ജോഹന്നാസ്ബർഗ്: ക്യാപ്റ്റർ സൂര്യകുമാർ യാദവിന്റെ സെഞ്ചുറിയും കുൽദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും ചേർന്നതോടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി-20യിൽ ഇന്ത്യക്ക് മിന്നും ജയം. 106 റൺസിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സര പരമ്പര 1-1 സമനിലയിൽ അവസാനിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 201. ദക്ഷിണാഫ്രിക്ക 13.5 ഓവറിൽ 95. 2.5 ഓവറിൽ 17 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 56 പന്തിൽ എട്ട് സിക്സും ഏഴ് ഫോറും അടക്കം സൂര്യകുമാർ യാദവ് 100 റൺസ് നേടി. സൂര്യകുമാറിന്റെ നാലാം ട്വന്റി-20 സെഞ്ചുറിയാണ്. ജയിച്ചാൽ പരന്പര സമനിലയിലാക്കാം എന്ന അവസ്ഥയിലാണ് മൂന്നാം ട്വന്റി-20ക്ക് ഇന്ത്യ ഇറങ്ങിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ശുഭ്മാൻ ഗില്ലും യശസ്വി ജയ്സ്വാളും…
Read MoreCategory: Sports
എംജി അത്ലറ്റിക് മീറ്റ്; കോതമംഗലം എംഎ കോളജിന് കിരീടം
കോതമംഗലം: 41-ാമത് മഹാത്മാഗാന്ധി സര്‍വകലാശാല അത്ലറ്റിക് മീറ്റില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിനു കിരീടം.പുരുഷ വിഭാഗത്തില്‍ 208.5 പോയിന്റും, വനിതാ വിഭാഗത്തില്‍ 174.5 പോയിന്റും നേടിയാണ് എംഎ കോളജ് കിരീടം ഉറപ്പിച്ചത്. 113.5 പോയിന്റുമായി ചങ്ങനാശേരി എസ്ബി കോളജാണു പുരുഷ വിഭാഗത്തില്‍ രണ്ടാമത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് 92 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ 173.5 പോയിന്റു നേടി പാലാ അല്‍ഫോന്‍സാ രണ്ടാം സ്ഥാനവും, ചങ്ങനാശേരി അസംപ്ഷന്‍ 111 പോയിന്റു നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മേളയുടെ നാലുദിവസവും എതിരാളികളെ പിന്നിലാക്കി വ്യക്തമായ ആധിപത്യത്തോടെയായിരുന്നു എംഎ കോളജിന്റെ തേരോട്ടം. കായികാധ്യാപകരായ പ്രഫ. പി.ഐ. ബാബു, എം.എ. ജോര്‍ജ്, ഡോ. ജോര്‍ജ് ഇമ്മാനുവല്‍, പി.പി. പോള്‍, കെ.പി. അഖില്‍ എന്നിവരുടെ ശിക്ഷണത്തിലാണു താരങ്ങളെ മീറ്റിലെത്തിച്ചത്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ട്രാക്ക് ഇനങ്ങളും, കോതമംഗലം…
Read Moreലോകകപ്പിന് വേണ്ടിയാണ് ഞങ്ങൾ ഇത്രയും വർഷം പ്രയത്നിച്ചത്; കൈവിട്ട നഷ്ടത്തെക്കുറിച്ച് പ്രതികരിച്ച് രോഹിത്
മുംബൈ: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ തോൽവിയെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ആദ്യമായി പ്രതികരിച്ചു. ലോകകപ്പ് ഫൈനലിലെ തോൽവിക്കുശേഷം 20 ദിനങ്ങൾ പിന്നിട്ടപ്പോഴാണ് രോഹിത് പൊതുവേദിയിൽ ആദ്യമായി ഒരു പ്രതികരണം നടത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ഫൈനൽ തോൽവി എന്ന് രോഹിത് പറഞ്ഞു. “ഇതിൽനിന്ന് എങ്ങനെ തിരിച്ചുവരുമെന്ന് എനിക്കറിയില്ലായിരുന്നു. എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ലായിരുന്നു. എന്റെ കുടുംബവും സുഹൃത്തുക്കളും എന്നെ മുന്നോട്ട് നയിച്ചു. എനിക്ക് ചുറ്റുമുള്ള കാര്യങ്ങൾ വളരെ ലഘുവായി നിലനിർത്തി, അത് എനിക്ക് വളരെ സഹായകരമായിരുന്നു. ഫൈനലിലെ തോൽവി അംഗീകരിക്കാൻ എളുപ്പമായിരുന്നില്ല. പക്ഷേ ജീവിതം മുന്നോട്ട് നീങ്ങുന്നു. സത്യസന്ധമായി പറഞ്ഞാൽ അത് കഠിനമായിരുന്നു. ഞാൻ എപ്പോഴും 50 ഓവർ ലോകകപ്പ് കണ്ടാണ് വളർന്നത്. ലോകകപ്പിന് വേണ്ടിയാണ് ഞങ്ങൾ ഇത്രയും വർഷം പ്രയത്നിച്ചത്. ആഗ്രഹിക്കുന്നത് ലഭിക്കാത്തത് നിരാശാജനകമാണ് ”- രോഹിത് പറഞ്ഞു.
