മുംബൈ: ഭിന്നതാല്പര്യ വിഷയത്തില് പരാതി ഉയര്ന്നതിനെ തുടര്ന്ന് ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതിയിൽനിന്ന് കപിൽ ദേവ് രാജിവച്ചു. മൂന്നംഗ ഉപദേശക സമിതിയുടെ തലവനായിരുന്നു അദ്ദേഹം. നേരത്തെ സമിതി അംഗങ്ങളിലൊരാളായ ശാന്ത രംഗസ്വാമി രാജിവച്ചിരുന്നു. രാജിക്ക് കാരണം എന്താണെന്ന് കപിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർമാരുടെ സമിതിയെ അദ്ദേഹം ഇ-മെയിലൂടെ തന്റെ തീരുമാനം അറിയിച്ചു. 2019 ജൂലൈ മാസത്തിലാണ് കപിലിനെ ഉപദേശക സമിതിയിൽ നിയമിക്കുന്നത്. കപിൽദേവ്, അൻശുമാൻ ഗെയ്ക്വാദ്, ശാന്താരംഗസ്വാമി എന്നിവരുടെ മൂന്നംഗ സമിതിയാണ് രവി ശാസ്ത്രിയെ പരിശീലകനായി വീണ്ടും നിയമിച്ചത്. ഈ മൂന്നു പേർക്കും ഭിന്നതാത്പര്യ വിഷയത്തിൽ ബിസിസിഐ എത്തിക്സ് കമ്മിറ്റി നോട്ടീസ് അയച്ചിരുന്നു. സമിതിയംഗത്വത്തിനു പുറമെ ബിസിസിഐയിൽ മറ്റു സ്ഥാനങ്ങളും ഇവർ വഹിക്കുന്നെണ്ടെന്നായിരുന്നു പരാതി. സമിതിയംഗങ്ങൾ ഭിന്നതാത്പര്യ വിഷയത്തിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാൽ ഇവർ നടത്തിയ നിയമനങ്ങളും അസാധുവാകും.
Read MoreCategory: Sports
ഷെല്ലി ആൻ ഫ്രേസർ വേഗത്തിന്റെ റാണി
ദോഹ: വേഗത്തിന്റെ റാണിയായി ജമൈക്കൻ താരം ഷെല്ലി ആൻ ഫ്രേസർ. 10.71 സെക്കൻഡിലാണ് ഷെല്ലി 100 മീറ്റർ പിന്നിട്ട് സ്വർണം ചൂടിയത്. ഷെല്ലി സ്വർണം സ്വന്തമാക്കിയപ്പോൾ ഇംഗ്ലീഷ് താരം ദിന ആഷെർ സ്മിത്ത് വെള്ളിയും ഐവറികോസ്റ്റ് താരം മരിയ ജോസി ടോ വെങ്കലവും നേടി. ദിന ആഷെർ 10.83 സെക്കൻഡിലും മരിയ ജോസി ടോ 10.9 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്.
Read Moreഇന്ത്യൻ പ്രതീക്ഷകൾക്ക് വിരാമം; റിലേയിൽ ഏഴാമത്
ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ എന്ന ഇന്ത്യൻ പ്രതീക്ഷ അവസാനിച്ചു. ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന 4×400 മീറ്റർ മിക്സഡ് റിലേ ഫൈനലിൽ ഏഴാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഇന്ത്യൻ സമയം പുലർച്ചെ 1.05ന് നടന്ന ഫൈനലിൽ ഈ സീസണിലെ ഏറ്റവും മികച്ച സമയത്തിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. അമേരിക്കയ്ക്കാണ് റിക്കാർഡ് നേട്ടത്തോടെ സ്വർണം. നേരത്തെ, പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ എം.പി.ജാബിർ സെമിയിൽ പുറത്തായതിനും വനിതകളുടെ 100 മീറ്റർ ആദ്യ റൗണ്ടിൽ ദ്യുതി ചന്ദ് പുറത്തായതിനും ശേഷമായിരുന്നു ഇന്ത്യക്ക് പ്രതീക്ഷ പകർന്ന 4×400 മിക്സഡ് റിലേ ഫൈനൽ പ്രവേശം. അമേരിക്ക സ്വർണം നേടിയപ്പോൾ ജമൈക്ക വെള്ളിയും ബെഹ്റിൻ വെങ്കലവും നേടി. മുഹമ്മദ് അനസ്, വി.കെ. വിസ്മയ, ജിസ്ന മാത്യു, നോഹ് നിർമൽ ടോം എന്നീ മലയാളികളായിരുന്നു ഫൈനലിൽ ഇന്ത്യക്കായി അണിനിരന്നത്.
