കൽപ്പറ്റ: മുന്നിൽനിന്നു സൈനിക യൂണിഫോമിൽ പുഞ്ചിരിതൂകുന്ന മകൾ ആൻ റോസ് മാത്യു. എറണാകുളം ഇടപ്പള്ളി ടിടിഐ അധ്യാപികയായിരുന്ന ബീന മാത്യുവിന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഇത്. കഴിഞ്ഞ ഏപ്രിലിൽ അർബുദവുമായി പൊരുതിത്തോറ്റ ബീനയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് നാഷണൽ ഡിഫൻസ് അക്കാഡമിയിലേക്കു(എൻഡിഎ)പുറപ്പെടുന്പോൾ അഭിമാനം വെട്ടിത്തിളയ്ക്കുകയാണ് വയനാട്ടുകാരിലും. മാനന്തവാടി പയ്യന്പള്ളി കുറുക്കൻമൂല സ്വദേശിനിയാണ് എറണാകുളം മോഡൽ എൻജിനിയറിംഗ് കോളജിൽ ഒന്നാം വർഷ ബിടെക് വിദ്യാർഥിനിയായിരിക്കെ എൻഡിഎയിൽ മിലിട്ടറി ഓഫീസർ സെലക്ഷൻ ലഭിച്ച ആൻ റോസ്. കൊച്ചി സതേണ്‍ നേവൽ കമാൻഡിലെ കമാൻഡർ മാത്യു പി. മാത്യുവാണ് ആൻ റോസിന്റെ പിതാവ്. കുറുക്കൻമൂല പൊൻപാറയ്ക്കൽ പരേതനായ പി.എം. മാത്യുവിന്റെയും അന്നമ്മയുടെയും മകനാണ് ഇദ്ദേഹം. കഠിന പരീക്ഷകൾ സൈനിക യൂണിഫോമിൽ പിതാവിനെ കാണാൻ തുടങ്ങിയ കുഞ്ഞുന്നാളിലേ ആൻ റോസിൽ മൊട്ടിട്ടതാണ് സൈനിക സേവനത്തിനുള്ള ആഗ്രഹം. നാഷണൽ ഡിഫൻസ് അക്കാഡമി അതിന്റെ ചരിത്രത്തിൽ…
Read MoreCategory: RD Special
അയ്മന് അല്‍ സവാഹിരി! അമേരിക്കയിലെ ഭീകരാക്രണത്തിലെ മുഖ്യ സൂത്രധാരന്‍; നാൽപ്പതിലേറെ കൊല്ലം ലോകത്തെ സവാഹിരിയുടെ ജീവിതത്തിലൂടെ…
വാഷിംഗ്ടൺ ഡിസി: 1981ൽ ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന അൻവർ സാദത്തിന്റെ കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട് സവാഹിരി മൂന്നു വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. ജയിൽമോചിതനായ സവാഹിരി നേരേ പാക്കിസ്ഥാനിലേക്കാണു പോയത്. അഫ്ഗാനിസ്ഥാനിൽ സോവ്യറ്റ് യൂണിയൻ സൈന്യത്തിനെതിരേയുള്ള യുദ്ധത്തിൽ പരിക്കേറ്റ മുജാഹിദ്ദീൻ പോരാളികളെ സവാഹിരി ചികിത്സിച്ചു. 1998ൽ സവാഹിരി നേതൃത്വം നല്‍കിയിരുന്ന ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദ് എന്ന ഭീകരസംഘടനയെ അൽ ഖ്വയ്ദയിൽ ലയിപ്പിച്ചു. തുടർന്നാണു ബിൻ ലാദനുമൊത്തു ലോകം മുഴുവൻ സവാഹിരി അശാന്തി വിതച്ചത്. 1998ൽ കെനിയ, ടാൻസാനിയ എന്നിവിടങ്ങളിലെ യുഎസ് എംബസികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മുഖ്യ പങ്കുവഹിച്ചയാളാണ് അയ്മൻ സവാഹരി. തുടർന്നാണ് അമേരിക്കയിലെ ഭീകരാക്രണത്തിൽ മുഖ്യ സൂത്രധാരനായത്. ഹെൽഫയർ മിസൈൽ യുഎസിന്റെ രഹസ്യ ആയുധം ‘നിൻജ ബോംബ്’എന്നറിയപ്പെടുന്ന ഹെൽഫയർ ആർ9എക്സ് മിസൈൽ അമേരിക്കയുടെ രഹസ്യ ആയുധമാണ്. സൈനികനടപടിയിൽ സാധാരണക്കാർക്ക് അപകടമുണ്ടാകുന്നത് ഒഴിവാക്കി ഭീകരനേതാക്കളെ മാത്രം വധിക്കാൻ അമേരിക്ക രൂപപ്പെടുത്തിയ ആയുധമാണിത്. പ്രിഡേറ്റർ…
Read Moreമെയ്ഡ് ഇൻ നെടുമങ്ങാട് @ ദൂരദർശൻ ഡെയ്സ്..!
