ലണ്ടന്‍: രണ്ട് ദശാബ്ദം നീണ്ട പരിശീലകവേഷം അഴിച്ചുവെച്ച് ആഴ്സണലിന്റെ ഇതിഹാസ പരിശീലകന് ആഴ്സീന്‍ വെംഗര്‍ വിരമിക്കുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സനലിന്റെ അമരക്കാരനായി വെംഗർ എത്തിയിട്ട് 22 വർഷം പൂർത്തിയാവുന്നു. ഈ സീസണൊടുവില്‍ പരിശീലക സ്ഥാനത്തു നിന്നു വിരമിക്കുകയാണെന്ന് ആഴ്സണലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലാണ് അദ്ദേഹം വ്യക്തമാക്കിയത്. ക്ലബ് അധികാരികളുമായി ആലോചിച്ചശേഷമാണ് ഈ സീസണോടെ വിരമിക്കാൻ തീരുമാനിച്ചതെന്ന് വംഗർ പറഞ്ഞു. ഇത്രയും കാലം ആഴ്സണലിൽ തുടരാനായതിൽ അഭിമാനിക്കുന്നുവെന്നും പരിശീലകനെന്ന നിലയിൽ പൂര്‍ണമായും താന്‍ ക്ലബ്ബിനായി സമര്‍പ്പിച്ചിരുന്നുവെന്നും വെംഗര്‍ പറഞ്ഞു. ആഴ്സണലിന്റെ ചരിത്രത്തിലെ ഏറ്റവും വിഷമകരമായ തീരുമാനമാണ് വെംഗറുടേതെന്ന് ക്ലബ്ബിന്റെ ഏറ്റവും വലിയ ഒാഹരി ഉടമയായ സ്റ്റാന്‍ ക്രോയെങ്കെ പ്രതികരിച്ചു. ഇത്രയും കാലം ക്ലബ്ബിനെ നയിച്ച വെംഗറുടെ സാന്നിധ്യമായിരുന്നു ആഴ്സണലിൽ മുതൽ മുടക്കാൻ താനുൾപ്പെടെയുള്ള ഒാഹരി ഉടമകളെ പ്രേരിപ്പിച്ചതെന്നും ക്രോയെങ്കെ പറഞ്ഞു. അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു…
Read MoreCategory: Sports
സെവാഗ് എന്നെ രക്ഷിച്ചു: ഗെയ്ൽ
ന്യൂഡൽഹി: “വീരേന്ദർ സെവാഗ് എന്നെ ടീമിലെടുക്കുക വഴി ഐപിഎലിനെ രക്ഷിച്ചു.”കരീബിയൻ ക്രിക്കറ്റർ ക്രിസ് ഗെയിലിന്റെ വാക്കുകളാണിത്. ഒറ്റ നോട്ടത്തിൽ അഹങ്കാരം നിറഞ്ഞവാക്കുകളെന്നു തോന്നിയേക്കാം. പക്ഷേ, പ്രകടനം വിലയിരുത്തുന്പോൾ അത് പ്രതിഭയുടെ വാക്കുകളാണെന്നു മനസിലാവും. ഐപിഎല്ലില്‍ ഇന്നലെ അക്ഷരാര്‍ഥത്തില്‍ ക്രിസ് ഗെയ്ലിന്റെ ദിവസമായിരുന്നുവെന്നു പറയാം. ഈ സീസണിലെ ആദ്യ സെഞ്ചുറി നേടിയ അദ്ദേഹത്തിന്റെ ഈ വാക്കുകളും സെഞ്ചുറിയും തന്നെ ലേലത്തില്‍ തഴഞ്ഞ മറ്റ് ടീമുകള്‍ക്കുള്ള മറുപടി കൂടിയായിരുന്നു. 