Read Moreഒരു ചലഞ്ചുമില്ലാതെ ചലഞ്ചർ കിരീടം നേടി സുമിത് നാഗൽ
ബ്യൂണസ് ഐറിസ്: അർജന്റീനയിൽ നടന്ന ബ്യൂണസ് ഐറിസ് എടിപി ചലഞ്ച് ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യയുടെ സുമിത് നാഗൽ കിരീടം ചൂടി. ആതിഥേയ രാജ്യമായ അർജന്റീനയുടെ ഫാകുൻഡോ ബാഗിൻസിനെയാണ് നാഗൽ പരാജയപ്പെടുത്തിയത്. സ്കോർ: 6-4, 6-2. ഇത് രണ്ടാം തവണയാണ് നാഗൽ എടിപി ചലഞ്ചർ കിരീടം കരസ്ഥമാക്കുന്നത്. 2017ലായിരുന്നു ആദ്യ ചലഞ്ചർ കിരീട നേട്ടം.
Read Moreമനസ് ക്രീസുവിട്ട് പുറത്തേക്ക്; സാറ ടെയ്ലർ ക്രിക്കറ്റ് മതിയാക്കി
ലണ്ടൻ: അപ്രതീക്ഷിത വിമരമിക്കൽ പ്രഖ്യാപിച്ച് വനിതാ ക്രിക്കറ്റിലെ മിന്നും താരം ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ സാറ ടെയ്ലർ. ദീർഘാനളായി തുടരുന്ന മാനസിക ബുദ്ധിമുട്ടുകളെത്തുടർന്നാണ് മുപ്പതുകാരയായ സാറ അന്താരാഷട്ര മത്സരങ്ങളോട് വിടപറയുന്നത്. ഇത് കടുത്ത തീരുമാനമാണെന്ന് അറിയാം. പക്ഷെ, തനിക്കും ആരോഗ്യത്തിനും മുന്നോട്ട് പോകാൻ ഇതാണ് ഉചിതമായ തീരുമാനമെന്നും സാറ പറഞ്ഞു. 2006ൽ പതിനേഴാം വയസിലാണ് സാറ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ്, ഏകദിനം, ട്വന്റി-20 വേദികളിലായി ഇംഗ്ലണ്ടിനെ 226 മത്സരങ്ങളിൽ പ്രതിനിധീകരിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ 6,533 റണ്സുമായി ഇംഗ്ലണ്ടിനായി ഏറ്റവും അധികം റണ്സ് നേടിയത്തിൽ രണ്ടാമതാണ്. മൂന്ന് ഫോർമാറ്റിലുമായി ഏറ്റവും അധികം പുറത്താക്കലിന്റെ റിക്കാർഡ് സാറയുടെ പേരിലാണ് (232). 2017ൽ ഇംഗ്ലണ്ട് ലോക കിരീടം നേടിയപ്പോൾ നിർണായക പങ്കുവഹിച്ചതാമാണ്. മൂന്ന് തവണ ഐസിസിയുടെ മികച്ച വനിതാ ട്വന്റി-20 താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. 2014ൽ മികച്ച ഏകദിന വനിതാ…
Read Moreലാൻസ് ക്ലൂസ്നർ അഫ്ഗാന്റെ പുതിയ പരിശീലകൻ
കാബൂൾ: മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ലാൻസ് ക്ലൂസ്നറിനെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. ഫിൽ സിമ്മൺസിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നിയമനം. അമ്പതോളം അപേക്ഷകളിൽ നിന്നാണ് ക്ലൂസ്നറിനെ പരിശീലകനായി തെരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്ക, സിംബാബ്വേ ടീമുകളുടെ ബാറ്റിംഗ് പരിശീലകനായും മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് പരിശീലകനായും ക്ലൂസ്നർ പ്രവർത്തിച്ചിട്ടുണ്ട്. നവംബറിൽ വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന പരമ്പരയാണ് ക്ലൂസ്നറിന്റെ ആദ്യ പരിശീലക ദൗത്യം.
