കൊച്ചി: രാജ്യം സ്വാതന്ത്ര്യത്തിന്റെ പുതുപുലരിയിലേക്കുണർന്ന 1947 ഓഗസ്റ്റ് 15ന്റെ ഓർമകൾ വിശ്രമിക്കുന്ന ‘രാജകീയ കലാലയം’ കൊച്ചിയിലുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ഉയർത്തേണ്ട പതാക സംബന്ധിച്ച തർക്കവും കലഹവും കൂടിയായിരുന്നു എറണാകുളം മഹാരാജാസ് കോളജിന് ഈ ദിനത്തിന്റെ സ്മൃതികളിലുള്ളത്. സ്വാതന്ത്ര്യം കിട്ടിയ നാളിൽ കോളജിൽ മൂവര്‍ണപതാക ഉയർത്തണമെന്നതിൽ ആർക്കും തർക്കമുണ്ടായിരുന്നില്ല. എന്നാൽ, അതിനൊപ്പം കൊച്ചി മഹാരാജാവിന്റെ അധികാരചിഹ്നമായ പതാകകൂടി ഉയര്‍ത്തണമെന്ന ഒരു വിഭാഗത്തിന്റെ ആഹ്വാനം പ്രഥമ സ്വാതന്ത്ര്യദിനത്തെ സംഘർഷഭരിതമാക്കി. പതാക ഉയർത്തലിനുള്ള ഒരുക്കങ്ങൾ നടന്ന 14നു രാത്രിയിൽത്തന്നെ തർക്കങ്ങളും സംഘർഷങ്ങളും ആരംഭിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ വിദ്യാര്‍ഥിവിഭാഗവും യാഥാസ്ഥിതിക വിഭാഗവും തമ്മിലായിരുന്നു തര്‍ക്കം. മഹാരാജാവിന്റെ പതാക ഉയര്‍ത്തണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു യാഥാസ്ഥിതിക വിഭാഗത്തിന്. അതിനെതിരേ വിദ്യാര്‍ഥി കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ വിഷയം തമ്മിൽത്തല്ലിലേക്കു നീങ്ങി. സംഘർഷത്തിനിടെ തമ്മനം സ്വദേശി അരവിന്ദാക്ഷനു കുത്തേറ്റു. അങ്ങനെ മഹാരാജാസിലെ പ്രഥമ സ്വാതന്ത്ര്യദിനാഘോഷത്തിൽ ചോരപുരണ്ടു. ഇരുവിഭാഗങ്ങളിലുമായി അടിപിടിയിലേർപ്പെട്ട 17 പേരെ…
Read MoreCategory: Today’S Special
കുരുവില്ല, ചവിണിയില്ല, അരക്കില്ല; പനമറ്റത്ത് ന്യൂജൻ ചക്ക കായ്ച് പഴുത്തു
എലിക്കുളം: കുരുവും ചവിണിയും അരക്കും ഇല്ലാത്ത ചക്ക എലിക്കുളം പനമറ്റത്ത് കായ്ച് പഴുത്തു. പനമറ്റം സ്വദേശിയായ ശ്രീലകത്ത് സുഭാഷിന്റെ വീട്ടിൽ നട്ടുപിടിപ്പിച്ച പ്ലാവിലാണ് ഈ ന്യൂജൻ ചക്ക ഉണ്ടായത്. പഴുത്ത ചക്ക പൈനാപ്പിൾ ചെത്തുന്നതുപോലെ മടൽ നീക്കി കഴിക്കാം. സ്വാദാകട്ടെ ഗംഭീരം. അഞ്ചുവർഷം മുൻപ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം പ്രഫസർ ഡോ. സണ്ണിച്ചൻ വി. ജോർജ് വിയറ്റ്നാമിൽനിന്നു കൊണ്ടുവന്ന തൈകളിൽ ഒന്നാണിത്. കുരുവില്ലാത്തതും അരക്കില്ലാത്തതുമായ ചക്കകളുണ്ടാകുന്ന പ്ലാവിൻ തൈകൾ നഴ്സറികളിൽ നിലവിൽ ലഭ്യമാണ്. ഇത് വാങ്ങി നട്ടവരും നിരവധിയുണ്ട്. എന്നാൽ ഇതിൽ ചക്ക പിടിക്കുന്നത് അപൂർവമാണത്രെ. ഇപ്പോഴിത് കായ്ച് പഴുത്തുവെന്നത് ചക്കപ്രേമികൾക്ക് ആഹ്ളാദവാർത്തയാണ്. സുഭാഷിന്റെ പ്ലാവിൽ അഞ്ചാം വർഷം ഒരു ചക്ക മാത്രമാണു കായ്ച്ചത്. ഈ പ്ലാവ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് ആശാവഹമായിരിക്കില്ലെന്നാണു വിദഗ്ധർ പറയുന്നത്. കെ.എ. അബ്ബാസ്
