നന്മയുള്ള മനുഷ്യരുടെ ലോകം… യാത്രയ്ക്കിടെ നഷ്ടമായ സ്വർണമാല ക്ഷമാപണക്കത്തിനൊപ്പം വീട്ടിലെത്തി

പൊയിനാച്ചി(കാസർഗോഡ്): ഒന്പതുദിവസം മുമ്പ് ബസ് യാത്രയ്ക്കിടെ നഷ്ടമായ സ്വർണമാല ക്ഷമാപണക്കത്തിനൊപ്പം ഉടമയുടെ വീട്ടുവരാന്തയിൽ തിരിച്ചെത്തി. പൊയിനാച്ചി പറമ്പിലെ റിട്ട. റവന്യു ഉദ്യോഗസ്ഥന്‍ ദാമോദരന്‍റെ ഭാര്യ ഗീതയുടെ മാലയാണ് ധനലാഭത്തെ മറികടന്ന മനുഷ്യനന്മയുടെ സന്ദേശവുമായി ഉടമയുടെ പക്കൽ തിരിച്ചെത്തിയത്. കഴിഞ്ഞ നാലിന് കാസർഗോഡ്-ബന്തടുക്ക റൂട്ടിലോടുന്ന അക്ഷയ ബസിൽ പൊയിനാച്ചിയിൽനിന്നു പറമ്പിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഗീതയുടെ നാല് പവന്‍റെ താലിമാല നഷ്ടമായത്. ദാമോദരനും ഗീതയ്ക്കും സ്വർണത്തിന്‍റെ മൂല്യത്തേക്കാളേറെ നഷ്ടബോധം തോന്നിയത് താലിമാല നഷ്ടമായതിലായിരുന്നു. ഇക്കാര്യം പറഞ്ഞുകൊണ്ടും ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെകില്‍ ദയവുചെയ്ത് തിരികെ ഏല്‍പ്പിക്കണമെന്നഭ്യർഥിച്ചുകൊണ്ടും മാലയുടെ ഫോട്ടോ സഹിതം ദാമോദരന്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. സമീപപ്രദേശങ്ങളിലെ ഗ്രൂപ്പുകളിലെല്ലാം ഇതു വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു മാലയും കത്തും ഇന്നലെ രാവിലെ ദാമോദരന്‍റെ വീട്ടുവരാന്തയില്‍ പ്രത്യക്ഷപ്പെട്ടത്. രാവിലെ പത്തരയോടെയാണു വരാന്തയിലെ ചാരുപടി ഇരിപ്പിടത്തിൽ മാലയും കത്തും കണ്ടെത്തിയത്. “ഈ മാല എന്‍റെ കൈയില്‍…

Read More

സമ്മാനപ്പെരുമഴയുമായി നെഹ്റു ട്രോഫി വള്ളംകളി; ഭാഗ്യചിഹ്നത്തിന് പേരു നിര്‍ദേശിക്കാം, റീല്‍സ് മത്സരത്തിൽ പങ്കെടുക്കാം…

ആലപ്പുഴ: 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണത്തിന് സഹായകരമായതും വള്ളംകളിയും പുന്നമടക്കായലുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ളതുമായ റീലുകളാണ് തയാറാക്കേണ്ടത്. 60 സെക്കന്‍ഡോ അതില്‍ താഴെയോ ആയിരിക്കണം റീലുകളുടെ ദൈര്‍ഘ്യം. സൃഷ്ടികള്‍ മൗലികമായിരിക്കണം. തയാറാക്കിയ റീല്‍, തയാറാക്കിയ വ്യക്തിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ 9074594578 എന്ന വാട്സാപ്പ് നമ്പറിലേക്കാണ് അയയ്ക്കേണ്ടത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമന്‍റോയും സമ്മാനമായി ലഭിക്കും. സമ്മാനാര്‍ഹമായ റീലുകള്‍ നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ വെബ്സൈറ്റിലും സാമൂഹിക മാധ്യമ പേജുകളിലും പ്രസിദ്ധീകരിക്കും. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 18ന് വൈകുന്നേരം അഞ്ച്. ഫോണ്‍: 0477-2251349. ഭാഗ്യചിഹ്നത്തിന് പേരു നിര്‍ദേശിക്കാംആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തിന്‍റെ ഭാഗ്യചിഹ്നത്തിന് പേരുകള്‍ ക്ഷണിച്ചു. ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന കാക്കത്തമ്പുരാട്ടിക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ്…

