നന്നായി കളിക്കൂ; ജയിക്കാം: സൈമണ്‍ കാറ്റിച്ച്

ബംഗളൂരു: കരിയറിലുടനീളം സ്ലെഡ്ജിംഗിലും വാഗ്വാദങ്ങളിലും ഒന്നും ഏര്‍പ്പെടാതെ ക്രിക്കറ്റ് കളിച്ചു വിരമിച്ച ഒരു കളിക്കാരനുണ്ടായിരുന്നു ഓസീസ് നിരയിൽ- സൈമണ്‍ മാത്യു കാറ്റിച്ച് എന്ന സൈമണ്‍ കാറ്റിച്ച്. കാറ്റ് എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന സൈമണ്‍ കാറ്റിച്ച് ദീപികയോടു മനസു തുറന്നപ്പോൾ… ഓസീസ് ടീമിനെക്കുറിച്ച്… ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ ടീം മികച്ച മുന്നൊരുക്കമായിരുന്നു നടത്തിയത്. സ്പിന്നിനെ നേരിടാന്‍ പ്രത്യേക പരിശീലനം തന്നെ ഗള്‍ഫ് രാജ്യത്തു നടത്തി. അതിന്‍റെ ഗുണമാണ് ആദ്യ ടെസ്റ്റില്‍ ലഭിച്ചത്. ശ്രീലങ്കയില്‍ സംഭവിച്ച തിരിച്ചടിയില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് അവര്‍ മികച്ച തയാറെടുപ്പ് നടത്തി. രണ്ടാം ടെസ്റ്റിലും അവര്‍ മികച്ച പ്രകടനമാണ് ആദ്യ ഇന്നിംഗ്‌സില്‍ നടത്തിയത്. ഇന്ത്യയെ ചെറിയ സ്‌കോറില്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും പുറത്താക്കിയെന്നത് മികവിനെയാണ് കാണിക്കുന്നത്. സ്പിന്നിനെ നേരിടുന്നതില്‍ സ്റ്റീവ് സ്മിത്തും ഷോണ്‍ മാര്‍ഷും റെന്‍ഷോയും കേമന്മാരാണെന്നു തെളിയിച്ചു. വാര്‍ണര്‍ രണ്ടാം ഇന്നിംഗ്‌സില്‍ ശക്തമായി…

Read More

നദാലിനെ ഞെട്ടിച്ച് സാം ക്വറി

അക്കാപുല്‍ക്കോ: മെക്സിക്കന്‍ ഓപ്പണ്‍ ടെന്നീസില്‍ റഫേല്‍ നദാലിനെ തകര്‍ത്ത് അമേരിക്കയുടെ സാം ക്വറി കിരീടമുയര്‍ത്തി. രണ്ടു തവണ മെക്സിക്കന്‍ ഓപ്പണ്‍ ചാമ്പ്യനായ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-3, 7-6) ക്വറി കീഴടക്കിയത്. ലോക 40-ാം റാങ്കുകാരനായ അമേരിക്കന്‍ താരം 19 എയ്സുകളാണ് പായിച്ചത്. ഇരുവരും അഞ്ചു തവണ ഏറ്റുമുട്ടിയതിലെ ക്വറിയുടെ ആദ്യ ജയമായിരുന്നു.

Read More

45-ാം കിരീടത്തില്‍ ആൻഡി മുറെ

ദുബായ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ബ്രിട്ടന്‍റെ ആന്‍ഡി മുറെയ്ക്കു 45-ാം കരിയര്‍ കിരീടം. ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം ഫൈനലില്‍ സ്പെയിനിന്‍റെ ഫെര്‍ണാണ്ടോ വെര്‍ഡസ്കോയെ 6-3, 6-2നു തോല്‍പ്പിച്ചാണ് മുറെ ഈ വര്‍ഷത്തെ ആദ്യകിരീടത്തില്‍ മുത്തമിട്ടത്. 25 വര്‍ഷത്തെ ചരിത്രമുള്ള ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഒരു ബ്രിട്ടീഷ് താരം ജേതാവാകുന്നത്. പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ -പോളണ്ടിന്‍റെ മാര്‍സിന്‍ മറ്റ്കോവ്സ്കി സഖ്യത്തെ 4-6, 6-3, 10-3ന് ഡച്ച്-റൊമാനിയന്‍ ടീമായ ജീന്‍ ജൂലിയന്‍ റോജര്‍, ഹോരിയ ടെകാവു പരാജയപ്പെടുത്തി.

