അഹമ്മദാബാദ്: ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ഐസിസി അണ്ടർ-19 ലോകകപ്പ് ദക്ഷിണാഫ്രിക്കയിലേക്കു മാറ്റി.ശ്രീലങ്കൻ ക്രിക്കറ്റിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്താണു തീരുമാനം. ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തിൽ സർക്കാരിന്റെ അനാവശ്യ ഇടപെടൽ ചൂണ്ടിക്കാട്ടി ശ്രീലങ്കൻ ക്രിക്കറ്റിനെ ഐസിസി സസ്പെൻഡ് ചെയ്തിരുന്നു. വിലക്കുണ്ടെങ്കിലും ശ്രീലങ്കൻ ക്രിക്കറ്റിനു സാധാരണപോലെ മുന്നോട്ടുപോകാം. ദക്ഷിണാഫ്രിക്കയിലെ ലോകകപ്പിൽ ശ്രീലങ്കയുടെ അണ്ടർ-19 ടീം പങ്കെടുക്കും. ജനുവരി 13 മുതൽ ഫെബ്രുവരി നാലു വരെ അണ്ടർ 19 ലോകകപ്പ് നടത്താനാണു നിശ്ചയിച്ചിരുന്നത്. ദക്ഷിണാഫ്രിക്കയിലും ഈ സമയക്രമം പാലിക്കും. അതേസമയം, എസ്എ20 (ട്വന്റി 20) ലീഗിന്റെ രണ്ടാം പതിപ്പ് നടക്കുന്നതും ഇതേ സമയത്താണ്. ട്വന്റി 20 ലീഗിന്റെ മേൽനോട്ടം ഒരു സ്വതന്ത്രബോഡി നടത്തുന്നതിനാൽ രണ്ടും സമാന്തരമായി കൊണ്ടുപോകാൻ കഴിയുമെന്നു ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സിഎസ്എ) സിഇഒ പറഞ്ഞു.
Read MoreCategory: Sports
ട്വന്റി20 ക്രിക്കറ്റ്; സൂര്യയെ കാത്ത് റിക്കാർഡ്
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നതു രണ്ടു റിക്കാർഡുകൾ. അടുത്ത മത്സരത്തിൽ 159 റണ്‍സടിച്ചാൽ ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റണ്‍സ് കണ്ടെത്തുന്ന താരമെന്ന നേട്ടം സൂര്യകുമാറിന്റെ പേരിലാകും. രണ്ട് ഇന്നിംഗ്സുകളിൽനിന്ന് ഇത്രയും റണ്‍സ് നേടിയാൽ നിലവിലെ റിക്കാർഡിനൊപ്പവും സൂര്യയെത്തും. 52 ഇന്നിംഗ്സിൽനിന്ന് 2000 റണ്‍സ് നേടിയ പാക്കിസ്ഥാൻ താരങ്ങളായ ബാബർ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും പേരിലാണ് നിലവിൽ ഈ റിക്കാർഡ്. അടുത്ത അഞ്ച് ഇന്നിംഗ്സിൽനിന്ന് ഈ നേട്ടം കൈവരിച്ചാൽ വേഗത്തിൽ 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡും സൂര്യകുമാറിനെ കാത്തിരിക്കുന്നുണ്ട്.
