യുഎസിൽ വിമാനം റൺവേയില്‍ നിന്ന് തെന്നി കടലില്‍ വീണു

യുഎസ്: നാവികസേനയുടെ ഒരു വലിയ നിരീക്ഷണ വിമാനം മറൈൻ കോർപ്സ് ബേസ് ഹവായിയിലെ റൺവേയില്‍നിന്ന് തെന്നി നീങ്ങി ഒവാഹു ദ്വീപിന് സമീപത്തെ കടലില്‍ വീണു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. ബോയിംഗ് പി -8 എ പോസിഡോൺ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഒമ്പത് യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പുറത്ത് വിട്ട ചിത്രങ്ങളില്‍ കനോഹേ ബേയിലെ ആഴം കുറഞ്ഞ കടലില്‍ ഇരട്ട എഞ്ചിൻ നിരീക്ഷണ ജെറ്റ് വിമാനം പൊങ്ങിക്കിടക്കുന്നതായിരുന്നു ഉണ്ടായിരുന്നത്.

Read More

പലസ്തീന്‍ പതാകയേന്തി ഹെലികോപ്റ്ററിലെത്തി ഹൂതികൾ; ഇസ്രായേലിന്‍റെ കപ്പൽ പിടിച്ചെടുത്തു; വീഡിയോ കാണാം

ഇസ്രായേലിനെതിരെയുള്ള യുദ്ധത്തിന് യെമനിലെ ഹൂതി സൈന്യവും. ഇസ്രായേലില്‍ നിന്നുള്ള കപ്പല്‍ ചെങ്കടല്‍ തീരത്ത് വെച്ച് കഴിഞ്ഞ ദിവസം ഹൂതികള്‍ പിടിച്ചെടുത്തിരുന്നു.ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നു. ഇന്ത്യയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലാണ് യെമനിലെ ഹൂതികള്‍ പിടിച്ചെടുത്തത്. ഹെലികോപ്ടറില്‍ വന്നിറങ്ങിയ ഹൂത്തി വിമതര്‍ തോക്കുമായി ഇസ്രായേൽ കപ്പലായ ഗ്യാലക്‌സി ലീഡറിന്‍റെ ഡെക്കിലേക്ക് തോക്കുമായി ഇറങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഹെലികോപ്ടറില്‍ പലസ്തീന്‍ പതാകയുമുണ്ടായിരുന്നു. കപ്പലിലേക്കിറങ്ങിയ ഇവര്‍ തോക്കുചൂണ്ടി കപ്പലിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇറാൻ പിന്തുണയുള്ള സംഘം കപ്പൽ പിടിച്ചെടുക്കുന്നതിന്‍റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വരുന്നത്. സ്പീഡ് ബോട്ടിലും മറ്റുമായി ഹൂത്തികള്‍ കപ്പലിലേക്ക് എത്തിയിരുന്നു. ഇസ്രായേലി കപ്പലുകൾ ചെങ്കടലിലോ, ഞങ്ങള്‍ എത്തിപ്പെടാന്‍ സാധിക്കുന്നിടത്തോ എത്തിയാൽ അവ പിടിച്ചെടുക്കാന്‍ ഞങ്ങൾ ഒരു മടിയും കാണിക്കില്ലെന്ന് നേരത്തെ തന്നെ ഹൂതികള്‍ പറഞ്ഞിരുന്നു. അതേസമയം കപ്പലുമായി യാതൊരു ബന്ധവുമില്ലെന്ന് ഇസ്രായേല്‍ പറഞ്ഞിട്ടുണ്ട്. ഇസ്രായേലിലെ ഏറ്റവും വലിയ ധനികരില്‍…

Read More

സ്പാനിഷ് മന്ത്രിസഭയിൽ പകുതിയിലേറെയും വനിതകൾ

  മാഡ്രിഡ്: സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസിന്‍റെ മന്ത്രിസഭയിൽ പകുതിയിലേറെയും വനിതകൾ. 22 മന്ത്രിമാരിൽ 12 പേരും വനിതകളാണ്. വനിതാ മന്ത്രിമാരിൽ നാലു പേർ ഉപ പ്രധാനമന്ത്രിമാരാണ്. പുതിയ ഒന്പതു മന്ത്രിമാരാണു മന്ത്രിസഭയിലുള്ളത്. നാദിയ കാൽവിനോ ധനകാര്യ വകുപ്പിന്‍റെ ചുമതലയിൽ തുടരും ഹോസെ മാനുവൽ അൽബരാസ് വിദേശകാര്യ വകുപ്പിലും മാർഗരിറ്റ റോബിൾസ് പ്രതിരോധ വകുപ്പിലും തുടരും. സാഞ്ചെസിന്‍റെ സോഷ്യലിസ്റ്റ് പാർട്ടിക്ക് 17 മന്ത്രിസ്ഥാനവും സഖ്യകക്ഷിയായ സുമാർ (ജോയിനിംഗ് ഫോഴ്സസ്) പാർട്ടിക്ക് അഞ്ചു മന്ത്രിസ്ഥാനവുമാണുള്ളത്. 350 അംഗ പാർലമെന്‍റിൽ 179 പേരുടെ പിന്തുണയോടെയാണു സാഞ്ചെസ് വീണ്ടും പ്രധാനമന്ത്രിയായത്. വലത്-മധ്യ കക്ഷിയായ പോപ്പുലർ പാർട്ടിക്ക് 171 പേരുടെ പിന്തുണയുണ്ട്.  

