കാല്‍മുട്ടിന്  പരിക്ക്: നെയ്മറിന് കോപ്പാ അമേരിക്ക നഷ്ടമാവും

ബ്രസീലിയ: കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് അടുത്ത വര്‍ഷം നടക്കുന്ന കോപ്പാ അമേരിക്ക ടൂര്‍ണമെന്‍റ് നഷ്ടമാവുമെന്ന് ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മറിന്‍റെ വെളിപ്പെടുത്തല്‍. കാല്‍മുട്ടില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് നെയ്മര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഒക്ടോബറില്‍ യുറുഗ്വായ്‌ക്കെതിരേയായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇടതുകാലിലെ ആന്‍റീരിയര്‍ ക്രൂസിയേല ലിഗമെന്‍റിനും മെനിസ്‌കസിനുമാണ് പരിക്ക്. ടീം ഡോക്ടറായ ലാസ്മറാണ് ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചത്. അടുത്ത ഓഗസ്റ്റ് വരെ ഫുട്‌ബോള്‍ കളിക്കാന്‍ നെയ്മറിനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രസീലിലെ ഒരു എഫ്എം സ്റ്റേഷനോടാണ് ലാസ്മര്‍ ഇക്കാര്യം പറഞ്ഞത്. ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെ യുഎസിലാണ് കോപ്പാ അമേരിക്ക ടൂര്‍ണമെന്‍റ് നടക്കുക. 31കാരനായ നെയ്മര്‍ രാജ്യാന്തര ഫുട്‌ബോളില്‍ ബ്രസീലിന്‍റെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ വേട്ടക്കാരനാണ്. നിലവില്‍ സൗദി പ്രോ ലീഗ് ക്ലബ് അല്‍-ഹിലാലിന്‍റെ താരവുമാണ്.

Read More

ഐപിഎൽ ലേലത്തിലെ വിലകൂടിയ താരം ! 20.5 കോടിക്ക് ഓസീസ് നായകനെ സ്വന്തമാക്കി ഹൈദരാബാദ്

ദുബായി: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. ഓസീസിന് ലോകകപ്പ് നേടിക്കൊടുത്ത നായകനുവേണ്ടി വാശിയേറിയ ലേലംവിളിയാണ് നടന്നത്. രണ്ടുകോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന കമ്മിൻസിനെ 20.5 കോടി മുടക്കി സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തം പാള‍യത്തിലെത്തിച്ചു. ഓസീസ് നായകനെ ടീമിൽ എത്തിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂരുമാണ് ആദ്യം ലേലം വിളിച്ചു തുടങ്ങിയത്. വില ഏഴുകോടി കടന്നതോടെ ചെന്നൈ പിന്മാറി. എന്നാൽ ഇതോടെ രംഗത്തെത്തിയ സൺറൈസേഴ്സ് വാശിയോടെ പണം വാരിയെറിഞ്ഞ് കമ്മിൻസിനെ സ്വന്തം പാളയത്തിൽ എത്തിക്കുകയായിരുന്നു.

Read More

നാഗേഷ് ട്രോഫി ടൂർണമെന്‍റ് : കേരളത്തിന് തകർപ്പൻ ജയം

കൊച്ചി: നാഗേഷ് ട്രോഫി ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഗ്രൂപ്പ് സിയില്‍ കേരളത്തിനും ഒഡീഷയ്ക്കും തകര്‍പ്പന്‍ ജയം. ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ കേരളം ബിഹാറിനെ 35 റണ്‍സിനും ഒഡീഷ ജാര്‍ഖണ്ഡിനെ ഒന്പതു വിക്കറ്റിനും തോല്‍പ്പിച്ചു. 34 പന്തില്‍ ഏഴു ഫോറുകളോടെ 51 റണ്‍സെടുത്ത് കേരളത്തിനെ ജയത്തിലെത്തിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഫര്‍ഹാനാണ്. മഴമൂലം 20 ഓവര്‍ മത്സരം 13 ഓവറായി ചുരുക്കിയിരുന്നു. ആറു വിക്കറ്റിന് 126 റണ്‍സാണ് കേരളം അടിച്ചെടുത്തത്. ഫര്‍ഹാനു പുറമെ ജിബിന്‍ പ്രകാശ് (28), ശൈലാജ്(24) എന്നിവരും മികച്ച ബാറ്റിംഗ് നടത്തി. മറുപടി ബാറ്റിംഗില്‍ നാലു വിക്കറ്റിന് 91 റണ്‍സെടുക്കാനെ ബിഹാറിനു കഴിഞ്ഞുള്ളൂ.

