പോയിന്‍റ് പങ്കിട്ട് ഇറ്റാലിയൻ ഡെർബി

മിലാൻ: ഇറ്റലിയുടെ ഡെർബി എന്നറിയപ്പെടുന്ന ഇന്‍റർ മിലാൻ-യുവന്‍റസ് പോരാട്ടം ആവേശകരമായ സമനിലയിൽ അവസാനിച്ചു. അവസാന മിനിറ്റിൽ വരെ ആവേശം നിലനിർത്തിയ ഇന്‍റർ മിലാൻ-യുവന്‍റസ് പോരാട്ടത്തിൽ എട്ടു ഗോളുകളാണ് പിറന്നത്. തോൽവി ഉറപ്പിച്ചുനിന്ന യുവന്‍റസിനെ കെനാൻ യിൽഡിസ് നേടിയ രണ്ടു ഗോളുകളാണ് 4-4ന്‍റെ സമനില നല്കിയത്. ആദ്യ പകുതിയിൽ അഞ്ചു ഗോളുകളാണ് പിറന്നത്. സീരി എയുടെ ചരിത്രത്തിൽ ആദ്യ പകുതിയിൽ തന്നെ അഞ്ചു ഗോളുകൾ പിറക്കുന്നത് ആദ്യമായാണ്. ഇതിൽ മൂന്നെണ്ണം ഇന്‍റർ മിലാന്‍റെ വകയായിരുന്നു. പീറ്റർ സിലിൻസ്കി 15-ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി ഇന്‍ററിനെ മുന്നിലെത്തിച്ചു. ഇതിനുള്ള മറുപടി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഡുസാൻ വ്ളാഹോവിച്ച് നൽകി. 26-ാം മിനിറ്റിൽ തിമോത്തി വിയ യുവന്‍റസിനെ ലീഡിലെത്തിച്ചു. ലീഡ് അധികനേരം നിലനിർത്താൻ യുവന്‍റസിനായില്ല. ഹെൻറിക് മിഖിതരാൻ (35’) സമനിലയിലെത്തിച്ചു. 37-ാം മിനിറ്റിൽ സിലിൻസ്കി പെനാൽറ്റി വലയിലെത്തിച്ച് ഇന്‍ററിനെ ഒരിക്കൽക്കൂടി മുന്നിലെത്തിച്ചു.…

Read More

പി.ആര്‍. ശ്രീജേഷ് ബ്രാന്‍ഡ് അംബാസഡര്‍

കൊച്ചി: മുൻ ഇന്ത്യൻ ഹോക്കി താരം പി.ആര്‍. ശ്രീജേഷ് സംസ്ഥാന കായിക മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. കായികമേളയ്ക്കു മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ വീഡിയോയിലെ ഭിന്നശേഷിക്കാരനായ താരം പ്രണവ് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. സമാപന സമ്മേളനം നവംബര്‍ 11ന് വൈകുന്നേരം മഹാരാജാസ് കോളജ് മൈതാനിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫി സമ്മാനിക്കും.

