വെറൈറ്റി, അതാണ് ദോഹർട്ടി

സിഡ്നി: സേവ്യർ ദോഹർട്ടി, ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനു വേണ്ടി നാല് ടെസ്റ്റും 60 ഏകദിനവും 11 ട്വന്‍റി-20യും കളിച്ച താരം. 2015ൽ മെക്കൽ ക്ലാർക്കിനു കീഴിൽ ഐസിസി ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീം അംഗം. അതേ വർഷംതന്നെ ശ്രീലങ്കയ്ക്കെതിരേയായിരുന്നു ദേശീയ ടീമിനുവേണ്ടിയുള്ള ദോഹർട്ടിയുടെ അവസാന മത്സരം.ക്രിക്കറ്റ് താങ്ങളിലെ വെറൈറ്റിയായിരിക്കുകയാണ് ദോഹർട്ടി. ക്രിക്കറ്റിൽനിന്നു വിരമിക്കുന്ന താരങ്ങൾ പലപ്പോഴും കോച്ചിംഗ്, കമന്‍ററി തുടങ്ങി കഴിവതും ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളിൽതന്നെ തുടരാനാണ് ശ്രമിക്കുക. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്തനായി, ക്രിക്കറ്റിൽനിന്നു വിരമിച്ചശേഷം ആശാരിപ്പണിയിലേക്കു തിരിഞ്ഞ ദോഹർട്ടിയാണ് ഇപ്പോൾ തരംഗം. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് മുപ്പത്തെട്ടുകാരനായ ദോഹർട്ടിയുടെ ആശാരിപ്പണി ലോകമറിഞ്ഞത്.

Read More

നദാല്‍ വാഴുമോ വീഴുമോ; ഫ്രഞ്ച് ഓപ്പണു തുടക്കം…

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാവുമ്പോള്‍ ഏവരും ചോദിക്കുന്ന ചോദ്യം പതിവ് പോലെ തന്നെ റാഫേല്‍ നദാല്‍ കിരീടം കൈപ്പിടിയിലൊതുക്കുമോ എന്നതാണ്. അതോ സ്പാനിഷ് ഇതിഹാസതാരത്തെ സമീപ കാലത്ത് കളിമണ്‍ കോര്‍ട്ടില്‍ വീഴ്ത്തിയ താരങ്ങളിലാരെങ്കിലുമാവുമോ ഇത്തവണത്തെ ചാമ്പ്യന്‍ എന്ന ചോദ്യവും നിലനില്‍ക്കുന്നു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം കളിക്കളത്തില്‍ തിരികെയെത്തിയ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍, ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച്, ലോക രണ്ടാം നമ്പര്‍ ഡാനില്‍ മെദ്‌വദേവ് എന്നിവരും തികഞ്ഞ പ്രതീക്ഷയിലാണ്. ഇതുകൂടാതെ കളിമണ്‍ കോര്‍ട്ടില്‍ നദാലിന് വെല്ലുവിളിയുയര്‍ത്തുന്ന ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപ്പാസ്, ഡീഗോ ഷ്വാര്‍ട്‌സ്മാന്‍, രണ്ടു തവണ (2018, 2019) റോളംഗ് ഗാരോവില്‍ നദാലിനോട് അടിയറവു പറഞ്ഞ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം എന്നിവരും കിരീടപ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു. ഇതുകൂടാതെ മോണ്ടികാര്‍ലോ മാസ്‌റ്റേഴ്‌സില്‍ നദാലിനെ പരാജയപ്പെടുത്തിയ റഷ്യന്‍ താരം…

Read More

ഷെരീഫ് മുഹമ്മദ് ഗോകുലത്തില്‍ തുടരും

കോഴിക്കോട്: ഗോകുലം കേരള എഫ്‌സിയുടെ അഫ്ഗാനിസ്ഥാന്‍ താരം ഷെരീഫ് മുഹമ്മദിന്‍റെ കരാര്‍ ഒരു വര്‍ഷത്തേക്കു നീട്ടി. കഴിഞ്ഞ വര്‍ഷത്തെ ഗോകുലത്തിന്‍റെ ഐ ലീഗ് വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച കളിക്കാരനായിരിന്നു ഷെരീഫ് മുഹമ്മദ്. മധ്യനിരയില്‍ കളിച്ച ഷെരീഫ് ഗോകുലത്തിനുവേണ്ടി നാല് ഗോളുകള്‍ നേടുകയും ഏറ്റവും കൂടുതല്‍ പാസുകള്‍ (799) നല്‍കുകയും ചെയ്തു. ഐലീഗിലെ അവസാന മത്സരത്തില്‍ ട്രാവു എഫ്സിക്ക് എതിരെ ഷെരീഫ് നേടിയ ഫ്രീകിക്ക് ആയിരുന്നു ഗോകുലത്തിന്‍റെ കിരീടധാരണത്തിനു വഴിയൊരുക്കിയത്. 31 വയസുള്ള ഷെരീഫ് ഗോകുലത്തില്‍ കഴിഞ്ഞ വര്‍ഷമാണ് എത്തുന്നത്. മധ്യനിരയിലും പ്രതിരോധത്തിലും ഇറക്കാവുന്ന കളിക്കാരനാണ് ഷെരീഫ്. അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിലെ സ്ഥിരം കളിക്കാരനാണു ഷെരീഫ്.

