രണ്ട് ബഹിരാകാശ സഞ്ചാരികളുമായി റഷ്യയുടെ സോയുസ് റോക്കറ്റിന്റെ ദൗത്യം പരാജയപ്പെട്ടത് ഒക്ടോബർ പന്ത്രണ്ടിനായിരുന്നു. നാസയുടെ നിക്ക് ഹാഗുവും റഷ്യയുടെ അലക്സി ഒാചിനിനുമായിരുന്നു പേടകത്തിലുണ്ടായിരുന്നത്. അപകടമുണ്ടായതോടെ ഇരുവരുമിരുന്ന പേടകം റോക്കറ്റിൽനിന്നു തെറിച്ചതിനാൽ പരിക്കേൽക്കാതെ സുരക്ഷിതമായി നിലത്തിറങ്ങാനായി. അപകടത്തിന്റെ വ്യാപ്തി സൂചിപ്പിക്കുന്ന വീഡിയോ ദൃശ്യം റഷ്യൻ ബഹിരാകാശ സംഘടനയായ റോസ്കോസ്മോസ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. വിക്ഷേപണം മുതൽ തകരുന്നതുവരെയുള്ള 84 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണത്. ഭൗമോപരിതലത്തിന് 31 മൈൽ ഉയരത്തിൽവച്ചായിരുന്നു അപകടം. റോക്കറ്റിന്റെ ബൂസ്റ്ററുകളിലൊന്ന് വേർപെടാതെ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. സെൻസറിനുണ്ടായ തകരാറാണ് അപകടത്തിനു കാരണമെന്ന് റോസ്കോസ്മോസ് അറിയിച്ചു. തകരാറുകൾ പരിഹരിച്ച് സോയുസ് ഡിസംബറിൽ വീണ്ടും വിക്ഷേപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോയുസ് എത്തിയാൽ മാത്രമേ ബഹിരാകാശനിലയത്തിലുള്ള മൂന്നു പേർക്ക് ഭൂമിയിലേക്ക് തിരികെയെത്താൻ കഴിയൂ. വിക്ഷേപണത്തിലുണ്ടായ പരാജയം അസ്വസ്തതയുണ്ടാക്കുന്നതാണ്. നിലവിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ മനുഷ്യരെ എത്തിക്കാൻ കഴിവുള്ള ഒരേയൊരു റോക്കറ്റാണിത്. നാസ,…
Read MoreCategory: NRI
ദീപാവലി ആഘോഷങ്ങൾ കടൽ കടക്കുന്നു; ദുബായ് ക്രീക്കിൽ ദീപമാലയൊരുങ്ങി
ദുബായ് : വർണ്ണങ്ങളുടെയും ദീപങ്ങളുടെയും ഉത്സവമായ ദീപാവലി ആഘോഷങ്ങൾക്ക് ഇന്ത്യൻ പ്രവാസികളുടെ സ്വപ്നഭൂമിയായ ദുബായിൽ വേദിയൊരുങ്ങി. വ്യാഴാഴ്ച രാത്രി മുതൽ പത്തു ദിവസത്തെ ആഘോഷരാവുകൾക്കു വേദിയാകുന്ന ദുബായ് നഗരത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളുടെ വിരുന്നൊരുക്കുന്ന ദുബായ് ക്രീക്കിലാണ് . നവംബർ ഒന്നുമുതൽ പത്തുവരെയുള്ള ദിവസങ്ങളിൽ അൽ സീഫിലെത്തുന്ന ആർക്കും ഇവിടെ സജീകരിച്ചിരിക്കുന്ന എൽഇഡി ദീപം തെളിക്കാൻ അവസരം ഉണ്ടാകും. ഏറ്റവും അധികം ആളുകൾ ഒരുമിച്ചു ദീപം തെളിയിച്ചു ഗിന്നസ് ബുക്കിൽ ഇടം നേടാനും ശ്രമമുണ്ട്. വ്യാഴാഴ്ച രാത്രി 8.30നാണ് ആഘോഷങ്ങൾ തുടങ്ങിയത്. ബോളിവുഡ്, ഭാംഗ്ര നൃത്തപരിപാടികളും അരങ്ങേറി. ദുബായ് ടൂറിസം, ദുബായ് പോലീസ്, ഇന്ത്യൻ കോണ്‍സുലേറ്റ് എന്നിവർ ചേർന്നാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. നവംബർ ഏഴിനു ദുബായ് ക്രീക്കിൽ ഒൗദ്യോഗിക ദീപം തെളിക്കൽ ചടങ്ങും കരിമരുന്നുപ്രയോഗവും നടക്കും. എട്ടുമുതൽ പത്തുവരെ ദിവസങ്ങളിൽ വൈകിട്ട് അഞ്ചുമുതൽ ഏഴുവരെ ദുബായ് പോലീസിന്റെ…