ടി.ജി.ബൈജുനാഥ്മൊബൈലും ലാപ്ടോപ്പും സ്മാർട്ട് ടിവിയുമുള്ള ഒരു കാലഘട്ടത്തിനു മുന്‍പ് നമ്മൾ ഇങ്ങനെയായിരുന്നു, നമുക്ക് ഇങ്ങനെയൊരു കാലമുണ്ടായിരുന്നു, അന്ന് നമ്മൾ ഇങ്ങനെയാണു ജീവിച്ചത് എന്നതിന്റെ ഒാർമപ്പെടുത്തലുമായി ഒരു സിനി മ വരികയാണ്. ഒരു നൊസ്റ്റാൾജിക് പീര്യോഡിക് സിനിമ. ദേശീയപുരസ്കാരം നേടിയ ആളൊരുക്കത്തിനു ശേഷം വി.സി. അഭിലാഷ് രചന യും സംവിധാനവും നിർവഹിച്ച ‘സബാഷ് ചന്ദ്രബോസ്’. ‘വിഷ്ണു ഉണ്ണികൃഷ്ണൻ – ജോണി ആന്റണി കോംബോയിൽ ഫാമിലി ത്രില്ലർ മൂഡിൽ ഒരു സാമൂഹികകഥ പറയുകയാണ്. 1986 കാലഘട്ടത്തിലെ കേരളത്തിലെ ഒരു ഗ്രാമഭൂമികയിലെ രസകരമായ ചില കാര്യങ്ങളാണ് സിനിമ പറയുന്നത്. അത് എല്ലാവരെയും കണക്ട് ചെയ്യും; നിങ്ങൾ ഗ്രാമാനുഭവമുള്ളവരാണെങ്കിൽ പ്രത്യേകിച്ചും.’- വി.സി. അഭിലാഷ് പറയുന്നു. നെടുമങ്ങാടിന്റെ കഥയാണ്‘ ആളൊരുക്കം ചെയ്ത ഞാൻ ആയിരുന്നില്ല സബാഷ് ചന്ദ്രബോസിലേക്ക് എത്തിയപ്പോൾ’ – വി.സി. അഭിലാഷ് പറയുന്നു. ‘അക്കാദമിക്കലായി ഏറെ അംഗീകാരം കിട്ടിയതിനാൽ ആളൊരു ക്കവുമായി…
Read Moreഇന്നലെ നീയൊരു സുന്ദര രാഗമായി… വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് നാളെ ഒന്‍പതു വർഷം
എസ്.മഞ്ജുളാദേവി“ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം…’ ലോകം ഉറങ്ങുന്ന അർധരാത്രിയിൽ നിലാവ് ഒഴുകി പടരുന്ന സിറ്റൗട്ടിൽ ഇരുന്ന് മൊബൈൽ ഫോണിൽ ഈ ഗാനം കേട്ടപ്പോൾ മുൻപ് ഒരിക്കലും അനുഭവിക്കാത്തൊരു അനുഭൂതി. നൈറ്റ് ഷിഫ്റ്റിനിടയിൽ, മീറ്റിംഗുകൾ നിരന്തരം നൽകുന്ന സമ്മർദങ്ങൾ എല്ലാം മറന്ന് കണ്ണുകൾ അടച്ചിരുന്നുപോയി… പ്രമുഖമായ ഒരു മൾട്ടിനാഷണൽ കന്പനിയിൽ ജോലി ചെയ്യുന്ന മുപ്പതു വയസുള്ള സോഫ്റ്റ്വെയർ എൻജിനിയറുടെ വാക്കുകളാണിത്. വി.ദക്ഷിണാമൂർത്തി സംഗീതം പകർന്നതാണ് നിലാവ് പൊഴിഞ്ഞു വീഴുന്ന ഈ ഗാനം. 1968ൽ ഭാര്യമാർ സൂക്ഷിക്കുക എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരൻ തന്പി രചിച്ച് ദക്ഷിണാമൂർത്തി ഈണം പകർന്ന ഗാനമാണ് 2022ലെ സാങ്കേതികയ്ക്കു നടുവിലിരുന്ന് യുവ എൻജിനയർ ആസ്വദിക്കുന്നത്. 63 വർഷം സംഗീതമേഖലയിൽ പ്രവർത്തിച്ചുവെന്ന അത്യപൂർവ ബഹുമതിക്ക് അർഹനാണ് വി.ദക്ഷിണാമൂർത്തി.കഴുത്തു നിറയെ രുദ്രാക്ഷമാലകളും നെറ്റി നിറയെ ഭസ്മക്കുറിയുമണിഞ്ഞ് എന്നും തൊഴുകൈയോടെ സഞ്ചരിച്ച വെങ്കിടേശ്വര അയ്യർ ദക്ഷിണാമൂർത്തി മലയാളികൾക്കെന്നും ദക്ഷിണാമൂർത്തി സ്വാമിയായിരുന്നു. ഇന്നും അതേ…”സർവചരാചരങ്ങൾക്കും…
