ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണമെന്റായ സാഫ് കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽ പോരാടും. ഡൽഹിയിൽ വച്ച് നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പ് മത്സരക്രമം വ്യക്തമായത്. ഇന്ത്യ, പാക്കിസ്ഥാൻ എന്നിവർക്കൊപ്പം കുവൈറ്റ്, നേപ്പാൾ എന്നിവരാണ് ഗ്രൂപ്പ് എയിലുള്ള മറ്റ് ടീമുകൾ. ഗ്രൂപ്പ് ബിയിൽ ലബനൻ, മാലദ്വീപ്, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ ടീമുകൾ പോരാടും. കുവൈറ്റ്, ലബനൻ എന്നീ ടീമുകൾ പ്രത്യേക ക്ഷണിതാക്കളായി ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ബംഗളൂരുവിൽ നടക്കുന്ന ടൂർണമെന്റ് ജൂൺ 21-ന് നടക്കുന്ന കുവൈറ്റ് – നേപ്പാൾ മത്സരത്തോടെയാണ് ആരംഭിക്കുക. അന്നേദിവസം രാത്രി 7:30-ന് മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ജൂലൈ നാലിനാണ് ഫൈനൽ മത്സരം. 2021-ൽ നടന്ന അവസാന സാഫ് കപ്പ് ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഇന്ത്യ കിരീടം ചൂടിയിരുന്നു. ഇന്ത്യയുടെ എട്ടാം സാഫ് കപ്പ് കിരീട നേട്ടമായിരുന്നു…
Read MoreCategory: Sports
സൗരവ് ഗാംഗുലിക്ക് സെഡ് കാറ്റഗറി സുരക്ഷ
കോൽക്കത്ത: ബിസിസിഐ മുൻ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനുമായ സൗരവ് ഗാംഗുലിക്ക് സെഡ് കാറ്റഗറി സുരക്ഷ ഒരുക്കി പശ്ചിമ ബംഗാൾ സർക്കാർ. ഗാംഗുലിക്ക് നൽകിയിരുന്ന വൈ കാറ്റഗറി സുരക്ഷയുടെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. സുരക്ഷാ സേനയുടെ അവലോകനയോഗത്തിന് ശേഷമാണ് ഗാംഗുലിയുടെ സുരക്ഷ ഉയർത്താൻ തീരുമാനിച്ചത്. സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ താരത്തിനൊപ്പം എട്ട് മുതൽ 10 വരെ പോലീസ് ഉദ്യോഗസ്ഥർ എല്ലാ സമയവും ഉണ്ടായിരിക്കും. വൈ കാറ്റഗറി സുരക്ഷാസംവിധാനത്തിൽ പരമാവധി മൂന്ന് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ദാദയ്ക്കൊപ്പം ഉണ്ടായിരുന്നത്.
Read Moreഐപിഎൽ മത്സരത്തിനിടെ കാണികൾക്ക് മേൽ മദ്യം ഒഴിച്ച് അച്ഛനും മക്കളും
ന്യൂഡൽഹി: ഐപിഎൽ മത്സരം നടക്കുന്നതിനിടെ അപമര്യാദയായി പെരുമാറിയ അച്ഛനെയും രണ്ട് മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ലക്ഷ്മി നഗർ സ്വദേശികളായ ദീപക് മഖിജ, മക്കളായ വിശേഷ് റായ്, വൻഷ് റായ് എന്നിവരാണ് പിടിയിലായത്. മേയ് 13-ന് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ച് നടന്ന ഡൽഹി ക്യാപിറ്റൽസ് – പഞ്ചാബ് കിംഗ്സ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. ഹിൽ എ മേഖലയിലെ വിഐപി സീറ്റുകളിലിരുന്ന മൂവരും മദ്യലഹരിയിൽ മറ്റ് കാണികളെ ആക്രമിക്കുകയായിരുന്നു. മറ്റുള്ളവരുടെ ശരീരത്തിലേക്ക് മദ്യം ഒഴിച്ച ഇവരെ തടയാനായി സ്റ്റേഡിയം ജീവനക്കാർ ശ്രമിച്ചെങ്കിലും മൂവരും ചേർന്ന് ഇവരെ ആക്രമിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്ത് ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചത്.
