അനോയിറ്റ: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണ വിജയക്കുതിപ്പു തുടരുന്നു. ലൂയി സുവരാസിന്റെ ഇരട്ട ഗോളാണ് ബാഴ്സലോണയ്ക്ക് ജയമൊരുക്കിത്. റയൽ സോസിദാദിനോടു രണ്ട് ഗോളിനു പിന്നിൽനിന്നശേഷം നാലു ഗോളുകളടിച്ച് ബാഴ്സലോണ വിജയം സ്വന്തമാക്കി. റയൽ സോസിദാദിന്റെ അനോയിറ്റയിൽ 11 വർഷങ്ങൾക്കുശേഷം ബാഴ്സലോണ നേടുന്ന ആദ്യ ജയമാണ്. കഴിഞ്ഞ ഏഴ് ലാ ലിഗ മത്സരങ്ങളിലും ബാഴ്സലോണ അനോയിറ്റയിൽ പരാജയപ്പെട്ടിരുന്നു. 11-ാം മിനിറ്റിൽ വില്യൻ ജോസിന്റെ ഹെഡറും 34-ാം മിനിറ്റിൽ ജുവാൻമിയുടെ ഗോളും സോസിദാദിനെ മുന്നിലെത്തിച്ചു. എന്നാൽ പിന്നീടങ്ങോട്ടു ബാഴ്സ ആക്രമണം ശക്തമാക്കിയതോടെ സോസിദാദിന്റെ വല നാലു തവണ കുലുങ്ങി. ഫ്രീകിക്കിലൂടെ ബാഴ്സലോണയുടെ നാലാം ഗോൾ നേടിയ മെസി ഒരു ക്ലബ്ബിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി. 366 ലീഗ് ഗോളിലെത്തിയ മെസി ഗെർഡ് മുള്ളറുടെ റിക്കാർഡ് മറികടന്നു. ആദ്യ പകുതിയുടെ ഇടവേളയ്ക്കു പിരിയുംമുന്‍പേ ബാഴ്സലോണ ഒരു ഗോൾ മടക്കി.…
Read MoreCategory: Sports
ഓസ്ട്രേലിയന്‍ ഓപ്പണ്‍: സെറീനയും സ്റ്റീഫന്‍സും പുറത്ത്
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ അട്ടിമറി. അമേരിക്കന്‍ താരങ്ങളായ വീനസ് വില്യംസും യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ സ്ലോവന് സ്റ്റീഫന്‍സും ആദ്യ റൗണ്ടില്‍ പുറത്തായി. വീനസിനെ സ്വിറ്റ്സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. 6-3, 7-5നാണ് കിരീടം നേടുമെന്നു പ്രതീക്ഷിച്ച വീനസിനെ ബെന്‍സിച്ച് കീഴടക്കിയത്. സ്റ്റീഫന്‍സിനെ ചൈനയുടെ ഷാംഗ് ഷുയി 2-6, 7-6, 6-2ന് പരാജയപ്പെടുത്തി. കരോളിന് വോസ്നിയാക്കി, എലീന സ്വിറ്റോലിന, യെലേന ഓസ്റ്റാപെങ്കോ എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ 6-1, 6-1, 6-1ന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ വിക്ടര്‍ എസ്ട്രേല ബുര്ഗോസിനെ പരാജയപ്പെടുത്തി. ഗ്രിഗര്‍ ദിമിത്രോവ്, നിക് കിര്ഗിയസ്, ജോ വില്‍ഫ്രഡ് സോംഗ എന്നിവരും രണ്ടാം റൗണ്ടിലെത്തി. ഇന്ത്യയുടെ യൂക്കി ഭാംബ്രിയെ സൈപ്രസിന്റെ മാര്‍കോസ് ബാഗ്ദാറ്റിസ്് 7-6, 6-4, 6-3ന് തോല്‍പ്പിച്ചു. ഓസ്ട്രേലിയയുടെ മാത്യു എബ്ഡന്‍ 6-4, 3-6,…
Read Moreഒറ്റയാനായി കോഹ്ലി
