ദുബായ്: ക്യാപ്റ്റന്റെ അധിക സമ്മര്‍ദം കോഹ്ലിയുടെ റാങ്കിംഗില്‍ പ്രതിഫലിച്ചപ്പോള്‍ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിക്ക് മികച്ച നേട്ടം. ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോഹ്ലി ഒരു സ്ഥാനം പിന്നോട്ടിറങ്ങി മൂന്നാം സ്ഥാനത്തായി. അതേസമയം, ഇംഗ്ലണ്ട് പരമ്പരയിലെ മിന്നുന്ന പ്രകടനവുമായി മഹേന്ദ്ര സിംഗ് ധോണി 13-ാം സ്ഥാനത്തെത്തി. ഓസീസ് വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കു പാക്കിസ്ഥാന് പരമ്പരയിലെ ഫോം തുണച്ചപ്പോള്‍ ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. പരിക്കുമൂലം ടീമില്‍ നിന്ന് പുറത്തായ ഇന്ത്യന്‍ താരം രോഹിത് ശര്‍മ മൂന്നാം സ്ഥാനങ്ങള്‍ നഷ്ടമായി 12-ാം സ്ഥാനത്തായി. മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന് ഇംഗ്ലണ്ടിന്റെ ജോസ് ബട്ലറുമായി 14-ാം സ്ഥാനത്താണ്. ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനം ഇംഗ്ലണ്ട് താരം ജേസണ്‍ റോയ്ക്കും ഇന്ത്യയുടെ കേദാര്‍ ജാദവിനും വന്‍ നേട്ടമാണ് സമ്മാനിച്ചത്. റോയ് 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17-ാം സ്ഥാനത്തെത്തിയപ്പോള്‍…
Read MoreCategory: Sports
ഗോൾ വീഴാതെ കാക്കുന്ന ശ്രീജേഷിന്റെ പോസ്റ്റിൽ പത്മശ്രീ
കൊച്ചി: ഹോക്കിയിൽ സ്വന്തം പോസ്റ്റിൽ ഗോൾ വീഴാതെ കാക്കുന്ന ഇന്ത്യൻ നായകന്റെ പോസ്റ്റിലേക്ക് പത്മശ്രീ പറന്നെത്തി. പദ്മശ്രീ തിളക്കത്തിൽ ഇന്ത്യൻ ഹോക്കിയിലെ മിന്നുംതാരം പി.ആർ ശ്രീജേഷിന്റെ കുടുംബം ആഹ്ലാദതിമിർപ്പിലാണ്. ഇടുക്കിയിലെ രാജാക്കാടുള്ള കുടുംബ വീട്ടിൽ ആഘോഷപ്പൂരമാണിപ്പോൾ. കുടുംബ വീട്ടിൽവച്ചാണു ശ്രീജേഷിന്റെ ഭാര്യയും ലോംഗ് ജംപ് താരവുമായ അനീഷ്യ ഭർത്താവിനെ തേടി പത്മശ്രീ പുരസ്കാരമെത്തിയ വിവരമറിഞ്ഞത്. മുംബൈയിൽ നിന്നു ഭുവനേശ്വറിലേക്കു വിമാനയാത്രയിലായിരുന്ന ശ്രീജേഷ് ഭാര്യയിൽ നിന്നാണ് പുരസ്കാര വിവരം