ശ്രീജയയെ ഓര്‍മയില്ലേ. സൂപ്പര്‍ഹിറ്റായ സമ്മര്‍ ഇന്‍ ബെത്ലേഹിമിലെ വികൃതി പെണ്‍കുട്ടികളില്‍ ഒരാളായി തിളങ്ങിയ നടി. അഭിനേത്രി എന്നതിനൊപ്പം നര്‍ത്തകിയായും തിളങ്ങിയ ശ്രീജയ ഇപ്പോള്‍ അഭിനയത്തില്‍ വീണ്ടും സജീവമാകുകയാണ്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം കാനഡയിലേക്ക് കുടിയേറിയ കാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് വനിത മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ശ്രീജയ തുറന്നു പറയുന്നു. ഭര്‍ത്താവ് മദനുമൊത്ത് ബെംഗളുരുവിലേക്ക് ആദ്യം താമസം മാറിയ ശ്രീജയ വളരെ താമസിക്കാതെ അവിടത്തെ ഡാന്‍സ് സ്കൂളും മറ്റും ഉപേക്ഷിച്ച് കാനഡയിലേക്ക് പോയി. എന്നാല്‍ ജീവിതത്തില്‍ ഏറ്റവും ദുഃഖിച്ച കാലഘട്ടമായിരുന്നു അത് എന്ന് താരം പറഞ്ഞു. അവിടെ മദന്‍ നല്ല ഒരു ജോലി ലഭിച്ചുവെങ്കിലും തന്റെ സ്വപനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും വെറും കയ്യോടെ തിരിച്ചെത്തിയതും താരം പങ്കുവയ്ക്കുന്നു. ” കാനഡയില്‍ എല്ലാവര്ക്കും സമാജങ്ങളുടെ പരിപാടികള്‍ക്കും മറ്റും അവതരിപ്പിക്കാനുള്ള ഇന്‍സ്റ്റന്റ് ഡാന്‍സ് മതി. രാവിലെ മദനും മോളും പോയിക്കഴിഞ്ഞാല്‍ വീട്ടില്‍…
Read MoreCategory: RD Special
മലയാളി വിദ്യാർഥികളുടെ ഇറ്റാലിയൻ ഭാഷയിലെ സ്തോത്രഗീതം മാർപാപ്പായ്ക്കു വരവേല്പാകും
കൊച്ചി: അബുദാബി സന്ദർശിക്കുന്ന ഫ്രാൻസീസ് മാർപാപ്പയ്ക്കു മുന്പിൽ സംഗീതവുമായി മലയാളി വിദ്യാർഥികൾ. എണ്ണൂറോളം ഭിന്നശേഷിക്കാരുമായുള്ള പാപ്പായുടെ കൂടിക്കാഴ്ച നടക്കുന്ന അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിലാണു നാലു മലയാളി വിദ്യാർഥികൾ ഇറ്റാലിയൻ ഭാഷയിൽ ഗാനമാലപിക്കുന്നത്. അങ്കമാലിക്കടുത്തു കൈപ്പട്ടൂർ സ്വദേശി പടയാട്ടിൽ ജോജോയുടെയും ജിസ്മോളുടെയും മകൻ ജോസിൻ, ജോജോയുടെ സഹോദരൻ സെബാസ്റ്റ്യന്റെയും ജയയുടെയും മകൾ ലയ മറിയം, മുട്ടുചിറ സ്വദേശി എലിസബത്ത് അനിൽ ജോർജ്, മണ്ണാർക്കാട് സ്വദേശിനി ടീന ആൻ അലക്സാണ്ടർ എന്നിവരാണു ഗായകസംഘത്തിലെ മലയാളികൾ. ഇവരുൾപ്പെടെ ആറ് ഇന്ത്യക്കാരും ഏഴു വിദേശികളും പാപ്പായ്ക്കു മുന്പിൽ പാടും. മുസഫ സണ്‍റൈസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ജോസിൻ സെന്റ് ജോസഫ്സ് കത്തീഡ്രലിലെ അൾത്താര, ഗായക സംഘങ്ങളിൽ അംഗമാണ്. മറ്റുള്ളവർ അബുദാബി സെന്റ് ജോസഫ്സ് സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്തോത്രഗീതമാണ് ഇവർ ആലപിക്കുന്നത്. മൂന്നു മിനിറ്റാണു പാട്ടിന്റെ…
