വുഹാൻ: ലോക ഒന്നാം നമ്പർ ടെന്നീസ് താരം ഗാർബിൻ മുഗുരുസ വുഹാൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ ക്വാർട്ടറിൽ കടന്നു. പോളണ്ടിന്റെ മഗ്ഡാ ലിനെറ്റെയെ തകർത്താണ് മുഗുരുസ ക്വാർട്ടറിലെത്തിയത്. സ്കോർ: 6-2, 1-6, 6-4.
Read MoreCategory: Sports
ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷൻസ് തലവൻ എം.വി.ശ്രീധർ രാജിവച്ചു
ന്യൂഡൽഹി: ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷൻസ് തലവൻ എം.വി.ശ്രീധർ രാജിവച്ചു. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തേതുടർന്ന് അന്വേഷണം നടന്നു വരുന്നതിനിടെയാണ് രാജി. ശ്രീധർ രാജി നൽക വിവരം ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ബുധനാഴ്ച ചേർന്ന ബിസിസിഐ ഭരണാധികാരികളുടെ യോഗം ശ്രീധറിന്റെ രാജി അംഗീകരിച്ചെന്നാണ് വിവരം. ശ്രീധർ ഹൈദരൈബാദ് ക്രിക്കറ്റ് അസോസിയേഷന്റെ തലപത്തിരുന്ന സമയത്ത് സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്നാണ് ആരോപണം. ഇതേത്തുടർന്നാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നത്.
Read Moreകാനറി പറന്നിറങ്ങി
കോല്‍ക്കത്ത: ലോക ഫുട്ബോളിലെ പവർഹൗസായ ബ്രസീലിയൻ ടീം ഇന്ത്യയെ പുൽകി. കഴിഞ്ഞ ദിവസം മുംബൈയിലാണ് 21 അംഗ മഞ്ഞപ്പട ലോകകപ്പിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ പ്രത്യേകിച്ച് കൊച്ചിയിലെ സാഹചര്യവുമായി ഇണങ്ങിച്ചേരുന്നതിനാണ് ബ്രസീൽ വളരെ നേരത്തെതന്നെ ഇന്ത്യയിലെത്തിയിരിക്കുന്നത്. മുംബൈയിൽ ബ്രസീലിയൻ പരിശീലകൻ വാചാലനായി. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 28ന് കപ്പുയര്‍ത്തുക എന്ന ലക്ഷ്യം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്ന് ബ്രസീല്‍ അണ്ടര്‍ 17 ടീം പരിശീലകന് കാര്‍ലോസ് അമാഡിയു പറഞ്ഞു. 14 വര്‍ഷം മുമ്പാണ് ബ്രസീല്‍ കപ്പ് നേടിയത്. കോല്‍ക്കത്തയുടെ ഫുട്ബോള്‍ ഭ്രാന്തിനെക്കുറിച്ച് കേട്ടിരുന്നു. ഒപ്പം സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിന്റെ മനോഹര ചരിത്രവും. അന്നു മുതല്‍ ഇവിടെ നടക്കുന്ന ഫൈനലിനെക്കുറിച്ചും തന്റെ ടീം വെള്ളിക്കപ്പില്‍ മുത്തമിടുന്നതിനെക്കുറിച്ചും മാത്രമാണ് താന്‍ സ്വപ്നം കാണുന്നത്. അമാഡിയു പറഞ്ഞു. 2003 മുതല്‍ ഇതുവരെ കപ്പ് സ്വന്തമാക്കാന്‍ ബ്രസീലിനു കഴിഞ്ഞിട്ടില്ല. മൂന്നു തവണ അണ്ടര്‍ 17 ലോകകപ്പ് നേടിയ…
Read Moreക്രിക്കറ്റിലും ഇനി ചുവപ്പു കാർഡ്
