അബുദാബി: എഎഫ്സി ഏഷ്യൻ കപ്പിൽ പുത്തൻ സൂര്യോദയം. അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ജപ്പാനെ തകർത്ത് ഖത്തർ കന്നിക്കിരീടം ചൂടി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഖത്തറിന്റെ ജയം. 12-ാം മിനിറ്റിൽ ആൽ മുഈസ് അലിയാണ് ഖത്തറിനു ലീഡ് നൽകിയത്. ടൂർണമെന്റിൽ അലിയുടെ ഒന്‍പതാം ഗോളായിരുന്നു അത്. 15 മിനിറ്റിനുശേഷം ഖത്തർ വീണ്ടും ലക്ഷ്യം കണ്ടു. അബ്ദുൽ അസീസ് ഹതീം ലോംഗ് റേഞ്ചറിലൂടെ ജപ്പാൻ വല കുലുക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മികച്ച തിരിച്ചുവരവു നടത്തിയ ജപ്പാൻ 69-ാം മിനിറ്റിൽ മിനാമിനോയിലൂടെ ഒരു ഗോൾ മടക്കി. എന്നാൽ ഖത്തറിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് 83-ാം മിനിറ്റിൽ അക്രം അഫിഫ് കീരീടമുറപ്പിച്ചു.
Read MoreCategory: Sports
ഏകദിന ക്രിക്കറ്റിൽ “ഡബിൾ സെഞ്ചുറി’യടിച്ച് മിതാലിരാജ്; റിക്കാർഡ്
ഹാമിൽട്ടണ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന് രാജ്യാന്തര മത്സരങ്ങളുടെ എണ്ണത്തിലും റിക്കാര്‍ഡ്. വനിതാ ക്രിക്കറ്റിൽ 200 മത്സരങ്ങൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യ താരമെന്ന നേട്ടം മിതാലി രാജ് സ്വന്തമാക്കി. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലിറങ്ങിയതോടെയാണ് മിതാലി മത്സരങ്ങളുടെ എണ്ണത്തിലും മുന്നിലെത്തിയത്. ഏകദിനത്തിൽ ലോകത്തിൽ ഏറ്റവും അധികം റണ്‍സ് നേടിയ വനിതാ താരമെന്ന റിക്കാർഡും ഇന്ത്യൻ ക്യാപ്റ്റന്റെ തൊപ്പിയിലെ പൊൻതൂവലാണ്. മുപ്പത്താറുകാരിയായ മിതാലിരാജ് 200 മത്സരങ്ങളിൽനിന്ന് 51.33 ശരാശരിയിൽ 6622 റണ്‍സ് നേടിയിട്ടുണ്ട്. വനിതാ ക്രിക്കറ്റിലെ തെണ്ടുൽക്കർ എന്നാണ് മിതാലി രാജ് അറിയപ്പെടുന്നത്. 1999ൽ അയർലൻഡിനെതിരേ അരങ്ങേറ്റം കുറിച്ച മിതാലി രാജിന്റെ പേരിലാണ് ഏറ്റവും അധികം നാൾ രാജ്യാന്തര ക്രിക്കറ്റ് കളിച്ച വനിതാ താരമെന്ന റിക്കാർഡും. പുരുഷന്മാരെയും ഉൾപ്പെടുത്തിയാൽ ലോകത്തിൽ ഏറ്റവും ദൈർഘ്യമേറിയ കരിയറിൽ നാലാം സ്ഥാനത്താണ് മിതാലി. സച്ചിൻ തെണ്ടുൽക്കർ, ശ്രീലങ്കയുടെ സനത് ജയസൂര്യ,…
Read Moreനീലിമ തീർക്കാൻ ബ്ലൂ സ്പൈക്കേഴ്സ്
തൃപ്രയാർ (തൃശൂർ): പ്രഥമ പ്രഫഷണൽ വോളിബോൾ ലീഗിലെ ചരിത്ര നിയോഗത്തിലാണ് ബ്ലൂ സ്പൈക്കേഴ്സ് കൊച്ചിൻ. നാളെ കൊച്ചി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പ്രഥമ പ്രോ വോളി ലീഗിന്റെ ഉദ്ഘാട മത്സരത്തിനിറങ്ങാനുള്ള ചരിത്രനിയോഗമാണ് കൊച്ചിൻ ബ്ലൂ സ്പൈക്കേഴ്സിന്. മുംബൈയിൽനിന്നുള്ള യു മുംബ വോളിയാണ് എതിരാളികൾ. മുത്തൂറ്റ് ഗ്രൂപ്പ് സ്പോണ്സർ ചെയ്യുന്ന ബ്ലൂ സ്പൈക്കേഴ്സ് കൊച്ചിൻ ടീം പ്രഫഷണൽ കളിക്കാരുടെ മികച്ച ഒരു സംഘമാണ്. സാഫ് ഗെയിംസിലെ മിന്നുംതാരമായിരുന്ന തൃശൂർ അന്തിക്കാട് സ്വദേശി ടി.