കിവികളെ കൂട്ടിലടച്ച് വനിതകളും

മൗണ്ട് മൗന്‍ഗനൂയി: ഇന്ത്യയുടെ പുരുഷന്മാര്‍ക്കു പിന്നാലെ വനിതകളും ന്യൂസിലന്‍ഡില്‍ ഏകദിന ക്രിക്കറ്റ് പരമ്പര നേടി. ന്യൂസിലന്‍ഡിനെതിരേയുള്ള രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റ് ജയത്തോടെയാണ് മൂന്നു മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയും സ്മൃതി മന്ദാനയാണ് (90 നോട്ടൗട്ട്) ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. ഇത്തവണ ക്യാപ്റ്റന്‍ മിതാലി രാജിനൊപ്പം (63 നോട്ടൗട്ട്) ചേര്‍ന്നാണ് മന്ദാന ഇന്ത്യയെ ജയത്തിലെത്തിച്ചത്. ന്യൂസിലന്‍ഡ് 44.2 ഓവറില്‍ 161ന് ഓള്‍ഔട്ട്. ഇന്ത്യ 35.2 ഓവറില്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 166. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ന്യൂസിലന്‍ഡിനെ ബാറ്റിംഗിനു വിട്ടു. ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരിക്കല്‍ക്കൂടി മികവ് തെളിയിച്ചതോടെ കിവീസിനു തകര്‍ച്ചയായിരുന്നു. സ്‌കോര്‍ തുറക്കുംമുമ്പേ ഓപ്പണര്‍ സൂസി ബേറ്റ്‌സിനെ നഷ്ടമായി. അഞ്ചു വിക്കറ്റിന് 62 എന്ന നിലയില്‍ തകര്‍ന്ന കിവീസിനെ എമി സാറ്റേര്‍ത്‌വെയ്റ്റനും ലെയ് കാസ്‌പെറെക്കുമാണ് വന്‍ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. 71 റണ്‍സ്…

Read More

മാഞ്ചസ്റ്റർ സിറ്റിക്ക് കാലിടറി; വീഴ്ത്തിയത് ന്യൂകാസില്‍ യുണൈറ്റഡ്

ലണ്ടൻ: കിരീട പ്രതീക്ഷകളുമായി കുതിച്ച മാഞ്ചസ്റ്റർ സിറ്റിയെ പിന്നോട്ടടിച്ച് ന്യൂകാസില്‍ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിര്‍ണായക മത്സരത്തിൽ ന്യൂകാസിലിനോടു സിറ്റി പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും പരാജയപ്പെട്ടത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് സിറ്റിയുടെ തോൽവി. ഒന്നാം മിനിറ്റില്‍ സെർജിയോ അഗ്വേറോ നേടിയ ഗോള്‍ ആണ് സിറ്റിയെ മുന്നില്‍ എത്തിച്ചത്. എന്നാല്‍ 66-ാം മിനിറ്റിൽ സലോമോൻ റോന്‍ഡോനിലൂടെ ന്യൂകാസില്‍ ഒപ്പം എത്തി. 80-ാം ലഭിച്ച പെനാൽറ്റി ന്യൂകാസിലിന് ലീഡും നല്‍കി. മാറ്റ് റിചിയായിരുന്നു പന്ത് വലയിലാക്കിയത്. പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് ഈ തോൽവി വലിയ തിരിച്ചടിയായി. ഒന്നാമതുള്ള ലിവർപൂൾ അടുത്തദിവസം ജയിക്കുകയാണെങ്കിൽ ലീഡ് വ്യത്യാസം കൂടും.