Read More

ലഷ്കർ-ഇ-തൊയ്ബയെ ഭീകരസംഘടനയായി ഇസ്രയേൽ പ്രഖ്യാപിച്ചു

ജറൂസലെം: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തൊയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേൽ. മുംബൈ ഭീകരാക്രമണത്തിന്‍റെ 15-ാം വാർഷികത്തിനു മുന്നോടിയായാണ് ഇസ്രയേലിന്‍റെ നടപടി. ലഷ്കർ ഭീകരർ 2008 നവംബർ 26നു മുംബൈയിൽ നടത്തിയ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ ആറു പേർ യഹൂദരാണ്. ഇന്ത്യയിൽനിന്നു പ്രത്യേക അഭ്യർഥനയില്ലെങ്കിലും ലഷ്കറിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ ഇസ്രയേൽ എംബസി അറിയിച്ചു. നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരുടെയും മറ്റുള്ളവരുടെയും മരണത്തിന് ഉത്തരവാദികളായ ലഷ്കർ-ഇ-തൊയ്ബ മാരകവും നിന്ദ്യവുമായ ഭീകരസംഘടനയാണെന്ന് എംബസി പ്രസ്താവനയിൽ പറയുന്നു. 2013 മുതൽ ലഷ്കർ-ഇ-തൊയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നുവെന്ന് ഇസ്രേലി വിദേശകാര്യ മന്ത്രാലയം വക്താവ് ലിയോർ ഹായിയാത് പറഞ്ഞു. ഹമാസിനെ ഭീകരസംഘടനയായി ഇന്ത്യ പ്രഖ്യാപിക്കണമെന്നാണ് ഇസ്രയേലിന്‍റെ ആവശ്യം. ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1400 പേരാണു കൊല്ലപ്പെട്ടത്. 240 പേരെ ബന്ദികളാക്കി. ലഷ്കർ ഭീകരർ മുംബൈയിൽ നടത്തിയ ആക്രമണത്തിനു സമാനമാണു…

Read More

ബന്ദികളാക്കിയവരെ മോചിപ്പിക്കും; ഹമാസുമായി താൽക്കാലിക വെടിനിർത്തലിന് അംഗീകാരം നൽകി ഇസ്രയേൽ മന്ത്രിസഭ

അൻപതോളം ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായുള്ള കരാറിന് ഇസ്രയേൽ കാബിനറ്റ് അംഗീകാരം നൽകി. ഒക്‌ടോബർ ഏഴിന് ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാർ ബുധനാഴ്ച രാവിലെ അവസാനിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ബന്ദികളാക്കിയവരെയെല്ലാം നാട്ടിലെത്തിക്കുന്നതിനും ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനും ഗാസയിൽ നിന്ന് ഇസ്രായേൽ രാഷ്ട്രത്തിന് പുതിയ ഭീഷണിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിനുമായി ഇസ്രായേൽ സർക്കാരും ഐഡിഎഫും സുരക്ഷാ സേനയും യുദ്ധം തുടരുമെന്നും കൂട്ടിച്ചേർത്തു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കരാറിന്‍റെ ഭാഗമായി 150 പലസ്തീൻ തടവുകാരെ മോചിപ്പിക്കാനും ഗാസയിലേക്ക് അധിക മാനുഷിക സഹായം അനുവദിക്കാനും ഇസ്രയേൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇസ്രയേലി പ്രസ്താവനയിൽ ഈ ഘടകങ്ങളെക്കുറിച്ചൊന്നും പരാമർശിച്ചിട്ടില്ല. യുഎസും ഖത്തറും ഇടനിലക്കാരായ ഉടമ്പടി എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല. നീണ്ടുനിന്ന ആറ് മണിക്കൂർ യോഗത്തിന് ശേഷം നടന്ന വോട്ടെടുപ്പിന് മുന്നോടിയായി, വെടിനിർത്തൽ അവസാനിച്ചതിന് ശേഷം ഹമാസിനെതിരായ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ…

