കോല്‍ക്കത്ത: അണ്ടര്‍-17 ലോകകപ്പിൽ തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഇംഗ്ലണ്ടും ഫ്രാന്‍സും പ്രീക്വാര്‍ട്ടറില്‍ കടന്നു. മെക്സിക്കോയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇംഗ്ലണ്ട് വീഴ്ത്തിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജപ്പാനെ ഫ്രാൻസ് പരാജയപ്പെടുത്തി. ബ്ര്യൂസ്റ്റര്‍, ഫോഡൻ, സാഞ്ചോ എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. മെക്സിക്കോയ്ക്കു വേണ്ടി ലെയ്നെസ് ഇരട്ടഗോൾ നേടിയെങ്കിലും ഇംഗ്ലീഷുകാരെ പിടിച്ചുകെട്ടാനായില്ല. ഗൗരി ബ്രെയ്സിന്റെ ഇരട്ടഗോളാണ് ഫ്രാൻസിന് വിജയം നൽകിയത്. കളിയുടെ അവസാന നിമിഷം മിയാഷിറോ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഫ്രാൻസിന്റെ വിജയം തടുക്കാൻ ജപ്പാൻകുട്ടിക്കായില്ല. പെനാൽറ്റിയിൽനിന്നായിരുന്നു മിയാഷിറോയുടെ ഗോൾ. മറ്റൊരു ഗ്രൂപ്പ് മത്സരത്തിൽ ഇറാക്കും ഹോണ്ടുറാസും വിജയിച്ചു. കരുത്തരായ ചിലിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇറാക്ക് തറപറ്റിച്ചത്. ന്യൂകാലിഡോണിയയെ ഏക പക്ഷീയമായ അഞ്ചു ഗോളിന് ഹോണ്ടുറാസ് പരാജയപ്പെടുത്തി.
Read MoreCategory: Sports
ലോകകപ്പ് ഫുട്ബോൾ: നാല് വന്പൻ ടീമുകൾക്ക് റഷ്യയിലേക്ക് ടിക്കറ്റില്ല
മോസ്കോ: റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് ഇത്തവണ പന്തുരുളുംമുമ്പ് നാല് വമ്പൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഫുട്ബോളിലെ എക്കാലത്തേയും ഫേവറേറ്റ് ടീമുകളായ നാല് പേർക്ക് റഷ്യയിലേക്ക് ടിക്കറ്റ് ലഭിച്ചില്ല. ഇതിൽ പ്രമുഖർ കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരും 2010 ലെ രണ്ടാം സ്ഥാനക്കാരുമായ നെതർലൻഡ്സാണ്. ആര്യൻ റോബൻ നയിക്കുന്ന ഓറഞ്ചുപട പ്ലേ ഓഫ് കളിക്കാനുള്ള അവസരംപോലും ലഭിക്കാതെ പുറത്തായി. ചൊവ്വാഴ്ച നടന്ന യോഗ്യതാ മത്സരത്തിൽ സ്വീഡനെ ഏഴു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നെതർലൻഡ്സിന് യോഗ്യത നേടാൻ സാധിക്കുമായിരുന്നു. എന്നാൽ വമ്പൻ ലക്ഷ്യത്തിനുമുമ്പിൽ നെതർലൻഡ്സുകാർ വീണു. മത്സരം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജയിച്ചെങ്കിലും യോഗ്യത നേടാനാവാതെ പുറത്തുപോകേണ്ടിവന്നു. യുഎസ്എയാണ് യോഗ്യത നേടാനാവാതെപോയ മറ്റൊരു ടീം. അവസാന യോഗ്യതാ മത്സരത്തിൽ കുഞ്ഞൻമാരായ ട്രിനിഡാഡ് ആൻഡ് ടുബാഗോയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അമേരിക്ക പരാജയപ്പെട്ടത്. 1986 ന് ശേഷം ആദ്യമായാണ് യുഎസ്എ ലോകകപ്പിന് എത്താതിരിക്കുന്നത്.…