Read Moreസ്വന്തം നേട്ടത്തിനായി എന്തും ചെയുന്ന മമത ബാനര്‍ജി അന്ന് ബിജെപിയുടെ ഉറ്റതോഴി, ഇന്ന് അഴിമതിക്കാരായ സഹായികള്‍ കുടുങ്ങുമെന്നായതോടെ കരുനീക്കം മാറ്റി ദീദി, മോദിയുടെ ഏകാധിപത്യത്തിനെതിരേ ആഞ്ഞടിക്കുന്ന ബംഗാളിലെ ഏകാധിപതിയുടെ കഥ
അസലൊരു ഏകാധിപതി. മമത ബാനര്‍ജിയെ അങ്ങനെ തന്നെ വിശേഷിപ്പിക്കാം. ബിജെപിയുടെ ഹിന്ദുത്വവാദത്തിനെതിരായ പോരാട്ടത്തിന്റെ ചുക്കാന്‍ പിടിക്കുന്ന വീരവനിതയെന്നാണ് പലരും ദീദിയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ബിജെപിയുടെ ഏറ്റവും അടുപ്പമുള്ള സഖ്യകക്ഷിയായിരുന്നു മമത ഒരിക്കല്‍. അടല്‍ബിഹാരി വാജ്പേയ് സര്‍ക്കാരില്‍ സുപ്രധാന വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട് ഈ അവിവാഹിത. ബംഗാളില്‍ സിപിഎമ്മിനെ തൂത്തെറിഞ്ഞതോടെ സ്വന്തമായി ഒരു സാമ്രാജ്യം കിട്ടിയതോടെ കേന്ദ്രത്തെ ഉപേക്ഷിച്ചു. ഇനി പ്രധാനമന്ത്രിയാകാന്‍ സാധിക്കുമെങ്കില്‍ മാത്രം ഇന്ദ്രപ്രസ്ഥത്തിലേക്ക് പോയാല്‍ മതിയെന്നാണ് ദീദിയുടെ മനസിലിരുപ്പ്. കോണ്‍ഗ്രസ് നേതാവിന്റെ മകളായി പിറന്ന് തൃണമൂല്‍ കോണ്‍ഗ്രസെന്ന പാര്‍ട്ടി കെട്ടിപ്പടുത്ത് സിപിഎമ്മിനെ ബംഗാളില്‍ നിന്ന് ആട്ടിയോടിച്ച ദീദി ബംഗാളിലെ ഒരുകൂട്ടര്‍ക്ക് ഇപ്പോഴും വീരവനിത തന്നെയാണ്. ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും മമതയ്ക്ക് ഒരു വെല്ലുവിളിയേ അല്ല. എതിരാളികളെ രാഷ്ട്രീയ ഗുണ്ടകളെയും പോലീസിനെയും ഉപയോഗിച്ച് അടിച്ചൊതുക്കുകയാണ് മമതയുടെ രീതി. വിമര്‍ശകരെ മര്യാദയ്ക്ക് ജീവിക്കാന്‍ അനുവദിക്കില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അണികളെ കൊണ്ട്…
Read Moreഓര് മത്സ്യങ്ങള്‍ വന്‍തോതില്‍ തീരത്തടിയുന്നു, ലോകത്തെ ഭയപ്പെടുത്താന്‍ മറ്റൊരു ഭൂകമ്പം എത്തുന്നതിന്റെ സൂചനയെന്ന് ജപ്പാന്‍കാര്‍, ഓര് മത്സ്യം കരയ്ക്കടിയുമ്പോഴെല്ലാം ലോകം ഞെട്ടിയിട്ടുണ്ട്, സൂക്ഷിക്കണം!!