Read More

പള്ളിപ്പുറം പെരുമ;  മാട്ടേൽത്തുരുത്തിലെ വിശുദ്ധ കുരിശും പള്ളിപ്പുറം പള്ളിയും

പള്ളിപ്പുറം: എഡി 52ൽ മാർ തോമാശ്ലീഹായാൽ കോക്കമംഗലത്തു സ്ഥാപിച്ച വിശുദ്ധ കുരിശ് പിന്നീട് മാട്ടേൽത്തുരുത്തിൽനിന്ന് കണ്ടെടുത്തു. അദ്ഭുതകരമായി രക്തംചിന്തിയ വിശുദ്ധ കുരിശ് വിശ്വാസികൾ തുരുത്തിൽനിന്നും പടിഞ്ഞാറുള്ള മറുകരയിലേക്കു കൊണ്ടുവരികയും അവിടെ ഒരു ആലയം പണിത് അവിടെ വണക്കത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്തു. ആ ആലയം ഇന്നും കുരിശുപുരപ്പള്ളി എന്നറിയപ്പെടുന്നു. വിശ്വാസീ സമൂഹത്തിന്‍റെ വളർച്ചയെത്തുടർന്ന് കുരിശുപുരപ്പള്ളിയുടെ സ്ഥലപരിമിതി മൂലം വിസ്തൃതമായ ഒരു ദേവാലയം പരിശുദ്ധ ദൈവമാതാവിന്‍റെ നാമത്തിൽ പടിഞ്ഞാറോട്ടു മാറി പണികഴിപ്പിക്കുകയും വിശുദ്ധ കുരിശ് അവിടെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു. മൂന്നാം നൂറ്റാണ്ടു വരെ ഇതു മധ്യതിരുവിതാംകൂറിലെ ഏക ദേവാലയം ആയിരുന്നു. പരിശുദ്ധ ദൈവമാതാവിന്‍റെ നാമധേയത്തിലുള്ള ഏഷ്യയിലെ ആദ്യ ദേവാലയമാണ് പള്ളിപ്പുറം പള്ളി. മൂന്നാം നൂറ്റാണ്ടിലും, ആറാം നൂറ്റാണ്ടിലും, എട്ടാം നൂറ്റാണ്ടിലും പള്ളി പുതുക്കിപ്പണിതു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് തച്ചുശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ മദ്ബഹ ഉൾപ്പെടെ പള്ളി പുതുക്കിപ്പണിതു. മരിയൻ ദൈവ ശാസ്ത്രത്തിന്‍റെ…

Read More

ഇന്ന് ലോക ആനദിനം; നാട്ടാനകള്‍ നാടൊഴിയുന്നു; അകലെയല്ല, ഗജവീരന്മാരില്ലാത്ത മേളകളും പൂരവും