Read Moreഇറ്റാലിയൻ പൗരത്വം നൽകുന്നതിന്റെ കാലാവധി നീട്ടി
റോം: ഇറ്റാലിയൻ പൗരത്വം നൽകുന്നതിന്റെ കാലാവധി നാലു വർഷമായി നീട്ടികൊണ്ടുള്ള ഉത്തരവ് ഈ ഒക്ടോബർ മാസം പാർലമെന്റിൽ പാസാക്കിയിരുന്നു. എന്നാൽ ഈ നിയമം നവംബർ 5 മുതൽ പ്രാബല്യത്തില്‍ വരുന്നതായുള്ള ഗവണ്മെന്റ് ഒഫീഷ്യല്‍ ഉത്തരവ് ഇറങ്ങിയതായി അധികൃതർ അറിയിച്ചു. 2007നു ശേഷം എത്തിയ 90 ശതമാനം വിദേശികളും ഇറ്റാലിയൻ പൗരത്വത്തിനായി അപേക്ഷകൾ നൽകുന്നതായാണ് റിപ്പോർട്ട്. ആയിരക്കണക്കിന് അപേക്ഷകളാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നത്. അപേക്ഷകൾ നൽകിയവർക്കും ഇനി നൽകാനിരിക്കുന്നവർക്കും ഇറ്റാലിയൻ പാസ്പോർട്ട് ലഭിക്കുന്നതിന് ചുരുങ്ങിയത് നാലു വർഷം വേണമെന്നുള്ള ഉത്തരവാണ് നവംബർ 5 മുതൽ നിലവിൽ വരുന്നതത്. നിയമപരമായി ഇറ്റലിയിൽ താമസിക്കുന്ന 18 വയസിൽ താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും ഇവിടെത്തന്നെയാകണം, അല്ലാത്ത പക്ഷം മാതാപിതാക്കളോടൊത്തു സിറ്റിസണുള്ള അപേക്ഷ നൽകണമെങ്കിൽ ഇറ്റാലിയൻ ഭാഷയിലുള്ള പരീക്ഷ പാസാകാതെ അപേക്ഷ സ്വീകരിക്കുന്നതല്ല എന്നുള്ള ഒഫീഷ്യൽ ഉത്തരവും ഇറക്കിയതായി അധികൃതർ അറിയിച്ചു. റിപ്പോർട്ട്: ജോർജ്…
Read Moreസ്കൂൾബസിൽ തിങ്ങിനിറഞ്ഞ ഇന്ത്യൻ വിദ്യാർഥികളുടെ ചിത്രം ഫേസ്ബുക്കിൽ; മാപ്പപേക്ഷയുമായി പോലീസ്
കാറ്റി (ടെക്സസ്): നാഷണൽ സ്കൂൾ ബസ് സേഫ്റ്റി ആഘോഷത്തിന്റെ ഭാഗമായി ബസിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ചിത്രം ഫെയ്സ്ബുക്കിലിട്ട കാറ്റി ഇൻഡിപെന്റണ്ട് സ്കൂൾ ഡിസ്ട്രിക്ട് പോലീസ് ഡിപ്പാർട്ട്മെന്റ് ഒടുവിൽ നടപടിയിൽ പരസ്യമായി മാപ്പപേക്ഷിച്ചു. ലോക്കൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ പരസ്യം വിദ്യാർഥികളെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കുട്ടികളുടെ മാതാപിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് സ്കൂൾ ഡിസ്ട്രിക്ട് അധികൃതർ മാപ്പപേക്ഷയുമായി രംഗത്തിറങ്ങിയത്. ചിത്രം പ്രസിദ്ധീകരിച്ചതിനു താഴെ ഓർക്കുക ഇതാണ് നാഷണൽ സ്കൂൾ സേഫ്റ്റി വീക്ക് എന്ന അടിക്കുറിപ്പാണ് മാതാപിതാക്കളെ കൂടുതൽ പ്രകോപിപ്പിച്ചത്. തിങ്ങിനിറഞ്ഞ ബസ്സിൽ യാത്ര ചെയ്താൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു അവബോധം വളർത്തുന്നതിനാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചതെന്ന് ലോക്കൽ പോലീസിന്റെ ന്യായീകരണം അംഗീകരിക്കാനാവാത്തതാണെന്നും ഇവർ അഭിപ്രായപ്പെട്ടു. വിദേശ വിദ്യാർഥികളെ തരം താഴ്ന്ന നിലയിൽ പ്രദർശിപ്പിക്കുന്നത്. ഇവിടെയുള്ള വിദ്യാർത്ഥികളുടെ മനസിക നിലയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഐഎസ്സി വിദ്യാർഥിയുടെ മാതാവ് അഭിപ്രായപ്പെട്ടു.…
