മോശം ഫോമിനിടെയും കോഹ്‌ലിക്കു നേട്ടം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്‍റെ കരിയറിലെ ദുഷ്കരമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. കഴിഞ്ഞ 20 ഇന്നിംഗ്സിലും സെഞ്ചുറി നേടാൻ കോഹ്‌ലിക്കു സാധിച്ചില്ല. വെല്ലിംഗ്ടണ്‍ ടെസ്റ്റിൽ 2, 19 എന്നിങ്ങനെയാണ് കോഹ്‌ലിയുടെ സ്കോർ. ഇതിനിടെയും ടെസ്റ്റ് റണ്‍വേട്ടയിൽ മുൻ നായകൻ സൗരവ് ഗാംഗുലിയെ പിന്തള്ളി.

ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ കോഹ്‌ലി ആറാം സ്ഥാനത്ത് എത്തി. ഇന്നലെ 11 റണ്‍സിൽ എത്തിയപ്പോഴായിരുന്നു ഗാംഗുലിയെ കോഹ്‌ലി മറികടന്നത്. ടെസ്റ്റ് റണ്‍വേട്ടയിൽ ഇന്ത്യൻ താരങ്ങളിൽ സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗാവസ്കർ, വി.വി.എസ്. ലക്ഷ്മണ്‍, വിരേന്ദർ സെവാഗ് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.

ഇപ്പോൾ തുടർച്ചയായ 20 ഇന്നിംഗ്സിലും സെഞ്ചുറി കാണാനാകാത്ത കോഹ്‌ലി സമാന സാഹചര്യത്തിലൂടെ മുന്പും കടന്നു പോയിട്ടുണ്ട്. 2014ൽ തുടർച്ചയായ 25 ഇന്നിംഗ്സിൽ കോഹ്‌‌ലിക്ക് സെഞ്ചുറി നേടാനായിരുന്നില്ല, 2011ൽ 24 ഇന്നിംഗ്സിലും.

Related posts

Leave a Comment