വുഹാൻ: കോമണ്‍വെൽത്ത് ഗെയിംസിലെ ഗംഭീര പ്രകടനത്തിനുശേഷം സൈന നെഹ്വാൾ, പി.വി. സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവർ ബാഡ്മിന്റണ്‍ ഏഷ്യ ചാന്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ കടന്നു. സൈനയും സിന്ധുവും നേരിടുള്ള ഗെയിമുകൾക്ക് ജയിച്ചപ്പോൾ ശ്രീകാന്തിനു ശക്തമായ മത്സരം നേരിടേണ്ടിവന്നു. കോമണ്‍വെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് സൈന സിംഗപ്പുരിന്റെ യോ ജി മിനെ 21-12, 21-9നും വെളളി നേടിയ സിന്ധു ചൈനീസ് തായ്പേയുടെ പൈ യു പോയെ 21-14, 21-19നും തോൽപിച്ചു. പുരുഷ സിംഗിൾസിൽ ശ്രീകാന്ത് ജപ്പാന്റെ കെന്റ നിഷിമോട്ടയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കി. 13-21, 21-16,21-16നായിരുന്നു ശ്രീകാന്തിന്റെ ജയം.
Read MoreCategory: Sports
കാംബ്ലിയെ പൊങ്കാലയിട്ട് ആരാധകർ
മുംബൈ: ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണ് മിന്നുന്ന ഫോമിലാണ്. അദ്ദേഹത്തിന്റെ പ്രകടനത്തെ ആരാധകരും കമന്റേറ്റർമാരും പ്രശംസ കൊണ്ടു മൂടുകയാണ്. രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം തിരിച്ചെത്തിയ രാജസ്ഥാന് റോയല്‍സിന്റെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 239 റണ്‍സുമായി സഞ്ജു ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍, സഞ്ജുവിനെ ഇത്രമാത്രം പ്രശംസിക്കാൻ എന്താണിരിക്കുന്നതെന്ന് ചോദിച്ച് സാക്ഷാൽ വിനോദ് കാംബ്ലി രംഗത്തെത്തി. സഞ്ജുവിന്റെ ആഭ്യന്തര മത്സരങ്ങളിലെയും ഐപിഎല്‍ മത്സരങ്ങളിലെയും പ്രകടനത്തെ വിലയിരുത്തുന്ന കമന്റേറ്റർമാർക്ക് വേറെയൊന്നും പറയാനില്ലേ. ഇത് കേട്ട് ബോറടിക്കുന്നുവെന്നാണ് കാംബ്ലി ട്വിറ്ററില്‍ രോഷത്തോടെ കുറിച്ചത്. കാംബ്ലിയുടെ ട്വീറ്റിനെ വിമർശിച്ച് ആരാധകരും രംഗത്തെത്തി. ‘ഒരു കാര്യം ഞങ്ങൾക്ക് മനസിലായി. വെറുതെയല്ല, താനിങ്ങനെ ആയത്’ എന്നരീതിയിലുള്ള കമന്റുകളാണ് കാംബ്ലിക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്. കമന്റേറ്റർമാർ അവരുടെ ജോലി ചെയ്തോട്ടെ, അവരെ വിമര്‍ശിക്കുന്നതിന് സഞ്ജുവിന്റെ പേര് എന്തിനാണ് താങ്കൾ വലിച്ചിഴയ്ക്കുന്നതെന്നും ക്രിക്കറ്റ് പ്രേമികള്‍ കാംബ്ലിയോട് ചോദിക്കുന്നുണ്ട്.…
Read More2019ൽ വിരമിക്കും: യുവരാജ് സിംഗ്
