പാരീസ്: പടിഞ്ഞാറൻ യൂറോപ്പിലെയും ആൽപ്സ് പർവതനിരയിലെയും ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് ബ്ലാങ്കിന്റെ ഉയരം 2.22 മീറ്റർ കുറഞ്ഞു. 2021ൽ സമുദ്രനിരപ്പിൽനിന്ന് 4,807.81 മീറ്ററായിരുന്നത് 4805.59 ആയിട്ടാണു കുറഞ്ഞിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കൊടുമുടിയിലെ മഞ്ഞ് നഷ്ടമാകുന്നതാണ് ഉയരം കുറയാനുള്ള കാരണം. രണ്ടു വർഷത്തിനിടെ 3,500 ചതുരശ്ര അടി മഞ്ഞ് നഷ്ടപ്പെട്ടതായിട്ടാണു കണക്കാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ആൽപ്സ് പർവതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കുന്നതിന്റെ ഭാഗമായി ഗവേഷകർ രണ്ടു വർഷം കൂടുന്പോൾ മൗണ്ട് ബ്ലാങ്കിന്റെ ഉയരം അളക്കാറുണ്ട്. 2021ൽ ഒരു മീറ്ററിന്റെ കുറവാണ് ഉണ്ടായിരുന്നത്.
Read MoreCategory: NRI
മനുഷ്യ ശബ്ദത്തെ ഭയക്കുന്ന വന്യമൃഗങ്ങൾ
ഡർബൻ: വന്യമൃഗങ്ങൾ സിംഹത്തിന്റെ അലർച്ചെയേക്കാൾ ഭയക്കുന്നതു മനുഷ്യശബ്ദത്തെ. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ സംരക്ഷിത വനമേഖലയിൽ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. വനത്തിന്റെ പല ഭാഗങ്ങളിൽ ഒളിപ്പിച്ച സ്പീക്കറുകളിലൂടെ മനുഷ്യശബ്ദം കേൾപ്പിക്കുകയായിരുന്നു. പ്രാദേശിക ഭാഷകളിലെ സാധാരണ സംഭാഷണങ്ങളാണു കേൾപ്പിച്ചത്. 95 ശതമാനം മൃഗങ്ങളും ഭയചകിതരായി. ആന, ജിറാഫ്, മാൻ, പുള്ളിപ്പുലി, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളിലായിരുന്നു പരീക്ഷണം. അതേസമയം, സിംഹത്തിന്റെ അലർച്ചയും മുരൾച്ചയും മൃഗങ്ങളിൽ വലിയ ചലനമുണ്ടാക്കിയില്ല. ചില ഘട്ടത്തിൽ ആനകൾ ശബ്ദത്തിന്റെ ഉറവിടത്തെ നേരിടാൻ തയാറെടുക്കുകയുമുണ്ടായി.മനുഷ്യനുമായുള്ള സന്പർക്കം അങ്ങേയറ്റം ആപത്കരമാണെന്ന ധാരണ വന്യമൃഗങ്ങൾക്കുള്ളതായി പഠനം തെളിയിക്കുന്നു.
