ഒരു ഓവറിൽ 37 റൺസ്; ജെപി ഡുമിനിക്ക് റിക്കാർഡ്

കേപ് ടൗൺ: ഒരു ഓവറിൽ 37 റൺസ് നേടി ദക്ഷിണാഫ്രിക്കൻ താരം ജെപി ഡുമിനി റിക്കാർഡ് ബുക്കിൽ. വൺ ഡേ കപ്പ് മാച്ചിൽ കേപ് കോബ്രായ്ക്കു വേണ്ടിയായിരുന്നു ഡുമിനിയുടെ മാസ്മരിക പ്രകടനം. നൈറ്റ്സിന്‍റെ ലെഗ് സ്പിന്നർ എഡ്ഡി ലീയെയാണ് ഡുമിനി അടിച്ചുപറത്തിയത്. അഞ്ച് സിക്സറുകളും ഒരു ഫോറും ഒരു ഡബിളുമാണ് ഈ ഓവറിൽ ലീ വഴങ്ങിയത്. ഒരു പന്ത് നോബോൾ ആയതിനാൽ ഒരു റണ്ണും ഒരു പന്തും അധികമായി ലഭിച്ചു. ലീയുടെ ആദ്യത്തെ നാലു പന്തുകളും വേലിക്കെട്ടിനു മുകളിലൂടെ ഡുമിനി പറത്തി. അഞ്ചാമത്തെ പന്തിൽ രണ്ടു റൺ. അവസാന പന്ത് വേലിക്കെട്ടിനെ ചുംബിച്ചാണ് പുറത്തേക്കുപോയത്. ഈ പന്ത് നോബോൾ ആയതോടെ വീണ്ടും അവസരം. അധികമായി ലഭിച്ച അവസരം ഡുമിനി സിക്സറിലൂടെ ആഘോഷമാക്കി. മത്സരത്തിൽ എട്ടു വിക്കറ്റിന് കേപ് കോബ്രാസ് നൈറ്റ്സിനെ പരാജയപ്പെടുത്തി. ഡുമിനി പുറത്താകാതെ 37 പന്തിൽ…

Read More

പെലെ വീട്ടിൽ വിശ്രമത്തിൽ; ആശുപത്രിയിലെന്ന വാർത്ത തള്ളി വക്താവ്

സംപൗളോ: ഫുട്ബോൾ ഇതിഹാസം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത നിഷേധിച്ച് അദ്ദേഹത്തിന്‍റെ വക്താവ് രംഗത്ത്. പെലെ വീട്ടിൽ വിശ്രമത്തിലാണ്. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നു പെലെയെ ആശുപത്രിയിൽ വിദഗ്ധ പരിശോധനകൾക്ക് വേണ്ടി പ്രവേശിപ്പിച്ചെന്ന വാർത്ത വ്യാജമാണെന്നും വക്താവ് ജോസ് ഫോർനോസ് റോഡ്രിഗ്വസ് വ്യക്തമാക്കി. പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഫുട്ബോൾ എഴുത്തുകാരുടെ സംഘടനയാണ്(എഫ്ഡബ്ല്യൂഎ) വാർത്ത നൽകിയത്. ഫ്ലൂയിഡ് നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പെലെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ആണെന്നാണ് എഫ്ഡബ്ല്യൂഎ അറിയിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ലെന്ന് വക്താവ് പറഞ്ഞു. പെലെയെ ആദരിക്കാൻ എഫ്ഡബ്ല്യൂഎ ഈ വാരാന്ത്യം ലണ്ടനിലെ ഹോട്ടലിൽ ഒരു ഡിന്നർ നൽകാൻ ഇരിക്കുകയായിരുന്നു. എന്നാൽ അനാരോഗ്യം മൂലം പെലെ അതു റദ്ദാക്കിയിട്ടുണ്ട്. കിഡ്നി, പ്രോസ്റ്റേറ്റ് സംബന്ധമായ ചികിൽസയിലാണ് ഏറെക്കാലമായി പെലെ. ഫിഫയുടെ ചടങ്ങുകളിൽ അടുത്തിടെ വീൽചെയറിലായിരുന്നു പെലെ പങ്കെടുത്തിരുന്നത്.  

