കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായി: സവാളവില ഉയരുന്നു; ചില്ലറ വിപണിയിൽ 80-ന് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സവാളവില വീണ്ടും കുത്തനെ ഉയർന്നു. ഓണക്കാലത്ത് വർധിച്ച വില ഇനിയും താഴാത്തത് സാധാരണ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പല ചില്ലറ വിപണികളിലും സവാള കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിലാണ് വിൽപന.

സവാള ഉൽപ്പാദനത്തിൽ മുന്നിലുള്ള അയൽ സംസ്ഥാനങ്ങളിലുണ്ടായ അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനവും വിളനാശവുമാണ് വിപണിയിലെ വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് പാളയം മാർക്കറ്റിൽ മൊത്തവ്യാപാര മേഖലയിൽ സവാളയുടെ ഇന്നത്തെ വില കിലോയ്ക്ക് 50 മുതൽ 55 രൂപ വരെയാണ്. മൊത്തവില ഇത്രയാണെങ്കിലും ചില്ലറ വിപണിയിലെത്തുമ്പോൾ ഗതാഗതച്ചെലവും മറ്റ് ലാഭവിഹിതങ്ങളും കൂടി വില വീണ്ടും ഉയരുകയാണ്. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ തിരിച്ചടിയാകുന്നു.

Related posts

Leave a Comment