Read Moreനെഹ്റ വിരമിക്കാൻ തയാറെടുക്കുന്നു
ന്യൂഡൽഹി: ഇന്ത്യൻ വെറ്ററൻ പേസർ ആശിഷ് നെഹ്റ വിരമിക്കാൻ തയാറെടുക്കുന്നു. നവംബർ ഒന്നിന് ന്യൂസിലൻഡിനെതിരെ ഹോം ഗ്രൗണ്ടായ ഫിറോഷകോട്ലയിൽ നടക്കുന്ന ട്വന്റി-20യോടെ മത്സരക്രിക്കറ്റിൽനിന്നും വിരമിക്കാനാണ് നെഹ്റ തയാറെടുക്കുന്നത്. മുപ്പത്തിയെട്ടുകാരനായ നെഹ്റ തന്റെ വിരമിക്കൽ തീരുമാനം പരിശീലകൻ രവിശാസ്ത്രിയോടും നായകൻ വിരാട് കോഹ്ലിയോടും സംസാരിച്ചതായാണ് അറിയുന്നത്. അടുത്ത പ്രീമിയർ ലീഗ് സീസണിലും കളിക്കാരനായി നെഹ്റ കളത്തിലുണ്ടാവില്ലെന്നാണ് വിവരം. 1999 ൽ മുഹമ്മദ് അസ്ഹറുദിന്റെ നായകത്വത്തിൻ കീഴിലാണ് നെഹ്റ ആദ്യമായി ഇന്ത്യൻ കുപ്പായം അണിയുന്നത്. 17 ടെസ്റ്റുകളിലും 120 ഏകദിനങ്ങളിലും 26 ട്വന്റി-20 കളിലും നെഹ്റ ഇന്ത്യക്കായി പന്തെറിഞ്ഞു. 44 ടെസ്റ്റ് വിക്കറ്റുകളും 157 ഏകദിന വിക്കറ്റുകളും 34 ട്വന്റി-20 വിക്കറ്റുകളും നെഹ്റ സ്വന്തമാക്കിയിട്ടുണ്ട്.
Read Moreഓസീസിന് വിജയം സമ്മാനിച്ചത് ബൗളർമാരെന്ന് ഭുവനേശ്വർ കുമാർ
ഗോഹട്ടി: ഓസീസ് ബൗളർമാരുടെ മികച്ച പ്രകടനമാണ് അവർക്ക് രണ്ടാം ട്വന്റി-20യിൽ മികച്ച വിജയം സമ്മാനിച്ചതെന്ന് ഇന്ത്യൻ ടീമംഗം ഭുവനേശ്വർ കുമാർ. ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ വേഗത്തിൽ പുറത്തായപ്പോൾ മുതൽ തിരിച്ചടി മനസിലായിരുന്നുവെന്നു പറഞ്ഞ ഭുവനേശ്വർ കുമാർ കുറഞ്ഞ സ്കോർ ഇന്ത്യൻ ബൗളർമാർക്ക് സമ്മർദ്ദമുണ്ടാക്കിയെന്നും പറഞ്ഞു. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താനാവാഞ്ഞത് തിരിച്ചടിയായെന്നും അടുത്ത മത്സരത്തിൽ ടീമിന് മികച്ച തിരിച്ചുവരവ് നടത്താനാകുമെന്നും ഇന്ത്യൻ പേസർ കൂട്ടിച്ചേർത്തു. മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 119 റൺസിന്റെ വിജയലക്ഷ്യം 15.3 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവർ മറികടന്നു. അർധ സെഞ്ചുറി കുറിച്ച മോയിസ് ഹെൻട്രിക്കും (62) ട്രാവിസ് ഹെഡുമാണ് (48) ഓസീസ് വിജയ ശിൽപ്പികൾ. 13 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയയെ ഇന്ത്യ തുടക്കത്തിൽ സമ്മർദത്തിലാക്കിയെങ്കിലും ഹെൻട്രിക്കും ട്രാവിസും മത്സരം തട്ടിയെടുക്കുകയായിരുന്നു. നേരത്തെ…
Read Moreഹോക്കി: ഇന്ത്യൻ ലക്ഷ്യം നഷ്ടപ്രതാപം വീണ്ടെടുക്കൽ
