ജയിൽജീവിതം എങ്ങനെയുണ്ടെന്നറിയാൻ താത്പര്യമുണ്ടോ? 500 രൂപ മുടക്കിയാല്‍ മതി! ജയിൽജീവിതം ആസ്വദിക്കാൻ മലേഷ്യയിൽനിന്നു രണ്ടു പേർ ഇന്ത്യയിൽ;

ജയിൽജീവിതം എങ്ങനെയുണ്ടെന്നറിയാൻ താത്പര്യമുണ്ടോ? എങ്കിൽ കുറ്റവാളിയാകണമെന്നു നിർബന്ധമില്ല. 500 രൂപ കൊടുക്കാനുണ്ടെങ്കിൽ ജയിലിൽ കിടന്ന് അവിടത്തെ വിശേഷങ്ങളൊക്കെ അറിയാം. ഹൈദരാബാദിലെ സംഗാറെഡി ജയിലിലാണ് ഇതിനുള്ള സൗകര്യങ്ങളുള്ളത്. എന്നാൽ, ആരെങ്കിലും അങ്ങോട്ട് പണം നല്കി ജയിലിൽ കിടക്കുമോ എന്ന സംശയമുണ്ടെങ്കിൽ അതും അസ്ഥാനത്താണ്. കാരണം, മലേഷ്യക്കാരായ രണ്ടു ചെറുപ്പക്കാർ ക്വാലാലംപുരിൽനിന്ന് വിമാനം കയറിയതുതന്നെ ഈ ആഗ്രഹം നിറവേറ്റാനാണ്. ജയിലിൽ കിടക്കാൻ താത്പര്യമുള്ളവർക്ക് 500 രൂപ അടച്ച് നൈസാം രാജവംശത്തിന്‍റെ കാലത്ത് നിർമിച്ച ഹൈദരാബാദിലെ പുരാതന ജയിലിൽ 24 മണിക്കൂർ തങ്ങാം. ജയിലിലായിരിക്കുന്ന സമയത്ത് അവിടത്തെ നിയമങ്ങളൊക്കെ പാലിക്കണം. ഭക്ഷണവും വസ്ത്രവുമെല്ലാം ജയിൽപുള്ളികളുടേതുതന്നെ. മലേഷ്യക്കാരായ ഇൻ വുവും ഓങ് ബൂണ്‍ ടെക്കും ഒരു ഓണ്‍ലൈൻ സൈറ്റിലൂടെയാണ് ഈ അപൂർവ ടൂറിസം പദ്ധതിയെക്കുറിച്ച് അറിയുന്നത്. ഇൻ വൂ ദന്തഡോക്ടറും ഓങ് ബൂണ്‍ ടെക് ബിസിനസുകാരനുമാണ്. കൂട്ടുകാരായ ഇരുവരും ജയിൽ അധികൃതരുമായി ബന്ധപ്പെട്ട്…

Read More

ജയിൽ ചാടിയ തടവുപുള്ളി സഞ്ചിനിറയെ ഭക്ഷണവുമായി തിരിച്ചെത്തി; പിന്നെ സംഭവിച്ചത്…

കഞ്ചാവുകടത്തുകേസിൽ അമേരിക്കയിലുള്ള ടെക്സസിലെ ബോമോണ്ട് ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ജോഷ്വ ഹാൻസൻ എന്ന ഇരുപത്തഞ്ചുകാരൻ. ജയിലിലെ ഭക്ഷണം കഴിച്ചു മടുത്തപ്പോൾ ഇഷ്ടൻ ഒരു സാഹസം കാണിച്ചു. ആരും കാണാതെ ജയിൽ ചാടി. ജോഷ്വ ജയിൽചാടിയ വിവരം ജയിൽ അധികൃതരോ മറ്റു തടവുകാരോ അറിഞ്ഞില്ല. ജയിൽ ചാടിയ ജോഷ്വ നേരേ പോയത് അടുത്തുള്ള ഒരു കർഷകന്‍റെ ഫാമിലേക്കാണ്. അയാൾ ചെന്ന സമയത്ത് അവിടെ ആരുമുണ്ടായിരുന്നില്ല. വീടു കുത്തിത്തുറന്ന് അടുക്കളയിൽ കയറി അവിടെ തയാറാക്കിവച്ചിരുന്ന ഭക്ഷണമെല്ലാം ഒരു ബാഗിൽ നിറച്ചു. പിന്നെ ഫ്രിഡ്ജിലുണ്ടായിരുന്ന മദ്യക്കുപ്പികളും ബാഗിലേക്കു മാറ്റി. ഇതെല്ലാം ചുമന്ന് ജോഷ്വ തിരിച്ച് ജയിലിലെത്തി. ഇറങ്ങിയ വഴിയേതന്നെ തിരിച്ചു കയറാൻ ശ്രമിച്ചു. പക്ഷേ, പോലീസ് പൊക്കി. ബാഗ് പരിശോധിച്ച പോലീസുകാർ അന്പരന്നു. ഒരാൾക്ക് ഒരാഴ്ചത്തേക്കു കഴിക്കാനുള്ള ഭക്ഷണമുണ്ടായിരുന്നു അതിൽ. കൂട്ടത്തിൽ കുറച്ച് കഞ്ചാവും. കഞ്ചാവുകടത്തിന് ജയിൽശിക്ഷ അനുഭവിക്കുന്ന ജോഷ്വയുടെ പേരിൽ…