63 പന്തില്‍ 103 റണ്‍സെടുത്ത ഗെയ്ലിന്റെ മികച്ച പ്രകടനമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്താൻ പഞ്ചാബിനെ സഹായിച്ചത്. 11 പടുകൂറ്റൻ സിക്സറുകളാണ് 38കാരനായ ഗെയ്ലിന്റെ ബാറ്റിൽനിന്നു പിറന്നത്. ട്വന്റി-20 ക്രിക്കറ്റിലെ ഇരുപത്തി ഒന്നാമത്തെ സെഞ്ചുറിയാണ് ഗെയ്ൽ കുറിച്ചത്. മത്സരശേഷം തന്റെ സെഞ്ചുറി മകൾക്ക് സമർപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഗെയ്ലിന്റെ മകളുടെ രണ്ടാം ജന്മദിനം ഇന്നലെയായിരുന്നു. പക്ഷേ, നന്ദി പറഞ്ഞത് പഞ്ചാബ് ടീം മെന്ററും…
Read Moreജൂണിയർ ഇന്ത്യൻ പോരാട്ടം
കോവൈ (കോയന്പത്തൂർ): ജൂണിയർ ഇന്ത്യ ഇന്നു മുതൽ ട്രാക്കിലും ഫീൽഡിലുമായി പോരിനിറങ്ങും. 16-ാമത് ഫെഡറേഷൻ കപ്പ് ദേശീയ ജൂണിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പിന് ഇന്നു കൊടിയേറും. കോവൈ നെഹ്റു സ്റ്റേഡിയത്തിലാണ് ഭാവി ഇന്ത്യൻ താരങ്ങളുടെ രക്തത്തിളപ്പിനു വേദിയൊരുങ്ങുന്നത്. ഞായറാഴ്ചയാണ് ചാന്പ്യൻഷിപ്പ് അവസാനിക്കുക. ആദ്യ ദിനമായ ഇന്ന് 11 ഫൈനലുകൾ നടക്കും. കേരളത്തിന് 58 അംഗ (29 ആണ്‍കുട്ടികളും 29 പെണ്‍കുട്ടികളും) ടീമാണുള്ളത്. കഴിഞ്ഞ വർഷം ലക്നോവിൽ നടന്ന ചാന്പ്യൻഷിപ്പിൽ കേരളത്തിന് നാലാമത് എത്താനേ സാധിച്ചുള്ളൂ. ഉത്തർപ്രദേശിനായിരുന്നു കിരീടം. ഇത്തവണ കിരീടം തിരിച്ചുപിടിക്കാമെന്നാണ് കേരള സംഘത്തിന്റെ കണക്കുകൂട്ടൽ. റിയോ ഒളിന്പിക്സിൽ പങ്കെടുത്ത മലയാളികളുടെ അഭിമാനമായ ജിഷ മാത്യു കേരളത്തിനായി ഇന്നു കളത്തിലിറങ്ങും. ജിഷയുടെ ഇനമായ 400 മീറ്റർ ഹീറ്റ്സ് ഇന്നാണ്. സീനിയർ താരങ്ങൾക്കൊപ്പം മത്സരിക്കുന്ന ജിഷ, പി.ടി. ഉഷ അക്കാഡമിയുടെ സ്വന്തം താരമാണ്. ഭുവനേശ്വറിൽ കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ…
Read Moreപൂച്ചയ്ക്കു മണി കെട്ടുമോ?
