അണ്ടർ 17 ഫുട്ബോൾ ലോകകപ്പ്: ബ്രസീൽ ടീം കൊച്ചിയിലെത്തി

കൊച്ചി: അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനായി ബ്രസീൽ ടീം കൊച്ചിയിൽ എത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് താമസസ്ഥലത്തേയ്ക്ക് പോകുന്ന ടീം അംഗങ്ങൾ വൈകിട്ട് മഹാരാജാസ് ഗ്രൗണ്ടിൽ പരിശീലനം നടത്തും. ഉച്ചയ്ക്ക് ശേഷം നൈജർ, ഉത്തരകൊറിയ ടീമുകളും കൊച്ചിയിലെത്തും.

Read More

നിരന്തര അവഗണന: പാക്കിസ്ഥാനിൽ ക്രിക്കറ്റ് താരം പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു

ലഹോർ: പാക്കിസ്ഥാനിൽ ആഭ്യന്തര ക്രിക്കറ്റർ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഖ്വയദ്-ഇ-അസം ട്രോഫി മത്സരങ്ങൾ നടക്കുന്ന ലാഹോർ ക്രിക്കറ്റ് അസോസിയേഷൻ മൈതാനത്താണ് സംഭവം. ഗുലാം ഹൈദർ എന്ന വലംകൈയൻ ഫാസ്റ്റ് ബൗളറാണ് പെട്രോളൊഴിച്ച് തീകൊളുത്താൻ മുതിർന്നത്. എന്നാൽ തക്കസമയത്ത് അധികൃതർ ഇടപ്പട്ടെതിനേത്തുടർന്ന് ഇയാളെ പിന്തിരിപ്പിക്കാനായി. മികച്ച പ്രകടനം കാഴ്ച വച്ചിട്ടും തന്നെ അധികൃതർ ലഹോർ ടീമിലുൾപ്പെടുത്താൻ തയാറാകുന്നില്ലെന്നും താൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നയാളായതിനാലാണ് അവഗണനയെന്നും ഗുലാം ഹൈദർ പറഞ്ഞു. ഒടുവിൽ ടീമിലിടം നൽകണമെങ്കിൽ പണം നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടവെന്നും അയാൾ വെളിപ്പെടുത്തി. ഇതിലുള്ള മനോവിഷമം മൂലമാണ് താൻ ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും ഗുലാം ഹൈദർ പറഞ്ഞു. ഇനിയും അവഗണന തുടർന്നാൽ ജീവനൊടുക്കുക തന്നെ ചെയ്യുമെന്നും അങ്ങനെ സംഭവിച്ചാൽ പാക്കിസ്ഥാനിലെ ഈസ്റ്റ് സോൺ ക്രിക്കറ്റ് അധികൃതരും ലഹോർ ക്രിക്കറ്റ് അസോസിയേഷനുമായിരിക്കും ഉത്തരവാദികളെന്നും ഹൈദർ പറഞ്ഞു.

Read More

ലോകകപ്പ് നിയന്ത്രിക്കാൻ 7 വനിതാ റഫറിമാരും 70 പുരുഷ റഫറിമാരും

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ വനിതാ റഫറിമാരും. മത്സരത്തിന്‍റെ ലൈന്‍ റഫറിമാരായാണ് വനിതകളെത്തുന്നത്. ഏഴ് വനിതാ അസിസ്റ്റന്‍ഡ് റഫറിമാരാണ് ലോകകപ്പ് നിയന്ത്രിക്കാനെത്തുന്നതെന്ന് ഫിഫ അറിയിച്ചു. ഇതാദ്യമായാണ് ഫിഫ മത്സരങ്ങളില്‍ വനിതകള്‍ റഫറിമാരായി വരുന്നത്. 52 മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിന് 70 പുരുഷ റഫറിമാരും ഏഴു വനിതാ റഫറിമാരുമാണ് എത്തുന്നത്.

