കോട്ടയം: പാഴ്വസ്തുക്കൾ വീണ്ടും ഉപയോഗപ്രദമെന്നു കാണിച്ചുതരികയാണ് കോട്ടയം മര്യാതുരുത്ത് സ്വദേശി കെ.ജെ. ജോസ് എന്ന ജോസി. പാഴ്വസ്തുക്കളും വർണക്കടലാസുകളും ഉപയോഗിച്ചു അലങ്കാര വസ്തുക്കൾ നിർമിച്ച് ലോക്ഡൗണിലെ ഒഴിവു വേളകൾ ക്രിയാത്മകമാക്കുകയാണ് ഈ കലാകാരൻ. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കടലാസ് കഷ്ണങ്ങളും ചേർത്ത് ജോസി സൃഷ്ടിക്കുന്ന കരകൗശല വസ്തുക്കളുടെ വിശേഷങ്ങൾ പറയാൻ നൂറുനാവാണ് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും. വിവിധ വർണത്തിലും രൂപത്തിലുമുള്ള പൂക്കളും അലങ്കാര വസ്തുക്കളും ജോസിയുടെ കരവിരുതിൽ ഇന്നു പകിട്ടണിഞ്ഞു നിൽക്കുന്നു. കോട്ടയത്തെ ദീപികയുടെ ഹെഡ് ഓഫീസിലേക്കു കയറിയാൽ റിസപ്ഷൻ മുതൽ ജോസിയുടെ കൈവിരുതിൽ ഒരുക്കിയ അലങ്കാര വസ്തുക്കൾ കാണാം. ദീപികയിലെ ഡെസ്പാച്ച് സൂപ്പർവൈസറായ ജോസി വളരെ ആകസ്മികമായാണ് ഈ മേഖലയിലേക്ക് എത്തുന്നത്. ലോക്ഡൗണോടെ വീട്ടിലേക്കു ലോകം ചുരുങ്ങിയപ്പോൾ മകൾ അലങ്കാര വസ്തുക്കൾ നിർമിക്കുന്നത് ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതിനൊപ്പം ചേർന്നു ആദ്യമായി പേപ്പറും പ്ലാസ്റ്റിക് കുപ്പിയും ചേർത്തു ഒരു…
Read MoreCategory: RD Special
നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നുള്ള പഴഞ്ചൊല്ല് തെറ്റാണ്; പാമ്പുകടിച്ചാല്‍ പ്രഥമ ശുശ്രൂഷ ഇങ്ങനെ…
അങ്കമാലി: പാമ്പു കടിയേറ്റാല്‍ ശരീരം അനങ്ങാതിരിക്കുക, ഉറങ്ങാതിരിക്കുക, ഓടാതിരിക്കുക, മദ്യം കഴിക്കാതിരിക്കുക. കാല്പാദത്തില് പാമ്പ് കടിച്ചാല്‍ തുടയുടെ ഭാഗത്തും, കൈപ്പത്തിയില്‍ കടിച്ചാല്‍ കൈമുട്ടിനു മുകളിലും അധികം മുറുകാതെ കെട്ടുക. ചൂണ്ടുവിരല്‍ കടന്നുപോകാവുന്ന മുറുക്കത്തിലായിരിക്കണം കെട്ട്. കടിയേറ്റ ഭാഗത്തെ രക്തം വായ് കൊണ്ട് വലിച്ചെടുക്കുകയോ, ബ്ലെയ്ഡോ മറ്റു മൂര്‍ച്ചയുള്ള വസ്തുക്കളോ ഉപയോഗിച്ച് മുറിവ് വലുതാക്കുകയോ, സോപ്പും വെള്ളവും ഉപയോഗിച്ച് കടിയേറ്റ ഭാഗം കഴുകുകയോ ചെയ്യരുത്. വെള്ളം കുടിക്കാം. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നുള്ള പഴഞ്ചൊല്ല് തെറ്റാണ്. പാമ്പു കടിയേറ്റാല്‍ മിതമായ തോതില്‍ ഭക്ഷണം കഴിക്കുന്നതിന് കുഴപ്പമില്ല.