Read Moreഅര്ജുന് തെണ്ടുല്‍ക്കറിനെ നായ കടിച്ചു; മത്സരം നഷ്ടമായേക്കും
മുംബൈ: സച്ചിന് തെണ്ടുല്‍ക്കറുടെ മകനും മുംബൈ ഇന്ത്യന്‍സ് താരവുമായ അര്ജുന് തെണ്ടുല്‍ക്കറിനെ നായ കടിച്ചു. അദ്ദേഹത്തിന്റെ ബൗളിംഗ് കൈയിലെ വിരലുകള്‍ക്ക് മുറിവുണ്ട്. പരിക്കേറ്റ അദ്ദേഹം ചൊവ്വാഴ്ച ലക്നോവിനെതിരായി നടക്കുന്ന മത്സരത്തില്‍ കളിക്കാന്‍ സാധ്യത കുറവാണ്. നായ കടിച്ച വിവരം അര്ജുന് തന്നെയാണ് പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ ലക്നോ സൂപ്പര്‍ജയന്റ്സ് അവരുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരുന്നു. ഐപിഎല്‍ 2023ല്‍ ആകെ നാല് മത്സരങ്ങളാണ് അര്ജുന് കളിച്ചത്. 30.67 ശരാശരിയില്‍ മൂന്ന് വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
Read Moreആരാധകരുടെ പ്രതിഷേധം അവസാനിക്കുന്നില്ല; മെസിക്കു കൂവൽ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ഫുട്ബോളിൽ അർജന്റൈൻ സൂപ്പർതാരം ലയണൽ മെസിക്കെതിരായ പിഎസ്ജി ആരാധകരുടെ പ്രതിഷേധം അവസാനിക്കുന്നില്ല. ലീഗ് വണ്‍ പോരാട്ടത്തിനായി അജാസിയോയ്ക്കെതിരേ ഇറങ്ങിയ മെസിക്കെതിരേ പിഎസ്ജി ആരാധകർ കൂവിവിളിച്ചു. പിഎസ്ജി ടീം പ്രഖ്യാപിച്ചപ്പോൾ മെസിയുടെ പേര് ഗാലറിയിൽ മുഴങ്ങിയപ്പോഴും ക്ലബ് ആരാധകർ കൂവി. ജൂണ്‍ 30 വരെ മാത്രമാണു ലയണൽ മെസിക്കു പിഎസ്ജിയുമായി കരാർ ഉള്ളത്. സൗദി സന്ദർശനത്തിനായി പിഎസ്ജിയുടെ അനുമതിയില്ലാതെ പുറപ്പെട്ട കുറ്റത്തിനു മെസിക്ക് രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയെങ്കിലും അതിൽ ഇളവുണ്ടായി. അതോടെയാണ് അജാസിയോയ്ക്കെതിരേ മെസി കളത്തിലെത്തിയത്.
Read Moreചർമാർബുദബാധിതനെന്ന് ക്രിക്കറ്റ് താരം സാം ബില്ലിംഗ്സ്; താരങ്ങൾ വെയിൽ കൊള്ളുമ്പോൾ ശ്രദ്ധിക്കണം’
ലണ്ടന്‍: താൻ ചര്‍മാര്‍ബുദ ബാധിതനെന്നു വെളിപ്പെടുത്തി ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാം ബില്ലിംഗ്സ്. അര്‍ബുദവുമായി പൊരുതുകയാണെന്നും വെയിലത്തു കളിക്കാനിറങ്ങുമ്പോള്‍ ഉണ്ടായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് താന്‍ മറ്റുള്ളവരില്‍ അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും 31-കാരന് വ്യക്തമാക്കി. കഴിഞ്ഞ വർഷം രണ്ടു തവണ ശസ്ത്രക്രിയയ്ക്കു വിധേയനായി. നെഞ്ചിൽ .066 മില്ലിമീറ്റർ ആഴത്തിലുള്ള മെലാനോമ ബാധിച്ചിരുന്നു. ഇതു നീക്കം ചെയ്തു. മെലാനോമ .077 മില്ലിമീറ്റർ ആവുമ്പോൾ കൂടുതൽ മാരകമാവും. അതിനടുത്തെത്തി. ഭയാനകമായ രോഗത്തോടുള്ള പോരാട്ടം തന്നെ കൂടുതൽ ഗൗരവത്തോടെ ചിന്തിക്കുന്നതിലേക്കെത്തിച്ചതായി ബില്ലിംഗ്സ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 31-കാരനായ ബില്ലിംഗ്സ് ഇംഗ്ലണ്ടിനായി മൂന്ന് ടെസ്റ്റുകളും 28 ഏകദിനങ്ങളും 37 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട് ഇംഗ്ലീഷ് താരം.