Read Moreസൂപ്പർ പോരിൽ ബ്രസീലിനെ കീഴടക്കി അര്‍ജന്റീന
ബ്രസീലിയ: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി നടന്ന സൂപ്പർ പോരാട്ടത്തിൽ അര്‍ജന്റീനയോട് ബ്രസീല്‍ ഒരു ഗോളിനു തോറ്റു. ചരിത്രപ്രസിദ്ധമായ മാറക്കാന മൈതാനത്താണ് ചിരവൈരികളായ ഇരു ടീമുകളും ഏറ്റുമുട്ടിയത്. 63-ാം മിനിറ്റില്‍ നിക്കോളസ് ഓട്ടമെന്‍ഡി അര്‍ജന്റീനയ്ക്കായി വിജയ ഗോള്‍ കണ്ടെത്തി. ലോ സെല്‍സോ എടുത്ത കോര്‍ണറില്‍ ഉയര്‍ന്ന് ചാടിയെടുത്ത ഹെഡറിൽ ഒട്ടാമെന്‍ഡി അര്‍ജന്റീനയ്ക്ക് വിജയമൊരുക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ബ്രസീല്‍ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഹോം മത്സരം തോല്‍ക്കുന്നത്. നെയ്മറും വിനിഷ്യസ് ജൂനിയറും റിച്ചാര്‍ലിസണും ഇല്ലാതിറങ്ങിയ ബ്രസീല്‍ മത്സരത്തിലുടനീളം നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. 81-ാം മിനിറ്റില്‍ ജോലിന്ടണ് ചുവപ്പ് കാര്‍ഡ് കാണുകയുമുണ്ടായി. ഇരുടീമുകളുടെയും ആരാധകര്‍ തമ്മില്‍ ഗാലറിയില്‍ കൂട്ടയടിയുണ്ടായതോടെ അര മണിക്കൂറോളം വൈകിയാണ് ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന മത്സരം ആരംഭിച്ചത്. അര്‍ജന്റീനന്‍ ദേശീയഗാനം ആരംഭിക്കുമ്പോള്‍ ബ്രസീലിയന്‍ ആരാധകര്‍ കൂവിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സമയം ഇന്ന്…
Read Moreട്വന്റി20; കളിയാരവത്തിനു തയാറായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം
തിരുവനന്തപുരം: ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുമെന്ന് അവസാനം വരെ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിച്ച കാര്യവട്ടം സ്റ്റേഡിയത്തിൽ സന്നാഹമത്സരങ്ങൾ മാത്രമായി ഒതുങ്ങിയപ്പോൾ നിരാശരായ ക്രിക്കറ്റ് ആരാധകർക്ക് ആഹ്ളാദം സമ്മാനിക്കുന്ന ട്വന്റി20 മത്സരത്തിനായി കാര്യവട്ടം തയാറെടുക്കുന്നു. ഏകദിന ലോകകപ്പിലെ കലാശപ്പോരാട്ടക്കാരായ ഇന്ത്യയും-ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുന്പോൾ ആവേശം വാനോളമുയരും. ഓസീസ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായുള്ള അഞ്ചു മത്സരങ്ങൾ ഉൾപ്പെട്ട ടി20 പരന്പരയിലെ രണ്ടാമത്തെ മത്സരമാണ് 26ന് കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്നത്. ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ ഭാഗമായി പിച്ചും സ്റ്റേഡിയവും അറ്റുകുറ്റപ്പണികൾ നടത്തിയതിനാൽ ഇതിനോടകം തന്നെ സ്റ്റേഡിയത്തിലെ അനുബന്ധ നിർമാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. ലോകകപ്പ് സന്നാഹ മത്സരത്തിനായി ഓസ്ട്രേലിയൻ ടീമും ഇന്ത്യൻ ടീമും കാര്യവട്ടം സ്റ്റേഡിയത്തിൽ കഴിഞ്ഞ മാസം സന്നാഹ മത്സരങ്ങൾക്ക് ഇറങ്ങിയതാണ്. സന്നാഹ മത്സരങ്ങളിൽ പലതും മഴയിൽ ഒലിച്ചുപോയെങ്കിലും പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് ഇരു ടീമുകൾക്കും ഏകദേശ ധാരണയുണ്ട്. കാര്യവട്ടത്ത് അന്താരാഷ്ട്ര…
Read Moreകാൻഡിഡേറ്റ്സ് ടൂർണമെന്റ് അടുത്ത ലക്ഷ്യമെന്ന് ആർ. പ്രഗ്നാനന്ദ
തിരുവനന്തപുരം: ലോക ചാന്പ്യനാകുക എന്നത് ഏതൊരു കളിക്കാരന്റെയും സ്വപനമാണ്. ആ സ്വപ്നം യാഥാർഥ്യമാക്കുന്നതിനാണ് തന്റെ ശ്രമമെന്നും അതിനുവേണ്ടിയുള്ള പരിശീലനത്തിലാണ് താനെന്നും ഇന്ത്യൻ ചെസിലെ പുതിയ താരോദയമായ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ പറഞ്ഞു. രാജ്യാന്തര ചെസ് ഫെസ്റ്റിവലിൽ നിഹാൽ സരിനുമായുള്ള മത്സരത്തിനു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇനിയും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും തന്റെ കളി മികച്ചതാക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയിൽ നടക്കാനിരിക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റാണ് അടുത്ത ലക്ഷ്യമെന്നും അതിനായുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ തന്റെ സഹോദരി ആർ. വൈശാലിയും വനിതാ വിഭാഗത്തിൽ ഈ ടൂർണമെന്റിൽ മത്സരിക്കുമെന്നുണ്ട്. ഈ വർഷത്തെ ചെസ് വേൾഡ് കപ്പിൽ ഫൈനലിലെത്തിയ പ്രഗ്നാനന്ദ ലോക ചാന്പ്യനായ മാഗ്നസ് കാൾസനുമായാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. വിശ്വനാഥൻ ആനന്ദിനുശേഷം ഫൈനലിലെത്തുന്ന ഇന്ത്യക്കാരനാണ് ആർ. പ്രഗ്യാനന്ദ.