ജയ്പുർ: രാജ്യത്തെ വിവിധ കായിക സംഘടനകൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ സ്പോർട്സ് കോഡ് തയാറായി. എന്നാൽ, കേന്ദ്ര കായിക മന്ത്രാലയം നടപ്പാക്കാനൊരുങ്ങുന്ന സ്പോർട്സ് കോഡിനോട് മുഖംതിരിച്ചിരിക്കുകയാണ് കായിക സംഘടനകൾ. സ്പോർട്സ് കോഡിലെ ചില നിർദേശങ്ങളാണ് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) ഉൾപ്പെടെയുള്ള കായിക സംഘടകളുടെ എതിർപ്പിനു വഴിവയ്ക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ സ്പോർട്സ് കോഡ് കൊണ്ടുവരുമെന്നായിരുന്നു കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ആദ്യ പ്രഖ്യാപനം. എന്നാൽ, വിവിധ കാരണങ്ങളാൽ ഇതുവരെ നടപ്പിൽവരുത്താൻ സാധിച്ചില്ല. സംഘടനയുടെ തലപ്പത്തുള്ളവർക്ക് 70 വയസിൽ കൂടരുതെന്ന നിബന്ധന മിക്ക കായിക സംഘടനകളും അംഗീകരിക്കുന്നുണ്ട്. എന്നാൽ, അധികാരത്തിൽ 12 വർഷത്തിൽകൂടുതൽ കാലം ഇരിക്കരുതെന്ന നിബന്ധന അംഗീകരിക്കാൻ സംഘടനകൾ ഒരുക്കമല്ല. അന്താരാഷ്ട്രതലത്തിൽ പത്ത് മുതൽ 20വരെ വർഷത്തെ ബന്ധത്തിലൂടെയേ നിരവധി കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. ഇടയ്ക്കിടെ പുതിയ മുഖങ്ങളെ അയച്ചാൽ അത് ഗുണകരമാവില്ലെന്ന് ഐഒഎ വൃത്തങ്ങൾ പ്രതികരിച്ചു. കായിക സംഘടനകളുടെ…
Read Moreകാർത്തിക് ധോണിയുടെ പാതയിൽ
ജയ്പുർ: ശ്രീലങ്കൻ പര്യടനത്തിൽ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യയെ കിരീടത്തിലെത്തിച്ചതുമുതൽ ദിനേശ് കാർത്തികിന്റെ ശുക്രദശയാണ്. ധോണിയുടെ പകരക്കാരനായാണ് കാർത്തികിനെ ഇപ്പോൾ വാഴ്ത്തുന്നത്. ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായ കാർത്തിക് രാജസ്ഥാൻ റോയൽസിനെതിരേ പുറത്തെടുത്ത പ്രകടനം ഏവരും വാഴ്ത്തുകയാണ്. 23 പന്തിൽ 42 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന കാർത്തിക്, ധോണിയെ അനുസ്മരിപ്പിച്ച് ബെൻ ലാഫ്ലിംഗിന്റെ പന്ത് സിക്സർ പറത്തിയായിരുന്നു വിജയ റണ്‍ കുറിച്ചതും. രാജസ്ഥാൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ സ്റ്റംപ് ചെയ്ത് പുറത്താക്കിയതും ധോണിയുടെ നിഴലിൽനിന്ന് പുറത്തുവന്ന കാർത്തികിന് പ്രശംസയേകി. രാജസ്ഥാന്റെ ഇന്നിംഗ്സിലെ ഏഴാം ഓവറിലായിരുന്നു കാർത്തികിന്റെ മിന്നും സ്റ്റംപിങ്ങ്. നിതീഷ് റാണയുടെ പന്ത് ഫ്ളിക് ചെയ്യാനുള്ള ശ്രമത്തിൽ ക്രീസിൽനിന്ന് പുറത്തുകടന്ന രഹാനെയ്ക്ക് പിഴച്ചു. പന്ത് പാഡിൽകൊണ്ട് പിച്ചിൽ. ഞൊടിയിടയിൽ ഒരു ഗ്ലൗ ഉപേക്ഷിച്ച് ചാടി പന്തെടുത്ത കാർത്തിക് ഡൈവ് ത്രോയിലൂടെ വിക്കറ്റ് തെറിപ്പിച്ചു. ധോണിയുടെ ഗ്ലൗ ഉപേക്ഷിച്ചുള്ള…
Read Moreരാജ്യാന്തര ക്രിക്കറ്റ് അവസാനിക്കും
