ടൊറന്റോ: ഫിഡെ 2024 കാൻഡിഡേറ്റ്സ് ചെസിന്റെ ആദ്യ റൗണ്ടിൽ ചൈനീസ് വനിതാ ഗ്രാൻസ് മാസ്റ്റർ ടാൻ സോങ്യിക്കു മാത്രമേ ജയം നേടാൻ സാധിച്ചുള്ളൂ. വനിതാ വിഭാഗത്തിൽ ചൈനയുടെ ലീ ടിംഗ്ജിയെ സോങ്യി തോൽപ്പിച്ചു. ഇന്ത്യൻ താരങ്ങളായ ആർ. വൈശാലിയും കൊനേരു ഹംപിയും തമ്മിൽ നടന്ന മത്സരമുൾപ്പെടെ ബാക്കി എല്ലാ പോരാട്ടങ്ങളും സമനിലയിൽ കലാശിച്ചു. ഓപ്പണ്‍ വിഭാഗത്തിൽ (പുരുഷ) ഇന്ത്യയുടെ ഡി. ഗുകേഷും വിദിത് ഗുജറാത്തിയും തമ്മിലുള്ള മത്സരവും സമനിലയിൽ പിരിഞ്ഞു. ഓപ്പണ്‍ വിഭാഗത്തിലെ ആദ്യ റൗണ്ടിൽ ആർക്കും ജയം നേടാൻ സാധിച്ചില്ല. ആർ. പ്രജ്ഞാനന്ദയും അലിറേസ ഫിരോസ്ജയും തമ്മിലുള്ള പോരാട്ടവും സമനിലയിൽ കലാശിച്ചു.
Read MoreCategory: Sports
ചെന്നൈക്ക് എതിരേ സൺറൈസേഴ്സിനു ജയം
ഹൈദരാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം സീസണിണിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മിന്നും ജയം. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ ആറ് വിക്കറ്റിന് സൺറൈസേഴ്സ് കീഴടക്കി. സ്കോർ: ചെന്നൈ സൂപ്പർ കിംഗ്സ് 165/5 (20). സൺറൈസേഴ്സ് ഹൈദരാബാദ് 166/4 ( 18.1). 36 പന്തിൽ ഒരു സിക്സും നാല് ഫോറും അടക്കം 50 റൺസ് എടുത്ത എയ്ഡൻ മാർക്രമാണ് സൺറൈസേഴ്സ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. അഭിഷേക് ശർമ 12 പന്തിൽ നാല് സിക്സും മൂന്ന് ഫോറും അടക്കം 37 റൺസ് നേടി. അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദ മാച്ച്. ട്രാവിസ് ഹെഡ് (24 പന്തിൽ 31), നിതീഷ് കുമാർ റെഡ്ഡി (എട്ട് പന്തിൽ 14 നോട്ടൗട്ട്) എന്നിവരും സൺറൈസേഴ്സിനു വേണ്ടി തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ തുടക്കം സുഖകരമല്ലായിരുന്നു. ഒന്‍പത്…
Read Moreബ്ലാസ്റ്റേഴ്സ് ഗോഹട്ടിയിൽ
ഗോഹട്ടി: ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിലെ 21-ാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു കളത്തിൽ. ഹൈലാൻഡേഴ്സ് എന്നറിയപ്പെടുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് എതിരേ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം. പ്ലേ ഓഫ് എലിമിനേറ്റർ ബെർത്ത് ഉറപ്പിച്ചെങ്കിലും ഫോം കണ്ടെത്താൻ വിഷമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. 2024 കലണ്ടർ വർഷത്തിൽ ലീഗിൽ കളിച്ച എട്ട് മത്സരങ്ങളിൽ ആറിലും കൊച്ചി സംഘം പരാജയപ്പെട്ടു. ഏറ്റവും ഒടുവിലായി ഈസ്റ്റ് ബംഗാളിനോട് ഹോം ഗ്രൗണ്ടിൽ 4-2നു തോറ്റശേഷമാണ് ബ്ലാസ്റ്റേഴ്സ് ഗോഹട്ടിയിൽ എത്തിയിരിക്കുന്നത്. 20 മത്സരങ്ങളിൽനിന്ന് 30 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്. 19 മത്സരങ്ങളിൽ 20 പോയിന്റുമായി 11-ാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. ഈ മാസം 12ന് ഹൈദരാബാദ് എഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് മത്സരം.
Read Moreഈ പന്തിൽ എന്ത് സംഭവിച്ചു ? അംക്രിഷ് രഘുവംശിയുടെ ഒരു ഷോട്ട് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു
ഐപിഎൽ ട്വന്റി-20യിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി അരങ്ങേറ്റ മത്സരത്തിൽ കൗമാരക്കാരനായ അംക്രിഷ് രഘുവംശിയുടെ ഒരു ഷോട്ടാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിലെ സജീവ ചർച്ച. സ്വാഗ്ഷോട്ടിന്റെയോ സ്കൂപ്പിന്റെയൊ ഒക്കെ മണമുള്ള ഒരു പ്രത്യേകതരം ഷോട്ട്. ഈ പന്തിൽ എന്ത് സംഭവിച്ചെന്നത് മത്സരത്തിനുശേഷമാണ് ഏറെ ചർച്ചയായത്. കാരണം ആ പന്ത് ഡീപ്പ് തേർഡ്മാനിനു മുകളിലൂടെ അതിർത്തി കടന്നു. അത് എങ്ങനെ സംഭവിച്ചു എന്നതാണ് പ്രധാന ചർച്ചാവിഷയം. കാരണം, രഘുവംശി ആ ഷോട്ടിനായി ബാറ്റ് പിടിച്ച രീതിതന്നെ. സ്ലോഗ്, സ്കൂപ് ഷോട്ടുകൾക്കായി ബാറ്റ് പിടിക്കുന്ന രീതിയിൽ ബാറ്റർമാർ മാറ്റംവരുത്താറുണ്ട്. എന്നാൽ, രഘുവംശി ബാറ്റ് പിടിച്ചത് ക്രോസ് കൈവരുന്ന രീതിയിൽ (ചിത്രം കാണുക). ഡൽഹി ക്യാപ്പിറ്റൻസിന് എതിരേയായിരുന്നു രഘുവംശിയുടെ ഈ ഷോട്ട്. റാസിഖ് സലാം എറിഞ്ഞ 11-ാം ഓവറിന്റെ മൂന്നാം പന്തായിരുന്നു അത്. രഘുവംശിയുടെ ആ സിക്സർ കണ്ട്…
Read Moreഅടിച്ച് പറപ്പിച്ച് ശശാങ്ക് സിംഗ്; പഞ്ചാബ് കിംഗ്സിന് ത്രില്ലർ ജയം
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്സിന് ത്രില്ലർ ജയം. ശശാങ്ക് സിംഗ് നടത്തിയ ആക്രമണ ബാറ്റിംഗിലൂടെ പഞ്ചാബ് മൂന്ന് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി. 29 പന്തിൽ നാല് സിക്സും ആറ് ഫോറും അടക്കം 61 റൺസുമായി പുറത്താകാതെ നിന്ന ശശാങ്ക് സിംഗാണ് പഞ്ചാബ് കിംഗ്സിന്റെ ജയം സാധ്യമാക്കിയത്. സ്കോർ: ഗുജറാത്ത് 199/4 (20). പഞ്ചാബ് 200/7 (19.5). പഞ്ചാബിനായി പ്രഭ്സിംറൻ സിംഗ് (24 പന്തിൽ 35), അഷുതോഷ് ശർമ (17 പന്തിൽ 31) എന്നിവരും തിളങ്ങി. ഗിൽ റിക്കാർഡ് ടോസ് നഷ്ടപ്പെട്ട ഗുജറാത്ത് ടൈറ്റൻസിന് ആദ്യം ക്രീസിൽ എത്തേണ്ടിവന്നു. ഫ്ളാറ്റ് വിക്കറ്റിന്റെ ആനുകൂല്യം മുതലാക്കുക എന്നതായിരുന്നു പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശിഖർ ധവാന്റെ തന്ത്രം. മൂന്നാം ഓവറിന്റെ അവസാന പന്തിൽ വൃദ്ധിമാൻ സാഹയെ (11) വീഴ്ത്തി കഗിസൊ റബാഡ പഞ്ചാബിന് മുൻതൂക്കം നൽകുകയും ചെയ്തു.…
Read Moreസൂര്യകുമാർ റിട്ടേൺസ്
