തോല്‍ക്കാന്‍ മനസില്ല… വീല്‍ചെയറിലാണ് റീജയുടെ അങ്കം

മുക്കം (കോഴിക്കോട്): മുക്കം നഗരസഭാ തെരഞ്ഞെടുപ്പില്‍ 107 സ്ഥാനാര്‍ഥികള്‍ വിവിധ ഡിവിഷനുകളില്‍ മത്സരത്തിനിറങ്ങുമ്പോള്‍ വ്യത്യസ്തയായൊരു ആളും അതിലുണ്ട്… റീജ തെക്കേപൊയില്‍. വിധി ശരീരത്തെ തളര്‍ത്തിയെങ്കിലും മനക്കരുത്തുകൊണ്ട് വീല്‍ചെയറിലേറി പ്രതിസന്ധികളോടു പടവെട്ടുന്ന ധീര വനിത. കയ്യേരിക്കല്‍ ഡിവിഷനിലെ (27) എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് റീജ. പത്താം വയസില്‍ പോളിയോ രോഗം തളര്‍ത്തിയതാണ് റീജയുടെ ചലനശേഷിയും സ്വപ്നങ്ങളും. പക്ഷേ വിധിക്കു മുന്നില്‍ തളരാന്‍ തയാറായില്ല. കന്നിയങ്കത്തിനിറങ്ങിയ റീജ വോട്ടു തേടിയെത്തുന്നത് ഇലക്‌ട്രിക് വീല്‍ചെയറിലാണ്. ശരീരമാകെ തളര്‍ന്നതോടെ അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി ഏറെ നാളത്തെ ചികിത്സ. കൈകളുടെ ചലനശേഷി തിരിച്ചുകിട്ടിയെങ്കിലും കാലുകള്‍ക്ക് ഇപ്പോഴും പിണക്കമാണ്. ഇതിനിടെ അച്ഛനെ നഷ്ടമായി. പക്ഷാഘാതം വന്നതോടെ അമ്മയ്ക്കു ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥ. മണാശേരിയില്‍ തയ്യല്‍ക്കട നടത്തിയാണ് റീജ കുടുംബം പുലര്‍ത്തുന്നത്. കൈകൊണ്ടു നിയന്ത്രിക്കാന്‍ സാധിക്കുന്ന…

Read More

90,000 രൂപയ്ക്ക് ഇടനിലക്കാരൻ വാങ്ങുകയും 1,80,000 രൂപയ്ക്കു വീണ്ടും വിൽക്കുകയും ചെയ്തു: അമ്മാവൻ തട്ടിക്കൊണ്ടുപോയി വിറ്റ അഞ്ചു വയസുകാരിയെ രക്ഷപ്പെടുത്തി

അമ്മാവൻ തട്ടിക്കൊണ്ടുപോയി 90,000 രൂപയ്ക്കു വിറ്റ അഞ്ചുവയസുകാരിയെ മുംബൈ പോലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കുട്ടിയെ അമ്മയ്ക്കു കൈമാറി. സാന്താക്രൂസ് വക്കോളയിൽനിന്ന് അർധരാത്രിയോടെ അമ്മാവനും അമ്മായിയും ചേർന്നു ബാലികയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇരുവരും ‌90,000 രൂപയ്ക്ക് കുട്ടിയെ വിറ്റു. കുട്ടിയ വാങ്ങിയ ആൾ പിന്നീട്, 1,80,000 രൂപയ്ക്ക് ബാലികയെ വീണ്ടും വിറ്റു. പരാതിയുടെ അടിസ്ഥാനത്തിൽ വക്കോള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കുകയും പൻവേലിലേക്കു കടത്തിയ കുട്ടിയെ ചൊവ്വാഴ്ച മുംബൈയിലേക്ക് തിരികെ കൊണ്ടുവരികയുമായിരുന്നു. പിന്നീട്, കുട്ടിയെ അമ്മയ്ക്കു കൈമാറി.