Read More

900 പോയിന്‍റ്; സച്ചിനും ദ്രാവിഡിനും കഴിയാത്ത നേട്ടത്തിൽ കോഹ്ലി

ന്യൂഡൽഹി: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ 900 പോയിന്‍റ് എന്ന കടന്പ പിന്നിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി. സുനിൽ ഗവാസ്കറിനുശേഷം ഈ നേട്ടം പിന്നിടുന്ന രണ്ടാമത് ഇന്ത്യൻ കളിക്കാരനും 31മത് അന്താരാഷ്ട്ര താരവുമാണു കോഹ്ലി. തന്‍റെ 50-ാം ടെസ്റ്റിലാണ് ഗാവസ്കർ 900 പോയിന്‍റ് എന്ന കടന്പ പിന്നിട്ടത്. 1979ൽ ഓവലിൽ നടന്ന ആ ടെസ്റ്റിൽ ഗവാസ്കർ ഇരട്ടസെഞ്ചുറി നേടിയിരുന്നു. സെഞ്ചൂറിയൻ ടെസ്റ്റ് സെഞ്ചുറിക്കു പിന്നാലെയാണ് കോഹ്ലിയും 900 പോയിന്‍റ് പിന്നിട്ടത്. കോഹ്ലിയുടെ 65മത് ടെസ്റ്റായിരുന്നു ഇത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആദ്യ ഇന്നിംഗ്സിൽ കോഹ്ലി 153 റണ്‍സ് നേടി പുറത്തായി. സച്ചിൻ തെണ്ടുൽക്കറും രാഹുൽ ദ്രാവിഡുമാണ് ഇതിനുമുന്പ് 900 പോയിന്‍റ് എന്ന നേട്ടത്തിന് അടുത്തെത്തിയ മറ്റ് ഇന്ത്യൻ താരങ്ങൾ. സച്ചിൻ 2002ൽ 898 പോയിന്‍റും ദ്രാവിഡ് 2005ൽ 892 പോയിന്‍റും നേടിയിരുന്നു. 961 പോയിന്‍റുമായി ഡോണ്‍ ബ്രാഡ്മാനാണ്…

Read More

സന്തോഷ് ട്രോഫി: കേരളം ആന്ധ്രയെ ഏഴു ഗോളിന് തകർത്തു

ബംഗളൂരു: സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഗംഭീര തുടക്കം. യോഗ്യതാ റൗണ്ടിൽ ആന്ധ്രാപ്രദേശിനെ കേരളം ഏഴു ഗോളിന് തകർത്തു. രാഹുൽ കെ.പിയും അഫ്ദാലും രണ്ട് ഗോളുകൾ വീതവും സജിത് പൗലോസ്, വിബിൻ തോമസ് എന്നിവർ ഓരോ ഗോളും നേടി. ഒരു ഗോൾ ആന്ധ്രയുടെ സിംഗംപള്ളി വിനോദിന്‍റെ സെൽഫ് ഗോളിന്‍റെ രൂപത്തിലായിരുന്നു. കേരളത്തിന്‍റെ അടുത്ത മത്സരം തമിഴ്നാടിനെതിരെ തിങ്കളാഴ്ച നടക്കും.  

