ജനീവ: നോവാക്സ് വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ ഉയർന്ന ഫലപ്രാപ്തി കാണിക്കുന്നതായി പഠനങ്ങളിൽ വ്യക്തമാകുന്നു. വലിയ തോതിൽ ഉൽപാദിപ്പിക്കാനും സൗകര്യപ്രദമായി വിതരണം ചെയ്യാനും സംഭരിച്ചുവയ്ക്കാനും എളുപ്പമുള്ളതു കൂടിയാണ് തങ്ങളുടെ വാക്സിനെന്ന് നോവാവാക്സ് അധികൃതർ അവകാശപ്പെടുന്നു. 90.4 ശതമാനം ഫലപ്രാപ്തിയുള്ള ബയോണ്‍ടെക് / ഫൈസർ, മോഡേണ വാക്സിനുകൾക്കു തുല്യമായ ഫലപ്രാപ്തിയാണ് നോവാവാക്സും അവകാശപ്പെടുന്നത്. മറ്റു വാക്സിനുകളെപ്പോലെ എംആർഎൻഎ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതും. രോഗം വന്നാൽതന്നെ ഗുരുതരമാകാനുള്ള സാധ്യത 90 ശതമാനം കുറയ്ക്കാൻ നോവാവാക്സിനു സാധിക്കുന്നു എന്നാണ് കാണുന്നത്. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read MoreCategory: NRI
കേളി അംഗം മുഹമ്മദ് ഷാനും ഭാര്യയും വാഹനാപകടത്തിൽ മരിച്ചു; ജൂണ്‍ 7 ന് ആണ് നാട്ടിൽ അവധിക്ക് വന്നത്…
റിയാദ് : കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ ദന്പതികളായ കേളി കലാസാംസ്കാരിക വേദിയുടെ ബദിയ ഏരിയ വാദി ലബാൻ യൂണിറ്റ് അംഗം മുഹമ്മദ് ഷാനും (34), ഭാര്യ ഹസീനയും(30) മരണമടഞ്ഞു. മുഹമ്മദ് ഷാനും ഭാര്യയും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കൊടുങ്ങല്ലൂരിൽ കണ്ടെയ്നർ ലോറിക്ക് അടിയിലേക്ക് തെന്നി വീണാണ് അപകടമുണ്ടായത്. രണ്ടുപേരും അപകട സ്ഥലത്തു തന്നെ മരണപ്പെട്ടു. എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിയായ മുഹമ്മദ് ഷാൻ കഴിഞ്ഞ നാലുവർഷമായി വാദിലബനിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. ജൂണ്‍ 7 ന് ആണ് നാട്ടിൽ അവധിക്ക് വന്നത്.. നാട്ടിലെത്തി കോവിഡ് ക്വാറന്ൈറയിൻ കാലാവധി പൂർത്തിയാക്കിയതിനുശേഷം ഭാര്യയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാർഥം കൊണ്ടുപോയി തിരിച്ചു വരുന്പോഴാണ് അപകടം നടന്നത്. ദന്പതികൾക്ക് പത്തുവയസുള്ള ഒരാണ്‍കുട്ടിയും (അമൻ ഫർഹാൻ), എട്ടു വയസുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്(നിയ ഫാത്തിമ) .
Read Moreഇന്ത്യയെ ഉള്‍പ്പെടുത്താതെ ജര്‍മനി യാത്രാവിലക്ക് നീക്കി; ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍
ബര്‍ലിന്‍:ജര്‍മനി ജൂലൈ ഒന്നു മുതല്‍ അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ക്കുള്ള യാത്രാ മുന്നറിയിപ്പ് വിദേശകാര്യമന്ത്രി ഹെയ്കോ മാസ് റദ്ദാക്കി. സംഭവനിരക്ക് അതായത് ഇന്‍സിഡെന്‍സ് റേറ്റ് 200 ന് താഴെയായിരിക്കണം എന്നു നിര്‍ബന്ധമുണ്ട്. ഇത്തരത്തിലുള്ള യാത്രാ മുന്നറിയിപ്പ് നീക്കുന്നത് ഏഴ് ദിവസത്തെ സംഭവനിരക്ക് 200 ന് താഴെയാകുന്ന ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ഈ ചട്ടം ബാധകമാകും. എന്നാല്‍ വാക്സിനേഷന് ലഭിച്ചവര്‍ക്കും സുഖം പ്രാപിച്ചവര്‍ക്കും ടെസ്ററ് നടത്തിയവര്‍ക്കും ഭാവിയില്‍ യൂറോപ്പില്‍ വ്യക്തമായ പൊതുവായ നിയമങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ ഒരു ലക്ഷം ആളുകള്‍ക്ക് 50 മുതല്‍ 200 വരെയുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളെ ഇനി “റിസ്ക് സോണ്‍” ആയി കണക്കാക്കില്ല. എന്നാല്‍ ഉയര്‍ന്ന തോതിലുള്ള അണുബാധയുള്ള രാജ്യങ്ങളിലോ ബ്രിട്ടന് ആല്‍ഫാ, അല്ലെങ്കില്‍ ഇന്ത്യ ഡെല്‍റ്റ പോലുള്ള വൈറസ് വകഭേദങ്ങള്‍ പ്രചരിക്കുന്ന രാജ്യങ്ങളിലോ നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഈ…