സി. ജ്യോതിഷാണ് പരിശീലകൻ. വോളിബോളിന്റെ പ്രഫഷണൽ സാധ്യതകളും മികവുകളുമറിയുന്ന ജ്യോതിഷിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ പത്തുദിവസത്തിലേറെയായി തൃശൂർ തൃപ്രയാറിലെ ടിഎസ്ജിഎ സ്റ്റേഡിയത്തിൽ ബ്ലൂ സ്പൈക്കേഴ്സ് പരിശീലനത്തിലാണ്. ചുരുങ്ങിയ ദിവസങ്ങളാണ് പരിശീലനത്തിനുള്ളതെങ്കിലും ആ സമയം വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഒളിന്പിക്സ് മെഡൽ ജേതാവും അമേരിക്കൻ താരവുമായ ഡേവിഡ് ലീ, സ്ലോവാക്യൻ താരം ആന്ദ്രെജ് പടുക്ക് എന്നിവരും എത്തിയതോടെ പരീശലന ക്യാന്പിനു…
Read Moreബ്ലാസ്റ്റേഴ്സിനു തോൽവി
ന്യൂഡൽഹി: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും തോൽവി. എവേ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ഡൽഹി ഡൈനാമോസിനോട് 2-0ന് പരാജയപ്പെട്ടു. 28-ാം മിനിറ്റിൽ ജിയാനി സ്യൂയ് വെർലോണിലൂടെ മുന്നിൽ കടന്ന ഡൈനാമോസ് ഇഞ്ചുറി ടൈമിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലാക്കി വിജയമാർജിൻ വർധിപ്പിച്ചു. റെനെ മിഖെലിക്കായിരുന്നു (90+4-ാം മിനിറ്റ്) പെനൽറ്റി ഗോൾ നേടിയത്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആറാം തോൽവിയാണ്. ഇതുവരെ ഒരു ജയം മാത്രം നേടാനേ കേരള സംഘത്തിനു സാധിച്ചിട്ടുള്ളൂ. 14 മത്സരത്തിൽ 10 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്താണ്. 10 പോയിന്റോടെ ഡൽഹി എട്ടിലേക്കെത്തി. 30 പോയിന്റുള്ള ബംഗളൂരു എഫ്സിയാണ് ലീഗിന്റെ തലപ്പത്ത്.
Read Moreബാഴ്സ താരത്തെ സ്വന്തമാക്കി ആഴ്സണൽ
ലണ്ടൻ: ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസം ആരാധകരെ ഞെട്ടിച്ച് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് ആഴ്സണൽ. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിൽനിന്ന് മധ്യനിരതാരം ഇരുപത്തഞ്ചുകാരനായ ഡെനിസ് സുവാരസിനെ ആഴ്സണൽ സ്വന്തമാക്കി. വായ്പ അടിസ്ഥാനത്തിലാണ് സ്പാനിഷ് താരമായ ഡെനിസ് ആഴ്സണലിലെത്തുന്നത്. ബാഴ്സലോണയുമായി 2021 വരെ ഡെനിസ് നേരത്തെ കരാർ പുതുക്കിയിരുന്നു. തുടർന്നാണിപ്പോൾ ഇംഗ്ലണ്ടിലേക്കുള്ള കൂടുമാറ്റം. ആഴ്സണൽ പരിശീലകൻ യുനായ് എമ്റി സെവിയ്യയിലായിരുന്നപ്പോൾ ഡെനിസ് ടീമിലുണ്ടായിരുന്നു. ഈ ബന്ധവും താരത്തെ ഇംഗ്ലണ്ടിലെത്താൻ പ്രേരിപ്പിച്ചു. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി സീനിയർ അരങ്ങേറ്റം കുറിച്ചയാളാണ് ഡെനിസ്. എന്നാൽ, സിറ്റിയുടെ റിസർവ് ടീമിലേക്ക് ഒതുക്കപ്പെട്ടതോടെ 2013ൽ ബാഴ്സയിലെത്തി. ബാഴ്സയ്ക്കായി 46 മത്സരങ്ങളിൽ മൂന്ന് ഗോൾ നേടിയിട്ടുണ്ട്.
