ഇതാണ് അമ്മയുടെ കരുതല്‍! അപകടം നിറഞ്ഞ നദിയിൽ ഒഴുകി പോകുവാൻ തുടങ്ങിയ കുഞ്ഞിനെ രക്ഷിച്ച് അമ്മ സിംഹം; വീഡിയോ

മുതലകൾ നിറഞ്ഞ നദി മുറിച്ചു കടക്കുന്നതിനിടെ ഒഴുകി പോകുവാൻ തുടങ്ങിയ കുഞ്ഞിനെ രക്ഷിച്ച് അമ്മ സിംഹം. കെനിയയിലെ മസായി മരാ ഗെയിം വന്യജീവി സംരക്ഷണ സങ്കേതത്തിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ പകർത്തിയത് ഫോട്ടോഗ്രാഫറായ ലൂക്കാ ബ്രാകലിയാണ്. അപകടം അറിയാവുന്ന അമ്മ സിംഹം ചുറ്റും നിരീക്ഷിച്ചതിന് ശേഷമാണ് മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം നദി മുറിച്ചു കടക്കുവാനൊരുങ്ങിയത്. വെള്ളത്തിലൂടെ നടക്കുന്നതിനിടെയിൽ ഒരു കുഞ്ഞ് ഒഴുകി പോകുവാൻ തുടങ്ങുമ്പോൾ അമ്മ സിംഹം രക്ഷിക്കുന്നതും വീഡിയോയിൽ കാണാം. അപകടമൊന്നുമില്ല എന്ന ഉറപ്പ് വരുത്തിയാണ് ഈ അമ്മ സിംഹം തന്‍റെ ഓരോ ചുവടും മുന്നിലേക്ക് വയ്ക്കുന്നത്.

Read More

നിയന്ത്രണം നഷ്ടമായ ചെറുവിമാനം തകർന്ന് വീണത് തിരക്കേറിയ റോഡിൽ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

നിയന്ത്രണം നഷ്ടപ്പെട്ട ചെറുവിമാനം തിരക്കേറിയ റോഡിൽ തകർന്നു വീഴുന്നതിന്‍റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഫോണിക്സിലെ ഡീർ വാലി എയർപോർട്ടിന് സമീപമാണ് അപകടം നടന്നത്. രണ്ട് പേരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഈ നഗരത്തിന് സമീപമെത്തിയപ്പോൾ വിമാനത്തിന്‍റെ എഞ്ചിന് തകരാറ് സംഭവിച്ചതാണ് അപകട കാരണം. റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾക്ക് മുകളിലേക്കാണ് ഈ വിമാനം വീണത്. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നവർക്ക് ഗുരുതര പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

പൂച്ചയ്ക്ക് പിന്നാലെ ഓടി എട്ടിന്‍റെ പണി മേടിച്ച് നായ; രക്ഷകരായത് അഗ്നിശമനസേന

പൂച്ചയുടെ പിന്നാലെ ഓടി മരത്തിന് മുകളിൽ കുടുങ്ങിയ നായയെ രക്ഷിക്കുവാൻ എത്തിയത് ഫയർഫോഴ്സ്. കാലിഫോർണിയയിലാണ് സംഭവം. ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായ വളരെ ഉയരമുള്ള ഒരു മരത്തിന്‍റെ മുകളിലാണ് കയറിയത്. പൂച്ച ഈ മരത്തിന്‍റെ മുകളിലേക്കാണ് ഓടി കയറിയത്. നായ പിന്നാലെയും. എന്നാൽ മരത്തിന് മുകളിൽ എത്തിക്കഴിഞ്ഞപ്പോൾ നായയ്ക്ക് തിരികെയിറങ്ങുവാൻ സാധിക്കാതെ വരികയായിരുന്നു. തുടർന്ന് സമീപവാസികൾ അറിയിച്ചതനുസരിച്ച് എത്തിയ അഗ്നിശമന സേന കോവണി ഉപയോഗിച്ച് നായയെ നിലത്തിറക്കുകയായിരുന്നു. നായയ്ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. അഗ്നിശമന സേനയുടെ ഫേസ്ബുക്ക് പേജിൽ ഈ സംഭവത്തെക്കുറിച്ച് കുറിച്ചിരുന്നു.