ലണ്ടൻ: ഇന്ത്യൻ പ്രീമിയൽ ലീഗ് (ഐപിഎൽ) സ്ഥാപിച്ച ലളിത് മോദിക്ക് ഒരു സ്വപ്നമുണ്ട്. ഐപിഎലിൽ ഒരു താരം ഒരു കളിയിൽനിന്ന് ഒരു മില്യണ്‍ ഡോളർ (ഏകദേശം ആറ് കോടി രൂപ) സന്പാദിക്കുന്ന കാലം. ആ കാലം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് മോദി പ്രതീക്ഷിക്കുന്നത്. അതോടെ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ ഭൂഗോളത്തിൽനിന്ന് തുടച്ചുമാറ്റപ്പെടുമെന്നും മോദി വിശ്വസിക്കുന്നു. ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഒന്നുമല്ല. വരുംനാളിൽ രാജ്യാന്തര ക്രിക്കറ്റ് അവസാനിക്കും. മൂന്നോ നാലോ വർഷം കൂടുന്പോൾ ലോകകപ്പ് പോലെയുള്ള മത്സരമായിമാത്രം രാജ്യാന്തര മത്സരങ്ങൾ മാറുമെന്നും മോദി ഇംഗ്ലീഷ് ദിനപത്രമായ ടെലഗ്രാഫിനു നല്കിയ അഭിമുഖത്തിൽ പറയുന്നു. നിലവിൽ ബെൻ സ്റ്റേക്സിനെപ്പോലെ ഒരു സീസണിൽ 1.95 മില്യണ്‍ ഡോളർ (ഏകദേശം 12.5 കോടി രൂപ) സന്പാദിക്കുന്ന താരങ്ങൾ ഐപിഎലിൽ ഉണ്ട്. അത് ഓരോ മത്സരത്തിലും കോടികൾ സന്പാദിക്കുന്നതിലേക്ക്…
Read More2022 കോമണ്‍വെൽത്ത് ഇന്ത്യ ബഹിഷ്കരിക്കുമോ
ന്യൂഡൽഹി: 2022 ബർമിങ്ങം കോമണ്‍വെൽത്ത് ഗെയിംസ് ഇന്ത്യയെ സംബന്ധിച്ച് നിർണായകമാകാൻ സാധ്യത. ബർമിങ്ങം ഗെയിംസിൽ ഇന്ത്യ പങ്കെടുക്കുമോ എന്ന് കണ്ടറിയണം. ഇന്ത്യയുടെ മെഡൽ പട്ടികയിലെ പ്രധാന ഇനമായ ഷൂട്ടിംഗ് ബർമിങ്ങമിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നതാണ് കാരണം. ഷൂട്ടിംഗ് ഉൾപ്പെടുത്തിയില്ലെങ്കിൽ 2022 ഗെയിംസ് ബഹിഷ്കരിക്കണമെന്നാണ് ദേശീയ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഎഐ) ആവശ്യപ്പെടുന്നത്. ഷൂട്ടിംഗ് ഇല്ലെങ്കിൽ ഇന്ത്യയുടെ മെഡൽ എണ്ണം വളരെകുറയുന്ന അവസ്ഥയും സംജാതമാകും. ഗോൾഡ് കോസ്റ്റിൽ ഇന്ത്യൻ ഷൂട്ടർമാർ ഏഴ് സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവും അടക്കം 16 മെഡലുകളാണ് വെടിവച്ചിട്ടത്. ഇന്ത്യ ആകെ നേടിയത് 66 മെഡലുകളായിരുന്നു. 2022 കോമണ്‍വെൽത്ത് ഗെയിംസിൽ ഷൂട്ടിംഗ് ഉണ്ടാകില്ലെന്നും ഗെയിംസ് ഫെഡറേഷൻ ഈ തീരുമാനം പിന്തുണയ്ക്കുന്നതായും ഈ വർഷമാദ്യം സിഇഒ ഡേവിഡ് ഗ്രെവംബർഗ് പറഞ്ഞിരുന്നു. കോമണ്‍വെൽത്ത് ഗെയിംസിൽ ഷൂട്ടിംഗ് ഓപ്ഷണൽ ഇവന്റാണ്. ആതിഥേയ രാജ്യത്തിനു വേണമെങ്കിൽ ഉൾപ്പെടുത്താവുന്ന…
Read Moreഐപിഎൽ റിക്കാർഡ് കുറിച്ച് കോഹ്ലി
മുംബൈ: ഐപിഎൽ ക്രിക്കറ്റിൽ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന റിക്കാർഡ് ഇനി വിരാട് കോഹ്ലിക്കു സ്വന്തം. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനുവേണ്ടി 62 പന്തിൽ 92 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന മത്സരത്തിലാണ് വിരാട് റിക്കാർഡ് കുറിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ സുരേഷ് റെയ്നയുടെ 4,558 റണ്‍സ് എന്ന റിക്കാർഡാണ് കോഹ്ലി മറികടന്നത്. പരിക്കിനെത്തുടർന്ന് റെയ്നയുടെ തുടർന്നുള്ള മത്സരങ്ങൾ ആശങ്കയിലാണ്. ഇന്നലെ ക്രീസിലെത്തുന്പോൾ റിക്കാർഡ് കുറിക്കാൻ കോഹ്ലിക്ക് 31 റണ്‍സ്കൂടി മതിയായിരുന്നു. മുംബൈക്കെതിരായ ഇന്നിംഗ്സിലൂടെ കോഹ്ലി 4,619 റണ്‍സിലെത്തി. 4,345 റണ്‍സ് എടുത്ത രോഹിത് ശർമയാണ് പട്ടികയിൽ മൂന്നാമത്.