Read More

കോഴിമുട്ട പോലും ഐസാകും, ഇവിടുത്തെ കൊടുംതണുപ്പിൽ

കൊടും തണുപ്പു കാരണം ഭക്ഷണം കഴിക്കാൻ പോലുമാകാത്ത ബുദ്ധിമുട്ടുകയാണ് ചൈനയിലുള്ളവർ. അതിനാധാരമായ ഒരു വീഡിയോ വൈറലായി മാറുകയാണ്. ഒരാൾ പാത്രത്തിലേക്ക് കോഴി മുട്ട പൊട്ടിച്ചൊഴിക്കുന്പോൾ നിമിഷങ്ങൾക്കുള്ളിൽ അത് ഐസുകട്ടയായി മാറുന്നതാണ് ദൃശ്യങ്ങളിൽ. അതിനൊപ്പം തന്നെ ഭിത്തിയിലേക്ക് ഒഴിക്കുന്പോൾ പച്ചവെള്ളം ഐസുകട്ടയാകുന്നതും പാകം ചെയ്തു വെച്ചിരിക്കുന്ന ന്യൂഡിൽസ് ഐസുകട്ടയായതിന്‍റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. ചൈനയിലെ ഹുസ്ഹോംഗ് ജില്ലയിലാണ് സംഭവം. രാജ്യത്തെ ഏറ്റവും കൂടുതൽ തണുപ്പുള്ള പ്രദേശമാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More

ശാസ്ത്രലോകത്തിനു കൗതുകമായി കൈകളുള്ള മത്സ്യം

ടാസ്മാനിയൻ തീരത്തുനിന്ന് അപൂർവയിനം മത്സ്യത്തെ കണ്ടെത്തി. റെഡ് ഹാൻഡ്ഫിഷ് എന്നു പേരു നല്കിയിരിക്കുന്ന ഈയിനം മത്സ്യങ്ങൾക്ക് പേരു സൂചിപ്പിക്കുന്നതുപോലെ അംസച്ചിറകുകളുടെ സ്ഥാനത്ത് ചുവപ്പു നിറത്തിലുള്ള കൈകൾക്കു സമാനമായ അവയവമാണുള്ളത്. ഇവ ഉപയോഗിച്ച് കരയിലൂടെ സഞ്ചരിക്കാനും ഈ ഇനം മത്സ്യങ്ങൾക്കു കഴിയും. ലോകത്തിൽത്തന്നെ അത്യപൂർവമായ ഈ ഇനത്തിൽപ്പെട്ട നാല്പതോളം മത്സ്യങ്ങളെ മാത്രമേ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. ടാസ്മാനിയ ഐമാസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ ആൻഡ് അന്‍റാർക്ടിക് സ്റ്റഡീസ്) യൂണിവേഴ്സിറ്റിയിലെ ഡൈവിംഗ് ടീം ഡീപ് സീ ഡൈവിംഗ് നടത്തുന്നതിനിടെയാണ് ഈ അപൂർവയിനം മത്സ്യത്തെ കണ്ടെത്തിയത്. രണ്ടു മുതൽ അഞ്ചു വരെ ഇഞ്ച് മാത്രം വലുപ്പമുള്ള ഇവയ്ക്ക് നീന്താനുള്ള കഴിവ് കുറവാണ്. അതുകൊണ്ടുതന്നെ സമുദ്രത്തിൽ വളരെ ദൂരത്തേക്കു സഞ്ചരിക്കാൻ ഇവയ്ക്കു കഴിയില്ല. ഈ മത്സ്യങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി വിദഗ്ധസംഘത്തെ അയയ്ക്കാനൊരുങ്ങുകയാണ് ഐമാസ് യൂണിവേഴ്സിറ്റി.