മൊഹാലി: ഇന്ത്യൻ ക്രിക്കറ്റര്‍ യുവരാജ് സിംഗ് ഒടുവില്‍ വിരമിക്കുന്നു. 2019ലെ സീസണിനു ശേഷം വിരമിക്കലിനെക്കുറിച്ചു ഔദ്യോഗികരമായി പ്രഖ്യാപിക്കുമെന്നു 2011 ലോകകപ്പ് കിരീടവിജയത്തില്‍ നിർണായക പങ്കുവഹിച്ച യുവരാജ് പറഞ്ഞു. ലോകകപ്പ് ജയത്തിനു പിന്നാലെ കാൻസർ ബാധിച്ച് കളത്തിനു പുറത്തായ താരം രോഗത്തെ കീഴടക്കി വീണ്ടും കളത്തിലേക്ക് മടങ്ങിയെത്തി. രണ്ടാം വരവിലും ദേശീയ ടീമില്‍ ഇടം ലഭിച്ചെങ്കിലും പഴയതുപോലെ സ്ഥിര സാന്നിധ്യമാകാന്‍ സാധിക്കാതെ പോയി. ഐപിഎലില്‍ ഇപ്പോള്‍ കിംഗ്സ് ഇലവന് പഞ്ചാബിന്റെ താരമായ യുവി 2017നു ശേഷം ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ചിട്ടില്ല. ഐപിഎലില്‍ മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പക്ഷേ ഇതുവരെയുള്ള മല്‍സരങ്ങളിലൊന്നും പഴയ യുവിയെ കാണാനായിട്ടില്ല. ദേശീയ ടീമിലേക്കു മടങ്ങിയെത്താനുള്ള സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കെയാണ് 36 കാരന് വിരമിക്കലിനെക്കുറിച്ചു ആലോചിച്ചു തുടങ്ങിയത്. ഫിറ്റ്നസില്ലായ്മയും മോശം ഫോമുമെല്ലാം യുവിയെ വലയ്ക്കുന്നുണ്ട്. “2019 വരെയുള്ള മത്സരങ്ങളാണ് ഇപ്പോൾ…
Read Moreയുവന്റസിനു തോല്‍വി
ടൂറിന്: ഇറ്റലിയില്‍ പോരാട്ടം അവസാനത്തോടടുത്തപ്പോള്‍ കിരീടപോരാട്ടം മുറുകി. സീരി എയില്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനെ നാപ്പോളി ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ഇതോടെ ഒന്നാം സ്ഥാനത്തുള്ള യുവന്റസുമായി നാപ്പോളി പോയിന്റ് വ്യത്യാസം ഒന്നായി കുറച്ചു. യുവന്റസിന് 85 ഉം നാപ്പോളിക്ക് 84 ഉം പോയിന്റുണ്ട്. നാലു മത്സരങ്ങളാണ് ഇനി ഇരു ടീമിനുമുള്ളത്. യുവന്റസിന് അടുത്ത മത്സരങ്ങളില്‍ കരുത്തരായ ഇന്റര്‍ മിലാന്, റോമ ടീമുകളെയാണ് നേരിടേണ്ടത്. നാപ്പോളിക്കു മുന്നില്‍ വലിയ എതിരാളികളില്ലതാനും. അടുത്ത മത്സരങ്ങളില്‍ നാപ്പോളി ടോറിനോ, സാംപഡോറിയ, ക്രോട്ടണ്‍ എന്നിവര്‍ക്കെതിരേ ഇറങ്ങുമ്പോള്‍ പിഴവുകള്‍ ഒന്നും വരുത്താതിരിക്കാനാകും ശ്രമിക്കുക. അവസാന മിനിറ്റില്‍ കാലിഡു കോലിബാലിയുടെ ഹെഡറാണ് യുവന്റസിനെ തകര്‍ത്തത്. 89-ാം മിനിറ്റില്‍ അപ്രതീക്ഷിതമായത് സംഭവിച്ചു. യുവന്റസ് കോര്ണര്വഴങ്ങി. ജോസ് കല്ലേഗന് നീട്ടിക്കൊടുത്ത പന്തില്‍ തലവച്ച് കോലിബാലി യുവന്റസിന്റെ ഗ്രൗണ്ടില്‍ നാപ്പോളിക്ക് ജയം നല്കി. മറ്റൊരു മത്സരത്തിൽ ഇന്റര്മിലാന് 2-1ന്…