Read Moreകോൽക്കത്തയ്ക്കു മിന്നും ജയം
ജയ്പുർ: ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ രാജസ്ഥാന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 160 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കോൽത്തക്ക 163 റണ്‍സ് നേടി ജയത്തിലെത്തി. കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് ആയ സഞ്ജു വി. സാംസണിന് ഇന്നലെ കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. ഏഴ് റണ്‍സ് എടുത്ത് സഞ്ജു മടങ്ങി. ഡാർസി ഷോർട്ട് (43 പന്തിൽ 44 റണ്‍സ്) ആണ് രാജസ്ഥാൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ബെൻ സ്റ്റോക്സ് (11 പന്തിൽ 14 റണ്‍സ്) പരാജയപ്പെട്ടപ്പോൾ ജോ ബട്ട്ലർ (18 പന്തിൽ 24 റണ്‍സ്) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കോൽക്കത്തയ്ക്കായി റോബിൻ ഉത്തപ്പ (36 പന്തിൽ 48 റണ്‍സ്), സുനിൽ നരേൻ (25 പന്തിൽ…
Read Moreബിസിസിഐയെ പൊതുസ്ഥാപനമാക്കണം
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിനെയും (ബിസിസിഐ) അതിനു കീഴിലുള്ള സംസ്ഥാന ക്രിക്കറ്റ് ബോർഡുകളെയും പൊതു സ്ഥാപനങ്ങളായി പ്രഖ്യാപിച്ച് പൊതു വിലയിരുത്തലിനു വിധേയമാക്കാൻ കേന്ദ്ര ലോ കമ്മീഷന്റെ ശിപാർശ. ഇതിനായി ബിസിസിഐയെയും സംസ്ഥാന ബോർഡുകളെയും വിവരാവകാശ നിയമത്തിന്റെ പരിധിക്കുള്ളിലാക്കണം. ആദ്യ പടിയായി ബിസിസിഐയെ ഒരു ദേശീയ കായിക ഫെഡറേഷനായി സർക്കാർ അംഗീകരിക്കണമെന്നും ജസ്റ്റീസ് ബി.എസ്. ചൗഹാൻ അധ്യക്ഷനായ നിയമ കമ്മീഷൻ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനു നൽകിയ ശിപാർശയിൽ പറയുന്നു. തമിഴ്നാട് സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ടിനു കീഴിൽ ഒരു സ്വകാര്യ സംരംഭമായാണ് നിലവിൽ ബിസിസിഐ പ്രവർത്തിക്കുന്നത്. ഇതിനു പകരം ഇന്ത്യൻ ഭരണഘടനയുടെ 12-ാം അനുച്ഛേദം അനുശാസിക്കുന്ന ‘സ്റ്റേറ്റ്’ എന്ന വിഭാഗത്തിലേക്കു മാറ്റണം. ദേശീയ കായിക ഫെഡറേഷന്റെ സ്ഥാനം എന്നു ഫലത്തിൽ മാത്രം പറയാവുന്ന അവസ്ഥ മാറ്റി, ദേശീയ കായിക ഫെഡറേഷൻ എന്ന നിലയിൽ ഒൗദ്യോഗികമായി അംഗീകരിച്ച് കായിക…
Read More