Read Moreരണ്ടാം ഹിറ്റ്ലര്‍! മാലാഖ കുപ്പായത്തിനുള്ളിലെ ചെകുത്താൻ; ക്രൂരമായി കൊന്നുതള്ളിയത് 100 പേരെ
അഡോൾഫ് ഹിറ്റ്ലറിനു ശേഷം ജർമനി കണ്ട ഏറ്റവും ക്രൂരനായ കൂട്ടക്കൊലയാളി- നീൽസ് ഹോഗൽ. രോഗങ്ങളാൽ വലയുന്നവർക്ക് ആവശ്യമായ പരിചരണം നൽകി അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരേണ്ട ഒരു നഴ്സായിരുന്നു നീൽസ്. എന്നാൽ തന്റെ മുന്നിലെത്തുന്ന രോഗികൾക്ക് അപകടകരമായ അളവിൽ മരുന്നു നൽകി അവരെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു ഇയാൾ ചെയ്തത്. ഇങ്ങനെ ഇയാൾ ക്രൂരമായി കൊന്നുതള്ളിയത് ഒന്നും രണ്ടും പേരെയല്ല-100 പേരെയാണ്.ആറു രോഗികളെ കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ഇയാൾ താൻ 100 പേരെ കൊന്നിട്ടുണ്ടെന്ന സത്യം വെളിപ്പെടുത്തിയത്. മാലാഖ കുപ്പായത്തിനുള്ളിലെ ചെകുത്താൻ 1976 ഡിസംബർ 30ന് ജർമനിയിലെ വിൽഹെംഷാവെൻ എന്ന സ്ഥലത്തായിരുന്നു നീൽസ് ഹോഗലിന്റെ ജനനം.1999ലാണ് നോർത്ത് ജർമനിയിലെ ഓൾഡെൻബർഗ് എന്ന സ്ഥലത്തുള്ള ഒരു ആശുപത്രിയിൽ നീൽസ് ഹോഗൽ നഴ്സായി ജോലിയിൽ പ്രവേശിക്കുന്നത്. ഇവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്പോൾത്തന്നെ അടുത്തുള്ള ക്ലിനിക്കുകളിലും ഇയാൾ ജോലിക്കു പോയിരുന്നു. 2005ൽ നീൽസിനൊപ്പം ജോലി…
Read Moreബസ് ഡ്രൈവറും യാത്രക്കാരിയും കൈയാങ്കളി; നിയന്ത്രണം നഷ്ടമായ ബസ് നദിയിലേക്ക് മറിഞ്ഞ് പതിമൂന്ന് മരണം
യാത്രക്കാരിയും ബസ് ഡ്രൈവറും തമ്മിലുണ്ടായ കൈയാങ്കളിയെ തുടർന്ന് നിയന്ത്രണം നഷ്ടമായ ബസ് നദിയിലേക്കു മറിഞ്ഞു വീണ് പതിമൂന്ന് പേർ കൊല്ലപ്പെട്ടു. ചൈനയിലാണ് സംഭവം. താൻ ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്താതിരുന്നതിനെ തുടർന്നാണ് യാത്രക്കാരി ഡ്രൈവറിനോട് കയർത്തത്. സംസാരത്തിനൊടുവിൽ ഇവർ ഡ്രൈവറെ തന്റെ കൈയിലിരുന്ന ഫോണ്‍ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഡ്രൈവറും ഇവരെ തിരിച്ചു മർദ്ദിച്ചു. മാത്രമല്ല ഇവരുടെ കൈ തടയാനും ശ്രമിച്ചു. ഈ സമയം ഇദ്ദേഹത്തിന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മുമ്പിൽ വന്ന കാറിൽ ഇടിച്ചതിനു ശേഷം ബസ് പാലത്തിന്റെ കൈവരി തകർത്ത് യാംഗ്ത്സെ നദിയിലേക്ക് കൂപ്പു കുത്തുകയുമായിരുന്നു. ബസിനുള്ളിലുണ്ടായിരുന്ന 13 പേർ മരിച്ചു രണ്ടു പേരെ കണ്ടെത്താനുമുണ്ടെന്നാണ് പോലീസ് പറയുന്നത്. രണ്ടു പേർ തമ്മിലുണ്ടായ പ്രശ്നം ഒരു പാട് പേർക്ക് ദുരിതം വരുത്തി വച്ച സംഭവമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഏവരും.
