തിരുവനന്തപുരം: കൊച്ചിയിൽ അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കുന്നതിനുള്ള നിർദേശം സംസ്ഥാന സർക്കാരിനു മുന്നിൽ അവതരിപ്പിച്ച് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റിൽ നിർദേശം കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 40 ഏക്കർ സ്ഥലത്ത് ചെങ്ങമനാട് വില്ലേജിൽ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റിയാണ് പദ്ധതി നടപ്പാക്കുക. 40,000 ഇരിപ്പിടങ്ങൾ, ഇൻഡോർ-ഔട്ട്ഡോർ പ്രാക്ടീസ് സൗകര്യം, പരിശീലന ഗ്രൗണ്ട്, സ്പോർട്സ് അക്കാദമി & റിസർച്ച് സെന്റർ, ഇക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്ക്, സ്പോർട്സ് മെഡിസിൻ & ഫിറ്റ്നസ് സെന്റർ, ഇ-സ്പോർട്സ് അരീന, വിനോദ മേഖല, ക്ലബ് ഹൗസ് എന്നിവ സ്റ്റേഡിയത്തിൽ വിഭാവനം ചെയ്യുന്നു. കാര്യവട്ടം സ്റ്റേഡിയത്തിന്റെ കരാർ 33 വർഷത്തേക്ക് നിലനിർത്താൻ താൽപര്യം പ്രകടിപ്പിച്ച് കെസിഎ സംസ്ഥാന…
Read MoreCategory: Sports
കാരണം അവ്യക്തം; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ നിന്നും കോഹ്ലി പിന്മാറി
ന്യൂഡൽഹി: വ്യാഴാഴ്ച ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്ലി കളിക്കില്ല. കോഹ്ലി അവധി ആവശ്യപ്പെട്ടുവെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് മത്സരങ്ങളിൽ നിന്ന് പിന്മാറുന്നതെന്നും ബിസിസിഐ അറിയിച്ചു. കോഹ്ലിയുടെ വ്യക്തിപരമായ സാഹചര്യത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും അഭ്യർഥിക്കുന്നതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ നായകൻ രോഹിത് ശർമയോടും ടീം മാനേജ്മെന്റിനോടും കോഹ്ലി ഇക്കാര്യം സംസാരിച്ചതായാണ് റിപ്പോർട്ട്. രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നതിനാണ് തന്റെ ആദ്യ പരിഗണനയെന്നും എന്നാൽ ചില വ്യക്തിപരമായ സാഹചര്യങ്ങളിൽ തനിക്ക് കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്നും കോഹ്ലി പറഞ്ഞു. ഉടൻ തന്നെ കോഹ്ലിക്ക് പകരക്കാരനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളുടെ പരമ്പര വ്യാഴാഴ്ച ഹൈദരാബാദിലാണ് ആരംഭിക്കുന്നത്.
Read Moreരഞ്ജിയിൽ തോൽവി ഇരന്നുവാങ്ങി കേരളം; മുംബൈയ്ക്ക് കൂറ്റൻ ജയം
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈയ്ക്കെതിരേ പോരാടാതെ കേരളം കീഴടങ്ങി. അവസാനദിനം 327 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ കേരളം 33 ഓവറിൽ 94 റൺസിനു ഓൾഔട്ടായി. മുംബൈയ്ക്ക് 232 റൺസിന്റെ കൂറ്റൻ ജയം. 