Read More

ബംഗളൂരു ടെസ്റ്റ്: ഓസീസിന് 87 റണ്‍സ് ലീഡ്

ബംഗളൂരു: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 87 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. മൂന്നാം ദിനം രാവിലെ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് 276 റണ്‍സിൽ അവസാനിച്ചു. ആറ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് കൂറ്റൻ ലീഡിലേക്ക് പോയ ഓസീസിനെ പിടിച്ചുനിർത്തിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്യൂ വേഡ് 40 റണ്‍സിനും മിച്ചൽ സ്റ്റാർക്ക് 26 റണ്‍സിനും പുറത്തായി. ഏഴാം വിക്കറ്റിൽ സ്റ്റാർക്ക്-വേഡ് സഖ്യം 49 റണ്‍സ് കൂട്ടിച്ചേർത്തതാണ് ഓസീസിന്‍റെ ലീഡ് ഉയർത്തിയത്. 237/6 എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം തുടങ്ങിയത്. കുത്തിത്തിരിയുന്ന പിച്ചിൽ 87 റണ്‍സ് ലീഡ് നേടിയ ഓസീസ് മത്സരത്തിൽ നിർണായക മുൻതൂക്കം നേടിയിരിക്കുകയാണ്. പൂനെയിലെ ബാറ്റിംഗ് ദുർവിധി ആദ്യ ഇന്നിംഗ്സിലും പിന്തുടർന്ന ഇന്ത്യയുടെ ബാറ്റ്സ്മാൻമാർ രണ്ടാം ഇന്നിംഗ്സിൽ എങ്ങനെ കളിക്കുമെന്ന് ആശ്രയിച്ചിരിക്കും മത്സരഫലം. ആദ്യ ടെസ്റ്റിൽ തോറ്റ ഇന്ത്യ 1-0ന് പിന്നിലായതിനാൽ ഈ…

Read More

കിംഗ് ലയണ്‍, ഇന്ത്യ 189ന് പുറത്ത്

ബംഗളൂരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സിലും ഇന്ത്യ തകര്‍ന്നടിഞ്ഞു. ഓഫ് സ്പിന്നര്‍ നാഥന്‍ ലയണിന് മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യ 189 റണ്‍സിന് പുറത്തായി. എട്ട് വിക്കറ്റ് നേടിയ ലയണ്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തൂത്തെറിഞ്ഞു. 22.2 ഓവറില്‍ 50 റണ്‍സ് വഴങ്ങിയായിയിരുന്നു ലയണിന്‍റെ വിക്കറ്റ് കൊയ്ത്ത്. ഓപ്പണര്‍ കെ.എല്‍.രാഹുലിന്‍റെ ഒറ്റയാള്‍ ചെറുത്തുനില്‍പ്പ് മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ എടുത്തുപറയാനുള്ളത്. 90 റണ്‍സ് നേടിയ രാഹുല്‍ ഒന്‍പതാമനായാണ് പുറത്തായത്. ബാക്കിയുള്ളവരെല്ലാം പൂനെയിലെ ഒന്നാം ടെസ്റ്റിന്‍റെ ആവര്‍ത്തനമായി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി (12), ചേതേശ്വര്‍ പൂജാര (17), അഭിനവ് മുകുന്ദ് (0), അജിങ്ക്യ രഹാനെ (17) എന്നിവരെല്ലാം പരാജയമായി. രാഹുലിന് ശേഷം 26 റണ്‍സ് നേടിയ കരുണ്‍ നായരാണ് ടോപ്പ് സ്‌കോറര്‍. പൂനെയിലെ കനത്ത തോല്‍വിക്ക് ശേഷം കളത്തിലിറങ്ങുന്ന ഇന്ത്യ ജയന്ത് യാദവിനെ ഒഴിവാക്കി ഒരു ബാറ്റ്‌സ്മാനെ കൂടി…