ധാക്ക: ഒരു കാലത്ത് ലോകഹോക്കി അടക്കി വാണവരായിരുന്നു ഇന്ത്യന്‍ ടീം. പിന്നെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ടീം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതിയിലാണ്. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ഇന്നാരംഭിക്കുന്ന ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യ ഇറങ്ങുന്നത് നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുറച്ചാണ്. ജപ്പാനെതിരായ ഇന്ത്യയുടെ മത്സരത്തോടെയാണ് ഏഷ്യയിലെ ഹോക്കി ആവേശത്തിനു തുടക്കമാവുക. ഇന്ത്യന്‍ ഹോക്കിയില്‍ ഒരു പുതുയുഗത്തിനു ഈ ഏഷ്യാകപ്പ് തുടക്കമിടുമെന്നാണ് വിലയിരുത്തല്‍. റോളണ്ട് ഓള്‍ട്ട്മാനെ പുറത്താക്കിയതിനെത്തുടര്ന്നെത്തിയ പുതിയ പരിശീലകന് ജോഡ് മാരിഞ്ഞെയുടെ ആദ്യ പരീക്ഷയാണിത്. 43കാരനായ മാരിഞ്ഞെയ്ക്ക് ഈ പരീക്ഷ വിജയിക്കുക അത്ര അനായാസമാകില്ല. ഇന്ത്യന്‍ ടീമിനെ ലോകറാങ്കിംഗില്‍ 12-ാം സ്ഥാനത്തു നിന്നും ആറാം സ്ഥാനത്തേക്കെത്തിച്ച റോളണ്ട് ഓള്‍ട്ട്മാന്റെ കസേരയില്‍ ഇരിപ്പ് ഉറയ്ക്കണമെങ്കില്‍ മാരിഞ്ഞെയ്ക്ക് ഏറെ മുമ്പോട്ടു പോകേണ്ടതുണ്ട്. മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിംഗ് നയിക്കുന്ന നീലപ്പട കഴിഞ്ഞ ടൂര്‍ണമെന്റിലെ രണ്ടാംസ്ഥാനക്കാരാണ്. ബദ്ധവൈരികളായ പാകിസ്ഥാനും ആതിഥേയരായ ബംഗ്ലാദേശും ഉള്‍പ്പെട്ട പൂള് എയിലാണ് ഇന്ത്യ കളിക്കുന്നത്.…
Read Moreഅണ്ടർ 17 ലോകകപ്പ്: ബ്രസീലും ഇറാനും പ്രീക്വാർട്ടറിൽ
കൊച്ചി: അണ്ടർ 17 ലോകകപ്പിൽ ബ്രസീലും ഇറാനും പ്രീക്വാർട്ടറിൽ. രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഉത്തരകൊറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീൽ പ്രീക്വാർട്ടറിന് അർഹരായത്. ജർമനിയെ എതിരില്ലാത്ത നാലു ഗോളിന് തകർത്താണ് ഇറാൻ അവസാന പതിനാറിൽ ഇടംനേടിയത്. ലിങ്കണും പൗളീഞ്ഞോയുമാണ് ബ്രസീലിന്റെ ഗോൾ നേടിയത്. ശക്തരായ ബ്രസീലിനെ ആദ്യ പകുതിയിൽ പൂട്ടിയ ഉത്തരകൊറിയ രണ്ടാം പകുതിയിൽ ഉലഞ്ഞു. കടുകട്ടി കൊറിയൻ പ്രതിരോധം പൊളിക്കാനുള്ള ശ്രമത്തിനിടെ ബ്രസീലിനു ലഭിച്ച ഫ്രീകിക്കാണ് കളിയുടെ ഗതിമാറ്റിയത്. ബോക്സിനു തൊട്ടുപുറത്തുനിന്നും വേവേഴ്സൺ എടുത്ത ഫ്രീകിക്ക് ഉത്തരകൊറിയൻ പ്രതിരോധ മതിലിൽ തട്ടി ബൗൺസ് ചെയ്തു. ബോക്സിൽ തക്കംപാർത്തുനിന്ന ലിങ്കൺ ഉയർന്നു പൊങ്ങിയ പന്തിനൊപ്പം ചാടി തലവച്ചു. ഗോളി സിൻ തായി സോംഗിനെയും കടന്ന് പന്ത് ഉത്തരകൊറിയയുടെ വലയിൽ. അതുവരെ കനത്ത പ്രതിരോധം തീർത്ത ഉത്തരകൊറിയ ഉലഞ്ഞു. അഞ്ചു മിനിറ്റിനുള്ളിൽ ബ്രസീൽ ലീഡ് വർധിപ്പിക്കുകയും ചെയ്തു.…
Read Moreപരമ്പര പിടിക്കാൻ ടീം ഇന്ത്യ
