തലശേരി: വിവാഹ നിശ്ചയത്തിൽ ഭക്ഷണം വിളന്പുന്നതിനിടയിൽ വെള്ളം മറിഞ്ഞു ദേഹത്ത് വീണതു സംഘർഷത്തിൽ കലാശിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. കൊളവല്ലൂരിലാണ് വിവാഹനിശ്ചയം നടക്കവെ വീട്ടിൽ ഇരുസംഘങ്ങൾ തമ്മിൽ വാക്കേറ്റവും തുടർന്ന് രാത്രിയിൽ വീട്ടുകാർക്ക് നേരേ ആക്രമണവും നടന്നത്. കൊളവല്ലൂർ അമ്പായക്കുണ്ടിലെയും എലിക്കുന്നിലെയും വീട്ടുകാർക്ക് നേരേയാണ് ആക്രമണമുണ്ടായത്. നേരത്തെ ഒരു വീട്ടിൽ വിവാഹനിശ്ചയം നടക്കുന്നതിനിടെ വാക്കുതർക്കമുണ്ടായിരുന്നു. ഭക്ഷണം വിളമ്പുന്നതിനിടെ വെള്ളം ദേഹത്തു വീണതിനെ തുടർന്നുണ്ടായ വാക്കുതർക്കം വീട്ടുകാരും നാട്ടുകാരും പറഞ്ഞു തീർത്തിരുന്നു. എന്നാൽ, രാത്രിയിൽ ഇതിന്റെ ബാക്കിയായി എലിക്കുന്നിലെ പി.പി. സൗമ്യ ചന്ദ്രന്റെ വീട്ടിൽ നടന്ന അക്രമത്തിൽ സൗമ്യ ചന്ദ്രന് പുറമെ വീട്ടുകാരായ ജലജ, ഷൈലജ എന്നിവർക്കും പരിക്കേറ്റു. ഇതിനു പിന്നാലെയാണ് അമ്പായക്കുണ്ടിലെ സി.കെ പ്രസീതയുടെ വീടിനുനേരേ ആക്രമണമുണ്ടായത്. പ്രസീതയ്ക്കും മകൻ ഷാരോണിനും പരിക്കേറ്റു. ഇരുവിഭാഗത്തിനുമെതിരെ കൊളവല്ലൂർ പോലീസ് കേസെടുത്തു.
Read MoreCategory: Today’S Special
ഇ കളി തീക്കളിയാണ് മക്കളെ…വൈറലാകാൻ മേൽപ്പാലത്തിൽ ബൈക്ക് അഭ്യാസം; ബൈക്ക് താഴേക്ക് തള്ളിയിട്ട് നാട്ടുകാർ! തടികേടാകാതെ കേടായ ബൈക്കുമായി സ്ഥലംവിട്ട് യുവാക്കൾ
ബംഗളൂരു: സമൂഹമാധ്യമങ്ങളിൽ താരമാകാൻ എന്തു കാണിക്കാനും മടിയില്ലാത്തവരാണ് പുതുതലമുറക്കാർ. ഇതിൽ ആൺ-പെൺ വ്യത്യാസമില്ല. ഡിജിറ്റൽ കണ്ടന്റിലൂടെ ലക്ഷങ്ങൾ സന്പാദിക്കുന്നവരും എട്ടിന്റെ പണി കിട്ടുന്നവരും ഇക്കൂട്ടത്തിലുണ്ട്. ബംഗളൂരു നഗരത്തിൽ ബൈക്ക് സ്റ്റണ്ട് നടത്തി ആളാകാൻ നോക്കിയ യുവാക്കളെ നാട്ടുകാർ കൈകാര്യം ചെയ്തതാണു സോഷ്യൽ മീഡിയയിൽ പുതിയ വൈറൽ. തിരക്കേറിയ തുമക്കുരു ദേശീയപാതയിലെ മേല്‍പ്പാലത്തിലാണ് യുവാക്കൾ ബൈക്ക് സ്റ്റണ്ട് നടത്തുകയും വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്തത്. റോഡ് ബ്ലോക്ക് ആയതോടെ നാട്ടുകാർ ഇടപെട്ട് ബൈക്ക് അഭ്യാസം നിർത്താൻ ആവശ്യപ്പെട്ടു. പക്ഷേ, യുവാക്കൾ പിൻമാറിയില്ല. അതോടെ വാക്കേറ്റമായി. പ്രകോപിതരായ നാട്ടുകാർ ബൈക്ക് പിടിച്ചെടുത്ത് പാലത്തിൽനിന്നു താഴേക്കു തള്ളിയിട്ടു. തടി