ഉള്‍ക്കടലില്‍ കാണപ്പെടുന്ന ഓര് മത്സ്യങ്ങള്‍ തീരത്തടിഞ്ഞതില്‍ ജപ്പാന്‍കാര്‍ക്ക് ആശങ്ക. പൊതുവേ ഭൂകമ്പ ഭീഷണിയാല്‍ വലയുന്ന ജപ്പാന്‍കാര്‍ക്ക് മീനുകളുടെ വരവ് ദുരന്തഭീഷണിയായിരിക്കുകയാണ്. ഭൂകമ്പത്തിന് മുന്നോടിയായി ഓര് മീനുകള്‍ തീരത്തടിയുമെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം. ജപ്പാന്‍കാരുടെ വിശ്വാസത്തിന് ശാസ്ത്രീയമായി തെളിവുകളില്ലായിരുന്നെങ്കിലും ഇവരുടെ വിശ്വാസം ബലപ്പെടാന്‍ കാരണം 2011 ല്‍ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ്. 20,000 ത്തിലേറെപ്പേരുടെ ജീവന് അപഹരിച്ച ഫുകുഷിമ ദുരന്തത്തിന് മുമ്പ് ഒരു ഡസനോളം ഓര് മത്സ്യങ്ങള്‍ തീരത്തടിഞ്ഞിരുന്നു. ജാപ്പനീസ് ഭാഷയില്‍ ‘റ്യുഗു നോ സുകായി’ എന്നാല്‍ കടല്‍ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതന് എന്നാണ് അര്‍ഥം. കടലില്‍ ഭൂകമ്പമുണ്ടാകുമ്പോള്‍ അത് മുന്നറിയിപ്പുമായി തനിയെ ജപ്പാന്‍തീരത്ത് വന്നടിയും എന്നാണ് വിശ്വാസം. വെള്ളിനിറത്തില്‍ തിളങ്ങുന്ന തൊലിയുള്ള ഈ മത്സ്യത്തിന് 11 മീറ്റര്‍ വരെ നീളമുണ്ടാകും. മൂന്നു തരക്കാരുണ്ട് ഓര്‍മത്സ്യങ്ങളില്‍. അതില്‍ വലിയ ഇനമാണ് ദുരന്ത ദൂതന്. ഓര്‍മത്സ്യങ്ങള്‍ ഉള്‍ക്കടലിലാണ് വസിക്കുന്നത്. ഇവ തീരത്തെത്തുന്നത് അസാധാരണമാണ്. ഭൂകമ്പസാധ്യതക്കൊന്നും…
Read Moreഎന്റെ മാതാപിതാക്കള്‍ക്ക് ഒരിക്കലും നാണക്കേട് ആവരുതെന്നായിരുന്നു ചിന്ത; ആ സമയത്ത് തന്നെയാണ് എന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയേയും കണ്ടുമുട്ടിയത്: ദുല്‍ഖര്‍ പറയുന്നു
അഭിനയത്തിന്റെ ഏഴാം വര്‍ഷത്തില്‍ തനിക്ക് നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും ആരാധകരോട് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്മാന്. ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ അഭിനയരംഗത്തേക്കെത്തുന്നത്. 2012 ഫെബ്രുവരി മൂന്നിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ദുല്‍ഖര്‍ സല്മാന് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം ‘എന്റെ ആദ്യ ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് ഏഴു വര്‍ഷം തികയുന്നു. ഒരു വിരോധാഭാസമെന്ന പോലെ അതിന്റെ പേര് സെക്കന്‍ഡ് ഷോ എന്നായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ അനുഭവിച്ച അത്രയും ഭയം ജീവിതത്തില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ല. അനാവശ്യമായ സമ്മര്‍ദമായിരുന്നു അന്ന് ഞാന്‍ എനിക്കുമേല്‍ ചെലുത്തിയത്. ഒരു ചുവടു പോലും തെറ്റായി പോകരുതെന്ന തോന്നലായിരുന്നു. അതിലുപരി എന്റെ മാതാപിതാക്കള്‍ക്ക് ഒരിക്കലും നാണക്കേടാവരുതെന്നും.’ ‘എന്നാല്‍ ആ സിനിമയോട് യെസ് പറഞ്ഞ സമയം തൊട്ട് എല്ലാം വളരെ സാധാരണമായി മുന്നോട്ട് പോയി. ഏകദേശം ആ…
