ആരാധകർ എം.എസ്. ധോണിയെ സ്നേഹത്തോടെ വിളിക്കുന്നത് തല എന്ന്. ക്യാപ്റ്റനായിരുന്നപ്പോൾ കാഴ്ചവച്ച ബുദ്ധികൂർമത ഈ വിളിക്കൊരു കാരണമായി. 43-ാം വയസിലേക്ക് മൂന്ന് മാസത്തിന്റെ അകലം മാത്രമുള്ളപ്പോഴും വിന്റേജ് ഷോട്ടുകളുമായി ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ആരാധകരെ ആവേശത്തിലാക്കുകയാണ് തല. അതോടെ തലൈവർക്ക് വണക്കമെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം പറഞ്ഞു… ഡൽഹി ക്യാപ്പിറ്റൽസിന് എതിരേ ധോണി നടത്തിയ കടന്നാക്രമണമാണ് ആരാധകരെ കോരിത്തരിപ്പിച്ചത്. 16 പന്തിൽ മൂന്ന് സിക്സും നാല് ഫോറും അടക്കം 37 റണ്‍സുമായി ധോണി പുറത്താകാതെനിന്ന മത്സരത്തിൽ പക്ഷേ, ചെന്നൈ 20 റണ്‍സിനു പരാജയപ്പെട്ടു. ചെന്നൈയുടെ തോൽവിയേക്കാൾ വിന്റേജ് ധോണിയുടെ ബാറ്റിംഗായിരുന്നു ആരാധകരെ ആവേശത്തിലാക്കിയത്. ദക്ഷിണാഫ്രിക്കൻ പേസർ ആൻറിക് നോർക്കിയ എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും ധോണി നേടി. അതിൽ ഒരു സിക്സ് ഒറ്റകൈയാലുള്ളതായിരുന്നു. ധോണിക്ക് പരിക്കോ? ഡൽഹിക്ക് എതിരായ ഇന്നിംഗ്സിനുശേഷം ഗാലറിയെ അഭിവാദ്യം…
Read MoreCategory: Sports
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം ജയം
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം എഡിഷനിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം ജയം. മുംബൈ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് രാജസ്ഥാൻ കീഴടക്കി. ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിൽ ഇറങ്ങുന്ന മുംബൈ ഇന്ത്യൻസ് 17-ാം സീസണിൽ വഴങ്ങുന്ന തുടർച്ചയായ മൂന്നാം തോൽവിയാണ്. 2024 സീസണിൽ ഇതുവരെ ജയം നേടാത്ത ഏക ടീമും മുംബൈ മാത്രമാണ്. സ്കോർ: മുംബൈ ഇന്ത്യൻസ് 125/9 (20). രാജസ്ഥാൻ റോയൽസ് 127/4 (15.3). ചെറിയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാനു വേണ്ടി റിയാൻ പരാഗ് (39 പന്തിൽ 54 നോട്ടൗട്ട്) ടോപ് സ്കോററായി. യശസ്വി ജയ്സ്വാൾ (10), ജോസ് ബട്ലർ (13), സഞ്ജു സാംസൺ (12), ആർ. അശ്വിൻ (16) എന്നിവരുടെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടപ്പെട്ടത്. രാജസ്ഥാൻ റോയൽസിന്റെ ട്രെന്റ് ബോൾട്ട് മിന്നൽപ്പിണരായപ്പോൾ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് ബോൾട്ട് ഇളകിത്തെറിക്കുന്നതാണ് വാങ്കഡെ…
Read Moreസ്വന്തം റിക്കാര്‍ഡ് തിരുത്തി റിക്കാര്‍ഡിൽ ബൊപ്പണ്ണ സ്റ്റൈൽ
മയാമി: സ്വന്തം റിക്കാര്‍ഡ് തിരുത്തി ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം രോഹന് ബൊപ്പണ്ണ. മയാമി ഓപ്പണ്‍ എടിപി മാസ്റ്റേഴ്സ് 1000 കിരീടം നേടുന്ന പ്രായം കൂടിയ കളിക്കാരന് എന്ന സ്വന്തം റിക്കാര്‍ഡാണ് നാല്‍പ്പത്തിനാലുകാരനായ ബൊപ്പണ്ണ തിരുത്തിയത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയുടെ മാറ്റ് എബ്ഡനൊപ്പം ഇന്ത്യന്‍ വെല്‍സ് ഡബിള്‍സ് കിരീടം നേടിയതിന്റെ റിക്കാര്‍ഡ് ഇത്തവണ തിരുത്തി. മൂന്നു സെറ്റ് നീണ്ട ഫൈനലില്‍ ക്രൊയേഷ്യയുടെ ഇവാന് ഡോഡിച്ച്-അമേരിക്കയുടെ ഓസ്റ്റിന്‍ ക്രാജിചെക് കൂട്ടുകെട്ടിനെ 6-7, 6-3, 10-6ന് തകര്‍ത്താണ് ബൊപ്പണ്ണ-എബ്ഡന്‍ സഖ്യം ഇത്തവണ ജേതാക്കളായത്. ഈ ജയത്തോടെ ഇവര്‍ പുരുഷ ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ബൊപ്പണ്ണയുടെ 14-ാമത്തെ എടിപി മാസ്റ്റേഴ്സ് 1000 ഫൈനലാണ്. എടിപി ടൂര്‍ ലെവലില്‍ ഇന്ത്യന്‍ താരത്തിന്റെ 63-ാമത്തെ ഫൈനലും. ലിയാണ്ടര്‍ പേസിനുശേഷം ഒമ്പത് എടിപി മാസ്റ്റേഴ്സ് ടൂര്‍ണമെന്റുകളിലും ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്.