കേടാകുമെന്ന ഘട്ടമെത്തിയപ്പോൾ യുവാക്കൾ കേടായ ബൈക്കും തള്ളി സ്ഥലംവിട്ടു. യാത്രക്കാരുടെ ജീവനു ഭീഷണിയുയർത്തിയാണ് യുവാക്കള്‍ ബൈക്ക് സ്റ്റണ്ട് നടത്തിയതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Read Moreഞങ്ങളും മനുഷ്യരാണ്; ഡെലിവറി ബോയിയെ മുട്ടുകുത്തിച്ചു സെക്യൂരിറ്റി ഗാർഡ്; തൊഴിലാളികളോട് ദയയോടെ പെരുമാറണമെന്ന് ഉത്തരവിറക്കി സർക്കാർ
ഹാങ്സൗ(ചൈന): ഡെലിവറി ബോയിയെ മുട്ടുകുത്തിച്ച് മാപ്പു പറയിപ്പിച്ച സെക്യൂരിറ്റി ഗാർഡിന്റെ പ്രവൃത്തി ചൈനയിൽ വൻ പ്രതിഷേധത്തിനിടയാക്കി. ഹാങ്സൗ നഗരത്തിലായിരുന്നു സംഭവം. ഒരുകെട്ടിടത്തിൽ ഡെലിവറി നടത്തിയശേഷം തിരിച്ചുപോകവേ ഡെലിവറി ബോയിയുടെ ബൈക്ക് തട്ടി ഇരുന്പുവേലിക്കു കേടുപറ്റി എന്നു പറഞ്ഞായിരുന്നു ഗാർഡിന്റെ മനുഷ്യത്വരഹിതമായ ശിക്ഷാ നടപടി. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഇതിന്റെ വീഡിയോയിൽ ഡെലിവറി ബോയി ഗാർഡിനു മുന്നിൽ മുട്ടുകുത്തുന്നതും പോകാൻ അനുവദിക്കണമെന്ന് അഭ്യർഥിക്കുന്നതും കാണാം. വീഡിയോ വൈറലായതോടെ ഡെലിവറി ജോലിക്കാർ പങ്കെടുത്ത വലിയ പ്രതിഷേധങ്ങൾ നടന്നു. ഇത്തരം ജോലി ചെയ്യുന്നവർക്ക് കൃത്യമായ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്നു ഡെലിവറി തൊഴിലാളികളോട് ദയയോടെ പെരുമാറണമെന്നാവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കി.
Read Moreകിഴക്കിന്റെ വെനീസിൽ നിന്നും മുന്തിരിപ്പാടത്തേക്ക്…ആലപ്പുഴയിൽ നിന്ന് തേനിയിലേക്ക് ഉല്ലാസ യാത്രയുമായി കെഎസ്ആർടിസി
കോട്ടയം: കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍നിന്നു ചങ്ങനാശേരി, കോട്ടയം, പാലാ, ഈരാറ്റുപേട്ട, വാഗമണ്‍, വഴി കമ്പത്തിനും തേനിക്കും കെഎസ്ആര്‍ടിസി പുതിയ ബസ് സര്‍വീസ് ആരംഭിക്കുന്നു. ആലപ്പുഴ-കമ്പം, ആലപ്പുഴ-തേനി എന്നിങ്ങനെ രണ്ട് ഇന്റര്‍ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളാണ് 23 മുതല്‍ ആലപ്പുഴയില്‍നിന്ന് സർവീ സ് നടത്തുന്നത്. ആലപ്പുഴയില്‍നിന്നു ചങ്ങനാശേരി, കോട്ടയം, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട, വാഗമണ്‍, ഏലപ്പാറ, കട്ടപ്പന, പുളിയന്മല, കമ്പംമെട്ട്, കമ്പം, ഉത്തമപാളയം, ചിന്നമന്നൂര്‍ വഴി തേനിയാണ് റൂട്ട്. രാവിലെ 6.15ന് ആലപ്പുഴയില്‍നിന്നു പുറപ്പെടുന്ന കമ്പം ബസ് 8.30ന് പാലായിലും ഉച്ചകഴിഞ്ഞ് ഒന്നിന് കമ്പത്തുമെത്തും. അവിടെനിന്നു രണ്ടിന് പുറപ്പെടുന്ന ബസ് ചെറുതോണി, തൊടുപുഴ, മൂവാറ്റുപുഴ, പുത്തന്‍കുരിശ്, വൈറ്റില വഴിയാണ് ആലപ്പുഴയിലെത്തുന്നത്.