Read Moreഅതേ സത്യമാണ്!! ധോണിയുടെ ഭാര്യ സാക്ഷിയും കോഹ്ലിയുടെ പ്രിയതമ അനുഷ്കയും ഒരേ ക്ലാസില്‍ ഒന്നിച്ചു പഠിച്ചവര്‍, സാക്ഷിയും അനുഷ്ക്കയും സഹപാഠികള്‍, അമ്പരപ്പിക്കുന്ന യാദൃച്ഛികത പുറത്ത്
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മയും മുന്‍ ഇന്ത്യന്‍ നായകന് എം എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും ചെറുപ്പത്തില്‍ ഒരുമിച്ച് പഠിച്ചിരുന്ന കളിക്കൂട്ടുകാര്‍. ഇരുവരുടെയും സ്കൂള്‍ കാലഘട്ടത്തിലെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ആരാധകരെ അമ്പരപ്പിക്കുന്ന വിവരങ്ങള്ഡ പുറത്ത് വന്നത്. ആസമിലെ മാര്‍ഗരിറ്റ സെന്റ് മേരീസ് സ്കൂളില്‍ ഇരുവരും സഹപാഠികളായിരുന്നു വെന്നായിരുന്നു വാര്‍ത്ത. അനുഷ്കയുടെ അച്ഛന് റിട്ട.കേണല്‍ അജയ് കുമാര്‍ ശര്‍മ സൈനിക സേവനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. അജയ് കുമാര്‍ ശര്‍മ ആസമില്‍ ജോലി ചെയ്യവെയാണ് അനുഷ്ക സെന്റ് മേരിസ് സ്കൂളില്‍ സാക്ഷിയുടെ സഹപാഠിയായി പഠിക്കാനിടയായത്. ആ സമയം സാക്ഷിയും അവിടെ പഠിച്ചിരുന്നു. ഇരുവരുടെയും സ്കൂള്‍ കാലഘട്ടത്തിലെ ചിത്രങ്ങളും വാര്‍ത്തകള്‍ക്കൊപ്പമുണ്ട്. 2013ല്‍ ഒരു പൊതുപരിപാടിക്കിടെ ഇരുവരും കണ്ടുമുട്ടിയപ്പോള്‍ സാക്ഷി താന്‍ ജനിച്ചു വളര്‍ന്ന നാടിന്റെയയും പഠിച്ച…
Read Moreഎനിക്ക് ഒട്ടും താല്പര്യമില്ലാതെയാണ് ആ കല്യാണം നടന്നത്, അദ്ദേഹം വീട്ടുക്കാരുമായി വന്ന് ആലോചിച്ചായിരുന്നു വിവാഹം, കേക്ക് മുറിച്ച് ആഘോഷിക്കേണ്ട തരത്തില്‍ ഞാന്‍ ആ വ്യക്തിയോട് ഒരിക്കലും മോശമായി സംസാരിച്ചിരുന്നില്ല, അമ്പിളീദേവി പറയുന്നു
സീരിയല്‍ നടി അമ്പിളീദേവിയും നടന് ആദിത്യനും തമ്മിലുള്ള വിവാഹത്തിന്റെ വിവാദങ്ങള്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മുന്‍ഭര്‍ത്താവും സീരിയല്‍ രംഗത്തെ ചിലരും തനിക്കെതിരേ പ്രവര്‍ത്തിക്കുന്നുവെന്നാണ് അമ്പിളിയുടെ ആരോപണം. എന്റെ മുന്‍ ഭര്‍ത്താവിനെക്കുറിച്ച് അയാളുടെ പ്രവര്‍ത്തിയെക്കുറിച്ചും നല്ലതെന്നും പറയാനില്ല. അത് തന്നെയാണ് ആരും