സമാധാനത്തിനു പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഇസ്രയേൽ-പലസ്തീൻ സമാധാനത്തിനായി പ്രാർഥിച്ച ഫ്രാൻസിസ് മാർപാപ്പ ഇരുപക്ഷവും ആക്രമണം അവസാനിപ്പിക്കണമെന്നഭ്യർഥിച്ചു. “ആക്രമണവും ആയുധപ്രയോഗവും ദയവായി അവസാനിപ്പിക്കൂ. ഭീകരവാദവും യുദ്ധവും പരിഹാരത്തിലേക്കു നയിക്കുന്നില്ല. മറിച്ച്, നിഷ്കളങ്കർക്കു മരണവും ദുരിതവുമാണ് അവ നല്കുന്നത്. യുദ്ധം എന്നും പരാജയമാണ്. ഓരോ യുദ്ധവും പരാജയമാണ്. ഇസ്രയേലിൽനിന്നുള്ള ഓരോ പുതിയ വാർത്തയും ഭയത്തോടെയും വേദനയോടെയുമാണു ഞാൻ വീക്ഷിക്കുന്നത്. ഭീകരതയുടെയും വേദനയുടെയും മണിക്കൂറുകളിലൂടെ കടന്നുപോകുന്ന എല്ലാവർക്കുംവേണ്ടി ഞാൻ പ്രാർഥിക്കുന്നു’’- ഞായറാഴ്ച ത്രികാലജപ പ്രാർഥനയ്ക്കുശേഷം മാർപാപ്പ പറഞ്ഞു.

Read More

നെതന്യാഹുവിനെതിരേ ഇസ്രേലി മാധ്യമങ്ങൾ

ടെൽ അവീവ്: ഹമാസ് ആക്രമണത്തിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കുറ്റപ്പെടുത്തി ഇസ്രേലി മാധ്യമങ്ങൾ. സുരക്ഷാകാര്യങ്ങളിലെ അന്തമില്ലാത്ത അറിവിന്‍റെയും രാഷ്‌ട്രീയകാര്യങ്ങളിലെ തഴക്കത്തിന്‍റെയും പേരിൽ അഹങ്കരിക്കുന്ന നെതന്യാഹു മാത്രമാണ് ആക്രമണത്തിന്‍റെ ഉത്തരവാദിയെന്നു ഹാരറ്റ്സ് ദിനപത്രത്തിലെ മുഖപ്രസംഗം ആരോപിച്ചു. പലസ്തീൻകാരുടെ അവകാശങ്ങളെ പരസ്യമായി നിഷേധിക്കുന്ന വിദേശനയവും അനധികൃത കുടിയേറ്റ പദ്ധതികളും പിന്തുടരുന്നതിലൂടെ ഇസ്രയേൽ നേരിടുന്ന അപകടം മനസിലാക്കുന്നതിൽ പ്രധാനമന്ത്രി പൂർണമായി പരാജയപ്പെട്ടു. തീവ്രനിലപാടുകാരായ ബെൻ ഗവീറിനും ബെസാലെൽ സ്മോട്രിച്ചിനും സുപ്രധാന മന്ത്രിപദവികൾ നല്കിയതും തെറ്റാണെന്നും മുഖപ്രസംഗത്തിൽ വിമർശിച്ചു. ഇസ്രയേലിൽ പ്രചാരത്തിൽ മൂന്നാമതുള്ള ഹാരറ്റ്സ് മറ്റു രാജ്യങ്ങളിലും വ്യാപകമായി വായിക്കപ്പെടുന്ന പത്രമാണ്.

Read More

ഇസ്രയേല്‍ മുന്നറിയിപ്പില്ലാതെ വ്യോമാക്രമണം നടത്തിയാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഹമാസ്