Read More

ഐപിഎൽ 2024: താരലേലം ഇന്ന് ദുബായിൽ

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 17-ാം എഡിഷനു മുന്നോടിയായുള്ള താര ലേലം ഇന്നു നടക്കും. 2024 ഐപിഎല്ലിനായുള്ള കളിക്കാരുടെ ലേലമാണ് നടക്കാനൊരുങ്ങുന്നത്. ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് നടക്കുന്നതിനൊപ്പമാണ് ലേലം എന്നതും ശ്രദ്ധേയം. 2024 ഐപിഎൽ പോരാട്ടം മാർച്ച് 22 മുതൽ മേയ് അവസാനംവരെ നടക്കുമെന്ന് ഏകദേശ സൂചനയുണ്ട്. ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കുന്ന പശ്ചാത്തലത്തിൽ കൃത്യമായ തീയതി പ്രഖ്യാപിക്കാൻ ബിസിസിഐക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാര്യവും മനസിൽവച്ചായിരിക്കും ഫ്രാഞ്ചൈസികൾ ലേലത്തിൽ പങ്കെടുക്കുക. മല്ലിക, ദുബായ് ആദ്യം ദുബായിലാണ് ഇത്തവണത്തെ ലേലം അരങ്ങേറുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ കൊക്ക-കോള അരീനയിൽ ലേലത്തിനു തുടക്കമാകും. ഐപിഎല്ലിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യക്കു പുറത്തുവച്ച് ലേലം അരങ്ങേറുന്നത്. മാത്രമല്ല, ഇത്തവണ ലേലം നിയന്ത്രിക്കുന്നത് മുംബൈക്കാരിയായ മല്ലിക സാഗറാണ്. ഐപിഎൽ ലേലം…

Read More

2034ലെ ഫിഫ ലോകകപ്പിന് വേദിയാകാൻ ഇന്ത്യയും

ന്യൂഡല്‍ഹി: ഫിഫ ലോകകപ്പിനു വേദിയാകാന്‍ ശ്രമം തുടങ്ങി ഇന്ത്യ. 2034ലെ ലോകകപ്പ് വേദിയായി സൗദി അറേബ്യയെ ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സൗദിയുമായി ചര്‍ച്ച നടത്താനാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ് ) ഭരണസമിതിയുടെ തീരുമാനം. ആകെ 104 മത്സരങ്ങളാണ് ലോകകപ്പില്‍ അരങ്ങേറുക. ഇതില്‍ പത്തു മത്സരങ്ങളിലെങ്കിലും വേദിയാകാനാണ് ഇന്ത്യയുടെ ശ്രമം. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ യോഗത്തില്‍ സൗദി അറേബ്യയെ ഇന്ത്യ പിന്തുണച്ചിരുന്നു. സൗദിക്ക് ഒപ്പം ലോകകപ്പ് വേദി പങ്കിടാനാണ് ഇന്ത്യയുടെ ശ്രമം. കഴിഞ്ഞ മാസമാണ് സൗദി അറേബ്യയെ ലോകകപ്പ് വേദിയായി പ്രഖ്യാപിച്ചത്.

