വാഷിംഗ്ടണ്‍ ഡിസി: ജനുവരി ആറിനു അമേരിക്കന്‍ ജനാധിപത്യത്തിനുനേരേ ഭീഷണിയുയര്‍ത്തി കാപ്പിറ്റോളില്‍ അരങ്ങേറിയ കലാപത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ ചാര്‍ജ് ചെയ്ത കേസുകളില്‍ ആദ്യവിധി പ്രഖ്യാപിച്ചു. ജൂണ്‍ 23-നു ബുധനാഴ്ച മോര്ഗന് ലോയ്ഡ് (49) എന്ന ഇന്ത്യാനയില്‍ നിന്നുള്ള വനിതയ്ക്കാണ് ജയില്‍ ശിക്ഷ ഒഴിവാക്കി 36 മാസത്തെ നല്ലനടപ്പിനു ഫെഡറല്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഇതിനു പുറമെ 120 മണിക്കൂര്‍ കമ്യൂണിറ്റി സര്‍വീസിനും, അഞ്ഞൂറ് ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിനും പ്രതിയോട് കോടതി ഉത്തരവിട്ടു. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നതിന് ജനുവരി ആറിനു ചേര്‍ന്ന യുഎസ് കോണ്‍ഗ്രസിലേക്ക് ഇരച്ചുകയറി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്ന കേസ്. ഈ കേസില്‍ പ്രോസിക്യൂട്ടര്‍മാര്‍ പ്രതിക്ക് ജയില്‍ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടാതിരുന്നതും ഇവര്‍ക്ക് തുണയായി. ചുരുങ്ങിയത് ആറു മാസമെങ്കിലും ജയില്‍ശിക്ഷ ലഭിക്കേണ്ട കുറ്റമാണിത്. ജനുവരി ആറിനു നടന്ന കലാപത്തില്‍ പങ്കെടുത്ത അഞ്ഞൂറു പേര്‍ക്കെതിരേയാണ്…
Read MoreCategory: NRI
ബോർഡിംഗ് സ്കൂൾ നിന്നിരുന്നിടത്ത് 751 കുഴിമാടങ്ങൾ! കുട്ടികൾ വ്യാപകമായി ലൈംഗിക പീഡനത്തിനടക്കം ഇരയാക്കപ്പെട്ടതായി ആരോപണവും
ഒട്ടാവ: കാനഡയിലെ സാസ്കാചുവാൻ പ്രവിശ്യയിൽ മുന്‍പ് ബോർഡിംഗ് സ്കൂൾ നിലനിന്നിരുന്നിടത്ത് 751 കുഴിമാടങ്ങൾ കണ്ടെത്തി. കവേസ്യൂസ് ഇന്‍ഡ്യൻ ആദിവാസി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ആഴ്ചകൾക്കു മുന്‍പ് ബ്രിട്ടീഷ് കൊളംബിയയിൽ ബോർഡിംഗ് സ്കൂൾ നിലനിന്നിരുന്നിടത്ത് 251 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. തെക്കുകിഴക്കൻ സാസ്കാചുവാനിൽ ദ മെറിവെൽ ഇൻഡ്യൻ റെസിഡെൻഷ്യൽ സ്കൂൾ നിലനിന്നിരുന്നിടത്താണ് പുതിയതായി കുഴിമാടങ്ങൾ കണ്ടെത്തിയത്. ഇൻഡ്യൻ അദിവാസി കുട്ടികൾക്കായി 19, 20 നൂറ്റാണ്ടുകളിൽ നടത്തിയിരുന്ന 130 സ്കൂളുകളിലൊന്നാണിത്. 1863നും 1998നും ഇടയ്ക്ക് ഒന്നര ലക്ഷത്തോളം കുട്ടികളെ വീടുകളിൽനിന്ന് നിർബന്ധിതമായി കൊണ്ടുവന്ന് ഈ സ്കൂളിലാക്കിയിരുന്നു. അവരുടെ ഗോത്രഭാഷയും സംസ്കാരവും ഇവിടെ വിലക്കപ്പെട്ടു. സൗകര്യങ്ങളും ശുചിത്വവും ഇല്ലാതിരുന്ന സ്ഥലങ്ങളിൽ താമസിപ്പിക്കപ്പെട്ട കുട്ടികൾ വ്യാപകമായി ലൈംഗിക പീഡനത്തിനടക്കം ഇരയാക്കപ്പെട്ടതായി ആരോപിക്കപ്പെടുന്നു. സ്കൂളുകളിൽ പഠിക്കവേ ആറായിരം കുട്ടികൾ മരിച്ചതായി ഔദ്യോഗിക കണക്കുണ്ട്. സ്കൂൾ പദ്ധതിയെക്കുറിച്ച് അന്വേഷിക്കാൻ 2008ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി ഞെട്ടിപ്പിക്കുന്ന പല…