Read Moreമനമിടിഞ്ഞ് ഇന്ത്യ
ലോകകപ്പ് നഷ്ടത്തില്‍ ആരാധകര്‍ക്ക് മനം മടുപ്പ്… കളിക്കാരുടെ മനം മടുപ്പാണു ഫൈനലിലേറ്റ തോല്‍വിയുടെ കാരണങ്ങളിലൊന്നെന്നതു മറ്റൊരു വാസ്തവം. ലോകകപ്പ് ഫൈനല്‍ പോലൊരു വേദിയില്‍ ആരു ജയിക്കും തോല്‍ക്കും എന്നതില്‍ മാനസിക കരുത്തിന്റെ സ്ഥാനം നിര്‍ണായകം. രാജ്യത്തിന്റെ പ്രതീക്ഷാഭാരം പേറുന്ന കളിക്കാരുടെ മാനസിക കരുത്തിനു ജയവും തോല്‍വിയും തീരുമാനിക്കാം എന്നതിന്റെ ഉദാഹരണമാണ് 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യന്‍ തോല്‍വി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യയേക്കാള്‍ മാനസിക മുന്‍തൂക്കം ഓസ്ട്രേലിയയ്ക്കായിരുന്നു. ടോസ് ജയിച്ച് ബൗളിംഗ് തെരഞ്ഞെടുത്തപ്പോള്‍ മുതല്‍ ഓസ്ട്രേലിയക്കാര്‍ മാനസിക മുന്‍തൂക്കം സ്വന്തമാക്കി. മത്സരത്തിന്റെ ഓരോ ഘട്ടത്തിലും അവര്‍ അത് കൈവിട്ടില്ല. 47 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും ജയത്തിലേക്ക് എത്തിയതും അതുകൊണ്ടുതന്നെ… മുഹമ്മദ് സിറാജ് പൊട്ടിക്കരഞ്ഞതും വിരാട് കോഹ്ലിയും രോഹിത് ശര്‍മയും കണ്ണീരടക്കാന്‍ പാടുപെട്ടതുമെല്ലാം അതിന്റെ അവസാന ചിത്രങ്ങളായി… പ്ലാന്‍…
Read Moreബ്രസീല്‍-അര്‍ജന്റീന സൂപ്പര്‍ പോരാട്ടം നാളെ
റിയോ ഡി ഷാനെറോ: ഫിഫ ലോകകപ്പ് ദക്ഷിണ അമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ നാളെ ബ്രസീല്‍-അര്‍ജന്റീന സൂപ്പര്‍ക്ലാസികോ പോരാട്ടം. നാളെ രാവിലെ ഇന്ത്യന്‍ സമയം ആറിനു പ്രശസ്തമായ മാറക്കാന സ്റ്റേഡിയത്തിലാണു മത്സരം. തുടര്‍ച്ചയായി രണ്ടു തോല്‍വി ഏറ്റുവാങ്ങിയ ബ്രസീല്‍ ജയത്തിലേക്കു തിരിച്ചെത്താനാണ് അര്‍ജന്റീനയ്ക്കെതിരേ സ്വന്തം കാണികളുടെ മുന്നില്‍ ഇറങ്ങുന്നത്. അര്‍ജന്റീനയാണെങ്കില്‍ ഉറുഗ്വെയ്ക്കെതിരേ കഴിഞ്ഞ മത്സരത്തിലേറ്റ തോല്‍വിയില്‍നിന്നു ജയത്തിലേക്കു വരാനുമാണു പോരാടുന്നത്. ലോകകപ്പ് നേടിയശേഷം അര്‍ജന്റീന നേരിട്ട ആദ്യ പരാജയമായിരുന്നു അത്. അഞ്ചു കളിയില്‍ ഏഴു പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ബ്രസീലിന് ഈ മത്സരം നിര്‍ണായകമാണ്. ഇത്രതന്നെ മത്സരങ്ങളില്‍ 12 പോയിന്റുമായി അര്‍ജന്റീനയാണ് ഒന്നാമത്. പരിക്കേറ്റു വിശ്രമത്തിലായിരിക്കുന്ന നെയ്മര്‍ ടീമിനൊപ്പമില്ലാത്തത് ബ്രസീലിന്റെ മുന്നേറ്റത്തെ ബാധിച്ചിട്ടുണ്ട്. അര്‍ജന്റൈന്‍ ടീമിൽ എയ്ഞ്ചല്‍ ഡി മരിയ ഇറങ്ങിയേക്കും.