അറിയണ്ടാ എന്റെ വിവാഹമോചനം എന്നു തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ആരോടും പറയാതിരുന്നതും. പിന്നെ രണ്ട്പേരും ഒരോ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് എന്തിനാണ് വെറുതേ പോയി പ്രശ്നങ്ങല്‍ ഉണ്ടാക്കുന്നത് എന്നും കരുതി.. ഇതെല്ലാം കാരണമാണ് വിവാഹമോചനം ആരെയും അറിക്കാതെയിരുന്നത്. മുന്‍ ഭര്‍ത്താവുമായി ഒരു പൂര്‍ണ്ണ പ്രണയ വിവാഹം ആയിരുന്നില്ല. എനിക്ക് ഒട്ടും താല്പര്യമില്ലാതെയാണ് ആ കല്യാണം നടന്നത്. അദ്ദേഹം വീട്ടുക്കാരുമായി വന്ന് ആലോചിച്ചായിരുന്നു വിവാഹം. കേക്ക് മുറിച്ച് ആഘോഷിക്കേണ്ട തരത്തില്‍ ഞാന്‍ ആ വ്യക്തിയോട് ഒരിക്കലും മോശമായി സംസാരിച്ചിരുന്നില്ല. അത്രക്ക് ഒന്നും ഉണ്ടായിരുന്നില്ല. വര്‍ഷങ്ങളോളം ഞാന്‍ ആണ്…
Read Moreഅന്ന് ജീവിതത്തിലുണ്ടായ പ്രതിസന്ധികളില്‍ ഞാന്‍ കാണിച്ച മനോബലമാണ് പൃഥ്വിയുടെയും ധൈര്യം: മല്ലിക സുകുമാരന്‍ എല്ലം തുറന്നുപറയുന്നു
നടനായും സംവിധായകനായും നിര്‍മ്മാതാവായും സിനിമയില്‍ തിളങ്ങുകയാണ് പൃഥ്വിരാജ്. ഈ മേഖലകളോടെല്ലാം പൃഥ്വരിരാജിന് ചെറുപ്പത്തിലെ ആകാംഷയും ആവേശവും ഉണ്ടെന്ന് പറയുകയാണ് മല്ലിക സുകുമാരന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് നിര്‍മിക്കുന്ന നയന്‍ എന്ന സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു മല്ലിക. ചെറുപ്പകാലത്ത് സിനിമാ രംഗത്തെ കുറിച്ചും മറ്റും ഒരുപാട് സംശയങ്ങള്‍ ചോദിക്കുന്ന കുട്ടിയായിരുന്നു പൃഥ്വിരാജെന്നും അതെല്ലാം അച്ഛന് സുകുമാരന്‍ ദൂരീകരിച്ച് കൊടുത്തിരുന്നെന്നും മല്ലിക പറയുന്നു. ‘ഇന്ദ്രജിത്തിനേക്കാള്‍ പൃഥ്വിയ്ക്ക് സംശയങ്ങള്‍ കൂടുതലായിരുന്നു. ക്യാമറ അങ്കിള്‍ ആകാശത്തു നിന്ന് എടുക്കുമോ എന്നൊക്കെ അവന് ചോദിക്കുമായിരുന്നു. അതു പലതരത്തിലും എടുക്കാമെന്നൊക്കെ സുകുവേട്ടന് പറയുമായിരുന്നു. മുകളില്‍ നിന്നും ക്യാമറ വെച്ചെടുക്കാം ഹെലികോപ്റ്റര്‍ വെച്ചെടുക്കാം എന്നൊക്കെ പറയും. അതു കേള്‍ക്കുമ്പോള്‍ അവനുണ്ടാകുന്ന സന്തോഷവും ജിഞ്ജാസയുമൊക്കെ ഞാനിപ്പോഴും ഓര്‍ക്കുന്നു. എന്നാല്‍ സിനിമ എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നതിനെ സംബന്ധിച്ച് അവന് ആശങ്കയുണ്ടായിരുന്നു. ആ ജോലി…
Read Moreഇരുകൈകളും നീട്ടി യുഎഇ സര്‍ക്കാര്‍; മാര്‍പാപ്പയോട് പുറംതിരിഞ്ഞ് ഇന്ത്യ