കോട്ടയം: ആറാട്ടിനും എഴുന്നെള്ളിപ്പിനും ആഘോഷത്തിനും നെറ്റിപ്പട്ടമണിഞ്ഞ ആനകളില്ലാത്ത കാലം വിദൂരമല്ല. വനംവകുപ്പിന്‍റെ പുതിയ കണക്കെടുപ്പില്‍ സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം 389. ഏഴ് വര്‍ഷത്തിനുള്ളില്‍ 130 നാട്ടാനകളാണ് സംസ്ഥാനത്ത് ചരിഞ്ഞത്. നിലവിലുള്ളവയില്‍ ഏറെയും നാല്‍പതു വയസില്‍ കൂടിയവയാണ്. ശരാശരി ആയുസ് 60-70 വയസ് ആണെന്നിരിക്കേ കരിവീരന്‍ കാട്ടില്‍ മാത്രം കാണുന്ന ജീവിയായി മാറും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ ആനകളെ എത്തിക്കുന്നതിലെ നിയമപ്രശ്‌നങ്ങളും ലൈസന്‍സ് നല്‍കുന്നതിലെ സര്‍ക്കാര്‍ വിമുഖതയുമാണ് പരിമിതി.   2018 നവംബര്‍ 29ന് നടത്തിയ സെന്‍സസില്‍ സംസ്ഥാനത്ത് 521 നാട്ടാനകളുണ്ടായിരുന്നു. ഇരുപത് വര്‍ഷം മുന്‍പ് ആയിരത്തിലധികം നാട്ടാനകളുള്ള പ്രതാപകാലമൊക്കെ അസ്തമിച്ചു. മരണനിരക്കിന് വേഗം കൂടിയാല്‍ പത്തു വര്‍ഷത്തിനുള്ളില്‍ പത്തിരുപത് ആനകള്‍ നിരക്കുന്ന ഗജമേളകളും പൂരവുമൊക്കെ ഇല്ലാതാകും. വനംവകുപ്പ്, സര്‍ക്കാര്‍ ദേവസ്വം, സ്വകാര്യ ദേവസ്വം, വ്യക്തികള്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് നാട്ടാനകള്‍. ഗുരുവായൂര്‍ ആനക്കോട്ടയില്‍ 37 ആനകളുണ്ട്.     നാട്ടില്‍ ആനകളുടെ പ്രജനനത്തിന്…

Read More

മിടുക്കി, മിടു മിടുക്കി… ടിക്കറ്റ് മെഷീനൊപ്പം വളയം പിടിക്കാനും സിന്ധു

കോഴഞ്ചേരി: ബസിന്‍റെ നിയന്ത്രണവും ഇനി സിന്ധുവിന്‍റെ കൈകളില്‍. ഇത്രയും കാലം പത്തനംതിട്ടയിലെ കെഎസ്ആര്‍ടിസി കണ്ടക്ടറെന്ന നിലയില്‍ യാത്രക്കാര്‍ക്കു പ്രിയങ്കരിയായിരുന്ന വി.എസ്. സിന്ധു ബസിന്‍റെ വളയം പിടിക്കാനും യോഗ്യത നേടി. പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലെ നിയമന ഉത്തരവിനു കാത്തിരിക്കുകയാണിപ്പോള്‍. പുല്ലാട് വരയന്നൂര്‍ തകിടിയില്‍ വി.എസ്. സിന്ധു (50) 2010 മേയ് 26-നാണ് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിയില്‍ പ്രവേശിച്ചത്. പത്തനംതിട്ട – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ഷെഡ്യൂളുകളിലായിരുന്നു ഏറെയും ജോലി. ജോലിക്കിടെ തോന്നിയ ഒരു ആഗ്രഹം പൂവണിഞ്ഞതിന്‍റെ സന്തോഷത്തിലാണിപ്പോള്‍. കഴിഞ്ഞ അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ വനിതകളെയും കൊണ്ട് വാഗമണ്ണിലേക്ക് പോയ പ്രത്യേക ബസിലെ കണ്ടക്ടറായിരുന്ന സിന്ധുവിന് അടുത്ത വനിതാ ദിനത്തില്‍ താന്‍ തന്നെ വാഹനം ഓടിക്കണമെന്ന ദൃഢനിശ്ചയമാണ് ഹെവി ട്രാന്‍സ്പോര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ കാരണമായത്. കെഎസ്ആര്‍ടിസിയുടെ മാവേലിക്കരയിലുളള റീജണല്‍ വര്‍ക്ക് ഷോപ്പിലെ…