44 റൺസിന് അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഷംസ് മുലാനിയാണ് കേരളത്തിനെ ബാറ്റിംഗ് നിരയെ തകർത്തത്. വിക്കറ്റ് നഷ്ടം കൂടാതെ 24 റൺസ് എന്ന നിലയിൽ അവസാനദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് അഞ്ചുറൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നൈറ്റ് വാച്ച്മാൻ ജലജ് സക്സേനയെ (16) നഷ്ടമായി. പിന്നാലെ സ്കോർ ബോർഡിൽ 50 റൺസ് കടക്കുന്നതിനു മുമ്പേ കൃഷ്ണപ്രസാദും (നാല്) രോഹൻ കുന്നുമ്മലും (26) പുറത്തായതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് കൃത്യമായ ഇടവേളകളിൽ കേരളത്തിന്റെ വിക്കറ്റുകൾ നഷ്ടമാകുന്നതാണ് കണ്ടത്. സമനിലയ്ക്കു വേണ്ടി പിടിച്ചുനില്ക്കാൻ പോലും ശ്രമിക്കാതെ രോഹൻ പ്രേം (11), സച്ചിൻ ബേബി (12), വിഷ്ണു വിനോദ് (ആറ്),…
Read Moreഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 20,000 റണ്‍സ് ക്ലബ്ബിൽ ഇടംപിടിച്ച് ചേതേശ്വർ പൂജാര
നാഗ്പുർ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 20,000 റണ്‍സ് ക്ലബ്ബിൽ ഇടംപിടിച്ച് ചേതേശ്വർ പൂജാര. രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കുവേണ്ടി വിദർഭയ്ക്കെതിരേ രണ്ട് ഇന്നിംഗ്സിലുമായി 109 റണ്‍സ് നേടിയതോടെയാണ് പൂജാര ഫസ്റ്റ് ക്ലാസിൽ 20,000 റണ്‍സ് ക്ലബ്ബിൽ ഇടംപിടിച്ചത്. ആദ്യ ഇന്നിംഗ്സിൽ 105 പന്തിൽ 43 റണ്‍സും രണ്ടാം ഇന്നിംഗ്സിൽ 137 പന്തിൽ 66ഉം ആയിരുന്നു പൂജാരയുടെ സ്കോർ. രണ്ടാം ഇന്നിംഗ്സിൽ 53ൽ എത്തിയപ്പോഴാണ് 20,000 റണ്‍സ് പൂജാര തികച്ചത്. ഫസ്റ്റ് ക്ലാസിൽ 260 മത്സരങ്ങളിൽനിന്ന് 20,013 റണ്‍സായി പൂജാരയ്ക്കിപ്പോൾ. വിദർഭയ്ക്കെതിരായ മത്സരത്തിൽ സൗരാഷ്ട്ര 238 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കി. സ്കോർ: സൗരാഷ്ട്ര 206, 244. വിദർഭ 78, 134. ആദ്യ ഇന്നിംഗ്സിൽ 14 റണ്‍സിന് നാലും രണ്ടാം ഇന്നിംഗ്സിൽ 51 റണ്‍സിന് അഞ്ചും വിക്കറ്റ് വീഴ്ത്തിയ സൗരാഷ്ട്രയുടെ ചിരാഗ് ജാനിയാണ് പ്ലെയർ ഓഫ് ദ മാച്ച്.…
Read Moreഐപിഎൽ ടൈറ്റിൽ സ്പോൺസർ ടാറ്റ തന്നെ; മുടക്കിയത് 2,500 കോടി
മുംബൈ: അടുത്ത അഞ്ചുവർഷത്തേക്ക് ഐപിഎല്‍ ടൈറ്റിൽ അവകാശം ടാറ്റ നിലനിര്‍ത്തി. 2024-2028 കാലയളവിലേയ്ക്ക് 2500 കോടി രൂപ മുടക്കിയാണ് ടാറ്റ തങ്ങളുടെ ടൈറ്റിൽ അവകാശം ഉറപ്പിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ റിക്കാര്‍ഡ് തുകയാണിത്. ടൈറ്റില്‍ സ്പോണ്‍സര്‍ക്കുള്ള ബിഡ് സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 12ന് അവസാനിച്ചപ്പോള്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ആയിരുന്നു മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ബിഡ് തുറന്നപ്പോള്‍ ഇരു വിഭാഗവും ഏതാണ്ട് അടുത്ത തുകയാണ് ക്വാട്ട് ചെയ്തിരുന്നത്. തുടര്‍ന്ന് ടാറ്റക്ക് തന്നെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ നല്കാന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ടൈറ്റില്‍ സ്പോണ്‍സര്‍മാരായി ചൈനീസ് കമ്പനികള്‍ വേണ്ടെന്ന നിലപാടില്‍ ബിസിസിഐ ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല. അതുപോലെ ഗെയിമിംഗ്, ബെറ്റിംഗ്, ക്രിപ്റ്റോ കറന്‍സി, ചൂതാട്ടസ മദ്യ നിര്‍മാണക്കമ്പനികള്‍ക്കും ടൈറ്റില്‍ സ്പോണ്സര്മാരാവുന്നതിന് വിലക്കുണ്ട്. 2022ല്‍ ഐപിഎല്‍ ഡിജിറ്റല്‍ സംപ്രേഷണവകാശം 23,758 കോടി രൂപക്ക് റിലയന്‍സിന്റെ ഉടമസ്ഥതതയിലുള്ള വയാകോം18നും ടെലിവിഷന്‍ സംപ്രേഷണവകാശം 23575…