Read More“എവിടെയാണെങ്കിലും മെസി സന്തോഷവാനായാൽ മതി’; അർജന്റൈൻ പരിശീലകൻ ലിയോണൽ സ്കലോണി
ബ്യൂണസ് അയേഴ്സ്: ലയണൽ മെസിയുടെ ക്ലബ് മാറ്റവാർത്തകൾ കാര്യമാക്കുന്നില്ലെന്ന് അർജന്റൈൻ പരിശീലകൻ ലിയോണൽ സ്കലോണി. എവിടെയാണെങ്കിലും മെസി സന്തോഷമായിരിക്കുകയാണ് പ്രധാനമെന്ന് സ്കലോണി പറഞ്ഞു. മെസി അടുത്ത സീസണിൽ പിഎസിജി വിടുമെന്നുറപ്പായതോടെയാണ് അമേരിക്കൻ ക്ലബ് ഇന്റർമയാമിയും സൗദി ക്ലബ് അൽഹിലാലും സൂപ്പർതാരത്തിന് പിന്നാലെയെത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ-നസ്ർ നൽകുന്ന വേതനത്തിന്റെ ഇരട്ടിയിലധികം തുകയാണ് അൽഹിലാൽ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ മെസിയുടെ സൗദി സന്ദർശനത്തിനിടെ കരാറിൽ ധാരണയായെന്ന വാർത്തകൾ പ്രചരിച്ചതോടെ മെസിയുടെ പിതാവും ഏജന്റുമായ ഹോർഗെ മെസി ഒരു ക്ലബുമായും ധാരണയിലെത്തിയിട്ടില്ലെന്നു വ്യക്തമാക്കി.
Read Moreപാക്കിസ്ഥാന് ലോക ഒന്നാം നമ്പര്‍ ഏകദിന ടീം, ഇന്ത്യ മൂന്നാമത്
ദുബായ്: ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ കുതിപ്പ് നടത്തി പാക്കിസ്ഥാന്. അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന റാങ്കിംഗ് പ്രകാരം പാക്കിസ്ഥാന് ഒന്നാം സ്ഥാനത്തെത്തി. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര വിജയിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാൻ ലോക ഒന്നാം നമ്പര്‍ ഏകദിനടീമായി മാറിയത്.ഓസ്ട്രേലിയയെ മറികടന്നാണ് പാക്കിസ്ഥാന്റെ കുതിപ്പ്. ഇന്ത്യ മൂന്നാം റാങ്കിലാണ്. ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നീ ടീമുകളാണ് നാല്, അഞ്ച് റാങ്കുകളില്‍. 2005-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ റാങ്കിംഗ് സിസ്റ്റം ഔദ്യോഗികമായി അംഗീകരിച്ചതിനുശേഷം ഇതാദ്യമായാണ് പാക്കിസ്ഥാന് ഒന്നാമതെത്തുന്നത്. ഇതിന് മുന്‍പ് മൂന്നാം റാങ്കിലെത്തിയതാണ് പാക്കിസ്ഥാന്റെ മികച്ച പ്രകടനം. 2018 ജനുവരിയിലും 2022 ജൂണിലും ടീം മൂന്നാം റാങ്കിലെത്തിയിരുന്നു.