Read Moreപരിശീലക സ്ഥാനത്തിരുന്നു തബല വായിക്കുകയല്ലെന്ന് രവി ശാസ്ത്രി
മുംബൈ: വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനു പിന്തുണയുമായി ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. പിഴവു വരുത്തിയാൽ കളിക്കാരെ തിരുത്തുമെന്നും പരിശീലക സ്ഥാനത്തിരുന്നു താൻ തബല വായിക്കുകയല്ലെന്നും ശാസ്ത്രി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. പന്ത് പിഴവുകൾ ആവർത്തിച്ചാൽ ശാസിക്കുമെന്നു താൻ പറഞ്ഞിരുന്നു. ആരെങ്കിലും പിഴവു വരുത്തിയാൽ അവരെ തിരുത്തേണ്ടതു തന്റെ കടമയാണ്. തബല വായിക്കാനല്ലല്ലോ താൻ പരിശീലക സ്ഥാനത്തിരിക്കുന്നത്. പന്ത് ലോകോത്തര നിലവാരമുള്ള താരം തന്നെയാണ്. ഏറ്റവും വിനാശകാരിയായ താരമായി മാറാനുള്ള കഴിവു പന്തിനുണ്ടെന്നും ശാസ്ത്രി പറഞ്ഞു. നല്ലൊരു മാച്ച് വിന്നറാണു പന്ത്. അതുകൊണ്ടുതന്നെ പന്തിന്റെ കാര്യത്തിൽ ക്ഷമയോടെ കാത്തിരിക്കുകയെന്നതാണു നയമെന്നു ശാസ്ത്രി വ്യക്തമാക്കി. തുടർച്ചയായി പരാജയപ്പെടുന്ന പന്തിനെ ടീമിൽനിന്നു നീക്കിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണു രവി ശാസ്ത്രിയുടെ പിന്തുണയറിയിക്കൽ. നേരത്തെ മോശം ഫോമിലായ പന്തിനെ വിമർശിച്ച ശാസ്ത്രിയെ കുറ്റപ്പെടുത്തി മുൻ…
Read Moreഓപ്പണറാക്കാമോയെന്ന് യാചിക്കേണ്ടി വന്നു: വെളിപ്പെടുത്തലുമായി സച്ചിൻ
മുംബൈ: ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനത്തേക്കുള്ള തന്റെ വരവ് അത്ര എളുപ്പമായിരുന്നില്ലെന്ന് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ടീം മാനേജ്മെന്റിന്റെ കാലുപിടിച്ചിട്ടാണ് തന്നെ ഓപ്പണറാക്കിയതെന്നും സച്ചിൻ വെളിപ്പെടുത്തി. തോൽക്കുമെന്ന ഭയം മൂലം ‘റിസ്ക്’ എടുക്കാൻ മടിക്കരുതെന്ന് വിശദീകരിക്കാനാണ് തന്റെ അനുഭവം വീഡിയോ പോസ്റ്റിലൂടെ സച്ചിൻ വിശദീകരിച്ചത്. 1994ൽ ഓക്ലൻഡിൽ ന്യൂസിലൻഡിനെതിരെ നടന്ന ഏകദിനത്തിലാണ് ആദ്യമായി ഓപ്പണിംഗ് റോളിൽ ഇറങ്ങിയത്. ബാറ്റിംഗിൽ സ്ഥാനക്കയറ്റം കിട്ടിയാൽ ബൗളർമാരെ കടന്നാക്രമിക്കാമെന്നായിരുന്നു കണക്കുക്കൂട്ടൽ. എന്നാൽ ഓപ്പണറാക്കാമോയെന്നു ചോദിച്ച് ടീം മാനേജ്മെന്റിന്റെ കാലുപിടിക്കേണ്ടി വന്നു. പരാജയപ്പെട്ടാൽ ഇനിയും നിങ്ങളുടെ പിന്നാലെ വരില്ല എന്ന് വാക്കുകൊടുത്തിട്ടാണ് അന്ന് എനിക്ക് ഓപ്പണറാകാൻ പറ്റിയതെന്നും സച്ചിൻ വെളിപ്പെടുത്തി. 1994ൽ സച്ചിൻ ആദ്യമായി ഓപ്പണറായി ഇറങ്ങുമ്പോൾ പങ്കാളിയായി ഒപ്പമുണ്ടായിരുന്നത് മനോജ് പ്രഭാകറായിരുന്നു. വെറും 49 പന്തിൽ 82 റൺസാണ് അന്ന് അടിച്ചുകൂട്ടിയത്. കിടിലൻ പ്രകടനത്തോടെ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചു. ഓപ്പണർ സ്ഥാനത്തിന്…