ഗോഹട്ടി: തടയാനാകാത്ത ആത്മവീര്യവുമായി ബര്‍സാപര സ്റ്റേഡിയത്തിലേക്ക് ഇന്ത്യ ഇന്നു കാലെടുത്തു വയ്ക്കുന്നത് പരമ്പര പിടിക്കുക എന്ന ഒറ്റ ലക്ഷ്യവുമായി. പരമ്പര നേട്ടങ്ങളുടെ ആവര്‍ത്തനത്തിന് ഇന്ത്യ കോപ്പു കൂട്ടുമ്പോള്‍ ഓസ്ട്രേലിയക്കിത് ജീവന്മരണ പോരാട്ടമാണ്. ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്ന് പരാജയപ്പെട്ടാല്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ ഓസീസിനും പൊരുതിക്കളിച്ചേ മതിയാകൂ. ജയിച്ചാല്‍ പരമ്പര നേട്ടത്തിനുള്ള സാധ്യതയും ഇതുവരെയുള്ള പരാജയങ്ങള്‍ സമ്മാനിച്ച നാണക്കേടില്‍ നിന്ന് തെല്ലാശ്വാസവും ഓസ്ട്രേലിയയെ കാത്തിരിക്കുന്നു. ഇപ്പോള്‍ 1-0 എന്ന നിലയില്‍ ഇന്ത്യ ലീഡ് ചെയ്യുകയാണ്. റാഞ്ചിയില്‍ നടന്ന ആദ്യമത്സരത്തില്‍ ഒന്‍പത് വിക്കറ്റിനാണ് കോഹ്ലിപ്പട ഓസ്ട്രേലിയയെ തറപറ്റിച്ചത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി 20 പരമ്പരകളുടെ ചരിത്രം പരിശോധിച്ചാല്‍ കൂടുതല്‍ വിജയം ഇന്ത്യന്‍ പക്ഷത്താണ്. 14 മത്സരങ്ങളില്‍ പത്തിലും ഇന്ത്യ വിജയം കൈയടക്കി. 2012 സെപ്റ്റംബര്‍ 28 മുതല്‍ ഇതുവരെ ഒരു ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യ…
Read Moreകൊച്ചിക്ക് ഇന്നു ബ്രസീലിന്റെ വിട
കൊച്ചി: കൊച്ചി നല്കിയ പിന്തുണയ്ക്കും സ്നേഹത്തിനും ഒബ്രിഗാദോ (നന്ദി) ചൊല്ലിപ്പിരിയാന്‍ മഞ്ഞപ്പട. കൊച്ചിയുടെ മണ്ണില്‍ ഒരു വിജയം കൂടി നേടി നോക്കൗട്ട് ഉറപ്പിക്കാന്‍ കാനറികള്‍ ഒരുങ്ങുന്നു. ആവേശത്തിനു തെല്ലു ശമനം നല്കിയ രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു വീണ്ടും കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം പൂരപ്പറമ്പാകും. ആദ്യ മത്സരത്തില്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ജയം സ്വന്തമാക്കിയ ടീം ആത്മവിശ്വാസത്തോടെയാണു രണ്ടാം മത്സരത്തിനായി ബൂട്ടണിയുന്നത്. ഇന്നു രാത്രി എട്ടിനു ഉത്തര കൊറിയയാണ് കാനറിക്കൂട്ടത്തിന്റെ ചിറകടിക്കു വെല്ലുവിളിയുമായെത്തുന്നത്. പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വിറ്റാവോയും കൂട്ടരും ഇന്ന് ഉത്തര കൊറിയന്‍ സംഘത്തെ മറിടന്നാല് ഭയാശങ്കകളില്ലാതെ ബ്രസീലിനു പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സാധിക്കും. ആദ്യ മത്സരത്തിലെ പ്രകടനം തുടര്‍ന്നാല്‍ എളുപ്പത്തില്‍ ഇതു സാധിക്കുകയും ചെയ്യും. അവസാന പോരാട്ടത്തില്‍ താരതമ്യേന ദുര്‍ബലരായ നൈജറാണു മഞ്ഞപ്പടയുടെ എതിരാളികള്‍. ഗോവയില്‍ നടക്കുന്ന ആ മത്സരത്തിനു മുന്നോടിയായി ജയം നേടി…
Read Moreഒന്നില്‍ വന്ദേമാതരം, രണ്ടില്‍ പരാജയം
