റിയാദ്: സൗദി അറേബ്യയില്‍ വിവിധ കേസുകളില്‍ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി. ഭാര്യയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പ്രതി അബ്ദുല്ല ബിൻ ഖുറൈസ് ബിൻ ഖിദ്ർ അൽയസീദിക്കിന്റെയും, സൗദി പൗരൻ അബ്ദുൽ കരീം ബിൻ സഈദ് അൽബലവിയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയ മാസിൻ ബശീർ ബിൻ ഹമൂദ് അൽബലവിയുടെയും വധശിക്ഷയാണ് തബൂക്കിൽ നടപ്പാക്കിയത്. സൗദി പൗരൻ ഇമാദ് ബിൻ മർസൂഖ് അൽമുതൈരിയെ തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ മിത്അബ് ബിൻ നാസിർ അൽഉതൈബിക്ക് റിയാദിൽ വധശിക്ഷ നടപ്പാക്കി. സൗദി പൗരൻ ബക്രി ബിൻ അബൂഫറാജ് ബിൻ മുഹമ്മദ് അൽസഹ്ലിയെ തർക്കത്തെ തുടർന്ന് അടിച്ചുകൊലപ്പെടുത്തിയ ഹസൻ ബിൻ ബക്രി ബിൻ മുഹമ്മദ് അൽസഹ്ലിക്ക് ജിസാനിലും സൗദി പൗരൻ മുഹമ്മദ് ബിൻ വാകിദ് ബിൻ ശായിഖ് അൽഹാരിസിയെ തർക്കത്തെ തുടർന്ന് വെടിവച്ചു കൊലപ്പെടുത്തിയ ദഖീലുല്ല ബിൻ ആയിദ് ബിൻ…
Read MoreCategory: NRI
യുദ്ധം വർഷം മുഴുവൻ നീണ്ടേക്കാം; പട്ടാളത്തെ പിൻവലിച്ച് ഇസ്രയേൽ
ടെൽ അവീവ്: ഗാസയിലെ യുദ്ധം വർഷം മുഴുവൻ തുടർന്നേക്കുമെന്ന സൂചന നല്കി ഇസ്രയേൽ. ദീർഘകാല പോരാട്ടം മുന്നിൽക്കണ്ട് സൈനികവിന്യാസം ക്രമീകരിക്കുമെന്ന് ഇസ്രേലി പ്രതിരോധവക്താവ് ഡാനിയൽ ഹാഗാരി പുതുവത്സരദിന അറിയിപ്പിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി ആയിരക്കണക്കിനു സൈനികർ ഉൾപ്പെടുന്ന അഞ്ചു ബ്രിഗേഡുകളെ വരുന്ന ആഴ്ചകളിൽ ഗാസയിൽനിന്നു പിൻവലിക്കും. ഇവർക്കു വിശ്രമവും പരിശീലനവും നല്‍കും. വർഷം മുഴുവൻ യുദ്ധം നീളാനുള്ള സാധ്യത കണക്കിലെടുത്താണിത്. അധികദൗത്യങ്ങളും സൈന്യത്തിനു നിർവഹിക്കേണ്ടിവരാമെന്ന് ഹാഗാരി വ്യക്തമാക്കി. പതിനൊന്നാഴ്ച പിന്നിടുന്ന ഗാസാ യുദ്ധത്തിൽ ഇസ്രയേൽ ഇത്രയധികം സൈനികരെ ഒരുമിച്ചു പിൻവലിക്കുന്നത് ആദ്യമാണ്. വരും ദിവസങ്ങളിൽ ഗാസയിലെ ചിലഭാഗങ്ങളിൽ ഇസ്രേലി സേന ഓപ്പറേഷൻ പരിമിതപ്പെടുത്തിയേക്കുമെന്നാണു സൂചന. വടക്കൻ ഗാസ ഏതാണ്ട് പൂർണമായി ഇസ്രേലി നിയന്ത്രണത്തിലായിക്കഴിഞ്ഞു. യുദ്ധം അതിന്റെ മൂർധന്യത്തിലാണെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ശനിയാഴ്ച പറഞ്ഞിരുന്നു. വിജയത്തിനു സമയം വേണമെന്നും യുദ്ധം മാസങ്ങൾ നീണ്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിൽ കനത്ത…
