കാഠ്മണ്ഡു: പടിഞ്ഞാറൻ നേപ്പാളിൽ ഫാക്ടറി കെട്ടിടത്തിന്റെ ഒരു വശം തകർന്ന് 10 ഇന്ത്യൻ തൊഴിലാളികൾക്ക് പരിക്ക്. നവൽപരസി വെസ്റ്റിലെ കജാരിയ ടൈൽസ് ഇൻഡസ്ട്രിയുടെ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണാണ് അവർക്ക് പരിക്കേറ്റതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) രേഷം ബൊഹാര പറഞ്ഞു. കെട്ടിടത്തിൽ ക്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ എല്ലാ തൊഴിലാളികളെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ഇന്ത്യക്കാരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Read MoreCategory: NRI
ഗാസക്ക് ഐക്യദാർഢ്യം; പുതുവത്സര ആഘോഷങ്ങൾ വിലക്കി ഷാർജ
ഷാർജ: ഗാസക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷാർജയിൽ പുതുവത്സര ആഘോഷങ്ങൾക്കു വിലക്കേർപ്പെടുത്തി. പുതുവത്സര രാവിൽ എല്ലാ ആഘോഷങ്ങളും ഒഴിവാക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും അധികൃതർ പറഞ്ഞു. പുതുവത്സരത്തലേന്ന് ഷാർജയിലും ദുബായിയിലും വൻ ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഒരു തരത്തിലുമുള്ള ആഘോഷപരിപാടികളും നടത്തരുതെന്നാണു ഭരണകൂടത്തിന്റെ നിർദേശം വന്നതോടെ എല്ലാവരും പരിപാടികൾ റദ്ദ് ചെയ്തു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് ഷാർജ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ തീരുമാന പ്രകാരം അവധി ഒഴിവാക്കാനുള്ള നീക്കത്തിലാണ് അധികൃതർ.
Read Moreഅടിക്കെടാ അവളെ… ക്ലാസ് നടക്കുന്നതിനിടെ ഭക്ഷണം കഴിച്ചു; ആണ്‍കുട്ടികളെക്കൊണ്ട് അധ്യാപിക വിദ്യാർഥിനികളുടെ മുഖത്തടിപ്പിച്ചു
ബെയ്ജിംഗ്: ഉത്തർപ്രദേശില്‍ ഇതരമതസ്ഥനായ കുട്ടിയുടെ മുഖത്തടിക്കാന്‍ ക്ലാസിലെ മറ്റു കുട്ടികളോട് അധ്യാപിക ആവശ്യപ്പെട്ട സംഭവം വൻവിവാദമായിരുന്നു. ഇപ്പോഴിതാ സമാനമായ സംഭവം ചൈനയിൽനിന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നു. കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ പ്രൈമറി സ്കൂൾ അധ്യാപികയാണു വിവാദനായിക. അവരുടെ ക്ലാസിൽ അനുസരണക്കേടു കാട്ടിയ വിദ്യാർഥിനികളെ അതേ ക്ലാസിലെ ആണ്‍കുട്ടികളെക്കൊണ്ടു മുഖത്തടിപ്പിച്ചുവെന്നാണു പരാതി. ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടെ ഭക്ഷണം കഴിച്ച വിദ്യാർഥിനികളോടായിരുന്നു ഷു എന്നു പേരുള്ള ടീച്ചറിന്റെ ക്രൂരത. തങ്ങളുടെ മുഖത്ത് സ്വയം ആഞ്ഞടിക്കാനായിരുന്നു ആദ്യം അധ്യാപിക നിർദേശിച്ചത്. ഇതിനു പെണ്‍കുട്ടികള്‍ തയാറാകാത്തതിനാല്‍ സഹപാഠികളായ ആൺകുട്ടികളോട് പെൺകുട്ടികളുടെ മുഖത്തടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവം വിവാദമായതോടെ അധ്യാപികയെ സ്കൂളിൽനിന്നു സസ്പെൻഡ് ചെയ്തെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
Read Moreപാക് തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിച്ച് ഹിന്ദു യുവതി; ചരിത്രം കുറിക്കാൻ സവീര
