മാഡ്രിഡ്: ഫ്രഞ്ച് മുൻ താരമായ സിനദിൻ സിദാൻ 10 മാസത്തിനുശേഷം സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് പരിശീലക വേഷത്തിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം തിങ്കളാഴ്ച അർധരാത്രിയോടെയാണ് സിദാന്റെ നാടകീയമായ രണ്ടാം വരവ് മാഡ്രിഡിൽ അരങ്ങേറിയത്. റയൽ ചാന്പ്യൻസ് ലീഗിൽ അയാക്സിനോട് പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെ പോർച്ചുഗീസ് പരിശീലകനായ ഹൊസെ മൗറീഞ്ഞോയുടെ പേര് ഉയർന്നെങ്കിലും അദ്ദേഹം അത് തള്ളിയിരുന്നു. തുടർച്ചയായ ഹോം മത്സര തോൽവിയുൾപ്പെടെ നാണക്കേടിന്റെ പടുകുഴിയിലായ റയലിനെ രക്ഷിക്കാൻ സിദാനേ സാധിക്കൂ എന്ന് ക്ലബ് അധികാരികൾ മനസിലാക്കിയതോടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. അതോടെ കഴിഞ്ഞ 10 മാസത്തിനുള്ളിൽ ജൂലൻ ലോപ്ടെഹുയിക്കു പിന്നാലെ സാന്റിയാഗോ സൊളാരിയും റയൽ പരിശീലക സ്ഥാനത്തുനിന്ന് തെറിച്ചു. ലോകത്തിലെ ഏറ്റവും മികച്ച മാനേജർ ക്ലബ്ബിൽ തിരിച്ചെത്തിയെന്നാണ് സിദാന്റെ മടങ്ങിവരവ് അറിയിച്ച് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറെന്റിനൊ പെരെസ് പറഞ്ഞത്. സിദാൻ ആവശ്യപ്പെട്ടത് ഹാട്രിക് ചാന്പ്യൻസ് ലീഗ്…
Read MoreCategory: Sports
ലോകകപ്പ് ഫുട്ബോൾ: ഖത്തർ കോഴ നല്കി
സൂറിച്ച്: 2022 ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാൻ ഖത്തർ ഫിഫയ്ക്ക് 400 മില്യൻ ഡോളർ (2792 കോടി രൂപ) നിയമവിരുദ്ധമായി നൽകിയെന്ന് വെളിപ്പെടുത്തൽ. 3350 കോടി രൂപ കൂടി നല്‍കാമെന്ന വാഗ്ദാനവും പുറത്തുവന്നിട്ടുണ്ട്. ഖത്തർ സർക്കാരിന്റെ കീഴിലുള്ള അൽ ജസീറ ടെലിവിഷനാണ് ടിവി കോണ്ട്രാക്റ്റിന്റെ മറവിൽ രഹസ്യ ഇടപാട് നടത്തിയതെന്നും ആരോപണമുണ്ട്. 2022ലെ ലോകകപ്പ് നടത്തിപ്പിനുള്ള അവകാശം ഖത്തറിനു ലഭിച്ചാൽ 698 കോടി രൂപയാണ് ഫീസ് ഇനത്തിൽ ഉറപ്പു നൽകിയിരുന്നത്. സണ്‍ഡേ ടൈംസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. ഖത്തറിൽ നിന്നും കോഴ വാങ്ങിയാണ് ഫിഫ തലവനായിരുന്ന ജോസഫ് സെപ് ബ്ലാറ്റർ വേദി അനുവദിച്ചതെന്ന ആരോപണത്തിൽ ഫുട്ബോൾ ലോകം ആടിയുലഞ്ഞിരുന്നു. കോഴ വാങ്ങിയെന്ന തെളിവിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റ് സ്ഥാനത്തു നിന്നും ബ്ലാറ്റർക്ക് പടിയിറങ്ങേണ്ടിവന്നു. ജോസ് കുന്പിളുവേലിൽ
Read Moreഡിആർഎസിനെ വിമർശിച്ച് കോഹ്ലി