ലോകസമാധാനത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും പുതുചരിത്രം കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് അബുദാബിയിലെത്തും. യുഎഇ ഭരണാധികാരികളും തലസ്ഥാനമായ അബുദാബിയും രണ്ടു കരങ്ങളും നീട്ടി അതീവ സന്തോഷത്തോടെയാണ് ചരിത്രത്തില്‍ ആദ്യമായി ഒരു മാര്‍പാപ്പയെ ഗള്‍ഫ് മേഖലയിലേക്ക് ചുവന്ന പരവതാനി വിരിച്ച് ആവേശത്തോടെ വരവേല്‍ക്കുന്നത്. ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാര്‍പാപ്പ യുഎഇയില്‍ ഇന്നാരംഭിക്കുന്ന ഐതിഹാസികമായ ത്രിദിന സന്ദര്‍ശനം ലോകത്തിനാകെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പുതുചരിത്രമാകും. മാര്‍പാപ്പയുടെ സന്ദര്‍ശനം വന്‍വിജയമാക്കി മാറ്റാന്‍ അറബ് ലോകത്തെ മുതിര്‍ന്ന നേതാക്കളും സഹകരിക്കുന്നുണ്ട്. മാര്‍പാപ്പയുമായി ചര്‍ച്ച നടത്തുന്നതിനും മാര്‍പാപ്പയോടൊപ്പം മതാന്തര സമ്മേളനത്തില്‍ പങ്കെടുക്കാനുമായി ഈജിപ്തില്‍ നിന്ന് പ്രമുഖ സുന്നി മതപണ്ഡിതനും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമുമായ അഹമ്മദ് എല്‍ തയേബ് അടക്കമുള്ള ഉന്നതരും ഇന്ന് അബുദാബിയിലെത്തുന്നുണ്ട്. മാര്‍പാപ്പയുടെ ചൊവ്വാഴ്ചത്തെ ദിവ്യബലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അവധി പ്രഖ്യാപിച്ചും ഒന്നര ലക്ഷത്തോളം വിശ്വാസികള്‍ക്ക് സൗജന്യ ഭക്ഷണവും യാത്രാസൗകര്യവും അടക്കമാണ്…
Read Moreയാത്ര വീണ്ടും ഒത്തുചേരാനുള്ള ചെറിയ ഇടവേള മാത്രമാകട്ടെ! സുരക്ഷിത ട്രെയിൻ യാത്രയ്ക്ക് മുന്നറിയിപ്പുമായി റെയിൽവെ പോലീസ്.
സുരക്ഷിത ട്രെയിൻ യാത്രയ്ക്ക് മുന്നറിയിപ്പുമായി റെയിൽവെ പോലീസ്. കേരള റെയിൽവെ പോലീസിനു വേണ്ടി കേരള പോലീസിന്റെ സോഷ്യൽമീഡിയ സെൽ തയാറാക്കിയ ഹ്രസ്വ ചിത്രം ഫേസ്ബുക്കിൽ കൂടി പങ്കുവച്ചാണ് ട്രെയിൻ യാത്രക്കിടെ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിച്ചത്. “പ്രിയപ്പെട്ട യാത്രക്കാരെ, ഓടുന്ന ട്രെയിനിൽ ചാടിക്കയറുകയോ അതിൽ നിന്ന് ഇറങ്ങുകയോ ചെയ്യരുത്. ഓടുന്ന ട്രെയിനിന്റെ ഫുട്ബോഡിലോ വാതിലിന് അരികിൽ നിന്നോ യാത്ര ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകും. സുരക്ഷിതമായ ട്രെയിൻ യാത്രയ്ക്കായി കേരള റെയിൽവെ പോലീസിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാനും ഞങ്ങളോട് സഹകരിക്കാനും അഭ്യർത്ഥിക്കുന്നു. സഹായത്തിനായി ഞങ്ങളെ വിളിക്കുക. കേരള റെയിൽവെ പോലീസ് ഒപ്പമുണ്ട്. ശുഭയാത്ര. സുരക്ഷിത യാത്ര’. കേരള റെയിൽവെ പോലീസ് എസ്പി മെറിൻ ജോസഫ് പറഞ്ഞു.
Read More