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ചരിത്രത്തിലാദ്യമായി ഹിന്ദു സ്ത്രീ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ഖൈബര്‍ പഖ്തൂണ്‍ക്വ പ്രവിശ്യയിലെ ബുണര്‍ ജില്ലയിലാണ് ഡോ. സവീര പര്‍കാശ് എന്ന യുവതി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ടിക്കറ്റിൽ ജനറൽ സീറ്റിലേക്കാണ് സവീര മത്സരിക്കുന്നത്. 16-ാമത് ദേശീയ അസംബ്ലിയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി 2024 ഫെബ്രുവരി എട്ടിനാണ് പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ബുണര്‍ പാക്കിസ്ഥാന്റെ ഭാഗമായി 55 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഒരു സ്ത്രീ ഇവിടെനിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. സവീറയുടെ പിതാവ് ഡോ. ഓം പര്‍കാശ് 35 വര്‍ഷമായി പിപിപിയുടെ സജീവ പ്രവര്‍ത്തകനാണ്. അബോട്ടാബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളജിൽ നിന്ന് 2022-ൽ ബിരുദം നേടിയ സവീര, ബുണറിലെ പിപിപി വനിതാ വിഭാഗം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്. സമൂഹത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട്, സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനും അവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനും അവരുടെ…
Read Moreഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കില്ല; ഗാസയിൽ ആക്രമണം കടുപ്പിക്കുമെന്ന് നെതന്യാഹു
ഗാസസിറ്റി: ഗാസയിൽ ഹമാസിനെതിരായ യുദ്ധം 80 ദിവസം പിന്നിടുന്പോൾ യുദ്ധം അവസാനിപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി ഇസ്രയേൽ. യുദ്ധം അവസാനിപ്പിക്കുന്നതിനായി രാജ്യാന്തര തലത്തിൽ തന്നെ സമ്മർദം ഉയരുന്നതിനിടൊണ് കരയാക്രമണം കൂടുതൽ രൂക്ഷമാക്കാനുള്ള നിർദേശവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തത്തിയത്. ഗാസയിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രയേൽ സൈനികരെ കണ്ടു മടങ്ങിയ ശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന. ‘‘ഞങ്ങൾ അവസാനിപ്പിക്കുന്നില്ല. പോരാട്ടം തുടരുകയാണ്, വരും ദിവസങ്ങളിൽ അത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇത് ഒരു നീണ്ട യുദ്ധമായിരിക്കും, അവസാനിക്കാറായിട്ടില്ല.’’ നെതന്യാഹു പറഞ്ഞു. നൂറോളം ബന്ദികൾ ഇപ്പോഴും ഹമാസിന്റെ പിടിയിലുണ്ട്. സൈനിക സമ്മദർം ചെലുത്താതെ അവരെ മോചിപ്പിക്കാനാകില്ലെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 23 പേർ കൂടി കൊല്ലപ്പെട്ടു. ഒറ്റരാത്രിയിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം നൂറു കവിഞ്ഞതായാണു റിപ്പോർട്ട്. മധ്യ ഗാസയിലെ മഗസി അഭയാർഥി ക്യാംപിനു…
Read Moreപ്രവാസികളുടെ അവധിക്കാലവും ആഘോഷങ്ങളും: നിരക്ക് കുത്തനെ ഉയര്‍ത്തി വിമാന കമ്പനികള്‍