സെഞ്ചുറിയന്‍: വിരാട് കോഹ്ലിയുടെ 21-ാം ടെസ്റ്റ് സെഞ്ചുറിയും ജസ്പ്രീത് ബുംറ തുടക്കത്തില്‍ നേടിയ രണ്ടു വിക്കറ്റുകളും ഇന്ത്യക്ക് മൂന്നാം ദിനം സന്തോഷം നല്കി. എന്നാല്‍, അര്‍ധ സെഞ്ചുറിയുമായി എബി ഡി വില്യേഴ്സ് ക്രീസില്‍ നില്‍ക്കുന്നതാണ് മൂന്നാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് തലവേദനയാകുന്നത്. ആദ്യ ഇന്നിംഗ്സിലെ 28 റണ്‍സിന്റെ ലീഡും രണ്ടാം ഇന്നിംഗ്സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 90 റണ്‍സും ദക്ഷിണാഫ്രിക്കയ്ക്കു കളിയുടെ നിയന്ത്രണം നല്‍കിയിട്ടുണ്ട്. 118 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്ക്. മൂന്നാം ദിവസത്തെ അവസാന സെഷനില്‍ മഴയെത്തിയതോടെ കളി നേരത്തെ നിര്‍ത്തേണ്ടിവന്നു. 50 റണ്‍സുമായി ഡി വില്യേഴ്സും 36 റണ്‍സുമായി ഡീന്‍ എല്‍ഗറുമാണ് ക്രീസില്‍. ഇരുവരും 87 റണ്ിസിന്റെ അപരാജിത കൂട്ടുകെട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. എങ്ങനെയും ലീഡ് നേടണമെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മൂന്നാംദിനം തുടങ്ങിയത്. അഞ്ചിന് 183 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ ഹര്‍ദിക്…
Read Moreഋഷഭ് പന്തിന് അതിവേഗ സെഞ്ചുറി; ഡൽഹിക്ക് അനായാസ ജയം
ന്യൂഡൽഹി: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20യിൽ ഡൽഹിയുടെ ഋഷഭ് പന്തിന് അതിവേഗ സെഞ്ചുറി. ഹിമാചൽപ്രദേശിനെതിരെ പന്ത് വെറും 38 പന്തിൽനിന്ന് 116 റൺസ് അടിച്ചുകൂട്ടി. പന്തിന്റെ സെഞ്ചുറിക്കരുത്തിൽ ഡൽഹി 10 വിക്കറ്റിന് ഹിമാചലിനെ പരാജയപ്പെടുത്തി. ട്വന്റി-20യിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയാണ് പന്ത് നേടിയത്. 32 പന്തിൽനിന്നായിരുന്നു പന്ത് മൂന്നക്കം കടന്നത്. 12 സിക്സും എട്ടു ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. ഹിമാചലിന്റെ 144 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 11.4 ഓവറിൽ വിജയം കുറിച്ചു. ഗൗതം ഗംഭീറിനൊപ്പമായിരുന്നു പന്തിന്റെ മിന്നൽപ്രഹരം. ഗംഭീർ 33 പന്തിൽ 30 റൺടസെടുത്ത് പുറത്താകാതെ നിന്നു. ക്രിസ് ഗെയ്ലിന്റെ പേരിലാണ് നിലവിൽ ട്വന്റി-20യിലെ അതിവേഗ സെഞ്ചുറിയുടെ റിക്കാർഡ്. ഐപിഎലിൽ പുനെവാരിയേഴ്സിനെതിരെ 30 പന്തിൽ സെഞ്ചുറി നേടിയാണ് ഗെയിൽ റിക്കാർഡ് സ്വന്തമാക്കിയത്.