Read More“ലേഡി സുകുമാര കുറുപ്പും” അഭ്രപാളിയിലേക്ക്; കാമുകനെ ക്രൂരമായി കൊന്ന് സ്യൂട്ട്കേസിലാക്കിയ ഡോ. ഓമന; അണിയറയിൽ ഒരുങ്ങുന്നത് കാമവും ക്രോധവും പ്രതികാരവും അടങ്ങുന്ന ത്രില്ലർ ചിത്രം
പീറ്റർ ഏഴിമലകേരളത്തെ നടുക്കിയ ക്രൂരമായ മറ്റൊരു കൊലപാതകം കൂടി ചലച്ചിത്രമാകുന്നു. വിവാഹമോചനത്തിന് വഴിവെച്ച പ്രണയവും കാമുകനോടുള്ള പ്രതികാരത്തില്‍ അയാളെ താന്‍ പഠിച്ച വൈദ്യശാസ്ത്രത്തിലെ അറിവുകള്‍ ഉപയോഗിച്ച് ക്രൂരമായി കൊലചെയ്ത് സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമവും, ഇതിനിടയില്‍ പിടിക്കപ്പെട്ടപ്പോള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത പയ്യന്നൂരിലെ ഡോ. ഓമനയുടെ കഥയാണ് ചലച്ചിത്രമാകുന്നത്. സുകുമാരക്കുറുപ്പിന്റെ ജീവിതം സിനിമയായ ”കുറുപ്പി’ ന്റെ വിജയത്തിന് പിന്നാലെയാണ് 26 വര്‍ഷം മുമ്പുനടന്ന നാടിനെ നടുക്കിയ കൊലപാതകവും അതിലേക്ക് നയിച്ച പിന്നാമ്പുറകഥകളുമാണ് സിനിമയായി പ്രേക്ഷകരിലേക്കെത്തുന്നത്. മൈനത്തരുവിയും കുറുപ്പും പിന്നെ സീറോ ഡിഗ്രിയും1966 ജൂണ്‍ 16ന് പത്തംതിട്ട റാന്നി മാടത്തരുവിക്ക് സമീപം മറിയക്കുട്ടിയെന്ന നാല്പ്പത്തിമൂന്നുകാരി കൊലചെയ്യപ്പെട്ടിരുന്നു. ഈ കൊലപാതകത്തെ ആസ്പദമാക്കി പിന്നീട് മാടത്തരുവി, മൈനത്തരുവി എന്നീ പേരുകളില്‍ രണ്ടുസിനിമകള്‍ ഇറങ്ങി. ഇതില്‍ എറെ ശ്രദ്ധേയമായത് കുഞ്ചാക്കോ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച മൈനത്തരുവിയായിരുന്നു. ഇതിനുശേഷം പ്രമാദമായ പല കൊലപാതകങ്ങളുടേയും സംഭവങ്ങളുടേയും…
Read Moreഎല്ലാം കാണുന്ന സിസിടിവി കാമറ..! ഫോക്കസ് അയൽവീട്ടിലേക്ക്; സ്വന്തം കുടുംബാംഗങ്ങൾ അറിയാതെ സിസിടിവി കാമറകൾ വീടുകളിലും കിടപ്പുമുറികളിലും വയ്ക്കുന്നവരും