Read More

സ്ഥാനാര്‍ഥികള്‍ക്ക് കളറാകാം ട്രെന്‍ഡി ഐറ്റംസ് റെഡി

കൊച്ചി: തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായി പോസ്റ്റര്‍ ഒട്ടിച്ച് ഇനി സമയം കളയേണ്ട. സ്ഥാനാര്‍ഥികളുടെ ചിഹ്നവും പേരുമൊക്കെ തൂക്കിയിടാവുന്ന പോസ്റ്ററും ബാഡ്ജുമടക്കം ട്രെന്‍ഡി ഐറ്റങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. തൊപ്പി, ബാഡ്ജ്, ഡിസ്‌പോസബിള്‍ മാസ്‌ക്, നമ്മുടെ ചിഹ്നം എന്നെഴുതിയ പോസ്റ്റര്‍, കൊടി, ബലൂണ്‍, ഷാള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രചാരണ സാമഗ്രികളാണ് സ്ഥാനാര്‍ഥികളെയും രാഷ്ട്രീയപാര്‍ട്ടികളെയും കാത്തിരിക്കുന്നത്. കൊടികള്‍ക്ക് പത്തു രൂപ മുതല്‍ 45 രൂപ വരെയും തോരണം മീറ്ററിന് മൂന്നു രൂപ മുതലും തൊപ്പി ഒന്നിന് 12 രൂപയും ഷാളിന് 35 രൂപയുമാണ് വില. നമ്മുടെ ചിഹ്നം എന്നെഴുതിയ റൗണ്ട് ബാഡ്ജിന് 35 രൂപ, പേപ്പര്‍ പ്രിന്‍റിലുള്ള നമ്മുടെ ചിഹ്നത്തിന് 1000 എണ്ണത്തിന് 650 രൂപ, ചിഹ്നങ്ങള്‍ പ്രിന്‍റ് ചെയ്തിട്ടുള്ള ബലൂണ്‍ ഒന്നിന് നാലു രൂപ, സ്റ്റിക്കോടു കൂടിയ ബലൂണിന് പത്തു രൂപ എന്നിങ്ങനെ പോകുന്ന വില നിലവാരം.

Read More

വീൽചെയറിലിരുന്നു വീറോടെ ഷെഫിയുടെ അനൗൺസ്മെന്‍റ്

തൃശൂർ: ഈ വരുന്ന ഡിസംബർ മാസത്തിനുശേഷം അങ്ങകലെ ചക്രവാളത്തിൽനിന്ന് സൂര്യകിരണങ്ങൾ ഉദിച്ചുയരുമ്പോൾ…. യുഡിഎഫിനുവേണ്ടി വീൽചെയറിലിരുന്ന് ഭിന്നശേഷിക്കാരനായ ഷെഫി കൊട്ടാരത്തിൽ അനൗണ്‍സ്മെന്‍റ് തുടങ്ങിക്കഴിഞ്ഞു. രണ്ടരവയസിൽ ബാധിച്ച പനി ശരീരം തളർത്തിയിട്ടും തളരാതെ വീൽചെയറിൽ പ്രചാരണരംഗത്തു സജീവമാണ് ഷെഫി. സ്വന്തം വാർഡായ ചേർപ്പിലെ പതിനേഴാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയും ബാല്യകാലസുഹൃത്തുമായ പി.എസ്. ഫൈസലിന്‍റെ തെരഞ്ഞെടുപ്പുപരിപാടികളുടെ മുഖ്യനേതൃത്വം വഹിക്കുന്നത് ഷെഫിയാണ്. കഴിഞ്ഞദിവസം കുരിയച്ചിറയിലെ യുഡിഎഫ് സ്ഥാനാർഥി സജീവൻ കുരിയച്ചിറയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. അടുത്ത ആഴ്ച മുതൽ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി സി.കെ. വിനോദിനുവേണ്ടിയുള്ള പ്രചാരണപരിപാടികൾ ആരംഭിക്കും. കഴിഞ്ഞ 23 വർഷമായി യുഡിഎഫ് സ്ഥാനാർഥികൾക്കുവേണ്ടി അനൗണ്‍സ്മെന്‍റ് നടത്തുന്നയാളാണ് ഷെഫി. പോരാട്ടവീര്യമുള്ള വാക്കുകൾകൊണ്ട് സ്ഥാനാർഥികളെ ജനങ്ങളുടെ മനസിൽ എത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് താൻ ഏറ്റിരിക്കുന്നതെന്നു ഷെഫി പറഞ്ഞു. പതിനഞ്ചുവയസുമുതൽ ആരംഭിച്ച അനൗണ്‍സ്മെന്‍റ് ജോലി നാല്പതാംവയസിലും ആർജവത്തോടെ തുടരുകയാണ്. ഇക്കാലയളവിൽ ത്രിതലപഞ്ചായത്ത്, നിയമസഭ, ലോക്സഭ…

