സീയൂൾ: പ്രസിഡന്റ് ഷി ചിൻപിംഗിനെ കളിയാക്കിയെന്നാരോപിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച ചൈനീസ് പൗരൻ ജെറ്റ് സ്കീ ഉപയോഗിച്ച് കടൽ താണ്ടി ദക്ഷിണകൊറിയയിൽ അഭയം തേടി. ക്വോൻ പ്യോംഗ് എന്നയാളെ പതിനാറിനാണ് ദക്ഷിണകൊറിയൻ കോസ്റ്റ്ഗാർഡ് കണ്ടെത്തിയത്. 300 കിലോമീറ്ററിലധികം ദൂരം 14 മണിക്കൂർകൊണ്ടാണ് താണ്ടിയത്. ഇന്ധനവും കോന്പസും അടക്കമുള്ള സാമഗ്രികൾ ഇദ്ദേഹം കരുതിയിരുന്നു. ഷി ചിൻപിംഗിനെ കളിയാക്കുന്ന വാചകങ്ങൾ രേഖപ്പെടുത്തി ടീഷർട്ട് ധരിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ 2017ൽ ഇദ്ദേഹം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. രാഷ്ട്രീയപീഡനം സഹിക്കാനാവാതെയാണു ദക്ഷിണകൊറിയയിലേക്കു പലായനം ചെയ്തതെന്ന് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു.
Read MoreCategory: NRI
സുഡാനിൽ ആഭ്യന്തര യുദ്ധം; പട്ടിണിമൂലം മരിച്ചത് 500 കുട്ടികൾ; കൊല്ലപ്പെട്ടത് നാലായിരത്തോളം പേർ
കയ്റോ: കിഴക്കൻ ആഫ്രിക്കൻരാജ്യമായ സുഡാനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട ഏപ്രിലിനുശേഷം പട്ടിണിമൂലം മരിച്ചത് 500 കുട്ടികൾ. സേവ് ദ ചിൽഡ്രൻ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. പോഷഹാരക്കുറവുമൂലമുള്ള രോഗങ്ങളുള്ള 31,000 കുട്ടികൾക്കു ചികിത്സാസൗകര്യമില്ല. ഏപ്രിൽ 15നാണു സുഡാനിൽ സൈന്യവും പാരാമിലിട്ടറി സേനയും തമ്മിൽ സംഘർഷം ആരംഭിച്ചത്. തലസ്ഥാനമായ ഖാർത്തൂമിലും മറ്റു നഗരങ്ങളിലുമാണു രൂക്ഷമായ കലാപം അരങ്ങേറിയത്. നിരവധി പേർ വെള്ളവും വൈദ്യുതിയും ഇല്ലാതെയാണു ജീവിക്കുന്നത്. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം പൂർണമായും തകർച്ചയിലാണ്. നാലായിരത്തോളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 44 ലക്ഷം പേർ സുഡാനിലെതന്നെ മറ്റു മേഖലകളിലേക്കോ അയൽരാജ്യങ്ങളിലേക്കോ പലായനം ചെയ്തു.
Read Moreകാട്ടുതീ അണയ്ക്കാനായില്ല; ഗ്രീക്ക് വനത്തിൽ കണ്ടെത്തിയത് 18 മൃതദേഹങ്ങൾ
d ഏഥൻസ്: വടക്കൻ ഗ്രീസിലെ വനമേഖലയിൽ കാട്ടുതീയിൽ മരിച്ച 18 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നാലു ദിവസമായി പ്രദേശത്ത് കാട്ടുതീ നാശം വിതയ്ക്കുകയാണ്. നൂറുകണക്കിനു ഫയർ ബ്രിഗേഡ് ഉദ്യോഗസ്ഥരാണ് തീയണയ്ക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മരിച്ചവർ കുടിയേറ്റക്കാരാണെന്നാണു നിഗമനം. ദാദിയ വനത്തിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. തുർക്കി അതിർത്തിയിലാണ് കാട്ടുതീ പടരുന്നത്. കാട്ടുതീയെത്തുടർന്ന് അലക്സാന്ദ്രോപോലിസിലെ ആശുപത്രിയിൽനിന്നു രോഗികളെ ഒഴിപ്പിച്ചു. തിങ്കളാഴ്ച വടക്കൻ, മധ്യ ഗ്രീസിൽ തീപിടിത്തത്തിൽ രണ്ടു പേർ മരിച്ചു. രണ്ടു ഫയർ ഫൈറ്റർമാർക്കു പരിക്കേറ്റു.