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ കേരളത്തിന്റെ മുക്കിലും മൂലയിലും സിസിടിവി കാമറകൾ ഇന്ന് സാധാരണ കാഴ്ചയാണ്. മോഷണം, അപകടം, നിയമ ലംഘനങ്ങൾ… തുടങ്ങിയ കാര്യങ്ങളുടെ നിജസ്ഥിതി അറിയാനും വൃദ്ധ മാതാപിതാക്കളെ തനിച്ചാക്കി വിദേശത്തോ, ഇതര സംസ്ഥാനങ്ങളിലോ വിദൂരപ്രദേശങ്ങളിലോ കഴിയുന്ന മക്കൾക്ക് മാതാപിതാക്കളുടെ ദൈനംദിന കാര്യങ്ങൾ അറിയുന്നതിനുമൊക്കെ വീടുകളിൽ ഘടിപ്പിച്ചിരിക്കുന്ന സിസിടിവി കാമറകൾ കൂടിയേ തീരൂ. ചിലയിടത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകൾ ആർക്കും ഉപയോഗപ്രദവും ഉപകാരപ്രദമാകാതെയും ഇരിക്കാറുമുണ്ട്. ചിലത് പ്രവർത്തനക്ഷമമായിരിക്കില്ല. എന്നാൽ കാമറ ഉണ്ടെന്ന വസ്തുതയും നിങ്ങൾ കാമറ നിരീക്ഷണത്തിലാണെന്ന് അവിടെ എഴുതിട്ടുമുണ്ടെങ്കിൽ എല്ലാം കാമറയിൽ പതിയുമെന്ന് പേടിച്ച് എന്തെങ്കിലും ചെയ്യാൻ മടിക്കുകയോ ഭയക്കുകയോ ചെയ്യും. ഈ കാമറകൾ കൊണ്ട് നിരവധി ഗുണമുണ്ടെങ്കിലും അതിന്റെ സാധ്യതകൾ ദുരുപയോഗിക്കുന്നവരുമുണ്ട്. സിസിടിവി കാമറകൾ ഒരാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന വസ്തുവായി മാറിയിട്ടുണ്ട്. ഫോക്കസ് അയൽവീട്ടിലേക്ക് മറ്റുള്ളവരുടെ പ്രത്യേകിച്ച് അയൽക്കാരന്റെ സ്വകാര്യതയിലേക്കു ഒളിഞ്ഞുനോക്കാൻ സിസിടിവി…
Read Moreഇതിനൊരു അവസാനം ഇല്ലേ ? ഇത്രയും പേർ വ്യാജമദ്യ ദുരന്തത്തിന് ഇരയായത് മദ്യ നിർമാണവും വിൽപ്പനയും നിരോധിച്ച സംസ്ഥാനത്ത്
എന്‍.എം വ്യാജമദ്യം കഴിച്ച് മരണപ്പെട്ടവരുടെ നിന്ദ്യമായ പട്ടികയിലേക്ക് ഗുജറാത്തിലെ കഴിഞ്ഞ ദിവസത്തെ വ്യാജമദ്യ ദുരന്തവും എണ്ണപ്പെട്ടു. മരണസംഖ്യ ഇപ്പോൾ 42 ആണ്. ഇനിയും വർധിക്കാം. മദ്യ നിർമാണവും വിൽപ്പനയും നിരോധിച്ച സംസ്ഥാനത്താണ് ഇത്രയും പേർ വ്യാജമദ്യ ദുരന്തത്തിന് ഇരയായതെന്നതാണ് ഖേദകരം. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിൽ സമാനമായ ഒരു ദുരന്തം അടുത്തിടെ നടന്നിരുന്നു. 12പേരുടെ ജീവൻ അപഹരിച്ച ആ ദുരന്തത്തിന്റെ ഞെട്ടൽ മാറുംമുന്പേയാണ് വീണ്ടുമൊരു ദുരന്തം. ഈ വർഷമാദ്യം ബിഹാറിൽ ഉടനീളം ഹോളി ആഘോഷത്തിനിടെ വ്യാജമദ്യം കഴിച്ച് 40പേരോളം മരണപ്പെട്ടിരുന്നു.മദ്യത്തിന് ലഹരി കൂട്ടാൻ മീഥൈൽ ആൽക്കഹോളിന്റെ അളവ് കൂട്ടിയും അശാസ്ത്രീയ മായി വാറ്റിയും നിർമിക്കുന്ന വ്യാജമദ്യമാണ് പലപ്പോഴും മരണക്കെണി ഒരുക്കുന്നത്. 6172 പേർ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസി ആർബി) കണക്കുകൾ പ്രകാരം 2016നും 2020നും ഇടയിൽ ഇന്ത്യയിൽ 6,172പേർ അനധികൃത വ്യാജമദ്യം ഉപയോഗിച്ച് മരിച്ചതായിട്ടാണ് കണക്ക്. ശരാശരി…