മുംബൈ: ട്വന്റി-20 ക്രിക്കറ്റിൽ ലോക ഒന്നാം നന്പർ ബാറ്ററായ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ചേരുന്നു. ഐപിഎൽ 2024 സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈക്ക് ആശ്വാസമാകുന്നതാണ് സൂര്യയുടെ തിരിച്ചുവരവ്. സൂര്യകുമാർ ഞായറാഴ്ച ഡൽഹിക്കെതിരായ മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ട്. കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് സീസണിൽനിന്ന് ഇതുവരെ വിട്ടുനിൽക്കുകയായിരുന്നു സൂര്യകുമാർ. വെടിക്കെട്ട് ബാറ്ററായ സൂര്യയുടെ തിരിച്ചുവരവ് മുംബൈയുടെ ശനിദശ അവസാനിപ്പിക്കുമെന്നാണ് ആരാധക പ്രതീക്ഷ. 2023 ഡിസംബറിൽ ദക്ഷിഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20യിലാണ് സൂര്യകുമാറിന് പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്കു വിധേയനായ സൂര്യകുമാർ വിശ്രമത്തിനുശേഷം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്നു.
Read Moreഐപിഎല്ലിലെ ഏറ്റവും ഉയർന്ന രണ്ടാമത് സ്കോർ കെകെആറിന്
വിശാഖപട്ടണം: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ പിറന്ന മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റണ്‍സ് റൈഡ്. ഡൽഹി ക്യാപ്പിറ്റൽസിന് എതിരേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കെകെആർ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 272 റണ്‍സ്. മാർച്ച് 27ന് മുംബൈ ഇന്ത്യൻസിന് എതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദ് 277 റണ്‍സ് അടിച്ചതാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ. കൃത്യം ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയും ടീം ടോട്ടൽ 270 കടക്കുന്നതിനാണ് ഐപിഎൽ ആരാധകർ സാക്ഷ്യംവഹിച്ചത്. പടുകൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഡൽഹി ക്യാപ്പിറ്റൽസിന് 17.2 ഓവറിൽ 166 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. അതോടെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 106 റൺസിന്റെ ആധികാരിക ജയം സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിനു ശേഷം 2024 ഐപിഎല്ലിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിക്കുന്ന രണ്ടാമത് ടീമായി…
Read Moreഅവസാന ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 2-4ന് ഈസ്റ്റ് ബംഗാളിനോടു തോറ്റു
കൊച്ചി: ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിൽ സ്വന്തം തട്ടകത്തിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു നാണംകെട്ട തോൽവി. 4-2ന് ഈസ്റ്റ് ബംഗാളിനോടാണ് ബ്ലാസ്റ്റേഴ്സ് പൊട്ടിയത്. ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിൽ രേഖപ്പെടുത്തപ്പെട്ട ഒരു ഗോൾ സെൽഫിലൂടെ പിറന്നതായിരുന്നു എന്നതും ശ്രദ്ധേയം. ഫെഡോർ ചെർണിച്ചിലൂടെ 23ാം മിനിറ്റിൽ ലീഡ് നേടിയശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ഈസ്റ്റ് ബംഗാളിനായി സാവൂൾ ക്രെസ്പോയും (45’ പെനാൽറ്റി, 71’) നെറോം മഹേഷ് സിംഗും (82’, 87’) ഇരട്ട ഗോൾ സ്വന്തമാക്കി. 