Read Moreഅഭിനയ പ്രതിഭാസത്തിന് അറുപതാം ജന്മദിനം…
എസ്. മഞ്ജുളാദേവി എന്റെ ലാലുവിനും ഒരു എട്ടു വയസ് മതിയായിരുന്നു. എങ്കിൽ ഇതുപോലെ എന്റെ തൊട്ടടുത്ത് ഉണ്ടാകുമായിരുന്നു അല്ലേ ഏപ്പോഴും. വർഷങ്ങൾക്കു മുന്‍പ് എട്ടു വയസുള്ള കുട്ടിയെ ചൂണ്ടി ഇങ്ങനെ പറഞ്ഞത് സാക്ഷാൽ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയാണ്. സ്നേഹവും വാത്സല്യവും തിങ്ങിവിങ്ങി നിറയുന്ന ആ അമ്മയുടെ മകനു മലയാളത്തിന്റെ മഹാതാരത്തിനു ഇന്നു അറുപതാം പിറന്നാൾ. 1960 മേയ് 21നാണ് മോഹൻലാലിന്റെ ജനനം. ഇടവ ത്തിലെ രേവതി നക്ഷത്രത്തിൽ ജനിച്ച മോഹൻലാലിന്റെ നക്ഷത്ര പ്രകാരമുള്ള പിറന്നാൾ ചൊവ്വാഴ്ചയായിരുന്നു. അഭിനയിച്ചും കാമറയ്ക്കു മുന്നിൽ പലപ്പോഴും അഭിനയിക്കാതെയും വെള്ളിത്തിരയിലും അരങ്ങുകളിലും അത്ഭുതങ്ങൾ തീർക്കുന്ന നടനാണ് മോഹൻലാൽ. ആക്ടിംഗും അണ്ടർ ആക്ടിംഗും നടത്തി പ്രേക്ഷക ലക്ഷങ്ങളെ ശരിക്കുമങ്ങ് വിസ്മയിപ്പിക്കുന്ന നടൻ. മംഗലശേരി നീലകണ്ഠനായും ജഗനാഥനായും മുന്നിൽ വന്നു മീശപിരിക്കുന്പോൾ ആരും കൊതിക്കുന്ന പുരുഷനായി മാറും ഈ നടൻ. ആടിത്തളർന്ന വാനപ്രസ്ഥത്തിലെ തീരെ ദുർബലനായ…
Read Moreകളിപ്പാട്ടം വേണോ..? ചൂടോടെ ഈ ഷെഫ് ഉണ്ടാക്കിത്തരും…
കൊറോണക്കാലത്ത് വീട്ടിലിരുന്ന് വ്യത്യസ്തങ്ങളായ വസ്തുകള്‍ ഉണ്ടാക്കി നോക്കുന്നവരുടെ വാര്‍ത്തകള്‍ ദിനംപ്രതി നമ്മള് കാണാറുണ്ട്. ആണുങ്ങള് പാചകത്തിലാണ് പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതെങ്കില്‍ സ്ത്രീകളാകട്ടെ കുപ്പികളില്‍ തങ്ങളുടെ കലാവിരുത് പ്രകടമാക്കുന്നു. കൃഷിയില്‍ ഒരു കൈ നോക്കുന്നവരുമുണ്ട്. പക്ഷേ ലോക്ക്ഡൗണില്‍ ട്രെൻഡിംഗ് ആയത് പാചകവും കുപ്പികളിലെ കലാവിരുതുമാണെന്ന് മാത്രം. ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നതും ഈ രണ്ടു മേഖലയില്‍ തന്നെയാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ചിന്തിച്ച ഒരു പാചകവിദഗ്ധനുണ്ട് തൊടുപുഴയില്‍. ആണുങ്ങള് പാചകത്തില്‍ മുഴുകിയപ്പോള്‍ പാചകം മാറ്റിവച്ച് പാഴ്വസ്തുക്കളില് പരീക്ഷണം നടത്തുകയാണ് അഖില്‍ ജെ. കൈമള്‍ എന്ന യുവഷെഫ്. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് വാഹനങ്ങളുടെ ചെറുമോഡലുകള്‍ ഉണ്ടാക്കുകയാണ് അഖിലിന്റെ ഇപ്പോഴത്തെ പ്രധാന വിനോദം. അയല്‍വക്കത്തെ കുട്ടികള്‍വേണ്ടി നേരത്തെ കാര്‍ബോര്‍ഡ് ഉപയോഗിച്ച് വാഹനങ്ങളുടെ മാതൃക ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പാഴ്വസ്തുക്കളില് ആദ്യമായിട്ടാണ് പരീക്ഷണം നടത്തുന്നത്. സ്ഫടികം സിനിമയിലെ മോഹൻലാലിന്റെ ലോറി കണ്ട് അതില്‍…