Read Moreവാക്സീൻ സ്വീകരിച്ചവരിൽ 4000 പേർക്ക് കോവിഡ്! സിഡിസി നല്കുന്ന വിശദീകരണം ഇങ്ങനെ…
ബോസ്റ്റണ്‍: പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവരിൽ കഴിഞ്ഞയാഴ്ച 150 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4000 ആയി ഉയർന്നതായി മാസച്യുസെറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് (ഡിപിഎച്ച്) അധികൃതർ അറിയിച്ചു. ജൂണ്‍ 12 മുതൽ ജൂണ്‍ 21 വരെയുള്ള കണക്കുകളാണ് ഡിപിഎച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവരിൽ കുറഞ്ഞതു 14 ദിവസമെങ്കിലും കോവിഡ് 19 ആർഎൻഎ കണ്ടെത്താനാകുമെന്ന് സെന്േറഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ (സിഡിസി) വിശദീകരണം നൽകി. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച കോവിഡ് വാക്സിൻ സ്വീകരിച്ചവരിലാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തു ഇതുവരെ 37,20037 പേർക്ക് വാക്സിനേഷൻ നൽകി കഴിഞ്ഞുവെന്നും ഇതിൽ ഒരു ശതമാനത്തിലധികമാണ് വീണ്ടും കോവിഡ് 19 കണ്ടെത്തിയിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് കേസുകൾ കുറവാണ്. കോവിഡ് പരിശോധനകൾ വർധിപ്പിക്കുന്നതിനും…
Read Moreകാമുകിയെ സന്ദർശിക്കുന്നതിനായി പുറപ്പെട്ട ജൂലിയനെ പിന്നീടു ആരും കണ്ടിരുന്നില്ല! കാണാതായ ടാറ്റു ആർട്ടിസ്റ്റിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ
ഹൂസ്റ്റൺ: ചൊവ്വാഴ്ച മുതൽ അപ്രത്യക്ഷമായ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റ്റാറ്റു ആർട്ടിസ്റ്റ് ജൂലിയൻ ഐസക്കിന്റെ (29) മൃതദേഹം അഴുകിയ നിലയിൽ ശനിയാഴ്ച സമീപ പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തി. സേജ്മോണ്ടിൽ കാമുകിയെ സന്ദർശിക്കുന്നതിനായി യൂബറിൽ ജൂണ്‍ 15 പുലർച്ചെ നാലുമണിയോടെ പുറപ്പെട്ട ജൂലിയനെ പിന്നീടു ആരും കണ്ടിരുന്നില്ല. ഇതിനിടയിൽ എവിടെ നിന്നോ ജൂലിയന്റെ ഫോണ്‍ സന്ദേശം മാതാവിനു ലഭിച്ചിരുന്നു. തന്നെ ആരോ പിന്തുടരുന്നുണ്ടെന്നും ഞാൻ കൊല്ലപ്പെടും എന്നായിരുന്നുവതെന്ന് ജൂലിയന്റെ സഹോദരൻ വില്യം പറഞ്ഞു. പിന്നീട് ഫോണിൽ ബന്ധപ്പെടാനായില്ലെന്നും ഇവർ പറയുന്നു. തുടർന്ന് ഇവർ പോലീസിൽ വിവരം അറിയിച്ചു. മൂന്നു ദിവസം അന്വേഷിച്ചിട്ടും വിവരം ഒന്നും ലഭിച്ചില്ല. കഴിഞ്ഞ വെള്ളിയാഴ്ച തട്ടികൊണ്ടുപോയെന്ന് കരുതുന്ന പ്രദേശത്തു നിന്നും രണ്ടര മൈൽ ദൂരെയുള്ള പ്രദേശത്തു നിന്നും എന്തോ ചീഞ്ഞഴുകിയ മണം വരുന്നുവെന്ന് സമീപത്തുള്ളവർ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച മൃതശരീരം കണ്ടെത്തിയത്.…