ടെല്‍ അവീവ്: ഹമാസിന്‍റെ മിന്നല്‍ ആക്രമണത്തില്‍ 33 ഇസ്രേലി സൈനികര്‍ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം. ഇതോടെ ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ മരിച്ച സൈനികരുടെ എണ്ണം 134 ആയി. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പലസ്തീനിയൻ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സേന നടത്തിയ വെടിവയ്പ്പിലും വ്യോമാക്രമണത്തിലുമാണ് രണ്ട് റിപ്പോര്‍ട്ടര്‍മാരും ഒരു ഫോട്ടോഗ്രാഫറും കൊല്ലപ്പെട്ടത്. ഇതോടെ സംഘര്‍ഷം തുടങ്ങിയ ശേഷം മരിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ആറായി. അതേസമയം ഗാസയില്‍ മുന്നറിയിപ്പില്ലാതെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഹമാസ് ഭീഷണി മുഴക്കി. ഹമാസിന്‍റെ സായുധ വിഭാഗമായ എസെദീന്‍ അല്‍ഖാസിം ബ്രിഗേഡ്‌സ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശത്രുവിന് മനുഷ്യത്വത്തിന്‍റെയും ധാര്‍മികതയുടെയും ഭാഷ മനസിലാകുന്നില്ല, അതിനാല്‍ അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ തങ്ങള്‍ അവരെ അഭിസംബോധന ചെയ്യുമെന്നും പ്രസ്താവനയിലൂടെ സംഘടന വ്യക്തമാക്കി.

Read More

ഭീകരാക്രമണങ്ങളെ അപലപിച്ച് ട്രൂഡോ; കാനഡയിൽ ഹമാസ് അനുകൂലികളുടെ ആഹ്ളാദപ്രകടനം

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരസംഘടനകൾക്കെതിരേ നടപടിയെടുക്കാത്തതിൽ ഇന്ത്യ- കാനഡ നയതന്ത്രബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉയരുന്നതിനിടെ ഇസ്രയേലിൽ ഹമാസ് നടത്തുന്ന ഭീകരാക്രമണങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ശക്തമായി അപലപിക്കുന്പോഴും രാജ്യത്ത് ഹമാസ് അനുകൂല സംഘടനകളുടെ ആഹ്ലാദപ്രകടനം. ഒന്‍റാറിയോയിലെ മിസിസാഗയിലെ തെരുവുകളിൽ പലസ്തീൻ പതാകകൾ വീശിയാണ് ഹമാസ് അനുകൂലികൾ ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. റെബൽ ന്യൂസ് കാനഡയാണ് വീഡിയോ പുറത്തുവിട്ടത്. ട്രക്കുകളിലും കാറുകളിലും ആളുകൾ മുദ്രാവാക്യം വിളിക്കുന്നതും പലസ്തീൻ പതാക വീശുന്നതും വീഡിയോയിൽ കാണാം. സ്വീഡൻ, ജർമനി, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഭീകരാക്രമണത്തെ അനുകൂലിച്ചുള്ള പ്രകടനങ്ങളുടെ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറൻ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ചില നഗരങ്ങളിലും ഇത്തരം സംഭവങ്ങൾ നടന്നതായി റെബൽ റിപ്പോർട്ട് ചെയ്യുന്നു.

Read More

ഇസ്രയേലിൽ കഴിയുന്ന ഇന്ത്യക്കാർ സുരക്ഷിതർ; രാജ്യത്തിന് പുറത്ത്  കടക്കാൻ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇസ്രയേലിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ സുരക്ഷിതരെന്ന് റിപ്പോർട്ടുകൾ. 18,000 ഇന്ത്യക്കാരാണ് ഇസ്രായേലിലുള്ളത്. ഇതുവരെ ഇന്ത്യാക്കാരുമായി ബന്ധപ്പെട്ട അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായി രാജ്യത്തിനു പുറത്തുകടക്കാൻ ടെൽ അവീവിലെ ഇന്ത്യൻ എംബസി നടപടികൾ സ്വീകരിക്കുന്നുണ്ട്.

Read More

കാനഡയിൽ വിമാനം തകർന്ന് രണ്ട് ഇന്ത്യൻ പൈലറ്റുമാർ മരിച്ചു; നവംബറിൽ പഠനം പൂർത്തിയാകാനിരിക്കെയാണ് അപകടം

