പ്യോഗ്യാംഗ്: റഷ്യൻ പ്രതിരോധമന്ത്രി സെർഗി ഷോയ്ഗുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഉത്തരകൊറിയ സന്ദർശിക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രനയ കമ്മിറ്റി അംഗമായ ലി ഹാംഗ്ഷോംഗിന്റെ നേതൃത്വത്തിലുള്ള സംഘവും ഇന്നലെ ഉത്തരകൊറിയയിലെത്തിയിട്ടുണ്ട്. കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 70-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കലാണു ലക്ഷ്യം. യുഎസ് വിരുദ്ധ ചേരിയിലുള്ള മൂന്നു രാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം ശക്തമാക്കുന്ന കൂടിക്കാഴ്ചകൾ നടന്നേക്കും. കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായിട്ടാണ് മറ്റു രാജ്യങ്ങളിൽനിന്നുള്ള ഉന്നതതല സംഘം ഉത്തരകൊറിയയിലെത്തുന്നത്. ഉത്തരകൊറിയ കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിന്റെ സൂചനയാകാമിത്. 1950 മുതൽ 1953 വരെ ദക്ഷിണകൊറിയയും ഉത്തരകൊറിയയും തമ്മിൽ നടന്ന യുദ്ധത്തിൽ ഉത്തരകൊറിയയ്ക്ക് സോവ്യറ്റ് യൂണിയന്റെയും ചൈനയുടെയും പിന്തുണയുണ്ടായിരുന്നു. യുക്രെയ്ൻ യുദ്ധത്തിൽ ഉത്തരകൊറിയ റഷ്യയ്ക്ക് ആയുധങ്ങൾ നല്കി സഹായിക്കുന്നതായി അമേരിക്ക ആരോപിക്കുന്നുണ്ട്.
Read MoreCategory: NRI
ഗ്രീസിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ വിമാനം തകർന്ന് രണ്ടു മരണം
റോഡ്സ്: തെക്കൻ ഗ്രീസിൽ ഗ്രീക്ക് വ്യോമസേനയുടെ വിമാനം ജലം വർഷിച്ച് കാട്ടുതീ അണയ്ക്കുന്നതിനിടെ തകർന്നുവീണു. രണ്ടു പൈലറ്റുമാരും മരിച്ചു. ഗ്രീസിൽ കടുത്ത ചൂടും കാട്ടുതീയും ജനജീവിതം അതീവ ദുഷ്കരമാക്കി. തുടർച്ചയായ മൂന്നാം ഉഷ്ണതരംഗത്തെത്തുടർന്ന് ചൂട് 40 ഡിഗ്രിക്കു മുകളിലാണ്. ഗ്രീസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ റോഡ്സ്, കോർഫു എന്നീ ദ്വീപുകളെ കാട്ടുതീ വിഴുങ്ങി. ഇവിടങ്ങളിൽനിന്ന് ഇരുപതിനായിരത്തിലേറെ പേരെ ഒഴിപ്പിച്ചു. മെഡിറ്ററേനിയൻ രാജ്യങ്ങളെല്ലാം കാട്ടുതീയിൽ വലയുകയാണ്. അൾജീരിയയിൽ 34 പേർ മരിച്ചു.