Read Moreസർക്കസ് പരിപാടിക്കിടെ നാലു വയസുകാരിയെ സിംഹം ആക്രമിച്ചു; വീഡിയോ വൈറല്‍
സർക്കസ് ഷോയ്ക്കിടെ സിംഹം നാലു വയസുകാരിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. റഷ്യയിലാണ് സംഭവം. പരിപാടി നടന്നു കൊണ്ടിരിക്കെ സുരക്ഷാവലയത്തിനു സമീപം നിൽക്കുകയായിരുന്ന കുട്ടിയുടെ നേർക്ക് പാഞ്ഞടുത്ത സിംഹം കുട്ടിയെ വേദിയിലേക്ക് വലിച്ചിടുവാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ മുഖത്തിനാണ് പരിക്കേറ്റിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുവാൻ സാധിക്കുന്നത്. സമാനമായ സംഭവങ്ങൾ റഷ്യയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അധികൃതർ അന്വേഷണത്തന് ഉത്തരവിട്ടിട്ടുണ്ട്.
Read Moreമദ്യപിച്ച് ബോധം നഷ്ടപ്പെട്ടു; പറന്നുയർന്ന വിമാനത്തിനുള്ളിൽ എയർപോർട്ട് ജീവനക്കാരൻ കിടന്നുറങ്ങിയത് രണ്ടു മണിക്കൂർ
ജോലിക്കിടെ മദ്യപിച്ച് വിമാനത്തിനുള്ളിൽ ഉറങ്ങിപ്പോയ വിമാനത്താവള ജീവനക്കാരനെയും കൊണ്ട് വിമാനം രണ്ടുമണിക്കൂർ പറന്നു. അമേരിക്കയിലെ കാൻസാസിലാണ് സംഭവം. യാത്രക്കാരുടെ ബാഗുകൾ വിമാനത്തിൽ കയറ്റിവയ്ക്കുന്ന ജോലിയാണ് അദ്ദേഹം ചെയ്യുന്നത്. ജോലിക്കിടെയിൽ ഇദ്ദേഹം ആരും കാണാതെ വിമാനത്തിനുള്ളിലിരുന്ന് മദ്യപിക്കുകയായിരുന്നു. അൽപ്പ സമയത്തിനു ശേഷം ഇദ്ദേഹം വിമാനത്തിലെ ബാഗുകൾ വയ്ക്കുന്ന സ്ഥലത്ത് കിടന്ന് ഉറങ്ങുകയും ചെയ്തു. എന്നാൽ ഇദ്ദേഹത്തെ കാണാതായ വിവരം ആരും അറിഞ്ഞില്ല. പിന്നീട് ഇദ്ദേഹവുമായി വിമാനം ഇവിടെ നിന്നും പറന്നുയർന്നു. രണ്ടു മണിക്കൂറിനുശേഷം വിമാനം ചിക്കാഗോയിൽ പറന്നിറങ്ങിയപ്പോഴാണ് അദ്ദേഹത്തിന് ബോധം വീണത്. പിന്നീട് ഇദ്ദേഹം പോലീസിന്റെ പിടിയിലുമായി. ചോദ്യം ചെയ്തപ്പോൾ താൻ നന്നായി മദ്യപിച്ചിരുന്നുവെന്നും അതിനാലാണ് വിമാനത്തിൽ കിടിന്നുറങ്ങിയതെന്നും അദ്ദേഹം പോലീസിനോടു പറഞ്ഞു. 23 വയസുകാരനായ അദ്ദേഹത്തിനു മേൽ പോലീസ് കുറ്റമൊന്നും ചുമത്തിയിട്ടില്ലെങ്കിലും വിമാന കമ്പനി അദ്ദേഹത്തെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
Read Moreകിലോമീറ്ററുകൾ താണ്ടി ഒരു കടുവയാത്ര
പുതിയ സാമ്രാജ്യം കണ്ടെത്താൻ വന്യജീവികൾ ദീർഘദൂരം സഞ്ചാരിക്കാറുണ്ട്. എന്നാൽ, അതിനായി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ദൂരം യാത്ര നടത്തിയെന്ന റിക്കാർഡ് ഒരു യുവ കടുവയ്ക്കാണ്. മഹാരാഷ്ട്രയിലെ ചന്ദ്രപുർ സൂപ്പർ തെർമൽ പവർ സ്റ്റേഷൻ പരിധിയിൽനിന്ന് മധ്യപ്രദേശിലെ ബെതുൽ ജില്ലയിലേക്ക് 350 കിലോമീറ്റർ ദൂരമാണ് ഈ ആണ്‍കടുവ സഞ്ചരിച്ചത്. കടുവ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിദഗ്ധർ നല്കുന്ന റിപ്പോർട്ട്. നിരവധി പ്രതിബന്ധങ്ങൾ മറികടന്നാണ് കടുവയുടെ പ്രയാണം. തിരക്കേറിയ അമരാവതി-നാഗ്പുർ നാഷണൽ ഹൈവേ കുറുകെ കടന്ന്, കൃഷിസ്ഥലങ്ങളിലൂടെ സഞ്ചരിച്ച്, ഗ്രാമീണ പാതകൾ പിന്നിട്ട് കനാലുകൾ നീന്തിക്കടന്നാണ് കടുവ മധ്യപ്രദേശിലെ ബെതുൽ ജില്ലയിലെത്തിയത്. ഈ യാത്രയ്ക്കിടെ ഭക്ഷണത്തിനായി നിരവധി വളർത്തുമൃഗങ്ങളെ വേട്ടയാടിയ കടുവ രണ്ടു മനുഷ്യരെ കൊല്ലുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കണ്ണ് കടുവയുടെ പിന്നാലെയുണ്ട്. ചന്ദ്രപുർ സൂപ്പർ തെർമൽ പവർ സ്റ്റേഷനു സമീപമുള്ള വനത്തിൽ ജനിച്ച നാലു കടുവക്കുഞ്ഞുങ്ങളിൽ…
Read Moreചോറിവിടെയും കൂറ് അവിടെയും..! പൊതുവേദിയിൽ ആപ്പിൾ ഐഫോണ്‍ ഉപയോഗിച്ച സാംസംഗ് അംബാസഡർക്ക് പിഴ
പൊതുവേദിയിൽ ആപ്പിൾ ഐഫോണുമായി പ്രത്യക്ഷപ്പെട്ട സാംസംഗ് ബ്രാൻഡ് അംബാസിഡർക്ക് 1.6 മില്യണ്‍ ഡോളർ പിഴ. സാംസംഗിന്റെ റഷ്യൻ ബ്രാൻഡ് ആംബാസിഡറായ കസീന സോബ്ചാകിയിൽ നിന്നുമാണ് കമ്പനി ഇത്രയും തുക പിഴ ഈടാക്കിയത്. റിയാലിറ്റി ഷോ താരവും രാഷ്ട്രീയ നേതാവുമായ ഇവർ ഒരു അഭിമുഖത്തിലാണ് കൈയിൽ ഐഫോണുമായി പ്രത്യക്ഷപ്പെട്ടത്. തന്റെ കൈവശമിരിക്കുന്നത് ഐഫോണാണെന്ന് ആരും കാണാതിരിക്കുവാൻ ഒരു കടലാസ് ഉപയോഗിച്ച് ഫോണ്‍ മറച്ചു പിടിക്കുന്നത് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിൽ വ്യക്തമാണ്.
Read More