Read Moreസ്പീക്കർ സ്ഥാനത്തേക്ക് ജിം ജോർഡാനെ പിന്തുണച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്രനിലപാടുകാരനായ ജിം ജോർഡാനെ അമേരിക്കൻ സ്പീക്കർ പദവിയിലേക്കു ശിപാർശ ചെയ്ത് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അദ്ദേഹം മികച്ച സ്പീക്കറായിരിക്കുമെന്നും തന്റെ പൂർണ പിന്തുണയുണ്ടെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. അന്പത്തൊന്പതുകാരനായ ജോർഡാൻ, അമേരിക്ക യുക്രെയ്നു സൈനികസഹായം നല്‍കുന്നതിനെ എതിർക്കുന്നയാളാണ്. പ്രസിഡന്റ് ജോ ബൈഡനെതിരായ ഇംപീച്ച്മെന്റ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നതും അദ്ദേഹമാണ്. ഭരണ-പ്രതിപക്ഷ അഭിപ്രായവ്യത്യാസത്തിൽ ബജറ്റ് പാസാക്കാൻ കഴിയാത്തതിനാലുള്ള സർക്കാർ സ്തംഭനം ഒഴിവാക്കാനായി പ്രത്യേക ബിൽ അവതരിപ്പിച്ച മുൻ സ്പീക്കർ കെവിൻ മക്കാർത്തിയെ റിപ്പബ്ലിക്കൻ പാർട്ടിയിലെ വിമതവിഭാഗം വോട്ടെടുപ്പിലൂടെ പുറത്താക്കുകയായിരുന്നു. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ പുറത്താക്കപ്പെടുന്നത് ആദ്യമാണ്. ഇടക്കാല സ്പീക്കറായി ചുമതലയേൽക്കാൻ തയാറാണെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. സഭയിൽ അംഗമല്ലാത്തയാൾക്കു സ്പീക്കറാകുന്നതിനു ഭരണഘടനാപരമായി വിലക്കില്ല. എന്നാൽ, ക്രിമിനൽ കേസുകൾ നേരിടുന്നതിനാൽ ട്രംപിന് സ്പീക്കറാകാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
Read Moreപ്രിഗോഷിന്റെ മരണം: വിമാനം തകർന്നത് ഗ്രനേഡ് പൊട്ടിയെന്ന് പുടിൻ
മോസ്കോ: വാഗ്നർ കൂലിപ്പട്ടാള മേധാവി യെവ്ഗെനി പ്രിഗോഷിൻ വിമാനം തകർന്നു മരിക്കാൻ കാരണം വിമാനത്തിനുള്ളിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചതാകാമെന്നു സൂചിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വിമാനത്തിനുള്ളിൽ ഗ്രനേഡിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് അദ്ദേഹം അറിയിച്ചു. പുറത്തുനിന്നുള്ള ആഘാതമേറ്റല്ല വിമാനം തകർന്നത്. മരിച്ചവർ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താൻ പരിശോധന ഇതുവരെ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ ഭരണകൂടത്തിനെതിരേ സൈനിക കലാപത്തിനു ശ്രമിച്ച പ്രിഗോഷിൻ ഓഗസ്റ്റ് 23നാണു മോസ്കോയിൽനിന്ന് സെന്റ് പീറ്റേഴ്സ്ബെർഗിലേക്കു പോകുകയായിരുന്ന വിമാനം തകർന്നു മരിച്ചത്.
Read Moreമൂട്ടകളെപേടിച്ച് ഫ്രാന്‍സ്; രാജ്യത്ത് വലിയ പ്രതിസന്ധി