Read Moreഇന്ത്യൻ ഗുസ്തി താരങ്ങൾക്കു പാരിതോഷികം
ന്യൂഡൽഹി: ലോക ഗുസ്തി ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ താരങ്ങൾക്ക് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പാരിതോഷികം. ചാന്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ദീപക് പൂനിയയ്ക്ക് ഏഴ് ലക്ഷവും വെങ്കല മെഡൽ നേടിയ വിനേഷ് ഫോഗട്ട്, രവി കുമാർ, ബജ്റംഗ് പൂനിയ, രാഹുൽ അവാരെ എന്നിവർക്ക് നാല് ലക്ഷം വീതവും കായികമന്ത്രി കിരണ് റിജിജു പ്രഖ്യാപിച്ചു. 86 കിലോ ഫ്രീസ്റ്റൈൽ വിഭാഗം ഫൈനലിൽ പരിക്കുമൂലം പിൻമാറിയതോടെയാണ് ദീപക് പൂനിയ വെള്ളി മെഡലിൽ ഒതുങ്ങിയത്. സുശീൽ കുമാറിന് (2010) ശേഷം ലോക ചാന്പ്യനാകുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരമെന്ന നേട്ടത്തിലെത്താനുള്ള അവസരം ഇതോടെ ദീപകിന് നഷ്ടമായി. ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടത്തിലെത്തിയ അമിത് പംഗലിന് 14 ലക്ഷം രൂപ പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വെങ്കല മെഡൽ നേടിയ മനീഷ് കൗശിക്കിന് എട്ട് ലക്ഷവും…
Read Moreജയിച്ചിട്ടും ബാഴ്സയ്ക്കു നിരാശ; മെസി പരിക്കേറ്റ് പുറത്ത്
ബാഴ്സലോണ: ലാ ലിഗ സീസണിലെ മോശം തുടക്കത്തിന് അറുതിവരുത്തി ബാഴ്സലോണ. വിയ്യാറലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബാഴ്സ വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. എന്നാൽ പരിക്ക് ഭേദമായി കളത്തിൽ തിരിച്ചെത്തിയ സൂപ്പർ താരം ലയണൽ മെസി പരിക്കേറ്റ് പുറത്ത് പോയത് ബാഴ്സയ്ക്കു കനത്ത തിരിച്ചടിയായി. കളിയുടെ ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. അന്റോണിയോ ഗ്രീസ് മാനും (6) അർതുർ വിദാലും (15) ബാഴ്സയ്ക്കായി ലീഡെടുത്തു. എന്നാൽ കസോർള 44 ാം മിനിറ്റിൽ വിയ്യാറലിനായി ഒരു ഗോൾ തിരിച്ചടിച്ചു. സീസണിൽ ആദ്യമായി ഫസ്റ്റ് ഇലവനിൽ കളിക്കാനിറങ്ങിയ മെസി തുടയ്ക്കേറ്റ പരിക്ക് മൂലം രണ്ടാം പകുതിയിൽ തിരിച്ചുകയറി.
Read More