ജമൈക്ക: ബെയ്ജിംഗ് ഒളിമ്പിക്സില്‍ നേടിയ റിലേ സ്വര്‍ണം നഷ്ടമായതായി ഉസൈന്‍ ബോള്‍ട്ട് വെളിപ്പെടുത്തിയപ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകരെയാണ് അതു ദുഃഖിപ്പിച്ചത്. എന്നാല്‍ മെഡല്‍ നഷ്ടത്തെക്കുറിച്ച് തികച്ചും ധീരമായായിരുന്നു ബോള്‍ട്ടിന്റെ പ്രതികരണം. നിയമം നിയമമാണെന്നു പറഞ്ഞാണ് ബോള്‍ട്ട് ഈ തീരുമാനത്തെ അംഗീകരിച്ചത്. നെസ്റ്റ കാര്‍ട്ടര്‍, അസഫ പവല്‍, മൈക്കല്‍ ഫ്രേറ്റര്‍ എന്നിവരായിരുന്നു 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ ബോള്‍ട്ടിനൊപ്പം റിലേ സ്വര്‍ണം നേടിയ ടീമിലുണ്ടായിരുന്നത്. എന്നാല്‍, ബെയ്ജിംഗില്‍ നിന്നു ശേഖരിച്ച നെസ്റ്റ കാര്‍ട്ടറിന്റെ സാമ്പിള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ നിരോധിത മരുന്നായ മെഥൈല്ഹെക്സാമീന്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് മെഡല്‍ നഷ്ടത്തിനു വഴിവച്ചത്.മൂന്ന് ഒളിമ്പിക്സുകളില്നിന്ന് ഒമ്പതു സ്വര്‍ണം നേടി സ്വര്‍ണ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുമ്പോഴായിരുന്നു ഈ ദുര്‍വിധി. ഈ കഴിഞ്ഞയാഴ്ചയാണ് ഒളിമ്പിക് കമ്മിറ്റി അധികൃതര്‍ ജമൈക്കയില്‍ നിന്നും ഈ മെഡല്‍ തിരിച്ചെടുത്തത്. “മെഡല്‍ നഷ്ടപ്പെട്ടതില്‍ ഞാന്‍ അസന്തുഷ്ടനാണ്, എന്നാൽ, നിയമം നിയമമാണ്’’ബോള്‍ട്ട് പറയുന്നു. എന്നാല്‍…
Read MoreCategory: Sports
ഉത്തേജകം; ആന്ദ്രെ റസലിന് ഒരു വർഷം ക്രിക്കറ്റ് വിലക്ക്
മോൺട്രിയൽ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആന്ദ്രെ റസലിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറെ ലോക ഉത്തേജക വിരുദ്ധ ഏജൻസി വിലക്കിയത്. 2015 ൽ മൂന്നു വ്യത്യസ്ത സമയത്ത് ശേഖരിച്ച സാന്പിളുകളിലും നടത്തിയ പരിശോധനയിൽ റസൽ ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞു. ചൊവ്വാഴ്ച മുതൽ വിലക്ക് നിലവിൽവരും. 2016 ട്വന്റി 20 ലോകകപ്പ് നേടിയ വെസ്റ്റ് ഇൻഡീസ് ടീമിൽ റസൽ അംഗമായിരുന്നു.