പാരീസ്: ഫ്രാന്‍സിനെ ഭീതിയിലാഴ്ത്തി രാജ്യത്ത് മൂട്ടകള്‍ പെരുകുന്നു. പാരീസിലെ ഒരു സ്കൂളിലാണ് ഏറ്റവും പുതുതായി മൂട്ടശല്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂട്ടവ്യാപനത്തിനെതിരായ പദ്ധതി തയ്യാറാക്കാന്‍ ആരോഗ്യ-ഗതാഗത-സാമ്പത്തിക മേഖലകളിലെ വിദഗ്ധര്‍ വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ യോഗം ചേര്‍ന്നിരുന്നു. മൂട്ട വ്യാപനത്തെ നിസാരമായി കാണാനാവില്ലെന്നാണ് എന്റമോളജിസ്റ്റുകളും ആരോഗ്യരംഗത്തെ വിദഗ്ധരുമുള്‍പ്പെടെയുള്ളവര്‍ പറയുന്നത്. ഇത് ഫ്രാന്‍സിന്റെ മാത്രം പ്രശ്നമല്ലെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ തന്നെ തേടി വരുന്ന നാലില്‍ മൂന്നു ഫോണ്‍കോളുകളും മൂട്ടശല്യത്തെക്കുറിച്ച് പറയാന്‍ വിളിക്കുന്നതാണെന്നാണ് കീടനിയന്ത്രണം വെബ്സൈറ്റായ badbugs.frന്റെ രൂപകര്ത്താവ് നിക്കോളാസ് റൂ ദേ ബെസിയൂ പറയുന്നത്. രാജ്യത്തെ മൂട്ടശല്യം ഇതിനോടകം ഫ്രാന്‍സിലും വിദേശത്തുമുള്ള പത്രങ്ങളുടെ തലക്കെട്ടില്‍ ഇതിനോടകം ഇടംപിടിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിനെ മൂട്ടശല്യം ബാധിക്കുമോയെന്ന ആശങ്കയും ഫ്രഞ്ച് സര്‍ക്കാരിനുണ്ട്. കഴിഞ്ഞ ബുധനാഴ്ച മെട്രോയിലും എസ്എന്‍സിഎഫ് ട്രെയിനുകളിലും മാത്രം ചുരുങ്ങിയത് 50 ഇടങ്ങളിലാണ് മൂട്ടശല്യം റിപ്പോര്‍ട്ട് ചെയ്തതെന്ന് ഗതാഗത…
Read Moreഅമേരിക്കയിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ചനിലയിൽ
വാഷിംഗ്ടൺ: അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബം വീടിനുള്ളിൽ മരിച്ചനിലയിൽ. ന്യൂജേഴ്സിയിലെ പ്ലെയിൻസ്ബോറോയിലാണു സംഭവം. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ പരിഹർ (42) എന്നിവരും അവരുടെ10 വയസുള്ള മകനും ആറു വയസുള്ള മകളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച്ച വൈകീട്ട് ഇവരുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ ബന്ധുവാണ് സംഭവം പോലീസിൽ അറിയിച്ചത്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകമായിട്ടാണ് പോലീസ് അന്വേഷിക്കുന്നത്. പോസ്റ്റ് മോർട്ടത്തിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. ഇന്ത്യക്കാർ കൂടുതലായി താമസിച്ചു വരുന്ന സ്ഥലത്താണു സംഭവം. തേജും സൊണാലും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നുമാണ് ഇവരുമായി അടുപ്പമുള്ളവർ പറയുന്നു. ഇരുവരും ഐടി ജോലിക്കാരാണ്.
Read Moreഎല്ലാവരെയും കടിക്കുന്നു; ബൈഡന്റെ നായ വൈറ്റ്ഹൗസിനു പുറത്ത്
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നായയെ വൈറ്റ്ഹൗസിൽനിന്നു മാറ്റി. കമാൻഡർ എന്നു പേരുള്ള ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായ തുടർച്ചയായി സുരക്ഷാഭടന്മാരെ കടിക്കുന്നതാണു കാരണം. എങ്ങോട്ടാണു മാറ്റിയിരിക്കുന്നതെന്നു പ്രഥമ വനിത ജിൽ ബൈഡൻ അറിയിച്ചില്ല. രണ്ടു വയസുള്ള നായ 11 തവണ സുരക്ഷാഭടന്മാരെ കടിച്ചുവെന്നാണു റിപ്പോർട്ട്. അതേസമയം, ആശുപത്രി സേവനം ആവശ്യമുള്ള സംഭവങ്ങളുടെ എണ്ണം മാത്രമാണത്രേ ഇത്. പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞയാഴ്ച കടിച്ചിരുന്നു.മേജർ എന്നു പേരുള്ള മറ്റൊരു ജർമൻ ഷെപ്പേഡ് നായയും ബൈഡനുണ്ട്. ഇതും സുരക്ഷാഭടന്മാരെ കടിക്കാറുണ്ട്.
