കൊച്ചി: അസ്വസ്ഥതകളോ മോഹാലസ്യമോ ഇല്ലാതെ ഏഴുവര്‍ഷത്തിന് ശേഷം അഭിനാഥ് ഭക്ഷണം കഴിച്ചു, ഒരുവട്ടമല്ല വിശന്നപ്പോഴെല്ലാം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയ വിജയിച്ചതോടെയാണ് കണ്ണൂര്‍ സ്വദേശിയായ 22കാരന് അഭിനാഥ് സാധാരണ ജിവീതത്തിലേക്ക് മടങ്ങിയെത്തയത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് അഭിനാഥിന് അപൂര്‍വമായ “റിഫ്ളക്സ് ഈറ്റിംഗ് എപ്പിലെപ്സി’ എന്ന അപസ്മാര രോഗം പിടിപ്പെട്ടത്. ആഹാരം വായില്‍ വയ്ക്കുമ്പോള്‍ മുഖം ഒരുവശത്തേക്ക് പോവുകയും ഉടന്‍ തന്നെ മോഹാലസ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ. ഇതോടെ സമയാസമയത്തുള്ള ഭക്ഷണം കഴിപ്പ് മുടങ്ങി. മാതാപിതാക്കളായ സജാദും രജനിയും ഏകമകനായ അഭിനാഥിനെയും കൊണ്ട് പല ആശുപത്രികളും കയറിയിറങ്ങിയെങ്കിലും ആജീവനാന്തം മരുന്ന് കഴിക്കേണ്ട വരുമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇതിനിടെയാണ് കുടുംബം കഴിഞ്ഞ ജനുവരിയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാര്‍ച്ച് 28ന് ശസ്ത്രക്രിയയിലൂടെ ഭക്ഷണം മൂലമുള്ള അപസ്മാരത്തിന് പരിഹാരം കാണുകയായിരുന്നു.…
Read MoreCategory: Today’S Special
ഈ പുഴയും കടന്ന് ജനാധിപത്യം; വോട്ടെട്ടുപ്പ് നടത്താന്‍ ബോട്ടില്‍ പുഴ കടന്ന് ഉദ്യോഗസ്ഥരെത്തുന്ന ഏക ബൂത്ത്
കടുത്തുരുത്തി: വാഹനം എത്താത്തതുമൂലം ബോട്ടില്‍ പുഴ കടന്ന് പോളിംഗ് ബൂത്തില്‍ വോട്ടെട്ടുപ്പ് നടത്താന്‍ ഉദ്യോഗസ്ഥരെത്തുന്ന വൈക്കം മണ്ഡലത്തിലെ ഏക ബൂത്താണ് മുണ്ടാര്‍. മുന്‍കാലങ്ങളില്‍ കല്ലറ മുണ്ടാറില്‍ ജനാധിപത്യം പുഴ കടന്നിരുന്നത് തോണിയിലായിരുന്നു. എന്നാല്‍ ഇക്കുറി മുണ്ടാറിലെ ബൂത്തില്‍ വോട്ടെടുപ്പിനായി പോളിംഗ് ഉദ്യോഗസ്ഥരെത്തുക ഹൗസ് ബോട്ടില്‍. മുണ്ടാറിലെ പോളിംഗ് ബൂത്തില്‍ വോട്ടിംഗ് മെഷീനടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളെത്തിക്കുന്നത് ഹൗസ് ബോട്ടിലാണ്. 26ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വൈക്കം നിയോജക മണ്ഡലത്തിലെ കല്ലറ പഞ്ചായത്ത് ഒന്നാം വാര്‍ഡായ മുണ്ടാര്‍ 48-ാം നമ്പര്‍ അങ്കണവാടിയില്‍ പ്രവര്‍ത്തിക്കുന്ന 137-ാം നമ്പര്‍ ബൂത്തിലേക്ക് പോളിംഗ് സാമഗ്രികളുമായി ഹൗസ് ബോട്ടിലാണ് ഉദ്യോഗസ്ഥരെത്തുക. 26ന് പോളിംഗ് അവസാനിച്ചു കഴിഞ്ഞാലും രേഖപ്പെടുത്തിയ രാജാധികാരവുമായി തിരികെ പോരുന്നതും ഹൗസ് ബോട്ടില്‍ തന്നെയാണ്. ജില്ലാ വരണാധികാരിയായ കളക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് തോണിക്ക് പകരം ഉദ്യോഗസ്ഥരുടെ യാത്ര ഹൗസ് ബോട്ടിലാക്കിയത്. 25ന് ഉച്ചയ്ക്ക്…