Read More

അനധികൃതമായി താമസിക്കുന്നവർക്കെതിരെ കർശന നടപടി; പാകിസ്ഥാനിൽ നിന്ന് പുറത്തായത് നാല് ലക്ഷത്തിലേറെ അഫ്ഗാനികൾ

പാകിസ്ഥാനിൽ അനധികൃതമായ് താമസിക്കുന്ന വിദേശികൾക്കെതിരായ നടപടികൾ കർശനമാക്കിയതിനെ തുടർന്ന്, നാല് ലക്ഷത്തിലധികം അഫ്ഗാനികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങി. രാജ്യത്ത് അനധികൃതമായ് കടന്നുകൂടിയ അഫ്ഗാൻ അഭയാർഥികൾ തിരികെ പോകണമെന്ന് പാകിസ്ഥാൻ സർക്കാർ അറിയിച്ചു. അഫ്ഗാൻ താലിബാൻ അതിർത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പാകിസ്ഥാൻ വിമർശിച്ചിരുന്നു. കൂടാതെ പാകിസ്ഥാൻ വിരുദ്ധ ഗ്രൂപ്പുകൾക്ക് അഫ്ഗാൻ താലിബാൻ പിന്തുണ നൽകുന്നതായും പാകിസ്ഥാൻ ആരോപിച്ചു. പാകിസ്ഥാനിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന 1.7മില്യൺ അഫ്ഗാനികൾ ഒക്ടോബർ 31നകം രാജ്യം വിടണമെന്നും അല്ലെങ്കിൽ അറസ്റ്റിലാകുമെന്നും പാകിസ്ഥാൻ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. രജിസ്റ്റർ ചെയ്ത 1.4 മില്യൺ അഫ്ഗാൻ അഭയാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പാകിസ്ഥാൻ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എന്നാൽ കുടിയേറ്റക്കാരുടെ രേഖകൾ പരിശോധിക്കാനായി പാക് പോലീസ് നവംബർ 1 മുതൽ വീടുകൾ തോറും കയറിയിറങ്ങുന്നുണ്ട്. അനധികൃതമായി രാജ്യത്ത് താമസമാക്കിയവർക്കെതിരെയാണ് നടപടിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.      

Read More

ഇസ്രയേലുമായി സന്ധി കരാറിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു; ഹമാസ് തലവൻ

ഇസ്രയേലുമായി സന്ധി കരാറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് തലവൻ. ഹമാസ് ഉദ്യോഗസ്ഥർ ഇസ്രയേലുമായി വെടിനിര്‍ത്തല്‍ കരാറിലേക്ക് അടുത്തുവെന്നും ഖത്തറി മധ്യസ്ഥർക്ക് സംഘം മറുപടി നൽകിയിട്ടുണ്ടെന്നും ഹമാസ് തലവൻ ഇസ്മയില്‍ ഹനിയ്യ അറിയിച്ചു. ഖത്തറിന്‍റെ നേതൃത്വത്തില്‍ മദ്ധ്യസ്ഥ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇസ്മയില്‍ ഹനിയ ഖത്തറിലാണിപ്പോൾ. ഹമാസ് തടവിലാക്കിയ 240 ബന്ദികളില്‍ കുറച്ച് ആളുകളെ മോചിപ്പിക്കുന്നതിനു പകരമായിട്ടായിരിക്കും വെടിനിര്‍ത്തല്‍ അംഗീകരിക്കുകയെന്നാണ് പുറത്തു വരുന്ന സൂചന. ഒക്ടോബര്‍ ഏഴിനാണ് 240 ആളുകളെ ഹമാസ് ബന്ധികളാക്കിയത്. ബന്ദികളില്‍ ചിലരെ മോചിപ്പിക്കുന്നതിനും പകരം താത്കാലികമായ വെടിനിര്‍ത്തല്‍ അംഗീകരിക്കാനുമുള്ള കരാറിനു ചെറിയ തടസങ്ങൾ നേരിടുന്നുണ്ടെന്ന് തിങ്കളാഴ്ച ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. എത്ര കാലം കരാർ നീണ്ടുനിൽക്കുമെന്നും, ഇസ്രായേലിലെ പലസ്തീൻ തടവുകാർക്കായി ഹമാസ് കൈവശം വച്ചിരിക്കുന്ന ഇസ്രായേലി ബന്ദികളുടെ മോചനം സംബന്ധിച്ചും, ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ എന്നിവയെ മുൻനിർത്തിയാണ് ചർച്ചകൾ നടന്നതെന്ന് ഹമാസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Read More