Read More

ശ്രീകാന്തും സൈനയും ഒളിമ്പിക്‌സിനില്ല

ഹൈദരാബാദ്: ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ബാഡ്മിന്‍റണ്‍സംഘത്തില്‍ കിഡംബി ശ്രീകാന്തും സൈന നെഹ്‌വാളും ഉണ്ടാകില്ല. ഒളിമ്പിക്‌സിനു മുമ്പുള്ള എല്ലാ യോഗ്യത ടൂര്‍ണമെന്‍റുകളും അവസാനിച്ചതായി ബാഡ്മിന്‍റണ്‍ വേള്‍ഡ് ഫെഡറേഷന്‍ അറിയിച്ചു. ജൂണ്‍ 15ന് എല്ലാ യോഗ്യതാ മത്സരങ്ങളും അവസാനിച്ചതായും ഒളിന്പിക്സിനു മുമ്പ് ടൂര്‍ണമെന്‍റുകള്‍ ഒന്നുമില്ലെന്നും ഫെഡറേഷന്‍ അറിയിച്ചു. ആദ്യ 16 റാങ്കില്‍ ഉള്‍പ്പെടുന്നവര്‍ക്കു മാത്രമേ യോഗ്യത നേടാനാവൂ. ശ്രീകാന്ത് 20-ാം റാങ്കിലും സൈന 22-ാം റാങ്കിലുമാണ്. ഇന്ത്യയില്‍നിന്ന് ഒളിമ്പിക് സിംഗിള്‍സ് മത്സരങ്ങള്‍ക്കായി വനിതാ വിഭാഗത്തില്‍ പി.വി. സിന്ധുവും പുരുഷവിഭാഗത്തില്‍നിന്നു സായി പ്രണീതും മാത്രമേയുള്ളൂ. പുരുഷ ഡബിള്‍സില്‍ സ്വാതിക് രാജ് രങ്കറെഡ്ഢിയും ചിരാഗ് ഷെട്ടിയും ഇറങ്ങും. ഇവരുടെ ആദ്യ ഒളിമ്പിക്‌സാണിത്.

Read More

സിംഹത്തെ കൂട്ടിലടച്ച കടുവകൾ

ധാക്ക: ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പര ബംഗ്ലാദേശ് സ്വന്തമാക്കി ചരിത്രം കുറിച്ചു. രണ്ടാം ഏകദിനത്തിൽ സിംഗള സംഘത്തെ മഴനിയമത്തിന്‍റെ അടിസ്ഥാനത്തിൽ 103 റണ്‍സിനു കീഴടക്കിയാണ് ബംഗ്ല കടുവകൾ ചരിത്രനേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരേ ബംഗ്ലാദേശ് ചരിത്രത്തിൽ ആദ്യമായാണ് ഏകദിന പരന്പര സ്വന്തമാക്കുന്നത്. ആദ്യ ഏകദിനത്തിൽ ആതിഥേയർ 33 റണ്‍സിനു വെന്നിക്കൊടി പാറിച്ചിരുന്നു. പരന്പരയിലെ മൂന്നാം ഏകദിനം നാളെ നടക്കും. എട്ടാം ഏകദിന സെഞ്ചുറി നേടിയ മുഷ്ഫിക്കർ റഹീമിന്‍റെ ബാറ്റിംഗ് കരുത്തിൽ ബംഗ്ലാദേശ് 48.1 ഓവറിൽ 246 റണ്‍സ് നേടി. 127 പന്തിൽ 125 റണ്‍സ് മുഷ്ഫിക്കറിന്‍റെ ബാറ്റിൽനിന്ന് പിറന്നു. മഹമ്മദുള്ള 41ഉം ലിടണ്‍ ദാസ് 25ഉം റണ്‍സ് നേടി. മഴയെത്തുടർന്ന് തടസപ്പെട്ട മത്സരത്തിൽ ലങ്കയ്ക്ക് 40 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 141 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മുഷ്ഫിക്കർ റഹീം ആറ് ഓവറിൽ 16 റണ്‍സ്…