Read More

ചുരുളന്‍ വള്ളത്തിലേറാന്‍ ഇനി രവീന്ദ്രബാബു ഭട്ടതിരി ഇല്ല

കോട്ടയം: ചിങ്ങത്തിലെ മൂലംനാളില്‍ കുമാരനല്ലൂര്‍ മങ്ങാട്ടില്ലത്തുനിന്നും ചുരുളന്‍ വള്ളത്തിലേറാന്‍ ഇനി രവീന്ദ്രബാബു ഭട്ടതിരി ഇല്ല. കഴിഞ്ഞ നാലു തവണ തിരുവോണത്തോണിയുടെ അകമ്പടി തോണിയുടെ സാരഥിയായിരുന്നു ഇന്നലെ അന്തരിച്ച രവീന്ദ്രബാബു ഭട്ടതിരി. ആറന്മുള കാട്ടൂരില്‍നിന്ന് കുമാരനല്ലൂരിലേക്ക് കുടിയേറിയ മങ്ങാട്ടില്ലത്തെ കാരണവരാണ് നാലര നൂറ്റാണ്ടായി പാര്‍ഥസാരഥിക്കുള്ള ഓണവിഭവങ്ങളുമായി ആചാരപരമായ യാത്ര പോയിരുന്നത്. യാത്രയുടെ അവകാശം രവീന്ദ്രബാബുവിനായിരുന്നെങ്കിലും വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായതോടെ സഹോദരപുത്രന്‍ അനൂപ് നാരായണ ഭട്ടതിരിയാണ് കഴിഞ്ഞ വര്‍ഷം ചുരുളന്‍ വള്ളത്തില്‍ യാത്ര പുറപ്പെട്ടത്. ജ്യേഷ്ഠന്‍ നാരായണ ഭട്ടതിരി അന്തരിച്ചശേഷം ആചാരനിയോഗം ഏറ്റെടുത്ത രവീന്ദ്രബാബു ഇതിനോടകം നാലുവട്ടം യാത്രപോയി. മൂലം നാളില്‍ കുമാരനല്ലൂര്‍ മങ്ങാട്ടില്ലക്കടവില്‍നിന്ന് വളവരവച്ച ചുരുളനില്‍ മൂന്നു തുഴച്ചില്‍ക്കാരോടൊപ്പമായിരുന്നു യാത്ര. കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ദര്‍ശനവും പായസ നിവേദ്യവും നടത്തിയാണ് പുഴകളും കായലുകളും കടന്നുള്ള യാത്രയ്ക്ക് തോണിയേറിയിരുന്നത്. തിരുവോണത്തിനു മുമ്പ് ആര്‍ ബ്ലോക്ക് കായല്‍വഴി കിടങ്ങറയിലെത്തി ചക്കുളത്തുകാവിലും…

Read More

നൂറുകണക്കിന് ജനങ്ങളുടെ നിത്യജീവിതത്തിന്‍റെ ഭാഗമായിരുന്ന ബസ്: ജനങ്ങളുടെ മനസിനെ കീഴടക്കി 17 വർഷത്തോളം സർവീസ് നടത്തിയ ജനകീയൻ ബസ് ഓട്ടം തുടരും…