Read Moreമണ്‍സൂണ്‍ വിനോദയാത്ര..! ‘കേരളത്തിലെ സ്കോട്ട്ലൻഡ് ’ എന്നറിയപ്പെടുന്ന വാഗമണ്ണിലേക്ക് ‘ഇനി സഞ്ചാരികൾ ഒഴുകിയെത്തും’
വാഗമണ്‍ ഡെസ്റ്റിനേഷൻ മേക്കേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഗമണ്‍ മണ്‍സൂണ്‍ വിനോദയാത്രയിൽ പങ്കെടുക്കാനെത്തിയവർ ഉളുപ്പൂണിയിലേക്ക് ജീപ്പിൽ ട്രക്കിംഗ് നടത്തിയപ്പോൾ. – അനൂപ് ടോം ജിബിൻ കുര്യൻകോട്ടയം: ‘കേരളത്തിലെ സ്കോട്ട്ലൻഡ് ’ എന്നറിയപ്പെടുന്ന വാഗമണ്ണിലേക്ക് ഇനി സഞ്ചാരികൾ ഒഴുകിയെത്തും. മൊട്ടക്കുന്നും പൈൻവാലിയും തേയിലത്തോട്ടവും ആത്മഹത്യ മുനന്പും പാരഗ്ലൈഡിംഗുമെല്ലാം ഇനി ആഭ്യന്തര വിദേശ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാകും. വടക്കേ ഇന്ത്യയിൽനിന്നുള്ള ടൂർ പാക്കേജിൽ മൂന്നാറിനും തേക്കടിക്കും ആലപ്പുഴയ്ക്കുമൊപ്പം വാഗമണ്ണും ഉൾപ്പെടുത്താൻ വാഗമണ്‍ ഡെസ്റ്റിനേഷൻ മേക്കേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഗമണ്‍ മണ്‍സൂണ്‍ വിനോദയാത്ര ടൂർ മീറ്റിൽ തീരുമാനമായി. രണ്ടു ദിവസം വാഗമണിൽ താമസിച്ചുള്ള പാക്കേജ്, ഹണിമൂണ്‍ പാക്കേജ് എന്നിവയാണു പ്രധാനമായും ഉൾപ്പെടുത്തുന്നത്. ഇതു കൂടാതെ വാഗമണ്‍ പ്രദേശവാസികളെ ഉൾപ്പെടുത്തി ഉത്തരവാദിത്വ ടൂറിസത്തിനു മുൻഗണന നൽകും. അടിസ്ഥാന സൗകര്യങ്ങൾ ഏറെയുള്ള വാഗമണ്ണിൽ ഇപ്പോൾ താമസിക്കുന്നതിനായി നിരവധി റിസോർട്ടുകളും ഹോട്ടലുകളുമാണുള്ളത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ താമസ ഭക്ഷണ…
Read Moreഅശ്വതി വാര്യരാണ് നായിക! ഒരുവര്‍ഷം മുന്‍പ് തുടങ്ങിയ തട്ടിപ്പ്; അശ്വതി വാര്യരുടെ തട്ടിപ്പ് ജോറാണ്…
മലയാളികളുടെ ഏറ്റവും വലിയ ആഗ്രഹമെന്തെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ… ഒരു നല്ല ജോലി. കോവിഡ് കാലം തീര്‍ത്ത പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടവരും തിരിച്ചുപിടിച്ചവരും ഏറെ. സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിക്കുന്നവരാണ് ഏറെയും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലയായ റെയില്‍വേയില്‍ തന്നെ ജോലി ലഭിക്കുമെന്ന് ഓഫര്‍ ലഭിച്ചാലോ… മുന്നും പിന്നും തിരിഞ്ഞുനോക്കില്ല നമ്മളില്‍ പലരും. അവിടെയാണ് തട്ടപ്പിന്റെ ഇന്ദ്രജാലവുമായി അശ്വതി വാര്യർ എന്ന യുവതി നടന്നുകയറിയത്. തട്ടിപ്പിന്റെ ട്രാക്കില്‍ അവള് പിടിക്കപ്പെട്ടെങ്കിലും അപ്പോഴേക്കും നിരവധി പേരെ അവര്‍ ട്രാപ്പിലാക്കി കഴിഞ്ഞിരുന്നു. ജോലി തട്ടിപ്പിന്റെ നിരവധി രുപാന്തരങ്ങള് കണ്ടവരാണ് മലയാളികള്‍. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അത് സ്ത്രീയോ പുരുഷനോ ആരുമാകട്ടെ, അവര്‍ പയറ്റുന്നത് എങ്ങിനെയെങ്കിലും സാമ്പത്തികമായി രക്ഷപ്പെടാനുള്ള മലയാളികളുടെ തന്ത്രമാണ്. അതിന് അവരെ വിശ്വസിപ്പിക്കാന്‍ കഴിയുന്ന എന്തും അവര്‍ പയറ്റും. അത്തരമൊരു തട്ടിപ്പാണ് കോഴിക്കോട് കേന്ദ്രീകരിച്ച് നടന്നത്. തുടക്കത്തില്‍ മുക്കം മലയോരഭാഗത്തെ…
Read Moreഅത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നാലര അടി പൊക്കമുള്ള നടന്! ആക്ഷന്‍ പറഞ്ഞ് ഛോട്ടാ വിപിന്‍
2005ൽ വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയ രംഗത്തേക്കു കടന്നുവന്ന നാലര അടി പൊക്കമുള്ള നടനാണ് പി.വി. വിപിൻ. 23 സിനിമകളിൽ വിപിൻ അഭിനയിച്ചു. പിന്നീട് സംവിധാന രംഗത്തേക്കും കടന്നു. 2020ൽ രണ്ട് ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു. ഇപ്പോൾ ഛോട്ടാ വിപിൻ എന്ന പേരിൽ സംവിധാനം ചെയ്ത പോർക്കളം എന്ന മലയാള സിനിമ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്. അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ലോകത്തിലെ രണ്ടാമത്തെ ഉയരം കുറഞ്ഞ സംവിധായകനായി ഇടം പിടിച്ചിരിക്കുകയാണ് ചേർത്തല തൈക്കാട്ടുശേരി സ്വദേശിയായ വിപിൻ. ഇതിനൊപ്പം തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി തോന്ന്യാക്ഷരങ്ങൾ എന്ന പുസ്തകവും പൂർത്തിയാക്കി. പരിമിതികളെ അതിജീവിച്ച് മറ്റുള്ളവർക്കു പ്രചോദനമാകുന്ന മാതൃകയാവുകയാണ് ഈ കലാകാരൻ. ഉയരം കുറഞ്ഞ സംവിധായകന്റെ ചിത്രത്തിൽ നായകനുൾപ്പെടെ പതിനഞ്ചോളം ഉയരം കുറഞ്ഞവർ കൂടി അഭിനയിക്കുന്നു. സമൂഹത്തിൽ ഉയരം കുറഞ്ഞ…
Read More