Read Moreചെമ്പട ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂളിനു ജയം. ഹോം മത്സരത്തില്‍ ലിവര്‍പൂള്‍ 2-1ന് ബ്രൈറ്റണിനെ കീഴടക്കി. ഒരു ഗോളിനു പിന്നില്‍ നിന്നശേഷം ലൂയിസ് ഡിയസ് (27′), മുഹമ്മദ് സല (65′) എന്നിവരുടെ ഗോളുകളിലായിരുന്നു ലിവര്‍പൂളിന്റെ ജയം. 67 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. മറ്റ് മത്സരങ്ങളില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയം കൈവിട്ടു. ചെല്‍സി 2-2ന് ബേണ്‍ലിയുമായി സമനിലയില്‍ പിരിഞ്ഞപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയമോഹം ബ്രെന്റ്ഫോഡ് തകര്‍ത്തു, മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാം 2-1ന് ലൂട്ടന്‍ ടൗണിനെ തോല്‍പ്പിച്ചു.
Read Moreകൂസലില്ലാതെ ലെവര്കൂസന്
മ്യൂണിക്/ലെവര്കൂസന്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ കിരീടത്തോട് അടുത്ത് ബെയര്‍ ലെവര്കൂസന്. ബയേണ്‍ മ്യൂണിക്കിന് സ്വന്തം കളത്തിലെ തോല്‍വിയോടെ കിരീടപ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. ലീഗില്‍ ഇനി ഏഴു മത്സരങ്ങള്‍ കൂടിയുണ്ട്. ഹോഫന്ഹൈമിനെതിരേ സ്വന്തം കളത്തില്‍ അവസാന മിനിറ്റുകളില്‍ രണ്ടു ഗോളടിച്ച് ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെയര്‍ ലെവര്കൂസന് 2-1ന്റെ ജയം സ്വന്തമാക്കി. ജയത്തോടെ ലെവര്കൂസന് 73 പോയിന്റായി. ഈ സീസണില്‍ തോല്‍വി അറിയാതെ ലെവര്‍കൂസന്റെ 39-ാം മത്സരമായിരുന്നു. 1999-2000 സീസണില്‍ ആകെ നേടിയ 73 പോയിന്റ് എന്ന ക്ലബ് റിക്കാര്‍ഡിലാണ് ലെവര്കൂസന് ഇപ്പോള്‍. യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകളില്‍ തോല്‍വി അറിയാതെയുള്ള കണക്കില്‍ ലെവര്കൂസന് രണ്ടാമതെത്തി. 2004-05 സീസണില്‍ ഇന്റര്‍ മിലാന് നേടിയ 38 തോല്‍വി അറിയാതെയുള്ള മത്സരങ്ങളുടെ റിക്കാര്‍ഡാണ് മറികടന്നത്. 2011-12 സീസണില്‍ തോല്‍വി അറിയാതെ 42 മത്സരങ്ങള്‍ കളിച്ച യുവന്റസാണ് മുന്നില്‍.മറ്റൊരു മത്സരത്തില്‍ ബയേണ്‍…
Read Moreബ്രസീലിന്റെ പുതിയ പെലെ; എൻഡ്രിക് റിക്കാർഡുകളുടെ കളിത്തോഴൻ
മാഡ്രിഡ്: ബ്രസീലിന്റെ പുതിയ പെലെ എന്ന് ഇതിനോടകം പേരെടുത്ത എൻഡ്രിക്കിന്റെ മറ്റൊരു മിന്നും പ്രകടനത്തിന് ഫുട്ബോൾ ലോകം സാക്ഷ്യംവഹിച്ചു. മാഡ്രിഡിലെ സാന്റിയാഗൊ ബർണബ്യൂവിൽ അരങ്ങേറിയ രാജ്യാന്തര സൗഹൃദ മത്സരത്തിൽ സ്പെയിനും ബ്രസീലും 3-3ന് സമനിലയിൽ പിരിഞ്ഞു. രണ്ട് ഗോളിനു പിന്നിൽനിന്ന കാനറികൾക്കുവേണ്ടി രണ്ടാം ഗോൾ നേടിയത് പതിനേഴുകാരനായ എൻഡ്രിക് ആയിരുന്നു. സ്പെയിനിനായ റോഡ്രി (12’, 87’) രണ്ട് പെനാൽറ്റി