Read Moreജപ്പാൻ ഭൂകമ്പത്തിൽ 24 മരണം; സുനാമി മുന്നറിയിപ്പ് തുടരുന്നു, പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു
ടോക്കിയോ: പുതുവത്സരദിനത്തിൽ ജപ്പാനിലുണ്ടായ ഭൂചലനത്തിൽ മരണം 24 ആയി. 185 പേർ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഹോൻഷു ദ്വീപിലെ ഇഷിക്കാവ പ്രവിശ്യയ്ക്കു സമീപം കടലിൽ ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നുശേഷമാണ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 155 തുടർചലനങ്ങളുമുണ്ടായെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ഇന്നു പുലർച്ചെയും ഭൂചലനം ഉണ്ടായി. ജപ്പാനും ഉത്തര, ദക്ഷിണ കൊറിയകളും റഷ്യയും ജനങ്ങൾക്കു സുനാമി മുന്നറിയിപ്പു നൽകി. അഞ്ചു മീറ്റർ വരെ രാക്ഷസത്തിരകൾ ഉയരുമെന്നാണ് മുന്നറിയിപ്പ്. ചിലയിടങ്ങളിൽ ഒരു മീറ്റർ ഉയരത്തിൽ തിരകൾ ഉയർന്നുപൊങ്ങി. അനേകം കെട്ടിടങ്ങളും വീടുകളും തകർന്നു. തുറമുഖങ്ങളിലുണ്ടായിരുന്ന ബോട്ടുകൾ മുങ്ങി. വാജിമ പട്ടണത്തിൽ തീപിടിത്തമുണ്ടായി. പതിനായിരക്കണക്കിനു വീടുകളിൽ വൈദ്യുതി മുടങ്ങി. ഭൂകന്പമേഖലയിൽ കൊടുംതണുപ്പിൽ ആളുകൾ കടുത്ത ദുരിതത്തിലാണ്. പതിനായിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. പലരെയും സൈനിക താവളങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്.
Read Moreഡെന്മാർക്കിലെ മാർഗരീത്ത രാജ്ഞി സ്ഥാനമൊഴിയുന്നു
കോപ്പൻഹേഗൻ: ഡെന്മാർക്കിലെ രാജ്ഞി മാർഗരീത്ത പദവി ഒഴിയുന്നു. മാർഗരീത്ത ടെലിവിഷനിലൂടെ പുതുവത്സര സന്ദേശം നല്‍കുന്നതിനിടെ അപ്രതീക്ഷിതമായി ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. ഭരണത്തിൽ 52 വർഷം പൂർത്തിയാക്കുന്ന ജനുവരി 14നാണു സ്ഥാനമൊഴിയുക. മകനും കിരീടാവകാശിയായ രാജകുമാരനുമായ ഫ്രെഡറിക് അടുത്ത രാജാവായി നിയമിക്കപ്പെടും. എൺപത്തിമൂന്നുകാരിയായ മാർഗരീത്ത നിലവിൽ ലോകത്തു ഭരണപദവിയുള്ള ഏക രാജ്ഞിയാണ്. കഴിഞ്ഞവർഷത്തെ ശസ്ത്രക്രിയയ്ക്കു പിന്നാലെയാണു സ്ഥാനമൊഴിയാനുള്ള ആലോചന ശക്തമായതെന്ന് മാർഗരീത്ത പറഞ്ഞു. ഫെഡറിക്കിന്റെ സ്ഥാനാരോഹണത്തിനു പ്രത്യേക ചടങ്ങുകൾ ഉണ്ടാകില്ല. കോപ്പൻഹേഗനിലെ അമാലിയൻബോർഗ് കോട്ടയിൽനിന്നു വിളംബരപ്രഖ്യാപനം മാത്രമാണുണ്ടാവുക.
