ലെവൻഡോവ്സ്കിക്കും കുട്ടീഞ്ഞോയ്ക്കും റിക്കാർഡ്

മ്യൂണിക്ക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ഗ്ലാമർ ക്ലബ്ബായ ബയേണ്‍ മ്യൂണിക്ക് 4-0ന് എഫ്സി കൊളോണിനെ കീഴടക്കി. മത്സരത്തിൽ രണ്ട് ഗോൾ നേടിയ ലെവൻഡോവ്സ്കിയും (മൂന്ന്, 48 മിനിറ്റുകൾ) ഒരു ഗോൾ നേടിയ ഫിലിപ്പെ കുട്ടീഞ്ഞോയും (62-പെനൽറ്റി) റിക്കാർഡ് ബുക്കിൽ ഇടംനേടി. ബയേണിനായി കുടീഞ്ഞോയുടെ ആദ്യ ഗോളായിരുന്നു. ആദ്യ അഞ്ച് മത്സരങ്ങളിൽ ഏറ്റവും അധികം ഗോളെന്ന 51 വർഷം പഴക്കമുള്ള റിക്കാർഡിനൊപ്പമാണ് ലെവൻഡോവ്സ്കി (ഒന്പത്) എത്തിയത്. 1967-68 സീസണിൽ ബൊറൂസിയ മോയെൻചൻഗ്ലാറ്റ്ബാക്സിന്‍റെ പീറ്റർ മേയറിന്‍റെ പേരിലായിരുന്നു റിക്കാർഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ, ബുണ്ടസ് ലിഗ എന്നീ നാല് ലീഗുകളിലും ഗോൾ നേടുന്ന അഞ്ചാമത്തെ മാത്രം താരമാണ് കുട്ടീഞ്ഞോ. മറ്റൊരു മത്സരത്തിൽ ആർബി ലീപ്സിംഗ് 3-0ന് വെർഡർ ബെർമനെ കീഴടക്കി.

Read More

ചൈന ഓപ്പണ്‍ കരോളിന മാരിന്

ഒളിന്പിക് സ്വർണ ജേതാവായ വനിതാ ബാഡ്മിന്‍റണ്‍ സിംഗിൾസ് താരം കരോളിന മാരിൻ ചൈന ഓപ്പണ്‍ കിരീടം സ്വന്തമാക്കി. കരിയറിനുപോലും ഭീഷണിയായ പരിക്കിനെത്തുടർന്ന് എട്ട് മാസം നീണ്ട വിശ്രമത്തിനുശേഷമാണ് സ്പാനിഷ് താരം കോർട്ടിൽ തിരിച്ചെത്തിയത്. മടങ്ങിവരവ് ചൈന ഓപ്പണ്‍ നിലനിർത്തിക്കൊണ് മാരിൻ ആഘോഷിച്ചു. ഫൈനലിൽ തായ്‌വാന്‍റെ തായി സു യിംഗിനെ കീഴടക്കിയാണ് മാരിൻ ജേതാവായത്. കഴിഞ്ഞ ആറ് തവണ തായ്‌വാൻ താരത്തെ നേരിട്ടപ്പോഴും മാരിൻ പരാജയപ്പെട്ടിരുന്നു. ഒരു മണിക്കൂർ അഞ്ച് മിനിറ്റ് നീണ്ട പോരാട്ടത്തിൽ 14-21, 21-17, 21-18നായിരുന്നു മാരിന്‍റെ ജയം. ആനന്ദാശ്രുപൊഴിച്ചാണ് മാരിൻ കോർട്ട് വിട്ടത്. ജനുവരിയിൽ ഇന്തോനേഷ്യ മാസ്റ്റേഴ്സ് ഫൈനലിനിടെയായിരുന്നു മാരിന്‍റെ കാലിനു പരിക്കേറ്റത്. പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നന്പർ താരമായ കെന്‍റോ മൊമോട്ട ഇന്തോനേഷ്യയുടെ ആന്‍റണി സിനിസുകയെ കീഴടക്കി കിരീടം സ്വന്തമാക്കി.

Read More

മുൻ ക്രിക്കറ്റ് താരം മാധവ് ആപ്തേ അന്തരിച്ചു

മുംബൈ: ഇന്ത്യൻ ടെസ്റ്റ് ഓപ്പണറായിരുന്ന മാധവ് ആപ്തേ (86) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യടെ 542 റണ്‍സ് ആപ്തേ നേടിയിട്ടുണ്ട്. 163 റണ്‍സാണ് അദ്ദേഹത്തിന്‍റെ മികച്ച നേട്ടം.ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 67 മത്സരങ്ങളിൽനിന്ന് 3336 റണ്‍സാണ് ആപ്തേ അടിച്ചു കൂട്ടിയത്.