Read More6000 പോസ്റ്റൽ ജീവനക്കാർക്ക് നായയുടെ കടിയേറ്റതായി യുഎസ്പി! റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ വേറെ…
വാഷിംഗ്ടണ്‍ ഡി സി: കഴിഞ്ഞ വർഷം അമേരിക്കയിലെ ആറായിരത്തിലധികം പോസ്റ്റൽ ജീവനക്കാർക്ക് നായയുടെ കടിയേറ്റതായി യുണൈറ്റഡ് പോസ്റ്റൽ സർവീസ് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഡോഗ് ബൈറ്റ് അവയർനസ് വീക്ക് ജൂണ്‍ 12 മുതൽ 18 വരെ ആചരിക്കുന്നതിന്റെ ഭാഗമായാണ് റിപ്പോർട്ട് . അക്രമാസക്തരായ നായകളുടെ അക്രമണം പോസ്റ്റൽ ജീവനക്കാർക്ക് എന്നും ഭീഷണിയാണ്. ഗുരുതരമായി കടിയേറ്റവരുടെ എണ്ണവും വർധിച്ചു വരുന്നു. രാജ്യത്തെ സിറ്റികളിൽ ഏറ്റവും കൂടുതൽ ജീവനക്കാർക്ക് കടിയേറ്റത് ഹൂസ്റ്റണിലാണ് (73). അമേരിക്കയിലെ തന്നെ ഏറ്റവും വലിയ സംസ്ഥാനമായ കലിഫോർണിയായിൽ 782 ജീവനക്കാർ അക്രമിക്കപ്പെട്ടു. ന്യുയോർക്ക് സംസ്ഥാനം നായയുടെ അക്രമണത്തിൽ നാലാം സ്ഥാനത്താണ് (295). കടിയേറ്റ ജീവനക്കാർ അവരുടെ ക്ലെയിം മേലധികരിക്കു സമർപ്പിച്ചതിന്റെ കണക്കുകളാണ് ഇത്. റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ ഇതിനുപുറമെയാണ്. നായയുടെ ആക്രമണത്തെക്കുറിച്ചു ജീവനക്കാരെ ബോധവൽക്കരിക്കുന്നതിനും, സുരക്ഷിതമായി എങ്ങനെ മെയിൽ വിതരണം ചെയ്യാമെന്നും ഈ ദിവസങ്ങളിൽ…
Read Moreചൈനീസ് വാദങ്ങള്‍ പൊളിച്ചടുക്കി മേഘ രാജഗോപാല്‍ ! ചൈനീസ് തടവറകൾ തുറന്നുകാട്ടിയ ഇന്ത്യൻ വംശജയ്ക്കു പുലിറ്റ്സർ
ന്യൂയോർക്ക്: അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിനുള്ള പുലിറ്റ്സർ പുരസ്കാരത്തിന് ഇന്ത്യൻ വംശജയായ മേഘ രാജഗോപാലൻ അർഹയായി. ഷിൻജിയാംഗ് മേഖലയിൽ ആയിരക്കണക്കിനു മുസ്ലിംകളെ പാർപ്പിക്കുന്നതിനായി ചൈന രഹസ്യമായി നിർമിച്ച വലിയ ജയിലുകളെയും ക്യാന്പുകളെയുംകുറിച്ചുള്ള റിപ്പോർട്ടുകൾക്കാണു പുരസ്കാരം. അമേരിക്കയിലെ ഏറ്റവും ഉയർന്ന ജേർണലിസം അവാർഡ് നേടിയ രണ്ട് ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരിൽ ഒരാളാണു ബസ്ഫീഡ് ന്യൂസിലെ മേഘ രാജഗോപാലൻ. പ്രാദേശിക റിപ്പോർട്ടിംഗിനുള്ള പുരസ്കാരം നേടിയ താംപ ബേ ടൈംസിന്റെ നീൽ ബേദിയാണു പുരസ്കാരം നേടിയ മറ്റൊരു ഇന്ത്യൻ വംശജൻ. കാത്ലീൻ മക്ഗ്രോറിക്കൊപ്പമാണു നീൽ പുരസ്കാരം സ്വന്തമാക്കിയത്. ഭാവിയിലെ കുറ്റക്കാരെ കണ്ടെത്താൻ ഒരു ഷെരീഫിന്റെ ഓഫീസ് ഉപയോഗിച്ച കംപ്യൂട്ടർ മോഡലിംഗിനെ സംബന്ധിച്ചായിരുന്നു ഇവരുടെ റിപ്പോർട്ട്. ഈ പദ്ധതിക്കു കീഴിൽ കുട്ടികളടക്കം ആയിരത്തിനടുത്ത് ആളുകളെ നിരീക്ഷിച്ചിരുന്നു. മേഘയുടെ ഷിൻജിയാംഗ് പരന്പര അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിലാണു പുരസ്കാരം നേടിയത്. 2017ലാണു മേഘ ഷിൻജിയാംഗ് സന്ദർശിക്കുന്നത്. ഈ കാലഘട്ടത്തിൽ…