തൊടുപുഴ: നൂറുകണക്കിന് ജനങ്ങളുടെ മനസിനെ കീഴടക്കി 17 വർഷത്തോളം സർവീസ് നടത്തിയിരുന്ന ജനകീയൻ ബസ് വീണ്ടും നിരത്തിലെത്തും. ഇതിനായുള്ള പരിശ്രമത്തിലാണ് ജനകീയ ബസ് ഐക്യവേദി അംഗങ്ങളും നാട്ടുകാരും. കരിങ്കുന്നത്തിനും നീലൂരിനുമിടയിലുള്ള 10 കിലോമീറ്റർ ദൂരത്തിനിടയിൽ താമസിക്കുന്ന നൂറുകണക്കിന് ജനങ്ങളുടെ നിത്യജീവിതത്തിന്‍റെ ഭാഗമായിരുന്ന ബസ് അടുത്ത നാളിലാണ് സർവീസ് നിർത്തിയത്. ബസ് ഇനി നിരത്തിലിറക്കണമെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാനായി പുതുക്കി നിർമിക്കണം. എന്നാൽ ഇതിനായുള്ള പണം കടനാട് സഹകരണബാങ്കിൽ ഉണ്ടെങ്കിലും ബാങ്ക് പ്രതിസന്ധിയിലായതോടെ ഇത് പിൻവലിക്കാനാവാത്തതാണ് പ്രശ്നം സൃഷ്ടിച്ചത്. എങ്കിലും നിലവിലുള്ള ബസ് അറ്റകുറ്റപ്പണി തീർത്ത് ഇറക്കാനായില്ലെങ്കിൽ പുതിയ ബസ് ഈ റൂട്ടിൽ ഓടിക്കാനാണ് ഇതിന്‍റെ സംഘാടകരായ ബസ് ഐക്യവേദി അംഗങ്ങൾ പറയുന്നത്. ഇതിനിടെ ബസ് വീണ്ടും നിരത്തിലിറക്കാനായി ജനകീയ കാന്പയിനും നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി വി.എൻ. വാസവനും നാട്ടുകാർ കത്തയച്ചു കഴിഞ്ഞു. കരിങ്കുന്നം-നീലൂർ റൂട്ടിലെ യാത്രാ…

Read More

അമേരിക്കയുടെ 6,500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇസ്രൊ

ചെന്നൈ: അമേരിക്കയുടെ 6,500 കിലോഗ്രാം ഭാരമുള്ള കമ്യൂണിക്കേഷൻ സാറ്റലൈറ്റ് വിക്ഷേപിക്കാനൊരുങ്ങി ഇസ്രൊ. രണ്ടു മാസത്തിനുള്ളിൽ വിക്ഷേപണമുണ്ടാകുമെന്ന് ഇസ്രൊ ചെയർമാൻ വി. നാരായണൻ പറഞ്ഞു. ചെന്നൈ കട്ടൻകുളത്തൂർ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ 21-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്പോഴാണ് ഇസ്രൊ ചെയർമാൻ സാറ്റലൈറ്റ് വിക്ഷേപണത്തെക്കുറിച്ച് പറഞ്ഞത്. 1963ൽ ആണ് ഇസ്രൊ സ്ഥാപിതമായതെന്നും അന്ന് രാജ്യം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പിന്നിലായിരുന്നുവെന്നും നാരായണൻ തന്‍റെ പ്രസംഗത്തിൽ പറഞ്ഞു. അതേ വർഷം തന്നെ, ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ തുടക്കംകുറിച്ച് അമേരിക്ക ഒരു ചെറിയ റോക്കറ്റ് സംഭാവന ചെയ്തു. 1963 നവംബർ 21ന് ആയിരുന്നു അത്. അമേരിക്കയിൽനിന്ന് ഒരു ചെറിയ റോക്കറ്റ് സ്വീകരിച്ച രാജ്യം, ഇന്ത്യൻ മണ്ണിൽനിന്ന് സ്വന്തം ലോഞ്ചർ ഉപയോഗിച്ച് അമേരിക്ക നിർമിച്ച 6,500 കിലോഗ്രാം ഭാരമുള്ള ആശയവിനിമയ ഉപഗ്രഹം വിക്ഷേപിക്കാൻ പോകുന്നു. പ്രധാനപ്പെട്ട വളർച്ചയാണിതെന്നും നാരായണൻ പറഞ്ഞു.…

Read More

ബംഗളൂരു മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു: രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 150 ആയി