Read Moreഅണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യക്കു വിജയത്തുടക്കം
മൗണ്ട് മോഗനൂയി: അണ്ടര്‍-19 ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ ഗംഭീര ജയം സ്വന്തമാക്കി. പതിനൊന്ന് വലങ്കയ്യന്മാരുമായിറങ്ങിയ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയുടെ നിരയില്‍ മൂന്നു ഇടങ്കയ്യന്‍ സ്പിന്നര്‍മാരുണ്ടായിരുന്നു. 146 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ഇന്ത്യയുടെ ശിവം മാവി, കമലേഷ് നാഗര്‍കോട്ടി എന്നിവരുടെ പേസിനു മുന്നില്‍ ഓസീസ് തകര്‍ന്നുതരിപ്പണമായി. ഓസ്ട്രേലിയയ്ക്കെതിരേ 100 റണ്‍സിന്റെ വന്‍ ജയം നേടിയ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷ്യന്മാര് കിരീടം ലക്ഷ്യമിട്ടാണ് ലോകകപ്പിലെത്തിയതെന്ന് വെളിപ്പെടുത്തി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റിന് 328 റണ്‍സ് നേടി.നായകന് പൃഥ്വി ഷാ (94), മന്‍ജോത് കല്‍റ (86), ഷുബ്മാന്‍ ഗില്‍ (63) എന്നിവരുടെ പ്രകടനമാണ് വന്‍ സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയ 42.5 ഓവറില്‍ 228 റണ്‍സിന് എല്ലാവരും പുറത്തായി. 73 റണ്‍സെടുത്ത ഓപ്പണര്‍ ജാക് എഡ്വാര്‍ഡ്സ് ആണ് ടോപ് സ്കോറര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത…
Read Moreയൂക്കി ഭാംബ്രി ഓസ്ട്രേലിയന്‍ ഓപ്പണു യോഗ്യത നേടി
മെല്‍ബണ്‍: ഇന്ത്യയുടെ ടെന്നീസ് താരം യൂക്കി ഭാംബ്രി ഓസ്ട്രേലിയന്‍ ഓപ്പണിനു യോഗ്യത നേടി. കഴിഞ്ഞ സീസണില്‍ ഭാംബ്രി മികച്ച ഫോമിലായിരുന്നു. എന്നാല്‍ ആദ്യമായി ഗ്രാന്‍സ് ലാം ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്ന രാംകുമാര്‍ രാമനാഥന്റെ മോഹങ്ങള്‍ തകര്‍ന്നു. പിന്നില്‍നിന്നശേഷം ജയിച്ചുകയറിയാണ് ഭാംബ്രി യോഗ്യത നേടിയത്. യോഗ്യത റൗണ്ടിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ കാനഡയുടെ പീറ്റര്‍ പോളന്സികിയെ 1-6, 6-3, 6-3ന് തകര്‍ത്തു. ഓസ്ട്രേലിയന്‍ ഓപ്പണിലെ ആദ്യ മത്സരത്തില്‍ ഭാംബ്രി സൈപ്രസിന്റെ മാര്‍കസ് ബാഗ്ദാറ്റിസിനെ നേരിടും. 2006ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ച താരമാണ് ബാഗ്ദാറ്റിസ്. 2015ലും 2016ലും ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം ആന്‍ഡി മുറെ, തോമസ് ബ്രെഡിച്ച് എന്നിവരോട് പരാജയപ്പെട്ടു. രാംകുമാര്‍ കാനഡയുടെ വാസെക് പോസ്പിസിലിനോട് 6-4, 4-6, 6-4ന് തോറ്റു.ആണ്‍കുട്ടികളില്‍ ഭാംബ്രി ലോക ഒന്നാം നമ്പറായിരുന്നപ്പോള് 2009ല്‍ ഓസ്ട്രേലിന്‍ ഓപ്പണ്‍ ബോയ്സ് സിംഗിള്‍സില്‍ ചാമ്പ്യനായിരുന്നു.
