്കറുകൾ കടന്നുപോകേണ്ട കടലിടുക്ക് തുറക്കാൻ ഇറാന് അനുവദിച്ച സമയം തീരാൻ പോകുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്കിയ‌ത് ഇതിന്‍റെ ഭാഗമായിട്ടാണ്. ഹോർമുസ് തുറക്കാനും യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഏർപ്പെടാനും ഇറാന് അനുവദിച്ച പത്തു ദിവസ കാലാവധി അമേരിക്കൻ സമയം (ഈസ്റ്റേൺ ടൈം) തിങ്കളാഴ്ച രാവിലെ പത്തിന് (ഇന്ത്യൻ സമയം വൈകുന്നേരം 7.30) അവസാനിക്കും. അന്ത്യശാസനം ചെവിക്കൊണ്ടില്ലെങ്കിൽ ഇറാന്‍റെ വൈദ്യുതിവിതരണ സംവിധാനങ്ങൾ മുഴുവൻ ആക്രമിച്ചു നശിപ്പിക്കുമെന്നാണ് ട്രംപ് നേരത്തേ വ്യക്തമാക്കിയത്. ഇറാനുമേൽ നരകം പെയ്യുമെന്ന് അദ്ദേഹം കഴിഞ്ഞദിവസം ആവർത്തിച്ചു. ഇതുപ്രകാരം ഇറാന്‍റെ വൈദ്യുതി പ്ലാന്‍റുകൾ ആക്രമിക്കാൻ ഇസ്രയേൽ തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ആക്രമണം നടത്താനാണ് പദ്ധതിയെന്ന് ഇസ്രേലി വൃത്തങ്ങൾ സൂചിപ്പിച്ചു. ട്രംപിന്‍റെ അന്തിമ അനുമതി മാത്രമാണ് ഇനി…

Read More

അമേരിക്കയുടെ കൂടുതൽ വിമാനങ്ങൾ വീഴ്ത്തിയെന്ന് ഇറാൻ

ടെഹ്റാൻ: തകർന്ന എഫ്-15 യുദ്ധവിമാനത്തിലെ വൈമാനികനായുള്ള തെരച്ചിലിനിടെ അമേരിക്കയുടെ കൂടുതൽ വിമാനങ്ങൾ വീഴ്ത്തിയെന്ന് ഇറാൻ. സി-30 ഇനത്തിൽപ്പെട്ട രണ്ട് മിലിട്ടറി ട്രാൻസ്പോർട്ട് വിമാനങ്ങൾ, രണ്ട് ബ്ലാക് ഹ്വാക്ക് ഹെലികോപ്റ്ററുകൾ എന്നിവയെ തെക്കൻ പ്രവിശ്യയായ ഇസ്ഫഹാനിൽ വെടിവച്ചിട്ടെന്നാണ് ഇറാൻ അവകാശപ്പെട്ടത്. ഇതിനു പുറമേ അമേരിക്കയുടെ എംക്യു-9 ഡ്രോൺ, ഇസ്രയേലിന്‍റെ ഹെർമസ്-900 ഡ്രോൺ എന്നിവയും വീഴ്ത്തി. ഇറാന്‍റെ അവകാശവാദങ്ങൾ സ്ഥിരീകരിക്കാൻ അമേരിക്കയും ഇസ്രയേലും തയാറായിട്ടില്ല. ഒരു സി-130 വിമാനം തകർന്നതിന്‍റെ അവശിഷ്ടം എന്ന പേരിലുള്ള ഫോട്ടോ ഇറേനിയൻ സേന പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, സി-130 വിമാനങ്ങൾ പറത്താൻ പറ്റാതിരുന്ന സാഹചര്യത്തിൽ അമേരിക്കൻ സേനതന്നെ നശിപ്പിച്ചതാണെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു. വിമാനത്തിന്‍റെ സാങ്കേതികവിദ്യ ശത്രുവിന്‍റെ കൈയിലെത്താതിരിക്കാനുള്ള മുൻകരുതലായിട്ടായിരുന്നു ഇത്.

Read More