Read Moreകരിയർ മാറ്റിമറിച്ചത് ഹോട്ടൽ വെയ്റ്ററുടെ ഉപദേശം: സച്ചിൻ
മുംബൈ: ചെന്നൈയിലെ ഒരു ഹോട്ടലിലെ വെയ്റ്ററുടെ ഉപദേശമാണ് തന്‍റെ കരിയറിൽ വഴിത്തിരിവായതെന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. മുംബൈയിൽ സച്ചിന്‍റെ ഉടമസ്ഥതയിൽ കായിക ഉപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും ശേഖരം പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സച്ചിൻ ബൈ സ്പാർട്ടൻ എന്ന പേരിലാണ് ശേഖരം പുറത്തിറക്കിയിരിക്കുന്നത്. നിങ്ങൾക്ക് ഒരു തുറന്ന മനസാണുള്ളതെങ്കിൽ ഒരുപാടു കാര്യങ്ങളിൽ നിങ്ങൾക്ക് ഉയർച്ചയുണ്ടാക്കാൻ കഴിയും. ഞാൻ ചെന്നൈയിൽ ഒരു ഹോട്ടലിൽ ഇരിക്കെ ഒരു വെയ്റ്റർ അടുത്തെത്തിയശേഷം നിങ്ങൾക്ക് എതിർപ്പില്ലെങ്കിൽ ഒരു കാര്യം പറയട്ടെ എന്നു ചോദിച്ചു. ഞാൻ അതിന് സമ്മതിച്ചു. എന്‍റെ എൽബോ ഗാർഡാണ് എന്‍റെ ബാറ്റിംഗിനു തടസമെന്ന് അയാൾ എന്നോടു പറഞ്ഞു. കുറച്ചുകാലത്തിനുശേഷം പന്ത് എൽബോ ഗാർഡിൽ ഇടിച്ചപ്പോൾ എനിക്കു വേദനിച്ചു. എൽബോഗാർഡ് ബാറ്റിംഗിനൊരു തടസമാണെന്ന് അന്നെനിക്കു ബോധ്യമായി. അദ്ദേഹത്തിന്‍റെ നിഗമനം പൂർണമായി ശരിയായിരുന്നു സച്ചിൻ പറഞ്ഞു. ഈ രാജ്യത്ത് പാൻവാലയ്ക്കു മുതൽ സിഇഒയ്ക്കുവരെ…
Read Moreഒളിന്പിക് ടാസ്ക് ഫോഴ്സിൽ ബിന്ദ്രയും ഗോപിചന്ദും ഇടംപിടിച്ചു
ന്യൂഡൽഹി: 2020, 2024, 2028 ഒളിന്പിക്സുകൾക്കുള്ള തയാറെടുപ്പിനായി സർക്കാർ പ്രഖ്യാപിച്ച ടാസ്ക് ഫോഴ്സ് കമ്മിറ്റിയിൽ അഭിനവ് ബിന്ദ്രയും പുല്ലേല ഗോപിചന്ദും ഇടംപിടിച്ചു. എട്ടംഗ കമ്മിറ്റിയെയാണ് സർക്കാർ പ്രഖ്യാപിച്ചത്. വരുന്ന മൂന്ന് ഒളിന്പിക്സുകൾ മുന്നിൽകണ്ട് വേണ്ട തയാറെടുപ്പുകളെ സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം. റിപ്പോർട്ട് സമർപ്പിക്കപ്പെടുന്ന മൂന്നു മാസമായിരിക്കും സമിതിയുടെ കാലാവധിയെന്നും കായിക മന്ത്രി വിജയ് ഗോയൽ അറിയിച്ചു. ഒളിന്പിക് ജേതാവായ ബിന്ദ്രയ്ക്കും ദേശീയ ബാഡ്മിന്‍റൻ പരിശീലകനായ ഗോപീചന്ദിനും പുറമേ ഓം പഥക്, എസ്.ബൽദേവ് സിംഗ്, ജി.എൽ.ഖന്ന, രാജേഷ് കൽറ, സന്ദീപ് പ്രധാൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഇതിൽ സന്ദീപ് പ്രധാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ സ്പോർട്സ് അതോറിറ്റി ഡയറക്ടർ ജനറലാണ്. റിയോ ഒളിന്പിക്സിൽ രണ്ടു മെഡലുകൾ മാത്രം നേടി ഇന്ത്യന്‍ ടീം തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒളിമ്പിക് ടാസ്‌ക് ഫോഴ്‌സ്…
Read Moreഎടിപി റാങ്കിംഗ്: ഫെഡറർ ആദ്യ പത്തിൽ
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേടിയ സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർക്ക് എടിപി റാങ്കിംഗിൽ മുന്നേറ്റം. എടിപി പുറത്തിറക്കിയ പുതിയ പട്ടികയിൽ പത്താം സ്ഥാനത്താണ് ഫെഡറർ. ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ തോറ്റെങ്കിലും സ്പാനീഷ് താരം റാഫേൽ നദാലും സ്ഥാനം മെച്ചപ്പെടുത്തി. മൂന്നു സ്ഥാനം മെച്ചപ്പെടുത്തിയ നദാൽ ആറാം റാങ്കിലേക്ക് ഉയർന്നു. പുതിയ റാങ്കിംഗിലും ബ്രിട്ടന്‍റെ ആൻഡി മുറെ തന്നെയാണ് ഒന്നാമത്. സെർബിയൻ താരം നൊവാക് ജോക്കാവിച്ച് രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിയിൽ പരാജയപ്പെട്ട സ്റ്റാനിസ്ലാസ് വാവ്റിങ്ക മൂന്നാം സ്ഥാനത്തുമാണ്. സെമിയിൽ ഫെഡറിനോടാണ് വാവ്റിങ്ക പരാജയപ്പെട്ടത്. സ്പാനിഷ് താരം റാഫേൽ നദാലിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തകർത്താണ് ഫെഡറർ തന്‍റെ കരിയറിലെ 18ാം ഗ്രാൻസ്ലാം നേടിയത്.