Read More

മാരകമായ ബ്രെയിൻ ട്യൂമർ! ചികിത്സയ്ക്ക് പോകുന്ന അഞ്ച് വയസ്കാരന് സഹാപാഠികൾ നൽകിയത് മനോഹരമായ യാത്രയയപ്പ്

മാരകമായ ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയ്ക്ക് പോകുന്ന കൊച്ചുമിടുക്കന് മികച്ച യാത്രയയപ്പ് നൽകി സഹപാഠികളും രക്ഷിതാക്കളും. അമേരിക്കയിലാണ് സംഭവം. അഞ്ച് വയസ്കാരനായ ഈ കുട്ടിയുടെ പേര് വ്യാട്ട് ഹാസ് എന്നാണ്. കിന്‍റർഗാർഡൻ വിദ്യാർഥിയായ വ്യാട്ട്, ടെന്നസിയിയിലെ മെംഫീസ് സെന്‍റ് ജൂഡ്സ് ചിൽഡ്രണ്‍സ് റിസേർച്ച് ആശുപത്രിയിലാണ് ചികിത്സയ്ക്കായി പോകുന്നത്. വ്യാട്ടിനൊപ്പം പഠിക്കുന്ന മകനിൽ നിന്നും രോഗവിവരത്തെക്കുറിച്ച് അറിഞ്ഞ ജെന്നിഫർ നീൽസണ്‍ എന്നയാളാണ് ഈ യാത്രയയപ്പ് ഒരുക്കുവാൻ നേതൃത്വം നൽകിയത്. തന്‍റെ മകനാണ് ഈ അവസ്ഥയുണ്ടായതെന്ന ചിന്ത അദ്ദേഹത്തിൽ ഞെട്ടലുളവാക്കി. തുടർന്നാണ് വ്യാട്ടിന് മികച്ച യാത്രയയപ്പ് നൽകണമെന്ന് അദ്ദേഹം തീരുമാനിച്ചത്. മറ്റു കുട്ടികളുടെയും രക്ഷിതാക്കളെ വിവരം അറിയിച്ച അദ്ദേഹം മണിക്കൂറുകൾക്കുള്ളിൽ ഒരു പാർട്ടി തയാറാക്കുകയായിരുന്നു. കൂടാതെ തന്‍റെ ഫാമിലെ ഒരു കുതിരക്കുട്ടിയേയും അദ്ദേഹം കൊണ്ടുവന്നിരുന്നു. ചായം പൂശിയ കുതിരക്കുട്ടിയുടെ നെറ്റിയിൽ അദ്ദേഹം ഒരു കൊമ്പും വച്ച് പിടിപ്പിച്ചിരുന്നു. വ്യാട്ടിന് ഏറെ…

Read More

ഭക്ഷണ പാത്രത്തിനുള്ളിൽ തല കുടുങ്ങിയ പൂച്ചയ്ക്ക് രണ്ടാം ജന്മം

ഭക്ഷണ പാത്രത്തിനുള്ളിൽ തലകുടുങ്ങിയ പൂച്ചയ്ക്ക് തുണയായി ഫയർഫോഴ്സ്. യുഎസിലെ ക്ലെയ്റ്റനിലാണ് സംഭവം. സമീപം വന്ന വാഹനത്തിലെ ഡ്രൈവറാണ് തല കുടുങ്ങിയ അവസ്ഥയിലുള്ള പൂച്ചയെ ആദ്യം കണ്ടത്. പൂച്ചയെ രക്ഷപെടുത്തുവാൻ അദ്ദേഹം ശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. തുടർന്ന് അദ്ദേഹം പോലീസുമായി ബന്ധപ്പെടുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചവണ ഉപയോഗിച്ച് പാത്രം മുറിച്ചു മാറ്റിയാണ് പൂച്ചയെ രക്ഷപെടുത്തിയത്. ഫയർഫോഴ്സിന്‍റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇവരെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.