Read Moreകളിക്കളത്തിൽ ഖ്വാജ ആ ഷൂ ധരിക്കില്ല; കാരണം ഇങ്ങനെ…
പെർത്ത്: ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിൽ പലസ്തീന് പിന്തുണയറിയിച്ച് ’എല്ലാ ജീവനും തുല്യമാണ്’ എന്നെഴുതിയ ഷൂ ധരിച്ച് കളത്തിലെത്താനുള്ള ഉസ്മാൻ ഖ്വാജയുടെ നീക്കം വിഫലമായി. ഇന്ന് ആരംഭിക്കുന്ന പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിലായിരുന്നു ഓസ്ട്രേലിയൻ ക്രിക്കറ്റർ ഉസ്മാൻ ഖ്വാജ പ്രത്യേക സന്ദേശം ആലേഖനം ചെയ്ത ഷൂ അണിയാനിരുന്നത്. ഐസിസി നിയമപ്രകാരം കളിക്കാർ വ്യക്തിപരമായ അഭിപ്രായങ്ങൾ കളത്തിൽ പ്രതിനിധാനം ചെയ്യരുത് എന്നുണ്ട്. ഇക്കാരണത്താലാണ് പ്രത്യേക ഷൂ ധരിക്കുന്നതിൽനിന്ന് ഖ്വാജ പിൻവാങ്ങിയത്. ഓസ്ട്രേലിയൻ ടീമിന്റെ പരിശീലനത്തിൽ ഖ്വാജ ധരിച്ച പ്രത്യേക സന്ദേശമുള്ള ഷൂ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഉണ്ടാകില്ലെന്ന് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും അറിയിച്ചു. ഓസ്ട്രേലിയൻ ടീമിൽ എത്തുന്ന ആദ്യ മുസ്ലിം മതവിശ്വാസിയാണ് ഓപ്പണിംഗ് ബാറ്ററായ ഖ്വാജ.
Read Moreറിങ്കു സിക്സസ്; റിങ്കുവിന്റെ ഇഷ്ടവിനോദം…
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലൂടെ രാജ്യാന്തര വേദിയിലേക്ക് ഇടിച്ചു കയറിയ ബാറ്ററാണ് റിങ്കു സിംഗ് എന്ന ഉത്തർപ്രദേശ് സ്വദേശി. ഫിനിഷർ എന്ന റോളിൽനിന്ന് പക്വതയാർന്ന രാജ്യാന്തര ബാറ്ററിലേക്കുള്ള യാത്രയിലാണ് റിങ്കു. സിക്സർ അടിക്കുക എന്നതാണ് റിങ്കുവിന്റെ ഇഷ്ടവിനോദം. റിങ്കു സിക്സസ് ദേശീയ ജഴ്സിയിൽ സക്സസ് ആയിരിക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ അത്തരമൊരു സിക്സർ ക്രിക്കറ്റ് ആരാധകർ കണ്ടു. എയ്ഡൻ മാർക്രത്തിന്റെ പന്തിൽ റിങ്കു പറത്തിയ സിക്സർ മീഡിയ ബോക്സിന്റെ ചില്ലുകൾ പൊട്ടിച്ചു. ഗ്ലാസ് പൊട്ടിക്കുമെന്നറിഞ്ഞല്ല ഞാൻ ആ സിസ്കർ പറത്തിയത്, ക്ഷമിക്കണം – ചിരിയോടെ പിന്നീട് റിങ്കു പറഞ്ഞു. ഐപിഎല്ലിൽ ഫിനിഷർ റോളറിലായിരുന്നു റിങ്കു ശ്രദ്ധിക്കപ്പെട്ടത്. 2018 മുതൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കളിക്കാരനായ റിങ്കു, 2023 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ അവസാന ഓവറിൽ തുടർച്ചയായി അഞ്ച് സിക്സർ പറത്തി ടീമിനെ ജയത്തിലെത്തിച്ചു. അവസാന ഓവറിൽ 29 റണ്‍സ്…
Read Moreകോഹ്ലി, റൊണാൾഡോ ഗൂഗിൾ നമ്പർ വൺ