അറിഞ്ഞത്. തന്റെ വിജയത്തിനായി പ്രാർഥിക്കുന്ന എല്ലാ മലയാളികളോടും സന്തോഷം പങ്കുവയ്ക്കുന്നുവെന്ന് ശ്രീജേഷ് പ്രതികരിച്ചു. ഭർത്താവിന്റെ കഠിനാധ്വാനത്തിന്റെ പ്രതിഫലമാണ് പുരസ്കാരമെന്ന് അനീഷ്യ പ്രതികരിച്ചു. ഇത്തരത്തിലുള്ള ബഹുമതി ഏതൊരു ഭാരതീയനെ സംബന്ധിച്ചിടത്തോളവും അഭിമാനകരവും പ്രചോദനം നൽകുന്നതുമാണ്. കാനഡയിൽ മൂത്തമകനൊപ്പം താമസിക്കുന്ന മാതാപിതാക്കളായ ഉഷയും പട്ടത്ത് രവീന്ദ്രനും തങ്ങളുടെ സന്തോഷം നിറ കണ്ണുകളോടെ പങ്കുവച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് അവർ ആറു മാസത്തെ സന്ദർശനത്തിനായി…
Read Moreബോൾട്ടിന്റെ കുഴപ്പമല്ല; ഉസൈൻ ബോള്‍ട്ടിനു ട്രിപ്പിള്‍ ട്രിപ്പിള്‍ നഷ്ടം
ബെയ്ജിംഗ്: ലോകം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റിന് ഇതു നിരാശയുടെ ദിനം. ഒളിമ്പിക്സില്‍ പങ്കെടുത്ത എല്ലാ ഇനത്തിലും സ്വര്‍ണം നേടിയെന്ന അപൂര്‍വ ബഹുമതി ബോള്‍ട്ടിനു നഷ്ടമായി. അതാകട്ടെ, ബോള്‍ട്ടിന്റെ പിഴവില്‍നിന്ന് അല്ല എന്നറിയുമ്പോഴാണ് ആരാധകരും ബോള്‍ട്ടും നിരാശപ്പെടുന്നത്. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ജമൈക്കയുടെ 4-100 മീറ്റര്‍ റിലേ ടീമംഗമായ നെസ്റ്റ കാര്‍ട്ടര്‍ ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ജമൈക്കക്കൊപ്പം ബോള്‍ട്ടിന്റെയും സ്വര്‍ണം നഷ്ടപ്പെടുന്നത്. ഇതോടെ ബോള്‍ട്ടിന്റെ ട്രിപ്പിള്‍ ട്രിപ്പിള്‍ നേട്ടം നഷ്ടമായി. ബെയ്ജിംഗിലും ലണ്ടനിലും റിയോയിലും 100,200,4-100 മീറ്റര്‍ റിലേ ഇനങ്ങളില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു. റിലേ സ്വര്‍ണം നഷ്ടമായതോടെ ബോള്‍ട്ടിന്റെ സ്വര്‍ണ നേട്ടം എട്ടായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റി പരിശോധനയ്ക്കെടുത്ത 454 സാമ്പിളുകളില്‍ ബെയ്ജിംഗില്‍ മെഡല്‍ നേടിയവരുടെയുമുണ്ടായിരുന്നു. 31കാരനായ കാര്‍ട്ടര്‍ ലണ്ടന്‍ ഒളിമ്പിക്സിലും ജമൈക്കന്‍ ടീമിലംഗമായിരുന്നു.