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ പരാജയത്തിനു പിന്നാലെ ഡിആർഎസ് (ഡിസിഷൻ റിവ്യു സിസ്റ്റം) സാങ്കേതിക വിദ്യയെ വിമർശിച്ച് വിരാട് കോഹ്ലി. കൃത്യതയും സ്ഥിരതയുമില്ലാത്ത പരിപാടിയാണ് ഡിആർഎസ് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ 44-ാം ഓവറിൽ ആഷ്ടണ്‍ ടർണറിന്റെ വിക്കറ്റിനായുള്ള ഡിആർഎസ് ഇന്ത്യ പരാജയപ്പെട്ടത് സൂചിപ്പിച്ചാണ് കോഹ്ലിയുടെ വിമർശനം. യുസ്വേന്ദ്ര ചാഹൽ എറിഞ്ഞ വൈഡ് ലെഗ്ബ്രേക്കിൽ ടർണറിന്റെ ബാറ്റിന്റെ അടിഭാഗത്ത് പന്ത് ഉരസിയതായി റീപ്ലേയിൽ വ്യക്തമായിരുന്നു. സ്റ്റംപിംഗ് ആണെന്നാണ് ആദ്യം കരുതിയതെങ്കിലും ബാറ്റിൽ പന്ത് ഉരസിയതായി ഋഷഭ് പന്ത് ആംഗ്യംകാണിച്ചു. തുടർന്ന് റിവ്യൂ ചെയ്തെങ്കിലും വിധി ഇന്ത്യക്ക് അനുകൂലമായില്ല. ഇതേത്തുടർന്ന് മൈതാനത്ത് വച്ച്തന്നെ കോഹ്ലി തന്റെ അനിഷ്ടം വ്യക്തമാക്കിയിരുന്നു. മാൻ ഓഫ് ദ മാച്ച് ആയ ടർണർ ആ സമയത്ത് 41 റണ്‍സിലായിരുന്നു.
Read Moreനോർത്ത് ഈസ്റ്റിനെ വീഴ്ത്തി ബംഗളൂരു ഫൈനലിൽ
ബംഗളൂരു: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ബംഗളൂരു എഫ്സി ഐഎസ്എൽ ഫൈനലിൽ കടന്നു. ആദ്യപാദത്തിലെ 1-2 ന്റെ തോൽവി കഴിക്കളഞ്ഞ് ആധികാരിക വിജയവുമായാണ് ബംഗളൂരു ഫൈനലിൽ പ്രവേശിച്ചത്. മികു, ഡിമാസ്, സുനിൽ ഛേത്രി എന്നിവരാണ് ബംഗളൂരുവിനായി ഗോൾ നേടിയത്. ലീഗിലെ ടോപ്പർമാരായ ബംഗളൂരുവിനോട് അവസാന നിമിഷംവരെ പൊരുതിയാണ് നോർത്ത് ഈസ്റ്റ് പരാജയം സമ്മതിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു ബംഗളൂരുവിന്റെ മൂന്നു ഗോളുകളും. ആദ്യപാദത്തിലെ മുൻതൂക്കവുമായി എതിരാളിയുടെ മൈതാനത്തെത്തിയ നോർത്ത് ഈസ്റ്റ് 72 ാം മിനിറ്റുവരെ ഛേത്രിയേയും സംഘത്തെയും തടഞ്ഞു നിർത്തി. എന്നാൽ ഉദാന്ത സിംഗിന്റെ ഉജ്വല പ്രകടനമാണ് നോർത്ത് ഈസ്റ്റിനെ പരാജയത്തിലേക്ക് തള്ളിയിട്ടത്. 72 ാം മിനിറ്റിൽ വലത് വിംഗിലൂടെ ചാട്ടുളിപോലെ കയറിയ ഉദാന്ത ബോക്സിലേക്ക് നൽകിയ മനോഹരമായ ക്രോസ് മിക്കു കാൽപാദംകൊണ്ട് ചെത്തി വലയിലാക്കുകയായിരുന്നു. ഒരു…
Read Moreടെയ്ലർക്ക് ഇരട്ട സെഞ്ചുറി
വെല്ലിംഗ്ടണ്‍: റോസ് ടെയ്ലറുടെ ഇരട്ട സെഞ്ചുറിയുടെയും ഹെൻട്രി നിക്കോൾസിന്റെയും സെഞ്ചുറിയുടെയും കരുത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിന് വിജയപ്രതീക്ഷ. ഒരു ദിവസം ശേഷിക്കുന്ന മത്സരത്തിൽ ഏഴ് വിക്കറ്റ് കൈയിലുള്ള ബംഗ്ലാദേശിന് ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 141 റണ്‍സ് കൂടി നേടണം. നാലാം ദിനം കളിനിർത്തുന്പോൾ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സ് 80/3 എന്ന നിലയിലാണ്. മുഹമ്മദ് മിഥുൻ (25), സൗമ്യ സർക്കാർ (12) എന്നിവരാണ് ക്രീസിൽ. 221 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമാണ് ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയത്. നേരത്തെ കിവീസിന്റെ ഒന്നാം ഇന്നിംഗ്സ് 432/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. റോസ് ടെയ്ലർ 200 റണ്‍സിനും നിക്കോൾസ് 107 റണ്‍സിനും പുറത്തായി. ക്യാപ്റ്റൻ കെയ്ൻ വില്യംസണ് 74 റണ്‍സ് നേടി. 212 പന്തുകൾ മാത്രം നേരിട്ടാണ് ടെയ്ലർ ഡബിൾ തികച്ചത്. 19 ഫോറും നാല് സിക്സും…