കൊച്ചി: ക്രിസ്മസ് അവധിക്കാലവും പുതുവര്‍ഷാഘോഷവും അടുത്തതോടെ നിരക്ക് കുത്തനെ ഉയര്‍ത്തി രാജ്യത്തെ വിമാന കമ്പനികള്‍. കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളുടെ നിരക്കുകളാണ് പതിന്മടങ്ങ് ഉയര്‍ത്തിയിരിക്കുന്നത്. ഇതുമൂലം പ്രവാസികളുടെ യാത്രാദുരിതം വര്‍ധിക്കുന്നു. ക്രിസ്മസും പുതു വര്‍ഷവും ആഘോഷിക്കാന്‍ കേരളത്തിലെത്തുന്ന പ്രവാസികളെയും അവധിക്കാലത്ത് ഗള്‍ഫ് സന്ദര്‍ശനത്തിന് പോകുന്നവരെയും ലക്ഷ്യമിട്ടാണ് ഈ നിരക്ക് ഉയര്‍ത്തല്‍. കഴിഞ്ഞ മാസം കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന നിരക്ക് 8000 രൂപ വരെ കുറഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 28,000 രൂപ വരെയായി ഉയര്‍ന്നിരിക്കുകയാണ്. വരുംദിവസങ്ങളില്‍ വീണ്ടും നിരക്ക് ഉയരുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. അതേസമയം അവധി കഴിഞ്ഞുള്ള ദിവസങ്ങളില്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനനിരക്ക് അരലക്ഷവും കടന്ന് മുന്നേറുകയാണ്. വരുംദിവസങ്ങളില്‍ ഈ നിരക്കും ഉയരും. ജനുവരി ഒന്നിന് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ 33,455 രൂപ ടിക്കറ്റ് നിരക്ക് കാണിക്കുമ്പോള്‍ എമിറേറ്റസ്…
Read Moreഅമേരിക്കയിൽ ഹിന്ദുക്ഷേത്രത്തിനുനേരേ ഖാലിസ്ഥാനി ആക്രമണം
യുഎസ്: അമേരിക്കയിൽ ഹിന്ദുക്ഷേത്രത്തിനുനേരേ വീണ്ടും ഖാലിസ്ഥാനികളുടെ ആക്രമണം. കാലിഫോർണിയയിലെ നെവാർക്കിലുള്ള സ്വാമിനാരായൺ മന്ദിർ ആണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രച്ചുവരുകളിൽ ഖാലിസ്ഥാനി മുദ്രാവാക്യങ്ങൾ എഴുതി വയ്ക്കുകയുംചെയ്തു. അമേരിക്കൻ ഹിന്ദു ഫൗണ്ടേഷൻ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വിദ്വേഷ കുറ്റകൃത്യമായി ഈ സംഭവം പോലീസ് അന്വേഷിക്കണമെന്ന് അമേരിക്കൻ ഹിന്ദു ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഖാലിസ്ഥാനികൾ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കുന്ന സംഭവം അമേരിക്കയിലും കാനഡയിലും പലതവണ നടന്നിട്ടുണ്ട്. അടുത്തിടെ, കാനഡയിലെ ഖലിസ്ഥാൻ തീവ്രവാദികൾ സറേ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രം അർധരാത്രിയിൽ നശിപ്പിച്ചിരുന്നു.
Read Moreമനുഷ്യക്കടത്തെന്നു സംശയം: ഇന്ത്യക്കാർ യാത്ര ചെയ്ത വിമാനം ഫ്രാൻസ് തടഞ്ഞുവച്ചു
പാരീസ്: നിക്കരാഗ്വയിലേക്ക് പോകുകയായിരുന്ന 303 ഇന്ത്യക്കാർ കയറിയ വിമാനം ഫ്രാൻസിൽ തടഞ്ഞുവച്ചു. യാത്രക്കാർ മനുഷ്യക്കടത്തിന്റെ ഭാഗമാണെന്ന സൂചനയെത്തുടർന്നാണു വിമാനം തടഞ്ഞുവച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ എഎഫ്ബി റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ ഫ്രാൻസിലെ ചാലൊൻസ് വാട്രി വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെത്തുടർന്ന് ലാൻഡ് ചെയ്തപ്പോഴാണു രഹസ്യവിവരത്തെത്തുടർന്നു ഫ്രഞ്ച് അധികൃതർ വിമാനം തടഞ്ഞുവച്ചത്. കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ജുനാൽകൊ യൂണിറ്റ് അന്വേഷണം ഏറ്റെടുത്തതായും യാത്രക്കാരുടെ രേഖകൾ പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടിലുണ്ട്. ദുബായിൽനിന്നു പുറപ്പെട്ട റുമേനിയൻ വിമാനക്കന്പനിയായ ലെജെൻഡ് എയർലൈൻസിന്റെ എ340 വിമാനമാണു തടഞ്ഞത്. മധ്യ അമേരിക്കയിലെത്തി അവിടെനിന്ന് യുഎസിലേക്കോ കാനഡയിലേക്കോ പോകുകയെന്നതാണ് യാത്രക്കാരുടെ ലക്ഷ്യമെന്ന് സൂചനയുണ്ട്.