Read Moreഅബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 14 ന് ഉദ്ഘാടനംചെയ്യും. യുഎഇ തലസ്ഥാനമായ അബുദാബിയിൽ അബു മുറൈഖയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറത്ത് നിർമിക്കുന്ന ഏറ്റവും വലിയ ക്ഷേത്രമാണ് അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ. 5.4 ഹെക്ടർ ഭൂമിയിൽ 700 കോടി രൂപ ചെലവിലാണ് ക്ഷേത്രം പണിയുന്നത്. 5,000 പേരേ ഉൾക്കൊള്ളാവുന്ന ഹാളും ഭക്ഷണശാലയും ലൈബ്രറിയുമുൾപ്പെടെ ക്ഷേത്രത്തിൽ സജീകരിച്ചിട്ടുണ്ട്. 2015 ൽ മോദി ആദ്യമായി സന്ദർശിച്ചപ്പോഴാണ് ക്ഷേത്രത്തിന് സ്ഥലം വിട്ടുനൽകാൻ യുഎഇ ഭരണകൂടം അനുമതി നൽകിയത്. 2019 ഡിസംബറിലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
Read Moreപുതുവത്സരവേളയിലും ഗാസയിൽ ബോംബുവർഷം; 24 മണിക്കൂറിനിടയിൽ 100 മരണം
ഗാസ: ലോകം 2024 നെ വരവേറ്റ് പുതുവത്സരാഘോഷത്തിൽ മുഴുകിയപ്പോഴും ഗാസയിൽ ഇസ്രയേൽ ആക്രമണത്തിന് ഇടവേളയുണ്ടായില്ല. വർണപ്പൂത്തിരികൾ ലോകമെങ്ങും ആഹ്ളാദം പടർത്തിയപ്പോൾ ഗാസയുടെ ആകാശത്ത് ബോംബുകൾ അഗ്നിഗോളങ്ങൾ വർഷിക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ ആക്രമണത്തിൽ 100ഓളം പേർ ഗാസയിൽ കൊല്ലപ്പെട്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ ആക്രമണത്തിൽ പലായനം ചെയ്യേണ്ടി വന്നവർ റഫാ അതിർത്തിയിൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്. മരവിക്കുന്ന തണുപ്പിൽ കമ്പിളിപ്പുതപ്പുകളും കുറച്ച് പാത്രങ്ങളും മാത്രമാണ് പലരുടേയും ആശ്രയം. 2024ലും ഗാസ സംഘർഷം ഗുരുതരമായി തുടരുമെന്നാണ് ഐക്രാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ഗാസയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാനും ഷാർജയും പുതുവർഷാഘോഷങ്ങൾ നടത്തിയില്ല. പസഫിക് സമുദ്രത്തിലെ കിരീബാസ് ദ്വീപാണ് ലോകത്ത് ആദ്യമായി പുതുവത്സരത്തെ വരവേറ്റത്. ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് കിരീബാസിൽ പുതുവർഷമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരവും പുതുവത്സരത്തെ സ്വാഗതം ചെയ്തു. തുടർന്ന് ഓസ്ട്രേലിയ, ചൈന, ജപ്പാൻ,…
Read Moreവിനോദ സഞ്ചാരികളെക്കൊണ്ട് ശല്യം; വെനീസിൽ ടൂറിസ്റ്റുകൾക്ക് നിയന്ത്രണം
വെനീസ്: വിനോദസഞ്ചാരികൾ മൂലമുള്ള ശല്യം കുറയ്ക്കാനായി നടപടികളെടുത്ത് വെനീസ് നഗരം. 25ൽ കൂടുതൽ അംഗങ്ങളുള്ള ടൂറിസ്റ്റ് ഗ്രൂപ്പുകൾ നഗരത്തിൽ നിരോധിച്ചു. ഉച്ചഭാഷണികൾക്കും വിലക്കേർപ്പെടുത്തി. ജൂൺ മുതലാണ് ഇവ പ്രാബല്യത്തിലാവുക.യൂറോപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് വെനീസ്. 7.6 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള കനാൽ നഗരത്തിൽ 2019ൽ 1.3 കോടി ടൂറിസ്റ്റുകളെത്തി. ടൂറിസ്റ്റുകളുടെ ബാഹുല്യം മൂലം പ്രദേശവാസികൾ നഗരം വിടുകയാണ്. ഉച്ചഭാഷിണികൾ ശല്യവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതായും വെനീസ് അധികൃതർ വിലയിരുത്തുന്നു.