Read Moreആരായിരിക്കും ‘മിസ് എഐ’? അറിയാൻ ഇനി ആഴ്ചകൾ മാത്രം; വിജയിയെ കാത്തിരിക്കുന്നത് 16 ലക്ഷത്തിന്റെ സമ്മാനങ്ങള്‍
സൗന്ദര്യറാണിപ്പട്ടത്തിനു വേണ്ടി മത്സരിക്കാനൊരുങ്ങി എഐ സുന്ദരികള്‍. ലോകത്തെ ഏറ്റവും മികച്ച എഐ മോഡലുകളെയും ഇന്‍ഫ്ളുവന്‍സര്‍മാരേയും തെരഞ്ഞെടുക്കുന്നതിനായി ആദ്യമായി നടത്തുന്ന ‘മിസ് എഐ’ സൗന്ദര്യ മത്സരമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ എല്ലാ എഐ ക്രിയേറ്റര്‍മാരുടെ നേട്ടങ്ങളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 20,000 ഡോളറിന്റെ (ഏകദേശം 16 ലക്ഷം രൂപ) സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. എഐ നിര്‍മിത മോഡലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ക്രിയേറ്റര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഇതിനായി കുറച്ച് നിബന്ധനകൾ ഉണ്ട്. ക്രിയേറ്റര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കണം മാത്രമല്ല ഇവർക്ക് 18 വയസ് പൂര്‍ത്തിയാവുകയും വേണം. ഓണ്‍ലൈനായാണ് മത്സരം നടക്കുന്നത്. എന്നാൽ ഇതുവരേയും മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനം നടക്കും എന്നാണ് പ്രതീക്ഷ. മേയ് 10നാണ് മത്സരത്തിന്റെ ഫലപ്രഖ്യാപനം.
Read More‘കൂടപ്പിറപ്പിനെപ്പോലെ കൂടെ നിൽക്കുന്നവൻ, തുറന്ന വാഹനത്തിൽ നിറഞ്ഞ ചിരിയുമായി ഇതാ കടന്നുവരുന്നു’; നല്ല പരിചയമുള്ള ശബ്ദം; തിരിഞ്ഞ് നോക്കിയപ്പോളതാ ജീപ്പിൽ മൈക്കുമായി മന്ത്രി
ആലപ്പുഴ: തെരഞ്ഞെടുപ്പിന് ഇനി അഞ്ച് നാൾ മാത്രം ബാക്കി നിൽക്കെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്റെ പൈലറ്റ് വാഹനത്തിൽ അനൗൺസ്മെന്റ് ചെയ്യുന്ന വ്യക്തിയാണ് ഇപ്പോൾ താരം. അത് മറ്റാരുമല്ല. കൃഷി മന്ത്രി പി. പ്രസാദ് ആണ്. മന്ത്രി പദത്തിൽ ആകുന്നതിനു മുൻപ് പല തവണ ഇതെല്ലാം ചെയ്തിട്ടുള്ളതിനാൽ പ്രസാദിന് ഇത് പുത്തരിയുള്ള കാര്യമല്ലെങ്കിലും കാഴ്ചക്കാരനും പ്രവർത്തകർക്കും വളരെയേറെ കൗതുകമുണർത്തുന്നതാണ് അദ്ദേഹത്തിന്റെ അനൗൺസ്മെന്റ്. ‘കൂടപ്പിറപ്പിനെപ്പോലെ കൂടെ നിൽക്കുന്നവൻ, തുറന്ന വാഹനത്തിൽ നിറഞ്ഞ ചിരിയുമായി ഇതാ കടന്നുവരുന്നു എന്ന് ആരിഫിനെ വിശേഷിപ്പിച്ചാണ് മന്ത്രിയുടെ അനൗൺസ്മെന്റ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ചേർത്തല കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപം സിപിഎം ഏരിയാ കമ്മറ്റി ഓഫീസ് അങ്കണത്തിൽ നിന്നായിരുന്നു ആരീഫിന്റെ റോഡ് ഷോ തുടങ്ങിയത്. ദേശീയ പാതയിൽ 11-ാം മൈയിലിൽ നിന്നാണ് മന്ത്രി അനൗൺസ്മെന്റ് വാഹനത്തിൽ കയറിയത്. സ്ഥാനാർഥിക്ക്…