Read More

ബാഴ്സയ്ക്കും റയലിനും ജയം

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനും ജയം. ബാഴ്സലോണ 2-0ന് ജിറോണയെ പരാജയപ്പെടുത്തിയപ്പോൾ എസ്പാന്യോളിനെ 2-4നായിരുന്നു റയൽ കീഴടക്കിയത്. ലീഗ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സയ്ക്ക് ഇതോടെ 21 മത്സരങ്ങളിൽ 49 പോയിന്‍റായി. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാൾ (44 പോയിന്‍റ്) അഞ്ച് പോയിന്‍റ് മുന്നിലെത്താനും ബാഴ്സയ്ക്കായി. 21 മത്സരങ്ങളിൽ 39 പോയിന്‍റുള്ള റയൽ മൂന്നാം സ്ഥാനത്താണ്. ജിറോണയുടെ തട്ടകത്തിൽ നടന്ന പോരാട്ടത്തിലായിരുന്നു ബാഴ്സയുടെ തകർപ്പൻ ജയം. ഒന്പതാം മിനിറ്റിൽ നെൽസണ്‍ സെമഡോ, 68-ാം മിനിറ്റിൽ ലയണൽ മെസി എന്നിവരാണ് ബാഴ്സയ്ക്കായി ഗോളുകൾ നേടിയത്. കരീം ബെൻസെമയുടെ (നാല്, 45+1 മിനിറ്റുകൾ) ഇരട്ടഗോളുകളാണ് എസ്പാന്യോളിനെതിരെ റയലിനു ജയം സമ്മാനിച്ചത്. സെർജിയോ റാമോസ് (15-ാം മിനിറ്റ്), ഗാരെത് ബെയ്ൽ (67-ാം മിനിറ്റ്) എന്നിവരും റയലിനായി ലക്ഷ്യംനേടി.

Read More

പരിക്ക്: നെയ്മർ യുണൈറ്റഡിനെതിരേ ഇല്ല!

ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ സ്ട്രോസ്ബർഗിനെതിരായ മത്സരത്തിനിടെ കാലിനു പരിക്കേറ്റ പിഎസ്ജിയുടെ ബ്രസീൽ താരം നെയ്മർ ചാന്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ ഉണ്ടാകില്ല. പിഎസ്ജിയുടെ പരിശീലകൻ തോമസ് ടുഷലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുണൈറ്റഡിനെതിരായ ആദ്യപാദ ക്വാർട്ടർ പോരാട്ടത്തിനു മുന്പ് നെയ്മറിന് ശാരീരികക്ഷമത വീണ്ടെടുക്കാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. നെയ്മർ ചികിത്സയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതും കൂടി വ്യക്തമായശേഷമേ, കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പു പറയാനാകൂ- ടുഷൽ പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പരിക്കേറ്റ നെയ്മർ ഇല്ലാതെയായിരുന്നു പിഎസ്ജി നിർണായകമായ ചാന്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിനെതിരേ ഇറങ്ങിയത്. ചാന്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നനേട്ടത്തിനായാണ് വൻതുക മുടക്കി പിഎസ്ജി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിൽനിന്ന് നെയ്മറെ ടീമിലെത്തിച്ചത്.

Read More

സിക്സർമാൻ രോഹിത് !

മൗണ്ട് മൗൻഗനൂയി: ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമെന്ന റിക്കാർഡിൽ ഹിറ്റ്മാൻ എന്നുവിശേഷിപ്പിക്കപ്പെടുന്ന രോഹിത് ശർമ. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. മുൻ ക്യാപ്റ്റൻ എം.എസ്. ധോണിക്കൊപ്പമാണ് രോഹിത് ഇപ്പോൾ. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ രണ്ട് സിക്സർ രോഹിത് പറത്തി. ധോണിക്കും രോഹിതിനും 215 സിക്സർ വീതമാണുള്ളത്. ധോണി ഏഷ്യൻ ഇലവനുവേണ്ടിയുള്ള മത്സരത്തിൽ നേടിയ ഏഴ് സിക്സർകൂടി കൂട്ടുന്പോൾ 222ൽ എത്തും. 337 ഏകദിനങ്ങളിൽനിന്നാണിത്. 199 മത്സരങ്ങളിൽനിന്നാണ് രോഹിത് 215 സിക്സർ പറത്തിയിരിക്കുന്നത്. ഇതിൽ 66 എണ്ണം ഓസ്ട്രേലിയയ്ക്കെതിരേയാണ്. 351 സിക്സറുകൾ പറത്തിയ പാക് വെടിക്കെട്ട് താരം ഷാഹിദ് അഫ്രീദിയാണ് അന്താരാഷ്‌ട്ര മത്സരത്തിൽ ഏറ്റവുമധികം സിക്സർ പട്ടികയിൽ ഒന്നാമത്. വെസ്റ്റ് ഇൻഡീസിന്‍റെ ക്രിസ് ഗെയിൽ (275 സിക്സർ), ശ്രീലങ്കയുടെ സനത് ജയസൂര്യ (270 സിക്സർ), എം.എസ്. ധോണി (222…