Read Moreരാജ്യം വിട്ട മുൻ തായ്ലാൻഡ് പ്രധാനമന്ത്രി ഷിനവത്രയെ ജയിലിലടച്ചു
ബാങ്കോക്ക്: 15 വർഷത്തെ പ്രവാസത്തിനുശേഷം രാജ്യത്തു മടങ്ങിയെത്തിയ മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്ര(74)യെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. എട്ടു വർഷത്തേക്കാണ് ഷിനവത്രയെ ശിക്ഷിച്ചത്. 2006ൽ പ്രധാനമന്ത്രിയായിരിക്കേ നടന്ന പട്ടാള അട്ടിമറിയെത്തുടർന്നാണ് ഷിനവത്ര രാജ്യം വിട്ടത്. ഷിനവത്രയുടെ പാർട്ടിയുടെ പിന്തുണയുള്ള സ്രേട്ത താവിസിൻ ഇന്നലെ തായ്ലൻഡിന്റെ 30-ാത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഫേവു തായി പാർട്ടി നേതാവാണ് താവിസിൻ. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് താവിസിൻ. 11 പാർട്ടികളുടെ സഖ്യത്തെയാണു താവിസിൻ നയിക്കുക.
Read Moreപാക്കിസ്ഥാനിൽ ഭവനങ്ങൾ നഷ്ടപ്പെട്ട ക്രൈസ്തവർക്ക് 20 ലക്ഷം വീതം നഷ്ടപരിഹാരം
ലാഹോർ: പാക്കിസ്ഥാനിലെ ജരൻവാലയിൽ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഭവനങ്ങൾ നഷ്ടമായ ക്രൈസ്തവർക്ക് 20 ലക്ഷം പാക് രൂപവച്ച് നഷ്ടപരിഹാരം. ഇന്നലെ ജരൻവാല സന്ദർശിച്ച പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവർ ഉൾഹഖ് കാഖാർ ഇതിനുള്ള ചെക്ക് ക്രൈസ്തവർക്കു കൈമാറിയതായി റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു. ക്രിസ്ത്യൻ സമുദായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം എത്തിയത്. ന്യൂനപക്ഷ സംരക്ഷണത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. 94 കുടുംബങ്ങൾക്കാണ് തുക കൈമാറുന്നതെന്ന് പഞ്ചാബ് പ്രവിശ്യയിലെ കാവൽ മുഖ്യമന്ത്രി മൊഹ്സിൻ നഖ്വി അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ക്രൈസ്തവ നേതാക്കൾ, 200ഓളം ഭവനങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നാണ് അറിയിച്ചത്. പോലീസിന്റെ റിപ്പോർട്ട് പ്രകാരം 86 ഭവനങ്ങളേ നശിപ്പിക്കപ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ ബുധനാഴ്ചയാണ് ഖുറാനെ അപമാനിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം ഫൈസലാബാദ് നഗരപ്രാന്തത്തിലെ ജരൻവാലയിലുള്ള 21 പള്ളികളും ക്രൈസ്തവ ഭവനങ്ങളും ആക്രമിച്ചു നശിപ്പിച്ചത്. പള്ളികൾ ഈ ആഴ്ചതന്നെ പുനരുദ്ധരിക്കുമെന്നാണ് പ്രവിശ്യാ സർക്കാരിന്റെ വാഗ്ദാനം.…
Read Moreഏഴ് നവജാത ശിശുക്കളെ കൊന്ന ലൂസി ഇനി പുറംലോകം കാണില്ല
ലണ്ടൻ: ഏഴു നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും ആറു നവജാതരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്നു കണ്ടെത്തിയ നഴ്സ് ലൂസി ലെറ്റ്ബി(33)ക്ക് ഇംഗ്ലീഷ് കോടതി പൂർണ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മരണം വരെ ജയിലിൽനിന്നു പുറത്തിറങ്ങാൻ അനുവദിക്കില്ല. കരുതിക്കൂട്ടി ഭയാനക കൊലപാതകങ്ങൾ നടത്തിയ പ്രതിക്ക് ഒരുവിധ കുറ്റബോധവുമില്ലെന്നു മാഞ്ചസ്റ്റർ ക്രൗൺ കോടതി ജഡ്ജി ജയിംസ് ഗ്രോസ് വിലയിരുത്തി. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ പ്രസവ വാർഡിൽ 2015നും 2016നും ഇടയ്ക്കാണു കുറ്റകൃത്യങ്ങൾ നടന്നത്. രാത്രി ഷിഫ്റ്റിൽ ജോലിചെയ്തിരുന്ന നഴ്സ് ഇൻസുലിൻ കുത്തിവയ്ക്കൽ, വായു കുത്തിവയ്ക്കൽ, നിർബന്ധിച്ച് പാലു കുടിപ്പിക്കൽ തുടങ്ങിയ മാർഗങ്ങളിലൂടെയാണു കൊലപാതകങ്ങൾ നടത്തിയത്. പ്രസവവാർഡിൽ അസ്വാഭാവിക മരണങ്ങളിൽ ഡോക്ടർമാർ പ്രകടിപ്പിച്ച സംശയമാണു പ്രതിയുടെ അറസ്റ്റിലേക്കു നയിച്ചത്.