ദുബായ്: ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ക്കു നാളെ മുതല്‍ സാധുത. നാളെ മുതല്‍ ക്രിക്കറ്റ് അടിമുടി മാറും. അമ്പയര്‍മാരുടെ അധികാരപരിധി വര്‍ധിപ്പിക്കുന്ന തരത്തില്‍ തയാറാക്കിയിരിക്കുന്ന പുതിയ നിയമങ്ങളോട് ക്രിക്കറ്റ് ലോകം എങ്ങനെ പ്രതികരിക്കുമെന്ന് വരും ദിവസങ്ങളിലറിയാം. കളിക്കളത്തില്‍ മോശമായി പെരുമാറിയാല്‍ ചുവപ്പുകാര്‍ഡ് കാണിച്ച് താരത്തെ പുറത്താക്കാം എന്നതാണ് പരിഷ്കരണങ്ങളിലെ പ്രധാന ഭാഗം. ഫുട്ബോളിലും റഗ്ബിയിലുമൊക്കെ കാണുന്ന ഈ നിയമം ക്രിക്കറ്റിലേക്കും വരുന്നുവെന്നതാണ് ഇതിലൂടെ മനസിലാക്കേണ്ടത്. മാന്യന്മാരുടെ കളിയായ ക്രിക്കറ്റില്‍ മാന്യതയ്ക്കു നിരക്കാത്ത സംഭവങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു താരുമാനമെടുക്കാന് അന്താരാഷ്്ട്ര ക്രിക്കറ്റ് കൗണ്‍സിലിനു പ്രേരകമായത്. പെരുമാറ്റം അതിരുവിട്ടാല്‍ പുറത്താകും ഒരവസരത്തിലും പെരുമാറ്റം അതിരുവിടാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍, ചുവപ്പുകാര്‍ഡ് കണ്ട് താരം പുറത്തായിരിക്കും. ചുവപ്പുകാര്‍ഡ് കണ്ടാല്‍ ഫുട്ബോളിലേതുപോലെ തന്നെ ഗ്രൗ്ണ്ടിനു പുറത്തുപോയേ മതിയാകൂ. അമ്പയര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന ഈ അധികാരം എത്രത്തോളം പ്രയോഗത്തില്‍ വരുത്താനാകുമെന്ന കാര്യത്തില്‍ ക്രിക്കറ്റ് നിരീക്ഷകര്‍ സംശയം…
Read Moreമാസ്റ്റേഴ്സ് സ്പീക്കിംഗ്
യു. ഷറഫലി (മുൻ താരം) പ്രഫഷണലിസത്തിലേക്കു കടന്ന ഇന്ത്യൻ ഫുട്ബോളിനു ലഭിച്ച അമൂല്യനിധിയാണ് ഫിഫ അണ്ടർ-17 ലോകകപ്പ്. കൗമാരക്കാരുടെ കാൽപ്പന്തുകളിയെ വരവേൽക്കാൻ രാജ്യമാകെ ഒരുങ്ങിയ ഈ വേളയിൽ ഏറ്റവും അനുകൂല സാഹചര്യമാണ് ഇന്ത്യൻ ഫുട്ബോളിനു കൈവന്നിരിക്കുന്നത്. വെറും ആവേശത്തിലൊതുങ്ങാതെ ലോകകപ്പ് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിലാണ് ഇനി ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി. കൗമാരക്കാരുടെ ലോകകപ്പ് ഇന്ത്യയിൽ ഏങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയുമോ അതനുസരിച്ചായിരിക്കും നമ്മുടെ ഫുട്ബോളിലെ മുന്നേറ്റം. നമ്മുടെ കുട്ടികൾക്കു മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. ഫുട്ബോൾ ആകെ മാറിക്കഴിഞ്ഞു. ഒപ്പം സാമ്പത്തിക നേട്ടവും. ഞങ്ങളൊക്കെ കളിച്ചിരുന്ന കാലത്ത് സ്ഥിതി വെറൊന്നായിരുന്നു. പകുതി പ്രഫഷണലിസമേ അന്ന് ഇന്ത്യയിലുണ്ടായിരുന്നുള്ളു. അതും കോൽക്കത്തയിൽ മാത്രം. പിന്നെ അതു ഗോവയിലെത്തി. പിന്നീട് എത്തിയ ദേശീയ ലീഗും പേരു മാറ്റിയെത്തിയ ഐലീഗും തൊട്ടുപിന്നാലെത്തിയ ഇന്ത്യൻ സൂപ്പർ ലീഗും എത്രമാത്രം മാറ്റങ്ങളാണ് ഇന്ത്യയിൽ വരുത്തിയിട്ടുള്ളതെന്നു വ്യക്തമാണ്. ഇപ്പോൾ അണ്ടർ-17 ലോകകപ്പും…
Read Moreഇനി എല്ലാം ഫിഫ
കൊച്ചി: ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനുള്ള സ്റ്റേഡിയങ്ങൾ ഫിഫയ്ക്കു കൈമാറി. പ്രധാന വേദിയായ കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ ലോകകപ്പ് വേദികളുടെ ചുമതലയുള്ള വെന്യൂ ഓപ്പറേഷൻസ് മാനേജർ റോമ ഖന്ന സ്റ്റേഡിയങ്ങൾ ഏറ്റെടുത്തു. ജിസിഡിഎ സെക്രട്ടറി എം.സി. ജോസഫ്, നോഡൽ ഓഫീസർ എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർ ചേർന്നാണു കൈമാറ്റം നടത്തിയത്. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനൊപ്പം പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനന്പള്ളി നഗർ സ്കൂൾ ഗ്രൗണ്ട്, ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ട്, വെളി സ്റ്റേഡിയം എന്നീ സ്റ്റേഡിയങ്ങളാണു കൈമാറിയത്. ഇനി ലോകകപ്പ് അവസാനിക്കുംവരെ സ്റ്റേഡിയങ്ങളുടെ പൂർണ അധികാരം ഫിഫയ്ക്കാകും. ലോകകപ്പ് നടത്തിപ്പിനു വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ റോമ ഖന്ന അഭിനന്ദിച്ചു. അതേസമയം പ്രധാനവേദിയിലും പരിശീല മൈതാനങ്ങളിലും ചില പണികൾ ഇനിയും തീർന്നിട്ടില്ല. ഈ പണികൾ അടുത്ത ദിവസങ്ങളിൽ…
Read Moreകേരളമാകെ നാളെ പന്ത് തട്ടും
കൊച്ചി: കാൽപ്പന്തു കളിയുടെ ആവേശം ഇനി ഗോൾ പോസ്റ്റുകൾ നിറയ്ക്കും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിരുന്നെത്തുന്ന അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ആവേശം പൊതുജനങ്ങളിലെത്തിക്കാൻ സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ വിഭാവനം ചെയ്ത വണ്‍ മില്യണ്‍ ഗോൾ പ്രചാരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഗോൾ പോസ്റ്റുകൾ സജ്ജമായി. നാളെ ഉച്ചകഴിഞ്ഞു മൂന്നു തൊട്ട് വൈകിട്ട് ഏഴുവരെയാണു വണ്‍ മില്യണ്‍ ഗോളിനായി കേരളമാകെ പന്ത് തട്ടുന്നത്. കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ സജ്ജമാക്കിയ ഗോൾ പോസ്റ്റിൽ ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള ആദ്യ ഗോളടിച്ചു. കാൽപ്പന്തുകളിയുടെ ആവേശം മുഴുവൻ ജനങ്ങളിലുമെത്തിക്കുന്ന പരിപാടിയുടെ വിജയത്തിന് എല്ലാവരുടെയും കൂട്ടായ സഹകരണമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പിന്റെ ഭാഗമായുള്ള വണ്‍ മില്യണ്‍ ഗോളുകൾ എന്ന നൂതനാശയം നടപ്പാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് സക്കീർ ഹുസൈൻ പറഞ്ഞു. ഓരോ ഗ്രാമപഞ്ചായത്തിലും 2,000…
Read Moreതാരങ്ങൾക്കു കോഹ്ലിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി: മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ തോല്പിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് നായകന് വിരാട് കോഹ്ലിയുടെ അഭിനന്ദനം. ദാക്ഷിണ്യമില്ലാത്ത കളിക്കാര്‍ എന്നാണ് നായകന് തന്റെ കളിക്കാര്‍ക്കു നല്കിയ വിശേഷണം. പരമ്പര നേടിയതോടെ ഇന്ത്യ അന്താരാഷ്ട്ര ഏകദിന റാങ്കിംഗില്‍ ടീം ഒന്നാമതെത്തി. മൂന്നാം ഏകദിനത്തില്‍ അഞ്ചുവിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സ്റ്റീവ് സ്മിത്തിന്റെ മഞ്ഞപ്പടയ്ക്ക് ഇനി തകര്‍ക്കാനാകാത്ത 3-0 ലീഡോടെ ഇന്ത്യ വിജയിച്ചപ്പോള്‍ തുടര്‍ച്ചയായി 12 മത്സരങ്ങളില്‍ വിജയിക്കുന്ന ടീം എന്ന റിക്കാര്‍ഡും ഇന്ത്യക്കൊപ്പം. ഓസീസിനെ വൈറ്റ്വാഷ് ചെയ്യുകയാവും ഇനി കോഹ്ലിയുടെയും കൂട്ടുകാരുടെയും ലക്ഷ്യം. ഈ വര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയിലും ഓസ്ട്രേലിയ 2-1 ന് ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. മികച്ച ഫോമില്‍ തുടരുന്ന കോഹ്ലി ഈ വര്‍ഷം 21 അമ്പതോവര്‍ മത്സരങ്ങളില്‍ നിന്നായി 1137 റണ്‍സാണ് അടിച്ചു കൂട്ടിയത്. പരമ്പര നേട്ടത്തില്‍ ഓരോ ടീമംഗവും സന്തോഷിക്കുന്നു. പക്ഷേ രണ്ടു മത്സരങ്ങള്‍ക്കൂടി…