  ടൊറന്‍റോ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഇരട്ട എൻജിൻ ചെറുവിമാനം തകർന്നുവീണ് ഇന്ത്യയിൽനിന്നുള്ള രണ്ട് ട്രെയിനി പൈലറ്റുമാർ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. മുംബൈ സ്വദേശികളായ അഭയ് ഗദ്രു(25), യാഷ് രാമുഗദെ(25) എന്നിവരാണു മരിച്ച ഇന്ത്യക്കാർ. പൈപ്പർ പിഎ-34 സെനെക്ക വിമാനമാണ് വാൻകൂവറിൽനിന്ന് 100 കിലോമീറ്റർ അകലെ ചില്ലിവാക് സിറ്റിക്കു സമീപം തകർന്നുവീണത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മൂന്നു വർഷംമുന്പാണ് ഗദ്രു പൈലറ്റ് പരിശീലനത്തിനായി കാനഡയിലെത്തിയത്. നവംബറിൽ ബിരുദ പഠനം പൂർത്തിയാകേണ്ടതാണ്. വിമാനം നിയന്ത്രിക്കുന്നതു പരിശീലിപ്പിക്കുന്ന സ്കൈക്വസ്റ്റ് ഏവിയേഷന്‍റേതാണു ചെറുവിമാനം. അപകടകാരണം വ്യക്തമല്ലെങ്കിലും വിമാനം പൂർണമായും തകർന്നിട്ടുണ്ട്.

Read More

ഹമാസിന്‍റെ ഭീഷണി അവസാനിപ്പിക്കണമെങ്കില്‍ വ്യോമാക്രമണം മാത്രം പോരാ; ഗാസയില്‍ കരയുദ്ധത്തിനൊരുങ്ങി ഇസ്രയേല്‍ സേന

  ടെല്‍ അവീവ്: ഗാസയില്‍ കരയുദ്ധത്തിനൊരുങ്ങി ഇസ്രയേല്‍ സേന. ഗാസയില്‍നിന്നുള്ള ഹമാസിന്‍റെ ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കണമെങ്കില്‍ വ്യോമാക്രമണം മാത്രം മതിയാവില്ലെന്നാണ് ഇസ്രയേലിന്‍റെ വിലയിരുത്തല്‍. 48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ സൈനികനിക്കം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഗാസയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തെങ്കിലേ ഇത് സാധ്യമാകൂ എന്നാണ് മന്ത്രിസഭയുടെയും സൈന്യത്തിന്‍റെയും നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിനാണ് കരമാര്‍ഗമുള്ള സൈനികനീക്കത്തിന് ഒരുങ്ങുന്നത്. ഗാസയിലെ 800 കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം ഇതുവരെ ആക്രമണം നടത്തി. നൂറിലേറെ ഇസ്രയേല്‍ പൗരന്മാരെ ബന്ദികളാക്കിയെന്ന് ഹമാസും അവകാശപ്പെട്ടു.അതേസമയം ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 450 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

Read More

ഞാൻ കണ്ടതിൽ വച്ചേറ്റവും വേദന നിറഞ്ഞ വീഡിയോ’… അഞ്ചംഗ കുടുംബത്തോട് ഹമാസിന്‍റെ ക്രൂരത; ഒരു കുട്ടിയെ കൊലപ്പെടുത്തി

  ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് പോരാട്ടം രൂക്ഷമാകുന്നതിനിടെ ഇസ്രേലി കുടുംബത്തെ ഹമാസ് തടവിലാക്കിയതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. അച്ഛനും അമ്മയും മൂന്നുമക്കളുമടങ്ങിയ കുടുംബത്തിലെ മൂത്തകുട്ടി കൊല്ലപ്പെട്ടതായാണ് വീഡിയോയിൽ നിന്ന് ലഭിക്കുന്ന സൂചന. ‘ഞാൻ കണ്ടതിൽ വച്ചേറ്റവും വേദന നിറഞ്ഞ വീഡിയോ’ എന്ന കുറിപ്പോടെയാണ് ഇസ്രയേലി ഫെമിനിസ്റ്റ് എമിലി ഷ്രാഡർ വീഡിയോ പങ്കുവച്ചത്. ദന്പതികളും ഇവരുടെ മകനും മകളും നിലത്ത് ഭയത്തോടെ ഇരിക്കുന്നതും കരയുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. രക്തത്തിൽ കുളിച്ച നിലയിലാണ് പിതാവിന്‍റെ കൈകൾ വീഡിയോയിൽ കാണുന്നത്. പിതാവിന്‍റെ കൈകളിലെ ചോരയെക്കുറിച്ചു മകൻ ചോദിക്കുന്നതും കാണാം. സഹോദരി മരിച്ചു, അവൾ ജീവനോടെ ഇരിക്കണമെന്നാണ് ആഗ്രഹിച്ചത് തുടങ്ങി സഹോദരിയുടെ മരണത്തെ സൂചിപ്പിച്ച് ആൺകുട്ടിയും പെൺകുട്ടിയും സംസാരിക്കുന്നത് വീഡിയോയിലുണ്ട്. വെടിയൊച്ചകൾ മുഴങ്ങുമ്പോൾ നിലത്തുകിടക്കാൻ കുഞ്ഞുങ്ങളോടു മാതാപിതാക്കൾ‌ ആവശ്യപ്പെടുന്നുണ്ട്. തോളിൽ തോക്കുമായി ഒരാൾ ഇവർക്ക് മുന്പിലൂടെ കടന്നു…