Read Moreകൊച്ചിക്കാരേ ഇതിലേ… ഇതിലേ… കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്കൊച്ചി സര്‍വീസ് ആരംഭിച്ചു
എറണാകുളം: കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്കൊച്ചി സര്‍വീസ് ആരംഭിച്ചു. രാവിലെ പത്തിന് ഹൈക്കോര്‍ട്ട് പരിസരത്തുനിന്നാണ് ആദ്യ സര്‍വീസ് തുടങ്ങിയത്. 40 രൂപയാണ് ടിക്കറ്റ് ചാർജ്. ഫോര്‍ട്ട്കൊച്ചിയുടെ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്ക് വാട്ടര്‍ മെട്രോ സര്‍വീസ് ഗുണകരമാണെന്നാണ് പ്രതീക്ഷ. ഹൈകോര്‍ട്ട് മുതല്‍ ഫോര്‍ട്ട് കൊച്ചിവരെ 20 മുതല്‍ 30 മിനിറ്റുകളുടെ ഇടവേളകളിലായിരിക്കും വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 14 ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്കുള്ളത്. നിലവില്‍ അഞ്ച് റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 2023 ഏപ്രിലിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. അന്ന് മുതല്‍ത്തന്നെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സര്‍വീസ് ചര്‍ച്ചയിലുണ്ടായിരുന്ന വിഷയമായിരുന്നു. കഴിഞ്ഞ മാസം വാട്ടര്‍ മെട്രോ സര്‍വീസ് ചേരാനെല്ലൂരിലേക്കും വ്യാപിപ്പിച്ചിരുന്നു.
Read Moreരാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ഒരുങ്ങി നെതര്‍ലന്‍ഡ്സ് ; പൂജകള്‍ക്കായി അയോധ്യയില്‍ എത്തിക്കും
അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ രാംലല്ലയുടെ വിഗ്രഹത്തിന്റെ മാതൃകയിൽ പുതിയ വിഗ്രഹം ഒരുക്കി നെതർലൻഡ്സ്. കാശിയിലെ കനയ്യ ലാൽ ശർമ്മയാണ് വിഗ്രഹത്തിന്റെ ശിൽപി. നെതർലൻഡ്സിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിനായാണ് ഈ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുൻപ് പൂജകൾക്കായി വിഗ്രഹം അയോധ്യയിൽ എത്തിക്കും. എറ്റർബ്ലിസ് ഫൗണ്ടേഷൻ എന്ന സംഘടനയാണ് വിഗ്രഹ നിർമ്മാണത്തിന് പിന്നിൽ. രാംലല്ലയുടെ വിഗ്രഹങ്ങൾ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും സ്ഥാപിക്കുക എന്നതാണ് ഫൗണ്ടേഷന്റെ പദ്ധതി. ആംസ്റ്റർഡാമിലെ ഹനുമാൻ ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആംസ്റ്റർഡാമിന് ശേഷം, ബ്രസൽസ് (ബെൽജിയം), ജർമനി, ഫ്രാൻസ്, യൂറോപ്പിന്റെ മറ്റ് ഭാഗങ്ങൾ, കൂടാതെ തെക്കേ അമേരിക്കൻ രാജ്യങ്ങളിലും പോലും ശ്രീരാമ വിഗ്രഹങ്ങൾ സ്ഥാപിക്കുമെന്ന് ഫൗണ്ടേഷൻ ഡയറക്ടർ രാഹുൽ മുഖർജി പറഞ്ഞു. കൃത്യമായ പകർപ്പ് ഉറപ്പ് വരുത്തുന്നതിനായി അയോധ്യയിൽ പ്രതിഷ്ഠിച്ച വിഗ്രഹത്തിന് ഉപയോഗിച്ച അതേ മെറ്റീരിയൽ തന്നെ തെരഞ്ഞെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകിട്ടിയടാ മോനേ! നാട്ടുകാർക്ക് ഭീഷണിയായ പരുന്തിനെ പിടികൂടി