Read Moreകലാശം കുടുംബകാര്യം; സെറീനയും വീനസും ഫൈനലിൽ
മെൽബൺ: ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ അങ്ങനെ കുടുംബകാര്യമായി മാറി. ഫൈനലിൽ വീനസ് വില്യംസിനെ നേരിടുക അനിയത്തി സെറീന വില്യംസ് ആയിരിക്കും. ക്രൊയേഷ്യയുടെ വെറ്ററൻ താരം മരിയാന ലൂചിച് ബറോണിയയെയാണ് സെറീന സെമിയിൽ തകർത്തത്. സ്കോർ 6 2, 6 1. യുഎസിന്റെ കോകോ വാൻഡിവെയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തകർത്താണ് വീനസ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സ്കോർ 6 7, 6 2, 6 3. 25കാരിയായ വാൻഡിവെ ആദ്യ സെറ്റ് നേരിയ വത്യാസത്തിൽ സ്വന്തമാക്കിയെങ്കിലും രണ്ടും മൂന്നും സെറ്റുകളിൽ ഉജ്ജ്വലമായി തിരിച്ചുവന്ന വീനസ് ഫൈനൽ ബർത്ത് അനായാസം നേടിയെടുക്കുകയായിരുന്നു. 14 വർഷത്തിനുശേഷമാണ് വില്യംസ് സഹോദരിമാരുടെ ഫൈനൽ നടക്കുന്നത്. ഇരുവരും നേർക്കുനേർ വരുന്ന ഒൻപതാം ഗ്രാൻസ്ലാം ഫൈനലാണിത്. 2009ൽ വിംബിൾഡൻ ഫൈനലിലാണ് അവസാനമായി ഇരുവരും നേർക്കുനേർ വന്നത്. ഏഴ് ഗ്രാന്റ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള വീനസിനെതിരെ കരിയറിലെ 23ാം…
Read Moreദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പര: ലങ്കയെ തരംഗ നയിക്കും
കൊളംബോ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരന്പരയിൽ ശ്രീലങ്കയെ ഉപുൽ തരംഗ നയിക്കും. ഏകദിനത്തിൽ നിന്നും ആഞ്ചലോ മാത്യൂസ് പിൻമാറിയതോടെയാണ് തരംഗയ്ക്ക് നറുക്ക് വീണത്. നുവാൻ പ്രദീപ്, ധനുഷ്ക ഗുണതിലക എന്നിവരെയും പരിക്കിനെ തുടർന്ന് ഏകദിന പരന്പരയിൽ നിന്നും ലങ്ക ഒഴിവാക്കിയിരുന്നു. അഞ്ച് മത്സരങ്ങളാണ് പരന്പരയിലുള്ളത്. ജനുവരി 28ന് പോർട്ട് എലിസബത്തിലാണ് ആദ്യ മത്സരം. ഡർബൻ, ജൊഹന്നാസ്ബർഗ്, കേപ്ടൗണ്‍, സെഞ്ചൂറിയൻ പാർക്ക് എന്നിവടങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങൾ.
Read Moreലോധ സമിതി നിർദേശം: വീണ്ടും കേന്ദ്ര സർക്കാരിന്റെ ഇടപെടല്‍
ന്യൂഡല്‍ഹി: ബിസിസിഐ ഭരണ പരിഷ്കരണത്തിനുള്ള ജസ്റ്റീസ് ലോധ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാനുള്ള സുപ്രീം കോടതിയുടെ നീക്കത്തിനിടെ വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. കായിക സമിതികള്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുന്നതിനുള്ള നടപടിയെടുക്കേണ്ടത് നിയമ നിര്‍മാണത്തിലൂടെയോ സര്‍ക്കാര്‍ ഉത്തരവുകളിലൂടെയോ ആവണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി വാദിച്ചു. ശാശ്വതമായ പരിഹാര നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നതിനായി അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിക്കുന്നത് രണ്ടാഴ്ചത്തേക്കു