Read More

ബാലൺ ഡി ഓർ പുരസ്കാരം റോഡ്രിക്ക

പാരീസ്: ലോക ഫുട്‍ബോളിലെ ഏറ്റവും മൂല്യമേറിയ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്കാരം സ്പെയിനിന്‍റെ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക്ക്. മികച്ച വനിതാ താരമായി സ്പാനിഷ് ക്ലബ് ബാർസിലോണയുടെ മിഡ്ഫീൽഡർ ഐറ്റാന ബോൺമാറ്റിയെ തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാമത്തെ തവണയാണ് ഐറ്റാന പുരസ്കാരം സ്വന്തമാക്കുന്നത്. പ്രവചനങ്ങളെ അട്ടിമറിച്ച് വിനീഷ്യസ് ജൂണിയർ, ഡാനി കാർവാജൽ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരടങ്ങിയ റയൽ മാഡ്രിഡ് ത്രയത്തെ മറികടന്നാണ് റോഡ്രിയെ തേടി പുരസ്കാരമെത്തിയത്. സമകാലീന ഫുട്ബോളിലെ മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ 28കാരനായ റോഡ്രി യൂറോകപ്പില്‍ സ്പാനിഷ് ടീമിനായും ക്ലബ് ഫുട്ബോളില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കായും ഉജ്ജ്വല പ്രകടനം കാഴ്ചവച്ചു. യൂറോ കപ്പ് കിരീടം ചൂടിയ സ്പാനിഷ് ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു റോഡ്രി. പുരസ്‌കാരം നിര്‍ണയിച്ച കാലയളവില്‍ 12 ഗോളും 15 അസിസ്റ്റും റോഡ്രിയുടെ പേരിലുണ്ട്.മികച്ച യുവതാരത്തിനുള്ള റെയ്മണ്ട് കോപ്പ പുരസ്‌കാരം ബാഴ്സലോണയുടെ സ്പാനിഷ്താരം ലമിന്‍…

Read More

എലൊ റേറ്റിംഗ്; ചരിത്രനേട്ടത്തിൽ ഗ്രാൻഡ് മാസ്റ്റർ അർജുൻ

ചെന്നൈ: ഇന്ത്യൻ ചെസ് ഗ്രാൻഡ് മാസ്റ്റർ അർജുൻ എറിഗെയ്സി ചരിത്ര നേട്ടത്തിൽ. എലൊ റേറ്റിംഗിൽ 2800 പോയിന്‍റ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന നേട്ടമാണ് ഇരുപത്തൊന്നുകാരനായ അർജുൻ സ്വന്തമാക്കിയത്. ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനുശേഷം 2800 എലൊ റേറ്റിംഗ് പോയിന്‍റ് കടക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അർജുൻ എറിഗെയ്സി. യൂറോപ്യൻ ചെസ് ക്ലബ് കപ്പ് 2024ൽ അൽക്കലോയ്ഡിനു വേണ്ടി കളിക്കുന്ന അർജുൻ അഞ്ചാം റൗണ്ടിൽ റഷ്യയുടെ ദിമിത്രി ആൻഡ്രെയ്കിനെ വെള്ള കരുക്കൾകൊണ്ടു തോൽപ്പിച്ചതോടെയാണ് 2800 പോയിന്‍റ് കടന്നത്. മാത്രമല്ല, ഈ ജയത്തിലൂടെ ലൈവ് റേറ്റിംഗ് പട്ടികയിൽ ലോക മൂന്നാം സ്ഥാനത്തേക്കും അർജുൻ ഉയർന്നു. 2800 റേറ്റിംഗ് മാർക്ക് പിന്നിടുന്ന 16-ാമതു താരമാണ് അർജുൻ. റഷ്യയുടെ അലിറേസ ഫിറോസ്ജയാണ് (18 വയസും അഞ്ചു മാസവും) 2800 റേറ്റിംഗ് പോയിന്‍റ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.…