Read More

20 വർഷം ആൺ എന്നു കരുതി; ഒടുവിൽ ഹരോൾഡ് മുട്ടയിട്ടു

ഇരുപതു വർഷം മുന്പാണ് കെന്‍റിലെ എയ്ൻസ്ഫോർഡിലുള്ള ഈഗിൾ ഹൈറ്റ്സ് വന്യജീവി സങ്കേതത്തിലേക്ക് ഒരു കഴുകൻ കുഞ്ഞിനെ ലഭിക്കുന്നത്. അന്ന് ഇവിടെ ലഭിച്ച വിവരങ്ങളനുസരിച്ച് അതൊരു ആണ്‍ കഴുകനായിരുന്നു. അതുകൊണ്ട് അവരതിന് ഹരോൾഡ് എന്ന് പേരിട്ടു. കഴിഞ്ഞ 20 വർഷമായി ഹരോൾഡ് ആ വന്യജീവി സങ്കേതത്തിലുണ്ട്. അധികമാരോടും കൂട്ടുകൂടാത്ത ഹരോൾഡിനെ നാണംകുണുങ്ങിയെന്നാണ് വന്യജീവി സങ്കേതത്തിലെ ജോലിക്കാർ വിളിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഹരോൾഡ് തന്‍റെ കൂടിന്‍റെ ഒരു വശത്ത് പരുങ്ങിനിൽക്കുന്നതു കണ്ടാണ് ഒരു ജോലിക്കാരി അടുത്തേക്ക് ചെന്നത്. നോക്കുന്പോളതാ ഹരോൾഡ് മുട്ടയിരിക്കുന്നു. കഴിഞ്ഞ 20 വർഷവും ആണാണെന്ന് വിചാരിച്ചിരുന്ന ഹരോൾഡ് ഒറ്റ ദിവസംകൊണ്ട് എങ്ങനെ പെണ്ണായി എന്നാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നത്. സാധാരണ കഴുകൻമാരിൽ ലിംഗ വ്യത്യാസം കണ്ടെത്താൻ വളരെ പ്രയാസമാണെന്ന് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടർമാർ പറയുന്നു. കാഴ്ചയ്ക്ക് ഒരുപോലെ ഇരിക്കുന്നതുകൊണ്ട് ഡിഎൻഎ ടെസ്റ്റിലൂടെ മാത്രമേ ഇതു സാധ്യമാകു. എന്നാൽ…

Read More

സൗദിയിൽ സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്; മലയാളികൾക്ക് തിരിച്ചടിയാകും

ജിദ്ദ: സൗദി അറേബ്യ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു. ഇതിന്‍റെ ഭാഗമായി 12 തരം സ്ഥാപനങ്ങളിലെ തൊഴിലുകൾ കൂടി സ്വദേശി പൗര·ാർക്കായി സംവരണം ചെയ്തുകൊണ്ടുള്ള തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി നാസർ അൽഖഫീസ് പുറപ്പെടുവിച്ചു. സെപ്റ്റംബർ 11 മുതൽ ഘട്ടങ്ങളായാണ് തീരുമാനം നടപ്പിലാക്കുക. പുതിയ ഹിജ്റ വർഷാരംഭമായ സെപ്റ്റംബർ 11 ന് നാലും മൂന്നാം മാസം മൂന്നും അഞ്ചാം മാസം അഞ്ചും തരം കടകൾ എന്നിങ്ങനെയായിരിക്കും സൗദിവത്കരണമെന്ന് മന്ത്രിതല തീരുമാനം പുറത്തുവിട്ടുകൊണ്ട് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. ആദ്യ ഘട്ടത്തിൽ വാഹനം, മോട്ടോർ ബൈക്കുകൾ എന്നിവ വിൽക്കുന്ന കട, റെഡിമെയ്ഡ് വസ്ത്രക്കട, ഫർണിച്ചർ കടകൾ എന്നിവയാണ് സ്വദേശിവത്കരിക്കുക. രണ്ടാം ഘട്ടത്തിൽ ഇലക്ട്രിക്, ഇലക്ട്രോണിക് കടകൾ, കണ്ണട കടകൾ, വാച്ച് കടകൾ എന്നിവ കൂടി സ്വദേശിവൽകൃതമാകും. അവസാന ഘട്ടത്തിൽ ആരോഗ്യ, മെഡിക്കൽ ഉപകരണങ്ങൾ…