ഉച്ചകഴിഞ്ഞ് 2.50ന് ആലപ്പുഴയില്‍നിന്നു പുറപ്പെടുന്ന തേനി ബസ് 4.15നു കോട്ടയത്തും 5.20നു പാലായിലും എത്തും 6.40നു വാഗമണ്ണിലെത്തുന്ന ബസ് രാത്രി 10.30ന് തേനിയിലെത്തും. പുലര്‍ച്ചെ 3.30നു തേനിയില്‍നിന്നും…
Read Moreവിനോദസഞ്ചാരികൾക്കായി സ്പേസ് ബലൂൺ; അന്തിമഘട്ട പരീക്ഷണം സെപ്റ്റംബറിൽ
വിനോദസഞ്ചാരികൾക്ക് സ്പേസ് ബലൂണുമായി സൗദി അറേബ്യ. സെപ്റ്റംബറിൽ ഇതിന്റെ അന്തിമഘട്ട പരീക്ഷണം നടത്തും. എട്ട് യാത്രികരും പൈലറ്റുമടക്കം ഒമ്പത് പേർക്ക് ബലൂണിൽ യാത്ര ചെയ്യാനാവും. 35 കിലോമീറ്റർ ഉയരത്തിൽ ബലൂൺ എത്തും. അവിടെനിന്നു ഭൂമിയെ നോക്കിക്കാണാൻ സഞ്ചാരികൾക്ക് സാധിക്കും. ഒരാൾക്ക് 1.38 കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പാനിഷ് സ്റ്റാർട്ടപ്പായ ഹാലോ സ്പേസാണ് ബലൂൺ നിർമാണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. സൗദി അറേബ്യയുടെ കമ്യൂണിക്കേഷൻ സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷനുമായി സഹകരിച്ചാണ് ദൗത്യം. യാതൊരുവിധ മലീനികരണവുമില്ലാത്ത പരീക്ഷണ ദൗത്യത്തിൽ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നു ഹാലോ സ്പേസ് പറയുന്നു.
Read Moreഎന്ത് വിധി ഇത്… വല്ലാത്ത ചതിയിത്… വീട്ടിൽ പോകണമെന്നു പറഞ്ഞ ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ചു
രക്ഷാബന്ധൻ ആഘോഷിക്കാൻ വീട്ടിലേക്കു പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ചു ഭർത്താവ്. ലക്നൗവിലെ ദേഹത് കോട്വാലിയിലാണു സംഭവം. ബനിയാനിപൂർവ സ്വദേശിനിയായ അനിത (27) രക്ഷാബന്ധൻ ആഘോഷങ്ങൾക്കായി സ്വന്തം വീട്ടിലേക്കു പോകണമെന്ന് ഭർത്താവ് രാഹുലിനോട് ആവശ്യപ്പെട്ടപ്പോൾ ആവശ്യം നിരസിക്കുകയും വഴക്കിടുകയുമായിരുന്നു. തുടർന്നു ഭർത്താവ് ദേഷ്യത്തില്‍ അനിതയുടെ മൂക്കു കടിച്ചുമുറിച്ചു. ഗുരുതരമായി പരിക്കേറ്റ അനിത ലക്നൗ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയും ഭർത്താവും തമ്മില്‍ വഴക്കു പതിവായിരുന്നെന്നു പോലീസ് പറഞ്ഞു.