കൂടി നീട്ടിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്ത ബിസിസിഐ പ്രസിഡന്റ് അനുരാഗ് സിംഗ് ഠാക്കുര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ എന്നിവരെ തത്സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെയാണ് ബിസിസിഐ പരിഷ്കരണം സംബന്ധിച്ച കേസില്‍ അറ്റോര്‍ണി ജനറല്‍ പുതിയ വാദവുമായി രംഗത്തെത്തിയത്. ലോധ കമ്മിറ്റി നിര്‍ദേശം നടപ്പാക്കിയാല്‍ ബിസിസിഐ ഭരണസമിതിയില്‍ അസോസിയേറ്റ് മെംബര്‍മാരായ റെയില്‍വേ, സര്‍വീസസ്, സര്‍വകലാശാലകളുടെ അസോസിയേഷന് എന്നിവയുടെ പ്രാതിനിധ്യം നഷ്ടപ്പെടുമെന്നും അതു…
Read Moreസ്വിസ് സെമി; ഓസ്ട്രേലിയൻ ഓപ്പണിൽ ഫെഡറർ – വാവ്റിങ്ക പോരാട്ടം
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടം. നാളെ നടക്കുന്ന സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ സ്റ്റാനിസ്ലാസ് വാവ്റിങ്കയെ നേരിടും. ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറയെ അട്ടിമറിച്ച ആത്മവിശ്വാസവുമായെത്തിയ മിഷ സ്വരെവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ് ഫെഡറര്‍ സെമി ഫൈനലിനു യോഗ്യത നേടിയത്. 17 വട്ടം ഗ്രാന്സ്ലാം വിജയിയായിട്ടുള്ള ഫെഡറര്‍ കേവലം 92 മിനിറ്റില്‍ സ്വരെവിന്റെ കഥ കഴിച്ചു. സ്കോര്‍: 6-1, 7-5, 6-2. നാലു തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുള്ള ഫെഡറര്‍ 13-ാം തവണയാണ് സെമിയില്‍ കടക്കുന്നത്. ഫെഡറര്‍ക്ക് ഇത് 41-ാം ഗ്രാന്സ്ലാം സെമിയാണിത്. വളരെ സന്തോഷമുണ്ട്, ഈ ടൂര്‍ണമെന്റില്‍ വളരെ നന്നായി കളിക്കാന്‍ സാധിക്കുന്നതില്‍ – ഫെഡറര്‍ പറഞ്ഞു. ഫോം താത്കാലികവും പ്രതിഭ എല്ലായ്പോഴും എന്ന തത്വം അടിവരയിടുകയായിരുന്നു ഫെഡറര്‍. മിന്നും…
Read Moreശ്രീശാന്തിന്റെ മോഹങ്ങൾക്ക് തിരിച്ചടി; സ്കോട്ടിഷ് ലീഗിൽ കളിക്കാനുള്ള അപേക്ഷ തള്ളി
മുംബൈ: ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള എസ്. ശ്രീശാന്തിന്റെ മോഹങ്ങൾക്ക് തിരിച്ചടി. സ്കോട്ടിഷ് പ്രീമിയർ ലീഗിൽ കളിക്കാനുള്ള ശ്രീശാന്തിന്റെ അപേക്ഷ ബിസിസിഐ തള്ളി. ഇതോടെ ശ്രീശാന്ത് ഉടൻ കളിക്കളത്തിലേക്ക് തിരിച്ചെത്തില്ലെന്ന കാര്യത്തിൽ ഏറെക്കൂറെ ഉറപ്പായി. ശ്രീശാന്ത് തന്നെയായിരുന്നു ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ച് വരുന്നതായി പ്രഖ്യാപിച്ചത്. ഈ വർഷം ഏപ്രിലിൽ തുടങ്ങുന്ന സ്കോട്ടിഷ് ലീഗിൽ കളിക്കാനായിരുന്നു താരത്തിന്റെ പദ്ധതി. ടീം ഫൈവ് എന്ന ചിത്രത്തെക്കുറിച്ച് താരം ഫേസ്ബുക്കിൽ ആരാധകരോട് സംസാരിക്കുന്നതിനിടയിലാണ് തിരിച്ചു വരവിനെക്കുറിച്ച് പങ്ക് വച്ചത്.