Read Moreകൈയിലിരുന്ന കളി കളഞ്ഞുകുളിച്ചു; രഞ്ജിയിൽ കേരളത്തിനെതിരേ മുംബൈയ്ക്ക് ലീഡ്
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ മുംബൈക്കെതിരായ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. മുംബൈ നേടിയ 251 റൺസ് പിന്തുടർന്ന കേരളം 244 റണ്‍സിന് ഓൾഔട്ടായി. ഏഴ് റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ മുംബൈ രണ്ടാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 105 റൺസ് എന്ന നിലയിലാണ്. രണ്ട് ദിവസം കൂടി ശേഷിക്കുന്ന മത്സരത്തിൽ മുംബൈയ്ക്ക് നിലവിൽ 112 റൺസ് ലീഡായി. അർധ സെഞ്ചുറിയോടെ ജയ് ബിസ്ത (59) ഭൂപൻ ലാൽവാനി (41) എന്നിവരാണ് ക്രീസിൽ. ഏഴ് വിക്കറ്റുകൾ പിഴുത മോഹിത് അവാസ്തിയുടെ മാന്ത്രിക ബൗളിംഗാണ് കേരളത്തെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നതിൽ നിന്നും തടുത്ത് നിർത്തിയത്. ഒരുഘട്ടത്തിൽ കേരളം അനായാസം ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുമെന്ന നിലയിലായിരുന്നു. 221/4 എന്ന നിലയിൽ നിന്നാണ് കേരളം 244 റൺസിന് ഓൾഔട്ടായത്. അർധ സെഞ്ചുറി നേടിയ…
Read Moreരഞ്ജിയിൽ മുംബൈയെ പിടിച്ചുകെട്ടി കേരളം
തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ മുംബൈ 251 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റുമായി തിളങ്ങിയ ശ്രേയസ് ഗോപാലാണ് മുബൈയുടെ നടുവൊടിച്ചത്. ജലജ് സക്സേന, ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും എം.ഡി. നിഥീഷ്, വിശ്വേശര്‍ സുരേഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തുകളിലും വിക്കറ്റ് നഷ്ടമായത് കനത്ത തിരിച്ചടിയായി. ജയ ബിസ്ത, ക്യാപ്റ്റൻ അജിങ്ക്യ രഹാനെ എന്നിവരെ പേസർ ബേസിൽ തമ്പിയാണ് സ്കോർ ബോർഡ് തുറക്കും മുൻപ് കൂടാരം കയറ്റിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ മുംബൈയ്ക്ക് വിക്കറ്റുകൾ കൊഴിഞ്ഞു. ഭൂപന്‍ ലാല്‍വാനി (50), ശിവം ദൂബെ (51), തനുഷ് കോടെയിൻ (56) എന്നിവരുടെ അർധ സെഞ്ചുറികളാണ് മുംബൈ ഇന്നിംഗ്സിലെ സവിശേഷത. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പര പൂർത്തിയാക്കി…
Read Moreമെസിയും സംഘവും കേരളത്തിൽ പന്ത് തട്ടുമോ? സ്ഥിരീകരിച്ച് കായികമന്ത്രി