Read Moreസ്മൃതിയുടെ മനം കവര്‍ന്ന ആ സുന്ദരന്‍ ആരാണ്; അസൂയയോടെ ആരാധകര്‍
ബോളിവുഡ് താര റാണിമാരെക്കാള്‍ ആരാധകരുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റിലെ മിന്നും താരമാണ് സ്മൃതി മന്ദാന. വനിതാ ക്രിക്കറ്റ് ലോക കപ്പ് മത്സരങ്ങളില്‍ കളി മികവിനെക്കാള്‍ സ്മൃതിയുടെ സൗന്ദര്യമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. പിന്നെ സാമൂഹിക മാധ്യമങ്ങളില്‍ സ്മൃതി മന്ദാന ഒരു തരംഗമായി. സ്മൃതിയുടെ മനോഹരമായ ചിരിയിലാണ് ആരാധകര്‍ മയങ്ങിപ്പോയത്. പരസ്യമായിട്ടും ചിലര്‍ രഹസ്യമായിട്ടും പറഞ്ഞു സ്മൃതിയോട് പ്രണയമാണെന്ന്. എന്നാല്‍ സ്മൃതിക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നുള്ള കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷെ തനിക്ക് പ്രണയം തോന്നിയ ബോളിവുഡ് സെലിബ്രിറ്റിയെ സ്മൃതി വെളിപ്പെടുത്തിയിരിക്കുകയാണ്. ബോളിവുഡ് താരം ഹൃതിക് റോഷനുമായി ഡേറ്റ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് സ്മൃതി പറഞ്ഞത്. ഒരു ദേശീയ മാധ്യമം നടത്തിയ പരിപാടിയിലാണ് സ്മൃതിയുടെ വെളിപ്പെടുത്തല്‍. ഫാന്റസി ഡേറ്റിംഗ് പങ്കാളി ആരാണെന്ന ചോദ്യത്തിനായിരുന്നു സ്മൃതിയുടെ മറുപടി.
Read Moreസ്മൃതിയുടെ മനം കവര്‍ന്ന ആ സുന്ദരന്‍ ആരാണ്; അസൂയയോടെ ആരാധകര്‍
ബോളിവുഡ് താര റാണിമാരെക്കാള്‍ ആരാധകരുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റിലെ മിന്നും താരമാണ് സ്മൃതി മന്ദാന. വനിതാ ക്രിക്കറ്റ് ലോക കപ്പ് മത്സരങ്ങളില്‍ കളി മികവിനെക്കാള്‍ സ്മൃതിയുടെ സൗന്ദര്യമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. പിന്നെ സാമൂഹിക മാധ്യമങ്ങളില്‍ സ്മൃതി മന്ദാന ഒരു തരംഗമായി. സ്മൃതിയുടെ മനോഹരമായ ചിരിയിലാണ് ആരാധകര്‍ മയങ്ങിപ്പോയത്. പരസ്യമായിട്ടും ചിലര്‍ രഹസ്യമായിട്ടും പറഞ്ഞു സ്മൃതിയോട് പ്രണയമാണെന്ന്. എന്നാല്‍ സ്മൃതിക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നുള്ള കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷെ തനിക്ക് പ്രണയം തോന്നിയ ബോളിവുഡ് സെലിബ്രിറ്റിയെ സ്മൃതി വെളിപ്പെടുത്തിയിരിക്കുകയാണ്. ബോളിവുഡ് താരം ഹൃതിക് റോഷനുമായി ഡേറ്റ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് സ്മൃതി പറഞ്ഞത്. ഒരു ദേശീയ മാധ്യമം നടത്തിയ പരിപാടിയിലാണ് സ്മൃതിയുടെ വെളിപ്പെടുത്തല്‍. ഫാന്റസി ഡേറ്റിംഗ് പങ്കാളി ആരാണെന്ന ചോദ്യത്തിനായിരുന്നു സ്മൃതിയുടെ മറുപടി.
Read More