Read Moreഎടാ മോനേ… ഇതാണ് അമ്മായിയമ്മ.! മരുമകന് നൂറുകൂട്ടം വിഭവങ്ങൾ വിളമ്പി അമ്മായിയമ്മ
വിവാഹം കഴിഞ്ഞശേഷം ആദ്യമായി ഭാര്യാവീട്ടിൽ വിരുന്നിനെത്തുന്ന വരനെ എല്ലാ നാട്ടിലും ആഘോഷപൂർവം സത്കരിക്കാറുണ്ട്. എന്നാൽ, ആന്ധ്രാപ്രദേശിലെ ഒരു അമ്മായിയമ്മയുടെ സത്കാരം അതിനൊക്കെ മേലായി. 100 തരം വിഭവങ്ങൾ കൂട്ടിയാണ് അമ്മായിയമ്മ പ്രിയപ്പെട്ട മരുമകനു വിരുന്നുനൽകിയത്. കാക്കിനഡയിലെ ഒരു ഗ്രാമത്തിലാണു സംഭവം. മുറുക്കു മുതൽ മൈസൂർപാക്ക് വരെ വിഭവങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. വിവിധതരം പഴങ്ങളും ഐസ്ക്രീമുകളും ഉണ്ടായിരുന്നു. നിലത്ത് ചമ്രംപടിഞ്ഞിരുന്നാണ് നവദന്പതികളായ രത്നകുമാരിയും രവി തേജയും സദ്യകഴിച്ചത്. പാരന്പര്യവിഭവങ്ങളുടെ സമ്മേളനമായി സദ്യ. സദ്യയുടെ വീഡിയോ എക്സിൽ പങ്കുവച്ചത് വൻ ഹിറ്റായും മാറി. #AndhraPradesh—#Andhra family treats son-in-law with a feast of 100 food items A family in Tamarada village in #Kirlampudi mandal of #Kakinada district, prepared a huge feast for their son-in-law. The feast had a whopping…
Read Moreക്ലാസ് മുറിയിൽ ‘പ്രണയലീല’; വൈറൽ വീഡിയോയ്ക്ക് വിമർശനവുമായി സോഷ്യൽ മീഡിയ
നോയിഡയിലെ ഒരു പ്രമുഖ സ്കൂളിൽനിന്നുള്ള വീഡിയോ സോഷ്യൽ മീഡിയിൽ വലിയ വിമർശനത്തിനിടയാക്കി. ക്ലാസ് മുറിയിൽ സഹപാഠികൾക്കിടയിലിരുന്നു ചുംബനകേളിയിലേർപ്പെടുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങളാണു വിവാദമായത്. ദൃശ്യങ്ങൾ തുടങ്ങുമ്പോൾ ക്ലാസ് മുറിയുടെ പിൻ ബെഞ്ചിൽ ആൺകുട്ടിയും പെൺകുട്ടിയും ചുംബിക്കുന്നതു കാണാം. അതേസമയം ക്ലാസിലെ ചിലർ തമാശകളിൽ ഏർപ്പെടുകയും മറ്റു ചിലർ പഠിക്കുന്നതും ചെയ്യുന്നു. ക്ലാസിലെതന്നെ വിദ്യാർഥിയാണു ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിൽ രക്ഷാകർത്താക്കളും അധ്യാപകരും ആശങ്ക പ്രകടിപ്പിച്ചു. ബോളിവുഡിൽനിന്നു പുറത്തിറങ്ങുന്ന ചിത്രങ്ങളാണു കുട്ടികളെ ഇത്തരത്തിലാക്കിത്തീർത്തതെന്ന ആക്ഷേപവും ഉയർന്നു. “ക്ലാസ് മുറിയിലെ അശ്ലീലം’ എന്ന അടിക്കുറിപ്പോടെ എക്സിൽ ആണു വീഡിയോ പ്രത്യക്ഷപ്പെട്ടത്. "अश्लीलता क्लासरूम में" देखिए नोएडा के अब यहां के भी क्लासरूम में ही काम चल रहा है !! 🙈 किस कालेज (स्कूल) वायरल वीडियो कहा का अभी पता नहीं चल पाया…