Read Moreഡയമണ്ടിലും മുത്തമിട്ടു..! നീരജ് ചോപ്ര തന്നെ ചാമ്പ്യൻ
ദോഹ: ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ 88.67 മീറ്റർ ദൂരമെറിഞ്ഞ് ഇന്ത്യയുടെ ഒളിംപിക് ചാന്പ്യൻ നീരജ് ചോപ്ര ഒന്നാമതെത്തി. വന്പന്മാർ നിരന്ന പോരാട്ടത്തിൽ ആദ്യ അവസരത്തിൽ തന്നെ ജയിക്കാനുള്ളത് നീരജ് എറിഞ്ഞെടുത്തു. പക്ഷെ 90 മീറ്ററെന്ന ലക്ഷ്യം തൊടാനായില്ല. ടോക്കിയോയിൽ വെള്ളി നേടിയ ചെക്ക് താരം യാക്കുബിനാണ് (88.63 മീറ്റർ) രണ്ടാം സ്ഥാനം. മുൻ ലോകചാന്പ്യൻ ആൻഡേഴ്സൻ പീറ്റേഴ്സന് ഇത്തവണ വെല്ലുവിളിയുയർത്താനായില്ല. 85.88 മീറ്ററോടെയാണ് ആൻഡേഴ്സൻ മൂന്നാമതെത്തിയത്. അതേസമയം ട്രിപ്പിൾ ജംപിൽ മത്സരിച്ച കോമൺവെൽത്ത് ഗെയിംസ് ചാംപ്യൻ എൽദോസ് പോളിന് പത്താം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. ഈ മാസം 28ന് മൊറോക്കോയിലാണ് സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് പോരാട്ടം. ജൂണിൽ ലുസൈൻ ഡയമണ്ട് ലീഗിലാകും നീരജ് ഇനിയിറങ്ങുക. ലോക അത്ലറ്റിക്സിന്റെ പുതിയ സീസണ് ദോഹ ഡയമണ്ട് ലീഗിന് ഇന്നലെയാണ് സുഹെയിം ബിൻ ഹമദ് സ്റ്റേഡിയത്തില്‍ തുടക്കമായത്. ഇന്ത്യൻ സമയം…
Read Moreഖത്തർ ലോകകപ്പ് ഫൈനലിലെ പന്ത് ലേലത്തിന്; വില 2.24 കോടി രൂപ
ലണ്ടൻ: ലയണൽ മെസിയുടെ അർജന്റീനയും കിലിയൻ എംബാപെയുടെ ഫ്രാൻസും ഏറ്റുമുട്ടിയ ഖത്തർ ലോകകപ്പ് ഫുട്ബോൾ ഫൈനലിലെ ഔദ്യോഗിക മാച്ച് ബോൾ ലേലത്തിന്. കുറഞ്ഞത് 10 ലക്ഷം ഖത്തർ റിയാലാണ് (2.24 കോടി രൂപ) ലേലത്തിലൂടെ ലക്ഷ്യമിടുന്നത്. ജൂൺ ആറിന് ഇംഗ്ലണ്ടിലെ നോർതാംപ്ടൺ ഓക്ഷൻ ഹൗസ് വഴിയാണ് ലേലം നടക്കുന്നത്. അഡിഡാസ് കമ്പനി പുറത്തിറക്കിയ “അൽ ഹിൽമ്’ എന്ന പന്താണ് ഫൈനൽ മത്സരത്തിൽ ഉപയോഗിച്ചത്. അഡിഡാസിന്റെ “വിൻ ദ മാച്ച് ബാൾ’ മത്സരത്തിലൂടെ ലോകകപ്പ് ഫൈനൽ മാച്ച് ബാൾ സ്വന്തമാക്കിയ പേര് വെളിപ്പെടുത്താത്ത ഒരു വിദേശ ആരാധകനാണ് ഇപ്പോൾ പന്ത് ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചത്. ലോകകപ്പ് ഫൈനൽ തീയതിലും വേദിയും ഉൾപ്പെടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയതാണ് മാച്ച് ബാൾ.
Read More