Read More

ഓസ്ട്രേലിയൻ ഓപ്പൺ: ഫെഡറർ മുന്നോട്ട്, വാവറിങ്ക പുറത്തേക്ക്

മെൽബൺ: റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ കടന്നു. ജർമനിയുടെ ജാൻ ലെന്നാർഡ് സ്ട്രഫിനെയാണ് ഫെഡറർ മറികടന്നത്. രണ്ടാം സീഡായ ഫെഡറർ നേരിട്ടുള്ള സെറ്റുകൾക്കാണ് സ്ട്രഫിനെ പരാജയപ്പെടുത്തിയത്. സ്കോർ: 6-4, 6-4, 7-6 (7-4). അഞ്ചുതവണ ചാമ്പ്യനായ ഫെഡറർ മൂന്നാം റൗണ്ടിൽ ഫ്രാൻസിന്‍റെ റിച്ചാർഡ് ഗാസ്ക്വെറ്റിനെ നേരിടും. എന്നാൽ സ്വിസ് താരം സ്റ്റാൻ വാവറിങ്ക രണ്ടാം റൗണ്ടിൽ പുറത്തായി. യുഎസിന്‍റെ ടെന്നീസ് സാൻഡ്ഗ്രെൻ ആണ് വാവറിങ്കയെ പരാജയപ്പെടുത്തിയത്. സ്കോർ: 6-2, 6-1, 6-4.

Read More

സെഞ്ചൂറിയനിലും തോറ്റ് ടീം ഇന്ത്യ; പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോൽവി. 135 റണ്‍സിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി. 287 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് മുൻപ് തന്നെ 151 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ പേസർ ലുംഗി എൻഡിഗിയാണ് ഇന്ത്യയെ തകർത്തത്. തുടർച്ചയായ ഒൻപത് പരന്പര വിജയങ്ങളുമായി ദക്ഷിണാഫ്രിക്കയിൽ കാലുകുത്തിയ വിരാട് കോഹ്ലിക്കും സംഘത്തിനും തുടർ തോൽവികൾ കനത്ത തിരിച്ചടിയായി. 47 റണ്‍സ് നേടിയ രോഹിത് ശർമ മാത്രമാണ് രണ്ടാം ഇന്നിംഗ്സിൽ പൊരുതി നോക്കിയത്. അഞ്ചാം ദിനം ആദ്യം പുറത്തായത് ചേതേശ്വർ പൂജാരയാണ്. ആദ്യ ഇന്നിംഗ്സിലെ തനിയാവർത്തനം പോലെ രണ്ടാം ഇന്നിംഗ്സിലും പൂജാര ഇല്ലാത്ത റണ്ണിന് ഓടി റണ്‍ഒൗട്ടായി. പിന്നാലെ പാർഥിവ് പട്ടേലിനെ സുന്ദരമായ ക്യാച്ചിലൂടെ മോണി മോർക്കൽ മടക്കി. താൻ…

Read More

വിരാട് കോഹ്‌ലി ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ

ദുബായ്: ഐസിസി ക്രിക്കറ്റ് ഓഫ് ദ ഇയർ പുരസ്കാരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നേടി. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ പുറത്തെടുത്ത അവിസ്മരണീയ പ്രകടനമാണ് കോഹ്‌ലിയെ ലോക ക്രിക്കറ്റർ പദവിക്ക് അർഹനാക്കിയത്. ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും കോഹ്‌ലിക്ക് തന്നെ ലഭിച്ചു. ടെസ്റ്റിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ്. ഇത് രണ്ടാം തവണയാണ് സ്മിത്ത് മികച്ച ടെസ്റ്റ് താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. പാക്കിസ്ഥാൻ ഓൾ റൗണ്ടർ ഹസൻ അലിയാണ് എമേർജിംഗ് പ്ലെയർ ഓഫ് ദ ഇയർ. അസോസിയേറ്റ്സ് രാജ്യങ്ങളിൽ നിന്നുള്ള മികച്ച താരമായി അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരേ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ നേടിയ 25 റണ്‍സിന് ആറ് വിക്കറ്റാണ് ട്വന്‍റി-20യിലെ മികച്ച പ്രകടനമായി ഐസിസി തെരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കൻ വംശജനായ മറൈസ് ഇറാസ്മസ് മികച്ച അംപയർക്കുള്ള ഡേവിഡ്…