Read Moreനെടുമ്പാശേരി വഴി കുവൈത്തിലേക്ക് തമിഴ്നാട് സ്വദേശിനികളെ കടത്താന്‍ ശ്രമം; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കൊച്ചി: തമിഴ്നാട് സ്വദേശികളായ സ്ത്രീകളെ നെടുമ്പാശേരി വിമാനത്താവളം വഴി കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തമിഴ്നാട് തിരുച്ചിറപ്പിള്ളി തിരുവെരുമ്പുര് മുഹമ്മദ് ഹനീബ (42) ആണ് അറസ്റ്റിലായത്. എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപെട്ട് രണ്ട് പേര് നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 22ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തേക്ക് കടത്താന്‍ ഏഴ് യുവതികളെ ഇവർ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. ഉള്‍ഗ്രാമങ്ങളില്‍ നിന്ന് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സ്ത്രീകളെ കണ്ടെത്തി അവര്‍ക്ക് സൗജന്യമായി പാസ്പോര്‍ട്ട്, വിസ, ടിക്കറ്റ്, മെഡിക്കല്‍ സൗകര്യം എന്നിവ ഇവര്‍ ശരിയാക്കിക്കൊടുക്കും. ദുബായിയിലേക്കുള്ള വിസിറ്റ് വിസയാണ് നല്‍കുക. മുപ്പതിനും നാല്‍പ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകളെ വീട്ടു ജോലിക്കെന്നും പറഞ്ഞാണ് കൊണ്ടുപോകുന്നത്. ദുബായിയിലെത്തിയ ശേഷം കുവൈത്ത് വിസയടിച്ച പേജ് പാസ്പോര്ട്ടില് തുന്നിച്ചേര്‍ത്ത് കുവൈത്തിലേക്ക് കടത്തുകയാണ്…
Read More“കാണാതായ’ വിദേശകാര്യ മന്ത്രിയെ കാബിനറ്റിൽ നിന്ന് നീക്കി ചൈന
ബെയ്ജിംഗ്: ഒരു മാസത്തിലേറെയായി പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായ വിദേശകാര്യ വകുപ്പ് മന്ത്രി ക്വിൻ ഗാംഗിനെ കാബിനറ്റിൽ നിന്ന് ഒഴിവാക്കി ചൈന. ഗാംഗിന് പകരമായി മുൻ വിദേശകാര്യ ഉദ്യോഗസ്ഥൻ വാംഗ് യിയെ മന്ത്രിയായി നിയമിച്ചു. പ്രസിഡന്റ് ഷി ചിൻ പിംഗിന്റെ മുൻ വിശ്വസ്തനും ചൈനയിലെ വളർന്നുവരുന്ന രാഷ്ട്രീയ താരങ്ങളിലൊരാളുമായ ഗാംഗ് ജൂൺ 25-നാണ് അവസാനമായി പൊതുവേദിയിൽ എത്തിയത്. ഗാംഗിനെപ്പറ്റി യാതൊരു വിവരവുമില്ലാതൊയതോടെ, അദ്ദേഹം ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നാണ് മാധ്യമങ്ങളെ സർക്കാർ അറിയിച്ചത്. എന്നാൽ എന്ത് കാരണത്താലാണ് അദ്ദേഹം മന്ത്രിപദം ഒഴിഞ്ഞതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.2013 മുതൽ ഗാംഗ് പദവി ഏറ്റെടുത്ത 2022 വരെ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് യി. സ്ഥാനമൊഴിഞ്ഞ ശേഷം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Read Moreയൂറോപ്പിലേക്കു കുടിയേറാൻ ശ്രമം; അഭയാർഥി ബോട്ട് മുങ്ങി സെനഗലിൽ 17 മരണം