Read Moreജയന്റ് കില്ലേഴ്സ്
ലിവര്‍പൂള്‍: ഈ യൂറോപ്യൻ ഫുട്ബോൾ സീസണില്‍ ഏറ്റവും മികച്ച ഫോമിലുണ്ടായിരുന്ന രണ്ടു ടീമുകളെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടക്കിയ ടീമുകളായ എഎസ് റോമയും ലിവര്‍പൂളും നേർക്കുനേർവരുന്പോൾ പോരാട്ടം ഉജ്വലമാകുമെന്നുറപ്പാണ്. യൂവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാകുകയാണ്. ആദ്യ സെമിയില്‍ ലിവര്‍പൂള്‍ സ്വന്തം ആന്‍ഫീല്‍ഡിലേക്ക് റോമയെ ക്ഷണിക്കുകയാണ്. ക്വാർട്ടറിൽ ശക്തരും കിരീടപ്രതീക്ഷകളുമായ ബാഴ്സോണയെയും മാഞ്ചസ്റ്റർ സിറ്റിയെയും ഇവരാണ് തകർത്തത്. അതുകൊണ്ട് പോരാട്ടം ഗംഭീരമാകുമെന്ന കാര്യം ഉറപ്പാണ്.രണ്ടു ടീമുകളും സെമി വരെയെത്തുമെന്ന കാര്യത്തിലും ഉറപ്പില്ലായിരുന്നു. എന്നാല്‍ കളത്തിലെ കാര്യങ്ങളെല്ലാം ഇവര്‍ക്ക് അനുകൂലമായതോടെ അവസാന നാലിലെത്തി. രണ്ട് ഇംഗ്ലീഷ് ക്ലബ്ബുകളുടെ പോരാട്ടം കണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടു പാദങ്ങളിലുമായി ലിവർപൂൾ 5-1ന് തകര്‍ത്തു. റോമയാണെങ്കില് സ്പാനിഷ് ലാ ലിഗയില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ബാഴ്സലോണയെ എവേ ഗോളിന്റെ ബലത്തില്‍ തകര്‍ത്തു. ബാഴ്സലോണയില്‍…
Read Moreമുംബൈയെ വീഴ്ത്തി രാജസ്ഥാൻ
ജയ്പുർ: ട്വന്റി 20 ക്രിക്കറ്റിന്റെ ആവേശം അവസാനംവരെ നിറഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേ രാജസ്ഥാൻ റോയൽസിനു വിജയം. മുംബൈ ഉയർത്തിയ 168 റണ്‍സ് ലക്ഷ്യം രണ്ടു പന്തുകൾ ബാക്കിനിൽക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. അവസാന ഓവറിൽ ജയിക്കാൻ ആവശ്യമായിരുന്ന 10 റണ്‍സ്, സിക്സറും ബൗണ്ടറിയും പായിച്ചു നേടി കൃഷ്ണപ്പ ഗൗതമാണ് രാജസ്ഥാനെ വിജയത്തിലേക്കു നയിച്ചത്. 11 പന്തിൽനിന്നു 33 റണ്‍സ് നേടി ഗൗതം പുറത്താകാതെനിന്നു. മലയാളി താരം സഞ്ജു സാംസണ്(52), ബെൻ സ്റ്റോക്സ്(40) എന്നിവരും രാജസ്ഥാൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 39 പന്തിൽനിന്നു നാലു ബൗണ്ടറികളുടെ മാത്രം അകന്പടിയോടെയായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഒരുഘട്ടത്തിൽ 125/3 എന്ന ശക്തമായ നിലയിലായിരുന്നെങ്കിലും തുടർച്ചയായി മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടതാണു റോയൽസിനെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ അവസാന ഓവറുകളിൽ രക്ഷകനായി ഗൗതം അവതരിക്കുകയായിരുന്നു. നാലു ബൗണ്ടറിയും മൂന്നു സിക്സറും ഗൗതം…