Read More

ഹാർദിക്കിന്‍റെ ഇടിവെട്ട് റീ എൻട്രി…

മൗണ്ട് മൗൻഗനൂയി: ടെലിവിഷൻ ഷോയിലൂടെ വിവാദത്തിലായി വിലക്ക് നേരിട്ട ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ഇടിവെട്ട് റീ എൻട്രിയായിരുന്നു മൗണ്ട് മൗൻഗനൂയിയിലെ ബേ ഓവൽ മൈതാനത്ത് കണ്ടത്. ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിനെ പുറത്താക്കാൻ പാണ്ഡ്യ ഡൈവ് ചെയ്ത് എടുത്ത തകർപ്പൻ ക്യാച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായി. കിവീസ് ഇന്നിംഗ്സിന്‍റെ 17-ാം ഓവറിലായിരുന്നു സംഭവം. യുസ്‌വേന്ദ്ര ചാഹലിന്‍റെ രണ്ടാം പന്തിൽ വില്യംസണ്‍ ഫ്ളിക് ഷോട്ടിന് ശ്രമിച്ചു. വില്യംസണിന്‍റെ ബാറ്റിൽനിന്നു പാഞ്ഞ പന്ത് മിഡ് വിക്കറ്റിലുണ്ടായിരുന്ന പാണ്ഡ്യ ഇടത്തേക്കു പറന്ന് പിടിയിലൊതുക്കി. പാണ്ഡ്യയുടെ ചൂടൻ സ്വഭാവവും മത്സരത്തിനിടെ പുറത്തുവന്നു. പാണ്ഡ്യ എറിഞ്ഞ ഷോർട്ട്ബോൾ മിഡ് വിക്കറ്റ് ഏരിയയിലേക്ക് പുൾ ചെയ്ത റോസ് ടെയ്‌ലർ ഒരു റണ്‍ നേടി. പന്ത് പിടിച്ച ധവാന്‍റെ ലക്ഷ്യമില്ലാത്ത ത്രോ പിച്ചിന്‍റെ നടുവിലൂടെ മറുവശത്തേക്ക്. രോഹിത് ശർമ ഓടിനോക്കിയെങ്കിലും പന്ത് പിടിക്കാനായില്ല. ഇതോടെ ടെയ്‌ലറും വില്യംസണും…

Read More

കോളടിച്ച് ഹോൾഡർ; ഒന്നിൽ തുടർന്ന് കോഹ്‌ലി

ദുബായ്: ഞായറാഴ്ച പുറത്തിറക്കിയ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ കോളടിച്ച് വെസ്റ്റ് ഇൻഡീസ് നായകൻ ജേസണ്‍ ഹോൾഡർ. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ബാറ്റ്സ്മാന്മാരിലും ഇന്ത്യ ടീമുകളുടെ വിഭാഗത്തിലും ഒന്നാംസ്ഥാനത്ത് തുടർന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയ ഹോൾഡർ, രണ്ട് സ്ഥാനങ്ങൾ മുന്നോട്ട് കയറി ടെസ്റ്റ് ഓൾ റൗണ്ടർമാരിൽ ഒന്നാം സ്ഥാനത്തെത്തി. ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തേക്കും ബംഗ്ലാദേശിന്‍റെ ഷകീബ് അൽഹസൻ രണ്ടാം സ്ഥാനത്തേക്കും വീണു. ടീമുകളുടെ റാങ്കിംഗിൽ 116 പോയിന്‍റോടെയാണ് ഇന്ത്യ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത്. 110 പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്.