Read More

ട്വന്‍റി-20 ടീമിനെ പ്രഖ്യാപിച്ചു: നെഹ്റയും ധവനും തിരിച്ചെത്തി, രഹാനെ പുറത്ത്

മുംബൈ: ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ട്വന്‍റി-20 പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വെറ്ററൻ പേസർ ആശിഷ് നെഹ്റ, ദിനേഷ് കാർത്തിക് എന്നിവർ ഏറെ കാലത്തിന് ശേഷം ടീമിൽ തിരിച്ചെത്തി. ഓപ്പണർ ശിഖർ ധവാൻ മടങ്ങിയെത്തിയതോടെ അജിങ്ക്യ രഹാനെയ്ക്ക് ട‌ീമിൽ സ്ഥാനം നഷ്ടമായി. ഏകദിന പരന്പരയിൽ മിന്നും പ്രകടനം കാഴ്ചവെച്ച രഹാനെയെ സ്ഥിരം ഓപ്പണറായ ധവാനു ടീമിൽ ഇടംനൽകാൻ സെലക്ടർമാർ ഒഴിവാക്കുകയായിരുന്നു. പരന്പരയിൽ നാലു അർധ സെഞ്ചുറി അടക്കം 244 റൺസ് നേടിയ ശേഷമാണ് രഹാനെ ഒഴിവാക്കിയത്. ഏകദിന ടീമിലുണ്ടായിരുന്ന ഷർദുൽ താക്കൂറിനെയും ട്വന്‍റി-20യിൽ ഒഴിവാക്കി. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരെ പരിഗണിച്ചതേയില്ല. ഒക്ടോബർ ഏഴിനാണ് റാഞ്ചിയിലാണ് ആദ്യ ട്വന്‍റി-20 മത്സരം. ഒക്ടോബർ പത്തിന് ഗുവഹാത്തിയിലും പതിമൂന്നിന് ഹൈദരാബാദിലുമാണ് അടുത്ത രണ്ടു മത്സരങ്ങൾ നടക്കുക. ഇന്ത്യൻ ടീം: വിരാട് കോഹ്ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍…

Read More

അവസാന ഏകദിനത്തിൽ ഓസീസിനെ തറപറ്റിച്ച് ഇന്ത്യ ലോക ഒന്നാം റാങ്കിൽ

നാഗ്പുര്‍: രോഹിത് ശര്‍മ ഒരിക്കല്‍ക്കൂടി സംഹാരതാണ്ഡവമാടിയ മത്സരത്തില്‍ ഓസീസിനെതിരേ ഇന്ത്യക്കു തകര്‍പ്പന്‍ വിജയം. ഓപ്പണിംഗ് കൂട്ടുകെട്ട് ഇത്തവണയും കത്തിക്കയറിയപ്പോള്‍ ഓസീസ് ഉയര്‍ത്തിയ 243 റണ്‍സ് വിജയലക്ഷ്യം 43 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഓസീസിനെതിരായ അവസാന ഏകദിനത്തിൽ ഏഴ് വിക്കറ്റിന്‍റെ ഉജ്വല ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 4-1നു സ്വന്തമാക്കി, മാത്രവുമല്ല, വിജയത്തോടെ ഇന്ത്യക്ക് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനുമായി. 119 പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയെ മറികടന്ന് 120 പോയിന്‍റുമായാണ് ഇന്ത്യ ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തിയത്. രോഹിത് ശർമയെ മാൻ ഓഫ് ദ മാച്ചായും ഹർദിക് പാണ്ഡ്യയെ മാൻ ഓഫ് ദ സീരീസായും തെര ഞ്ഞെടുത്തു. രോഹിത് ശര്‍മയുടെ സെഞ്ചുറിയും (125) അജിങ്ക്യ രഹാനെയുടെ (61) അര്‍ധ സെഞ്ചുറിയുമാണ് ഓസീസിനെ അനായാസം മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും…