ഗാസയിലെ ആശുപത്രി ആക്രമണം; ‘ആരോഗ്യപ്രവര്‍ത്തകർ ഭീകരതയ്ക്ക് വിധേയരാകേണ്ടവരല്ല’

ഗാസസിറ്റി: ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ഗബ്രേവൂസ്. “ആരോഗ്യപ്രവര്‍ത്തകരും സാധാരണക്കാരും ഒരിക്കലും ഇത്തരം ഭീകരതയ്ക്ക് വിധേയരാകേണ്ടവരല്ല, പ്രത്യേകിച്ച് ഒരു ആശുപത്രിയ്ക്കുള്ളിലായിരിക്കുമ്പോള്‍’ ഗബ്രേവൂസ് തന്‍റെ പോസ്റ്റില്‍ കൂട്ടിച്ചേർത്തു. ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിലരുടെ നില ഗുരുതരമാണ്. ഹോസ്പിറ്റലില്‍നിന്ന് വെടിവയ്പ്പുണ്ടായെന്നും വെടിവയ്പ്പിന്‍റെ ഉറവിടം ലക്ഷ്യമാക്കി തങ്ങള്‍ തിരിച്ചടിച്ചിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.

Read More

അൽ ഷിഫയിൽ ഭീകരർ ബന്ദിയെ വധിച്ചു: സിസിടിവി ദൃശ്യം പുറത്ത്

ടെൽ അവീവ്: ഹമാസ് ഭീകരർ ബന്ദികളെ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ കൊണ്ടുവരുന്നതിന്‍റെ വീഡിയോ ഇസ്രേലി സേന പുറത്തുവിട്ടു. ബന്ദിയാക്കപ്പെട്ട ഇസ്രേലി സൈനിക നൊവാ മാഴ്സിയാനോ (19) കൊല്ലപ്പെട്ടത് അൽ ഷിഫയിൽവച്ചാണെന്നും അവകാശപ്പെട്ടു. ഭീകരാക്രമണം നടന്ന ഒക്‌ടോബർ ഏഴിനു രാവിലത്തെ വീഡിയോ ആണിതെന്ന് ഇസ്രേലി സൈനിക വക്താവ് ഡാനിയൽ ഹാഗാരി പറഞ്ഞു. രണ്ടു ബന്ദികളെ ആശുപത്രിൽ കൊണ്ടുവരുന്നതു വീഡിയോയിൽ കാണാം. ആയുധധാരികളായ ആൾക്കാരെയും കാണാം. സിസിടിവി ദൃശ്യത്തിൽ ഒക്‌ടോബർ എഴ് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. കോർപറൽ നൊവാ മാഴ്സിയാനോയെ അൽ ഷിഫയ്ക്കു സമീപമുള്ള കെട്ടിടത്തിലാണ് തടങ്കലിലിട്ടിരുന്നതെന്നു ഡാനിയൽ ഹാഗാരി പറഞ്ഞു. ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ ബന്ദികൾക്കു കാവലിരുന്ന ഭീകരൻ കൊല്ലപ്പെടുകയും നൊവായ്ക്കു നിസാര പരിക്കേൽക്കുകയും ചെയ്തു. ജീവനു ഭീഷണിയുള്ള പരിക്കായിരുന്നില്ല. തുടർന്ന് നൊവായെ ആശുപത്രിക്കുള്ളിൽ കൊണ്ടുവന്നെന്നും അവിടെവച്ച് മറ്റൊരു ഭീകരനാൽ വധിക്കപ്പെട്ടുവെന്നും ഹാഗാരി കൂട്ടിച്ചേർത്തു.

Read More

ഹിസ്ബുള്ള ആക്രമണം; ഇസ്രേലി സേനാ താവളത്തിൽ തീപിടിത്തം

  ടെൽ അവീവ്: ലബനിലെ ഹിസ്ബുള്ള ഭീകരർ വടക്കൻ ഇസ്രയേലിൽ റോക്കറ്റ്, ഡ്രോൺ ആക്രമണം നടത്തി.ഇസ്രേലി സേനയുടെ ബിരാനിത് താവളത്തിൽ തീപിടത്തമുണ്ടായി. ആളപായവും പരിക്കും ഇല്ലെന്ന് സേന അറിയിച്ചു. 25 റോക്കറ്റുകളും സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച മൂന്നു ഡ്രോണുകളുമാണ് ലബനനിലെ വിവിധ ഭാഗങ്ങളിൽനിന്ന് തൊടുത്തത്.റോക്കറ്റുകളിൽ പലതും വെടിവച്ചിട്ടു. ഹിസ്ബുള്ളയ്ക്കു മറുപടിയായി വ്യോമാക്രമണവും പീരങ്കിയാക്രമണവും നടത്തിയതായി ഇസ്രേലി സേന അറിയിച്ചു.

Read More