റിയാദ്: സൗദി അറേബ്യയിൽ പ്രതിദിനം ശരാശരി 44 ഇരട്ടകൾ ജനിക്കുന്നതായി റിപ്പോർട്ട്. 2022ൽ സൗദി സ്ത്രീകൾ 16,000ലധികം ഇരട്ടകൾക്ക് ജന്മം നൽകിയതായി ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നു. സാമ്പത്തിക ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം 2022ൽ സൗദിയിൽ ഏകദേശം 4,17,000 പ്രസവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ഏകദേശം നാലു ലക്ഷം ഒറ്റ ജനനങ്ങളാണ്. 16,160 ആണ് ഇരട്ട ജനനക്കേസുകൾ. 896 ട്രിപ്പിൾ അല്ലെങ്കിൽ അതിലധികമോ ജനനങ്ങളുമുണ്ടായി. അതേസമയം 2022ൽ സൗദിയിതര അമ്മമാർക്ക് 67,500 ജനനങ്ങൾ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കിലുണ്ട്. ഇതിൽ 63,800 ഒറ്റ പ്രസവങ്ങളും 3,400 ഇരട്ട ജനനങ്ങളും 343 ട്രിപ്പിൾ ജനനങ്ങളും അതിലധികവുമാണ്.
Read MoreCategory: NRI
പലസ്തീനിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം; പാക്കിസ്ഥാനിൽ ഇത്തവണ ന്യൂ ഇയര്‍ ആഘോഷമില്ല
കറാച്ചി: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും നിരോധിച്ച് പാക്കിസ്ഥാൻ സര്‍ക്കാര്‍. പലസ്തീനിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പാക്കിസ്ഥാൻ കാവല്‍ പ്രധാനമന്ത്രി അന്‍വാറുല്‍ ഹഖ് കാക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിലും വെസ്റ്റ് ബാങ്കിലും അടിച്ചമര്‍ത്തപ്പെട്ട പലസ്തീനികളുടെ വംശഹത്യയില്‍ രാജ്യവും മുസ് ലിം സഹോദരങ്ങളും അതീവ ദുഃഖിതരാണെന്ന് കാക്കര്‍ ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പുതുവർഷത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് സർക്കാരിന്റെ കർശനമായ നിരോധനം ഉണ്ടായിരിക്കുമെന്നും കാക്കർ വ്യക്തമാക്കി.
Read Moreഅധിനിവേശത്തെ വിമർശിച്ച് കവിത: റഷ്യൻ കവിക്ക് 7 വർഷം തടവ്; ഏറ്റുചൊല്ലിയയാൾക്കും ശിക്ഷ
മോസ്കോ: യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ വിമർശിച്ച് കവിത ചൊല്ലിയ റഷ്യൻ കവിക്ക് ഏഴു വർഷം തടവ്. ആർട്യോം കമർദീനെയാണ് മോസ്കോയിലെ ട്വെർസ്കോയി ജില്ലാകോടതി ശിക്ഷിച്ചത്. എതിർശബ്ദങ്ങളെ നിശബ്ദമാക്കാനായി പുടിൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് മുൻപേ വിമർശനമുയർന്നിരുന്നു. അതിൽ ഒടുവിലത്തേതാണിത്. 2022 സെപ്റ്റംബറിൽ മോസ്കോയിലെ ഡൗൺടൗണിൽ പ്രശസ്ത കവി വ്ളാദിമിർ മയാകോവ്സ്കിയുടെ പ്രതിമയ്ക്കുസമീപം നടന്ന തെരുവുപരിപാടിയിലാണ് തന്റെ യുദ്ധവിരുദ്ധകവിത അദ്ദേഹം അവതരിപ്പിച്ചത്. ദേശസുരക്ഷയ്ക്ക് വെല്ലുവിളി, വിദ്വേഷപരാമർശം തുടങ്ങിയ കുറ്റങ്ങളാണ് കമർദീനുമേൽ ചുമത്തിയത്. കവിത ഏറ്റുചൊല്ലിയ യെഗോർ ഷ്റ്റ്വോബ എന്നയാളെയും കോടതി അഞ്ചുവർഷം തടവിനുശിക്ഷിച്ചു.