Read More

ഒരു വേൾഡ് ടൂർ പോയാലോ !! ലോകത്തിലെ മികച്ച പത്തു രാജ്യങ്ങളിലേക്ക് ഒരു യാത്രപോകാം

നമ്പര്‍ വണ്‍ ജപ്പാന്‍ ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ജപ്പാനാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ജപ്പാന്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. പ്രകൃതി സൗന്ദര്യം, സംസ്‌കാരം, ഭക്ഷണ വൈവിധ്യങ്ങള്‍, ആതിഥ്യമര്യാദ എന്നിവയാണ് ജപ്പാന്‍ ജനപ്രീതി നേടുന്നതിന് കാരണമെന്ന് സഞ്ചാരികള്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടിലേക്ക് കുതിച്ച് ഗ്രീസ്2024ല്‍ പത്താം സ്ഥാനത്തായിരുന്ന ഗ്രീസ് വന്‍ കുതിച്ചുചാട്ടത്തിലൂടെ ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഗ്രീസിന്‍റെ നിരവധി ദ്വീപുകളും റിസോര്‍ട്ടുകളും യൂറോപ്പിലെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടിയതും ഈ റാങ്കിംഗിന് കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്. പാരമ്പര്യത്തിൽ സമ്പന്നം പോര്‍ച്ചുഗല്‍ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ രാജ്യമായി പോര്‍ച്ചുഗലാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അല്‍ഗാര്‍വിലെ മനോഹരമായ ബീച്ചുകളും വടക്കന്‍ പ്രദേശത്തെ പര്‍വതനിരകളും മുതല്‍ മദീര, അസോറസ് എന്നീ മനോഹരമായ ദ്വീപസമൂഹങ്ങള്‍ വരെ, വൈവിധ്യമാര്‍ന്ന പ്രകൃതി സൗന്ദര്യം പ്രദാനം ചെയ്യുന്ന ഒരു രാജ്യമാണ് പോര്‍ച്ചുഗല്‍. പുരാതനമായ കൊട്ടാരങ്ങള്‍, പരമ്പരാഗത…

Read More

ഇനി ആവേശക്കാലം… ബ്രസീലിയ കപ്പ‌ടിച്ചാൽ യുഡിഎഫ് കോളടിക്കും

ബ്രസീല്‍ എന്നു കേട്ടാല്‍ മറ്റു രാജ്യങ്ങളുടെ ഫുട്‌ബോള്‍ ആരാധകര്‍ക്കു ഹാലിളകും. പക്ഷേ, ആ വികാരമാണോ തദ്ദേശ തെരഞ്ഞെടുപ്പില്‍? പാരമ്പര്യവൈരികളായ ടീമുകള്‍ അണിനിരക്കുന്ന, ലോകം മുഴുവന്‍ ഒരു കാല്‍പ്പന്തിലേക്കു ചുരുങ്ങുന്ന ആ പോരാട്ടത്തിന് ഇനിയും ഏതാനും മാസങ്ങള്‍ ബാക്കിയുണ്ട്. അതിനു മുന്നേയാണ് സ്വന്തം നാട്ടിലെ പോരാട്ടമെന്നതു ബ്രസീലിയയ്ക്കു നല്‍കുന്ന ആശ്വാസം ചില്ലറയല്ല. ബ്രസീലിയ എന്നു പറഞ്ഞാല്‍ കോഴിക്കോട് കോര്‍പറേഷനിലെ പുത്തൂര്‍ ഡിവിഷനിലെ യുഡിഎഫ് വനിതാ സ്ഥാനാര്‍ഥി. ഈ ഡിവിഷന്‍ എല്‍ഡിഎഫില്‍നിന്നു പിടിച്ചെടുക്കാന്‍ എല്ലാ ഫുട്ബോള്‍ ആരാധകരുടെയും പിന്തുണ തേടിയാണു ബ്രസീലിയ കളിക്കളത്തിലിറങ്ങിയിരിക്കുന്നത്. 2010 മുഖദാര്‍ ഡിവിഷനില്‍ ബ്രസീലിയ അട്ടിമറിജയം നേടിയതിനു പിന്നില്‍ ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, അര്‍ജന്‍റിന തുടങ്ങി എല്ലാ ഫുട്ബോള്‍ പ്രേമികളുടെയും കരങ്ങളുണ്ടായിരുന്നുവെന്നാണു നാട്ടിലാകെയുള്ള സംസാരം. 35 വര്‍ഷമായി എല്‍ഡിഎഫ് കൈയടക്കിവച്ചിരിക്കുന്ന പുത്തുര്‍ ഡിവിഷന്‍ പിടിച്ചെടുക്കാന്‍ ബ്രസീലിയ എന്ന വ്യത്യസ്തമായ പേരിന്‍റെ പിന്‍ബലം ഇത്തവണയും സഹായിക്കുമെന്നാണ്…

Read More

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… ഇറ്റലിയിലേക്കുള്ള വിസ ശരിയാക്കി നൽകാം 5.80 ലക്ഷം മാത്രം; തട്ടിപ്പുവീരൻ റിമാൻഡിൽ

പലതരം തട്ടിപ്പുകൾ നാട്ടിൽ നടക്കുന്നുണ്ട്. ‍എത്രയൊക്കെ ആയാലും ആളുകൽ പിന്നെയും പഠിക്കുന്നില്ലന്നുള്ളതിന്‍റെ ഉദാഹരണമാണ് ഇപ്പോൾ വൈറലാകുന്ന വാർത്ത. ഇറ്റലിയിലേക്കുള്ള വീസ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് എറിയാട് പേബസാർ സ്വദേശിയിൽ നിന്ന് 5,80,000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വലപ്പാട് സ്വദേശി അറക്കവീട്ടിൽ ഷെഫീർ (29) ആണു തൃശൂർ റൂറൽ പോലീസിന്‍റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2023-ലാണ് പ്രതികൾ ഇറ്റലിയിലേക്കു വീസ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞ് 5,80,000 രൂപ അക്കൗണ്ട് വഴി വാങ്ങിയത്. വീസ ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാത്തതിനെത്തുടർന്നാണു പരാതി നൽകിയത്. കൊടുങ്ങല്ലൂർ എസ്എച്ച്ഒ ബി.കെ. അരുണ്‍, എസ്ഐ മനു പി. ചെറിയാൻ, ജിഎസ്‌സിപിഒ അരുണ്‍ സൈമണ്‍, സിപിഒമാരായ നിവേദ്, ജിനേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Read More

കാൻസർ രോഗികൾക്ക് കാരുണ്യത്തിന്‍റെ കരസ്പർശം; മദർ തെരേസാ ഹൈസ്കൂൾ വിദ്യാർഥിനികൾ വിഗ്ഗ് നിർമാണത്തിനായി മുടി മുറിച്ചു നൽകി

മുഹമ്മ: കാൻസർ രോഗികൾക്ക് കാരുണ്യത്തിന്‍റെ കരസ്പർശമായി മുഹമ്മ മദർ തെരേസാ ഹൈസ്കൂൾ. റേഡിയേഷന് വിധേയരായി മുടി നഷ്ടപ്പെടുന്നവർക്കുവേണ്ടിയാണ് സ്കൂളിലെ വിദ്യാർഥിനികൾ മുടിമുറിച്ച് നൽകിയത്. കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ തയാറാക്കി നൽകുന്ന ചങ്ങനാശേരി സർഗ ക്ഷേത്ര കൾച്ചറൽ ചാരിറ്റബിൾ സെന്‍റർ ഭാരവാഹികൾ കുട്ടികളിൽനിന്ന് മുടി ഏറ്റുവാങ്ങി. ആർ. ശ്രീകല, അനന്ത ലക്ഷ്മി, ആർ. റിധി, അമൃതാ ഉദയൻ, ദേവികാ കൃഷ്ണ, ഫർഹാ ഫാത്തിമ, ഗൗരി നന്ദന, അലീനാ സേവിച്ചൻ എന്നീ വിദ്യാർഥികളാണ് മുടിമുറിച്ച് നൽകിയത്. 20,000 രൂപ വിലവരുന്ന വിഗ്ഗ് സൗജന്യമായാണ് നൽക്കുന്നത്. 5000 ത്തോളം വിഗ്ഗുകൾ ഇതിനകം നൽകിയിട്ടുണ്ട്. ഫാ. സനീഷ് മാവേലിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് മിനിമോൾ, സർഗ്ഗക്ഷേത്ര ഭാരവാഹികളായ ബീനാ ജോസ്, മോളമ്മ ജോൺ, റീനാ രാജു, വിൻസി ജോർജ്, ആനിയമ്മ തോമസ്, കോ- ഓർഡിനേറ്റർ ബീന എന്നിവർ പ്രസംഗിച്ചു.