ഡാകർ: ആഫ്രിക്കൻ രാജ്യമായ സെനഗലിൽ അഭയാർഥി ബോട്ട് കടലിൽ മുങ്ങിത്താണ് 17 പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന നിരവധി പേരെ കാണാതായി. ഡാകർ മേഖലയ്ക്ക് സമീപത്തുള്ള ഔകാം തീരപ്രദേശത്താണ് അപകടം നടന്നത്. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ യുറോപ്പിലേക്കു കുടിയേറാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് പുറപ്പെട്ടത് എവിടെനിന്നാണെന്നോ എത്ര പേർ ബോട്ടിൽ സഞ്ചരിച്ചിരുന്നെന്നോ വ്യക്തമല്ല.ഇന്ന് പുലർച്ചെയോടെ കണ്ടെത്തിയ ബോട്ടിന്റെ അവശിഷ്ടങ്ങൾ സ്കൂബാ ഡൈവർമാരും രക്ഷാപ്രവർത്തകരും ചേർന്നു തീരത്തെത്തിച്ചു. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും കടലിൽ തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Read Moreജുഡീഷറി പരിഷ്കരണ ബിൽ’ ഇസ്രയേലിൽ കോടതിക്കു കൂച്ചുവിലങ്ങിട്ട് നെതന്യാഹു
ജറൂസലേം: ശക്തമായ ജനകീയ പ്രതിഷേധം അവഗണിച്ച്, സുപ്രീംകോടതിയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന ജുഡീഷറി പരിഷ്കരണ ബിൽ ഇസ്രേലി പാർലമെന്റായ നെസെറ്റ് പാസാക്കി. ഇതോടെ സർക്കാരിന്റെ തീരുമാനങ്ങൾ റദ്ദാക്കാനുള്ള അധികാരം കോടതിക്കു നഷ്ടമായി. ഹൃദയസംബന്ധമായ പ്രശ്നങ്ങൾമൂലം അടിയന്തര ശസ്ത്രക്രിയയിലൂടെ പേസ്മേക്കർ ഘടിപ്പിക്കപ്പെട്ട പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ ആശുപത്രിവിട്ട് പാർലമെന്റിലെത്തി. റിസർവ് സൈനികരും ജഡ്ജിമാരും ബിസിനസ് രംഗത്തെ പ്രമുഖരുമെല്ലാം ഉയർത്തിയ പ്രതിഷേധങ്ങൾ അവഗണിച്ചാണു നെതന്യാഹു സർക്കാരിന്റെ നടപടി. ഇസ്രയേലിന്റെ ജനാധിപത്യം കവർന്നെടുക്കാനാണ് നെതന്യാഹു സർക്കാർ ശ്രമിക്കുന്നതെന്നു പ്രതിപക്ഷവും ജനങ്ങളും ആരോപിച്ചു. വർഷമാദ്യം ജുഡീഷറി പരിഷ്കരണം പ്രഖ്യാപിക്കപ്പെട്ടതുമുതൽ ജനങ്ങൾ പ്രതിഷേധത്തിലാണ്. ഇസ്രയേലിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത പ്രതിഷേധം രാജ്യത്തെ രണ്ടായി വിഭജിക്കുന്നതിനു തുല്യമാണെന്നും പറയുന്നു. കഴിഞ്ഞയാഴ്ച അവസാനം ടെൽ അവീവിൽനിന്നു ജറൂസലേമിലേക്കു പതിനായിരങ്ങൾ മാർച്ച് ചെയ്തിരുന്നു. ഇന്നലെ വോട്ടെടുപ്പിനു മുന്‍പായി പാർലമെന്റിനു പുറത്ത് പ്രതിഷേധിച്ചവരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചാണു തുരത്തിയത്. തനിക്കെതിരായ…
Read Moreനൊബേൽ ജേതാവ് നികുതി അടയ്ക്കണം: ബംഗ്ലാദേശ് സുപ്രീംകോടതി
ധാക്ക: സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് പത്തു ലക്ഷം ഡോളറിലധികം വരുന്ന തുക നികുതി അടയ്ക്കണമെന്ന് ബംഗ്ലാദേശ് സുപ്രീംകോടതി ഉത്തരവിട്ടു. ജീവകാരുണ്യ ട്രസ്റ്റുകൾക്കു നല്കിയ തുകയ്ക്ക് നികുതി ഇളവ് ബാധകമല്ലെന്ന കീഴ്ക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. പ്രഫസർ മുഹമ്മദ് യൂനുസ് ട്രസ്റ്റ്, യൂനുസ് ഫാമിലി ട്രസ്റ്റ്, യൂനുസ് സെന്റർ എന്നിവയ്ക്ക് 2011നും 2014നും ഇടയ്ക്ക് ഇദ്ദേഹം 70 ലക്ഷം ഡോളർ (76.7 കോടി ബംഗ്ലാദേശി ടാക്ക) സംഭാവന നല്‍കിയതാണു കേസിനാധാരം. മൂന്നു ട്രസ്റ്റുകളുമായും ഇദ്ദേഹത്തിനു ബന്ധമുണ്ട്. മൈക്രോഫിനാൻസ് സ്ഥാപനമായ ഗ്രാമീൺ ബാങ്ക് സ്ഥാപിച്ച് ബംഗ്ലാദേശിലെ ദശലക്ഷണങ്ങളെ ദാരിദ്ര്യത്തിൽനിന്നു മോചിപ്പിച്ച യൂനുസ് ഖാന് 2006ലാണു നൊബേൽ ലഭിച്ചത്. എന്നാൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി തെറ്റിയതോടെ ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ വലിയ അഴിമതിക്കേസുകൾ നേരിടുകയാണ്.