Read More

ആറരക്കോടി വർഷങ്ങൾ പഴക്കമുള്ള ഫോസിൽ കണ്ടെത്തി നായ് കുട്ടികൾ

ആറരക്കോടി വർഷങ്ങൾ പഴക്കമുള്ള ഫോസിൽ കണ്ടെത്തി. രണ്ട് നായ്ക്കുട്ടികളാണ് ഈ കണ്ടെത്തലിന് പിന്നിൽ. സ്റ്റോഫോഡിലെ സോമർസെറ്റിലുള്ള ബീച്ചിലെത്തിയ ജോണ്‍ ഗോപ്സിൽ എന്ന ബ്രിട്ടീഷ് നഴ്സിനൊപ്പമുണ്ടായിരുന്ന രണ്ട് നായ് കുട്ടികളാണ് ഈ ഫോസിൽ കണ്ടെത്തിയത്. വേലിയിറക്ക സമയത്താണ് ഇവർ ബീച്ചിലെത്തിയത്. ഏകദേശം അഞ്ചരയടിയോളം നീളമുള്ള ഈ ഫോസിൽ ജുറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഇക്തിയോസോർ വിഭാഗത്തിൽപ്പെട്ട ജീവിയുടേതാണെന്നാണ് വിദഗ്ദർ പറയുന്നത്. ലണ്ടൻ നേച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ വിദഗ്ദരാണ് ഈ ഫോസിൽ പരിശോധിച്ചത്. എന്നാൽ ഇക്തിയോസോർ വിഭാഗത്തിലെ ഏത് ജീവിയാണിതെന്ന് നിർവചിക്കുവാൻ അവർക്ക് സാധിച്ചില്ല. ഇതിന് മുൻപ് പടിഞ്ഞാറൻ സോമർസെറ്റിലെ പല തീരങ്ങളിൽ നിന്നും ജുറാസിക്-ട്രയാസിക് കാലഘട്ടത്തിലെ നിരവധി ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ഡോൾഫിനുകളോടാണ് ഇവയ്ക്ക് കൂടുതൽ സാമ്യം. കഴിഞ്ഞ വർഷം കണ്ടെത്തിയ ഒരു ഇക്തിയോസർ ഫോസിലിന് ഏകദേശം 20 കോടി പഴക്കമുണ്ടെന്നാണ് വിദഗ്ദർ പറഞ്ഞത്. ട്രയാസിക് കാലഘട്ടത്തിൽ രൂപപ്പെട്ട ഇക്തിയോസറുകൾ കോടിക്കണക്കിന്…

Read More

ഹോം വർക്ക് ചെയ്തില്ല; മകനെക്കൊണ്ട് ഭിക്ഷയെടുപ്പിച്ച് പിതാവ്

ഹോം വർക്ക് ചെയ്യാതിരുന്നതിന് 10 വയസുകാരനായ മകനെക്കൊണ്ട് ഭിക്ഷയെടുപ്പിച്ച് പിതാവ്. ചൈനയിലെ ഷാംഗ്ഹായി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്കൂൾ ബാഗും ധരിച്ച് ഒരു കൊച്ചുകുട്ടി മുട്ടിന്മേൽ നിന്ന് ഭിക്ഷയാചിക്കുന്നുവെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഷാംഗ്ഹായി പോലീസ് ഇവിടേക്ക് കുതിച്ചെത്തിയത്. പ്രശ്നമെന്തന്ന് പോലീസ് ആരാഞ്ഞപ്പോൾ കുട്ടി പറഞ്ഞതിങ്ങനെ. ഹോം വർക്ക് ചെയ്യാതിരുന്നതിന് പിതാവ് നൽകിയ ശിക്ഷയാണിതെന്നും. നാൽപ്പത്തിയഞ്ച് മിനിട്ടായി താൻ ഇവിടെ മുട്ടിന്മേൽ നിന്ന് കൈയിൽ പാത്രവും പിടിച്ച് ഭക്ഷണം യാചിക്കുകയാണെന്നും കുട്ടി പറഞ്ഞു. പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്ന കുട്ടിക്ക് അവർ കഴിക്കുവാൻ ഭക്ഷണം നൽകി. പിന്നീട് ഇവരുടെ അമ്മയുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. ഇവർ ഉടൻ തന്നെ ഇവിടേക്ക് വന്നു. പഠനകാര്യത്തിൽ മകനുള്ള ശ്രദ്ധക്കുറവിൽ കുട്ടിയുടെ പിതാവിന് വളരെ വിഷമമാണെന്നാണ് ഈ അമ്മ പോലീസുദ്യോഗസ്ഥരോട് പറഞ്ഞത്. നന്നായി പഠിച്ചില്ലെങ്കിൽ വളരെ മോശമായ ജീവിതസാഹചര്യമാകും അവനെ കാത്തിരിക്കുന്നതെന്ന്…