Read Moreഅനുവാദം കൂടാതെ അമ്മായിയമ്മ തന്റെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു; കുടുംബത്തെ ഉപേക്ഷിച്ച് പാതിവഴിയിൽ വിനോദയാത്ര നിർത്തി യുവാവ് വീട്ടിൽ പോയി
അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം യാത്ര പോയി ഒടുവിൽ സ്വന്തം കുടുംബത്തെ തന്നെ ഉപേക്ഷിച്ചെത്തിയ ഒരു യുവാവിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യാത്രക്കിടെ അമ്മായിയമ്മ തന്റെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചതിൽ പ്രകോപിതനായ യുവാവ് കുടുംബത്തെ ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. യുവാവ് റെഡ്ഡിറ്റിലൂടൊണ് പോസ്റ്റ് പങ്കുവച്ചത്. ഇറ്റലിയിലെ വെനീസിലേക്ക് യാത്ര പോകണമെന്നത് തന്റെ ഭാര്യയുടെ ആഗ്രഹമായിരുന്നുവെന്ന് യുവാവ് പറയുന്നു. തങ്ങളുടെ അഞ്ചുവയസ്സുകാരിയായ മകളെ നോക്കാന്‍ അമ്മായിയമ്മയെ ഏല്‍പ്പിച്ച ശേഷം യാത്ര പോകാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഒടുവില്‍ ഭാര്യയുടെ അമ്മയെ കൂടി യാത്രയില്‍ ഒപ്പം കൂട്ടേണ്ടി വന്നു. ആ തീരുമാനം തന്റെ ഭാര്യയ്ക്ക് സന്തോഷം നല്‍കിയെങ്കിലും താന്‍ അതില്‍ അത്ര സന്തോഷവാനായിരുന്നില്ലെന്ന് യുവാവ് പറഞ്ഞു. ‘എന്റെ ഭാര്യ ആ തീരുമാനത്തില്‍ വളരെ സന്തോഷവതിയായിരുന്നു. അവളാണ് യാത്രയ്ക്കുള്ള എല്ലാ കാര്യവും ഒരുക്കിയത്. ഹോട്ടലുകളും റെസ്റ്റോറന്റുകളും ബുക്ക് ചെയ്തതും ഭാര്യയായിരുന്നു’. ‘ഞങ്ങള്‍ പുറത്തേക്ക്…
Read Moreമാന്യനാണ് ‘ഡാഡി’ക്ക് വിളിച്ചിട്ടില്ല: ഇനി കാണുമ്പോൾ ആശാനോട് ഒരു സോറി പറയണം; ഫേസ്ബുക്കിൽ വൈറലായൊരു കുറിപ്പ്
വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വലിയ നഗരങ്ങളിലും ചെറിയ ജംഗ്ഷനുകളിലുമൊക്കെ പതിവ് കാഴ്ചയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പാർക്കിംഗ് പ്രശ്നമാണ് ഫേസ്ബുക്കിലും ശ്രദ്ധ നേടുന്നത്. ഡാനിഷ് റിയാസ് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ സംഭവത്തിന്റെ പോസ്റ്റും ചിത്രവും പങ്കുവച്ചിരിക്കുന്നത്. ജിമ്മില്‍ പോകാനെത്തിയ ഡാനിഷ് റിയാസ് അടഞ്ഞുകിടന്ന കടയ്ക്ക് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തുപോയി. തിരിച്ചുവന്നപ്പോള്‍ കാറില്‍ കണ്ട കുറിപ്പ് ഇങ്ങനെയായിരുന്നു. ‘വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യുക. നിങ്ങളുടെ വാഹനത്തിന്റെ മുന്‍വശം കാണാനല്ല ഞങ്ങള്‍ വാടക കൊടുത്ത് കെട്ടിടം എടുക്കുന്നത്’. തിരിച്ചെത്തിയ വാഹന ഉടമ കുറിപ്പും അതേകുറിച്ചുള്ള തന്റെ അഭിപ്രായവുമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇന്നലെ രാവിലെ ഒരു എട്ട് മണിക്ക് ജിമ്മിലേക്ക് കയറുമ്പോൾ, കാറ് തൊട്ടടുത്ത കടയുടെ മുൻപിൽ, അതിന്റെ ഷട്ടറിനോട് ചേർത്ത് ഇട്ടിട്ട് പോയി. “രാവിലെ…
Read Moreവീട്ടിലുള്ളത് ഒരു ഫ്രിഡിജും ടിവിയും നാല് ഫാനും; വൈദ്യുതി ബിൽ വന്നതാകട്ടെ 20 ലക്ഷം രൂപ
കത്തുന്ന ചൂടും മറ്റ് സാങ്കേതിക തകരാറുകളും ഉൾപ്പെടെ നിരവധി കാരണങ്ങളാൽ ഈ വർഷം ഇന്ത്യയിലുടനീളം വൈദ്യുതി ബില്ലുകളുടെ വർധനവ് നിരവധി ഉപഭോക്താക്കളെ ബാധിച്ചു. എന്നാൽ ഗുജറാത്തിൽ നിന്നുള്ള ഒരു കുടുംബത്തിന് ആയിരക്കണക്കിന് അല്ല ലക്ഷക്കണക്കിന് രൂപയാണ് വൈദ്യുതി ബിൽ ലഭിച്ചത്. നാലംഗ കുടുംബത്തിന് ജൂൺ-ജൂലൈ മാസത്തിൽ ലഭിച്ച വൈദ്യുതി ബില്ല് 20 ലക്ഷം രൂപയാണ്. സൗത്ത് ഗുജറാത്ത് പവർ കമ്പനിയാണ് വൈദ്യുതി ബിൽ നൽകിയത്. കുടുംബത്തിലെ മൂന്ന് അംഗങ്ങൾ ജോലി ചെയ്യുന്നുണ്ടെന്നും പകൽ സമയത്ത് വീട്ടിൽ ഇല്ലെന്നും അവർ വിശദീകരിച്ചു. ‘ഞങ്ങൾക്ക് നാല് ബൾബുകൾ, നാല് ഫാനുകൾ, ഒരു ഫ്രിഡ്ജ്, ഒരു ടിവി എന്നിവയുണ്ട്. ഞങ്ങൾ മൂന്ന് പേർ ജോലിയുള്ളതിനാൽ ദിവസത്തിൽ കൂടുതൽ സമയവും പുറത്താണ്’ എന്നാണ് കുടുംബം വ്യക്തമാക്കിയത്. ബിൽ ലഭിച്ച ശേഷം കുടുംബം ഗുജറാത്ത് ഇലക്ട്രിസിറ്റി ബോർഡുമായി (ജിഇബി) ബന്ധപ്പെട്ടു. ശേഷം ഔട്ട്ലെറ്റ് അനുസരിച്ച്…
Read Moreമുതലയാണെന്നു പറഞ്ഞിട്ടെന്താ കാര്യം? പ്രാണരക്ഷാർഥം നടത്തുന്ന പരാക്രമം കണ്ടാൽ പാവം തോന്നും! ഗ്രാമത്തിലെത്തപ്പെട്ട മുതലയ്ക്ക് സംഭവിച്ചത് കണ്ടോ…