Read Moreലോക കിരീടത്തിലേക്കോ?
ഇന്ത്യൻ ടീം ഓരോ ജയം നേടുന്പോഴും ക്രിക്കറ്റ് ലോകത്ത് ഒരു ചോദ്യമുയരുന്നു. വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും ഈ ജൈത്രയാത്ര ലോകകപ്പ് കിരീടത്തിലേക്കോ? 1980കളിലെ വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ സംഘത്തോടാണ് ടീം ഇന്ത്യയെ ഓസ്ട്രേലിയൻ മുൻ താരമായ ഡീൻ ജോണ്‍സ് വിശേഷിപ്പിച്ചത്. ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ ഉപമിച്ചതും വിൻഡീസ് മുൻതാരങ്ങളോട്. രോഹിത് ശർമ – ശിഖർ ധവാൻ ഓപ്പണിംഗ്, വണ്‍ഡൗണ്‍ ആയി ക്യാപ്റ്റൻ വിരാട് കോഹ്ലി. ബൗളർമാർക്ക് ഒരു പ്രതീക്ഷയുമില്ലാത്ത ടോപ് ഓർഡർ. ഗോർഡൻ ഗ്രീനിഡ്ജ് – ഡെസ്മണ്ട് ഹെയ്ൻസ് ഓപ്പണിംഗ്, വണ്‍ഡൗണ്‍ ആയി വിവ് റിച്ചാർഡ്സ്; വിൻഡീസിന്റെ ഈ ടോപ് ഓർഡറിനോടാണ് ഗാവസ്കർ ഇന്ത്യൻ സംഘത്തെ താരതമ്യപ്പെടുത്തിയത്. ബൗളിംഗിൽ ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ തുടങ്ങിയവർക്കൊപ്പം കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവരുടെ സ്പിന്നും ചേരുന്പോൾ ഇന്ത്യ ലോകകപ്പ് ഉയർത്തുമെന്നുതന്നെയാണ് വിലയിരുത്തൽ.…
Read Moreചരിത്രം അരികെ…
ഹാമിൽട്ടണ്: ന്യൂസിലൻഡിനെതിരായ നാലാം ഏകദിന ക്രിക്കറ്റ് ഇന്ന് ഹാമിൽട്ടണിലെ സെഡൻ പാർക്കിൽ. ആദ്യ മൂന്ന് ഏകദിനവും ജയിച്ച ടീം ഇന്ത്യ അഞ്ച് മത്സര പരന്പര ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. പരന്പര സ്വന്തമാക്കിയ മൂന്നാം ജയത്തിനു പിന്നാലെ ടീം നായകൻ വിരാട് കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങി. ബിസിസിഐ ക്യാപ്റ്റനു വിശ്രമം അനുവദിച്ചതോടെയാണിത്. കോഹ്ലിക്കു പകരം രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുക. ജയം തുടർന്ന് പരന്പരയിൽ 4-0ന്റെ ലീഡ് സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അങ്ങനെയെങ്കിൽ 52 വർഷത്തെ ന്യൂസിലൻഡ് പര്യടന ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ പരന്പര ജയമാകും ഇത്. പരിക്കേറ്റ എം.എസ്. ധോണി ഇന്നുമുണ്ടാകുമോയെന്ന് വ്യക്തമല്ല. മൂന്നാം ഏകദിനത്തിൽ ധോണിക്കു പകരം ദിനേശ് കാർത്തിക് ആയിരുന്നു ഇന്ത്യയുടെ വിക്കറ്റ് കാത്തത്. ഇന്ന് ടോസിനു മുന്‍പു മാത്രമേ ധോണിയുടെ കാര്യത്തിൽ വ്യക്തതയുണ്ടാകൂ. ധോണി കളിക്കുമെങ്കിൽ കോഹ്ലിയുടെ അഭാവത്തിൽ അദ്ദേഹം ടീമിലുണ്ടാകും. കോഹ്ലിക്ക്…
Read Moreശ്രീശാന്തിനെ കുറ്റപ്പെടുത്തി സുപ്രീംകോടതി