Read Moreസച്ചിൻ-സെവാഗ് സഖ്യത്തെ പിന്തള്ളി ധവാൻ-രോഹിത്
ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും അധികം റണ്‍സ് നേടുന്ന കൂട്ടുകെട്ട് എന്ന റിക്കാർഡിൽ ശിഖർ ധവാൻ-രോഹിത് ശർമ സഖ്യം രണ്ടാം സ്ഥാനത്ത്. സച്ചിൻ തെണ്ടുൽക്കർ-വിരേന്ദർ സെവാഗ് സഖ്യത്തെയാണ് ധവാൻ-രോഹിത് കൂട്ടുകെട്ട് മറികടന്നത്. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ഏകദിനത്തിൽ ഓപ്പണിംഗ് വിക്കറ്റിൽ 193 റണ്‍സ് നേടിയതോടെയാണിത്. സച്ചിൻ-സൗരവ് ഗാംഗുലി സഖ്യത്തിന്റെ പേരിലാണ് (8227) ലോക റിക്കാർഡ്. 176 ഇന്നിംഗ്സിൽനിന്നാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റന്മാർ 8227 റണ്‍സ് നേടിയത്. പട്ടികയിൽ രണ്ടാമത് ശ്രീലങ്കയുടെ മഹേല ജയവർധന-കുമാർ സംഗക്കാര (5992 റണ്‍സ്) സഖ്യമാണ്. 151 ഇന്നിംഗ്സിൽനിന്നാണത്. 108 ഇന്നിംഗ്സിൽനിന്ന് 5475 റണ്‍സ് നേടിയ സംഗക്കാര-തിലകരത്ന ദിൽഷൻ കൂട്ടുകെട്ടാണ് പട്ടികയിൽ മൂന്നാമത്. ശ്രീലങ്കയുടെ മർവൻ അട്ടപ്പട്ടു-സനത് ജയസൂര്യ (5462), ഓസ്ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റ്-മാത്യു ഹെയ്ഡൻ (5409), വെസ്റ്റ് ഇൻഡീസിന്റെ ഗ്രീനിഡ്ജ്-ഹെയ്ൻസ് (5206) സഖ്യങ്ങളും 5000 കടന്നിട്ടുണ്ട്. ഇന്ത്യയുടെ മികച്ച കൂട്ടുകെട്ട് താരങ്ങൾ, ഇന്നിംഗ്സ്, റണ്‍സ്,…
Read Moreസൈക്ക്ലിംഗ് ചാമ്പ്യൻ കെല്ലി കാറ്റ്ലൻ അന്തരിച്ചു
വാഷിംഗ്ടൺ: സൈക്ലിംഗ് ലോകചാമ്പ്യനും ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവുമായ കെല്ലി കാറ്റ്ലൻ (23) അന്തരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. 2016ലും 2016ലും ലോക ചാമ്പ്യൻ പട്ടങ്ങൾ കരസ്ഥമാക്കിയ കാറ്റ്ലിൻ 2016ലെ റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടുകയും ചെയ്തു. സ്റ്റാൻസ്ഫർഡ് സർവകലാശാലയിലെ വിദ്യാർഥിയുമായിരുന്നു കാറ്റ്ലൻ. യുഎസ്എ സൈക്ലിംഗ് പ്രസിഡന്റ് റോബ് ഡി മാർട്ടിനിയാണ് മരണവിവരം അറിയിച്ചത്. മരണകാരണമെന്താണെന്ന് വ്യക്തമല്ലെന്നും അസ്വാഭാവികതയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreടെർണർ കൊടുങ്കാറ്റിൽ ഓസീസിന് കലക്കൻ ജയം
മൊഹാലി: ജയിച്ചെന്നുറപ്പിച്ച കളി ഇന്ത്യയുടെ ആത്മാർഥ സഹായത്തോടെ ഓസീസ് സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 360 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 13 പന്തുകൾ ബാക്കിനിൽക്കെ മറികടന്ന് ഓസ്ട്രേലിയ വിജയം പിടിച്ചെടുത്തു. നാല് വിക്കറ്റിനായിരുന്നു ഓസീസ് വിജയം. സെഞ്ചുറി കുറിച്ച ഹാൻഡ്സ് കോംബും (117) സെഞ്ചുറിയുടെ വക്കിൽ പുറത്തായ ഉസ്മാൻ കവാജയും (91) വാലറ്റത്ത് പുറത്താകാതെ വെടിക്കെട്ടു നടത്തിയ ആഷ്ടൻ ടെർണറുമാണ് (84) ഓസീസിന്റെ വിജയ ശിൽപ്പികൾ. റൺ ചേസ് ചെയ്തുള്ള ഓസീസിന്റെ എക്കാലത്തെയും മികച്ച വിജയമാണിത്. ഓസീസ് ബാറ്റ്സ്മാൻമാരുടെ പ്രകടനത്തേക്കാൾ ഇന്ത്യയുടെ മോശം ഫീൽഡിംഗാണ് ഓസീസിനെ തുണച്ചത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് മൂന്നു തവണ സ്റ്റംമ്പിംഗിനുള്ള അവസരം തുലച്ചു. കൂറ്റൻ അടിയുമായി വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ടെർണറെ കേദാർ ജാദവും ശിഖർ ധവാനും കൈവിട്ടു. ഇതോടെ ഓസീസ് മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസിനെ തുടക്കത്തിലെ രണ്ടു…
Read Moreഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച് ; ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ള മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ജയം. സിറ്റി സ്വന്തം തട്ടകത്തിൽ വാറ്റ്ഫോഡിനെ 3-1നു കീഴടക്കിയപ്പോൾ ലിവർപൂൾ 4-2ന് ബേണ്‍ലിയെ മറികടന്നു. കിരീടത്തിനായി ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. 30 മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ സിറ്റി 74 പോയിന്റുമായി ഒന്നാം സ്ഥാനത്തും ലിവർപൂൾ 73 പോയിന്റുമായി രണ്ടാമതുമാണ്. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ റോബർട്ടോ ഫിൻമിനോ (19, 67 മിനിറ്റുകൾ), സാഡിയോ മാനെ (29, 90+3-ാം മിനിറ്റ്) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. ആറാം മിനിറ്റിൽ വാസ്റ്റ് വുഡിലൂടെ മുന്നിൽകടന്നശേഷമായിരുന്നു ബേണ്‍ലിയുടെ തോൽവി. പിന്നിലായശേഷം ഹോം മത്സരങ്ങളിൽ തുടർച്ചയായി നാല് ജയം സ്വന്തമാക്കുന്ന ടീമെന്ന നേട്ടം ചെന്പടയെത്തേടിയെത്തി. 2013ലും 2015ലും ചെൽസി ഈ നേട്ടം സ്വന്തമാക്കിയശേഷം ഇതാദ്യമാണ് പ്രീമിയർ ലീഗിൽ ഒരു ടീം ഇത്തരം ജയം നേടുന്നത്.…
Read Moreവനിതാ ദിനത്തിലെ സച്ചിന്
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ അടുക്കളയില്‍നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നു. മികച്ച ബാറ്റ്സ്മാന് എന്നു പേരെടുത്ത താരം നന്നായി പാചകം ചെയ്യുന്നയാളുമാണ്. വനിതാ ദിനത്തില്‍ വീട്ടിലെ വനിതകള്‍ക്കായാണ് സച്ചിന് അടുക്കളയില്‍ കയറിയത്. അമ്മയ്ക്കും ഭാര്യ അഞ്ജലിക്കും മകള്‍ സാറയ്ക്കും വേണ്ടിയാണെന്നു പറഞ്ഞാണ് മുന്‍ ഇന്ത്യന്‍ താരം പാചകത്തിലേക്ക് കടന്നത്. ബൈംഗന്‍ ഭര്ത (വഴുതന കൊണ്ടുള്ള ഒരുതരം വിഭവം) എന്ന ഒരു പഞ്ചാബി വിഭവമാണ് സച്ചിന് ഉണ്ടാക്കിയത്. സച്ചിന്റെ പാചകം ഇന്ത്യന്‍ ടീമിന് ഒന്നടങ്കം അറിയുന്ന കാര്യമാണ്. 1990ല്‍ അജയ് ജഡേജയുടെ വീട്ടില്‍വച്ച് അന്നത്തെ ഇന്ത്യന്‍ ടീമിനായി സച്ചിന് ബൈംഗന്‍ ഭര്ത പാകം ചെയ്ത് നല്‍കിയിരുന്നു.
Read More