Read Moreവർഷത്തിലൊരിക്കൽ അവനെ ചുമന്നുകൊണ്ട് അവൾ ഭൂമിക്കു മുകളിലേക്ക്; അപ്പോൾ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ജനിക്കും…
’വർഷം മുഴുവനും മണ്ണിനടിയിൽ കഴിഞ്ഞിട്ട് അവൾ അവനെ ചുമന്നുകൊണ്ട് ഭൂമിക്കു മുകളിലേക്ക് വരും, അപ്പോൾ രണ്ടായിരം മുതൽ നാലായിരം വരെ കുഞ്ഞുങ്ങളുടെ ജനനം ഉണ്ടാകും….’- മാവേലിതവള അഥവാ പാതാളതവളയെപ്പറ്റിയാണ് ഇങ്ങനെ ഒരു മുഖവുര. ആയിരക്കണക്കിന് മുട്ടകൾ വിരിഞ്ഞ് അനേകായിരം കുഞ്ഞുങ്ങളുണ്ടാകുമ്പോഴും ഭൂമിയിൽ അപൂർവമായി മാത്രം കാണാൻ വിധിക്കപ്പെട്ട ജീവിയാണ് പാതാള തവള. കേരളത്തിന്റെ ഔദ്യോഗിക തവളയാക്കാൻ ഒരു വർഷം മുമ്പ് ശിപാർശ ചെയ്യപ്പെട്ട പാതാളതവളയെ കഴിഞ്ഞ ദിവസം എരുമേലിയിലെ തുമരംപാറയിൽ കണ്ടെത്തി. നാസികാ ബത്രക്കസ് സഹ്യാദ്രിയെൻസിസ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന പാതാളതവളയെ മുമ്പ് ഇടുക്കി ജില്ലയിലും കോതമംഗലം, എരുമേലി, സൈലന്റ് വാലി, പട്ടിക്കാട്, തൃശൂർ, തമിഴ്നാട്ടിലെ ശങ്കരൻകുടി തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തിയിരുന്നു. തുമരംപാറയിലെ വിവരമറിഞ്ഞ് പ്ലാച്ചേരിയിൽ നിന്ന് വനപാലകരെത്തി തവളയെ പിടികൂടി വനത്തിലേക്ക് തുറന്നുവിട്ടു. അതേസമയം തുമരംപാറയിൽ തവളകളിൽ ഒന്നിനെ മാത്രമാണ് കിട്ടിയത്. ഇണയെ കണ്ടെത്താനായില്ല. വർഷത്തിലൊരിക്കൽ…
Read Moreഈ തുക സര്‍ക്കാരിന്! വിവാഹാഘോഷങ്ങള്‍ ഒഴിവാക്കി പണം ദുരിതാശ്വാസ നിധിയിലേക്കു കൈമാറി ദമ്പതികള്‍; അഭിനന്ദനവുമായി നടന് മമ്മൂട്ടിയും
വിവാഹാഘോഷങ്ങള്‍ക്കായി മാറ്റി വച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി സഹായത്തിന്റെ നല്ല മാതൃകയായി നവദമ്പതികള്‍. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിയായ ബോണി പി. ഫ്രാന്‍സിസും ഇടുക്കി മാങ്കുളം സ്വദേശിനി ചൈതന്യ ബെന്നിയും തമ്മിലുള്ള വിവാഹ നിശ്ചയമാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഇല്ലാതെ നടത്തിയത്. പള്ളിക്കത്തോട്ടിലെ യുവ വ്യാപാരിയായ ബോണി, വിവാഹത്തിനുള്ള പണം വധുവിനൊപ്പമെത്തി എത്തി കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിനാണ് കൈമാറിയത്. ബോണിയുടെയും ചൈതന്യയുടെയും തീരുമാനത്തെ ഒരു നാടു മുഴുവന്‍ അഭിനന്ദനത്തോടെയാണ് സ്വീകരിച്ചത്. പള്ളിക്കത്തോട് മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനായ ബോണിയുടെ തീരുമാനം നടന് മമ്മൂട്ടിയുടെ ചെവിയിലുമെത്തി. അദ്ദേഹം ബോണിയെ അഭിനന്ദനം അറിയിച്ചു.