Read More

അരക്കിലോ പ്ലാസ്റ്റിക്ക് മാലിന്യം നൽകു; വയർ നിറച്ച് ഭക്ഷണം കഴിക്കാം

പ്ലാസ്റ്റിക്ക് മാലിന്യം കൈമാറിയിൽ ഉച്ച ഭക്ഷണം നൽകുന്ന പദ്ധതിയുമായി ഭൂവനേശ്വർ മുൻസിപ്പൽ കോർപ്പറേഷൻ. കോർപ്പറേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ആഹാർ സെന്‍ററുകൾ വഴിയാണ് അരക്കിലോ പ്ലാസ്റ്റിക്ക് മാലിന്യം കൈമാറുന്നവർക്ക് ഉച്ചഭക്ഷണം നൽകുന്നത്. സംസ്ഥാന സർക്കാറിന്‍റെ ആഹാർ പദ്ധതിക്ക് കീഴിൽ, ഐക്യ രാഷ്ട്രസഭ വികസന പദ്ധതിയുമായി ചേർന്നാണ് മീൽ ഫോർ പ്ലാസ്റ്റിക്ക് എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി വിജയമാണെന്നാണ് ഭൂവനേശ്വർ മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ പ്രേം ചന്ദ്ര ചൗധരി പറയുന്നത്. ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യവുമായി നിരവധിയാളുകൾ ഇവിടെയെത്താറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂവനേശ്വറിലുള്ള 11 ആഹാർ സെന്‍ററുകളിൽ പ്ലാസ്റ്റിക്ക് മാലിന്യവുമായി ആര് വന്നാലും അവർക്ക് ഭക്ഷണം കഴിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലാസ്റ്റിക്ക് മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിനോടൊപ്പം വിശക്കുന്ന വയറിന് ഭക്ഷണം നൽകുന്ന ഈ പദ്ധതിയെ തേടി അഭിനന്ദന പ്രവാഹമാണ്.

Read More

വെയിലത്ത് വച്ച് പോർക്ക് റോസ്റ്റ് ഉണ്ടാക്കാമോ?; ഉത്തരമിതാ…

കടുത്ത ചൂടിനെ തുടർന്ന് പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ ജനങ്ങൾ വലയുകയാണ്. ചൂട് അകറ്റുവാൻ പലമാർഗങ്ങളും ആളുകൾ തേടുന്നുണ്ടെങ്കിലും ഈ ചൂടിന്‍റെ വ്യാപ്തി തെളിയിക്കുവാൻ ഒരാൾ കണ്ടെത്തിയ മാർഗമാണ് ഇപ്പോൾ വൈറലാകുന്നത്. സൂര്യ പ്രകാശത്തിന്‍റെ ചൂട് കൊണ്ട് മാത്രം തന്‍റെ കാറിന് മുകളിൽ വച്ച് പോർക്ക് റോസ്റ്റ് ഉണ്ടാക്കുകയാണ് ഇദ്ദേഹം ചെയ്തത്. പെർത്ത് എന്ന സ്ഥലത്താണ് സംഭവം. ഇതിന്‍റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.

Read More

വെയ്റ്റിംഗ് ഷെഡില്‍ അശ്ലീലം, പോലീസ് എഴുതിയവരെ കണ്ടെത്തി നീക്കം ചെയ്യിച്ചു

പയ്യന്നൂര്‍: രാമന്തളി കക്കമ്പാറയില്‍ വെയ്റ്റിംഗ് ഷെഡില്‍ അശ്ലീലമെഴുതി. വിവരമറിഞ്ഞെത്തിയ പോലീസ് എഴുതിയവരെ കണ്ടെത്തി അവയെല്ലാം നീക്കം ചെയ്യിച്ചു.കക്കമ്പാറ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ മാരാര്‍ജി സ്മാരക വെയ്റ്റിംഗ് ഷെഡിലാണ് ഇന്നലെ വൈകുന്നേരത്തോടെ ചില കുട്ടികള്‍ അശ്ലീലങ്ങള്‍ എഴുതിവച്ചത്. വിവരമറിഞ്ഞ് എത്തിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ എഴുതിയ കുട്ടികളെ കണ്ടെത്തി അവരെക്കൊണ്ടു തന്നെ എഴുതിയത് നീക്കം ചെയ്യിച്ചു. തെറ്റ് പറ്റിയതില്‍ കുട്ടികള്‍ ഖേദം പ്രകടിപ്പിച്ചു. ഇടയ്ക്കിടെ സംഘര്‍ഷങ്ങളുണ്ടാകാറുള്ള കക്കമ്പാറയില്‍ പോലീസിന്‍റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് സംഘര്‍ഷമൊഴിവാക്കുന്നത്.

Read More