കലിഫോർണിയ: ഗൂഗിൾ തങ്ങളുടെ 25-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഏറ്റവും കൂടുതൽ തെരയപ്പെട്ട കായിക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഗൂഗിളിൽ കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും കൂടുതൽ തെരയപ്പെട്ട കായിക താരങ്ങളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 1998 സെപ്റ്റംബർ നാലിനായിരുന്നു ഗൂഗിൾ പിറവിയെടുത്തത്. ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരയപ്പെട്ട ക്രിക്കറ്റ് താരം ഇന്ത്യയുടെ വിരാട് കോഹ്ലിയാണ്. ഏറ്റവും കൂടുതൽ ഗൂഗിളിൽ തെരയപ്പെട്ടതിൽ സച്ചിൻ തെണ്ടുൽക്കർ, എം.എസ്. ധോണി, രോഹിത് ശർമ തുടങ്ങിയവരുടെ പേരുകളും ഉൾപ്പെടും. അതേസമയം, ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ അന്വേഷിച്ച കായിക താരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. നിലവിൽ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിയിലാണ് റൊണാൾഡോ. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി അടക്കമുള്ളവരെ പിന്തള്ളിയാണ് പോർച്ചുഗൽ ഇതിഹാസം ഒന്നാം സ്ഥാനത്തെത്തിയത്.
Read Moreഅണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ
ദുബായ്: മീഡിയം പേസർ രാജ് ലിംബാനിയുടെ മിന്നും ബൗളിംഗ് മികവിൽ അണ്ടർ 19 ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ നേപ്പാളിനെ 10 വിക്കറ്റിനു തകർത്താണ് ഇന്ത്യൻ കൗമാര സംഘം സെമി ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: നേപ്പാൾ 22.1 ഓവറിൽ 52. ഇന്ത്യ 7.1 ഓവറിൽ 57/0. 9.1 ഓവറിൽ 13 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ ബറോഡക്കാരൻ രാജ് ലിംബാനിയുടെ മികവിലാണ് ഇന്ത്യ നേപ്പാളിനെ 52 റണ്‍സിനു ചുരുട്ടിക്കെട്ടിയത്. ആരാധ്യ ശുക്ല രണ്ടും അർഷിൻ കുൽക്കർണി ഒരു വിക്കറ്റും സ്വന്തമാക്കി. നേപ്പാൾ ഇന്നിംഗ്സിലെ ഒരു ബാറ്റർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 43 പന്തിൽ ലക്ഷ്യം കണ്ടു. 13 പന്തിൽ 13 റണ്‍സുമായി ആദർശ് സിംഗും 30 പന്തിൽ 43 റണ്‍സുമായി അർഷിൻ കുൽക്കർണിയും…
Read Moreപന്ത് തിരിച്ചുവരുന്നു; ഐപിഎല്ലിൽ കളിച്ചേക്കും
ന്യൂഡൽഹി: കാറപകടത്തെത്തുടർന്ന് ചികിൽസയിലായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് അടുത്ത സീസണ് ഐപിഎല്ലിൽ മടങ്ങിയെത്തുമെന്ന് ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ഐപിഎൽ മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപ് താരം പൂർണ കായികക്ഷമത വീണ്ടെടുക്കുമെന്നും ടീമിനെ നയിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ടീം മാനേജ്മെന്റ് പ്രതികരിച്ചു. അടുത്തിടെ കോൽക്കത്തയിൽ നടന്ന ടീം ക്യാംപിൽ താരം എത്തിയിരുന്നു. പന്തിനെ ഇംപാക്ട് പ്ലെയർ മാത്രമായി കളിപ്പിക്കുന്നതും ഡൽഹിയുടെ പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 2024 ഐപിഎൽ സീസണിൽ ഫിറ്റ്നസും ഫോമും വീണ്ടെടുത്താൽ ട്വന്റി-20 ലോകകപ്പ് ടീമിലേക്കും പന്തിനെ പരിഗണിച്ചേക്കും.