Read Moreയുക്രെയ്നിൽ വീണ്ടും റഷ്യൻ മിസൈൽ ആക്രമണം
കീവ്: യുക്രെയ്നിൽ വീണ്ടും റഷ്യൻ ഡ്രോൺ ആക്രമണം. കഴിഞ്ഞദിവസം യുക്രെയ്ൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിനു മറുപടിയാണിതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖാർക്കീവ്, ഖേർസൺ, സാപ്പോറിഷ്യ, മൈക്കോളേവ് നഗരങ്ങളെ കേന്ദ്രീകരിച്ചാണ് റഷ്യ ഇന്നലെ ആക്രമണം നടത്തിയത്. ഖാർക്കീവിൽ 28 പേർക്കു പരിക്കേറ്റു. പാർപ്പിടസമുച്ചയങ്ങൾ, വീടുകൾ, ഹോട്ടൽ, നഴ്സറി മുതലായവ നശിച്ചു. റഷ്യ തൊടുത്ത 49 ഡ്രോണുകളിൽ 21ഉം വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. വെള്ളിയാഴ്ച റഷ്യൻ സേന യുക്രെയ്നിലുടനീളം നടത്തിയ വൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 45 പേർ കൊല്ലപ്പെടുകയും 160 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതിനു മറുപടിയായി ശനിയാഴ്ച യുക്രെയ്ൻ സേന റഷ്യയിൽ നടത്തിയ ആക്രമണങ്ങളിൽ നാലു കുട്ടികൾ അടക്കം 24 പേർ കൊല്ലപ്പെട്ടതിനു പുറമേ നൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ സേന റഷ്യയിൽ നടത്തിയ ഏറ്റവും മാരക ആക്രമണങ്ങളിലൊന്നാണിത്. അതിർത്തിയോടു ചേർന്ന റഷ്യൻ പ്രദേശമായ ബെൽഗരോദിലാണ്…
Read Moreഗാസയിലെ വീടുകളിൽ മൂന്നിലൊന്നും നശിച്ചു; കൊല്ലപ്പെട്ടത് 21,822 പേർ
കയ്റോ: ഗാസയിൽ ഇസ്രേലി സേന ആക്രമണം തുടരുന്നു. 24 മണിക്കൂറിനിടെ നൂറിലധികം പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചു. ഇതോടെ ഒക്ടോബർ ഏഴുമുതൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21,822 ആയി; 56,451 പേർക്കു പരിക്കേറ്റു. മൂന്നു മാസമായി തുടരുന്ന ഇസ്രേലി ബോംബിംഗിൽ ഗാസയിലെ 70 ശതമാനം വീടുകളും തകർന്നതായി അമേരിക്കയിലെ വാൾ സ്ട്രീറ്റ് ജേർണൽ പത്രം റിപ്പോർട്ട് ചെയ്തു. മൂന്നു ലക്ഷത്തിനും 4.39 ലക്ഷത്തിനും ഇടയിൽ വീടുകളാണ് നശിച്ചത്. പാർപ്പിടങ്ങൾക്കു നേരേ 29,000 ബോംബുകളാണ് വർഷിച്ചത്. ചരിത്ര, സാംസ്കാരിക പ്രാധാന്യമുള്ള ഇരുന്നൂറോളം സ്ഥലങ്ങളും നശിച്ചു. ബൈസാന്റിയൻ പള്ളികൾ, ആശുപത്രികൾ, ഷോപ്പിംഗ് മാളുകൾ മുതലായവയ്ക്ക് പുതുക്കിപ്പണിയാൻ പറ്റാത്തതരത്തിൽ നാശനഷ്ടം നേരിട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
Read Moreകനേഡിയന്‍ ഗുണ്ടാ നേതാവിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കനേഡിയന്‍ ഗുണ്ടാ നേതാവ് ലഖ്ബീര്‍ സിംഗ് ലാന്‍ഡയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. യുഎപിഎ പ്രകാരമാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്. 2022 മേയില്‍ മൊഹാലിയിലെ ഇന്റലിജന്‍സ് ആസ്ഥാനത്ത് നടന്ന സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണ് ഇയാള്‍. പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് സ്ഫോടകവസ്തുക്കളും ആയുധങ്ങളും ലഹരിമരുന്നുകളും കടത്തുന്ന റാക്കറ്റിന് മേല്‍നോട്ടം വഹിക്കുന്നതും ഇയാളാണ്. കാനഡ കേന്ദ്രമായുള്ള വിവിധ ഖലിസ്ഥാനി സംഘടനകളെ ഏകോപിപ്പിക്കുന്നതിലും ലാന്‍ഡയ്ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. നേരത്തേ പഞ്ചാബ് പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. എന്‍ഐഎ ഇയാള്‍ക്കെതിരേ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഖലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തെച്ചൊല്ലി കാനഡ-ഇന്ത്യ നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെയാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്. ഇതോടെ ഇയാളെ കൈമാറണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്ത്യക്ക് കാനഡയോട് ആവശ്യപ്പെടാന്‍ കഴിയും.
Read More