Read More

എങ്ങനെ സാധിക്കുന്നെടാ ഉവ്വേ….; വൈറലായി പാക്കിസ്ഥാന്‍ ഫീല്‍ഡിംഗ് വീഡിയോ

ക്യാച്ചുകള്‍ കളികള്‍ ജയിപ്പിക്കും ക്രിക്കറ്റ് ലോകമെമ്പാടും കേട്ടു പഴകിയ ഒരു പഴമൊഴിയാണിത്. ഏതൊരു ക്രിക്കറ്റ് മത്സരത്തിന്‍റെ ഗതി മാറ്റാന്‍ ഒരൊറ്റ ക്യാച്ചിന് സാധിക്കുമെന്ന വാസ്തവം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഇതുവരെയായും മനസ്സിലായില്ലെന്ന് തോന്നുന്നു. സമൂഹമാധ്യമങ്ങളില്‍ മൊത്തം ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി തുറന്ന് കൊടുത്തിരിക്കുകയാണ് പാക് ടീമിന്‍റെ ഫീല്‍ഡിംഗ് വീഡിയോ. പാക്കിസ്ഥാന്‍റെ മികവുറ്റ പേസ് ബോളിംഗ് നിരയുടെ പ്രൗഢി ഫീല്‍ഡിംഗ് പിഴവുകളുടെ കരിനിഴലില്‍ മങ്ങിപോകുന്ന കാഴ്ചയാണ് കാണുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയറായ റിച്ചാര്‍ഡ് കെറ്റില്‍ബറോയുടെ പേരിലുള്ള അക്കൗണ്ട് വഴി എക്‌സില്‍ പങ്കുവച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ താരം. പാക്കിസ്ഥാന്‍ താരങ്ങളുടെ ഫീല്‍ഡിംഗ് പിഴവുകളുടെ സമാഹരണമാണ് വീഡിയോയിലുളളത്. ബൗണ്ടറി ലൈനില്‍ കളിക്കാര്‍ തെന്നി വീഴുന്നതും പാഴാക്കി കളയുന്ന റണ്‍ഔട്ട് സ്റ്റമ്പിംഗ് അവസരങ്ങള്‍ കാണാന്‍ കാഴ്ചക്കാരേറുന്നു. ട്രോള്‍ രീതിയിലുള്ള വീഡിയോ കാഴ്ചക്കാരെ ചിരിപ്പിക്കുന്ന ഒന്നാണ്. പാക്കിസ്ഥാന്‍ ഫീല്‍ഡിംഗ് വിഭാഗം നേരിടുന്ന പ്രശ്‌നങ്ങളാണ്…

Read More

ധോണിക്ക് ആദരവുമായി ബിസിസിഐ; ഏഴാം നമ്പർ ഇനിയില്ല

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ നായകൻ എം.എസ്. ധോണിക്ക് ആദരവുമായി ബിസിസിഐ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ ധോണിയുടെ ഏഴാം നന്പർ ജഴ്സി ബിസിസിഐ റിട്ടയർ ചെയ്തു. ഈ നന്പർ ഇനി കളിക്കാർക്ക് ഉപയോഗിക്കാനാവില്ല. ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ 10-ാം നന്പർ ജഴ്സിയും ബിസിസിഐ റിട്ടയർ ചെയ്തിരുന്നു.    

Read More

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് പുറത്ത്; എന്തുകൊണ്ട് ഹാർദിക്…

 മുംബൈ: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് കിരീടത്തിലേക്ക് നയിച്ച രോഹിത് ശർമ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്ത്. 2024 സീസണിൽ മുംബൈ ഇന്ത്യൻസിനെ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ നയിക്കും. മുംബൈ ഇന്ത്യൻസ് ടീം വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. 10 വർഷം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്ത് അനിഷേധ്യമായി തുടർന്ന രോഹിത് യുഗം ഇതോടെ അവസാനിച്ചു. ക്യാപ്റ്റൻ ഫന്‍റാസ്റ്റിക് 2013 ഐപിഎൽ സീസണിൽ ഏഴാം മത്സരം മുതലാണ് രോഹിത് ശർമ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകുന്നത്. ഓസീസ് മുൻതാരം റിക്കി പോണ്ടിംഗിൽനിന്നായിരുന്നു രോഹിത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. ക്യാപ്റ്റനായ ആദ്യ സീസണിൽത്തന്നെ മുംബൈയെ രോഹിത് ഐപിഎൽ ചാന്പ്യന്മാരാക്കി. സച്ചിൻ തെണ്ടുൽക്കറും ഹർഭജൻ സിംഗും ഷോണ്‍ പൊള്ളോക്കും ഡ്വെയ്ൻ ബ്രാവോയുമെല്ലാം നയിച്ചിട്ടും അതുവരെ മുംബൈക്ക് കിരീടം അന്യമായിരുന്നു. 2010ൽ ഫൈനലിൽ പ്രവേശിച്ചതായിരുന്നു രോഹിത് ക്യാപ്റ്റനാകുന്പോൾ ഐപിഎല്ലിൽ മുംബൈയുടെ…