Read More

അണ്ടർ-17 ലോകകപ്പ്: ബ്രസീലിന്‍റെ “അത്ഭുത ബാലൻ’ ഇന്ത്യയിലേക്കില്ല

മുംബൈ: ബ്രസീലിന്‍റെ ഫുട്ബോൾ കുടുംബത്തിലെ ഏറ്റവും വിലപിടിപ്പുള്ള പുത്രൻ വിനീഷ്യസ് ജൂനിയർ ഫിഫ അണ്ടർ-17 ലോകകപ്പിൽ മൈതാനത്തിറങ്ങുന്നത് കാത്തിരിക്കുന്നവർക്ക് നിരാശരാകാം. “അത്ഭുത ബാലൻ’ വിനീഷ്യസ് ഇന്ത്യയിലേക്ക് വരില്ലെന്ന് മീഡിയ മാനേജർ ഗ്രിഗോറിയോ ഫെർണാണ്ടസ് സ്ഥിരീകരിച്ചു. ബ്രസീലിന്‍റെ അടുത്ത നെയ്മർ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിനീഷ്യസിന്‍റെ അഭാവം ടീമിന്‍റെ കിരീടപ്രതീക്ഷകൾക്കാണ് മങ്ങലേൽപ്പിക്കുന്നത്. ജൂനിയർ താരമാണെങ്കിലും ഒരുതവണ സീനിയർ ടീമിൽ ‌ഈ 17 വയസുകാരൻ കളിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ നടന്ന അണ്ടര്‍-17 ദക്ഷിണ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പിൽ ഏഴുഗോളുകള്‍ നേടി ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനായതോടെ വിനീഷ്യസ് ലോകശ്രദ്ധനേടുകയായിരുന്നു. ബ്രസീൽ ക്ലബ് ഫ്ലമംഗോയുടെ മുന്നേറ്റനിരതാരമായ വിനീഷ്യസിനെ സ്വന്തമാക്കാൻ സ്പാനിഷ് ടീമായ റയൽ മഡ്രീഡ് ഈയിടെ 46 മില്യൻ യൂറോ ചെലവിട്ടിരുന്നു. അടുത്ത വര്‍ഷം ജൂലൈ മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. അണ്ടർ 17 ലോകകപ്പ് അരങ്ങേറുന്ന ഒക്ടോബറിലും പയ്യൻസ് ഫ്ലമംഗോയുടെ കീഴിൽത്തന്നെ ആയിരിക്കും.  

Read More

എഎഫ്സി അണ്ടർ-16 ചാന്പ്യൻഷിപ്പിന് ഇന്ത്യ യോഗ്യത നേടി

ന്യൂഡൽഹി: ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ അണ്ടർ ചാന്പ്യൻഷിന് ഇന്ത്യ യോഗ്യത നേടി. അടുത്ത വർഷം മലേഷ്യയിലാണ് എഎഫ്സി അണ്ടർ-16 ചാന്പ്യൻഷിപ്പ്. കഠ്മണ്ഡുവിൽ നടന്ന യോഗ്യത മത്സരത്തിൽ ഗ്രൂപ്പിൽ രണ്ടാമത് എത്തിയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. പത്ത് ഗ്രൂപ്പുകളിൽനിന്നായി 16 ടീമുകളാണ് ചാന്പ്യൻഷിപ്പിന് യോഗ്യത നേടുന്നത്. രണ്ടാം സ്ഥാനത്ത് എത്തുന്ന മികച്ച ആറു ടീമുകളിൽ ഒന്നായാണ് ഇന്ത്യ യോഗ്യത നേടിയത്. സെപ്റ്റംബർ 24ന് ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയായിരുന്നു. മറ്റു ഗ്രൂപ്പുകളുടെ മത്സര ഫലങ്ങൾക്കായി ഇന്ത്യ കാത്തിരിക്കുകയായിരുന്നു.