Read Moreഇങ്ങനൊന്നും സംസാരിക്കല്ലേ മോളേ… ബാഗ് താഴെ വയ്ക്കുന്ന പ്രശ്നമില്ല; പിടിവാശി കാട്ടി യുവതി!പിന്നീട് സംഭവിച്ചത്…
ഒരു യാത്രക്കാരിയുടെ പിടിവാശിയെത്തുടർന്നു വിമാനം വൈകിയത് ഒരു മണിക്കൂർ. ആഡംബര ബാഗുമായി വിമാനത്തിൽ കയറിയ ചൈനീസ് യുവതി സീറ്റിനടിയിൽ ബാഗ് സൂക്ഷിക്കാൻ വിസമ്മതിച്ചതാണു പ്രശ്നമായത്. ചൈനയിലെ ചോങ്കിംഗിലാണു സംഭവം നടന്നത്. വലിയ വിലയുള്ള ലൂയിസ് വിറ്റൺ ബാഗുമായാണു യുവതി വിമാനത്തിൽ കയറിയത്. ടേക്ക് ഓഫിനിടെ ഇക്കണോമി ക്ലാസ് സീറ്റിനടിയിൽ ബാഗ് വയ്ക്കണമെന്ന കാബിൻ ക്രൂ അംഗങ്ങളുടെ നിർദേശം അനുസരിക്കാൻ യുവതി തയാറായില്ല. സ്ത്രീകൾക്കുള്ള ലൂയിസ് വിറ്റൺ ബാഗിന് ഒരു ലക്ഷം രൂപ മുതൽ നാലു ലക്ഷം വരെ വിലയുണ്ട്. ആഡംബര ബാഗ് താഴെ വയ്ക്കാന്‍ പറ്റില്ലെന്നും തന്റെ അടുത്തുതന്നെ സൂക്ഷിക്കുമെന്നും യുവതി വാശി പിടിച്ചതോടെ വിമാനത്തിനു പുറപ്പെടാനായില്ല. ഇതോടെ മറ്റു യാത്രക്കാര്‍ പ്രശ്നമുണ്ടാക്കി. തുടർന്നു യുവതിയെ വിമാനത്തിൽനിന്നു പുറത്താക്കുകയായിരുന്നു. സഹയാത്രക്കാർ കരഘോഷം മുഴക്കി പുറത്താക്കൽ ആഘോഷിച്ചു. ചൈനീസ് സമൂഹമാധ്യമ ആപ്പായ ഡൂയിനില്‍ പങ്കുവയ്ക്കപ്പെട്ട ഇതിന്റെ വീഡിയോ പതിനായിരങ്ങളാണു…
Read Moreസിനിമാക്കാര്‍ക്ക് നല്കുന്ന ഓവര്‍ പ്രിവിലേജാണ് പ്രശ്നം സാറേ; ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് ആഘോഷിച്ച് സോഷ്യല്‍ മീഡിയ; ട്രോളുകൾ തൂക്കി സൈബറിടം
ഏറെനാൾ കാത്തിരുന്ന് ഒടുവില്‍ മലയാള സിനിമയിലെ ഉള്ളുകളികള്‍ വ്യക്തമാക്കിപുറത്തുവന്ന ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് സോഷ്യല്‍മീഡിയയെയും പിടിച്ചുകുലുക്കുന്നു. റിപ്പോര്‍ട്ടിലെ പ്രമുഖരുടെ പേരുകൾ ഒഴിവാക്കിയതിനെ എതിര്‍ത്ത് വലിയൊരുവിഭാഗം രംഗത്തെത്തുമ്പോള്‍ തെളിവുകളില്ലാതെ ഇതെല്ലാം പുറത്തുവന്നിട്ട് എന്തിനാണെന്ന് മറ്റൊരു വിഭാഗം ചോദിക്കുന്നു. നാലരവര്‍ഷം കാത്തിരുന്ന ശേഷം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ എല്ലാവര്ക്കും അറിയുന്നതും നേരത്തെ പല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതുമായ വിവരങ്ങൾ മാത്രമാണുള്ളതെന്നാണു സോഷ്യൽമീഡിയയുടെ വിലയിരുത്തൽ. പ്രമുഖ നടന്, മുന്‍ നിരനായകന്‍, സംവിധായകന്, ഇടനിലക്കാര്‍ തുടങ്ങി സ്ഥിരം പല്ലവിതന്നെയാണ് റിപ്പോര്‍ട്ടിലുള്ളതെന്നും സ്ത്രീകളോട് മോശമായി പെരുമാറിയവരുടെ പേരു പുറത്തുവിടാത്തത് എന്താണെന്നുമാണ് ചോദ്യമുയരുന്നത്. തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്നതില്‍ ഒരു കാര്യവുമില്ല. എന്തായാലും വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. പ്രമുഖര്‍ക്ക് പേരുമില്ല… നാടുമില്ല പുല്ല്… എന്നാണ് ഒരു ട്രോള്‍, സിനിമാക്കാര് അത്ര വലിയ സംഭവമാണോ, പട്ടാളക്കാര്‍ക്കോ കര്‍ഷകനോ ഈ രീതിയിലുള്ള പരിഗണന ലഭിക്കുന്നുണ്ടോ… സിനിമാക്കാര്‍ക്ക് നല്കുന്ന ഓവര്‍…