Read Moreശക്തമായ പൊടിക്കാറ്റിനു സാധ്യത; മുന്നറിയിപ്പ് നല്കി ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി : രാജ്യത്തെ ശക്തമായ പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ റോഡിലും, കടലിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. സഹായം ആവശ്യമുള്ളവര്‍ എമര്‍ജന്‍സി നമ്പരായ 112 ലും സിവില്‍ ഡിഫന്‍സ് നമ്പരായ 1804000 ബന്ധപ്പെടണം. കടലില്‍ പോകുന്നവരും പുറം ജോലി ചെയ്യുന്നവരും വേണ്ട മുന്‍ കരുതല്‍ എടുക്കണമെന്നും കടലില്‍ പോകുന്നവര്‍ അടിയന്തര സാഹചര്യങ്ങളില്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തിനായി 1880888 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. റിപ്പോർട്ട്: സലിം കോട്ടയിൽ
Read Moreവീസ സർക്കാർ പുതുക്കി നല്‍കിയില്ല!കുഷ്ഠരോഗികൾക്കായി 26 വർഷം സേവനമനുഷ്ഠിച്ച കന്യാസ്ത്രീയെ ഇറാൻ പുറത്താക്കുന്നു
ടെഹ്റാൻ: ഇറാനിലെ ടാബ്രിസിൽ കുഷ്ഠരോഗികൾക്കായി 26 വർഷം സേവനമനുഷ്ഠിച്ച കന്യാസ്ത്രീയെ രാജ്യത്തുനിന്നു പുറത്താക്കുന്നു. എഴുപത്തിയഞ്ചുകാരിയായ ഇറ്റാലിയൻ കന്യാസ്ത്രീ ജൂസെപ്പീന ബെർതിയുടെ വീസ ഇറാൻ സർക്കാർ പുതുക്കി നല്‍കിയില്ല. ഇവർക്ക് ഏതാനും ദിവസങ്ങൾക്കകം രാജ്യം വിടേണ്ടി വരും. എഴുപത്തിയേഴുകാരിയായ മറ്റൊരു സിസ്റ്റർ ഫാബിയോള വൈസിന്റെ റെസിഡൻസ് പെർമിറ്റ് ഒരു വർഷത്തേക്കുകൂടി നീട്ടി നല്‍കിയിട്ടുണ്ട്. സിസ്റ്റർ 38 വർഷമാണു കുഷ്ഠരോഗാശുപത്രിയിൽ സേവനം ചെയ്തത്. സിസ്റ്റർ ജൂസെപ്പീന പോകുന്നതോടെ സിസ്റ്റർ ഫാബിയോള ഒറ്റയ്ക്കാകും. ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ സന്ന്യാസസമൂഹാംഗങ്ങളാണിവർ. ഇസ്ഫഹാനിലാണ് ഇവരുടെ മഠം സ്ഥിതി ചെയ്യുന്നത്. 1937ലാണ് ഇതു സ്ഥാപിച്ചത്. ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സന്ന്യാസിനികൾ ഇറാനിൽ സേവനമനുഷ്ഠിച്ചു തുടങ്ങിയിട്ട് എണ്പതു വർഷമായി. വിദ്യാഭ്യാസരംഗത്ത് സ്തുത്യർഹ സേവനമാണു ഡോട്ടേഴ്സ് ഓഫ് ചാരിറ്റി നടത്തിയത്. എന്നാൽ, 1979ൽ ഇറാനിൽ ഇസ്ലാമിക ഭരണം നിലവിൽ വന്നതോടെ സ്കൂൾ…
Read Moreഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യൻ പള്ളികളും വീണ്ടും തുറക്കുന്നു
മസ്ക്കറ്റ്: ദാർസൈറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്കറ്റിലെ ശിവ ക്ഷേത്രവും ശനിയാഴ്ച മുതൽ (ജൂൺ 12 ) തുറക്കും. മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ഉൾപ്പെടെയുള്ള കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു മാത്രമേ ആളുകളെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കുകയൂള്ളൂ. ക്രിസ്തീയ ദേവാലയങ്ങൾ ഞായറാഴ്ച്ച (ജൂൺ 13 ഞായർ) മുതൽ വീണ്ടും തുറക്കുമെന്ന് സെന്റ് പീറ്റർ & പോൾ കാത്തലിക് ചർച്ചും അറിയിച്ചു. എന്നാൽ, ഓൺലൈൻ രജിസ്ട്രേഷനിലൂടെ മാത്രമേ നിശ്ചിത ആളുകൾക്ക് പള്ളി മാനേജുമെന്റ് പ്രവേശനം അനുവദിക്കുകയുള്ളൂ. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 3 ന് രണ്ട് ക്ഷേത്രങ്ങളും പള്ളികളും അടച്ചിരുന്നു. റിപ്പോർട്ട്: ബിജു, വെണ്ണിക്കുളം