തിരുവനന്തപുരം: അർജന്റീന ദേശീയ ഫുട്ബോൾ ടീം രണ്ട് സൗഹൃദ മത്സരങ്ങൾക്കായി കേരളത്തിലെത്തുന്നു. 2025 ഒക്ടോബറിലാണ് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന ടീം എത്തുന്നത്. കായിക മന്ത്രി വി. അബ്ദുറഹിമാനാണ് ഇക്കാര്യം അറിയിച്ചത്. ലയണൽ മെസി അടക്കമുള്ള അർജന്റീന ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ അവസരം നഷ്ടപ്പെടുത്തിയിരുന്നു. ഈ വാർത്ത പുറത്തുവന്നതോടെ ഫുട്ബോൾ പ്രേമികൾ കടുത്ത നിരാശയിലായെന്നും ഇതാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരകമായതെന്നും മന്ത്രി വ്യക്തമാക്കി. ഖത്തർ ലോകക്കപ്പ് സമയത്ത് കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ച് കേരളത്തിന്റെ ക്ഷണം അവർ സ്വീകരിച്ചു. നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി നടന്ന ഓൺലൈൻ മീറ്റിംഗിൽ…
Read Moreമിച്ചലും ഫിലിപ്സും കസറി; കിവീസിന് നാലാം ജയം
ക്രൈസ്റ്റ്ചർച്ച്: പാക്കിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയിലെ നാലാം മത്സരത്തിൽ ന്യൂസിലൻഡിന് ഏഴ് വിക്കറ്റിന്റെ ആവേശ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ശേഷിക്കേ കിവീസ് മറികടന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും കിവീസ് ജയം സ്വന്തമാക്കി. അർധ സെഞ്ചുറി നേടിയ ഡാരൽ മിച്ചലും ഗ്ലെൻ ഫിലിപ്സുമാണ് ന്യൂസിലൻഡിന് അനായാസ ജയം സമ്മാനിച്ചത്. 44 പന്തിൽ ഏഴു ഫോറുകളും രണ്ടു സിക്സറുമുൾപ്പെടെ 72 റൺസോടെ പുറത്താകാതെ നിന്ന മിച്ചലാണ് കിവീസ് നിരയിലെ ടോപ് സ്കോറർ. 52 പന്തിൽ അഞ്ചുഫോറുകളും മൂന്നു സിക്സറുമുൾപ്പെടെ 70 റൺസുമായി ഫിലിപ്സും പുറത്താകാതെ നിന്നു. ഒരുഘട്ടത്തിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 20 റൺസെന്ന നിലയിൽ തകർച്ചയെ നേരിട്ട കിവീസിനെ ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ അപരാജിത കുതിപ്പിലേക്ക് നയിക്കുകയായിരുന്നു. സഖ്യം 139 റൺസാണ് നേടിയത്.…
Read Moreസഞ്ജു Vs രഹാനെ; രഞ്ജി ട്രോഫിയിൽ കേരളം ഇന്ന് മുംബൈക്ക് എതിരേ
സഞ്ജു സാംസണ് നയിക്കുന്ന കേരളവും അജിങ്ക്യ രഹാനെയുടെ മുംബൈയും തമ്മിൽ കൊന്പുകോർക്കുന്നു. തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നു മുതൽ അരങ്ങേറുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിലാണ് സഞ്ജുവും രഹാനെയും നേർക്കുനേർ ഇറങ്ങുക. അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ട്വന്റി-20 പരന്പരയ്ക്കുശേഷം തിരിച്ചെത്തുന്ന സഞ്ജു സാംസണ് കേരളത്തെ നയിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി-20യിൽ സഞ്ജുവിന് (0) ബാറ്റുകൊണ്ട് ശോഭിക്കാൻ സാധിച്ചില്ല. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരന്പരയിൽ പ്ലെയർ ഓഫ് ദ സീരീസ് ആയ ശിവം ദുബെ മുംബൈക്കൊപ്പം ഇന്ന് ചിലപ്പോൾ കളിച്ചേക്കും. രോഹൻ കുന്നുമ്മലാണ് കേരളത്തിന്റെ വൈസ് ക്യാപ്റ്റൻ. സച്ചിൻ സുരേഷ്, ബേസിൽ തന്പി, ജലജ് സക്സേന, രോഹൻ കുന്നുമ്മൽ, കൃഷ്ണ പ്രസാദ് തുടങ്ങിയവരാണ് കേരളത്തിന്റെ കരുത്ത്. രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശ്, ആസാം എന്നീ ടീമുകൾക്കെതിരേ കേരളം സമനിലയിൽ പിരിഞ്ഞിരുന്നു. സീസണിലെ ആദ്യ ജയമാണ്…
Read More