Read Moreഇന്ത്യയൊഴികെ മൂന്നാം രാജ്യക്കാർക്കുള്ള യാത്രാവിലക്ക് യൂറോപ്യൻ യൂണിയൻ നീക്കുന്നു; വിലക്ക് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യക്കാരെ…
ബെർലിൻ: വാക്സനേഷൻ നടത്തിയ യൂറോപ്യൻ യൂണിയനിലല്ലാത്ത പൗര·ാർക്ക,് മൂന്നാം രാജ്യക്കാർക്ക് ഉടൻ ജർമ്മനിയിൽ പ്രവേശിക്കാൻ കഴിയും. യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക്, കോവിഡിനെതിരെ പൂർണമായി പ്രതിരോധ കുത്തിവയ്പ്പ് നടത്തിയാൽ ജൂണ്‍ 25 മുതൽ ജർമ്മനിയിലേക്ക് പ്രവേശനം സാധ്യമാവും. ബിസിനസ് യാത്രക്കാർ, വിനോദ സഞ്ചാരികൾ, വിദ്യാർഥികൾ അല്ലെങ്കിൽ സന്ദർശകർക്കാണ് അവസരമുണ്ടാവുക. മൂന്നാം രാജ്യങ്ങിലെ പൗര·ാർക്ക് നിലവിൽ അസാധാരണമായ കേസുകളിൽ മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ. കഴിഞ്ഞ ദിവസം ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് ജൂലൈ 28 വരെ നീട്ടിയിരുന്നു. കോവിഡ് 19 നിയന്ത്രണങ്ങൾക്ക് കീഴിൽ ജർമ്മനി, വീണ്ടും യാത്രാ വിലക്കുകൾ നീട്ടി. മെയ് 13 മുതൽ പ്രാബല്യത്തിൽ വന്ന കൊറോണ വൈറസ് എൻട്രി റെഗുലേഷൻസ് സംബന്ധിച്ച പുതിയ ഓർഡിനൻസ് അനുസരിച്ച് ജൂലൈ 28 വരെയാണ് ഇപ്പോൾ നീട്ടിയിരിയ്ക്കുന്നത്. വിലക്ക് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യക്കാരെയാണ്. വൈറസ് വേരിയന്റ് ഡെൽറ്റയുടെ ഉറവിടമായ ഇന്ത്യക്ക്…
Read Moreഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള വിലക്ക് നീക്കി യുഎഇ! വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശിക്കാം
ദുബായ്: ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീക്കി. വാക്സിൻ സ്വീകരിച്ച താമസ വീസക്കാർക്ക് ബുധനാഴ്ച മുതൽ യുഎഇയിലേക്ക് പ്രവേശിക്കാം. ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ദുബായ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിലേക്ക് എത്തുന്നവർ 48 മണിക്കൂറിനകത്തെ പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. പിസിആർ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാർ താമസ സ്ഥലത്ത് ക്വാറന്റൈനിൽ കഴിയണമെന്നും നിർദേശമുണ്ട്. ഇന്ത്യയെ കൂടാതെ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രില്‍ 24 നാണ് യുഎഇ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.