Read Moreവിനോദ് റായിയെ ബിസിസിഐ അധ്യക്ഷനായി നിയമിച്ചു
ന്യൂഡൽഹി: മുൻ കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (സിഎജി) വിനോദ് റായിയെ ബിസിസിഐ ഇടക്കാല അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ചു. രാമചന്ദ്ര ഗുഹ, വിക്രം ലിമായെ, ഡയാന എഡുൽജി എന്നിവരാണ് ബിസിസിഐ ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ. ഡയാന എഡുൽജി മുൻ ഇന്ത്യൻ വനിത താരമാണ്. പ്രമുഖ ചരിത്രകാരനും പരിസ്ഥിതി പ്രവർത്തകനുമായ രാമചന്ദ്ര ഗുഹ ക്രിക്കറ്റ് കോളമിസ്റ്റായും ശ്രദ്ധനേടിയ വ്യക്തിയാണ്. നേരത്തെ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയിലെ അംഗങ്ങളായ ഗോപാൽ സുബ്രഹ്മണ്യം, അനിൽ ദിവാൻ എന്നിവർ ഒൻപത് പേരുടെ പട്ടികകൾ കോടതിക്ക് നൽകിയിരുന്നു. ബിസിസിഐയോടും കേന്ദ്ര സർക്കാരിനോടും പേരുകൾ നിർദ്ദേശിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ബിസിസിഐയും കേന്ദ്രവും നിർദ്ദേശിച്ച പേരുകളെല്ലാം കോടതി തള്ളിക്കളഞ്ഞു. അമിതാഭ് ചൗധരിയും വിക്രം ലിമായെയും ഐസിസി യോഗങ്ങളിൽ ബിസിസിഐയുടെ പ്രതിനിധികളായും കോടതി നിയമിച്ചു. ആർ.എം.ലോധ സമിതിയുടെ ശിപാർശകൾ പൂർണമായും നടപ്പാക്കാൻ കോടതി ഭരണസമിതിക്ക്…
Read Moreഅമേരിക്കന്‍ കൊളംബിയന്‍ മതിലില്‍തട്ടി സാനിയന്‍ കിരീടമോഹം പൊലിഞ്ഞു
മെല്‍ബണ്‍: ഏഴാം ഗ്രാന്‍സ്‌ലാം കിരീടമെന്ന സാനിയയുടെ മോഹങ്ങള്‍ അമേരിക്കന്‍ കൊളംബിയന്‍ സഖ്യത്തില്‍ തട്ടിപ്പൊലിഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക് സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ ഇവാന്‍ ഡോഡിഗ് സഖ്യം പരാജയപ്പെട്ടു. അമേരിക്കയുടെ അബിഗാലില്‍ സ്പിയേഴ്‌സ് കൊളംബിയയുടെ യുവാന്‍ സെബാസ്റ്റ്യന്‍ കാബില്‍ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍!:6 2,6 4. രണ്ടാം സീഡായ ഇന്തോ ക്രൊയേഷ്യന്‍ സഖ്യം സീഡ് ചെയ്യപ്പെടാതെ സഖ്യത്തിനെതിരായാണ് പരാജയം രുചിച്ചത്.