ഗോൾ സ്വന്തമാക്കി. ഒരു ഗോൾ ഡാനി ഓൾമൊയുടെ (36’) വകയായിരുന്നു. എൻഡ്രിക്കിനൊപ്പം (50’) റോഡ്രിഗൊ (40’), ലൂകാസ് പക്വെറ്റ (90+6’) എന്നിവരും ബ്രസീലിനായി ഗോൾ നേടി. റൊണാൾഡോയ്ക്കുശേഷം (1994) ബ്രസീൽ സീനിയർ ടീമിൽ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം, കാനറികൾക്കായി 57 വർഷത്തിനിടെ കളത്തിലിറങ്ങുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരൻ, വെംബ്ലി സ്റ്റേഡിയത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം തുടങ്ങിയ റിക്കാർഡുകൾ ഇതിനോടകം എൻഡ്രിക് സ്വന്തമാക്കിയിട്ടുണ്ട്. നാല്…
Read Moreഐപിഎല്ലിൽ ആദ്യരണ്ട് മത്സരങ്ങളിലും ജയം സ്വന്തമാക്കി ക്യാപ്റ്റനും ശിഷ്യനും…
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സ് പുതിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ കീഴിൽ ആദ്യരണ്ട് മത്സരങ്ങളിലും ജയം സ്വന്തമാക്കി. സീസണ് ഉദ്ഘാടനത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ കീഴടക്കിയ സിഎസ്കെ, രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 63 റണ്‍സിനു കീഴടക്കി. ഐപിഎല്ലിൽ ക്യാപ്റ്റനായി ഋതുരാജിന് നൂറുമേനി ജയം. എന്നാൽ, കളത്തിൽ ഋതുരാജ് ഏകപക്ഷീയമായി ക്യാപ്റ്റന്റെ അധികാരം ഉപയോഗിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ഓരോ കാര്യങ്ങളിലും എം.എസ്. ധോണിയുടെ നിർദേശം ഋതുരാജ് തേടുന്നത് കാണാം. എന്നാൽ, എല്ലാ തീരുമാനങ്ങൾക്കും ധോണിയുടെ അനുമതി ഋതുരാജ് തേടാറില്ല എന്നതും ശ്രദ്ധേയം. ക്യാപ്റ്റൻ എന്ന നിലയിൽ ആദ്യരണ്ട് മത്സരങ്ങളിലും ഋതുരാജ് മികവ് പുലർത്തി എന്നു വിലയിരുത്താം. കാരണം, എം.എസ്. ധോണിയുടെ അഭിപ്രായങ്ങൾ മാനിക്കുന്നതിനൊപ്പം സ്വന്തമായി ഫീൽഡിംഗ് നിയന്ത്രണം, ബാറ്റിംഗ് ഓർഡർ ഉൾപ്പെടെ നിശ്ചയിക്കാനുള്ള ദീർഘവീക്ഷണവും ഋതുരാജ് ഇതിനോടകം വെളിപ്പെടുത്തി. ടാക്റ്റിക്കൽ മാസ്റ്റർസ്ട്രോക്ക് ആർസിബിക്ക് എതിരേ…
Read Moreഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ഹൈദരാബാദ്: വന്നവർ വന്നവർ ബാറ്റെടുത്ത് കലിതുള്ളിയതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റിക്കാർഡ് കുറിക്കപ്പെട്ടു. മുംബൈ ഇന്ത്യൻസിനെ തല്ലിത്തകർത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 277 റണ്‍സ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 2013ൽ പൂന വാരിയേഴ്സിന് എതിരേ നേടിയ 263/5 എന്ന റിക്കാർഡാണ് തകർന്നത്. അടിയും തിരിച്ചടിയും തീപ്പൊരി സൃഷ്ടിച്ച മത്സരത്തിൽ സൺറൈസേഴ്സ് 31 റൺസിന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. തിലക് വർമ്മ (34 പന്തിൽ 64), ടീം ഡേവിഡ് (22 പന്തിൽ 42 നോട്ടൗട്ട് ), ഇഷാൻ ശർമ (13 പന്തിൻ 34) എന്നിവരാണ് തിരിച്ചടിക്ക് നേതൃത്വം നൽകിയത്. 523 റൺസ് പിറന്ന റിക്കാർഡ് മത്സരത്തിനാണ് ഐപിഎൽ വെടിക്കെട്ട് സാക്ഷ്യം വഹിച്ചത്. സ്കോർ: സൺറൈസേഴ്സ് 277/3 (20). മുംബൈ…