Read More

സിദാന്‍ റയൽ മാഡ്രിഡ് പരിശീലകസ്ഥാനം രാജിവച്ചു

  മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് റയല്‍ മാഡ്രിഡിന്‍റെ പരിശീലകസ്ഥാനത്തുനിന്ന് സിനദിന്‍ സിദാന്‍ രാജിവച്ചു. ലാ ലിഗ കിരീടപോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനു പിന്നില്‍ രണ്ടാമതായതോടെയാണു സിദാന്‍ രാജി സര്‍പ്പിച്ചത്. റയലിനു നിരാശ നല്‍കിയ സീസണായിരുന്നു ഇത്. 13 തവണ യൂറോപ്യന്‍ ചാമ്പ്യന്മായ റയലിന് ഈ സീസണില്‍ ഒരു ട്രോഫിയും നേടാനായില്ല. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ചെല്‍സിയോടു തോറ്റു. കഴിഞ്ഞ 11 സീസണില്‍ ആദ്യമായാണു റയലിനു കിരീടങ്ങളൊന്നുമില്ലാത്തൊരു സീസണ്‍. സിദാന്‍റെ തീരുമാനത്തെ മാനിക്കുന്നുവെന്നും റയല്‍ മാഡ്രിഡിനോടു വര്‍ഷങ്ങളായി അദ്ദേഹം തുടര്‍ന്ന പ്രഫഷണലിസത്തോടും അര്‍പ്പണത്തോടും താത്പര്യത്തോടും എന്നും നന്ദി ഉണ്ടായിരിക്കുമെന്നും ക്ലബ് അറിയിച്ചു. റയല്‍ മാഡ്രിഡിന്‍റെ എക്കാലത്തെയും മികച്ച ബിംബങ്ങളില്‍ ഒരാളാണ് സിദാനെന്നും കോച്ചായും കളിക്കാരനായും ക്ലബ്ബിനുണ്ടാക്കിയ നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ക്ലബ് അറിയിച്ചു. 2022 വരെയാണു സിദാനുമായി കരാര്‍. ലാ ലിഗയില്‍ അത്‌ലറ്റിക് ബില്‍ബാവോയ്‌ക്കെതിരേ 1-0ന് ജയിച്ചശേഷം ഈ സീസണോടെ…

Read More

ഒരു ചിത്രവും കുറേ പൊല്ലാപ്പും…

വഡോദര: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്‍റെ ഭാര്യ സഫ ബെയ്ഗ് മകന്‍റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു ചിത്രം ഉയർത്തിയ വിമർശനവും പൊല്ലാപ്പും ചെറുതല്ല. ആ ചിത്രത്തിന്‍റെ പേരിൽ വിമർശനങ്ങളുടെ ശരങ്ങളേറ്റത് ഇർഫാനുതന്നെ. ചിത്രം എഡിറ്റ് ചെയ്ത് സഫയുടെ മുഖം മറച്ചിരിക്കുന്നതാണു വിവാദത്തിനു കാരണം. അതോടെ ഒരു വിഭാഗം ആളുകൾ പഠാനെതിരേ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തി. എന്‍റെ മകന്‍റെ അക്കൗണ്ടിൽ ഭാര്യതന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. അതിന്‍റെ പേരിൽ വലിയ രീതിയിൽ വിദ്വേഷ പ്രചാരണം നടക്കുന്നു. ആ ചിത്രം ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു. സ്വന്തം മുഖം അവൾ തന്നെയാണ് ബ്ലർ ചെയ്തത്. ഞാൻ അവളുടെ അധിപനല്ല, പങ്കാളിയാണെന്ന് ഓർമിപ്പിക്കുന്നു- പഠാൻ ട്വീറ്റ് ചെയ്തു. അവളുടെ ജീവിതം അവളുടെ താത്പര്യങ്ങൾ എന്ന ഹാഷ് ടാഗോടെയാണ് പഠാന്‍റെ ട്വീറ്റ്. എന്നാൽ, മുഖം മറച്ചുള്ള ഭാര്യയുടെ ചിത്രം…