Read More

ഓസ്ട്രേലിയൻ ഓപ്പൺ: ഫെഡറർക്കു വിജയത്തുടക്കം

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ നിലവിലെ ചാമ്പ്യൻ റോജർ ഫെഡറർക്കു വിജയത്തുടക്കം. ബ്രിട്ടന്‍റെ അൽജാസ് ബെഡനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയ ഫെഡറർ രണ്ടാം റൗണ്ടിൽ‌ കടന്നു.എതിരാളിയെ ഒന്നരമണിക്കൂറിനുള്ളിൽ 36 കാരനായ സ്വിസ് താരം മറികടന്നു. സ്കോർ: 6-3, 6-4, 6-3. രണ്ടാം റൗണ്ടിൽ ഫെഡറർ ജർമനിയുടെ ജാൻ ലെന്നാർഡ് സ്ട്രഫിനെ നേരിടും.

Read More

വിജയഗാഥ തുടരാൻ ബ്ലാസ്റ്റേഴ്സ്; ജയിച്ചാൽ മൂന്നാമത്

തകർന്നു തരിപ്പണമായെന്നു സകലരും വിധിയെഴുതിയതിൽനിന്നു കുതിച്ചുയർന്നു പറക്കുകയാണു കേരള ബ്ലാസ്റ്റേഴ്സ്. ഇന്നു വീണ്ടും കളത്തിലിറങ്ങുന്പോൾ വിജയഗാഥ തുടരാൻ തന്നെയാകും ടീമിന്‍റെ ലക്ഷ്യം. മുൻ പരിശീലകനായ സ്റ്റീവ് കോപ്പലിന്‍റെ ശിക്ഷണത്തിൽ ഇറങ്ങുന്ന ജംഷഡ്പുരിനെ തളച്ചാൽ മഞ്ഞപ്പടയുടെ ഇപ്പോഴുള്ള ഉൗർജം പതിന്മടങ്ങായി വർധിക്കും. കൊച്ചിയിൽ നേരത്തേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. തോൽവികളിൽ മുങ്ങിത്താഴുന്നതിനിടെ പൂനയെ സമനിലയിൽ തളച്ചു തുടങ്ങിയ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നുകർന്ന് ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലാണ്. പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്ത് എത്തി നിൽക്കുന്പോൾ പ്ലേഓഫ് സാധ്യതകൾ ബ്ലാസ്റ്റേഴ്സിനു മുന്നിൽ തുറന്നിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങളിലും ഇതേ ഫോം തുടർന്നാൽ രണ്ടു വട്ടം വഴുതിപ്പോയ കിരീടം എത്തിപ്പിടിക്കാൻ സന്ദേശ് ജിങ്കനും സംഘത്തിനു സാധിക്കും. കേരളത്തേക്കാൾ ഒരു മത്സരം കുറച്ചു കളിച്ച ജംഷഡ്പുർ പത്തു പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. ഭാഗ്യത്തിന്‍റെ അകന്പടി തുടർച്ചയായി രണ്ടു മത്സരങ്ങൾ…

Read More

കലിയടക്കാനായില്ല, കോഹ്‌ലിക്കു പിഴ

സെഞ്ചൂറി‍യൻ: ഗ്രൗണ്ടിൽ മോശമായി പെരുമാറിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനം പിഴയായി ഈടാക്കുമെന്ന് ഐസിസി അറിയിച്ചു. മൂന്നാം ദിവസം കോഹ്‌ലി അന്പയറോട് നനഞ്ഞ ഗ്രൗണ്ടിനെക്കുറിച്ച് നിരന്തരം പരാതിപ്പെട്ടിരുന്നു. എന്നാൽ അന്പയറുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തിനാൽ ക്ഷുഭിതനായി ഗ്രൗണ്ടിലേക്ക് പന്ത് വലിച്ചെറിയുകയും ചെയ്തു. ഇതാണ് കോഹ്‌ലിക്ക് വിനയായത്.

Read More