Read Moreദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റ്: ജയിക്കാൻ ടീം ഇന്ത്യ
സെഞ്ചൂറിയന്‍: ഈ മത്സരം ജയിച്ച് പരമ്പരയില്‍ നിലനില്ക്കുകയെന്ന ലക്ഷ്യമാണ് ഇന്ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇറങ്ങുമ്പോള്‍ നായകന് വിരാട് കോഹ്ലിയും കൂട്ടരും ലക്ഷ്യമിടുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് സെഞ്ചൂറിയനില്‍ ആരംഭിക്കും. കേപ് ടൗണ്‍ ടെസ്റ്റില്‍ ജയിച്ച ആതിഥേയര്‍ പരമ്പരയില്‍ മുന്നിലാണ്. ആ തോല്‍വിയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ബാറ്റിംഗിലും ഫീല്‍ഡിംഗിലും തിരിച്ചുവരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കേപ്ടൗണില്‍ ജയിക്കാവുന്ന സ്കോറായിട്ടുപോലും ഇന്ത്യന്‍ സംഘം ആരാധകര്‍ക്ക് ആശ നല്‍കിയശേഷം വെറോണ്‍ ഫിലാന്‍ഡര്‍ നയിച്ച ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞു. ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ തിളങ്ങുകയും ചെയ്തു. അവര്‍ നല്കിയ മുന്‍തൂക്കം വേണ്ടവണ്ണം ഉപയോഗപ്പെടുത്താന്‍ ബാറ്റിംഗ് നിരയ്ക്കായില്ല. കഴിഞ്ഞ കളിയില്‍ സംഭവിച്ച പാളിച്ചകളെല്ലാം പരിഹരിച്ച് പുതിയ തുടക്കത്തിനാണ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യ ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായ ഹോം സീരീസുകള്ക്കുശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായാണ് കോഹ് ലിയുടെ സംഘം…
Read Moreസുശീൽ കുമാറിനു കോമൺവെൽത്ത് ഗെയിംസ് നഷ്ടപ്പെട്ടേക്കും
ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിനുള്ള ഗുസ്തി യോഗ്യതാ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ടാൽ സുശീൽ കുമാറിന് കോമൺവെൽത്ത് ഗെയിംസ് നഷ്ടപ്പെട്ടേക്കുമെന്നു സൂചന. സെമിഫൈനലിൽ പർവീൺ റാണയുമായി നടന്ന മത്സരത്തിനു ശേഷമാണ് ഇരുവരുടെയും ആരാധകർ ഏറ്റുമുട്ടിയത്. പർവീണിന്റെ സഹോദരൻ നവീന്‍ പരിക്കേൽക്കുകയും ചെയ്തു. മത്സരത്തിൽ 7- 3 ന് സുശീൽ കുമാർ ജയിക്കുകയും ചെയ്തു. പിന്നീടു നടന്ന ഫൈനലിൽ ജിതേന്ദർ കുമാറിനെ 4-3 ന് പരാജയപ്പെടുത്തി സുശീൽ കുമാർ ഗെയിംസ് യോഗ്യത നേടുകയും ചെയ്തു. ആരാധകരെ പിന്തുണച്ച് ആക്രമണത്തിന് പ്രേരിപ്പിച്ചത് സുശീൽ കുമാറാണെന്നു ചൂണ്ടിക്കാട്ടി പർവീൺ റാണ ഡൽഹി പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിക്കുന്ന ഡൽഹി പോലീസ് സുശീൽ കുമാറിനെതിരേ കുറ്റപത്രം സമർപ്പിച്ചാൽ റെസലിംഗ് ഫെഡറേഷൻ ഒാഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) സുശീൽ കുമാറിനെതിരേ സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടി സ്വീകരിക്കാൻ നിർബന്ധിതരാവും. അങ്ങനെ നടന്നാൽ സുശീൽ കുമാർ…