Read More

ജോക്കോവിച്ചിന് ചരിത്രനേട്ടം: ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം

മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നൊവാക്ക് ജോക്കോവിച്ചിന്. ക്ലാസിക് ഫൈനലിൽ റഫാൽ നദാലിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപ്പിച്ചു. സ്കോർ: 6-3, 6-2, 6-3. ജോക്കോവിച്ചിന്‍റെ പതിനഞ്ചാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. ഓസ്ട്രേലിയൻ ഓപ്പണിലെ ഏഴാം കിരീടവും. ആറു കിരീടങ്ങളെന്ന റോജർ ഫെഡററിന്‍റെ റിക്കാർഡും താരം മറികടന്നു. വെള്ളിയാഴ്ച നടന്ന സെമിപോരാട്ടത്തിൽ ഫ്രഞ്ച് താരം ലൂക്കാസ് പൗളിയെ തകർത്താണ് ജോക്കോവിച്ച് ഫൈനലിൽ കടന്നത്.

Read More

മാരിൻ ഇടറി വീണു; ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് കിരീടം സൈനയ്ക്ക്

ജക്കാർത്ത: ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്‍റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാൾ സ്വന്തമാക്കി. ഫൈനൽ മത്സരത്തിനിടെ എതിരാളിയായ കരോളിന മാരിൻ പരിക്കേറ്റ് പിൻമാറിയതിനെ തുടർന്നാണ് സൈനയ്ക്ക് കിരീടം. ആഗ്യ ഗെയിമിൽ 10-4ന് മുന്നിട്ടുനിൽക്കുമ്പോഴാണ് മാരിനു പരുക്കേറ്റത്. നേരത്തേ, സെമി പോരാട്ടത്തില്‍ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തകര്‍ത്തു കൊണ്ടാണ് സൈന ഫൈനലിൽ പ്രവേശിച്ചത്.

Read More

തല മാറ്റി; തലവര മാറ്റാൻ ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഏഷ്യാ കപ്പ് ഫുട്ബോളിന്‍റെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) അഞ്ചാം സീസണ്‍ ഇന്ന് പുനരാരംഭിക്കുന്പോൾ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ എടികെയെ നേരിടും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് കിക്കോഫ്. ഒരു മാസത്തെ ഇടവേളയ്ക്കുശേഷം പുതിയ കോച്ചിനു കീഴിൽ പുത്തൻ തന്ത്രങ്ങളുമായി വീണ്ടും കളത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് തിരിച്ചടികളിൽനിന്നു കരകയറാമെന്ന പ്രതീക്ഷയിലാണ്. ഡേവിഡ് ജയിംസിനെ പുറത്താക്കിയ ബ്ലാസ്റ്റേഴ്സ് നെലോ വിൻഗാദയുടെ തന്ത്രങ്ങളുമായാണ് ഇന്ന് കളിക്കാനിറങ്ങുക. നെലോ വിൻഗാദയുടെ കീഴിൽ ആദ്യ മത്സരമാണിന്ന്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നേടിയ ഏക ജയം ഉദ്ഘാടന മത്സരത്തിൽ എടികെയ്ക്കെതിരേയായിരുന്നു. ഇതുവരെ കളിച്ച 12 കളികളിൽ ഒരു ജയം മാത്രം സ്വന്തമായുള്ള ബ്ലാസ്റ്റേഴ്സിന് സെമി സാധ്യത ഇല്ലാതായെങ്കിലും സൂപ്പർ കപ്പിന് യോഗ്യത നേടുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. അവസാന കളിയിൽ ബ്ലാസ്റ്റേഴ്സ് മുംബൈയിൽ മുംബൈ സിറ്റി എഫ്സിയോട് ഒന്നിനെതിരേ…

Read More