Read More

ശ്രീശാന്തിന്‍റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി: ഒത്തുകളി ആരോപണത്തെത്തുടർന്നു ബിസിസിഐയുടെ ആജീവനാന്ത ക്രിക്കറ്റ് വിലക്കിനെതിരേ ശ്രീശാന്ത് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ബിസിസിഐ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഹർജി പിന്നീട് പരിഗണിക്കും. ഐപിഎൽ ആറാം സീസണിലെ ഒത്തുകളി വിവാദത്തെത്തുടർന്ന് 2013 മേയ് 16നു മുംബൈയിൽനിന്ന് ശ്രീശാന്തിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 2013 ഒക്ടോബർ പത്തിനു ശ്രീശാന്ത് കുറ്റക്കാരനെന്ന് കണ്ടെത്തി ബിസിസിഐ വിലക്ക് ഏർപ്പെടുത്തി. ശ്രീശാന്തിനെ മാച്ചിൽനിന്ന് സസ്പെൻഡ് ചെയ്ത ബിസിസിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് അച്ചടക്ക സമിതി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ദേശീയ, രാജ്യാന്തര മത്സരങ്ങളിലുൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയതിനു പുറമേ ബിസിസിഐയുടെയോ ഇതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയോ പ്രവർത്തനങ്ങളിൽ ഇടപെടുന്നതും തടഞ്ഞിരുന്നു. ഒത്തുകളി ആരോപിച്ച് മഹാരാഷ്ട്ര കണ്‍ട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (മക്കോക്ക)പ്രകാരമുള്ള കുറ്റം ചുമത്തി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽനിന്ന് പട്യാല അഡീഷണൽ…

Read More

ബൊപ്പണ്ണ സഖ്യം ഫൈനലിൽ

ദുബായ്: ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയും പോളിഷ് താരം മാര്‍സിന്‍ മറ്റോവസ്‌കിയും ഫൈനലില്‍ കടന്നു. ഇന്ത്യൻ താരം ലിയാന്‍ഡര്‍ പെയ്‌സ് സ്പാനിഷ് താരം ഗാര്‍സിയ ലോപ്പസ് സഖ്യത്തെയാണ് ബൊപ്പണ്ണ സഖ്യം മറികടന്നത്. രണ്ടു ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ 6-3, 3-6, 10-6 എന്ന സ്‌കോറിനായിരുന്നു ബൊപ്പണ്ണ സഖ്യത്തിന്‍റെ വിജയം. ഇരു ടീമും ഓരോ സെറ്റുകള്‍ വീതം നേടിയപ്പോള്‍ ടൈബ്രേക്കറിലാണ് വിജയിയെ നിശ്ചയിച്ചത്.

Read More

മഴയുടെ കളി ഇനി ചിന്നസ്വാമിയോടു വേണ്ട

ചിന്നസ്വാമി സ്റ്റേഡിയം, ക്രിക്കറ്റ് ചരിത്രത്തിലെ നിരവധി സുന്ദരമത്സരങ്ങള്‍ക്കു വേദിയായിട്ടുള്ള ദക്ഷിണേന്ത്യയിലെ പ്രശസ്തമായ കളിയിടം. സാങ്കേതികതയുടെ ഏറ്റവും വലിയ സാധ്യത ഉപയോഗിച്ചുകൊണ്ട് ഈ സ്റ്റേഡിയം ഇപ്പോള്‍ പുതിയ ഭാവത്തില്‍ തിളങ്ങുകയാണ്. സ്‌പോര്‍ട്‌സിലെ പ്രത്യേകിച്ച് ക്രിക്കറ്റിലെ ഏറ്റവും വലിയ രസംകൊല്ലിയാണ് മഴ. മത്സരം നടക്കുമ്പോള്‍ മഴ പെയ്യുന്നതുപോട്ടെ,മഴ തോര്‍ന്നാലും മത്സരത്തിനു സാധിക്കാത്ത അവസ്ഥയാകട്ടെ അതി ദയനീയവും. കൃത്യമായ ഡ്രെയ്‌നേജ് സംവിധാനം ഇല്ലാത്തതാണ് അതിനു കാരണം. കൊച്ചിയിലെ നെഹ്‌റു സ്റ്റേഡിയത്തിലടക്കം എത്രയോ മത്സരങ്ങള്‍ മഴ തോര്‍ന്നിട്ടും കളിക്കാന്‍ സാധിക്കാതെ ഉപേക്ഷിച്ചിട്ടുണ്ട്. ഇതിനു പരിഹാരം കണ്ടെത്തുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റ് സ്‌റ്റേഡിയമായിരിക്കുകയാണ് എം. ചിന്നസ്വാമി സ്റ്റേഡിയം. ഔട്ട് ഫീല്‍ഡില്‍ വെള്ളം കെട്ടിനിന്ന് കളി തടസപ്പെടുത്താതെ മിനിറ്റുകള്‍ക്കുള്ളില്‍ സ്റ്റേഡിയം മത്സരയോഗ്യമാക്കുന്ന അത്യന്താധുനിക സംവിധാനം ഇവിടെ പൂര്‍ണ സജ്ജമാണിപ്പോള്‍. ഇന്നു തുടങ്ങുന്ന ടെസ്റ്റിനിടെ മഴ പെയാതാലും മഴതോര്‍ന്ന് മിനിറ്റുകള്‍ക്കകം മത്സരം പുനരാരംഭിക്കാന്‍ സാധിക്കും എന്നര്‍ഥം. കര്‍ണാടക…