Read Moreപുതിയ തൊഴിൽ വീസ! തീരുമാനം വൈകുമെന്ന് താമസകാര്യ മന്ത്രാലയം
കുവൈറ്റ് സിറ്റി : പുതിയ തൊഴില്‍ വീസകള്‍ നല്കുന്ന വിഷയത്തില്‍ തീരുമാനം നീളുവാനാണ് സാധ്യതയെന്ന് റെസിഡൻസി അഫയേഴ്സ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് താത്കാലികമായി തൊഴിൽ വീസ അനുവദിക്കുന്നത് നിർത്തിവയ്ക്കുവാന്‍ മാര്‍ച്ചിലാണ് മന്ത്രിസഭ ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത് . ആഗോള തലത്തില്‍ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ ശേഷമേ വീസ നൽകൽ പുനഃരാരംഭിക്കുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. സന്ദര്‍ശക വീസകള്‍ നല്‍കുന്നതിനും പുതിയ തൊഴില്‍ വീസകള്‍ അനുവദിക്കുന്നതിനും കൊറോണ സുപ്രീം കമ്മിറ്റിയുടെയും മന്ത്രിസഭയുടെയും അനുമതി ആവശ്യമാണ്. നേരത്തെ വിദേശികള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ താമസ രേഖ പുതുക്കുവാനായി കുവൈത്ത് സൗകര്യമേര്‍പ്പെടുത്തിയിരുന്നു. അതിനിടെ സാധുവായ താമസ രേഖയും കുവൈറ്റ് അംഗീകൃത രണ്ട് ഡോസ് വാക്സിനേഷന് സ്വീകരിച്ച പ്രവാസികൾക്ക് ഓഗസ്റ്റ്…
Read Moreഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് ജർമനി ജൂലൈ 28 വരെ നീട്ടി! രജിസ്ട്രേഷൻ, ക്വാറന്റൈൻ ആവശ്യകത എന്നിവയുടെ ലംഘനം സംഭവിച്ചാൽ…
ബെർലിൻ: കോവിഡ് 19 നിയന്ത്രണങ്ങൾക്ക് കീഴിൽ ജർമ്മനി വീണ്ടും യാത്രാ വിലക്കുകൾ നീട്ടി. മെയ് 13 മുതൽ പ്രാബല്യത്തിൽ വന്ന കൊറോണ വൈറസ് എൻട്രി റെഗുലേഷൻസ് സംബന്ധിച്ച പുതിയ ഓർഡിനൻസ് അനുസരിച്ച് പുതിയ അറിയിപ്പ് പ്രകാരം ജൂലൈ 28 വരെയാണ് നീട്ടിയിരിയ്ക്കുന്നത്. രജിസ്ട്രേഷൻ, ക്വാറന്ൈറൻ, പരിശോധന ആവശ്യകതകൾ എന്നിവ നിയന്ത്രിക്കുകയും അതുപോലെ തന്നെ ജർമ്മനിയെ മൊത്തത്തിൽ വൈറസ് വേരിയൻറ് ആശങ്കയുള്ള പ്രദേശങ്ങളിൽ നിന്നുള്ള ഗതാഗത നിരോധനം എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയെ അണുബാധയുടെ അപകടസാധ്യത കൂടുതലുള്ള ഒരു രാജ്യമായി വൈറസ് വേരിയൻറ് ഏരിയയായി ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി ഏപ്രിൽ 26 മുതൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ച യാത്രക്കാർക്ക് സാധുവായ വിസയുണ്ടെങ്കിലും ജർമ്മനിയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ, ഈ നിരോധനം വിദ്യാർഥി, തൊഴിൽ വിസകൾക്കും, ആദ്യ എൻട്രികാർക്കും ബാധകമാണ്. ജർമനിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന…
Read Moreഏഴു വയസുള്ള മകളെ അമ്മ കുത്തിയത് മുപ്പത് തവണ; ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഏഴു വയസുകാരിയുടെ ജീവന് രക്ഷിക്കാനായില്ല