Read Moreപിതാവിന്റെ വാഹനം തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം! എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പോലുമാവാതെ പിതാവ്…
വെര്‍ജിനിയ : പിതാവിന്റെ വാഹനം തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം. വീടിന് പുറകിലുള്ള ഡ്രൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം പിന്നോട്ട് എടുക്കുന്നതിനിടയില്‍ അവിടേയ്ക്ക് ഓടിയെത്തിയ രണ്ടുവയസുകാരന് വാഹനത്തിനടിയില്‍ പെട്ട് ദാരുണമായി കൊല്ലപ്പെട്ടു . ഫെയര്‍ഫാക്സ് കൗണ്ടി പോലീസാണ് സംഭവം പുറത്തുവിട്ടത്. ജൂണ്‍ 7 തിങ്കളാഴ്ചയായിരുന്നു അപകടം. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പോലും പിതാവിനായില്ല , കുട്ടിയെ വീടിനകത്താക്കി യാത്ര പറഞ്ഞു പുറത്തിറങ്ങിയതായിരുന്നു. പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത് . രണ്ടു വയസുകാരന്റെ സഹോദരി സംഭവത്തിന് ദൃക്സാക്ഷി ആയിരുന്നുവെന്ന് മാതാവ് പറഞ്ഞു . മദ്യമോ മറ്റു മയക്കുമരുന്നോ അല്ല സംഭവത്തിന് കാരണമെന്നും സംശയാസ്പദമായി ഒന്നും ഇല്ലെന്നും അതേസമയം അന്വേഷണം തുടരുമെന്നും പോലീസ് പറഞ്ഞു. അമേരിക്കയില്‍ ആഴ്ചയില്‍ 50 കുട്ടികളെങ്കിലും ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഇതില്‍ 70 ശതമാനവും പിതാവോ , ബന്ധുക്കളോ ഓടിക്കുന്ന വാഹനവുമായി ബന്ധപ്പെട്ടതാണെന്നും കിഡ്സ് ആന്‍ഡ് കാര്‍സ്…
Read Moreഎംആര്‍എന്‍എ കോവിഡ് വാക്സിന് സ്വീകരിച്ചവരില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായി! തെളിവുകളുണ്ടെന്ന് സിഡിസി
വാഷിംഗ്ടണ്‍: എംആര്‍എന്‍എ കോവിഡ് വാക്സിന് സ്വീകരിച്ചവരില്‍ അസാധാരണമായ ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായതിനു ശക്തമായ തെളിവുകളുണ്ടെന്നു സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മെയ് പത്താംതീയതി വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മയോകാര്‍ഡൈറ്റിസ് എന്ന രോഗമാണ് രണ്ടാമത്തെ ഡോസ് എംആര്‍എന്‍എ വാക്സിന് സ്വീകരിച്ച ചെറുപ്പക്കാരില്‍ പ്രത്യേകമായി കണ്ടുവരുന്നത്. മുപ്പത് വയസിനു താഴെയുള്ള 226 പേരില്‍ ഇതുവരെ ഈ രോഗം സ്ഥിരീകരിച്ചതായി സിഡിസി ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ടോം പറഞ്ഞു. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അഡൈ്വസറി ഗ്രൂപ്പില്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു ഡോ. ടോം. രോഗം യുവജനങ്ങളില്‍ കണ്ടുവരുന്നുവെങ്കിലും ആശുപത്രിവാസം കുറവാണെന്നും അദ്ദേഗം പറയുന്നു. മയോകാര്‍ഡൈറ്റിസ് രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയിലധികം ഇരുപത് വയസിനു താഴെയുള്ളവരാണ്. മെയ് അവസാനത്തോടെയാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയതെങ്കിലും, ആശുപത്രി സന്ദര്‍ശനത്തിനുശേഷം മിക്കവാറും രോഗികള്‍ എല്ലാവരും തന്നെ സാധാരണ ജീവിതത്തിലേക്ക്…
Read More