Read More

ഹോക്കിയിൽ വെസ്റ്റേണ്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ എ ടീം

പെർത്ത്: ഓസ്ട്രേലിയൻ ഹോക്കി ലീഗിൽ വെസ്റ്റേണ്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യൻ എ ടീം. പെർത്തിൽ നടന്ന മത്സരത്തിൽ 4-1 നാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. അമിൻ ഖുറേഷി, അഫ്സൽ യൂസഫ്, അമിത് രോഹിദാസ്, തൽവിന്ദർ സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്. 56-ാം മിനിറ്റിൽ ലിയാണ്‍ ഫ്ലിനാണ് ഓസ്ട്രേലിയയുടെ ആശ്വാസ ഗോൾ നേടിയത്. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യ എ ടീം സൗത്ത് വെയ്‌ലിനെ നേരിടും.

Read More

മുഖ്യമന്ത്രി തുടങ്ങി; കേരളം അടിച്ചത് 1.17 ലക്ഷം ഗോളുകൾ

തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ ഗോള്‍ പോസ്റ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തിയായി പന്ത് അടിച്ചു. ഗോള്‍! കണ്ടു നിന്നവര്‍ ഹര്‍ഷാരവത്തോടെയും കൈയടിയോടെയും മുഖ്യമന്ത്രിയുടെ ഗോളിനെ സ്വീകരിച്ചു. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന്‍റെ ഭാഗമായി കായിക വകുപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച വണ്‍ മില്യണ്‍ ഫുട്ബാള്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രി ഗോള്‍ അടിച്ചതോടെ സംസ്ഥാനത്തെല്ലായിടത്തും വണ്‍ മില്യണ്‍ ഗോള്‍ പരിപാടിക്ക് തുടക്കമായി. മുഖ്യമന്ത്രി ഗോളടിച്ച ശേഷം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ. സി. മൊയ്തീന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രഫ. സി. രവീന്ദ്രനാഥ്, പി. തിലോത്തമന്‍, കെ. രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഗോളുകളടിച്ചു. മന്ത്രി എം. എം. മണി സന്നിഹിതനായിരുന്നു. തുടര്‍ന്ന് എംഎല്‍എമാരുടെ ഊഴമായിരുന്നു. വണ്‍ മില്യണ്‍ ഗോള്‍ പരിപാടി ചരിത്രമായി…

Read More

ഹർദിക് പാണ്ഡ്യ എന്നേക്കാൾ കേമൻ: കപിൽ ദേവ്

മുംബൈ: ഹര്‍ദിക് പാണ്ഡ്യ തന്നെക്കാള്‍ മികച്ച കളിക്കാരനാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഓസ്‌ട്രേലിയയുമായുള്ള മൂന്നാം ഏകദിനത്തില്‍ പാണ്ഡ്യ കാഴ്ചവച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് കപില്‍ ദേവിന്‍റെ പരാമര്‍ശം. ഇപ്പോഴത്തെ പ്രകടനത്തില്‍ നിന്ന് ഇനിയും ഏറെ വളരാനുള്ള സാധ്യത ഈ യുവതാരത്തില്‍ കാണുന്നുവെന്നാണ് കപിലിന്‍റെ അഭിപ്രായം. പക്ഷേ കഠിന പരിശീലനം കൊണ്ട് താരത്തെ സമ്മര്‍ദത്തിലാഴ്ത്തുന്ന നീക്കങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മുന്‍ ക്യാപ്റ്റന്‍ മുന്നറിയിപ്പ് നല്‍കി. ഇത്ര ചെറുപ്പത്തിലേ കഠിനപ്രയത്‌നം ചെയ്യുന്നത് ഭാവിയില്‍ പ്രകടനത്തെ ബാധിക്കാന്‍ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യം ആവശ്യപ്പെടുന്നതുപോലെ കളിക്കാന്‍അറിയുന്ന താരമാണ് പാണ്ഡ്യയെന്ന് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടു. മൂന്നാം ഏകദിനത്തില്‍ 72 ബോളില്‍ നിന്ന് 78 റണ്‍സ് നേടിയ പാണ്ഡ്യയാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകിയത്.

Read More