Read Moreദുബായിൽ ഉമ്മൻചാണ്ടിക്ക് കൂറ്റൻ ഫ്ലെക്സ്ഒരുക്കി പ്രവാസികളുടെ യാത്രാമൊഴി
ദുബായ്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കൂറ്റൻ ഫ്ലെക്സ് ദുബായിലെ ഓഫീസിൽ അങ്കണത്തിൽ ഒരുക്കി പ്രവാസികൾ യാത്രാമൊഴി നൽകി. ദുബായിലെ സർക്കാർ സേവനദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ഓഫീസിന് മുന്നിൽ ഒരുക്കിയ പടു കൂറ്റൻ ഫ്ലെക്സ് ബോർഡിനു മുന്നിൽ സ്വദേശികളുൾപ്പെടെ സാമൂഹിക-സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖർ മൗന പ്രാർഥനയും അനുശോചനവും സംഘടിപ്പിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ദുബായ് എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിൽ ദുബായ് ഭരണാധികാരിയും കീരീടാവകാശിയുമൊത്ത് ഇരിക്കുന്ന ചിത്രമാണ് അനുശോചന ഫ്ലെക്സിലുള്ളത്. മലയാളികൾ ഉൾപ്പെടെ നൂറ്കണക്കിന് പേർ ഫോട്ടോയെടുക്കാനും അനുശോചനം അർപ്പിക്കാനുമായി ഇതുവഴി വരുന്നുണ്ട്. ഇസിഎച്ച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണി മൗനപ്രാർഥനയ്ക്കും അനുസ്മരണത്തിനും നേതൃത്വം നൽകി. ഗായകൻ അജയ്ഗോപാൽ, ബഷീർ തിക്കോടി, സുലൈമാൻ മതിലകം, സലാം കൊടിയത്തൂർ, ഗഫൂർ എം. ഖയ്യാം എന്നിവർ പ്രസംഗിച്ചു.
Read Moreകാനഡയിൽ വെള്ളപ്പൊക്കം; കുട്ടികളടക്കം നാലു പേരെ കാണാതായി
ടൊറോന്റോ: കനേഡിയൻ പ്രവിശ്യയായ നൊവാ സ്കോഷ്യയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടു കുട്ടികളടക്കം നാലു പേരെ കാണാതായി. വെള്ളക്കെട്ടുമൂലം മേഖലയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ 25 സെന്റിമീറ്റർ മഴയാണ് പ്രദേശത്ത് പെയ്തിറങ്ങിയത്. പ്രവിശ്യയിലെ ഏറ്റവും വലിയ പട്ടണമായ ഹാലിഫാക്സ് അടക്കമുള്ള സ്ഥലങ്ങളിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഹാലിഫാക്സ് പട്ടണത്തിൽ വെള്ളക്കെട്ടിൽ ഒഴുകിപ്പോയ കാറിനുള്ളിൽ അകപ്പെട്ടാണ് രണ്ടു കുട്ടികളെ കാണാതായത്. വെള്ളക്കെട്ടിലേക്കു നിയന്ത്രണം വിട്ട് ഓടിക്കയറിയ കാറിലകപ്പെട്ട് രണ്ടു യുവാക്കളെയും കാണാതായി.വൈദ്യുതസംവിധാനങ്ങൾ തകർന്നതോടെ 80,000 പേർ ഇരുട്ടിലായെന്നും മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Read Moreസൈനിക വിവരങ്ങൾ പാക്കിസ്ഥാന് കൈമാറി; എംബസി ഉദ്യോഗസ്ഥന് തടവുശിക്ഷ
ന്യൂഡൽഹി: സൈനിക വിവരങ്ങൾ പാക്കിസ്ഥാൻ എംബസി ഉദ്യോഗസ്ഥന് കൈമാറിയ സൈനികന് പത്തുവർഷത്തെ തടവുശിക്ഷ. രാജ്യത്തെ വടക്കൻ അതിർത്തിയിലെ സൈനിക പ്രവർത്തനങ്ങളെക്കുറിച്ച് ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന നായ്ക് അബിദ് എന്ന ആബിദ് ഹുസൈനുമായാണ് ഇയാൾ പങ്കുവച്ചത്. ഗാർഡ് ഡ്യൂട്ടി ലിസ്റ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇയാൾ കൈമാറിയെന്നാണ് സൂചന. ഈ പട്ടാളക്കാരന് നിസാര വിവരങ്ങൾ മാത്രമേ കൈമാറാൻ സാധിച്ചിരുന്നുവെന്നാണ് കരുതുന്നത്. കൂടൂതൽ വിവരങ്ങൾ ലഭ്യമല്ല.
Read More