Read Moreഇന്ത്യയ്ക്ക് സ്ലോ പിച്ചിലെ റിവേഴ്സ് സ്വിംഗ് മനസിലാക്കാൻ സാധിച്ചില്ലേ
അഹമ്മദാബാദ്: സ്ലോ പിച്ചിലെ റിവേഴ്സ് സിംഗ്; ഓസ്ട്രേലിയയ്ക്കെതിരായ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ഇന്നിംഗ്സിനു ഷട്ടറിട്ടത് ഈ എക്സ് ഫാക്ടറാണ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ വരണ്ടുണങ്ങിയ അഞ്ചാം നന്പർ പിച്ചിൽ ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ടീം ഇന്ത്യക്ക് സ്ലോ പിച്ചിലെ റിവേഴ്സ് സ്വിംഗ് മനസിലാക്കാൻ സാധിച്ചില്ല. ആറാം ലോകകപ്പ് ചാന്പ്യൻപട്ടത്തിനായി ഇറങ്ങിയ ഓസ്ട്രേലിയയുടെ ബൗളിംഗ് ആക്രമണത്തിനു മുന്നിൽ 240 റണ്‍സിന് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മുന്നിൽനിന്ന് പടനയിച്ചു. സ്ലോ പിച്ചിൽ കൃത്യമായ പ്ലാനിംഗോടെ ആയിരുന്നു ഓസ്ട്രേലിയൻ ബൗളർമാർ എത്തിയത്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ വിരാട് കോഹ് ലിക്ക് എതിരേ ഷോർട്ട് പിച്ച് ആക്രമണം, സ്വിംഗും സീമും മനസിലാകുന്നതിനു മുന്‍പ് ഗില്ലിനെ കുടുക്കി, അവസാന ഓവറുകളിൽ കൂറ്റനടി നടത്തുമെന്ന് പ്രതീക്ഷിച്ച സൂര്യകുമാർ…
Read Moreലോകകപ്പിലെ പ്രകടനവും താരങ്ങളുടെ കഴിവും ശ്രദ്ധേം; ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
അഹമ്മദാബാദ്: ലോകകപ്പ് മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനവും താരങ്ങളുടെ കഴിവും ശ്രദ്ധേയമായിരുന്നു. മികച്ച ടീമായാണ് ഇന്ത്യൻ താരങ്ങൾ ലോകകപ്പ് കളിച്ചത്. ഈ പ്രകടനത്തിൽ രാജ്യം അഭിമാനിക്കുന്നതായും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അതേസമയം, ലോകകപ്പ് ഫൈനൽ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്റ്റേഡയത്തിലെത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു മത്സരം അരങ്ങേറിയത്.
Read Moreഏകദിന ലോകകപ്പ്; ഓസീസിന് ആറാം കിരീടം
അഹമ്മാദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ തകർത്ത് ഓസീസിന് ആറാം കിരീടം . അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസീസ് ലോകകിരീടം തിരികെ പിടിച്ചത്. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റെയും അർധസെഞ്ചുറി നേടിയ മര്‍നസ് ലബുഷെയ്ന്റെയും മിന്നും പ്രകടനമാണ് ഓസീസിന് അനായാസ വിജയം സമ്മനിച്ചത്. 1987,1999,2003,2007,2015 വർഷങ്ങളിലും ഓസ്ട്രേലിയ ലോക കിരിടം നേടിയിരുന്നു. 1999ൽ പാക്കിസ്ഥാനെയും 2003ൽ ഇന്ത്യയേയും 2007ൽ ശ്രീലങ്കയേയും 2015ൽ ന്യൂസിലൻഡിനേയും ഓസീസ് ലോകകപ്പ് ഫൈനലിൽ പരാജയപ്പെടുത്തി. 2003 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് റിക്കിപോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ഓസീസ് വിജയക്കൊടി പാറിച്ചത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഓവർ മുതൽ ഇന്ത്യൻ ബൗളർമാരെ ആദം ഗിൽക്രിസ്റ്റും മാത്യു ഹെയ്ഡനും കടന്നാക്രമിച്ചു.…
Read More