Read More

സൂക്ഷിക്കുക! എനർജി ഡ്രിങ്കുകൾ ചെറുപ്പക്കാരിൽ ദൂരവ്യാപകമായ ദൂഷ്യഫലങ്ങൾ

സൂറിച്ച്: ഉത്തേജക പാനീയങ്ങൾ കുടിക്കുന്നവർ മാരകമായ പാർശ്വഫലങ്ങൾക്കുടമയാകുമെന്ന് വൈദ്യശാസ്ത്രത്തിന്‍റെ മുന്നറിയിപ്പ്. കാനഡയിലെ 12 മുതൽ 24 വയസു വരെ പ്രായമുള്ള 2055 ഓളം പേരിൽ നടത്തിയ പഠനത്തിലാണ് മാരകമായ പാർശ്വഫലങ്ങൾ വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഉത്തേജക പാനീയം കുടിക്കുന്ന 55.4 ശതമാനം പേരിലും ഉയർന്ന നാഡീസ്പന്ദനം, തലവേദന, ഉറക്കമില്ലായ്മ, തലച്ചോറിന്‍റെയും മസിലുകളുടെയും പ്രവർത്തനം തകരാറിലാകുക എന്നീ ലക്ഷണങ്ങൾ കണ്ടുവരുന്നു. ഇതിൽ 3.1 ശതമാനത്തോളം പേരും ചികിത്സ തേടിയെത്തിയവരിൽപ്പെടുന്നു. ഇതുപയോഗിക്കുന്ന യുവാക്കൾക്ക് ഇതിന്‍റെ ദൂഷ്യ വശങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും ഇതൊഴിവാക്കാനാകുന്നില്ല. ഉറക്കമില്ലായ്മ ശരീരത്തിൽ ക്ഷീണം ഉണ്ടാക്കുമെന്നും അമിതമായ ക്ഷീണം കൂടുതൽ ഭക്ഷണം കഴിക്കുന്നതിലേക്കും അങ്ങനെ അമിത വണ്ണത്തിലേക്കും കൊണ്ടുചെന്നെത്തിക്കും. രാത്രിയിൽ ശരിയായി ഉറങ്ങാത്തത് പകൽ സമയം സ്കൂളിൽ ഇരുന്നുറങ്ങുന്നതിലേക്കും സ്വഭാവ വ്യതിയാനത്തിനും പഠനത്തിലുള്ള ശ്രദ്ധക്കുറവിനും ഇടയാക്കും. ബ്രിട്ടനിലെ പ്രമുഖ സൂപ്പർ മാർക്കറ്റായ വൈറ്റ് റോഡ് 150 ഗ്രാമിലധികം കഫേൻ അടങ്ങിയ…

Read More

ബിബിയ കക്കാട്ട് മിസ് കേരള ഹെൽത്തി ഹെയർ

സൂറിച്ച്: കൊച്ചിയിലെ മാരിടൈം ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന മിസ് കേരള സൗന്ദര്യ മത്സരത്തിൽ സൂറിച്ച് യൂണിവേഴ്സിറ്റി എൻജിനിയറിംഗ് വിദ്യാർഥിനി ബിബിയ കക്കാട്ട് മിസ് കേരള ഹെൽത്തി ഹെയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ആയിരത്തിലധികം മത്സരാർഥികൾ പങ്കെടുത്ത ഓഡിഷനിൽ ഫൈനലിലേക്ക് സെലക്ട് ചെയ്യപ്പെട്ട 22 പേരിൽ നിന്നാണ് ബിബിയ മിസ് കേരള ഹെൽത്തി ഹെയർ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഷെവലിയാർ കക്കാട്ട് വർഗീസ് തോമസിന്േ‍റയും സുമയുടെയും മകളാണ് ബിബിയ. റിപ്പോർട്ട്: കവിത