ബിജ്നോർ: പേടിപ്പെടുത്തുന്ന വന്യജീവിയാണു മുതല. എന്നാൽ, ജനത്തിരക്കേറിയ തെരുവിനു നടുവിൽ ഒരു മുതല വന്നുപെട്ടാൽ എന്തായിരിക്കും സ്ഥിതി? അതിന്റെ അധോഗതി എന്നല്ലാതെ എന്തു പറയാൻ! ഉത്തർപ്രദേശിൽ ബിജ്നോറിലെ നംഗൽസോട്ടി ഗ്രാമത്തിലെ ഒരു തെരുവിൽ വന്നുപ്പെട്ട മുതല പ്രാണരക്ഷാർഥം നടത്തുന്ന പരാക്രമങ്ങൾ കണ്ടാൽ പാവം തോന്നും! സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു തെരുവുനായ കൂറ്റൻ മുതലയുടെ പിന്നാലെ ഓടുന്നതു കാണാം. ഇതിന് പിന്നാലെ ഒരാള്‍ മുതലയുടെ വാലില്‍ ചവിട്ടുന്നു. ഭയന്നുപോയ മുതല സര്‍വശക്തിയുമെടുത്ത് തെരുവിലെ വീടുകള്‍ക്കു മുന്നിലൂടെ പരക്കംപായുന്നു. പിന്നാലെ നായ്ക്കളും ജനക്കൂട്ടവും. ഒടുവില്‍ ഒരു കെട്ടിടത്തിന്റെ പുറകുവശത്തേക്കു മുതല ഓടിമറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിന്നീട് മുതലയെ പിടികൂടി അവിടെനിന്നു മാറ്റി. ഇതിന്റെ വീഡിയോ പത്ത് ലക്ഷത്തോളം ആളുകളാണ് കണ്ടത്. അതേസമയം, മുതലയെ ചവിട്ടിയയാളെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തി. “യഥാർഥ വന്യമൃഗങ്ങൾ മുതലയെ ചവിട്ടുന്നവരാണ്’ എന്നായിരുന്നു ഒരാളുടെ കുറിപ്പ്.
Read More“അന്യഗ്രഹദൈവ’’ത്തിന് തമിഴ്നാട്ടിൽ ക്ഷേത്രം! പ്രാർഥിച്ചാൽ പ്രകൃതിദുരന്തങ്ങളിൽനിന്നു മോചനമെന്നു പൂജാരി; പ്രാർഥിക്കാൻ വിശ്വാസികളുടെ തിരക്ക്
സേലം: ഇന്ത്യയില്‍ ലക്ഷക്കണക്കിനു ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ തമിഴ്നാട്ടിലെ സേലത്തുള്ളതുപോലൊരു ക്ഷേത്രം ഇന്ത്യയിലെന്നല്ല, ലോകത്തൊരിടത്തുമുണ്ടാകില്ല! അവിടത്തെ പ്രതിഷ്ഠ എന്താണെന്നല്ലേ… “അന്യഗ്രഹദൈവം..!’ തമിഴ്നാട്ടുകാരനായ ലോകനാഥനാണ് ക്ഷേത്രം സ്ഥാപിച്ച് പൂജകൾ നടത്തുന്നത്. ഒരു ഏക്കര്‍ വിസ്തൃതിയുള്ള പറമ്പിലാണു ക്ഷേത്രമുള്ളത്. ഇവിടത്തെ പ്രതിഷ്ഠയായ അന്യഗ്രഹദൈവത്തിനു പ്രകൃതിദുരന്തങ്ങളെ തടയാനുള്ള ശക്തിയുണ്ടെന്നും അന്യഗ്രഹജീവികളോട് സംസാരിച്ച് അനുമതി വാങ്ങിയശേഷമാണു ക്ഷേത്രം നിര്‍മിച്ചതെന്നും ലോകനാഥന് പറയുന്നു. അന്യഗ്രഹദൈവത്തിനു പുറമെ, ശിവന്, പാര്‍വതി, മുരുകന്, കാളി തുടങ്ങിയ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍നിന്നു പതിനൊന്ന് അടി താഴെയാണ് പ്രതിഷ്ഠകള്‍ നടത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സിനിമകളില്‍ കാണും പോലെയല്ല അന്യഗ്രഹ ജീവികളെന്നു ലോകനാഥന് പറയുന്നു. വിശ്വാസികളാണോ, അവിശ്വാസികളാണോ എന്നറിയില്ല, ക്ഷേത്രം സന്ദര്‍ശിക്കാന്‍ നിരവധി ആളുകൾ എത്തുന്നുണ്ട്.