Read More

“വിദ്യാലയമെത്തട്ടെ, വീടിനടുത്ത്’ ;കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നു കേരളത്തോടു സുപ്രീംകോടതി

ന്യൂഡൽഹിഒരു കിലോമീറ്റർ ചുറ്റളവിൽ ലോവർ പ്രൈമറി (എൽപി) സ്കൂളുകളും മൂന്നു കിലോമീറ്റർ ചുറ്റളവിൽ അപ്പർ പ്രൈമറി (യുപി) സ്കൂളുകളും ഇല്ലാത്ത എല്ലാ പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി കേരള സർക്കാരിനോടു നിർദേശിച്ചു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഭൂമിശാസ്ത്രപരവും സാന്പത്തികവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി, കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്‍റെയും ജസ്റ്റീസ് ജോയ്മല്യ ബാഗ്ച്ചിയുടെയും ബെഞ്ചിന്‍റെ സുപ്രധാന ഉത്തരവ്. മൂന്നു കിലോമീറ്റർ ചുറ്റളവിൽ വിദ്യാഭ്യാസ സംവിധാനങ്ങളില്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂളുകൾ സ്ഥാപിക്കണമെന്നാണു കോടതി നിർദേശം. നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മൂന്നു മാസത്തിനുള്ളിൽ നയം തയാറാക്കാനും പരമോന്നത കോടതി കേരളത്തോട് ആവശ്യപ്പെട്ടു. മലപ്പുറം മഞ്ചേരിയിലെ എളാന്പ്രയിൽ എൽപി സ്കൂൾ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണു സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എളാന്പ്രയിലുള്ള വിദ്യാർഥികൾ മൂന്നും നാലും കിലോമീറ്റർ അപ്പുറമുള്ള സ്കൂളുകളെയാണ് വിദ്യാഭ്യാസത്തിനായി ആശ്രയിച്ചുകൊണ്ടിരുന്നത്.…

Read More

ഇനി എട്ടിന്‍റെ കളികൾ… വിലയുടെ കാര്യത്തിൽ മുട്ടയും പിന്നോട്ടില്ല; ചില്ലറ വിൽപ്പന വില ഞെട്ടിക്കുന്നത്

പരവൂർ: കേരളത്തിൽ കോഴി മുട്ട വില സർവകാല റിക്കാർഡിലേക്ക്. ഒരു മുട്ടയ്ക്ക് ചില്ലറ വിൽപ്പന വില 7.50 രൂപയായി ഉയർന്നു. ഏഴ് രൂപ വരെയായിരുന്നു കഴിഞ്ഞയാഴ്ച വരെയുള്ള പരമാവധി വില. ഇങ്ങനെ പോയാൽ സമീപ ദിവസങ്ങളിൽ തന്നെ വില എട്ടിലേക്ക് കുതിക്കും എന്നാണ് വ്യാപാരികൾ പറയുന്നത്. ശബരിമല സീസൺ കൂടിയായതിനാൽ കർണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മുട്ട ഉപയോഗം കാര്യമായി കുറയുമ്പോഴാണ് വില കുത്തനെ ഉയരുന്നത്. തമിഴ്നാട്ടിൽ നിന്ന് കയറ്റുമതി കൂടിയതാണ് തിരിച്ചടിയായത്. നാമക്കലിൽനിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേർത്ത് മൊത്തവ്യാപാരികൾക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവർ ചെറുകിട വ്യാപാരികൾക്ക് 6.70 രൂപയ്ക്ക് വിൽക്കും. ഇത് സാധാരണ കടകളിലെത്തുമ്പോൾ 7.50 രൂപയാവും. വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് പറയുന്നത്. ശബരിമല സീസൺ തുടങ്ങുമ്പോൾ സാധാരണ വില കുറയുകയാണ് പതിവെങ്കിലും ഇത്തവണ ദിവസവും വിലകൂടുന്ന സ്ഥിതിയാണുള്ളത്. ഡിസംബർ…

Read More