Read Moreചെന്നൈയ്ക്കു വിജയം
ഹൈദരാബാദ്: നായകന് കെയ്ന്‍ വില്യംസണിന്റെ പോരാട്ടവീര്യത്തിനും സണ്‍റൈസേഴ്സിനെ വിജയിപ്പിക്കാനായില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിനോടു ഹൈദരാബാദ് നാലു റണ്‍സിനു തോറ്റു. തുടര്‍ച്ചയായി സിക്സും ഫോറും പായിച്ചെങ്കിലും അവസാന പന്തില്‍ ജയിക്കാന്‍ ആവശ്യമായിരുന്ന ആറു റണ്‍സ് നേടാന്‍ റാഷിദ് ഖാനു കഴിഞ്ഞില്ല. മൂന്നു വിക്കറ്റ് വീഴ്ത്തി മുന്‍നിരയെ തകര്‍ത്തെറിഞ്ഞ ദീപക് ചഹറിന്റെ പ്രകടനമാണ് ചെന്നൈ വിജയത്തില്‍ നിര്‍ണായകമായത്. സണ്‍റൈസേഴ്സിനായി കെയ്ന്‍ വില്ല്യംസണ് (84), യൂസഫ് പഠാന് (45) എന്നിവര്‍ തിളങ്ങിയെങ്കിലും വിജയം അകന്നുനിന്നു. നേരത്തെ, അന്പാട്ടി റായിഡുവിന്റെയും സുരേഷ് റെയ്നയുടെയും ബാറ്റിംഗ് മികവിലാണ് സണ്‍റൈസേഴ്സിനെതിരേ ചെന്നൈ മികച്ച സ്കോര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കു തുടക്കത്തില്‍തന്നെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന് ഷെയ്ന് വാട്സനെ നഷ്ടപ്പെട്ടു. ഒന്‍പതു റണ്‍സ് നേടിയ വാട്സനെ…
Read Moreമോണ്ടി കാര്‍ലോയിൽ നദാല്‍ ചാമ്പ്യന്‍
മോണ്ടി കാര്‍ലോ: മോണ്ടികാര്‍ലോ മാസ്റ്റേഴ്സ് ടെന്നീസ് കിരീടം ലോക ഒന്നാം നമ്പര്‍ റഫേല്‍ നദാലിന്. ഫൈനലില്‍ ജപ്പാന്റെ കെയ് നിഷികോരിയെ 6-3, 6-2ന് തോല്‍പ്പിച്ചാണ് തുടര്‍ച്ചയായ മൂന്നാം തവണയും മോണ്ടി കാര്‍ലോ മാസ്റ്റേഴ്സ് കിരീടമുയര്‍ത്തിയത്. സ്പാനിഷ് താരത്തിന്റെ 11-ാം മോണ്ടി കാര്‍ലോ കിരീടമാണ്. 2005 മുതല്‍ 2012 വരെ നദാലായിരുന്നു ചാമ്പ്യന്‍. 2013ലെ ഫൈനലില്‍ നൊവാക് ജോക്കോവിച്ചാണ് നദാലിന്റെ കിരീടക്കുതിപ്പ് അവസാനിപ്പിച്ചത്. 2014ലും 2015ലും നദാലിനു ഫൈനലിലെത്തിയില്ല. 2016 മുതല്‍ ലോക ഒന്നാം നമ്പര്‍ താരം മോണ്ടി കാര്‍ലോയില്‍ വിജയക്കുതിപ്പ് തുടര്‍ന്നു. 31 മാസ്റ്റേഴ്സ് കിരീടം നേടിക്കൊണ്ടു നദാല്‍ പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചു. ഇതുവരെ ഒന്നാം നമ്പര്‍ താരം ജോക്കോവിച്ചുമായി മാസ്റ്റേഴ്സ് കിരീടങ്ങളുടെ എണ്ണത്തില്‍ തുല്യതപങ്കിടുകയായിരുന്നു. മത്സരത്തിന്റെ ആദ്യ സെറ്റില്‍ മാത്രമാണു നിഷികോരിക്ക് അല്പമെങ്കിലും പൊരുതാന്‍ സാധിച്ചത്. രണ്ടാം സെറ്റില്‍ നദാല്‍ തുടക്കം മുതലേ ആധിപത്യം സ്ഥാപിച്ചു.