Read Moreലോധ കമ്മീഷന്റെ ചില നിർദേശങ്ങൾ അംഗീകരിക്കാൻ തീരുമാനം
മുംബൈ: ലോധ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്ന കാര്യത്തിൽ ബിസിസിഐയിൽ ഭിന്നതെയെന്നു സൂചന. മുംബൈയിലെ ഒരു ഹോട്ടലിൽ നടന്ന അനൗദ്യോഗിക മീറ്റിംഗിൽ 11 സംസ്ഥാന അസോസിയേഷനുകളെ പ്രതിനിധീകരിച്ച് അംഗങ്ങൾ പങ്കെടുത്തു. ഈ യോഗത്തിൽ ലോധ കമ്മീഷന് റിപ്പോർട്ടിലെ ഏതാനും നിർദേശങ്ങൾ അംഗീകരിക്കണമെന്ന വാദമുയർന്നത്. മുൻ പ്രസിഡന്റായിരുന്ന എൻ. ശ്രീനിവാസനെയും മുതിർന്ന അംഗം നിരഞ്ജൻ ഷായെയും ലോധ കമ്മീഷൻ അയോഗ്യരാക്കിയിരുന്നു. മീറ്റിംഗിൽ നിലവിലെ ആക്ടിംഗ് സെക്രട്ടറി അമിതാബ് ചൗധരി അധ്യക്ഷനായിരുന്നു. എന്നാൽ, ട്രഷറർ അനിരുദ്ധ് ചൗധരിയെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. സുപ്രീംകോടതിയോടും കമ്മീഷനോടും എതിർത്ത് മുന്നോട്ടു പോകുന്നത് ബിസിസിഐക്ക് ഗുണം ചെയ്യില്ലെന്ന വികാരം ചില ബോർഡ് അംഗങ്ങൾക്കുണ്ട്. ഇതാണ് യോജിക്കാവുന്ന നിർദേശങ്ങൾ അംഗീകരിക്കാൻ തയാറാണെന്ന നിലയിലേക്ക് ഒരു വിഭാഗത്തെ എത്തിച്ചതെന്നാണ് സൂചന. 70 വയസിന് മുകളില്‍ പ്രായമായവര്‍, മന്ത്രിമാര്‍, സര്ക്കാ!ര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബിസിസിഐ ഭാരവാഹിയാകാന്‍ പാടില്ലെന്ന നിർദേശവും ഒന്‍പതു വർഷത്തിൽ…
Read Moreഅര്ജുന് തെണ്ടുല്‍ക്കര്‍ തിളങ്ങി
സിഡ്നി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ മകന് അര്ജുന് തെണ്ടുല്‍ക്കര്‍ മികച്ച പ്രകടനത്തിലൂടെ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. പതിനെട്ടുകാരനായ അര്ജുന് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഗ്ലോബല്‍ ചലഞ്ചിന്റെ ഭാഗമായി ഇപ്പോള്‍ ഓസ്ട്രേലിയയിലാണ്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടാണ് ഈ ടൂര്‍ണമെന്റിന്റെ സംഘാടകര്‍. ക്രിക്കറ്റേഴ്സ് ക്ലബ് ഓഫ് ഇന്ത്യക്കുവേണ്ടി കളിക്കുന്ന അര്ജുന് ഹോങ്കോംഗ് ക്രിക്കറ്റ് ക്ലബ്ബിനെതിരേ നടന്ന ട്വന്റി 20 മത്സരത്തില്‍ മികച്ച ഓള്‍റൗണ്ട് പ്രകടനം നടത്തി മികവ് തെളിയിച്ചു. ഓപ്പണറായി ഇറങ്ങിയ താരം 27 പന്തില്‍ 48 റണ്‍സ് അടിച്ചു കൂട്ടി. കൂടാതെ ബൗളിംഗില്‍ നാല് ഓവറില്‍ നാല് വിക്കറ്റും സ്വന്തമാക്കി. ബ്രാ്ഡമാന് ഓവലിലാണ് മത്സരം നടന്നത്. ബ്രാഡ്മാന്റെ പേരിലുള്ള ഗ്രൗണ്ടില്‍ കളിക്കാനായതില്‍ അഭിമാനം തോന്നുന്നുവെന്നും ഇത് വിശ്വസിക്കാനാവാത്ത കാര്യമാണെന്നും അര്ജുന് പറഞ്ഞു. സച്ചിന് തെണ്ടുല്‍ക്കര്‍ ബാറ്റ്സ്മാന്മായി റണ്‍സ് അടിച്ചുകൂട്ടി റിക്കാര്‍ഡുകള്‍ ഒന്നിനു പിറകെ ഒന്നായി സ്വന്തമാക്കിയപ്പോള്‍ മകന് ബൗളിംഗാണ്…
Read More