ചിങ്ങോലിയിൽ നാട്ടുകാർക്ക് ഭീഷണിയായ പരുന്തിനെ പിടികൂടി. ഏഴാം വാർഡിലെ കിഴക്കൻ പ്രദേശത്തെ വീട്ടുകാർക്ക് ശല്യമായ പരുന്തിനെയാണ് ഫോറസ്റ്റ് ട്രെയിനറെത്തി പിടികൂടിയത്. മാസങ്ങളായി പ്രദേശത്തെ വീട്ടമ്മമാർക്കും അങ്കണവാടിയിലും സ്കൂളിൽ പോകുന്ന കുട്ടികൾക്കുമുൾപ്പെടെ ഭീഷണിയായിരുന്നു ഇത്. പലർക്കും പരുന്തിന്റെ അക്രമണത്തിൽ പരിക്കേറ്റു. വീടിന് വെളിയിലേക്ക് ഇറങ്ങുന്നവരെയും നടന്നു പോകുന്നവരെയുമൊക്കെ പറന്നുവന്ന് ആക്രമിക്കുമായിരുന്നു. ഹെൽമെറ്റ് ധരിച്ചും കുടയും വടിയുമായി പുറത്തിറങ്ങേണ്ട അവസ്ഥയിലായിരുന്നു നാട്ടുകാർ. കണ്ണടപോലും പരുന്ത് എടുത്തുകൊണ്ടുപോയി. പഞ്ചായത്തംഗം പ്രമീഷ് പ്രഭാകരൻ അറിയിച്ചതിനെ തുടർന്നാണ് ഫോറസ്റ്റ് ട്രെയിനർ ചാർളി വർഗീസെത്തിയത്. റാന്നിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരുന്തിനെ കൈമാറി.
Read Moreപക്ഷികളാണെങ്കിലും ഇങ്ങനെ പറ്റിക്കരുത്..! സൈറൺ ശബ്ദം അനുകരിക്കുന്ന പക്ഷികൾ പൊല്ലാപ്പായി
നമ്മുടെ നാട്ടിലെ തത്തകളെപ്പോലെ ശബ്ദാനുകരണത്തിൽ വിദഗ്ധരാണു യുകെയിലെ സ്റ്റാർലിംഗ് പക്ഷികൾ. ഈ പക്ഷികൾ അനുകരിക്കുന്ന സൈറൺ ശബ്ദം ആകെ പൊല്ലാപ്പായിരിക്കുകയാണ്. ഈ ശബ്ദം കേട്ടാൽ പോലീസ് വാഹനത്തിന്റെ സൈറൺ ആണെന്നേ തോന്നൂ. നാട്ടുകാർ മാത്രമല്ല, പോലീസുകാരും ഈ പക്ഷികൾ കാരണം ആശയക്കുഴപ്പത്തിലാകുന്നതു പതിവാണെന്നു പറയുന്നു. തേംസ് വാലി എന്ന സ്ഥലത്താണു കൗതുകകരമായ സംഭവം. അവിടത്തെ പോലീസുകാർ ഈ പക്ഷികളെക്കുറിച്ചു വീഡിയോ സഹിതം എക്സിൽ പോസ്റ്റിട്ടതോടെ സംഭവം വൈറലായി. പക്ഷികളുടെ നിർത്താതെയുള്ള സൈറൺ ശബ്ദം കേൾക്കുമ്പോൾ പോലീസുകാർ കരുതുന്നത് തങ്ങളുടെ വാഹനത്തിന്റെ സൈറൺ മെഷീന് എന്തോ പറ്റിയിട്ടുണ്ടെന്നാണത്രെ. ഇതു തമാശയല്ലെന്നും പലപ്പോഴും തങ്ങൾക്ക് അക്കിടി പറ്റിയിട്ടുണ്ടെന്നും പോലീസുകാർ പറയുന്നു. വീഡിയോയിൽ പോലീസ് വാഹനങ്ങളും മരത്തിനു മുകളിലിരുന്നു സൈറൺ ശബ്ദം പുറപ്പെടുവിക്കുന്ന പക്ഷികളെയും കാണാം. ഒരിക്കൽ പോലീസ് വാഹനത്തിന്റെ സൈറൺ ശബ്ദം പരിശോധിക്കുമ്പോൾ ഈ പക്ഷികൾ ശ്രദ്ധയോടെ അതു കേട്ടിരുന്നുവെന്നും…
Read Moreബിക്കിനി ധരിച്ച് ബസിൽ കയറി യുവതി: സീറ്റിൽ നിന്നും എഴുന്നേറ്റ് മാറി യാത്രക്കാർ; വീഡിയോ വൈറൽ