Read More

ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ വീഴ്ത്തി

കൊച്ചി: സതേണ്‍ ഡെർബിയിൽ കൊന്പന്മാർ മുട്ടുമടക്കി. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ വൈരിപ്പോരാട്ടത്തിൽ ബംഗളൂരു എഫ്സി 3-1നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ നിലംപരിശാക്കി. തകർപ്പൻ കളി പുറത്തെടുത്തെടുത്തെങ്കിലും തോൽവി ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല. ഐഎസ്എൽ പത്താം സീസണിൽ കൊച്ചി ടീമിന്‍റെ രണ്ടാം തോൽവിയാണിത്. രണ്ടു തോൽവിയും ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽനെഹ്റു സ്റ്റേഡിയത്തിലാണെന്നതും ദുഃഖകരം. ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പിഴവുകൾ മുതലെടുത്താണ് ബംഗളൂരു രണ്ട് ഗോൾ നേടിയത്. ബംഗളൂരുവിനായി പെരേര ഡയസ് (8’) അന്‍റോണിയോ മെൻഡസ് (74’, 90+4’) എന്നിവർ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി ജെസ്യൂസ് ജിമെനെസ് (45+2’, പെനാൽറ്റി) ആശ്വാസ ഗോൾ കണ്ടെത്തി. തോൽവി അറിയാതെ മുന്നേറുന്ന ബംഗളൂരു ആറു മത്സരങ്ങളിൽനിന്ന് 16 പോയിന്‍റുമായി ലീഗിന്‍റെ തലപ്പത്തു തുടരുന്നു. എട്ടു പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. സദോയ് കളിച്ചില്ല ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മുന്നേറ്റനിരയിലെ സൂപ്പർതാരം നോഹ് സദോയിയെ…

Read More

ക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ദേവും സച്ചിനും കൊച്ചിയില്‍

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ദേവും സച്ചിന്‍ തെന്‍ഡുല്‍ക്കറും ഇന്നും നാളെയും കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് 5.15നു കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്‍ററില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഡൗണ്‍ടൗണിന്‍റെ ‘യുവര്‍ എന്‍കൗണ്ടര്‍ വിത്ത് സക്‌സസ് ഐക്കണ്‍സ്’ എന്ന പരിപാടിയില്‍ കപില്‍ദേവ് പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് 6.45 ന് കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ് സെന്‍റര്‍ കപില്‍ ദേവിന് ഓണററി അംഗത്വം സമ്മാനിക്കും. ചെയര്‍മാന്‍ ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷും മറ്റ് ആര്‍ എസ് സി ഭാരവാഹികളും ചേര്‍ന്ന് അദ്ദേഹത്തിന് 100 ഗ്രാം തൂക്കം വരുന്ന വെള്ളി പതക്കം നല്‍കി സ്വീകരിക്കും. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മുഖാമുഖത്തില്‍ കപില്‍ദേവ് കായികപരിശീലനം നടത്തുന്ന കുട്ടികളുമായി സംവദിക്കും. കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ ഫളാഗ് ഓഫ് ചെയ്യാനാണു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നാളെ രാവിലെ എറണാകുളം…

Read More

സീനിയർ വനിതാ ട്വന്‍റി-20 ക്രിക്കറ്റ്; കേരളത്തിനു മിന്നും ജയം

ലക്നോ: സീനിയർ വനിതാ ട്വന്‍റി-20 ക്രിക്കറ്റിൽ കേരളം 10 വിക്കറ്റിനു സിക്കിമിനെ തകർത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിക്കിം 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 73 റണ്‍സ് എടുത്തു. കേരളം 9.2 ഓവറിൽ വിക്കറ്റു നഷ്ടമില്ലാതെ ജയത്തിലെത്തി. ക്യാപ്റ്റൻ ടി. ഷാനി 34 റണ്‍സുമായും ഐ.വി. ദൃശ്യ 37 റണ്‍സുമായും പുറത്താകാതെ നിന്നു. കേരളത്തിനുവേണ്ടി വിനയ നാല് ഓവറിൽ അഞ്ചു റണ്‍സ് വഴങ്ങി നാലും വിക്കറ്റ് വീതം സ്വന്തമാക്കി.