Read Moreകരിപ്പൂരിൽനിന്നു കൂടുതൽ വിമാന സര്‍വീസുകള്‍
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്നു കൂടുതൽ വിമാനങ്ങൾ ഉടൻ സര്‍വീസ് ആരംഭിക്കും. എത്തിഹാദ് എയർവേയ്സിന്റെ അബുദാബി സർവീസ് ഒന്നാം തിയതി മുതലാണ് ആരംഭിക്കുക. ബംഗളൂരുവിലും പുതിയ സര്‍വീസ് നടത്തും. വിമാന അപകടത്തിനു പിന്നാലെ നിർത്തിവച്ച എത്തിഹാദ് എയർവേയ്സ് തിരിച്ചുവരുകയാണ്. 300 പേർക്ക് വരെ സഞ്ചരിക്കാവുന്ന വിമാനങ്ങൾക്ക് അനുമതി നൽകിയതോടെയാണ് എത്തിഹാദ് എയർവേയ്സ് തിരിച്ചെത്തുന്നത്. ഉച്ചയ്ക്ക് 2.20 ന് അബുദാബിയിൽനിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 7.05 ന് കരിപ്പൂരിലെത്തും.രാത്രി 9.30ന് കരിപ്പൂരിൽനിന്നു പുറപ്പെടുന്ന വിമാനം 12.05 അബുദാബിയിലെത്തും. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് കൂടുതൽ സര്‍വീസുകൾ എത്തിഹാദ് എയർവേയ്സ് ആരംഭിക്കും. കരിപ്പൂരിൽനിന്ന് ബംഗളൂരുവിലേക്ക് എയർ ഇന്ത്യയുടെ പുതിയ സര്‍വീസ് 16 മുതൽ ആരംഭിക്കും. മറ്റ് വിമാന കമ്പനികളും കരിപ്പൂരിൽനിന്നു കൂടുതൽ സര്‍വീസുകൾ ആരംഭിക്കും. റൺവേ നവീകരണത്തിനുള്ള പണികൾ ഉടൻ ആരംഭിക്കും. റൺവേ നവീകരണം പൂർത്തിയായാൽ മാത്രമെ കരിപ്പൂർ വിമാനത്താവളം പൂർവസ്ഥിതിയിലാകൂ.
Read Moreറോബട്ടിന്റെ ആക്രമണത്തിൽ ടെസ്ല ജീവനക്കാരനു പരിക്ക്
ടെക്സസ്: റോബട്ടിന്റെ ആക്രമണത്തിൽ ടെസ്ലയിലെ സോഫ്റ്റ്വേർ എൻജിനിയർക്കു പരിക്കേറ്റതായി റിപ്പോർട്ട്. ടെസ്ലയുടെ ടെക്സസിലെ ഓസ്റ്റിനിൽ പ്രവർത്തിക്കുന്ന ഗിഗ ടെക്സസ് ഫാക്ടറിയിൽ രണ്ടു വർഷം മുന്പുനടന്ന സംഭവം അടുത്തിടെ പുറത്തുവിട്ട ഇൻജുറി റിപ്പോർട്ടിലാണ് വെളിപ്പെട്ടത്. കാറിന്റെ അലുമിനിയം ഭാഗങ്ങൾ നീക്കാൻ ഉപയോഗിച്ചിരുന്ന റോബട്ട്, സാങ്കേതിക തകരാറിനെത്തുടർന്ന് എൻജിനിയറെ ആക്രമിക്കുകയായിരുന്നു. എൻജിനിയറെ കയറിപ്പിടിച്ച റോബട്ട്, ഇയാളുടെ പുറത്തും കൈയിലും മുറിവേൽപ്പിച്ചു. കാറുകൾക്കാവശ്യമായ ഭാഗങ്ങൾ മുറിച്ചെടുക്കുന്നതിനായി ഉപയോഗിച്ചിരുന്ന റോബട്ടാണ് ആക്രമണകാരിയായത്. ഈ ജോലി ചെയ്യുന്നതിനായി സജ്ജീകരിച്ച മൂന്നിൽ രണ്ടു റോബട്ടുകളെ ഓഫാക്കിയിരുന്നു. മൂന്നാമത്തേത് അബദ്ധത്തിൽ ഓണായി. ശേഷം, റോബട്ടുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ്വേർ പ്രോഗ്രാമിംഗ് ജോലിയിലേർപ്പെട്ടിരുന്ന ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. പരിക്കു ഗുരുതരമായിരുന്നില്ലെന്നാണു റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് ടെസ്ല പ്രതികരിച്ചിട്ടില്ല. യുഎസ് ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷനിൽ നൽകിയ ഇൻജുറി റിപ്പോർട്ട് പ്രകാരം ഗിഗ ടെക്സസ് ഫാക്ടറിയിലെ 21 ജീവനക്കാരിൽ ഒരാൾക്കെന്ന കണക്കിൽ പരിക്കേൽക്കുന്നുണ്ട്.…
Read Moreകവിത ചൊല്ലിയ റഷ്യക്കാർക്ക് കഠിനതടവ്
മോസ്കോ: യുക്രെയ്നെതിരായ ആക്രമണത്തെ എതിർക്കുന്ന കവിത വായിച്ച രണ്ടു റഷ്യൻ പൗരന്മാർക്ക് മോസ്കോയിലെ കോടതി തടവുശിക്ഷ വിധിച്ചു. അർതോ്യം കമർദിൻ എന്നയാളെ ഏഴു വർഷം തടവിനും യിഗോർ ഷ്തോബ എന്നയാളെ അഞ്ചു വർഷവും ആറു മാസവും തടവിനുമാണ് ശിക്ഷിച്ചത്. തന്നെ പോലീസ് ബലപ്രയോഗത്തിലൂടെയാണു കീഴടക്കിയതെന്നും ഉദ്യോഗസ്ഥർ തന്നെ ബലാത്സംഗം ചെയ്തതായും 33കാരനായ കമർദിൻ ആരോപിച്ചു. 2022ൽ കമർദിനെ അറസ്റ്റ് ചെയ്തശേഷം, തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുമെന്നു പോലീസ് ഭീഷണിപ്പെടുത്തിയതായും വായിൽ സൂപ്പർ ഗ്ലൂ ഒഴിച്ചതായും കമർദിന്റെ ഭാര്യ അലക്സാന്ദ്ര പൊപോവ പറഞ്ഞു. യുക്രെയ്നെതിരായ അധിനിവേശത്തെ എതിർക്കുന്ന പ്രകടനങ്ങളിൽ പങ്കെടുത്ത ആയിരക്കണക്കിനു പൗരന്മാരെ റഷ്യൻ ഭരണകൂടം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreറഷ്യൻ വിമാനം നദിയിൽ ലാൻഡ് ചെയ്തു
മോസ്കോ: റഷ്യൻ വിമാനം നദിയിൽ ലാൻഡ് ചെയ്തു. നദി തണുത്തുറഞ്ഞിരുന്നതിനാൽ ആളപായം ഒഴിവായി. കിഴക്കൻ സൈബീരിയയിലെ കൊല്യമ നദിയിലേക്കാണു ഇന്നലെ രാവിലെ പോളാർ എയർലൈൻസിന്റെ ആന്റോനൊവ് എഎൻ-24 വിമാനം ലാൻഡ് ചെയ്തത്. 30 യാത്രക്കാരും നാലു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ പൈലറ്റിന്റെ പിഴവാണ് തെറ്റായ ലാൻഡിംഗിനു കാരണമെന്ന് കണ്ടെത്തി. വിമാനം ഇന്നലെ പുലർച്ചെ കിഴക്കൻ റഷ്യയിലെ സാഖ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ യാകുത്സ്കിൽനിന്നാണ് പറന്നുയർന്നത്. 1,100 കിലോമീറ്റർ വടക്കു-കിഴക്കുള്ള സിറിയങ്കയായിരുന്നു യാത്രാലക്ഷ്യം.