Read More

ജിപിഎസ് ചതിച്ചാശാനേ..! നാവിഗേഷൻ നോക്കി ഓടിച്ച കാർ നേരെ തടാകത്തിലേക്ക്

ജിപിഎസ് നൽകിയ നിർദ്ദേശമനുസരിച്ച് ഓടിച്ച കാർ തടാകത്തിൽ വീണു. അമേരിക്കയിലെ വെർമോണ്ടിലാണ് സംഭവം. മൂന്നുപേരാണ് ജീപ്പിന്‍റെ കോംപസ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാർ ഓടിച്ചിരുന്നയാൾ മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചിരുന്നില്ലെന്നും ജിപിഎസ് സംവിധാനത്തിന്‍റെ നിർദ്ദേശം അനുസരിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നും സംഭവസ്ഥലത്ത് എത്തിച്ചേർന്ന പോലീസ് അറിയിച്ചു. കാറിന്‍റെ പിൻവശമൊഴികയുള്ള ഭാഗമെല്ലാം തടാകത്തിൽ മുങ്ങിയ അവസ്ഥയിലായിരുന്നു. അപകട സമയത്ത് ഇവിടെ കനത്ത മഴയും മഞ്ഞുമുണ്ടായിരുന്നു.ഇത് കാരണം മുന്പിലെ ദൃശ്യങ്ങളും അവ്യക്തമായിരുന്നു ഇതും അപകടമുണ്ടായതിന് ഒരു കാരണമായി പറയുന്നു. റോഡിലെ തിരക്ക് ഒഴിവാക്കാനും പോലീസിന്‍റെ കാമറയിൽ പിടിവീഴാതിരിക്കാനുമായി വാസ് ആപ്പ് എന്ന ഉപകരണമാണ് ഇവർ ഉപയോഗിച്ചിരുന്നത്.

Read More

കാർ ഉപയോഗിച്ച് നാട്ടുകാരെ പറ്റിക്കാൻ ശ്രമിച്ചു; പറ്റിക്കപ്പെട്ടത് പോലീസ്

തടികളും മറ്റും ഉപയോഗിച്ച് മനോഹരമായ ശിൽപ്പങ്ങൾ ഉണ്ടാക്കുന്നയാളാണ് കാനഡക്കാരനായ സൈമണ്‍ ലാപ്രിസ്. തണുപ്പുകാരണം ഒരു പണിയും ചെയ്യാനാകാതെ മുറ്റത്ത് മഞ്ഞുവീഴുന്നതും നോക്കിനിൽക്കുന്പോഴാണ് അദ്ദേഹത്തിന്‍റെ തലയിൽ ഒരു ആശയം ഉദിച്ചത്. രാവിലെ മഞ്ഞ് നീക്കം ചെയ്യാനെത്തുന്ന ജോലിക്കാരെയും നാട്ടുകാരെയും ഒന്ന് പറ്റിക്കാം. ഇഷ്ടൻ തന്‍റെ പണി ആയുധങ്ങളുമായി റോഡിലേക്ക് ഇറങ്ങി. അവിടെ കൂടിക്കിടന്നിരുന്ന മഞ്ഞുകട്ടകളിൽ പണി ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഒരു കാറിന്‍റെ ജീവൻ തുടിക്കുന്ന രൂപം മഞ്ഞിൽ തീർത്തു. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു കാറ് മഞ്ഞിൽപ്പുതഞ്ഞ് കിടക്കുകയാണെന്നേ തോന്നു. രാവിലെ മഞ്ഞു നീക്കാൻ വരുന്നവർ അതൊരു കാറാണെന്നു കരുതുമെന്നും അങ്ങനെ അവരെ പറ്റിക്കാമെന്നുമൊക്ക കരുതി സൈമണ്‍ വീട്ടിലേക്ക് മടങ്ങി. കുറച്ചു കഴിഞ്ഞ് പുറത്തിറങ്ങിയ സൈമണ്‍ തന്‍റെ കാർ അവിടെത്തന്നെയുണ്ടോ എന്ന് പോയിനോക്കി. അപ്പോഴാണ് രസം. നോ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്തതിന് കാറിനുമുകളിൽ ഒരു…

Read More