Read Moreഅഭയാർഥികളെ കൂട്ടക്കൊല ചെയ്ത് സൗദി ഭടന്മാർ
ന്യൂയോർക്ക്: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽനിന്നു യെമൻ വഴി സൗദിയിലേക്കു കുടിയേറാൻ ശ്രമിച്ച നൂറുകണക്കിനു പേരെ വെടിവച്ചും സ്ഫോടകവസ്തുക്കൾ പ്രയോഗിച്ചും വധിച്ചതിന്റെ റിപ്പോർട്ട് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈസ്റ്റ് വാച്ച് പുറത്തുവിട്ടു. 2022 മാർച്ച് മുതൽ ഈ വർഷം ജൂൺ വരെ സൗദി അതിർത്തിരക്ഷാ ഗാർഡുകൾ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് “അവർ ഞങ്ങളുടെ നേരെ മഴ പോലെ വെടിയുതിർത്തു” എന്ന റിപ്പോർട്ടിലാണു വിശദീകരിക്കുന്നത്. മികച്ച ജീവിതം സ്വപ്നംകണ്ട് കടൽതാണ്ടി, ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലമർന്ന യെമനിലൂടെ സൗദിയിലെത്താൻ ശ്രമിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണു ദുർവിധി നേരിട്ടത്. ഉള്ള സന്പാദ്യം മുഴുവൻ എത്യോപ്യയിലെയും യെമനിലെയും മനുഷ്യക്കടത്തുകാർക്ക് നല്കിയാണ് ഏറെ അപകടം പിടിച്ച യാത്രയ്ക്ക് ഇവർ പുറപ്പെടുന്നത്. വെടിയേറ്റ് അംഗഭംഗം നേരിട്ട് എത്യോപ്യയിൽ തിരിച്ചെത്തിയവരെ നേരിട്ടു കണ്ട ബിബിസി ചാനൽ പ്രവർത്തകർ കൂടുതൽ ഭയാനകമായ വിവരണങ്ങൾ നല്കുന്നുണ്ട്. യെമൻ അതിർത്തി കടക്കാൻ ശ്രമിക്കവേ സൗദി പട്ടാളക്കാരും പോലീസുമെല്ലാം…
Read Moreമുൻ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറസ്റ്റിൽ
ഇസ്ലാമാബാദ്: മുൻ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയെ ഒഫീഷൽ സീക്രട്ട്സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഉറ്റ അനുയായി ആയ ഖുറേഷിയെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ്(പിടിഐ) വൈസ് ചെയർമാനാണ് അറുപത്തിയേഴുകാരനായ ഖുറേഷി. ശനിയാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഖുറേഷി വിദേശകാര്യ മന്ത്രിയായിരുന്ന സമയത്ത് യുഎസിലെ പാക്കിസ്ഥാൻ എംബസി പാക് വിദേശകാര്യ ഓഫീസിലേക്ക് അയച്ച സന്ദേശത്തിന്റെ രഹസ്യം ലംഘിച്ചുവെന്നാണു കേസ്. രണ്ടു തവണ ഖുറേഷി പാക് വിദേശകാര്യമന്ത്രിയായിരുന്നു.
Read Moreവീസ കാലാവധി കഴിഞ്ഞ 45 പാക്കിസ്ഥാനി ഹിന്ദുക്കൾ ഇന്ത്യയിൽ
ബനാസ്കന്ത: വീസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തുടർന്ന 45 പാക്കിസ്ഥാനി ഹിന്ദുക്കളെ ഗുജറാത്തിലെ ബനാസ്കന്തയിൽനിന്നു കസ്റ്റഡിയിലെടുത്തു. ദീർഘകാല വീസയ്ക്കുള്ള ഇവരുടെ അപേക്ഷ തള്ളിയിരുന്നു. ഇവരെ പാക്കിസ്ഥാനിലേക്കു മടക്കിയയയ്ക്കാനാണു തീരുമാനം. ഹരിദ്വാർ സന്ദർശിച്ച പാക്കിസ്ഥാൻകാർ ബന്ധുക്കളെ കാണാനാണ് ബനാസ്കന്തയിലെത്തിയത്.
Read Moreഇന്ത്യൻ ദമ്പതികളും മകനും അമേരിക്കയിൽ വെടിയേറ്റു മരിച്ച നിലയിൽ
ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യക്കാരായ ദമ്പതികളെയും ആറു വയസുള്ള മകനെയും വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് എച്ച് നാഗരാജപ്പ (37), ഭാര്യ പ്രതിഭ അമർനാഥ് (35), മകൻ യഷ് (6)എന്നിവരാണ് മരിച്ചത്. മെറിലാൻഡിലെ വസതിയിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം യോഗേഷ് ആത്മഹത്യ ചെയ്തെന്നാണ് പോലീസ് നിഗമനം. യോഗേഷും പ്രതിഭയും ഒൻപതു വർഷമായി അമേരിക്കയിൽ സോഫ്റ്റ്വെയർ എൻജിനീയർമാരായി ജോലി ചെയ്യുകയായിരുന്നു. കുറച്ച് ദിവസം മുമ്പ് യോഗേഷ് വിളിച്ച് എല്ലാവരും സുഖമായിരിക്കുന്നുവെന്നാണ് പറഞ്ഞതെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയില്ലെന്നും യോഗേഷിന്റെ അമ്മ ശോഭ പറഞ്ഞു. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകള് ഇടപെടണമെന്നും അവർ അഭ്യർഥിച്ചു.
Read More