Read Moreചെല്‍സിക്കു ജയം; ഒന്നാം സ്ഥാനത്തുതന്നെ
ലണ്ടന്‍: പരിക്ക് ഭേദമായുള്ള തിരിച്ചുവരവ് ഡിയേഗോ കോസ്റ്റ ഗംഭീരമാക്കി.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി എതിരില്ലാത്ത രണ്ടു ഗോളിന് ഹള്‍സിറ്റിയെ പരാജയപ്പെടുത്തി. 45+7-ാം മിനിറ്റില്‍ ഗോള്‍ നേടിയ സ്പാനിഷ് താരം ഈ പ്രീമിയര്‍ ലീഗ് സീസണില്‍ 15-ാം ഗോളിലെത്തി. ഇതിനുശേഷം 81-ാം മിനിറ്റിലെ ഗാരി കാഹിലിന്റെ ഹെഡറും ചേര്‍ന്നപ്പോള്‍ നീലകുപ്പായക്കാരുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. കഴിഞ്ഞയാഴ്ച ലീസ്റ്റര്‍ സിറ്റിയെ 3-0ന് തോല്‍പ്പിച്ച മത്സരത്തില്‍ പുറംവേദനയെത്തുര്ന്ന് കോസ്റ്റ കളിച്ചിരുന്നില്ല. കൂടാതെ പരിശീലകന് അന്റോണിയോ കോന്റയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ സ്റ്റാര്‍ സ്ട്രൈക്കറുമായി തനിക്കു ഒരു വിദ്വേഷവുമില്ലെന്ന് കോന്റെ പറഞ്ഞു. ചെല്‍സിയുടെ കുപ്പായത്തില്‍ കോസ്റ്റയുടെ നൂറാം മത്സരമായിരുന്നു. ഇഞ്ചുറി ടൈമിലെ ഏഴാം മിനിറ്റില്‍ നേടിയ കോസ്റ്റ നൂറാം മത്സരത്തില്‍ വലുകുലുക്കി. ഹള്‍ താരം റയാന് മാസന്റെ തലയ്ക്കേറ്റ ഗുരുതരപരിക്കാണ് ആദ്യ പകുതി നീട്ടിയത്. കാഹിലിന്റെ മാസന്റെയും തലകള്‍ കൂട്ടിമുട്ടിയതാണ് പരിക്കിനിടയാക്കിയത്.…
Read Moreമിനി സെവാഗ് ഇനി ഇന്ത്യയുടെ ആറാമന്‍
പൂന: കോല്‍ക്കത്തയില്‍ നടന്ന അവസാന ഏകദിനത്തില്‍ അഞ്ചു റണ്‍സ് തോല്‍വിയേറ്റുവാങ്ങിയ ശേഷം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി വാതോരാതെ പ്രശംസിച്ചത് കേദാര്‍ ജാദവിന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും നിശ്ചയദാര്‍ഢ്യത്തെയാണ്. വന്മരങ്ങളെല്ലാം പാതിവഴിയില്‍ കടപുഴകിയപ്പോള്‍ നെഞ്ചുറപ്പോടെ പൊരുതിയത് ഇന്ത്യന്‍ ടീമിലെ പുതുരക്തങ്ങളായ ജാദവും പാണ്ഡ്യയുമാണ്. ഹര്‍ദിക് പാണ്ഡ്യ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളിലൂടെ ടീമിലെത്തിയ യുവതാരമാണെങ്കില്‍ കേദാര്‍ ജാദവ് എന്ന മുപ്പത്തൊന്നുകാരന് ഏറെ വഴിത്തിരിവുകളില്‍ നിന്നാണ് ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഇത്രയും കാലം ജാദവ് എവിടെയായിരുന്നു? അതിന് ഒറ്റ ഉത്തരമേയുള്ള ജാദവ് ഇവിടെത്തന്നെയുണ്ടായിരുന്നു. എന്നാല്‍, ആരും ശ്രദ്ധിച്ചില്ലെന്നേയുള്ളൂ. ഇന്ന് ഇന്ത്യന്‍ ടീമിലെത്താന്‍ ഏറെ വഴികളുണ്ട്. വിരാട് കോഹ്ലി എത്തിയ പോലെ അണ്ടര്‍ 19 ടീമിലെ പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ വാതിലുകള്‍ തുറപ്പിക്കും. ഐപിഎല്ലിലെ പ്രകടനങ്ങള്‍ സെലക്ടര്‍മാര്‍ ശ്രദ്ധിക്കും. എന്നത്തേയും പോലെ രഞ്ജി ട്രോഫിയും ഇന്ത്യന്‍ ടീമിലേക്കുള്ള ചവിട്ടുപടിയാണ്. എന്നാല്‍, രഞ്ജിയില്‍…
Read More