ന്യൂഡൽഹി: ഒത്തുകളി വിവാദത്തെത്തുടർന്ന് വിലക്ക് നേരിടുന്ന മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ കുറ്റപ്പെടുത്തി സുപ്രീംകോടതി. വാതുവയ്പുകാർ സമീപിച്ചപ്പോൾ എന്തുകൊണ്ട് അക്കാര്യം ബിസിസിഐയുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്ന് സുപ്രീംകോടതി മുൻ ഇന്ത്യൻ താരത്തോട് ചോദിച്ചു. 2013 ഐപിഎലിനിടെയാണ് ഒത്തുകളി വിവാദമുണ്ടായത്. വാതുവയ്പ് കുറ്റം സമ്മതിച്ചത് ഡൽഹി പോലീസ് ക്രൂരമായി മർദിച്ചതിനാലാണെന്ന് ശ്രീശാന്ത് സുപ്രീംകോടതിയിൽ പറഞ്ഞു. എന്നാൽ, ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്നും കൂടുതൽ പണം കൈയിൽ കരുതിയത് എന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചു. പണം അനാഥാലയത്തിനു നല്കാനായിരുന്നെന്നാണ് ശ്രീശാന്തിന്റെ അഭിഭാഷകൻ വാദിച്ചത്. ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് അഞ്ച് വർഷമായി കുറയ്ക്കാൻമാത്രമേ ശ്രീശാന്തിനു വാദിക്കാനാകൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി. ബിസിസിഐയുടെ ആജീവനാന്ത വിലക്ക് ശരിവച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസ് അശോക് ഭുഷണ്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഡൽഹി…
Read Moreബധിര കായികമേള: കേരളത്തിനു കിരീടം
ചെന്നൈ: ദേശീയ ബധിര കായികമേളയിൽ കേരളത്തിന് ഓവറോൾ കിരീടം. അത്ലറ്റിക്സിൽ കേരളം ചാന്പ്യൻപട്ടം കരസ്ഥമാക്കിയത് ഓവറോൾ കിരീടത്തിനു വഴിവച്ചു. അത്ലറ്റിക്സിൽ 167 പോയിന്റോടെയാണ് കേരളം കിരീടം സ്വന്തമാക്കിയത്. ആതിഥേയരായ തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. വോളിബോൾ ഉൾപ്പെടെയുള്ള ഗെയിംസ് ഇനങ്ങളിലും കേരളം മെഡൽ സ്വന്തമാക്കി. അത്ലറ്റിക്സിൽ നീർപ്പാറ ഹയർസെക്കൻഡറി സ്കൂളിന്റെ പ്രകടനമാണ് കേരളസംഘത്തിൽ എടുത്തു പറയേണ്ടത്. 10 സ്വർണവും 14 വെള്ളിയും അഞ്ച് വെങ്കലവും നീർപ്പാറ സ്കൂൾ കുട്ടികൾ കേരളത്തിനായി സ്വന്തമാക്കി. സ്കൂളുകളിൽ നീർപ്പാറ ഓവറോൾ കിരീടം ചൂടി ചരിത്രംകുറിച്ചു.
Read Moreകാര്യവട്ടത്ത് ഇന്ത്യ മാത്രം!
തിരുവനന്തപുരം: കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നാലാം ഏകദിനത്തിലും ഇന്ത്യ എയ്ക്ക് മുന്നിൽ ഇംഗ്ലണ്ട് ലയണ്‍സിന് ദയനീയ പരാജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയണ്‍സ് ഉയർത്തിയ 221 റണ്‍സ് എന്ന വെല്ലുവിളി നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച് ഏകദിനങ്ങൾ ഉൾപ്പെട്ട പരന്പരയിൽ നാലും ഇന്ത്യ നേടി. ഇംഗ്ലണ്ട് ഉയർത്തിയ 221 റണ്‍സ് മറികടക്കാനായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് എട്ടു റണ്‍സ് സ്കോർ ചെയ്തപ്പോൾ നഷ്ടമായി. 1.4-ാം ഓവറിൽ ആർ.ഡി ഗെയ്ക് വാദിനെ ലൂയിസ് ഗ്രിഗറിയുടെ പന്തിൽ വിൽ ജാക്സ് പിടിച്ചു പുറത്താക്കി. എന്നാൽ, തുടർന്നെത്തിയ റിക്കി ഭൂയിയുമായി ഓപ്പണർ കെ.എൽ. രാഹുൽ ഇന്ത്യൻ സ്കോർ 50 കടത്തി. ഇന്ത്യ 67 റണ്‍സിൽ നിൽക്കെയാണ് ഭൂയിയെ സ്റ്റീവ് മുല്ലേനി സാം ബില്ലിംഗ്സിന്റെ കൈകളിലെത്തിച്ചത്. തുടർന്നെത്തിയ എ.ആർ. ഭവാനി കാര്യമായ സ്കോറിംഗ് നടത്താൻ കഴിഞ്ഞില്ല.…
Read More