ന്യൂഡല്‍ഹി: ആദ്യന്തം ആക്രമിച്ചു കളിച്ച ഇന്ത്യ വരുത്തി യ പിഴവുകളുണ്ടാക്കിയ വിടവിലൂടെ അടിച്ച രണ്ടു ഗോളുകളില്‍ കൊളംബിയയ്ക്കു ജയം. അണ്ടർ 17 ലോകകപ്പ് ഗ്രൂപ്പ് എയിൽ എണ്‍പതാം മിനിറ്റില്‍ ഇന്ത്യ എതിരാളിയെ സമനിലയില്‍ പിടിച്ചു കെട്ടിയ കളിയില്‍ തൊട്ടടുത്ത നിമിഷം മറുപടി ഗോളടിച്ചാണ് കൊളംബിയ വിജയം കൈക്കലാക്കിയത്. സഞ്ജീവ് സ്റ്റാലിന്റെ കോര്‍ണര്‍ ക്രോസില്‍ ജീക്സണ് തനൗജം ആണ് ഇന്ത്യക്ക് വേണ്ടി ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയത്. സമനില ഗോളിന്റെ ആവേശം തീരും മുമ്പേ കൊളംബിയ തിരിച്ചടിച്ചു. ബോക്സിലെ വിടവ് മുതലെത്ത് കൊളമ്പിയക്ക് വേണ്ടി ജുവാന്‍ പെനലോസ തന്റെ രണ്ടാം ഗോളും നേടി. ചരിത്രത്തില്‍ ആദ്യമായി ലോകകപ്പിനിറങ്ങിയ ഇന്ത്യക്ക് ഇതോടെ പുറത്തേക്കുള്ള വഴി തെളിയുകയാണെന്നു പറയാം. അവസാന മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് എന്തെങ്കിലും സാധ്യതയുള്ളൂ. ഒറ്റ ഗോളില്‍ ആരവം അമേരിക്കയോട് തോറ്റതിന്റെ പ്രതികാരം കൊളംബിയയുടെ നെഞ്ചില്‍ തീര്ക്കുമെന്നുറപ്പിച്ചായിരുന്നു…
Read Moreഇന്ത്യക്കു കൊളംബിയന്‍ പരീക്ഷ
ന്യൂഡല്‍ഹി: ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും പൊരുതിയതിന്റെ ഊര്‍ജവുമായി ഇന്ന് കളത്തില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് എതിരാളികള്‍ വാള്‍ഡറാമയുടെയും ഹിഗ്വിറ്റയുടെയും പിന്മുറക്കാരായ കൊളംബിയ. ആദ്യമായി ഒരു ഫുട്ബോള്‍ ലോകകപ്പിനിറങ്ങിയ ഇന്ത്യ്ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു ആദ്യ മത്സരം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കരുത്തരായ അമേരിക്കയോടു പരാജയപ്പെട്ടെങ്കിലും സ്കോര്‍കാര്‍ഡ് സൂചിപ്പിക്കും പോലെ അത്ര മോശമല്ലായിരുന്നു ഇന്ത്യന്‍ കൗമാരനിരയുടെ പ്രകടനം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തങ്ങളേക്കാള്‍ വമ്പന്മാരായ എതിരാളികളെ യാതൊരു പകപ്പുമില്ലാതെയാണ് അമര്‍ജിത് സിംഗ് കിയാമിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പയ്യന്മാര് നേരിട്ടത്. അതേ അഗ്നിപരീക്ഷണമാണ് ഇന്നും ഇന്ത്യയെ കാത്തിരിക്കുന്നത്. അതും അതേ സ്റ്റേഡിയത്തില്‍ തന്നെ. ആദ്യ കളി ഘാനയോടു തോറ്റെങ്കിലും ലാറ്റിനമേരിക്കക്കാരെ എഴുതിത്തള്ളാനാവില്ല. സ്വര്‍ണ തലമുടിക്കാരന്‍ കോമള്‍ തട്ടാലിന്റെ പ്രകടനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. തട്ടാലിനൊപ്പം മുന്നേറ്റനിരയില്‍ കളിച്ച അനികേത് യാദവും തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധ ദ്വയങ്ങളായ അന്‍വര്‍…
Read More