Read More

ഹാമിള്‍ട്ടണ്‍ മസകഡ്സ മിന്നി; അഫ്ഗാനെതിരെ സിംബാബ്‍വേയ്ക്ക് ജയം

ധാക്ക: ത്രിരാഷ്ട്ര ട്വന്‍റി20 ടൂർണമെന്‍റിൽ അഫ്ഗാനിസ്ഥാനെതിരെ സിംബാബ്‍വേയെ വിജയത്തിലേക്ക് നയിച്ച് ഹാമിള്‍ട്ടണ്‍ മസകഡ്സ ക്രിക്കറ്റിൽ നിന്ന് വിടവാങ്ങി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 19.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‍വേ ലക്ഷ്യം കണ്ടു. അഫ്ഗാനിസ്ഥാനെതിരെ ട്വന്‍റി20യില്‍ സിംബാബ്‍വേ നേടുന്ന ആദ്യ ജയമാണിത്. 42 പന്തില്‍ നിന്ന് നാലു ബൗണ്ടറിയും അഞ്ച് സിക്സും അടക്കം 71 റൺസെടുത്താണ് മസകഡ്സ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. റെഗിസ് ചകാബ്‍വ(39), ഷോണ്‍ വില്യംസ്(21), ബ്രണ്ടന്‍ ടെയ്‌ലര്‍(19) എന്നിവർ മികച്ച പിന്തുണ നൽകി. അഫ്ഗാനായി മുജീബ് ഉര്‍ റഹ്മാന്‍ രണ്ടും സർദാൻ ഒരു വിക്കറ്റും നേടി. നേരത്തെ, ഓപ്പണർമാരായ റഹ്മാനുള്ള ഗുര്‍ബാസ്(61), ഹസ്രത്തുള്ള സാസായി (31) എന്നിവരാണ് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ക്രിസ് പോഫു നാലു വിക്കറ്റ് നേടി.…

Read More

ചരിത്രം രചിച്ച് അമിത് പംഗൽ; ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

എക്കാറ്റരിൻബർഗ് (റഷ്യ): ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അമിത് പംഗൽ പുതുചരിത്രം രചിച്ചു. 52 കിലോ വിഭാഗത്തിൽ അമിത് ഫൈനൽ ബർത്ത് നേടി. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ബർത്ത് നേടുന്നത്. സെമിഫൈനൽ പോരാട്ടത്തിൽ കസാഖിസ്ഥാന്‍റെ സാകെൻ ബിബോസിനോവിനെ തോൽപ്പിച്ചാണ് പംഗൽ ചരിത്രവിജയം കുറിച്ചത്. 52 കിലോ വിഭാഗത്തിലെ ഏഷ്യൻ ചാമ്പ്യനാണ് പംഗൽ.

Read More

ചൈന ഓപ്പണ്‍: സായ് പ്രണീത് പുറത്ത്

ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. ക്വാർട്ടറിൽ ബി.സായ് പ്രണീത് തോറ്റതോടെയാണ് ഇന്ത്യൻ സാന്നിധ്യം അവസാനിച്ചത്. ഇന്തോനേഷ്യയുടെ ആന്‍റണി സിൻസുകയോട് മൂന്ന് ഗെയിമുകൾ നീണ്ടുനിന്ന മത്സരത്തിലാണ് ഇന്ത്യൻ താരം തോൽവി സമ്മതിച്ചത്. സ്കോർ: 21-16, 6-21, 16-21. ആദ്യ ഗെയിമിൽ മികച്ച ഫോമിലായിരുന്ന സായ് പ്രണീത് രണ്ടാം ഗെയിമിൽ താളം കണ്ടെത്താൻ നന്നേ വിഷമിച്ചു. രണ്ടാം ഗെയിമിൽ ആറ് പോയിന്‍റ് മാത്രമാണ് ഇന്ത്യൻ താരത്തിന് നേടാനായത്. എന്നാൽ മൂന്നാം ഗെയിമിൽ പോരാട്ടവീര്യം കാഴ്ചവച്ചെങ്കിലും ഇന്തോനേഷ്യൻ താരത്തിന്‍റെ വിജയം തടുക്കാൻ സായ് പ്രണീതിന് കഴിഞ്ഞില്ല.

Read More

ചൈന ഓപ്പണ്‍: സിന്ധു രണ്ടാം റൗണ്ടിൽ പുറത്ത്

ബെയ്ജിംഗ്: ലോക ചാമ്പ്യൻ പി.വി.സിന്ധു ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ നിന്നും പുറത്തായി. തായ്‌ലൻഡിന്‍റെ പോണ്‍പാവെ ചോചുവോംഗിനോടാണ് ലോക ചാമ്പ്യൻ രണ്ടാം റൗണ്ടിൽ അടിയറവ് പറഞ്ഞത്. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു സിന്ധുവിന്‍റെ തോൽവി. സ്കോർ: 21-12, 13-21, 19-21. ആദ്യ ഗെയിമിൽ മികച്ച കളി പുറത്തെടുത്ത സിന്ധുവിന് രണ്ട്, മൂന്ന് ഗെയിമുകളിൽ കാലിടറി. അവസാന ഗെയിമിൽ മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും ജയം തായ്‌ലൻഡ് താരത്തിനൊപ്പം നിന്നു. ഇതോടെ ചൈന ഓപ്പണ്‍ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പ്രാതിനിധ്യം അവസാനിച്ചു. നേരത്തെ സൈന നെഹ്‌വാൾ ആദ്യ റൗണ്ടിൽ തന്നെ തോറ്റു പുറത്തായിരുന്നു.