Read Moreവിശക്കുന്നവന് ഭക്ഷണമില്ല; ഗാസയിൽ അഞ്ചേമുക്കാൽ ലക്ഷം ആളുകൾ പട്ടിണിയിൽ
ഗാസസിറ്റി: ഗാസയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ നാലിലൊന്ന് ആളുകളും പട്ടിണിയിലാണെന്ന് യുഎൻ റിപ്പോർട്ട്. യുദ്ധം അഫ്ഗാനിസ്ഥാനിലും യെമനിലും ഉണ്ടാക്കിയ ഭക്ഷ്യക്ഷാമത്തിനു സമാനമായ സാഹചര്യത്തിലേക്കാണ് ഗാസയും നീങ്ങുന്നതെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഗാസയിൽ 5.76 ലക്ഷം പേർ പട്ടിണിയിലാണെന്നാണ് യുഎൻ പറയുന്നത്. ജീവകാരുണ്യസഹായമെത്തിക്കാതെ ഗാസക്കാരെ പട്ടിണിദുരന്തത്തിലേക്ക് തള്ളിവിടുന്ന അന്താരാഷ്ട്രസമൂഹത്തെയും യുഎൻ വിമർശിച്ചു. ഗാസയിൽ ഇനിയൊന്നും വഷളാകാനില്ല, ഇത്തരത്തിൽ പട്ടിണി വ്യാപിക്കുന്ന സാഹചര്യം മുമ്പ് ഗാസയിലുണ്ടായിട്ടില്ല എന്നും യുഎന്നിന്റെ ആഗോളഭക്ഷ്യ പദ്ധതിയുടെ മുഖ്യ സാമ്പത്തികവിദഗ്ധനായ ആരിഫ് ഹുസൈൻ പറഞ്ഞു. 23 ലക്ഷം വരുന്ന ഗാസക്കാരിൽ പത്തുശതമാനത്തിന്റെ വിശപ്പടക്കാനുള്ള സഹായംമാത്രമാണ് രണ്ടാഴ്ചയായി അതിർത്തിവഴിയെത്തുന്നതെന്നും യുഎൻ. അറിയിച്ചു. പോഷകാഹാരം ദൗർലഭ്യം സാംക്രമികരോഗങ്ങൾക്കുപുറമേ മറ്റു രോഗങ്ങളും വ്യാപിക്കാനിടയാക്കും. റാഫ അതിർത്തികൂടാതെ ഇസ്രയേലിൽനിന്ന് ഗാസയിലേക്കുള്ള കെറിം ശാലോം അതിർത്തി ചരക്കുനീക്കത്തിനായി ഈയാഴ്ച ഇസ്രയേൽ തുറന്നിരുന്നു. പ്രതിദിനം നൂറിലധികം ട്രക്കുകൾ മാത്രമേ ഇതുവഴി ഗാസയിലെത്തുന്നുള്ളൂ. വ്യാഴാഴ്ച സഹായവിതരണവാഹനങ്ങൾക്കുനേരെ…
Read Moreവ്യാജവാഗ്ദാനം: ഇറ്റാലിയൻ ഇൻഫ്ളുവൻസർക്ക് 8.32 കോടി രൂപ പിഴ
മിലാൻ: കേക്ക് വിറ്റുകിട്ടുന്ന പണം ചാരിറ്റിക്ക് ഉപയോഗിക്കുമെന്നു വ്യാജവാഗ്ദാനം നൽകി ബ്രാൻഡ് പ്രമോഷൻ നടത്തിയ ഇറ്റാലിയൻ ഇൻഫ്ളുവൻസർക്ക് 10 ലക്ഷം ഡോളർ (8.32 കോടി രൂപ) പിഴ. ഇൻസ്റ്റഗ്രാമിൽ മൂന്നു കോടി ഫോളോവേഴ്സുള്ള കിയാര ഫെരാഞ്ഞിയെയാണ് എജിസിഎം ആന്റിട്രസ്റ്റ് അഥോറിറ്റി ശിക്ഷിച്ചത്. ക്രിസ്മസ് കേക്ക് വിറ്റുകിട്ടുന്ന പണം കിയാര പ്രമോട്ട് ചെയ്ത കന്പനി ചാരിറ്റിക്കായി ഉപയോഗിച്ചില്ലെന്നും പണം ബ്രാൻഡ് തുടങ്ങുന്നതിനു മുന്‍പുതന്നെ നൽകിയതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കിയാര മാപ്പുപറഞ്ഞു. 10 ലക്ഷം ഡോളർ തുക റെജിന മാർഗരിറ്റ ആശുപത്രിക്കു നൽകാൻ തയാറാണെന്നും അവർ അറിയിച്ചിട്ടുണ്ട്.
Read More