Read More

ഓപ്പറേഷൻ അയൺ സ്വാർഡ്സ് പ്രഖാപിച്ചു; ശത്രുകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയുള്ള തിരിച്ചടി ലഭിക്കും; ബെഞ്ചമിൻ നെതന്യാഹു

പലസ്തീൻ തീവ്രവാദ സംഘടനയ്‌ക്കെതിരെ ‘ഓപ്പറേഷൻ അയൺ സ്വാർഡ്സ്’ പ്രഖാപിച്ചു. തിരിച്ചടിച്ച് ഇസ്രായേൽ. ഗാസ മുനമ്പിലെ ഹമാസ്‌ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമസേന ആക്രമണം തുടങ്ങി. ഒരു പതിറ്റാണ്ടിനിടെ ഇസ്രായേല്‍ നേരിടുന്ന ആക്രമണം. ഹമാസ് ഇസ്രയേലിന് നേരെ ഓപ്പറേഷന്‍ ‘അല്‍ അഖ്സ ഫ്ളഡ്’ എന്ന പേരിലാണ് ആക്രമണം നടത്തിയത്. 20 മിനിറ്റുകൊണ്ട് 5000 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് വിട്ടതായി റിപ്പോർട്ട്.  വിവിധ അറബ് രാജ്യങ്ങളുമായി ഇസ്രയേലിന്‍റെ ബന്ധം മെച്ചപ്പെട്ടത്തിന് തൊട്ടു പിന്നാലെയാണ് ഹമാസിൻ്റെ റോക്കറ്റ് ആക്രമണം. “നമ്മൾ ഒരു യുദ്ധത്തിലാണ്, ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കും. ശത്രുകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയുള്ള തിരിച്ചടി ലഭിക്കും. വലിയ വില നൽകേണ്ടിവരും”- ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.  

Read More

6 മാസത്തിനിടെ ദുബായിലെ സ്വർണ വില ഏറ്റവും കുറഞ്ഞ നിരക്കിൽ

സ്വർണം വാങ്ങുന്നവർക്ക് ഇത് ആശ്വാസ ദിനം. 6 മാസത്തിനിടെ ദുബായിലെ സ്വർണ വില ഏറ്റവും വിലക്കുറവിലാണ് ഇന്നുള്ളത്. വരുന്ന ദിവസങ്ങളിൽ സ്വർണ വിലയിൽ വ്യത്യാസം സംഭവിക്കുമെന്നും ദസറയും ദീപാവലിയും വരുന്നതോടെ സ്വർണ വില കൂടുന്നതിനും സാധ്യത കാണുന്നുണ്ടെന്ന് വിദഗ്ദർ പറയുന്നു. സ്വർണ വില കുറവ് ആയതുകൊണ്ടു തന്നെ   മുൻ കൂട്ടി സ്വർണം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം  ജ്വല്ലറികൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ദുബായ് താമസിക്കുന്നവർക്ക് മാത്രമല്ല  സന്ദർശക വിസയിൽ ദുബായിൽ എത്തിയവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. സ്വർണത്തെ ഒരു നിക്ഷേപമായി കാണുന്നവർക്ക് ഇത് തീർച്ചയായും ഒരു സുവർണാവസരമാണ്. 24 കാരറ്റ് സ്വർണത്തിന്  220.5 ദിർഹവും 21 കാരറ്റ് സ്വർണത്തിന് 197.75 ദിർഹവും 18 കാരറ്റ് സ്വർണത്തിന് ഇപ്പോൾ 169.5 ദിർഹവുമാണ് വില.  

Read More