Read Moreഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന് ചെന്നൈയിൽ
ചെന്നൈ: ഒരു വ്യാഴവട്ടത്തിനുശേഷം ഐപിഎൽ കലാശപ്പോരാട്ടം ചെന്നൈയിലേക്കു മടങ്ങിയെത്തുന്നു. പ്രസിദ്ധമായ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ മേയ് 26 നാണ് ആവേശക്കിരീടം ലക്ഷ്യമിട്ടുള്ള പോര്. 2011ലും 2012ലും ഫൈനൽമത്സരത്തിന് ആതിഥ്യം വഹിച്ചത് ചെന്നൈ ആയിരുന്നു. അഞ്ചുതവണ കിരീട ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോംഗ്രൗണ്ടായ ചെന്നൈയിൽത്തന്നെയാണ് രണ്ടാം ക്വാളിഫയറും, മേയ് 24ന്. ആദ്യ ക്വാളിഫയർ 21ന് അഹമ്മദാബാദിലാണ്. പിറ്റേന്ന് ഇതേ വേദിയിൽ എലിമിനേറ്ററും നടത്തുമെന്ന് രണ്ടാംപാദ മത്സരക്രമങ്ങൾ പ്രഖ്യാപിച്ച് സംഘാടകർ അറിയിച്ചു. ഏപ്രിൽ എട്ടിന് ചെന്നൈ സൂപ്പർ കിംഗ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ കോൽക്കത്തയിൽ ഏറ്റുമുട്ടുന്നതോടെ രണ്ടാംപാദ മത്സരങ്ങൾ തുടങ്ങും. മാർച്ച് 22 നു തുടങ്ങി ഏപ്രിൽ എഴുവരെയുള്ള ആദ്യഘട്ട മത്സരക്രമം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രണ്ടു ഘട്ടങ്ങളിലായി മത്സരക്രമം നിശ്ചയിച്ചത്.
Read Moreടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഗോഹട്ടി: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിലെ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യ മുന്നേറിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാച്ച്. യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. മൂന്നാം റൗണ്ടിലെത്തിയാൽ 2027 എഎഫ്സി ഏഷ്യൻ കപ്പിനു നേരിട്ട് യോഗ്യത ലഭിക്കും. ഇന്ത്യയെ മൂന്നാം റൗണ്ടിൽ എത്തിച്ചില്ലെങ്കിൽ, അഞ്ചുവർഷത്തെ അധ്വാനത്തിൽ ഇവിടെ ചെയ്ത എല്ലാ കാര്യങ്ങളിലും അന്തസോടെ, അഭിമാനത്തോടെ ഞാൻ പോകും. ഞാൻ എന്റെ സ്ഥാനം മറ്റൊരാൾക്ക് വിട്ടുകൊടുക്കും. മൂന്നാം റൗണ്ടിലെത്താൻ ഇന്ത്യക്ക് ഇനിയും അവസരമുണ്ട്. ഇന്നത്തെ മത്സരം ജയിക്കണം. അഫ്ഗാനെതിരേ എവേ മത്സരം സമനിലയിൽ പിരിയേണ്ടിവന്നതാണ് ഇന്ത്യക്കു ക്ഷീണമായത്. 2019ൽ ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റ സ്റ്റിമാച്ചിന്റെ കരാർ കഴിഞ്ഞ വർഷം 2026 വരെ നീട്ടിയിരുന്നു.
Read More