Read Moreസൂപ്പര്‍ ബംഗളൂരു
ഭുവനേശ്വര്‍: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് കിരീടം ബംഗളൂരു എഫ്സിക്ക്. ഫൈനലില്‍ ബംഗളൂരു ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ നാലു ഗോളിനു തകര്‍ത്തു. ലീഡ് ചെയ്ത ശേഷമാണ് ബംഗാളിന്റെ കരുത്തര്‍ വീണത്. ഐഎസ്എല്‍ കിരീടം ചെന്നൈയിന് എഫ്സിക്ക് അടിയറവുവച്ചതിന്റെ വിഷമം വന്‍ ജയത്തോടെ ബംഗളൂരുവിന് തീര്‍ക്കാനായി. അഞ്ചു വര്‍ഷത്തിനിടെ ബംഗളൂരുവിന്റെ അഞ്ചാം കിരീടമാണ് കലിംഗ സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. ബംഗളൂരുവിനുവേണ്ടി നായകന് സുനില്‍ ഛേത്രി രണ്ടു ഗോള്‍ നേടിയപ്പോള്‍ രാഹുല്‍ ഭേക്കേ, മികു എന്നിവരും ഗോള്‍ സംഭാവന ചെയ്തു. അന്‍സുമാന ക്രൊമയാണ് ഈസ്റ്റ് ബംഗാളിന്റെ സ്കോറര്‍. ആദ്യ പകുതിയില്‍ സമദ് മാലിക് ചുവപ്പ് കാര്‍ഡ് കണ്ടതോടെ ഈസ്റ്റ് ബംഗാള്‍ പത്തുപേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഐഎസ്എലിലെയും ഐലീഗിലെയും ഗ്ലാമര്‍ ടീമുകളായ ബംഗളൂരുവും ഈസ്റ്റ് ബംഗാളും കലാശപോരാട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം ആരാധകരാല്‍ നിറഞ്ഞു. സെമി ഫൈനലില്‍…
Read Moreചെന്നൈയ്ക്കു വൻ ജയം
പൂന: ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനു രാജസ്ഥാൻ റോയ ൽസിനെതിരേ 64 റൺസ് വിജയം. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന് ഷെയ്ന് വാട്സണ് രാജസ്ഥാന് റോയല്‍സിനെതിരേ സെഞ്ചുറി കുറിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ രാജസ്ഥാന് റോയല്‍സിനെതിരേ 205 റണ്‍സ് ലക്ഷ്യം നല്കി. വാട്സന്റെ സെഞ്ചുറി മികവില്‍ ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. 51 പന്തുകളിലാണ് സീസണിലെ രണ്ടാം സെഞ്ചുറി പിറന്നത്. 57 പന്തുകള്‍ നേരിട്ട വാട്സണ് 106 റണ്‍സ് നേടി പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാൻ 18.3 ഓവറിൽ 140ന് എല്ലാവരും പുറത്തായി. വൻ സ്കോർ പിന്തുടർന്ന രാജസ്ഥാൻ ബാറ്റ്സ്മാന്മാർക്ക് ഒരിക്കൽപ്പോലും വിജയിക്കാനാവശ്യമായ പ്രകടനം നടത്താനായില്ല. ബെൻ സ്റ്റോക്സും (45), ജോസ് ബട്ലറും (22) മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. അമ്പാട്ടി റായുഡു ( എട്ടു പന്തില്‍ 12),…
Read More