ഡാളസ്: ഏഴു വയസുള്ള മകളെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. മകളുടെ ശരീരത്തിലേക്ക് മുപ്പതില്‍ കൂടുതല്‍ തവണയാണു കത്തികൊണ്ടു കുത്തിയത്. ജൂണ്‍ 16 വ്യാഴാഴ്ച ഡാലസ് ഫ്രെയ്സിയര്‍ സ്ട്രീറ്റിലായിരുന്നു സംഭവം. 23 വയസുള്ള ട്രോയ് ഷെയ്ഹാളാണ് മകളെ കൊലപ്പെടുത്തിയത്. മറ്റൊരു മകനെ (17) മാരകമായി കുത്തി പരുക്കേല്‍പ്പിച്ചെന്നും പോലീസ് പറഞ്ഞു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നു സംഭവസ്ഥലത്തെത്തിയ പോലിസ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഏഴു വയസുകാരിയുടെ ജീവന് രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം പ്രതി പോലിസിനു മുമ്പാകെ കുറ്റസമ്മതം നടത്തി. അടുത്തിടെയാണ് സൈക്യാട്രി ഫെസിലിറ്റിയില്‍ നിന്നു ഹാള്‍ ഇവിടെ എത്തിയതെന്നു സമീപവാസികള്‍ പറയുന്നു. കുറ്റകൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ലെന്നും മാനസികാവസ്ഥയെ കുറിച്ചു ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തു ഡാലസ് കൗണ്ടി ജയിലിലടച്ച ഇവര്‍ക്ക് 1.5 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കോടതി രേഖകളനുസരിച്ചു 2017 ല്‍…
Read Moreജനങ്ങളെ കൂട്ടമായി പരിശോധിക്കാവുന്ന നൂതന കോവിഡ് സ്കാനർ സ്ഥാപിക്കുന്നു…
അബുദാബി : കോവിഡ് രോഗബാധ കണ്ടെത്തുന്ന പുതിയ സ്കാനറുകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചു തുടങ്ങി. നിലവിലുള്ള കോവിഡ് പ്രോട്ടോകോൾ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താതെ രോഗ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർസ് കമ്മറ്റി അറിയിച്ചു. കോവിഡ് രോഗനിർണയം ഉടനടി ലഭിക്കുന്ന ആധുനിക സംവിധാനമാണ് പുതുതായി ഒരുക്കുന്നത്. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ സ്ക്രീനിനു മുൻപിലൂടെ കടന്നു പോകുന്നവരെ കൂട്ടമായി നിരീക്ഷിക്കുന്നതിനും കോവിഡ് രോഗികളെ കണ്ടെത്തുന്നതിനും സാധ്യമായ നൂതന സാങ്കേതിക വിദ്യയാണ്സ്കാനറിലുള്ളത്. പുതിയ സംവിധാനം ദുബായ് അബുദാബി അതിർത്തികളിൽ പരീക്ഷണാർഥം സ്ഥാപിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. യാസ് ഐലൻഡിലെ പൊതു ഇടങ്ങൾ, മുസഫയിലേക്കുള്ള കവാടങ്ങൾ എന്നിവിടങ്ങളിലും പുതിയ സ്കാനറുകൾ സ്ഥാപിക്കും . സ്കാനറിലൂടെ കടക്കുന്പോൾ ചുവന്ന അടയാളം പ്രദർശിപ്പിച്ചാൽ അത്തരം ആൾക്കാർ 24 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധനക്ക് വിധേയമാകണം. ഇവർക്കുള്ള പിസിആർ സൗജന്യമായി നടത്തുന്നതിനും സൗകര്യം…
Read More