Read Moreകൊല്ലവർഷത്തെ വരവേറ്റ് നെല്ലുകൊണ്ട് കേരള ചിത്രമൊരുക്കി വിദ്യാർഥികൾ
കേരളത്തിന്റെ നെൽക്കൃഷി പാരമ്പര്യം പുതിയ തലമുറയെ ഓർമപ്പെടുത്താൻ നെൽവിത്തുകൊണ്ട് കേരള ചിത്രം നിർ മിച്ച് പ്രമാടം നേതാജി സ്കൂൾ വിദ്യാർഥികൾ. കേരളത്തിന്റെ കാർഷിക സംസ്കൃതി അടയാളപ്പെടുത്താൻ നെല്ലുകൊണ്ട് 15 അടി വലിപ്പമുള്ള കേരളചിത്രം വരച്ചാണ് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ കൊല്ലവർഷം 1200 നെ എതിരേറ്റത്. കേരളത്തിന്റെ സംസ്കാരവും വൈവിധ്യവും കുട്ടികളിലേക്ക് എത്തിക്കാൻ കാർഷിക മിനി ഗാലറിയും ഒരുക്കിയാണ് കേരളീയം പരിപാടി സംഘടിപ്പിച്ചത്. സ്കൂളിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കേരളീയം നടന്നത്. കാർഷിക ഉപകരണങ്ങളും വൈക്കോൽ തുറുവും നെൽശില്പവും കുട്ടികളെ ആകർഷിച്ചു. വഞ്ചിപ്പാട്ട് പാടിയാണ് അതിഥികളെ കുട്ടികൾ സ്വീകരിച്ചത്. കേരള ഗാനങ്ങളുടെ അവതരണങ്ങളും നടന്നു. മുഴുവൻ വിദ്യാർഥികളും മിനി ഗാലറി പ്രദർശനത്തിൽ പങ്കെടുത്തു. സ്കൂൾ പ്രഥമാധ്യാപിക സി. ശ്രീലതയുടെ അധ്യക്ഷതയിൽ നടന്ന കേരളീയം സംഗമം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ, കോന്നി ഗ്രാമപഞ്ചായത്ത്…
Read Moreനല്ലൊരു മൊമെന്റ് സംഭവിക്കുന്നതിന് തൊട്ട് മുൻപുള്ള നിമിഷം അത് നമ്മൾ തിരിച്ചറിയണം; ക്ലിക് ചെയ്യാൻ റെഡി ആയിരിക്കണം; ആറു പതിറ്റാണ്ടിന്റെ ഫോട്ടോഗ്രഫി അനുഭവങ്ങളുമായി ‘ബീന പോൾ’
ലോക ഫോട്ടോഗ്രഫി ദിനത്തിൽ ആറു പതിറ്റാണ്ടിന്റെ ഫോട്ടോഗ്രഫി അനുഭവങ്ങൾ പങ്കുവച്ച് ഏറ്റുമാനൂരിന്റെ സ്വന്തം ഫോട്ടോഗ്രഫർ പോൾ ചേട്ടൻ. സ്വന്തം സ്റ്റുഡിയോയുടെ പേരിൽ അറിയപ്പെടുന്ന അദ്ദേഹം നാട്ടുകാർക്ക് ബീന പോൾ ആണ്. 60 വർഷം മുമ്പ് അന്ന് നിർമാണം പൂർത്തിയാക്കിയ അതിരമ്പുഴ വലിയ പള്ളിയുടെ ഫോട്ടോ എടുത്താണ് തുടക്കം. ഫോട്ടോ എടുക്കുന്നതു കണ്ട വികാരി ഫാ. ജോസഫ് ഇത്തിപ്പറമ്പിൽ കോട്ടയത്ത് വിട്ട് ഫോട്ടോയുടെ പ്രിന്റ് എടുപ്പിച്ചു. ഈ ഫോട്ടോ പള്ളിയിൽ ലേലത്തിനു വച്ചു. അന്ന് ലേലത്തിൽ ഫോട്ടോയ്ക്ക് 56 രൂപ ലഭിച്ചു. ഇത് ഫോട്ടോഗ്രഫി പ്രഫഷനാക്കാൻ പ്രചോദനമായി. ഏറ്റുമാനൂരിൽ ഉഴവൂർ സ്വദേശി ദാമോദരൻ നടത്തിയിരുന്ന ബീന സ്റ്റുഡിയോയിൽ പാർട്ണറായി. രണ്ടു വർഷത്തിനു ശേഷം ദാമോദരൻ ഒഴിവാകുകയും സ്റ്റുഡിയോ പൂർണമായും പോൾ ചേട്ടന്റേതാകുകയും ചെയ്തു. പോളിന് പെൺകുട്ടിയാണ് ജനിക്കുന്നതെങ്കിൽ ബീന എന്ന് പേരിടണമെന്ന ദാമോദരന്റെ ആഗ്രഹവും സഫലമായി. അങ്ങനെ ബീന…
Read More