Read Moreഇന്ന് നഴ്സസ് ദിനം ; കരുതലിന്റെ സ്നേഹസ്പര്ശത്തിന് ഒരുദിനം
ജോബി ബേബി ആതുര സേവനത്തിലൂടെ മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ലോകത്തിനു കാഴ്ചവയ്ക്കുന്ന നഴ്സുമാരുടെ ദിനമാണിന്ന്. ആധുനിക നഴ്സിംഗിന്റെ സ്ഥാപകയും വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നയാളുമായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 ആണ് അന്താരാഷ്ട്ര നഴ്സ് ദിനമായി ആചരിക്കുന്നത്. ‘സ്നേഹത്തിനു സുഖപ്പെടുത്താനാവാത്തതും ഒരു നഴ്സിന് സുഖപ്പെടുത്താൻ കഴിയും’ എന്നൊരു ചൊല്ലുണ്ട്. ജീവിതത്തിൽ ഡോക്ടറുടെയും നഴ്സിന്റെയും സേവനം ലഭിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. ഏറ്റവും പ്രിയപ്പെട്ടരുടെ പോലും സാമീപ്യമില്ലാതെ ഒറ്റയ്ക്കാവുന്ന ജീവിതസന്ധികളെ നേരിടാൻ ചിലപ്പോൾ അവരാണു തുണയാവുക. അങ്ങനെയാണു സ്നേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് നഴ്സുമാർ നമ്മുടെ വേദനകളിൽ സാന്ത്വനമാകുന്നത്. ചരിത്രത്തിൽ ആദ്യമായി നഴ്സുമാർക്ക് ഒരു ദിനം നീക്കിവയ്ക്കുന്നത് 1953ൽ ആണ്. എന്നാൽ, 1974ലാണ് മേയ് 12 ലോക നഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. നഴ്സുമാർ ലോകത്തിന് നൽകിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനാചരണം. അന്തർദേശീയ നഴ്സിംഗ്…
Read Moreനന്മയുള്ള ലോകമേ ഇതാ…! ഭൂമിയിലെ മാലാഖമാർക്ക് ആദരവർപ്പിച്ച് ‘മാലാഖ’
ലോകം മുഴുവൻ കൊറോണ വൈറസ് പരത്തുന്ന ഭീതിയുടെ നിഴലിൽ നിന്നു രക്ഷനേടാൻ ശ്രമിക്കുന്പോൾ ലോകത്തിനു തന്നെ മാതൃകതീർക്കുകയാണ് നഴ്സുമാരുടെ സേവനം. തന്റെ നാട് സുഖം പ്രാപിക്കുന്നതിനായി തങ്ങളെതന്നെ സമർപ്പിച്ചിരിക്കുന്ന ഭൂമിയിലെ മാലാഖമാർക്ക് ആദരവർപ്പിക്കുകയാണ് സംഗീത സംവിധായകൻ ജിതിൻ ബെഥാന്യയും സുഹൃത്തുക്കളും ചേർന്നൊരുക്കിയ മാലാഖ. നന്മയുള്ള ലോകമേ ഇതാ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയതും സംഗീതമൊരുക്കിയതും സംവിധായകൻ കൂടിയായ ജിതിനാണ്. ഷാനി ഷൈനും ജിതിനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. “എനിക്കു രണ്ടു ചേച്ചിമാരാണുള്ളത്- ജിൻസിയും ജീനയും. ജിൻസി ദുബായിയിലും ജീന പൂനെയിലും നഴ്സുമാരാണ്. രണ്ടുപേരും ഇപ്പോൾ കോവിഡ് ഡ്യൂട്ടിയിലാണ്. മുൻപത്തെപ്പോലെ എപ്പോഴും സംസാരിക്കാൻ പറ്റില്ലെങ്കിലും വിളിക്കുന്പോൾ അവിടുത്തെ അവസ്ഥകൾ പറയും. അവരുടെ മാത്രമല്ല ഒപ്പം ജോലി ചെയ്യുന്നവരുടേയും. അതൊക്കെ കേട്ടപ്പോൾ തോന്നിയ ആദരവിന്റെ തുടർച്ചയായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ ആൽബം ചെയ്യാൻ തീരുമാനിച്ചത്. നഴ്സുമാർ നമുക്കായി ചെയ്യുന്ന…
Read Moreകൊറോണക്കാലത്തെ പേരന്റിംഗ്