2024 കലണ്ടർ വർഷത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആറാം തോൽവിയാണ്. നവോച്ച സിംഗ്, ജീക്സണ് സിംഗ് എന്നിവർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് ആക്കം കൂട്ടി. 74-ാം മിനിറ്റ് മുതൽ ബ്ലാസ്റ്റേഴ്സിന്റെ അംഗബലം ഒന്‍പതായി ചുരുങ്ങിയിരുന്നു. പ്ലേ ഓഫ് സാധ്യത ജയത്തോടെ 20 മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായി ഈസ്റ്റ് ബംഗാൾ പ്ലേ ഓഫ് സാധ്യത…
Read Moreക്രിസ്റ്റ്യാനോയ്ക്ക് 65-ാം ഹാട്രിക്ക്; കരിയറിൽ 885 ഗോളും
റിയാദ്: സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിക്കുവേണ്ടി തുടർച്ചയായ രണ്ട് മത്സരത്തിൽ ഹാട്രിക് സ്വന്തമാക്കി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഭ ക്ലബ്ബിനെതിരായ മത്സരത്തിൽ 11, 21, 42 മിനിറ്റുകളിലായിരുന്നു റൊണാൾഡോ ഗോൾ നേടിയത്. കരിയറിൽ റൊണാൾഡോയുടെ 65-ാം ഹാട്രിക്കാണ്. മത്സരത്തിൽ അൽ നസർ 8-0ന്റെ ഏകപക്ഷീയ ജയം സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തിൽ അൽ തായ് എഫ്സിക്ക് എതിരേയായിരുന്നു റൊണാൾഡോയുടെ ഹാട്രിക്. കരിയറിൽ 885 ഗോളിലും റൊണാൾഡോ ഇതോടെ എത്തി. 900 ഗോളിലേക്ക് 15 എണ്ണത്തിന്റെ കുറവ് മാത്രമാണുള്ളത്. സൗദി പ്രൊ ലീഗിൽ 29 ഗോളും 10 അസിസ്റ്റും സിആർ7നുണ്ട്. ടോപ് സ്കോറർ, ടോപ് അസിസ്റ്റ് പട്ടികകളിൽ ഒന്നാം സ്ഥാനത്താണ്.
Read Moreഫിഡെ കാൻഡിഡേറ്റ് 2024 ടൂർണമെന്റിന്റെ ഉദ്ഘാടനം നാളെ
കറുപ്പും വെളുപ്പും നിറങ്ങളാൽ ഇടകലർന്ന സമചതുരാകൃതിയിലുള്ള 64 കളങ്ങൾ, രാജാവും റാണിയുമടങ്ങുന്ന ആറ് തരത്തിലുള്ള 16 കരുക്കളുമായി ബോർഡിന്റെ ഇരുവശങ്ങളിൽ രണ്ട് മാസ്റ്റേഴ്സ്. കളത്തിൽ കരുക്കൾ നീങ്ങുന്നതിനു മുന്‍പ് മൂന്ന് ഡസനിലധികം നീക്കങ്ങൾ അകക്കണ്ണിൽ കാണാനുള്ള കഴിവ്… അതെ, ലോക ചെസ് ചാന്പ്യനെ വെല്ലുവിളിക്കാൻ ആരാണ് യോഗ്യർ എന്നു നിശ്ചയിക്കുന്ന ഫിഡെ 2024 കാൻഡിയേറ്റ് ചെസ് ടൂർണമെന്റിന് നാളെ ഒൗദ്യോഗികമായി മിഴിതുറക്കും. കാനഡയിലെ ടൊറന്റോയിലാണ് 2024 കാൻഡിഡേറ്റ് ടൂർണമെന്റ്. നാളെ ഉദ്ഘാടനവും നാളകഴിഞ്ഞ് മുതൽ പോരാട്ടവും നടക്കും. നിലവിലെ ലോക പുരുഷ ചാന്പ്യനായ ചൈനയുടെ ഡിങ് ലിറനെയും വനിതാ ചാന്പ്യയായ ജു വെൻജുനെയും വെല്ലുവിളിക്കാൻ ആരാണ് എത്തുക എന്ന് നിശ്ചയിക്കുന്നതാണ് കാൻഡിഡേറ്റ് പോരാട്ടം. അഞ്ച് ഇന്ത്യക്കാർ കാൻഡിഡേറ്റ് ടൂർണമെന്റിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി അഞ്ച് ഇന്ത്യക്കാർ ഇത്തവണയുണ്ടെന്നതാണ് ശ്രദ്ധേയം. ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് ഇന്ത്യക്കാർ കാൻഡിഡേറ്റ് ടൂർണമെന്റിൽ ഒന്നിച്ച്…
Read More