Read More

ചരിത്രനേട്ടത്തിൽ ബ്രൈറ്റണ്‍

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റണ്‍ ആൻഡ് ഹോവ് ആൻബിയോണ്‍ ചരിത്ര നേട്ടത്തിൽ. യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽ പ്രവേശിച്ചാണ് ക്ലബ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ക്ലബ്ബിന്‍റെ 122 വർഷ ചരിത്രത്തിനിടെ ആദ്യമായാണ് ഒരു യൂറോപ്പ് പോരാട്ടത്തിൽ എത്തുന്നതും പ്രീക്വാർട്ടറിൽ പ്രവേശിക്കുന്നതും. യൂറോപ്പ ലീഗ് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയെ 1-0നു കീഴടക്കിയാണ് ബ്രൈറ്റണ്‍ പ്രീക്വാർട്ടർ ടിക്കറ്റെടുത്തത്. ജയത്തോടെ ആറ് മത്സരങ്ങളിൽ 13 പോയിന്‍റുമായി ഇംഗ്ലീഷ് ക്ലബ് ഗ്രൂപ്പ് ചാന്പ്യന്മാരായി. ഗ്രൂപ്പ് ചാന്പ്യന്മാരാണ് യൂറോപ്പ ലീഗിൽ നേരിട്ട് പ്രീക്വാർട്ടറിൽ പ്രവേശിക്കുന്നത്. ജയിച്ചാൽ മാത്രം പ്രീക്വാർട്ടർ എന്ന അവസ്ഥയിൽ ഹോംഗ്രൗണ്ട് പോരാട്ടത്തിനിറങ്ങിയ ബ്രൈറ്റണിനായി 88-ാം മിനിറ്റിൽ ബ്രസീൽ താരമായ ജോവോ പെഡ്രൊ ലക്ഷ്യം കണ്ടു. 11 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മാഴ്സെ പ്ലേ ഓഫ് യോഗ്യത നേടിയിട്ടുണ്ട്. അതേസമയം, ഗ്രൂപ്പ്…

Read More

അരങ്ങേറ്റം അർധ സെഞ്ചുറിയോടെ ആഘോഷിച്ച് ശുഭയും ജമിമയും

മുംബൈ: ഇന്ത്യൻ വനിതാ ടീമിനായുള്ള ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം അർധസെഞ്ചുറിയിലൂടെ ആഘോഷിച്ച് ശുഭ സതീഷും ജമിമ റോഡ്രിഗസും. ഇംഗ്ലീഷ് വനിതകൾക്ക് എതിരായ ഏക ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ശുഭ 76 പന്തിൽ 69ഉം ജമിമ 99 പന്തിൽ 68ഉം റണ്‍സ് സ്വന്തമാക്കി. മൂന്നാം വിക്കറ്റിൽ ഇവർ 115 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാംദിനം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 410 റണ്‍സ് എടുത്തിട്ടുണ്ട്. ശുഭ, ജമിമ എന്നിവർക്കൊപ്പം രേണുക സിംഗും ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തി. ഹർമൻ റണ്ണൗട്ട് 81 പന്തിൽ 49 റണ്‍സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ റണ്ണൗട്ടായിരുന്നു മത്സരത്തിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സംഭവം. ക്രീസിൽ ബാറ്റ് എത്തിക്കുന്നതിൽ അലംഭാവം നടത്തിയായിരുന്നു ഹർമന്‍റെ അനാവശ്യ റണ്ണൗട്ട്. ശുഭ, ജമിമ എന്നിവർക്ക് പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്ററായ…

Read More