Read Moreയുക്രെയ്നിൽ റഷ്യൻ ആക്രമണം; 51 മരണം
കീവ്: വടക്കുകിഴക്കൻ യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. ഖാർകീവിലെ കുപിയാൻസ്കിനടുത്തുള്ള ഗ്രാമത്തിലെ പലചരക്കുകടയിലും കഫേയിലും ഷെൽ ആക്രമണം ഉണ്ടാവുകയായിരുന്നുവെന്നു യുക്രെയ്ൻ സേനാ വൃത്തങ്ങൾ അറിയിച്ചു. മരിച്ചവരിൽ ആറു വയസുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. അടുത്തിടെ റഷ്യൻ സേന യുക്രെയ്നിൽ നടത്തുന്ന ഏറ്റവും മാരക ആക്രമണങ്ങളിലൊന്നാണിത്. റഷ്യൻ സേന ഇന്നലെ യുക്രെയ്നിലുടനീളം ഡ്രോൺ ആക്രമണവും നടത്തി. ഇറേനിയൻ നിർമിത ഡ്രോണുകളാണ് ഉപയോഗിച്ചത്. റഷ്യ തൊടുത്ത 29 ഡ്രോണുകളിൽ 24ഉം വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. ഇതിനിടെ, യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി യൂറോപ്യൻ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനായി തെക്കൻ സ്പെയിനിലെ ഗ്രനാഡയിൽ എത്തി. ശൈത്യകാലം ആരംഭിക്കുന്നതിനു മുന്‍പ് യുക്രെയ്ൻ സേനയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് യോഗം.
Read Moreഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഖലിസ്ഥാൻവാദി അറസ്റ്റിൽ
ലണ്ടൻ: മാർച്ചിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഖലിസ്ഥാൻ അനുഭാവിയായ സിക്ക് യുവാവിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഹൈക്കമ്മീഷനു മുന്നിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ വധത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിൽ ബ്രിട്ടീഷ് സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇയാളെ ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. മാർച്ച് 19ന് ഇന്ത്യൻ കമ്മീഷൻ ആക്രമിച്ച സംഭവത്തിൽ ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിരിച്ചറിഞ്ഞ ഡസനിലധികം പേരിൽ ഉൾപ്പെട്ടയാളാണ് തിങ്കളാഴ്ച അറസ്റ്റിലായതെന്നു സൂചനയുണ്ട്. ഖലിസ്ഥാൻ വാദികൾ ഇന്ത്യൻ ഹൈമ്മീഷൻ മന്ദിരത്തിൽ അതിക്രമിച്ചു കയറി ദേശീയ പതാകയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.
Read Moreഅബ്കാസിയയിൽ റഷ്യ നാവിക താവളം നിർമിക്കും
മോസ്കോ: ജോർജിയയിലെ വിഘടിത പ്രദേശമായ അബ്കാസിയായിൽ റഷ്യ നാവികതാവളം നിർമിച്ചേക്കുമെന്നു റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ ധാരണയായെന്ന് അബ്കാസിയായിലെ സ്വയംപ്രഖ്യാപിത പ്രസിഡന്റ് അസ്ലൻ ബഷാനിയ പറഞ്ഞു. കരിങ്കടൽ തീരത്തെ നാവികതാവളം അബ്കാസിയായുടെയും റഷ്യയുടെയും സുരക്ഷ മുന്നിൽകണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോർജിയയിലെ വിഘടിത പ്രദേശങ്ങളായ അബ്കാസിയയ്ക്കും തെക്കൻ ഒസെത്തിയയ്ക്കും റഷ്യയുടെ പിന്തുണയുണ്ട്. 2008ൽ ജോർജിയയും റഷ്യയും തമ്മിൽ യുദ്ധമുണ്ടായി. ഇതിനു പിന്നാലെ ഇരു പ്രദേശങ്ങളെയും സ്വതന്ത്ര രാജ്യങ്ങളായി റഷ്യ അംഗീകരിച്ചു.
Read More