Read Moreസൗഹൃദലോകത്ത് ആനയ്ക്കും സ്ഥാനമുണ്ടെന്നറിഞ്ഞ ദിനം; ഗജദിനത്തിൽ ആനയെ അടുത്തറിയാനുള്ള ദിനമാക്കി കടമ്മനിട്ട ഗവൺമെന്റ് എച്ച്എസ്എസിലെ കുട്ടികൾ
കടമ്മനിട്ട: ആനയെ അടുത്തറിയാനും ഇടപഴകാനും ലോക ഗജദിനത്തിൽ സാധ്യമായതിന്റെ സന്തോഷത്തിലാണ് കടമ്മനിട്ട ഗവൺമെന്റ് എച്ച്എസ്എസിലെ കുട്ടികൾ. ദൂരെനിന്ന് ഭീതിയോടെ മാത്രം കണ്ടിരുന്ന ആനകളെ സ്പർശിക്കാനായതും വായിൽ തീറ്റവച്ചു നൽകാനും കഴിഞ്ഞപ്പോൾ സൗഹൃദലോകത്ത് ആനയ്ക്കും സ്ഥാനമുണ്ടെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു. ചെറുകോൽ പമ്പാനദീതീരത്തുള്ള സ്വകാര്യ ആനത്താവളത്തിലെ ശ്രീമഹാലക്ഷ്മി പാർവതി എന്ന പിടിയാനയ്ക്കൊപ്പമാണ് കുട്ടികൾ ഗജദിനം ആഘോഷിച്ചത്. സന്ദർശനപരിപാടികളുടെ ഉദ്ഘാടനവും ആന ക്വിസും ഗ്രന്ഥകാരനും ആന വാർത്തകളുടെ സമ്പാദകനുമായ എം.എം. ജോസഫ് മേക്കൊഴൂർ നിർവഹിച്ചു. ആനദിനത്തിന്റെ ലക്ഷ്യങ്ങളും ആന കൗതുങ്ങളും അദ്ദേഹം വിവരിച്ചു. സ്കൂൾ പ്രഥമാധ്യാപിക ആർ. ശ്രീലത അധ്യക്ഷത വഹിച്ചു. ആന പാപ്പാന്മാരായ സനോജിനെയും അരുണിനെയും പ്രിയ പി. നായർ പൊന്നാടയിട്ട് ആദരിച്ചു. കുട്ടികൾ ആനയോടൊപ്പംനിന്ന് ഫോട്ടോയെടുത്തു. കുട്ടികളായ വൈഗാ വിനോദ്, വൈഗാ ഷിബു, അഖിൽ, ദീപു, അദ്വൈത് എന്നിവർ ആനയൂട്ടിനു നേതൃത്വം നൽകി.കുട്ടികളുടെ ചോദ്യങ്ങൾക്ക് ആന ഉടമയായ ബിപിൻ…
Read More