Read Moreമൂപ്പത്തിപ്പോരിൽ അനിയത്തിക്കു ജയം
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം യുഎസിന്‍റെ സെറീന വില്യംസിന്. കരിയറിലെ 23ാം ഗ്ലാൻസ്ലാം നേടി ചരിത്ര നേട്ടമാണ് സെറീന മെൽബണിലെ റോഡ് ലേവർ അരീനയിൽ കുറിച്ചത്. ആധുനീക ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേടുന്ന താരമാണ് സെറീന. സഹോദരിമാരുടെ പോരാട്ടത്തിൽ വീനസ് വില്യംസിനെ 64, 64 നാണ് സെറീന പരാജയപ്പെടുത്തിയത്.
Read Moreകുറഞ്ഞ ഓവർ നിരക്ക്; അസർ അലിക്കു സസ്പെൻഷൻ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ഏകദിന ടീം നായകൻ അസർ അലിക്ക് സസ്പെൻഷൻ. കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ ഒരു മത്സരത്തിൽനിന്നാണ് ഐസിസി അസറിനെ വിലക്കിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരേ നടന്ന അഞ്ചാം ഏകദിനത്തിലാണ് പാക്കിസ്ഥാൻ കുറഞ്ഞ ഓവർ നിരക്കിൽ പന്തെറിഞ്ഞത്. പരന്പരയിൽ പാക്കിസ്ഥാൻ 41നു പരാജയപ്പെട്ടിരുന്നു. ഇതോടെ ഏപ്രിലിൽ വെസ്റ്റ്ഇൻഡീസിനെതിരേ നടക്കുന്ന പരന്പരയിലെ ആദ്യ മത്സരം അസർ അലിക്കു നഷ്ടപ്പെടും. വിലക്ക് കൂടാതെ പാക് നായകന് മാച്ച് ഫീയുടെ 40 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. സഹകളിക്കാർ 20 ശതമാനം പിഴ ഒടുക്കിയാൽ മതി. കഴിഞ്ഞ 12 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസർ അലിയുടെ പാക് ടീം കുറഞ്ഞ ഓവർ നിരക്കിനു പിടിക്കപ്പെടുന്നത്. ഓസീസിനെതിരായ പരന്പരയിൽ തിളങ്ങാൻ കഴിയാതെ പോയ അസർ അലിയെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നായകസ്ഥാനത്തുനിന്നു നീക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Read Moreകുട്ടിക്രിക്കറ്റില്‍ ഷോക് ട്രീറ്റ്മെന്റ്
കാണ്‍പൂര്‍: ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ വെന്നിക്കൊടി പാറിച്ച് എത്തിയ ഇന്ത്യയെ ഇംഗ്ലണ്ട് ട്വന്റി 20യില്‍ തളച്ചു. ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റിനാണ് വിജയം നേടിയത്. ടോസ് ഉള്‍പ്പെടെ ഇന്ത്യക്കു തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു വ്യാഴാഴ്ച. മൂന്നു മത്സര ട്വന്റി 20 പരമ്പരയിലെ ഒന്നാം മത്സരം വിജയിച്ചതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 11 പന്തുകള്‍ ശേഷിക്കെ ഇംഗ്ലണ്ട് വിജയത്തിലേക്കെത്തി. ഈ പരാജയം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കു നാണക്കേടിന്റെ റിക്കാർഡ് കൂടി സമ്മാനിച്ചു. നായകനായിറങ്ങിയ ടെസ്റ്റ്, ഏകദിന, ട്വന്റി 20ഫോർമാറ്റുകളിൽ ആദ്യ മത്സരങ്ങളിൽ പരാജയമറിഞ്ഞ ക്യാപ്റ്റനെന്ന അപൂര്‍വ റിക്കാര്ഡിനാണ് കോഹ്ലി അര്‍ഹനായത്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഋഷഭ് പന്തിനെ ഓപ്പണിംഗ് സ്ഥാനത്തു പരീക്ഷിക്കാതെ നായകന്…
Read More