Read More

സ്പാനിഷ് ലാ ലിഗ: ഒരടി മുന്നില്‍ ബാഴ്സ, റയൽ രണ്ടാമത്

 ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ കലാശപ്പോരുകളിലേക്ക് അടുക്കുമ്പോള്‍ പതിവുപോലെ ആവേശം നുരയുന്നു. ഓരോ പോയിന്‍റും വിലപ്പെട്ടത് എന്ന അവസ്ഥയില്‍ ടേബിള്‍ ടോപ്പര്‍മാരായ ബാഴ്സയും റയലും ഇഞ്ചോടിഞ്ചു പൊരുതുകയാണ്. ലാ ലിഗയിലെ അതിനിര്‍ണായകമായ പോരാട്ടങ്ങളില്‍ ബാഴ്സലോണ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ ചിരവൈരികളായ റയല്‍ മാഡ്രിഡ് സമനിലയില്‍ കുരുങ്ങി. ബാഴ്സലോണ സ്പോര്‍ട്ടിംഗ് ഗിജോണിനെതിരേ 6-1ന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. അതേസമയം റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത സമനില. ദുര്‍ബ്ബലരായ ലാസ് പാല്‍മാസിനോട് 3-3നാണ് റയല്‍ സമനില പാലിച്ചത്. ഇതോടെ പോയിന്‍റ് നിലയില്‍ റയലിനെ ബാഴ്സ മറികടന്നു. ബാഴ്സയ്ക്ക് ഇപ്പോള്‍ 25 മത്സരങ്ങളില്‍നിന്ന് 17 വിജയവും രണ്ടു പരാജയവും ആറു സമനിലയുമടക്കം 57 പോയിന്‍റുണ്ട്. ഒരു കളി കുറച്ചു കളിച്ച റയലിന് 17 വിജയവും അഞ്ചു സമനിലയും രണ്ടു പരാജയവുമടക്കം 56 പോയിന്‍റുമുണ്ട്. 52 പോയിന്‍റുള്ള സെവിയ്യയാണ് മൂന്നാമത്. ആദ്യം നടന്നത് ബാഴ്‌സലോണയുടെ മത്സരമായിരുന്നു.…

Read More

പൂനയില്‍ ടീം കഴിവിനനുസരിച്ച് കളിച്ചില്ല: കുംബ്ലെ

ബംഗളൂരു: പൂനയില്‍ ടീം തങ്ങളില്‍ അടങ്ങിയിരിക്കുന്ന കഴിവിനൊത്തു കളിച്ചില്ല; അതാണ് ആദ്യ ടെസ്റ്റിലെ തോല്‍വിക്കു കാരണമായതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ അനില്‍ കുംബ്ലെ. പൂനയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാനാവാതെ പോയതാണ് തോല്‍വിക്കു കാരണമായതെന്നും കുംബ്ലെ പറഞ്ഞു. മൂന്നു ദിവസം കൊണ്ട് തീര്‍ന്ന മത്സരത്തില്‍ ഇന്ത്യ 333 റണ്‍സിന്‍റെ വലിയ തോല്‍വി ഏറ്റുവാങ്ങി. ഇന്ത്യന്‍ ബൗളര്‍മാര്‍ പരാജയമായപ്പോള്‍, പ്രത്യേകിച്ച് സ്പിന്നര്‍മാർ, ഓസ്‌ട്രേലിയയുടെ ഇടങ്കയ്യന്‍ സ്പിന്നര്‍ സ്റ്റീവ് ഒകീഫ് രണ്ട് ഇന്നിംഗ്‌സിലും ആറു വിക്കറ്റ് വീഴ്ത്തി പിച്ചിന്‍റെ ആനൂകുല്യത്തിനനുസരിച്ച് കളിച്ചു. പൂനയിലെ സാഹചര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. ഓരോ മത്സരത്തിലും അവിടെനിന്നു യോജിച്ചവ നാം നേടിയെടുക്കണം പൂനയില്‍ ഓസ്‌ട്രേലിയ മികച്ച പ്രകടനം നടത്തി- ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു. നമ്മുടെ കഴിവിനനുസരിച്ച് കളിച്ച് രണ്ടാം ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ തിരിച്ചുവരവിനാണ് ടീം ഒരുങ്ങുന്നതെന്നും കുംബ്ലെ പറഞ്ഞു.

Read More