Read Moreമോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പുടിൻ
മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിന്റെ ക്ഷണം. ക്രെംലിനിൽ നടന്ന കൂടിക്കാഴ്ചയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും റഷ്യയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂറും പങ്കെടുത്തു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിൽ എത്തിയതാണ് ജയശങ്കർ. നേരത്തെ, ജയശങ്കർ റഷ്യൻ വിദേശകാര്യമന്ത്രിയെ കാണുകയും ഇൻഡോ-പസഫിക്, യുക്രെയ്ൻ സംഘർഷം, ഗാസ വിഷയം തുടങ്ങിയ ആഗോള പ്രശ്നങ്ങളെക്കുറിച്ചു ചർച്ച നടത്തിയിരുന്നു. സാമ്പത്തിക സഹകരണം, സൈനിക-സാങ്കേതിക സഹകരണം തുടങ്ങിയ വിഷയങ്ങളിലെ പുരോഗതിയെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഭൗമരാഷ്ട്രീയ യാഥാർഥ്യങ്ങളെയും തന്ത്രപരമായ ഒത്തുചേരലിനെയും പരസ്പര നേട്ടത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ജയശങ്കർ അഭിപ്രായപ്പെട്ടു.
Read Moreകാറ്റും മഴയും; ഓസ്ട്രേലിയയിൽ പത്തു മരണം; മഴ തുടരുമെന്ന് പ്രവചനം
കാൻബറ: കിഴക്കൻ ഓസ്ട്രേലിയയിൽ കാറ്റിലും മഴയിലും ഒന്‍പതുവയസുകാരി അടക്കം പത്തു പേർ മരിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ക്വീൻസ്ലാൻഡ്, വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനങ്ങളിൽ വ്യാപകമായ കാറ്റും മഴയും വെള്ളപ്പൊക്കവും ഉണ്ടായി. പതിനായിരങ്ങൾക്കു വൈദ്യുതിയില്ലാതായി. ന്യൂ സൗത്ത് വെയിൽസിൽ ഗോൾഫ് ബോളിന്റെയത്ര വലുപ്പമുള്ള ആലിപ്പഴം പെയ്തു. വരും ദിവസങ്ങളിലും കാറ്റും മഴയും തുടരുമെന്നാണു പ്രവചനമെങ്കിലും ശക്തി കുറഞ്ഞേക്കും.
Read Moreഇസ്രയേൽ സൈന്യത്തിന് നേരെ ആക്രമണം; ആറ് പലസ്തീനികളെ കൊന്നു
തുൽക്കർ: വെസ്റ്റ് ബാങ്ക് നഗരമായ തുൽക്കറിൽ ഇസ്രയേൽ റെയ്ഡിനിടെ നടത്തിയ ആക്രമണം ആറ് പലസ്തീനികൾ കൊല്ലപ്പെട്ടു. പലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ സൈന്യത്തിന് നേരെ സ്ഫോടകവസ്തുക്കൾ എറിഞ്ഞ തീവ്രവാദികളെ വകവരുത്തിയതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഇസ്രയേൽ വ്യോമസേനയുടെ വിമാനമാണ് പലസ്തീനികളെ ആക്രമിച്ചത്. വെസ്റ്റ് ബാങ്കിലേക്കുള്ള പ്രധാന ക്രോസിംഗ് പോയിന്റുകളിലൊന്നിലെ ഫ്ലാഷ് പോയിന്റ് നഗരമായ തുൽക്കറിലെ നൂർ ഷംസ് അഭയാർത്ഥി ക്യാമ്പിലാണ് ഏറ്റുമുട്ടൽ നടന്നത്. “ഞങ്ങൾ നിലവിളി കേട്ടു, ഞങ്ങളുടെ വീട് സമീപത്താണ് ആക്രമണം നടന്നത്, അതിനാൽ ഞങ്ങൾ കാണാൻ പുറത്തിറങ്ങി,” സമീപത്ത് താമസിക്കുന്ന ഒരു താമസക്കാരനായ ഇസാൽഡിൻ അസായിലി പറഞ്ഞു. കൊല്ലപ്പെട്ട യുവാക്കൾക്ക് 17 നും 29 നും ഇടയിൽ പ്രായമുണ്ടെന്ന് പലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ വഫ പറഞ്ഞു.
Read More