Read More

ഇന്ത്യൻ വനിതാ ഹോക്കിതാരം റാണി രാംപാൽ വിരമിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ വനിതാ ഹോക്കി മുൻ ക്യാപ്റ്റൻ റാണി രാംപാൽ വിരമിച്ചു. 16 വർഷം നീണ്ട കരിയറിനാണ് ഇരുപത്തൊന്പതുകാരിയായ റാണി വിരാമമിട്ടിത്. 2008ൽ മുതൽ ഇന്ത്യൻ ദേശീയ ടീമിന്‍റെ ഭാഗമാണ് റാണി. 2020 ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തപ്പോൾ റാമിയായിരുന്നു ടീമിന്‍റെ ക്യാപ്റ്റൻ. വനിതാ ഹോക്കി ഇന്ത്യ ലീഗിൽ സൂർമ ഹോക്കി ക്ലബ് ഓഫ് പഞ്ചാബ് ആൻഡ് ഹരിയാനയുടെ മെന്‍ററാണ് റാണി. 2023 മുതൽ അണ്ടർ 17 വനിതാ ടീമിന്‍റെ പരിശീലകയുമാണ്. സായിയിൽ സഹപരിശീലക റോളിലുമുണ്ടായിരുന്നു. നന്പർ 28 റിട്ടയേർഡ് റാണി രാംപാലിനോടുള്ള ആദരസൂചകമായി അവർ അണിഞ്ഞിരുന്ന 28-ാം നന്പർ ജഴ്സി ഹോക്കി ഇന്ത്യ റിട്ടയർ ചെയ്തു. 2020ൽ ഖേൽ രത്നയും പദ്മശ്രീയും നൽകി രാജ്യം ആദരിച്ചിരുന്നു. 2017 ഏഷ്യ കപ്പ്, 2016 ഏഷ്യൻ ചാന്പ്യൻസ് ട്രോഫി, 2016 സൗത്ത് ഏഷ്യൻ ഗെയിംസ്…

Read More

സ്വന്തം തട്ടകത്തിൽ ചിര വൈരികളായ ബംഗളൂരുവുമായി ബ്ലാസ്റ്റേഴിന് ഇന്ന് പോരാട്ടം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ആറാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. ചിര വൈരികളായ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ. അഞ്ചു മത്സരങ്ങളിൽനിന്ന് എട്ടു പോയിന്‍റാണ് കേരള ബ്ലാസ്റ്റേഴ്സിന്. അഞ്ചു മത്സരങ്ങളിൽനിന്നു 13 പോയിന്‍റാണ് ബംഗളൂരുവിനുള്ളത്. നോഹ് സദൗയി-ഖ്വാമെ പെപ്ര-ജെസ്യൂസ് ജിമെനെസ് എന്നിവർ നയിക്കുന്ന വിദേശ ആക്രണ കൂട്ടുകെട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലസ് പോയിന്‍റ്. ഇവർക്കു പിന്നിൽ മധ്യനിരയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും ഇറങ്ങും. ഐഎസ്എൽ 2024-25 സീസണിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് ബംഗളൂരു എഫ്സി. നാലു ജയവും ഒരു സമനിലയുമാണ് ബംഗളൂരുവിന്‍റെ ഇതുവരെയുള്ള പ്രകടനം. പഞ്ചാബ് എഫ്സിയോടു സ്വന്തം തട്ടകത്തിൽ പരാജയപ്പെട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് സീസണ്‍ തുടങ്ങിയത്.

Read More

രഞ്ജി: കേരളത്തിന്‍റെ വേദി മാറ്റി

കോൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്‍റെ മത്സര വേദിയിൽ മാറ്റം. കേരളവും ബംഗാളും തമ്മിൽ ശനിയാഴ്ച മുതൽ നടക്കേണ്ട മത്സരത്തിന്‍റെ വേദിയാണ് മാറ്റിയത്. ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന പ്രവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് വേദിയിലെ മാറ്റം. ബംഗാളിലെ കല്യാണിയിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. ജാദവ്പുർ യൂണിവേഴ്സിറ്റി സ്റ്റേഡിയമാണ് പുതിയ വേദി. കല്യാണിയിൽ നടക്കേണ്ടിയിരുന്ന ബിഹാറിനെതിരായ ബംഗാളിന്‍റെ ആദ്യ ഹോം മത്സരം മഴയെത്തുടർന്ന് ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.

Read More