Read Moreകേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുകോമനോവിച്ചിനു വിലക്കും പിഴയും
ന്യൂഡൽഹി: ഐഎസ്എൽ ഫുട്ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് വീണ്ടും വിലക്കും പിഴയും. ഐഎസ്എല്ലിൽ വ്യാഴാഴ്ച പഞ്ചാബ് എഫ്സിയെ നേരിടാൻ ഒരുങ്ങിയിയിരിക്കേയാണ് ടീമിനു തിരിച്ചടിയായി കോച്ചിന്റെ വിലക്ക്. ഈ മത്സരത്തിൽ വുകോമനോവിച്ച് തന്ത്രങ്ങൾ പറഞ്ഞുകൊടുക്കാൻ ഡഗ് ഔട്ടിൽ ഉണ്ടാകില്ല. മത്സരത്തിനു തലേന്നുള്ള വാർത്താസമ്മേളനത്തിലും പങ്കെടുക്കാനാവില്ല. റഫറിമാരെ വിമർശിച്ചതിനാണ് ഇത്തവണ അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ (എഐഎഫ്എഫ്) പരിശീലകനെതിരേ നടപടിയെടുത്തിരിക്കുന്നത്. ഒരു മത്സരത്തിൽനിന്നു വിലക്കും 50,000 രൂപ പിഴയുമാണുചുമത്തിയത്. എഐഎഫ്എഫിന്റെ അച്ചടക്ക സമിതിയാണു നടപടിയെടുത്തത്. ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിനു ശേഷം റഫറിമാർക്കെതിരേ നടത്തിയ പരാമർശമാണു നടപടിക്കു കാരണമായത്. മത്സരത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ റഫറിമാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകൾ എടുത്തു പറഞ്ഞായിരുന്നു വിമർശനം. ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിനു ശേഷം റഫറീയിംഗിലെ പിഴവുകൾക്കെതിരേ വുകോമനോവിച്ച് വിമർശനം ഉയർത്തിയിരുന്നു. റഫറി ഓഫ്സൈഡ് വിളിക്കാതിരുന്നതിനെതിരേയും ചെന്നൈയിൻ എഫ്സി നേടിയ രണ്ടാം ഗോൾ അനുവദിച്ചതിനെതിരേയുമാണു…
Read Moreലാ ലിഗ ഫുട്ബോളിൽ അദ്ഭുത പ്രകടനം തുടർന്ന് ജിറോണ
ബാഴ്സലോണ: ലാ ലിഗ ഫുട്ബോളിന്റെ ഈ സീസണിൽ അദ്ഭുത പ്രകടനം തുടർന്ന് ജിറോണ. നിലവിലെ ചാന്പ്യന്മാരായ ബാഴ്സലോണയെ അവരുടെ ഗ്രൗണ്ടിൽ തോൽപ്പിച്ച് ജിറോണ ഒന്നാം സ്ഥാനം വീണ്ടെടുത്തു. ജിറോണ രണ്ടിനെതിരേ നാലു ഗോളിനാണു ബാഴ്സലോണയെ തകർത്തത്. ലീഗ് സീസണിൽ ബാഴ്സലോണയുടെ രണ്ടാം തോൽവിയാണ്. 16 കളിയിൽ 41 പോയിന്റുമായാണ് ജിറോണ ഒന്നാമതെത്തിയത്. ഇത്രതന്നെ മത്സരങ്ങളിൽ 39 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. 34 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാമതും ഇത്രതന്നെ പോയിന്റുമായി ബാഴ്സ നാലാമതുമാണ്. ആർടെം ഡൗബെക് (12’), മിഗ്വെൽ ഗ്യൂട്ടിറെസ് (40’), വലേരി ഫെർണാണ്ടസ് (80’), ക്രിസ്റ്റ്യൻ സ്റ്റുവാനി (90+5’) എന്നിവരാണു ജിറോണയ്ക്കായി വലകുലുക്കിയത്. റോബർട്ട് ലെവൻഡോവ്സ്കി (19’), ഇൽകി ഗുണ്ടോഗൻ (90+2) എന്നിവർ ബാഴ്സയ്ക്കായി ഗോൾ നേടി. മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് 2-1ന് അൽമേരിയയെ തോൽപ്പിച്ചു. അൽവാരോ മൊറാട്ടയും എയ്ഞ്ചൽ കൊറേയയുമാണ്…
Read More