പൊതുയിടങ്ങളിൽ ശ്രദ്ധ നേടാൻ ആളുകൾ പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. വസ്ത്രധാരണം അതിൽ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ ഇത്തരം സംഭവങ്ങൾ മറ്റുള്ളവർക്ക് എത്രമാത്രം അസ്വസ്ഥത ഉണ്ടാക്കുമെന്ന് അത്തരക്കാർ ചിന്തിക്കാറില്ല. മെട്രോയിലും, ബസ് സ്റ്റാൻഡുകളിലും നടന്ന സമാനമായ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുള്ളതാണ്. അത്തരത്തിൽ ഡൽഹിയിലെ ഒരു ബസിൽ നിന്നുമുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എക്സിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ബിക്കിനി ധരിച്ചിരിക്കുന്ന ഒരു സ്ത്രീ ബസിൽ കയറുന്നത് കാണാം. ഇതോടെ ബസിലുണ്ടായിരുന്ന യാത്രക്കാർ അസ്വസ്ഥരാവുകയാണ്. പിന്നാലെ യുവതിയുടെ അടുത്തായി നിന്ന കുറച്ച് പ്രായം തോന്നിക്കുന്ന സ്ത്രീ അവിടെ നിന്നും മാറുന്നതും കാണാം. ഈ സ്ത്രീ മാത്രമല്ല, ബസിൽ ഉണ്ടായിരുന്ന പലരും അവിടെ നിന്നും മാറുന്നുണ്ട്. യുവതിക്ക് മുന്നിലായി സീറ്റിലിരുന്ന യാത്രക്കാരനും ആ സീറ്റിൽ നിന്നും എഴുന്നേറ്റ് മാറുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വീഡിയോ വലിയ ചർച്ചയായിരിക്കുകയാണ്. ‘ഇത്…
Read Moreറീലിനായി സ്കൂളിൽ തലകീഴായി തൂങ്ങിനിന്ന് അഭ്യാസപ്രകടനം: സ്ലാബ് വീണ് യുവാവ് മരിച്ചു; വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ ലൈക്ക് കിട്ടാനായി എന്ത് സാഹസികതയും കാണിക്കാൻ ചിലർ തയാറാണ്. അതിൽ കുറച്ച് പേർ ഭാഗ്യം കൊണ്ട് അഭ്യാസപ്രകടനങ്ങൾ അപകടം കൂടാതെ ചെയ്ത് വിജയിക്കാറുണ്ട്. എന്നാൽ മറ്റ് ചിലർക്ക് ജീവൻ തന്നെ നഷ്ടമാകുകയും ചെയ്യും. ഇത്തരത്തിൽ ഉത്തർപ്രദേശിലെ ബാന്ദ്ര ജില്ലയിൽ യുവാവ് ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്യുന്നതിനിടെ സ്ലാബ് വീണ് മരിച്ച സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. സ്ലാബിന് ഇടയിൽ കാലുകൾ തൂക്കിയിട്ട് സ്കൂളിൻ്റെ ടെറസിൽ തലകീഴായി തൂങ്ങി വ്യായാമം ചെയ്യുകയായിരുന്ന ശിവം എന്ന 21കാരനാണ് മരിച്ചത്. ശിവം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്ന് മൊബൈൽ ഫോണിൽ റീൽ പകർത്തുകയായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു. ഒരു സിനിമയിലെ ഒരു ഡയലോഗ് പശ്ചാത്തലത്തിൽ പ്ലേ ചെയ്യുമ്പോൾ ശിവം രണ്ട് ഇഷ്ടികകൾ എടുത്ത്, ഓരോ കൈയിലും ഒന്ന് പിടിച്ച് വ്യായാമം ചെയ്യുകയായിരുന്നു. മരണത്തിന് നിമിഷങ്ങൾക്ക് മുമ്പ് പകർത്തിയ വീഡിയോയാണിതെന്നാണ്…
Read More