Read More

അകില ധനൻജയയ്ക്ക് വിലക്ക്

ദുബായ്: ശ്രീലങ്കൻ സ്പിന്നർ അകില ധനൻജയയ്ക്ക് വിലക്ക്. സംശയാസ്പദമായ ബൗളിംഗ് ആക്ഷനെ തുടർന്നാണ് അകിലയെ ബൗളിംഗിൽനിന്ന് വിലക്കിയിരിക്കുന്നത്. ഒരു വർഷത്തേയ്ക്കാണ് ഐസിസി അകിലയെ വിലക്കിയത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റില്‍ ആണ് താരത്തിന്‍റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം ഓഗസ്റ്റ് 29ന് ചെന്നൈയില്‍ നടത്തിയ പരിശോധനയിലാണ് അകിലയുടെ ബൗളിംഗ് ആക്ഷന്‍ നിയമ പ്രകാരമുള്ളതല്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്നായിരുന്നു നടപടി.

Read More

ഡച്ച് ഫുട്ബോൾ‌ താരം വെടിയേറ്റു മരിച്ചു

ആംസ്റ്റര്‍ഡാം: ഇംഗ്ലീഷ് ക്ലബ്ബ് ബര്‍ട്ടന്‍ ആല്‍ബിയോണിന്‍റെ മുന്‍ പ്രതിരോധനിര താരം കെല്‍വിന്‍ മെയ്നാഡ് വെടിയേറ്റു മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.30ന് ആംസ്റ്റര്‍ഡാമിലെ ലാംഗ്ബ്രുക്ഡ്രീഫിൽ വച്ചാണ് സംഭവം നടന്നത്. കാറിനുള്ളിൽ വച്ചാണ് അജ്ഞാതരുടെ വെടിയേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. 2014 നവംബറിലാണ് ഡച്ച്-സുരിനാമീസ് താരമായ മെയ്നാഡ് ബര്‍ട്ടനില്‍ എത്തുന്നത്. ടീമിനായി 10 മത്സരങ്ങളിൽ കളത്തിലിറങ്ങിയ മെയ്‌നാഡിന് പരിക്ക് വില്ലനായി മാറുകയായിരുന്നു. കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് കുറെക്കാലം കളിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. പിന്നീട് തിരിച്ചെത്തിയ താരം 2017 സീസണിൽ ബർട്ടനിൽ നിന്ന് സ്പാക്കന്‍ബര്‍ഗിലേക്ക് മെയ്നാഡ് കൂടുമാറി. വോളെൻഡാം എഫ്സിയിലൂടെ കരിയർ ആരംഭിച്ച മെയ്നാഡ് റോയല്‍ ആന്‍റ്‌വേപ്, എഫ്സി എമ്മെൻ തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

Read More

ചൈന ഓപ്പണ്‍: സിന്ധു രണ്ടാം റൗണ്ടിൽ

ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യൻ ഇന്ത്യയുടെ പി.വി.സിന്ധു രണ്ടാം റൗണ്ടിൽ കടന്നു. മുൻ ഒളിമ്പിക്സ് ജേതാവ് ചൈനയുടെ ലി ഷുയേറിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സിന്ധുവിന്‍റെ തുടക്കം. സ്കോർ: 21-18, 21 12. ആദ്യ ഗെയിമിൽ ചൈനീസ് താരം പൊരുതിയെങ്കിലും രണ്ടാം ഗെയിമിൽ ഒരവസരം പോലും സിന്ധു നൽകിയില്ല. മികച്ച ഫോമിലുള്ള സിന്ധു ചൈനീസ് താരത്തെ അനായാസം മറികടക്കുകയായിരുന്നു. നേരത്തെ ഇന്ത്യയുടെ സൈന നെഹ്‌വാൾ ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു. തായ്‌ലൻഡിന്‍റെ ബുഷനാൻഓംഗ്ബാംറുംഗ്ഫാനോട് നേരിട്ടുള്ള ഗെയിമുകൾക്ക് ഇന്ത്യൻ താരം തോൽവി ഏറ്റുവാങ്ങുകയായിരുന്നു. സ്കോർ: 10-21, 17-21.

Read More