‘സീമ മോഹന്‍ലാല്‍ കോവിഡ്-19 നെയും ദുരിതങ്ങളെയും കുറിച്ച് നിരന്തരം കേള്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യം കുട്ടികള്‍ക്ക് അമിതമായ ഉത്കണ്ഠയും സങ്കടവും മാനസിക പ്രയാസവുമൊക്കെ ഉണ്ടാക്കിയേക്കാം. ഈ വിഷയത്തില്‍ മാധ്യമങ്ങളിലൂടെ അറിയുന്നതും മുതിര്‍ന്നവര്‍ പറയുന്നതും കുട്ടികള്‍ക്ക് പൂര്‍ണമായും മനസിലാവണമെന്നില്ല എന്നതും അവരുടെ ആശങ്ക വര്‍ധിക്കാന്‍ കാരണമാകാം. കൊറോണക്കാലത്ത്, പേരന്റിംഗില്‍ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളെപ്പറ്റി അറിയാം… ? നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ച് എങ്ങനെ കുട്ടികളോട് സംസാരിച്ചു തുടങ്ങാം സുരക്ഷിതമായ അന്തരീക്ഷത്തില്‍ കുട്ടിക്ക് നിങ്ങളോട് തുറന്ന് സംസാരിക്കാനാവുമെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചിത്രങ്ങളും കഥകളുമൊക്കെ ഇത്തരം സംഭാഷണം തുടങ്ങാന്‍ സഹായിക്കും. കൊറോണയെക്കുറിച്ചും നിലവിലുള്ള അവസ്ഥയെ പറ്റിയും കുട്ടിക്ക് എത്രമാത്രം അറിയാമെന്ന് ലളിതമായ ചോദ്യങ്ങളിലൂടെ മനസിലാക്കി അതിന്റെ തുടര്‍ച്ചയായി സംസാരിച്ച് തുടങ്ങാം. കൊറോണയെപ്പറ്റി മനസിലാകാത്ത ചെറിയ കുട്ടികളാണെങ്കില്‍ അവരോട് ഇതേക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. ? ഏതു രീതിയിലാവണം കുട്ടികളോട് കൊറോണയെക്കുറിച്ച് സംസാരിക്കേണ്ടത് ലോകത്ത് നടക്കുന്ന കാര്യങ്ങളെപ്പറ്റി…
Read Moreവിടവാങ്ങിയത് അനശ്വര പ്രണയനായകന്
ഒരുകാലത്ത് ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമായിരുന്നു ഋഷി കപൂർ. എഴുപതുകളിലും എണ്‍പതുകളിലും അദ്ദേഹം പകര്‍ന്നാടിയ കഥാപാത്രങ്ങളിലധികവും പ്രണയനായകന്മാരുടേതായിരുന്നു. ആരേയും ആകര്‍ഷിക്കുന്ന രൂപഭാവങ്ങൾ, ഗാനരംഗങ്ങളിലെ അനായാസത, ഇതെല്ലാം റൊമാന്റിക് നായകന് എന്ന ഇമേജ് അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തു. ഋഷി കപൂര്‍ ഓര്‍മയാകുമ്പോള്‍ തലമുറ വ്യത്യാസമില്ലാതെ ഇന്ത്യന്‍ യുവത്വം എന്നെന്നും ഓര്‍മിക്കുന്ന നിരവധി ചിത്രങ്ങൾ… ബോബിയിലെ ഹം തും എക് കമരേ മേം… പോലുള്ള ഗാനരംഗങ്ങള്‍ ഇന്നും അനശ്വരമായി നിലനില്‍ക്കുകയാണ്, ഒരു തലമുറയ്ക്കാകെ നൊസ്റ്റാള്‍ജിയ പകര്‍ന്ന്…. ബോളിവുഡിനെ അടക്കിവാണ കപൂര്‍ കുടുംബത്തില്‍ നിന്നുവന്നതുകൊണ്ടു തന്നെ സിനിമാ പ്രവേശനം ഋഷി കപൂറിനെ സംബന്ധിച്ച് അനായാസമായിരുന്നു. പിതാവ് ബോളിവുഡിലെ എക്കാലത്തേയും അനശ്വര നായകന് രാജ്കപൂറിന്റെ ചിത്രങ്ങളിൽ ബാലതാരമായി തുടങ്ങിയ കരിയര്‍ നായകനായും ഒടുവില്‍ സ്വഭാവ നടനായുമൊക്കെയാണ് അവസാനിച്ചത്. മലയാളത്തിന് വന്‍ വിജയം നേടിയ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പായ “ദ ബോഡി’ എന്ന ചിത്രത്തിലാണ് ഋഷി കപൂര്‍…
Read More