Read More

യൂറോപ്പ ലീഗ് ചാന്പ്യൻമാരായി വിയ്യാറയൽ

  വാഴ്സോ: സ്പാനിഷ് ക്ലബായ വിയ്യാറയലിന് ചരിത്ര നിമിഷം. യൂറോപ്യൻ ക്ലബ് ഫുട്ബോൾ രംഗത്തെ രണ്ടാംനിരക്കാരുടെ വേദിയായ യുവേഫ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി വിയ്യാറയൽ. ക്ലബിന്‍റെ 98 വർഷത്തെ ചരിത്രത്തിൽ ആദ്യ മേജർ കിരീടമാണിത്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പെനാൽറ്റിയിൽ വീഴ്ത്തിയാണ് വിയ്യാറയൽ കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിത സമയത്തും എക്സ്ട്രാ മിനിറ്റിലും 1-1 എന്ന നിലയിലായിരുന്ന മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 11-10 എന്ന സ്കോറിലാണ് വിയ്യാറയൽ വിജയിച്ചത്. വിയ്യാറയൽ പരിശീലകൻ ഉനായ് എംറിയുടെ നാലാം യൂറോപ്പ ലീഗ് കിരീടമാണിത്. ഇന്നത്തെ ഫൈനലിന് അറ്റാക്കിംഗ് ലൈനപ്പുമായാണ് ഒലെ യുണൈറ്റഡിനെ ഇറക്കിയത്. എന്നാൽ കളി നിയന്ത്രിക്കാൻ യുണൈറ്റഡ് തുടക്കത്തിൽ തന്നെ കഷ്ടപ്പെട്ടു. പിൻ നിരയിൽ ക്യാപ്റ്റൻ മഗ്വയർ ഇല്ലാത്തതും പ്രശ്നമായി. കളിയിലെ ആദ്യ അവസരത്തിൽ തന്നെ ഗോൾ നേടിക്കൊണ്ട് വിയ്യാറയൽ ലീഡ് എടുത്തു. 29-ാം മിനിറ്റിൽ…

Read More

ഹൻസി ഫ്ളിക്ക് ജര്‍മനിയുടെ പരിശീലകൻ

  മ്യൂണിക്: ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്‍റെ പരിശീലകനായി ബയേൺ മ്യൂണിക്കിന്‍റെ മുൻ പരിശീലകൻ ഹന്‍സി ഫ്ളിക്കിനെ നിയമിച്ചു. അടുത്ത മാസം നടക്കുന്ന യുവേഫ യൂറോ കപ്പിനുശേഷം സ്ഥാനമൊഴിയുന്ന ജോവാക്വിം ലോയുടെ പിന്‍ഗാമിയായാണ് അമ്പത്താറുകാരനായ ഫ്‌ളിക് എത്തുക. 2024വരെയാണ് കരാർ. 2019-2020 സീസണിന്‍റെ പകുതിയോടെ ബയേണിലെത്തിയ ഫ്‌ളിക്‌, രണ്ട് തവണ ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ സ്വന്തമാക്കി. യുവേഫയുടെ മികച്ച പരിശീലൻ, ലോകത്തിലെ മികച്ച ക്ലബ് പരിശീലകന്‍ തുടങ്ങിയ വ്യക്തിഗത പുരസ്‌കാരങ്ങളും സ്വന്തമാക്കി. 2020ല്‍ ആറ് ട്രോഫികളാണ് ഫ്‌ളിക്കിനു കീഴില്‍ ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കിയത്. 2009ല്‍ പെപ് ഗ്വാര്‍ഡിയോളയ്ക്കുശേഷം ഈ നേട്ടം സ്വന്തമാക്കിയ ആദ്യ പരിശീലകനാണ്. 2006 മുതല്‍ 2014വരെ ജോവാക്വിം ലോയുടെ കീഴില്‍ ജര്‍മന്‍ ദേശീയ ടീമിന്‍റെ…

Read More

ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് തുടരും, യുഎഇയിൽ

മുംബൈ: കോവിഡ് ഭീഷണിയെത്തുടർന്ന് പാതിവഴിയിൽ നിർത്തിവച്ച 14-ാം സീസണ്‍ ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ പൂർത്തിയാക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ. യുഎഇയിലായിരിക്കും ശേഷിച്ച മത്സരങ്ങൾ അരങ്ങേറുക. രണ്ട് ക്വാളിഫയർ, ഒരു എലിമിനേറ്റർ, ഫൈനൽ ഉൾപ്പെടെ 31 മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. 13-ാം സീസണ്‍ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎഇയിൽ ആയിരുന്നു പൂർണമായി നടത്തിയത്. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 12വരെ ഐപിഎൽ നടത്താനാണു ബിസിസിഐ ശ്രമിക്കുന്നത്. മറ്റ് ക്രിക്കറ്റ് ബോർഡുകളുടെ ഷെഡ്യൂളുകളും പരിഗണിച്ചുമാത്രമേ ഐപിഎൽ 14-ാം സീസണ്‍ പുനരാരംഭിക്കാൻ സാധിക്കൂ. കരീബിയൻ പ്രീമിയർ ലീഗ് ഓഗസ്റ്റ് 28നാണ് ആരംഭിക്കുക. അതിനു മുന്പ് ഐപിഎൽ അവസാനിക്കുന്ന തരത്തിലായിരിക്കും ബിസിസിഐ നീക്കം. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരന്പരയിലെ അവസാന മത്സരം സെപ്റ്റംബർ 14നാണ് അവസാനിക്കുക. ഐസിസി ട്വന്‍റി-20 ലോകകപ്പ് ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കേയായിരിക്കും ഐപിഎൽ അവസാനിക്കുക. ഇന്ത്യയിൽ കോവിഡ്…

Read More