ബംഗളൂരു: ബംഗളൂരുവിലെ ഗതാഗതക്കുരുക്കു നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നമ്മ മെട്രോ റെയിലിന്‍റെ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 19 കിലോമീറ്റര്‍ നീളത്തിലുള്ള പുതിയ പാതയാണു പ്രധാനമന്ത്രി രാഷ്‌ട്രത്തിനു സമർപ്പിച്ചത്. ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി മോദി മെട്രോയിൽ യാത്രചെയ്തു. വിദ്യാർഥികളുമായി പ്രധാനമന്ത്രി സംസാരിക്കുകയും ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഗവര്‍ണര്‍ തവര്‍ ചന്ദ് ഗഹ്ലോട്ട് എന്നിരും ഒപ്പമുണ്ടായിരുന്നു. യെല്ലോ ലൈന്‍ എന്നു പേരിട്ട 19.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാത 7,160 കോടി രൂപ മുടക്കിയാണു നിർമിച്ചിരിക്കുന്നത്. 16 സ്‌റ്റേഷനുകൾ ഉള്ള പാത തുറന്നതോടെ ഹൊസൂര്‍ റോഡ്, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷൻ, ഇലക്‌ട്രോണിക്‌സ് സിറ്റി ജംഗ്ഷൻ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കു നിയന്ത്രിക്കാമെന്നാണ് പ്രതീക്ഷ. മെട്രോ ഉദ്ഘാടനത്തിന് മുന്‍പ് മൂന്ന് വന്ദേഭാരത് എക്‌സ്പ്രസ് ട്രയിനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടെ…

Read More

അയ്യോ അതെന്‍റെ ഭാര്യയും മക്കളുമല്ലേ വരുന്നത്, സ്കൂട്ട് ആയേക്കാം: ഭര്‍ത്താവിന് അടുത്തേക്ക് കുട്ടികളുമായി സിംഹിണിയെത്തി; ഓടി രക്ഷപെട്ട് സിഹം

കുഞ്ഞുങ്ങളെ നോക്കുന്നത് അച്ഛന്‍റേയും അമ്മയുടേയും കടമയാണെങ്കിലും മക്കൾ മിക്കപ്പോഴും അമ്മയാണ് കൂടുതൽ കെയർ ചെയ്യുന്നത്. രാത്രി ഉറക്കമളച്ച് ഇരിക്കലൊക്കെ അമ്മമാരുടെ കടമയാണെന്നാണ് ചില അച്ഛൻമാർ വിചാരിക്കുന്നത്. ഒന്നു കുളിച്ചിട്ട് വരട്ടെ കൊച്ചിനെ ഒന്ന് നോക്കെന്ന് പറഞ്ഞാൽ എസ്കേപ്പ് അടിക്കുന്ന അച്ഛൻമാരും ഉണ്ട്. എല്ലാവരും അങ്ങനെയല്ലെങ്കിലും ചില വിരുതൻമാർ മുങ്ങാറുണ്ട്. അതുപോലൊരു വിരുതനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത് മനുഷ്യനല്ലന്ന് മാത്രം, ഇതൊരു സിംഹമാണ്. വരണ്ടുണങ്ങിയ പുല്ലുകൾക്കിടയിൽ സിംഹം വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് സിംഹിണി വരുന്നത് കണ്ടത്. എന്നാൽ കുറച്ച് സമയങ്ങൾക്ക് ശേഷം എന്തോ കണ്ട് ഭയന്ന പോലെ സിംഹം അവിടെ നിന്നും ഓടിപ്പോയി. പിന്നെയാണ് ആറ് സിംഹ കുഞ്ഞുങ്ങൾ സിംഹിണിക്ക് പിന്നാലെ വരുന്നത് കാണുന്നത്. ഇവരെ കണ്ടാണ് സിംഹം ചാടിപ്പോയത്. ഇതിന്‍റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. തന്‍റെ ഭാര്യ മക്കളെ നോക്കാൻ ഏൽപ്പിക്കാൻ…

Read More